ഇന്നത്തെ പുതിയ വാർത്തകൾ കാണാം

| JACOB CHERIAN|







പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടി തുടരുന്നു: സിപിഎമ്മിന് വോട്ട് ചെയ്യാനുള്ള വിപ്പ് കൈപ്പറ്റാതെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍: പതിവുപോലെ പുറത്താക്കി തിരിച്ചടിച്ച് ഡിസിസി പ്രസിഡന്റ്. സംഭവം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ .
പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ച് പഞ്ചായത്തംഗങ്ങള്‍. അവിശ്വാസ പ്രമേയചര്‍ച്ചയില്‍ സിപിഎമ്മിനൊപ്പം നില കൊള്ളാന്‍ ആവശ്യപ്പെട്ടുകൊണ്ട്  നല്‍കിയ വിപ്പാണ് രണ്ട് വനിതാ അംഗങ്ങള്‍ ലംഘിച്ചത്. ഇതോടെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചതിച്ചത് മൂലം സിപിഎം നാണം കെടുന്നത്. ആദ്യ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം വിട്ടു നിന്നാണ് സിപിഎമ്മിന് പണി കൊടുത്തതെങ്കില്‍ ഇക്കുറി രണ്ട് അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസം പരാജയപ്പെടുത്തിയത്. വി്പ്പ് ലംഘിച്ച അംഗങ്ങളെ കോണ്‍ഗ്രസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.
സ്വതന്ത്രരും റിബലും ഒക്കെ ചേര്‍ന്നാണ് ഭരണം.13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-5, കോണ്‍ഗ്രസ്-3, ബിജെപി-3, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ രണ്ട് സ്വതന്ത്രാംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപി ആണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കുന്നത്.
പെയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 145-ാമത് ജന്മദിന മഹോത്സവം 19 ന് സമാപിക്കും.
◾പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി ആർ ഡി എസ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര നെല്ലാട് ജംക്ഷനിൽ നിന്നും ആരംഭിച്ച് ഇരവിപേരൂർ പി ആർ ഡി എസ് വിശുദ്ധ മണ്ഡപത്തിൽ സമാപിച്ചു.
വൈകുന്നേരം 5 മണിക്ക് പി ആർ ഡി എസ് പ്രസിഡണ്ട് വൈ.സദാശിവൻ . സമിതി അംഗങ്ങൾ, യുവജന സംഘം- മഹിളാ സമാജം കേന്ദ്ര സമിതി അംഗങ്ങൾ, വർക്കിങ് കമ്മറ്റി അംഗങ്ങൾ, മറ്റു ഉപസമിതി അംഗങ്ങൾ എന്നിവർ നേതൃനിരയിൽ അണിചേർന്നു. സഭയുടെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ശാഖകളിൽ നിന്നും എത്തിച്ചേർന്ന പതിനായിരക്കണക്കിന് സഭാവിശ്വാസികൾ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ഘോഷയാത്രയിൽ പങ്കാളികളായി. പി ആർ ഡി എസ്സിന്റെ സന്ദേശങ്ങൾ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും പാട്ടുകളും മറ്റു ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരുന്നു. വിവിധ ശാഖകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളും , ദൃശ്യാവിഷ്ക്കാരങ്ങളും
നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. ഗുരുദേവൻറെയും അഭിവന്ദ്യ മാതാവിന്റെയും ആചാര്യ ഗുരുവിന്റെയും വാഴ്ചയുഗ തിരുമേനിയുടെയും ളേച്ചി മാതാവിന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള 5 ഗജവീരന്മാരുടെ അകമ്പടിയോടെ, ദാസസംഘത്തിന്റെ പരേഡിന്റെ പിന്നിലായി വെള്ള വസ്ത്ര ധാരികളായ വിശ്വാസികൾ ഘോഷയാത്രയായി കടന്നുവന്നു. വിശുദ്ധ മണ്ഡപത്തിൽ നടന്ന സ്വീകരണ പ്രാർഥനയോടെ ഘോഷയാത്ര സമാപിച്ചു.
മത സമ്മേളനം അദ്വൈതാനന്ദ മഠാധിപതി ബ്രഹ്മശ്രീ കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി.എസ് ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.പരുമല സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഡോ.കുര്യൻ ദാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ അത്തിനൈനാർ ജുമാ മസ്ജിദ് ചീഫ് ഇമാം എ.പി.ഷിഫാർ അൽ കൗസരി മുഖ്യാതിഥി ആയിരുന്നു. ഗുരുകുല ഉപദേഷ്ടാവ് പി.കെ.തങ്കപ്പൻ, ഹൈ കൗൺസിൽ അംഗം വി.ആർ.കുട്ടപ്പൻ, മേഖലാ ഉപദേഷ്ടാക്കളായ എസ്. ജ്ഞാനസുന്ദരൻ, റ്റി.റ്റി.സുന്ദരം, ഡി.വിജയൻ, ശാഖാ ഉപദേഷ്ടാക്കളായ റ്റി.രവീന്ദ്രബാബു, പി.റ്റി.ദേവകുമാർ, ശാഖാ സെക്രട്ടറി അനീഷ് റ്റി.കെ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപദേഷ്ടാ സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതവും ജോ. സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ നന്ദിയും പറഞ്ഞു.
നിര്യാതനായി.
അനീഷ് കുമാർ വി
◾പരുമല ഇടക്കാട്ടിൽ ഉണ്ണികൃഷ്ണപിള്ള രമാദേവി ദമ്പതികളുടെ മകൻ അനീഷ് കുമാർ വി(33) നിര്യാതനായി.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.സംസ്കാരം നടത്തി.

പൊതു വിദ്യാലയങ്ങളില്‍ 6,005 അധിക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. 
◾സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 6,005 അധിക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. ഇതില്‍ 5,906 തസ്തികകള്‍ അധ്യാപകരുടേതാണ്. 99 അനധ്യാപക തസ്തികള്‍ക്കും ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനു ശുപാര്‍ശ കൈമാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് പുതിയ തസ്തിക നിര്‍ണയം. 2019 മുതല്‍ തസ്തിക നിര്‍ണയം നടത്തിയിരുന്നില്ല.
ശബരിമലയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.
ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ
 ◾ശബരിമലയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ശബരിമലയിലേയും, ഇടത്താവളങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച വകുപ്പുകളെ ആദരിക്കുന്ന ചടങ്ങ് പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിന് വിശുദ്ധിസേനാംഗങ്ങൾ ഉൾപ്പടെ നടത്തുന്ന സേവനം ശ്ലാഘനീയമാണ്. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏതൊരു കാര്യവും മഹത്തരമാക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തീർത്ഥാടന കാലത്തെ അനുഭവങ്ങൾ പാഠമാക്കി വരുന്ന തീർത്ഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ കാലേകൂട്ടി നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
 മകരവിളക്ക് തീർത്ഥാടനത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ് അയ്യർ ആദ്യ ആദരവ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് വിവിധ വകുപ്പുകളെ ഫലകം നൽകി ആദരിച്ചു.
പ്രമോദ് നാരായണൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ്അഡ്വ.കെ.അനന്തഗോപൻ,ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എസ്.എസ്. ജീവൻ, എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ, ദേവസ്വം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ഡി.ഐ.ജി ആർ.നിശാന്തിനി, പത്തനംതിട്ട -ആലപ്പുഴ-കോട്ടയം - ഇടുക്കി എന്നിവിടങ്ങളിലെ പോലീസ് മേധാവികൾ തുടങ്ങി വിവിധ വകുപ്പ് മേധാവികൾ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
യുവാവ് ട്രയിനിൽ നിന്ന് വീണു മരിച്ചു.
ഹരിപ്പാട്  - അമ്പലപ്പുഴ തീരദേശ റയിൽ പാതയിൽ ചെറുതന ബ്രഹ്മാനന്ദവിലാസം സ്കൂളിന് സമീപത്തെ റയിൽവേ ഗേറ്റിൽ ഇന്നലെ (വ്യാഴം) വൈകിട്ട് 6.30 ഓടെ കൊച്ചുവേളി-മൈസൂർ എക്സ്‌പ്രസ് ട്രയിനിൽ നിന്ന് വീണാണ് മധ്യവയസ്ക്കൻ മരിച്ചത്. വളരെ ശക്തിയിൽ തെറിച്ചു വീണ ആൾ ഗേറ്റ് കീപ്പറുടെ ഷെഡ്ഡിൽ ചെന്നടിച്ച് താഴെ വീണാണ് ദാരുണമായി മരണമടഞത്.പള്ളിപ്പാട് നടുവട്ടം ഒറ്റത്തെങ്ങിൽ പരേതനായ വർഗീസിന്റെ മകൻ ജോർജ്ജ് വർഗീസ് (42) ആണ് 
മരിച്ചത്

◾കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ബാക്കി തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്ന് കെ എസ് ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 3200 കോടി രൂപയുടെ വായ്പയുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി തരാമെന്നു മാനേജുമെന്റ്. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്കു മുന്‍പ് നല്‍കും. ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിനുശേഷം നല്‍കും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയില്‍ പകുതി കെഎസ്ആര്‍ടിസി സമാഹരിക്കുന്നുണ്ട്. ഗഡുക്കളായി ശമ്പളം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ ഈ മാസം 25 ന് മുമ്പ് സമ്മത പത്രം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രവര്‍ത്തക സമിതിയിലേക്കു മല്‍സരിക്കാനില്ലെന്നു ശശി തരൂര്‍ എംപി. 
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മല്‍സരിക്കാനില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. പ്രവര്‍ത്തക സമിതിയിലേക്കു മറ്റുള്ളവര്‍ മുന്നോട്ടു വരട്ടെയെന്നും തരൂര്‍ പറഞ്ഞു.

◾സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ആറ് അംഗങ്ങള്‍ അനധികൃതമായി തുടരുന്നതു സംബന്ധിച്ചു വ്യക്തത തേടി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്. മുന്‍ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജു അടക്കമുള്ളവരുടെ സിന്‍ഡിക്കറ്റ് അംഗത്വത്തിനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ പങ്കെടുത്ത സിന്‍ഡിക്കറ്റ് യോഗ തീരുമാനങ്ങള്‍ക്കു സാധുതയുണ്ടോയെന്നും പരിശോധിക്കും.

◾കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ട്രഷറി ഇടപാടുകൾ മുടങ്ങും
◾സാമ്പത്തിക വർഷാവസാനത്തെ തിരക്കുകൾ കൈകാര്യം ചെയ്യുന്നതിനു മുന്നോടിയായി ട്രഷറി ഡേറ്റാബേസ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്നു വൈകിട്ട് 6 മുതൽ നാളെ വൈകിട്ട് 6 വരെ ട്രഷറി ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും. ഓൺലൈൻ സേവനങ്ങളും മുടങ്ങും. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ ഇടപാടുകൾ ഈ സമയത്തിന് മുൻപ് പൂർത്തിയാക്കണമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ആരേയും വഴി തടയേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം തടയാന്‍ ചില ഉദ്യോഗസ്ഥര്‍ അമിത ജാഗ്രത കാണിക്കുന്നതിന്റെ ദുരിതമാണു ജനങ്ങള്‍ അനുഭവിക്കുന്നതെന്നും കാനം. ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

◾ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടി. എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കണം.
പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിലനിർത്തണം:സജി മഞ്ഞക്കടമ്പിൽ
◾കോട്ടയത്ത് പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലക്ക് വെളിയിലേക്ക് മാറ്റുവാനുള്ളനീക്കം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന്റെ സുരക്ഷാ കാരണം പറഞ്ഞ് പ്രവർത്തനം നിർത്താതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ഏതെങ്കിലും ഒരു സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ഈ സ്ഥാപനം കോട്ടയത്തുനിന്ന് മാറ്റുന്നത് കോട്ടയം ലോക്സഭാ എംപിയുടെ പിടിപ്പുകേടാണെന്നും സജി ആരോപിച്ചു.
പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിൽ പാസ്പോർട്ട് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഉന്നതഅധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, പാർട്ടി ജനറൽ സെക്രട്ടറി പി.സി. മാത്യു,
യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല , യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ, കേരള കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലംപ്രസിഡണ്ട് കുര്യൻ പി കുര്യൻ, മാർട്ടിൻ കോലടി ,അഭിലാഷ് കൊച്ചു പറമ്പിൽ , പ്രതീഷ് പട്ടിത്താനം, ടോം ജോസഫ്,അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.
അടച്ചതു താത്കാലികമായാണെന്ന് വിദേശകാര്യ മന്ത്രാലയം
◾കോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്ര അടച്ചതു താത്കാലികമായാണെന്ന് വിദേശകാര്യ മന്ത്രാലയം. സേവനങ്ങള്‍ കൊച്ചി മേഖലയ്ക്കു കീഴിലുള്ള മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും അറിയിച്ചു.

◾സ്പോര്‍ട്സ് കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു. ഒളിംപ്യന്‍ കെ എം ബിനു, ബോക്സിംഗ് മുന്‍ താരം കെ.സി ലേഖ, ഫുട്ബോള്‍ താരം സി.കെ വിനീത്, അത്ലറ്റിക് പരിശീലകന്‍ പി.ഐ ബാബു, ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകന്‍ ജെ.എസ്. ഗോപന്‍ എന്നിവരാണു പുതിയ കൗണ്‍സില്‍ അംഗങ്ങള്‍. മെഴ്സിക്കുട്ടന്‍ രാജിവച്ച ഒഴിവില്‍ ഷറഫലി സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായി കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.

◾എന്‍ഫോഴ്സ്മെന്റ് മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന അഭ്യാസങ്ങള്‍ ഇവിടെ കിഫ്ബി കേസില്‍ നടക്കില്ലെന്നു മുന്‍ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്. തനിക്കെതിരായ സമന്‍സ് ഇഡിയുടെ രാഷ്ട്രീയക്കളിയായിരുന്നു. റിസര്‍വ് ബാങ്കിന്റെ എന്‍ഒസി അനുസരിച്ചാണ് പണം സമാഹരിച്ചത്. മസാല ബോണ്ട് കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും തോമസ് ഐസക്.

◾കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധിയില്‍ തിരിമറി നടത്തി ഏഴര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. ജയപ്രഭ, ഫാത്തിമ ഷെറിന്‍, മാര്‍ട്ടിന്‍ എ., ആനന്ദരാജ്, ധനപാലന്‍, രാജഗോപാലന്‍ എന്നീ ആറു പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് സ്ഥിരജാമ്യം ലഭിച്ചതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപേക്ഷ തള്ളിയത്.

◾ഇടുക്കി വാഗമണ്ണില്‍ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസില്‍ വിജിലന്‍സ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഗമണ്‍ കൊയ്ക്കാരന്‍ പറമ്പില്‍ ജോളി സ്റ്റീഫനെയാണ് ഇടുക്കി വിജിലന്‍സ് ബംഗളൂരുവില്‍നിന്നു പിടികൂടിയത്.

◾വിതച്ചതേ കൊയ്യൂവെന്ന് ഡിവൈഎഫ്ഐ നേതാവും കെ.കെ. ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫംഗവുമായ രാഗിന്ദിനോട് ആകാശ് തില്ലങ്കേരി. മേശക്കു ചുറ്റുമിരുന്നു പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ വഷളാക്കിയത് നിങ്ങളാണ്. ഒറ്റ പ്രസ്താവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്ഐ ഒറ്റുകാരാക്കിയെന്നും ആകാശ്. ആകാശ് തില്ലങ്കേരി ഒളിവിലാണെന്ന് പൊലീസ്.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ച മാനേജ്മെന്റ് നിര്‍ദ്ദേശത്തിനെതിരെ എഐടിയുസി. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നല്‍കുന്നില്ല. മോദിയുടെ നയമാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

◾കണ്ണൂര്‍ കുറുമാത്തൂര്‍ വെള്ളാരം പാറയില്‍ പൊലീസ് പിടികൂടി തള്ളിയിരുന്ന അഞ്ഞൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് നശിച്ചത്. തീ ആളിക്കത്തിയതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

◾ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധി എംപി കത്തയച്ചു. വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. അന്വേഷണസംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു.

◾ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ സജി ചെറിയാനെ കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്.

◾പാലില്‍ അഫ്ലാടോക്സിന്‍ എന്ന വിഷാംശം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളിലാണ് അഫ്ലാടോക്സിന്‍ കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നതുമൂലം പാലിലുണ്ടാകുന്ന വിഷമാണിത്.

◾ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി എന്തു വിഷയമാണു ചര്‍ച്ച ചെയ്തതെന്നു തുറന്നു പറയണമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി. ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ച മുസ്ളീം സമുദായത്തിന് ഗുണമല്ല. സ്വന്തം കാര്യത്തിന് വേണ്ടി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടേതു കപട നിലപാടാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

◾കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യാത്രക്കാരന്‍ വിമാനത്തില്‍വച്ച് മരിച്ചു. ബ്രിട്ടനിലെ നോട്ടിംഗ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (65) ആണ് മരിച്ചത്.

◾ഡോ. സി.കെ. തോമസ് സംവിധാനം ചെയ്ത ഗാന്ധിയന്‍ വിദ്യാഭ്യാസ ചലച്ചിത്രം ‘ആത്മവിദ്യാലയ’ത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം തൃശൂര്‍ ജില്ലയിലെ വെണ്ടോരില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ആത്മവിദ്യാലയം’ സമൂഹത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രായോഗികമാക്കാന്‍ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം 489 കോടി 49 ലക്ഷം രൂപയുടെ പ്രവർത്തികളിലായി 35 പുതിയ പാലങ്ങൾ നിർമ്മിച്ചു - മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
◾ദീപാലങ്കാരങ്ങൾ നടത്തി ജനങ്ങളെ ആകർഷിക്കത്തക്ക നിലയിലേക്ക് കേരളത്തിലെ പാലങ്ങളെ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള മണ്ഡലത്തിൽ പുതുതായി നിർമ്മിച്ച കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമേഖല - സഹകരണ -സ്വകാര്യ സ്ഥാപനങ്ങളെ കോർത്തിണക്കി ഈ വർഷം 50 പാലങ്ങളിൽ ദീപാലങ്കാരങ്ങൾ നടത്തി സൗന്ദര്യവൽക്കരിക്കും. ഇതിനോടകം കായംകുളം, ബേപ്പൂർ മണ്ഡലങ്ങളിലായി രണ്ട് പാലങ്ങൾ സൗന്ദര്യവൽക്കരിച്ചു.വിദേശ രാജ്യങ്ങളിലേതുപോലെ കേരളത്തിലെ പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്. പാലങ്ങളുടെ അടിഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന ഭാഗങ്ങൾ പാർക്കുകൾക്കോ, സ്കേറ്റിംഗ് പോലുള്ള ആവശ്യങ്ങൾക്കോ സൗകര്യപ്രദമാക്കുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

◾ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നു പോസ്റ്ററൊട്ടിച്ച് പെയിന്റിംഗ് തൊഴിലാളി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജി (55)യാണ് ഇങ്ങനെ പോസ്റ്റര്‍ പതിച്ചത്. 11 ലക്ഷം രൂപയുടെ കടബാധ്യത വീട്ടാനാണ് വൃക്ക വില്‍ക്കുന്നതെന്ന് സജി.

◾ആലപ്പുഴ ദേശീയപാതയില്‍ പാതിരപ്പള്ളി ജംഗ്ഷനു സമീപം കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ് രാജീവ് എന്നിവര്‍ക്കു പരിക്കേറ്റു.

◾ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷനു സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറി കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്.

◾വയനാട് പയ്യമ്പള്ളി ചെറൂര്‍ ആദിവാസി കോളനിയിലെ കുളിയന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൃഷിയിടത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബിയാണ് അറസ്റ്റിലായത്.

◾തൃശൂര്‍ വാടാനപ്പള്ളി ബീച്ച് റോഡിലെ നാലു കടകള്‍ക്കു കത്തിനശിച്ചു. രാത്രി ഒമ്പതോടെയാണ് തീപിടിത്തം.

താറാവുകളെ വിഷം നൽകി കൊന്നതായി പരാതി.
ചങ്ങനാശ്ശേരി തുരുത്തി തോട്ടുങ്കൽ സാബുവിന്റെ താറാവുകളെയാണ് വിഷം നൽകി കൊന്നതായി പരാതി. 750 താറാവുകൾ ഉണ്ടായിരുന്ന സാബുവിന്റെ 100 താറാവുകളാണ് കഴിഞ്ഞ ദിവസം രാത്രി കൂട്ടത്തോടെ ചത്തത്. ആരോ താറാവുകൾക്ക് തീറ്റയിൽവിഷം കലർത്തി നൽകുകയായിരുന്നു -
 ചങ്ങനാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ.
◾ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി വി​ഷ്ണു മ​നോ​ജ്, പ​ച്ചാ​ളം സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ​യും എ​യ​ർ പി​സ്റ്റ​ൾ, വ​ടി​വാ​ൾ, ക​ത്തി​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് വേ​ട്ട ന​ട​ന്ന​ത്

◾ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്കു 33 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഉഴത്ത് കടവ് സ്വദേശി സതീശനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

◾എഴുപത്തി രണ്ടുകാരനായ പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ സ്വയം മുറിവേല്‍പ്പിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ കരുമാടി സ്വദേശി വേണുഗോപാല കൈമളാണ് മുറിവേല്‍പിച്ചത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പിസിസി അധ്യക്ഷന്‍ നാനാ പടോലെയും മുതിര്‍ന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കേയാണ് തീരുമാനം.

◾ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ മൂന്നു ദിവസമായി 60 മണിക്കൂര്‍ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. കംപ്യൂട്ടറുകളില്‍നിന്ന് ഒന്നും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ബി ബി സി.

◾ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇസ്രേലി ചാരസംഘം ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനതേയുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്.

◾ജമ്മു കാഷ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അല്‍ ജസീറാ ചാനലിനു പത്തു ലക്ഷം രൂപ പിഴ ശിക്ഷ. 16 മാധ്യമങ്ങള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി പിഴശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു കൈമാറണമെന്നാണ് ഉത്തരവ്.

◾ദക്ഷിണാഫ്രിക്കയില്‍നിന്നു പന്ത്രണ്ടു ചീറ്റകളെ നാളെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇവയില്‍ അഞ്ച് പെണ്‍ചീറ്റകളുണ്ടാകും.

◾ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 ശതമാനം പോളിംഗ്. വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം. ബിജെപി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് സിപിഎം. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ത്രിപുരയിലെ രാംനഗര്‍, കക്രാബാന്‍, അമര്‍പൂര്‍ എന്നിവിടങ്ങളിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

◾ത്രിപുരയില്‍ ബിജെപി എംഎല്‍എമാരെ വില കൊടുത്തു വാങ്ങിയിട്ടായാലും അധികാരത്തിലെത്തുമെന്ന് തിപ്ര മോദ പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യുത് ദേബ് ബര്‍മന്‍. അറുപതു സീറ്റില്‍ 42 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ മികച്ച വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

◾ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ‘അഖണ്ഡ ഭാരതം’ വൈകാതെ സത്യമാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും യോഗി ആദിത്യനാഥ്.

◾കര്‍ണാടകയില്‍ വീണ്ടും വര്‍ഗീയ വിഷവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് അടുത്ത തെരഞ്ഞെടുപ്പിലെ മല്‍സരമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.

◾ടിപ്പു സുല്‍ത്താനെ അവസാനിപ്പിച്ചതുപോലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും കര്‍ണാടകയിലെ വിദ്യാഭ്യാസ മന്ത്രിയുമായ ഡോ സി എന്‍ അശ്വത് നാരായണ്‍. പ്രസ്താവന വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചു.

◾പരപുരുഷ ബന്ധം ആരോപിച്ച ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ യുവതി പിടിയില്‍. ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് സുകുമാരനൊപ്പം മദ്യം കഴിച്ച സുഹൃത്തും മരിച്ചു. മദ്യക്കുപ്പിയുടെ അടപ്പിലൂടെ സിറിഞ്ച് ഉപയോഗിച്ച് മദ്യം ഇഞ്ചക്ടു ചെയ്തു കയറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്.

◾തമിഴ്നാട്ടിലെ പല്ലവരായന്‍ പെട്ടിയില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളകളെ പിടികൂടുന്നതിനിടെ 95 പേര്‍ക്കു പരിക്ക്. മത്സരത്തിനെത്തിച്ച രണ്ടു കാളകള്‍ ചത്തു. വിവിധ ജില്ലകളില്‍ നിന്നായി 585 കാളകളെയാണ് മത്സരത്തിനെത്തിച്ചത്. കാളകളെ മുതുകില്‍ പിടിച്ചു നിര്‍ത്താന്‍ നാനൂറോളം മത്സരാര്‍ത്ഥികളുണ്ടായിരുന്നു.

◾ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്നിന്റെ മകളുടെ കിം ജു-ഏ എന്ന പേര് മറ്റാര്‍ക്കും പാടില്ലെന്ന് ഉത്തരവ്. പത്തു വയസുകാരിയുടെ പേര് മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഉടനേ മാറ്റണമെന്നാണ് ഉത്തരവിട്ടതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

◾ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ മേധാവിയായി മുന്‍ ഈജിപ്ഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറായ സെയ്ഫ് അല്‍ അദെല്‍ നിയോഗിക്കപ്പെട്ടെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അമേരിക്ക മിസൈല്‍ ആക്രമണത്തിലൂടെ വധിച്ച അയ്‌മെന്‍ സവാഹിരിക്കു പകരക്കാരനായാണ് ഇയാള്‍ ചുമതലയേറ്റതെന്നാണ് റിപ്പോര്‍ട്ട്.

◾ഐഎസ്എല്ലിന്റെ ഒന്‍പതാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി ഗോവയെ തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു. ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക.

◾ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്റെ ലീഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുക.

KARUNYA PLUS Result 16/02/2023

1 st Prize :
Amount: ₹8,000,000/-
PR275132  

Consolation Prize :
Amount: ₹8,000/-
PN275132 PO275132 PP275132 PS275132 PT275132 PU275132 PV275132 PW275132 PX275132 PY275132 PZ275132  

2 nd Prize : 
Amount: ₹10,00,000/-
PU850892  

3 rd Prize : 
Amount: ₹100,000/-
PN702489 PO330180 PP264369 PR366817 PS515710 PT183491 PU670724 PV750277 PW433329 PX587715 PY488862 PZ214797  

4 th Prize :
Amount: ₹5,000/-
0271 0631 1158 1952 2034 2088 2184 2352 2432 2455 2542 3646 4298 5547 5934 7303 8910 9105  

5 th Prize :
Amount: ₹1,000/-
0004 0073 0099 0735 1165 1320 1975 2568 2965 3004 3050 3439 3666 3834 3871 3973 4084 4085 4276 5203 6306 6498 6601 6651 7117 7363 7458 7644 7873 8063 8553 8642 9719 9827  

6 th Prize :
Amount: ₹500/-
0015 0023 0058 0166 0225 0820 0875 1120 1331 1468 1487 1805 1850 1855 1934 2098 2359 2581 2833 2854 3136 3194 3249 3285 3757 3906 3957 4154 4179 4361 4670 4718 4719 4869 4906 4995 5073 5124 5142 5603 5803 5928 5941 6023 6143 6209 6215 6458 6476 6664 6771 6810 7027 7163 7240 7242 7288 7378 7597 7601 7829 7982 8065 8075 8138 8219 8534 8907 9084 9094 9143 9247 9355 9501 9618 9624 9667 9776 9920 9970  

7 th Prize :
Amount: ₹100/-
0116 0163 0207 0212 0327 0344 0366 0420 0447 0469 0545 0707 0734 0803 0843 0862 0898 1335 1427 1585 1641 1642 1733 1750 1799 1923 2193 2539 2547 2557 2559 2606 2741 2749 2956 2961 3335 3375 3436 3496 3511 3682 3743 3763 4031 4132 4176 4194 4198 4238 4381 4382 4518 4627 4630 4685 4700 4899 4930 4988 5060 5077 5133 5264 5296 5317 5345 5405 5439 5630 5741 5778 5902 6181 6544 6577 6591 6702 6750 6798 6813 6880 6943 7023 7064 7131 7188 7228 7286 7319 7349 7787 7824 7876 7906 7923 7929 7934 8010 8021 8076 8169 8192 8306 8407 8415 8420 8528 8548 8689 8722 8764 8862 8898 8929 9016 9048 9181 9221 9408 9558 9588 9649 9816 9922 9951  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.