◾പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 145-ാമത് ജന്മദിന മഹോൽസവ പരിപാടികൾ ഇന്ന് സമാപിക്കും.
ഇന്നലെ സന്നിധാനങ്ങളിലെ ആരാധനകൾക്ക് ശേഷം വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം നടന്നു. വൈകിട്ട് 8 മണി മുതൽ ആചാര്യകലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന നടക്കും. തുടർന്ന് ഗുരുകുല സമിതി ഹൈ കൗൺസിൽ സംയുക്ത യോഗം നടക്കും. വൈകിട്ട് 4.30 ന് സമാപന പ്രാർത്ഥന , 5 ന് കൊടിയിറക്ക്, 6.30ന് വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധന എന്നിവയോടെ പരിപാടികൾ അവസാനിക്കും.
പമ്പാനദിയിൽ കളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
◾മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ മെറിൻ (18),സഹോദരൻ മെഫിൻ(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇവർക്കൊപ്പമുള്ള എബിൻ(24)നെ കണ്ടെത്തിയിട്ടില്ല. പരപ്പുഴ കടവിലായിരുന്നു ഇവർ കളിക്കാനിറങ്ങിയത്.
ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
◾നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിനേയും ഒമ്പതാം വാർഡിനേയും ബന്ധിപ്പിക്കുന്ന കല്ലുങ്കൽ അഞ്ചുപറ പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓട്ടോ റിക്ഷ തോട്ടിലേക്ക് തെന്നി മറിയുകയായിരുന്നു.ഈ സമയം തോട്ടിൽ കുളിച്ചു കൊണ്ടിരുന്ന യുവാവാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ രക്ഷപെടുത്തിയത്. മണിമലയാറിന്റെ കൈവഴിയായ പുത്തൻ തോടിന് കുറുകെയുള്ള പാലമാണിത്. ഓട്ടോ റിക്ഷയിൽ മറ്റാരുമില്ലായിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ന് ആയിരുന്നു സംഭവം. ഓട്ടോറിക്ഷ ക്രെയിൻ ഉപയോഗിച്ചാണ് തോട്ടിൽ നിന്നും കരകയറ്റിയത്. ക്രൈസ്തവർ ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കുന്നു.
◾ക്രൈസ്തവ സമൂഹത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരേ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹി ജന്തർ മന്ദറിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വിദ്വേഷവും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും സുപ്രീം കോടതിയുടേയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ പെടുത്താനാണ് തലസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ പ്രസിഡന്റ് ഡോ. മൈക്കിൾ വില്യംസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ഓറിയന്റൽ സുറിയാനി സഭകൾ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ, മെത്തഡിസ്റ്റ് ചർച്ച് ഓഫ് ഇന്ത്യ ഡൽഹി കോണ്‍ഫറൻസ് എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 11.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രതിഷേധം.79 ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുക്കും
നിര്യാതരായി.
എം.ജെ. ചാക്കോ
◾തിരുവല്ല താരമൂലപുരം മലയിൽ പറമ്പിൽ എം.ജെ. ചാക്കോ - 64 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് തിരുവല്ല സെന്റ് ജോൺസ് മെട്രോ പോലീത്തൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: രമ,മകൻ: ആൽബിൻ.
അന്നമ്മ ജോസഫ്
◾തിരുവല്ല വെൺപാല തെക്കേ മുളവേലിൽ പരേതനായ ബേബി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (ലീലാമ്മ-78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ, വെൺപാല നല്ലൂർസ്ഥാനത്ത് കുടുംബാംഗമാണ്. മക്കൾ: റീജ ഷാജി (കുവൈറ്റ് ) , ജോസ് ജോസഫ് , സിജി ജോസഫ് , ഫാ. വറുഗീസ് ജോസഫ് (സ്വിറ്റ്സർലന്റ് )
മരുമക്കൾ.. ഷാജി കുഞ്ഞച്ചൻ (കുവൈറ്റ് ) ,ജീഷ മേരി ജോസ് , ഷാജി ചാക്കോ
സന്തോഷ് കുമാർ കെ.ജി
◾പരുമല കുന്നേൽ വടക്കേതിൽ സന്തോഷ് കുമാർ കെ.ജി (46) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്. പോലീസിൽ പരാതി നൽകിയ യുവാവിനെ വീണ്ടും മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി.
◾കോഴഞ്ചേരിയിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചതായി പോലീസിൽ പരാതി നൽകിയ തോട്ടപ്പുഴശ്ശേരി വാടക വീട്ടിൽ താമസിക്കുന്ന അലൻ ജോണിനെ - 19 വീണ്ടും 15 ഓളം വരുന്ന സംഘം ആക്രമിച്ച സംഭവത്തിലെ രണ്ട്പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. കഴുകര കയ്യാലക്കകത്ത് ജിഷ്ണു - 26, പാലക്കാട് സ്വദേശി രഞ്ജു ദാസ്-21 എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.കഴിഞ്ഞ 16ന് രാത്രി 11.30നാണ് കേസിനാസ്പദമയ സംഭവം നടന്നത്. കമ്പിവടി, വെട്ടുകത്തി എന്നീ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.അലന്റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് കണ്ട് തടസ്സം നിന്ന മാതാവിനെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.വീട്ടുപകരണങ്ങൾ നശിപ്പിച്ച ശേഷമാണ് അക്രമിസംഘം മടങ്ങിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് അക്രമികൾ സഞ്ചരിച്ച നാല് ഇരുചക്രവാഹനങ്ങളും, വെട്ടുകത്തിയും കണ്ടെടുത്തു. നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാന്റിലായി. മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ദർശനം സമത്വത്തിന്റെയും, സമഭാവനയുടെയും കാലാതീത ദർശനം - മന്ത്രി വീണാ ജോർജ്ജ്.
◾പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് സദാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്ന ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, എസ്.എം.എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശ്ശേരി, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ജോയി.ആർ.തോമസ്, ആസൂത്രണ ബോർഡ് ഐ.ഇ എസ്.സിന്ധു, പി.ആർ.ഡി.എസ് ഹൈകൗൺസിൽ അംഗം പി.കെ.രാരിച്ചൻ, കനകപ്പള്ളി ശാഖാ സെക്രട്ടറി പി.രാജാറാം എന്നിവർ പ്രസംഗിച്ചു
മാന്നാറിൽ കാർ മറിഞ്ഞ് യുവഡോക്ടർക്ക് പരിക്കേറ്റു.
◾മാന്നാർ: നിയന്ത്രണം വിട്ട് കർ തലകീഴായി മറിഞ്ഞു. യുവ ഡോക്ടർ ക്ക് പരിക്കേറ്റു.
സംസ്ഥാന പാതയായ തട്ടാരമ്പലം മാന്നാർ റോഡിൽ ഇരമത്തൂർ മാർത്തോമാ ചർച്ച് പള്ളിക്കു സമീപമാണ് കാർ മറിഞ്ഞത്. ശനി പകൽ മൂന്നിനാണ് സംഭവം. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി നീലിക്കുളം അനുഗ്രഹയിൽ യുവ ഡോക്ടറുമായ ഹെന്നയെ (28) അണ്പരിക്കേറ്റത് നാട്ടുകാർ ഇവരെ പരുമല സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു .
വീട്ടിൽ നിന്നും പുഷ്പഗിരി ആശുപത്രിയിലേക്ക് ജോലിക്കായി കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
.ജിഎസ്ടി നഷ്ടപരിഹാര സെസായി 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
◾സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി നഷ്ടപരിഹാര സെസായി 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ചരക്കു സേവന നികുതി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടൂരിൽ വയോധികന്റെ കൊലപാതകം. പ്രതി അറസ്റ്റിൽ .
◾വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അടൂർ ഏഴംകുളം, തേപ്പുപാറ, ഒഴുകുപാറ ഇസ്മായിൽ പടിക്കു സമീപം പത്ര വിതരണത്തിനായി എത്തിയ ആളാണ് റോഡരികിൽ വെള്ളിയാഴ്ച രാവിലെ തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഏഴംകുളം വില്ലേജിൽ ഒഴുകുപാറ, കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ (42) അറസ്റ്റ് ചെയ്തു.മരണപ്പെട്ട മാണിയും, സുനിലും തമ്മിൽ നിരന്തരം മദ്യപാനവും, മറ്റ് കൂട്ടുകെട്ടുകളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.നിരവധി മോഷണ കേസുകളിൽ പ്രതിയായ മണിക്കുട്ടൻ അടുത്തകാലത്തായി അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതേയുള്ളു. പരുമലയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു.
◾പരുമലഃ ലയൺസ് ക്ലബ് കടപ്രയും പരുമല ഡി.ബി പമ്പാ കോളേജ് എൻ.എസ്.എസ് യൂണിറ്റ്-14 ഉം സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി.സക്കറിയ ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ് കടപ്രയുടെ പ്രസിഡന്റ് പി.ബി ഷുജ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രൻസിപ്പൽ ലക്ഷ്മി പരമേശ്വരൻ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ എം.ജി വേണുഗോപാൽ, സെക്രട്ടറി വിനു ഗ്രീത്തോസ്, പേട്രൺ ഷാജി പി.ജോൺ, ട്രഷറർ ലിജോ പുളിമ്പള്ളിൽ, സതീഷ് ശാന്തിനിവാസ്, ഹരികൃഷ്ണപിള്ള, പ്രശാന്ത്, പ്രണവ് മണിക്കുട്ടൻ, ഗോപൻ കോട്ടപ്പുറം, അനിൽ കുമാർ, സിജി ഷുജ തുടങ്ങിയവർ പ്രസംഗിച്ചു. എകസൈസ് റിട്ട.പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.അരുൺ പി.നായർ, പ്രിയ മോൾ തുടങ്ങിയവർ പങ്കെടുത്തു. യുവജനങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കണം.ശശി തരൂർ
തിരുവല്ല വൈ.ഡബ്ള്യു.സി.എ നവതി ആഘോഷങ്ങൾ ആരംഭിച്ചു.
◾വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കായി യുവജനങ്ങൾ വിദേശ രാജ്യങ്ങളെ ആശ്രയിച്ചു വരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തും ഇവയ്ക്ക് അനുയോജ്യമായ സൗകര്യംഒരുക്കിയാൽ നിലവിൽ വയോജനങ്ങൾ മാത്രമായി മാറിയിട്ടുള്ള കേരളത്തിന്റെ സ്ഥിതി മാറുമെന്ന് ശശി തരൂർ എം.പി.തിരുവല്ല വൈ.ഡബ്ള്യു.സി.എ നവതി ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തിൽ സ്ത്രീകൾക്ക് അംഗീകാരം ലഭിക്കുന്നതിൽ വൈ.ഡബ്ള്യു.സി.എ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെസംരക്ഷണം ഉറപ്പാക്കുന്നതിൽ മുന്നിട്ടിറങ്ങിയ ആദ്യത്തെ വനിതാ സംഘടനയാണ് 127 വർഷത്തെ പാരമ്പര്യമുള്ള വൈ.ഡബ്ള്യു.സി.എ എന്ന പ്രസ്ഥാനം. സ്ത്രീ ശാക്തീകരണ പാതയിൽ വിജയകരമായ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി നവതി ആഘോഷിക്കുന്ന തിരുവല്ല വൈ.ഡബ്ള്യു.സിക്ക് എല്ലാവിധ മംഗളാശംസകൾ നേരുന്നതായും,സമൂഹ നന്മക്കായി കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കി ശതാബ്ദി ആഘോഷിക്കാൻ ഇടയാകട്ടെ എന്ന് ആശംസിച്ചാണ് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അസോസിയേഷൻ പ്രസിഡൻറ് ഐറിൻ കോശി അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, സംസ്ഥാന വനിതാ കമ്മീഷനംഗം എലിസബത്ത് മാമ്മൻ മത്തായി, അസോസിയേഷൻ ദേശീയ നിരയിലുള്ള സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ആനി തോമസ്, ലക്ഷ്മി മേനോൻ, വാർഡ് കൗൺസിലർ മാത്യു ചാലക്കുഴി, തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, നവതി ആഘോഷ കമ്മറ്റി കൺവീനർ ഗീത ഏബ്രഹാം, ലത മാത്യു എന്നിവർ പ്രസംഗിച്ചു.ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ്രാരംഭ പ്രാർത്ഥന നടത്ത ◾കേരളത്തിന് ജിഎസ്ടി കുടിശികയായി 780 കോടി രൂപ ലഭിക്കും. ഒരാഴ്ചക്കുള്ളില്‍ തുക ലഭ്യമാകും. ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ ഉടനേ ആരംഭിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
◾ബന്ധുനിയമന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം തെറ്റു തിരുത്തല്‍ രേഖ. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നും സംസ്ഥാന സമിതി അംഗീകരിച്ച തെറ്റു തിരുത്തല്‍ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍ കുടിശികയുടെ മൂന്നാം ഗഡു ഈ വര്‍ഷം അനുവദിക്കില്ല. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കുടിശിക വിതരണം ചെയ്യുന്നകാര്യം പരിഗണിക്കാമെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണി ആക്കിയ പ്രതി അറസ്റ്റിൽ.
◾പെൺകുട്ടിയെ വശീകരിച്ചു വിവാഹം കഴിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു വിശ്വാസം നേടിയെടുത്ത് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് പരാതി.കരുവാറ്റ, ചിത്തിര വീട്ടിൽ അനന്തു ആനന്ദകൃഷ്ണൻ (22 ) ആണ് കേസിൽ പിടിയിലായത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി ഒളിവിൽ താമസിച്ച ചെറുതനയുള്ള വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെയും ചേർത്തല പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ◾കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണകരാര്‍ കൂടുതല്‍ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കിയ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതി സ്റ്റേ. നിര്‍മാണത്തിനു കുറഞ്ഞ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കിയ പി.എം മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി
◾തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പു കേസിലെ പ്രതികളുടെ മുഴുവന്‍ നിക്ഷേപങ്ങളും മരവിപ്പിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉത്തരവിറക്കി. ധനവ്യവസായ ബാങ്കേഴ്സ് ഉടമകളായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഉത്തരവ്
മുഖ്യമന്ത്രിക്കു നേരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി.
◾പാലക്കാടിനു പിറകേ തലശേരിയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി. ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു കരിങ്കൊടി ഉയര്‍ത്തിയത്. രാവിലെ പാലക്കാട് ചാലിശ്ശേരിയില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയ്ക്കു നേരെ രണ്ടിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. മൂന്നു പേരെ അറസ്റ്റു ചെയ്തു. നാലു പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു.
◾കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കുന്നതിനെച്ചൊല്ലി വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി ആന്റണി രാജു. യൂണിയനുകള്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.
ആകാശ് തില്ലങ്കേരിക്കെതിരേ തില്ലങ്കേരിയില്‍ പ്രസംഗിക്കണമെന്നു പി. ജയരാജനോട് സിപിഎം നേതൃത്വം.
◾സിപിഎം നേതാവ് പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മി എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനായ ആകാശ് തില്ലങ്കേരിക്കെതിരേ തില്ലങ്കേരിയില്‍ പ്രസംഗിക്കണമെന്നു പി. ജയരാജനോട് സിപിഎം നേതൃത്വം. ജനങ്ങള്‍ക്ക് ബോധ്യം വരണമെങ്കില്‍ പി ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് നിര്‍ദേശം. ആകാശിനെതിരേ തില്ലങ്കേരി ലോക്കല്‍ കമ്മറ്റിക്കു കീഴിലെ 19 ബ്രാഞ്ചുകള്‍ക്കും സിപിഎം കര്‍ശന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾ഇരുളിന്റെ മറവില്‍ കൂടെയുള്ളവരെ വഞ്ചിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. സ്ഥാപിത താല്പര്യങ്ങള്‍ക്കായി മുസ്ലിം ലീഗ് മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ലീഗിന്റെ നിലപാടുകള്‍ക്കു വ്യക്തമായ മാനദണ്ഡം ഉണ്ടാകും. പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് പറയാന്‍ ലീഗിന് ഒരു മടിയും ഇല്ലെന്ന് മുസ്ലിം ലീഗ് സമാപന സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.
◾കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ഷോളയൂര്‍ പൊലീസ് സ്റ്റേഷന്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
◾മാളയില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടി. കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടില്‍ നിന്നാണ് 42.93 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സലീമിന്റെ മകനായ ഫൈസല്‍ (42), സുഹൃത്തായ ആഷ്‌ലി (35) എന്നിവരെ അറസ്റ്റു ചെയ്തു.
◾ആറ്റിങ്ങലില്‍ വ്യാജ ലോട്ടറി തയാറാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. സമ്മാനാര്‍ഹമായ ലോട്ടറിയുടെ ടിക്കറ്റിന്റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പു ശ്രമം. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളും പിടികൂടി.
മാന്നാർ തൃക്കുരട്ടി എതിരേൽപ് ഘോഷയാത്രക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്വീകരണം നൽകി.
◾മാന്നാർ: മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി. കടപ്ര കൈനിക്കര മഠം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വർണശബളമായ എതിരേൽപ് ചെങ്ങന്നൂർ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൃക്കുരട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുത്തൻപള്ളിയുടെ പ്രവേശന കവാടത്തിൽ വരവേൽപ് നൽകിയത്. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ കലാധരൻകൈലാസം, രാമൻതമ്പി ശബരിമഠം, കമ്മിറ്റിയംഗങ്ങളായ ബാബു കുമ്മിണിക്കര, അനിൽ നായർ ഉത്രാടം, ദേവസ്വം സബ്ഗ്രൂപ് ഓഫീസർ വിശാഖ് എന്നിവരെ ഷാൾ അണിയിച്ചും ബൊക്കെ നൽകിയും ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു. ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇക്ബാൽ കുഞ്ഞ്, ജമാഅത്ത് ഭാരവാഹികളായ റഷീദ് പടിപ്പുരയ്ക്കൽ, കെ.എ. സലാം, നവാസ് എൻ.ജെ, എൻ.എ റഷീദ്, അക്ബർ ആലുംമൂട്ടിൽ, കമ്മിറ്റിയംഗങ്ങളായ സലിം മണപ്പുറത്ത്, എം.എച്ച് ഷാജി, അനീഷ് ചാപ്രായിൽ, റഹ്മത്ത് കാട്ടിൽ, റഹിം ചാപ്രായിൽ തുടങ്ങിയവർ നേതൃത്വം നൽകി. ◾ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ പഠനയാത്രയ്ക്കു പോയ ബസ് മധ്യപ്രദേശില്‍ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.
◾കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.
◾ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ.എ റഹീം എംപി. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടു പ്രസ്ഥാനങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും റഹീം പറഞ്ഞു.
◾ജിഎസ്ടി നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. പിഴവു തിരുത്തി പണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾വിവാഹത്തിനു വഴങ്ങാത്തതിനു കര്‍ണാടകയില്‍ പതിനേഴുകാരിക്കുനേരെ ആസിഡ് ആക്രമണം. രാമനഗര ജില്ലയിലെ കനകപുരയിലാണു പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. കനകപുര സ്വദേശി സുമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ശിവസേനയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായെന്ന് ഉദ്ധവ് താക്കറെ. അടുത്ത തെരഞ്ഞെടുപ്പിനു തയ്യാറെടുക്കണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ഉദ്ദവ് താക്കറെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിനു ശിവസേനാ പ്രവര്‍ത്തകരാണു മാതോശ്രീയില്‍ എത്തിയത്.
◾ആര്‍എസ്എസും ബിജെപിയും ഇന്ത്യയെ ‘നാഥുറാം ഗോഡ്‌സെയുടെ രാജ്യ’മാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമര്‍ശിച്ചു. ചോദ്യം ചെയ്യുന്നവരെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറും ബിജെപിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് തേജസ്വി പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച വിദേശ കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ്ജ് സോറോസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രിമാര്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജോര്‍ജ് സോറസിനെ പടുവൃദ്ധന്‍, പണക്കാരന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചാണു വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി സ്മൃതി ഇറാനിയും വിമര്‍ശിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.
◾ആലപ്പുഴ അവലുകുന്ന് പുതുവൽവെളി ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി പുത്തൻപുരയിൽ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണും, പണവും, എടി എം കാർഡും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ടു പോവുകയായിരുന്നു
◾തെലുങ്കു നടന്‍ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസായിരുന്നു. ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ ‘യുവഗലം’ യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന 23 ദിവസമായി ബെംഗളുരുവില്‍ ചികിത്സയിലായിരുന്നു. നടനും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ പേരക്കുട്ടിയാണ് താരക രത്ന.
◾തമിഴ്നാട് സ്വദേശി കര്‍ണാടക വനപാലകരുടെ വെടിയേറ്റു മരിച്ചു. കര്‍ണാടകയിലെ അടിപ്പാലാറിലാണു സംഭവം. മേട്ടൂര്‍ കൊളത്തൂര്‍ സ്വദേശി രാജയാണ് മരിച്ചത്. കുട്ടവഞ്ചിയില്‍ മീന്‍ പിടിച്ചിരുന്ന തൊഴിലാളിയെ വനപാലകര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനം ഇളകി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
◾തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.
◾താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം.
◾യുഎഇയിലേക്കു കുടുംബസമേതം വരുന്നവര്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം.
◾ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മകളുമൊത്തു വീണ്ടും പൊതുവേദിയില്‍. ഫുട്ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. അച്ഛന്‍ കിം ജോംഗ് ഇല്ലിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളും പ്രതിരോധ മന്ത്രാലയം ജീവനക്കാരും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്തിയത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ പ്ലേഓഫിലേക്ക് യോഗ്യതനേടി. കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തേ തന്നെ പ്ലോഓഫിലേക്ക് യോഗ്യത നേടിയിരുന്നു. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനും ബാംഗ്ലൂരുവിനും പിറകിലായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുംബൈ സിറ്റിയും ഹൈദരാബാദുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് തിരിച്ചടി. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് ഒരു റണ്‍സിന്റെ ലീഡ് നല്‍കി ഇന്ത്യ 262ന് പുറത്തായി. 139 ന് 7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ 74 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റേയും 37 റണ്‍സെടുത്ത അശ്വിന്റേയും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രണ്ടാമിന്നിംഗ്്സ് ആരംഭിച്ച ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്.
◾വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പതിനൊന്ന് റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 152-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20-ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 140-റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
KARUNYA Result 18/02/2023
1 st Prize :
Amount: ₹80,00,000/-
KN574518
Consolation Prize :
Amount: ₹8,000/-
KO574518 KP574518 KR574518 KS574518 KT574518 KU574518 KV574518 KW574518 KX574518 KY574518 KZ574518
2 nd Prize :
Amount: ₹5,00,000/-
KP896934
3 rd Prize :
Amount: ₹100,000/-
KN555736 KO593752 KP395942 KR469415 KS674851 KT264499 KU310645 KV423452 KW473497 KX772893 KY995715 KZ879436
4 th Prize :
Amount: ₹5,000/-
0478 0501 1531 1879 3266 3982 4517 5565 5764 5903 6567 7175 7699 8139 8501 8505 8939 9409
5 th Prize :
Amount: ₹2,000/-
0682 2544 2874 3165 3694 4481 4997 7174 7985 9962
6 th Prize :
Amount: ₹1,000/-
0370 0816 2293 3040 3322 3395 4376 4830 6125 7088 7220 7266 7329 7475
7 th Prize :
Amount: ₹500/-
0211 0254 0330 0428 0695 0754 0792 0914 1039 1086 1100 1212 1889 1904 1938 2052 2137 2463 2524 2607 2787 3037 3066 3233 3334 3381 3555 3600 3604 4046 4143 4424 4442 4470 4645 4664 4687 4703 4711 4734 4816 4878 4896 4939 5204 5208 5278 5313 5675 5822 5947 6091 6183 6218 6376 6390 6391 6506 6631 6724 7028 7118 7343 7473 7494 7701 7836 8021 8241 8503 8596 8600 8717 9063 9085 9095 9222 9474 9507 9699
8 th Prize :
Amount: ₹100/-
0010 0105 0157 0171 0261 0380 0383 0420 0482 0526 0613 0644 0730 0809 0826 1215 1670 1712 1717 1817 2034 2152 2216 2252 2262 2266 2290 2360 2513 2530 2569 2679 2889 3031 3049 3068 3136 3197 3202 3253 3446 3464 3471 3486 3519 3547 3603 3622 3670 3678 3723 3848 3875 3994 4103 4352 4397 4412 4437 4438 4508 4558 4603 4646 4841 5053 5067 5196 5293 5441 5473 5477 5721 5891 6134 6267 6300 6395 6436 6502 6654 6679 6794 6964 6966 7025 7077 7187 7198 7311 7344 7415 7422 7665 7860 7887 7988 8085 8188 8375 8386 8535 8698 8699 8700 8751 8752 8772 8790 8976 9038 9150 9236 9282 9295 9356 9379 9558 9559 9753 9841 9884 9889 9995
Comments
Post a Comment
Thanks