എല്ലാ പുതിയ വാർത്തകളും വായിക്കാം.
|JACOB CHERIAN|
തിരുവല്ല വൈ ഡബ്ള്യു സി എ നവതിയുടെ നിറവിൽ.
നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 18 ന് രാവിലെ 9.30 ന് ശശി തരൂർ എം പി നിർവ്വഹിക്കും.
◾ കോഴി മണ്ണിൽ ദിവാൻ ബഹദൂർ ഡോ.വി. വറുഗീസിന്റെയും, സഹധർമ്മിണിയുടെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് 1933ൽ ഈ പ്രസ്ഥാനം തുടക്കമിടാൻ ഇടയായത്.പ്രസ്ഥാനത്തിന് ഭൂമിയും,കെട്ടിടവും സംഭാവന നൽകിയതും മനുഷ്യ സ്നേഹികളായ ഇവർ തന്നെയാണ്. സ്ത്രീ ശാക്തീകരണം, വിദ്യാർത്ഥിനികൾക്കും, വിവിധ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരായ വനിതകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന ഹോസ്റ്റൽ എന്നീ ലക്ഷ്യത്തോടെയായിരുന്നു തിരുവല്ല വൈ.ഡബ്ള്യു.സി.എ യുടെ തുടക്കം.പിന്നീട് തിരുവല്ല മെഡിക്കൽ മിഷൻ, ജി.കെ.ഹോസ്പിറ്റൽ എന്നീ ആതുരസേവന കേന്ദ്രങ്ങളിൽ കാന്റീൻ സൗകര്യം ഒരുക്കി രോഗികൾക്കും, സഹായികൾക്കും, ആശുപത്രി ജീവനക്കാർക്കും സഹായകരമായ നിലപാട് എടുത്തതും വൈഡബ്ള്യു.സി.എ ആണ്.തുടർന്ന് നഴ്സറി സ്കൂൾ,തയ്യൽ പരിശീലന ക്ലാസ്സ് തുടങ്ങി പല സംരംഭങ്ങളും ആരംഭിച്ചു. ഇത്തരത്തിൽ പ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന പ്രസ്ഥാനം 1960-1980 കാലഘട്ടത്തിൽ പ്രശംസനീയമായി. ഇവിടെ പരിശീലനം നേടിയ അനേകം യുവതികൾ രാജ്യത്തിനകത്തും, വിദേശത്തും ഉന്നത സ്ഥാപനങ്ങളിൽ ജോലി സമ്പാദിക്കാൻ ആയതും പ്രസ്ഥാനത്തിന് അഭിമാനമായി.
ഇവയ്ക്കൊക്കെ പുറമെ പ്രകൃതിക്ഷോഭങ്ങൾ ദുരിതം വിതച്ച അന്യസംസ്ഥാനങ്ങളിലും, കേരളത്തിൽ സംഭവിച്ച സുനാമിയിലും സകലതും നഷ്ടപ്പെട്ട ജനവിഭാഗങ്ങൾക്ക് സഹായഹസ്തവുമായി തിരുവല്ല വൈ.ഡബ്ള്യു.ഡി.എ നിലപാടെടുത്തതും ഭരണ സിരാകേന്ദ്രങ്ങൾക്കും അറിവുണ്ട്. കാല പ്രയാണത്തിൽ ഈ സ്ഥാപനം വളരെയധികം സാമൂഹിക ഉദ്ധാരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലെത്തി.തിരുവല്ലയിലും, പ്രാന്തപ്രദേശങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രധാന കോളനികൾ ദത്തെടുത്ത് പാർപ്പിടം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളിൽ വികസനം എത്തിക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു.
സാധാരണ ജനവിഭാഗങ്ങളിൽ പൗരബോധം വളർത്തുന്നതിനും, മാനസിക സംഘർഷങ്ങൾ അകറ്റുന്നതിനും കൗൺസിലിംഗ്, ലഹരി വിരുദ്ധ ബോധവൽക്കരണം, ചികിത്സാ സഹായം, വയോജനങ്ങൾക്ക് കരുതൽ പദ്ധതി, പരിസ്ഥിതിസംരക്ഷണം,കിണർ ഇല്ലാത്തവർക്ക് കിണർ, വീടില്ലാത്തവർക്ക് വീട്, പഴയ വീടുകളുടെ നവീകരണം, മാലിന്യ സംസ്കരണ പഠനം, രോഗനിർണ്ണയ ക്യാമ്പ് എന്നീ പരിപാടികൾ പ്രസ്ഥാനത്തെ ഉയർന്ന നിലയിൽ എത്തിച്ചു. ആദിവാസി കുടുംബങ്ങൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും, അവർക്ക് നിയമ ബോധവൽക്കരണം നൽകുന്നതിലും സുപ്രധാന പങ്കാണ് ഈ പ്രസ്ഥാനം വഹിച്ചിട്ടുള്ളത്.കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി അവധിക്കാലങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നതിൽ ഇപ്പോഴും ശ്രദ്ധിച്ചുവരുന്നു. സമൂഹത്തിൽ ആരും പിന്തള്ളപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന സമഗ്ര വികസനം എന്നതാണ് നവതി വർഷത്തെ ചിന്താവിഷയമെന്ന് പ്രസിഡന്റ് ഐറിൻ കോശി വ്യക്തമാക്കി. നവതി ആഘോഷ പരിപാടികളുടെ ഭാഗമായി സാമൂഹ്യ സേവന രംഗത്ത് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതായി വൈ .ഡബ്ള്യു.സി.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആറിയിച്ചു.
നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈ.ഡബ്ള്യു.സി.എ ഹാളിൽ 18 ന് രാവിലെ 9.30ന് ശശി തരൂർ എം.പി.നിർവ്വഹിക്കും. പ്രസിഡന്റ് ഐറിൻ കോശി അദ്ധ്യക്ഷത വഹിക്കും.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും, മാതു ടി.തോമസ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.സാമൂഹ്യ സംരംഭക ലക്ഷ്മി മേനോൻസന്ദേശം നൽകും. ഡോ.
ആനി തോമസ് വിഷയാവതരണം നടത്തും.
വനിതാ കമ്മീഷനംഗം എലിസബത്ത് മാമ്മൻ മത്തായി, വൈസ് പ്രസിഡന്റ് ലതാ മാത്യു നഗരസഭാ കൗൺസിലർ മാത്യു ചാലക്കുഴി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ആഘോഷ കമ്മറ്റി കൺവീനർ ഗീത ഏബ്രഹാം എന്നിവർ പ്രസംഗിക്കും
സൗജന്യ തിമിര ശസ്ത്രക്രീയ ക്യാമ്പ് ശനിയാഴ്ച തിരുവല്ലയിൽ.
◾ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, അന്ധതാ നിവാരണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ബിലിവേഴ്സ് ചർച്ച് യൂത്ത് സെൻ്റർ ആഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണിവരെ 84_മത് സൗജന്യ തിമിര ശസ്ത്രക്രീയ ക്യാമ്പ് നടത്തും.അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതാണ്. ശസ്ത്രക്രിയക്ക് നിർദ്ദേശിക്കപ്പെടുന്ന രോഗികളെ അന്നേ ദിവസം തന്നെ തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്നതും ശസ്ത്രക്രിയക്കു ശേഷം നാലാം ദിവസം രാവിലെ തിരികെയെത്തിക്കുന്നതുമാണ്.
പത്തനംതിട്ട കോൺഗ്രസിൽ വീണ്ടും തമ്മിലടി.
◾കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗത്തിൽ അതിക്രമിച്ച് കയറി പ്രസംഗിച്ചുകൊണ്ടിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സോജിയെ ഒരു സംഘം ആൾക്കാർ മർദ്ദിച്ചതായി പരാതി.
കഴിഞ്ഞ 15 ന് വൈകിട്ട് 4.30 ഓടെ ഡി.സി. ഓഫീസിൽ യോഗത്തിനിടെ കടന്നു കയറി അക്രമിസംഘം മർദ്ദിച്ചതായി അഡ്വ.സോജി തന്നെയാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. വേദിയിലും, സദസ്സിലും പങ്കെടുത്തവർ സംഭവത്തിന്റെ ദൃക്സാക്ഷികളാണെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിര്യാതരായി
പി.സി.ജേക്കബ്
◾തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളിൽ വേങ്ങമത്തിൽ പി.സി.ജേക്കബ് (കുഞ്ഞ് - 95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വേങ്ങൽ ഐ.പി.സി.സഭയുടെ പാമല സെമിത്തേരിയിൽ.
ഭാര്യ: മേക്കൊഴൂർ മണ്ണാംകുന്നേൽ കുടുംബാംഗം സൂസമ്മ.
മക്കൾ: ജിജി (കുവൈറ്റ്), ലിജി, ജീൻ.
മരുമക്കൾ: സുജ (കുവൈറ്റ്), സജി ( സുവിശേഷകൻ), ജോമോൻ.
നമ്പള്ളിൽ കൃഷ്ണപിള്ള
◾മണിപ്പുഴ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.അദ്ധ്യാപകൻ കാവുംഭാഗം വലിയപറമ്പിൽ വീട്ടിൽ നമ്പള്ളിൽ കൃഷ്ണപിള്ള (96) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: രാജമ്മ.
മക്കൾ: ഗിരിജ നായർ, ഡോ.ഗിരീഷ് കുമാർ, ഗീത പ്രസാദ്.
മരുമക്കൾ: ഡോ. അനിത ഗിരീഷ്, പരേതരായ രാജസേനൻ നായർ, രാജേന്ദ്രപ്രസാദ്
അന്നമ്മ
◾മല്ലപ്പള്ളി ആനിക്കാട് പാലക്കുന്നത്ത് പൊയ്കയിൽ തോമസ് വറുഗീസിന്റെ ഭാര്യ അന്നമ്മ (ലീലാമ്മ -76) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3 ന് ബേത്‌ലഹേം തിരുകുടുംബം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കല്ലൂപ്രയാറ്റ് കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്, സിബി വറുഗീസ്, സിജി സിബി,മരുമക്കൾ: ട്രീസ തോമസ് ( ദുബായ്), ബീനാ ജോസഫ് (അദ്ധ്യാപിക), സിബി ജോസഫ്,
കെ ഇ തോമസ്
◾മധ്യപ്രദേശ് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് റിട്ട. ജനറൽ മാനേജർ കുമ്പനാട് തട്ടയ്ക്കാട്ട് കുറ്റിക്കാട്ട് വീട്ടിൽ കെ.ഇ തോമസ് (കൊച്ചയൻ - 93 ) നിര്യാതനായി. സംസ്കരം ഇന്ന് ഉച്ചക്ക് കൂർത്തമല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പത്തനാപുരം പെല്ലേലിൽ കുടുംബാംഗം ശോശാമ്മ തോമസ് (ഭോപ്പൽ ഗാന്ധി മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥ )
മക്കൾ : ബെറ്റി, ബെസി, ബെല്ലാ , ബിജി.
മരുമക്കൾ :ഏബ്രഹാം യോഹന്നാൻ , തോമസ് സാം, ജോൺസൺ.എം. ജോൺ ,ജോൺസൺ വറുഗീസ്.
പി.ആർ.ഡി.എസ് യുവജന സംഘം, പ്രതിനിധി സമ്മേളനം നടന്നു.
◾പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 145-> മത് ജന്മദിന മഹോൽസവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ പി.ആർ.ഡി.എസ് യുവജന സംഘത്തിൻ്റെ പ്രതിനിധി സമ്മേളനം നടന്നു. വൈസ് പ്രസിഡൻ്റ് അജേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗവേഷകനും ആക്ടിവിസ്റ്റുമായ ദിനു വെയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി അംഗങ്ങളായ അജിത് ആനപ്പള്ളം, സുനിത.എസ്, ശ്രീരാജ് ആർ , വിജയകുമാരി ഐ, എന്നിവർ ആശംസകളും അശ്വതി സിജു സ്വാഗതവും ജയേഷ് എം.ബി കൃതജ്ഞതയും പറഞ്ഞു.
◾കാര്‍ഷിക മേഖലയെ സഹകരണസംഘങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ രാജ്യത്ത് അഞ്ചു ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലാണ് അഞ്ചു വര്‍ഷത്തിനകം ഇത്രയും സംഘങ്ങള്‍ തുടങ്ങുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവിട്ട് വൈബ്രന്റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
കുമ്പനാട്- ആറാട്ടുപുഴ റോഡിലെ കരിയില മുക്കിൽ പുതുതായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ഇന്ന്.
◾1.7 കോടി രൂപ മുടക്കി പുതുതായി നിർമ്മിച്ച കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.
നാല് പതിറ്റാണ്ട് മുമ്പ് പണിത കരിയിലമുക്ക് പാലം കാലപ്പഴക്കത്തിൽ അപകടാവസ്ഥയിൽ എത്തിയതോടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണാ ജോർജ്ജിന്റെ ശ്രമഫലമായി പുതിയ പാലത്തിന് സർക്കാർ തുക അനുവദിക്കുകയായിരുന്നു. ഏറെക്കാലമായി ഭാരം കൂടിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നത് നിരോധിച്ചിരുന്നു.
◾കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലെ പരിശോധനയ്ക്കിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാടുകാരനായ അശോകന്‍, ആലുവ വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയുമായ സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
◾കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഇടവേള നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കര്‍ പരാതിപ്പെട്ടിരുന്നു. ശിവശങ്കറിനു ഒരു കോടി രൂപയും മൊബൈല്‍ ഫോണുമാണു ലഭിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. നാലര കോടി രൂപയുടെ കോഴ ഇടപാടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒന്നിലും കാര്യമായി ഇടപെടേണ്ട. വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നെല്ലാം ശിവശങ്കര്‍ മുന്നറിയിപ്പു നല്‍കുന്ന സംഭാഷണമാണ്. 2019 ജൂലൈ 31 നുള്ള സംഭാഷണത്തിനു പിറ്റേന്നാണ് സന്തോഷ് ഈപ്പന്‍ മൂന്നു കോടി എട്ടു ലക്ഷം രൂപയുമായി സ്വപ്നയെ കാണാന്‍ കവടിയാറില്‍ എത്തിയത്.
അടൂർ കോടതി സമുച്ചയ നിർമ്മാണത്തിന് രണ്ടാം ഘട്ടം 7.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.-ഡപ്യൂട്ടി സ്പീക്കർ .
◾ആഭ്യന്തര വകുപ്പിന്റെ തനത് ഫണ്ടിൽ നിന്നും 9.81 കോടി ചെലവിട്ട് ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരണത്തിൽ എത്തി നിൽക്കെ രണ്ടാം ഘട്ട നിർമ്മാണത്തിനായും ഇതേ ഫണ്ടിൽ നിന്നും 7.17 കോടി രൂപാ അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.ഇതോടെ കെട്ടിട സമുച്ചയത്തിന്റെ ഫയർ ഫൈറ്റിംഗ് സംവിധാനം കൂടി ഉടൻ ക്രമീകരിച്ച് ആദ്യം ഒന്നാം ഘട്ടം പൂർത്തീകരിക്കും.
സംസ്ഥാനത്തെ ശ്രദ്ധേയമായി മാറുന്ന അടൂർ കോടതി സമുച്ചയത്തിന്റെ പൂർത്തീകരണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
◾സി പി എമ്മിനുവേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്ക് കമന്റിലൂടെയാണു വെളിപ്പെടുത്തല്‍. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം ചെയ്യിച്ചത്. അവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പാക്കിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് കിട്ടിയത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും ആകാശ്.
◾നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ വിടവ് നികത്താന്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു.
ഹരിപ്പാട് സ്കന്ദൻ ചുഴറ്റിയെറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
സ്കന്ദന്റെ ആക്രമത്തിൽ മരിക്കുന്ന രണ്ടാമത്തെ വ്യക്തി.
◾ഹരിപ്പാട് തുലാംപറമ്പ് കൊട്ടാരത്തിൽ പറമ്പിൽ സുന്ദരൻ ആചാരിയാണ് (61) മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ ആക്രമണത്തിലാണ് സുന്ദരൻ ആചാരിക്ക് പരിക്കേറ്റത്. കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ടാണ് സംഭവം. സുന്ദരൻ ആചാരിയുടെ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ആനയെ തളച്ചിരുന്നത്. കൗതുകത്തിന് ആനയുടെ അടുത്തു ചെന്ന സുന്ദരനെ സ്കന്ദൻ തുമ്പികൈ കൊണ്ട് ചുഴറ്റിയെടുത്ത് താഴേക്ക് എറിയുകയായിരുന്നു. താഴെ വീണ ഇദ്ദേഹത്തെ വീണ്ടും അക്രമിക്കാൻ ആന ശ്രമിച്ചെങ്കിലും കുടെയുണ്ടായിരുന്ന സുഹൃത്ത് യദു വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു. ആനയുടെ അക്രമത്തിൽ തോളെല്ലിനും വാരിയെല്ലുകൾക്കും ഗുരുതര ഒടിവ് സംഭവിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആചാരി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
◾മരിച്ച ആദിവാസി യുവാവ് വിശ്വനാഥനു ചുറ്റും പന്ത്രണ്ടു പേര്‍ കൂടിനിന്ന് സംസാരിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ പോലീസ് എഫ്ഐആര്‍ തിരുത്തി. മരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു.
പന്തളത്ത് വാടക വീട്ടിൽ യുവതി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതി പിടിയിലായി.
◾പന്തളം വാടക വീട്ടിൽ യുവതി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് ബംഗ്ലൂരുവിൽ നിന്നും പിടികൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ട് വർഷക്കാലം യുവതിക്കൊപ്പം താമസിച്ചു വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം സ്വദേശി ഷൈജു.എസ്.എൽ- 34 ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് പന്തളത്തെ വാടക വീട്ടിൽ താമസിച്ചു വന്ന മുളക്കുഴ സ്വദേശിനി സജിത (42) കൊല ചെയ്യപ്പെട്ടത്. സജിതയോടൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന ഷൈജുവാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒളിവിൽ പോയ ഷൈജുവിനെ പിടികൂടാനായില്ല.ഷൈജു സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ സംശയിച്ചിരുന്നു.ഇതേ തുടർന്ന് അന്വേഷണം ഊർജിതപ്പെടുത്തിയ പോലീസ് ഷൈജുവിനെ ബംഗ്ളൂരിൽ കണ്ടെത്തുകയായിരുന്നു.
ഒന്നിച്ച് ജീവിച്ചു വന്ന ഷൈജു മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധം പുലർത്തുന്നതായി അറിഞ്ഞ സജിതയും ഷൈജുവും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കിട്ടുമായിരുന്നു ഇതിനാൽ സജിതയെ കൊലപ്പെടുത്തുകയെന്ന തീരുമാനമെടുക്കുകയും, തീരുമാനം താൻ നടപ്പാക്കിയതായും ചോദ്യം ചെയ്യലിൽ ഷൈജു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
◾പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹര്‍ജിയില്‍ പരാതിക്കാരി ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യറാണെന്ന് അറിയിച്ചതായി അഡ്വ. സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി.
◾ഐ ജി എസ്ടിയില്‍ കേരളത്തിന് 25,000 കോടി രൂപ കിട്ടാനുണ്ടന്ന പ്രതിപക്ഷ പ്രചാരണം ശരിയല്ലെന്നു ധനമന്ത്രി കെഎന്‍. ബാലഗോപാലന്‍. ഐജിഎസ്ടിയില്‍ കേരളം പുതിയ അവകാശവാദം ഉന്നയിച്ചിട്ടില്ല. ധനകാര്യ എക്സ്പെന്‍ഡീച്ചര്‍ റിവ്യു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
◾ഗവര്‍ണര്‍ക്കു വധഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഇ – മെയില്‍ സന്ദേശം.
◾ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം പാറ ക്വാറിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയും സഹോദരിമാരായ രണ്ടു പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (50) യുമാണ് മുങ്ങി മരിച്ചത്.
കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി.
◾ഇന്ന് മുതൽ പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കില്ല. സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. കോട്ടയം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നും നേരത്തെ അനുവദിച്ചു നല്കിയ വ്യാഴാഴ്ച മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങള്‍ അപേക്ഷകര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ സേവാകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ തീയതികളിൽ പുനഃക്രമീകരിക്കേണ്ടതാണ്. കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാല്‍, പിസിസി അപേക്ഷകൾക്കുള്ള അപ്പോയിന്മെന്റുകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
◾തിരുവനന്തപുരം കുണ്ടമന്‍കടവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചതു പ്രകാശാണെന്ന് ആരോപിച്ച് പോലീസെടുത്ത കേസ് ചീറ്റിപ്പോയിരിക്കേയാണ് അറസ്റ്റ്.
◾ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യം, ടൂറിസം, ഐ ടി മുതലായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി കെവിന്‍ തോമസിനോട് പറഞ്ഞു.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിരിക്കേ, ശിഷ്യനു പിറകെ ആശാനും അകത്തുപോകുമെന്നു പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നും കെ സുധാകരന്‍ പറഞ്ഞു.
◾പാലക്കാട് ജില്ലയിലെ തമിഴ് മലയാളം എല്‍ഡിസി ക്ലര്‍ക്കുമാരുടെ റാങ്ക് പട്ടികയില്‍ അട്ടിമറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് ഇറങ്ങിയ 75 പേരുള്ള പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി, പുതുതായി അത്രയും പേരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ലിസ്റ്റ് പരിഷ്‌കരിച്ചപ്പോള്‍ നിയമന ശുപാര്‍ശ ലഭിച്ചവര്‍പോലും പട്ടികയ്ക്കു പുറത്തായി.
◾യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണ്. മാപ്പു സാക്ഷിയാകാനുളള ശ്രമമാണ് അയാള്‍ നടത്തുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു.
◾ഷുഹൈബിന്റെ ചോരയ്ക്കു സിപിഎമ്മിനെക്കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്കു പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ അറിവോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയതു കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന്‍ പറഞ്ഞു.
◾ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ ശ്രീലക്ഷ്മി അനൂപാണ് പരാതിക്കാരി.
◾ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങുന്നതിനുവേണ്ടി ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റിയെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിച്ചെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ആകാശിന്റെ വാട്സാപ്പ് ചാറ്റുകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു.
◾പത്തനംതിട്ട ഡിസിസി യോഗത്തില്‍ വീണ്ടും നേതാക്കള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും. യോഗത്തിനിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജി പോലീസില്‍ പരാതി നല്‍കി. പുനസംഘടന അടക്കമുള്ള വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മില്‍ അടിപിടി.
◾പുലയനാര്‍കോട്ടയില്‍ മര്‍ദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകന്‍ അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കത്തിനിടെ ഇയാള്‍ വിജയകുമാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
◾സണ്‍ ഗ്ലാസ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. അഞ്ചു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
◾വയനാട് പയ്യമ്പള്ളി ചെറൂരില്‍ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ആദിവാസി യുവാവ് കുളിയന്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വന്യമൃഗങ്ങളെ തടയാന്‍ അനധികൃതമായാണു വൈദ്യുത വേലി സ്ഥാപിച്ചതെന്നാണ് കുറ്റം.
◾മമ്പാട് പൊങ്ങല്ലൂരില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്താ (25) ണ് തൂങ്ങി മരിച്ചത്. ഭര്‍ത്താവ് ഷമീമി (32) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിപ്പാട്ട് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു.
◾ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഹരിപ്പാട് മാധവ ജംഗ്ഷനു സമീപമായിരുന്നു സംഭവം. കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്.
◾കയ്യേറ്റം ചെയ്തെന്ന വനിതാ മൃഗഡോക്ടറുടെ പരാതിയില്‍ മലപ്പുറം തിരുനാവായയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എലശ്ശേരി സ്വദേശി ജെയ്സണെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗഡോക്ടര്‍ കര്‍ഷകര്‍ക്കു സേവനം നല്‍കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ സമരം നടത്തിയ ജയ്സണ്‍ സസ്പെന്‍ഷനിലാണ്.
◾കൊല്ലങ്കോട് കടന്നല്‍ കുത്തേറ്റ് പാലോക്കാട് സ്വദേശി പഴനി (74) മരിച്ചു. രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴാണ് കടന്നാല്‍ കുത്തേറ്റത്. പ്രദേശത്തെ മറ്റു ചിലര്‍ക്കും കടന്നല്‍ കുത്തേറ്റു.
◾ചെറിയതുറയിലെ മൂന്നു വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. വളളക്കടവ് സ്വദേശി ഷാരൂഖ് ഖാന്‍ (22), ചെറിയതുറ മുഹമ്മദ് ഹസന്‍ (25), ബീമാപളളി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റു ചെയ്തത്.
◾വീട്ടില്‍ വെള്ളം ചോദിച്ചെത്തി എണ്‍പതുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന്‍ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
◾സുപ്രീംകോടതിക്കെതിരേ ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം. സുപ്രീം കോടതിയെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നുവെന്ന് ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്റോറിയലില്‍ ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിക്കെതിരേയാണ് വിമര്‍ശനം. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ബിബിസിക്കു ഇന്ത്യക്കാരുടെ നികതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി ഒത്താശ ചെയ്യരുതെന്ന താക്കീതോടെയാണ് മുഖപ്രസംഗം.
◾ത്രിപുരയില്‍ ഇന്നു വോട്ടെടുപ്പ്. 60 മണ്ഡലങ്ങളിലേക്ക് 259 സ്ഥാനാര്‍ത്ഥികളാണു മല്‍സരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണു വോട്ടെണ്ണല്‍.
◾ആന്ധ്രാപ്രദേശിന് മൂന്നു തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ബെംഗളുരുവില്‍ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. സര്‍ക്കാരിന്റെ ഭരണകാര്യങ്ങള്‍ നടത്തുക വിശാഖപട്ടണത്തു തന്നെയാകുമെന്നു മന്ത്രി പറഞ്ഞു.
◾ബിബിസി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സുരക്ഷ കൂട്ടി. ബിബിസിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സേന പ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
◾ബിബിസിയിലെ ആദായ നികുതി റെയ്ഡ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അടയാളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പേര് സര്‍വ്വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും യെച്ചൂരി പറഞ്ഞു.
◾ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എസ്എഫ്ഐ- എബിവിപി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനു മുന്നോടിയായി യൂണിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചു കയറി കൂട്ടത്തല്ലു നടത്തുകയായിരുന്നു.
◾ലിബിയയില്‍ കപ്പല്‍ മുങ്ങി 73 അഭയാര്‍ത്ഥികള്‍ മരിച്ചു. ട്രിപ്പോളിയില്‍നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോയ കപ്പലാണ് മുങ്ങിയത്. 80 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ രക്ഷപ്പെട്ടു.
◾രണ്ടു മാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാകും. ഏപ്രില്‍ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ 142 കോടി ജനസംഖ്യയുമായി ഒന്നാം സ്ഥാനത്തെത്തും. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തത്.
◾ഒടുവില്‍ മുംബൈ സിറ്റി എഫ്.സിക്ക് തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്.സി. ബെംഗളൂരു എഫ്.സിയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ അട്ടിമറിച്ചത്. കഴിഞ്ഞ 19 മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി നേരത്തേ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
◾വനിതാ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തകര്‍ത്ത ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താവാതെ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
*FIFTY FIFTY Result 15/02/2023*
*1 st Prize :*
Amount: ₹1,00,00,000/-
FD582888
*Consolation Prize :*
Amount: ₹8,000/-
FA582888 FB582888 FC582888 FE582888 FF582888 FG582888 FH582888 FJ582888 FK582888 FL582888 FM582888
*2 nd Prize :*
Amount: ₹10,00,000/-
FC560382
*3 rd Prize :*
Amount: ₹5,000/-
1876 2192 3051 3070 3745 3807 3942 4148 4792 4910 4961 5213 5277 6254 7577 7588 7755 7824 8629 8657 9029 9529 9669
*4 th Prize :*
Amount: ₹2,000/-
0578 1164 2054 3199 4054 4424 5098 5768 6439 6696 8038 8956
*5 th Prize :*
Amount: ₹1,000/-
1636 2422 2743 2840 3261 4350 4833 4949 5147 5256 5393 5840 6346 6678 6823 8044 8205 8217 8587 8602 9112 9491 9725 9779
*6 th Prize :*
Amount: ₹500/-
0049 0126 0327 0432 0544 0832 0966 1102 1372 1443 1551 1835 1990 2022 2031 2077 2228 2326 2357 2377 2411 2435 2502 2522 2543 2583 2585 2611 2860 2977 3123 3161 3332 3616 3659 3741 3778 3825 3926 3974 4068 4138 4157 4193 4215 4439 4511 4640 4834 5072 5194 5458 5553 5781 5982 6123 6227 6287 6352 6609 6622 6809 6955 6969 7027 7167 7352 7390 7516 7599 7611 7613 7706 7731 7746 7863 7923 7935 7967 7989 8123 8189 8355 8560 8742 8914 8987 9005 9030 9036 9196 9251 9380 9852 9924 9981
*7 th Prize :*
Amount: ₹100/-
0071 0144 0222 0349 0532 0547 0694 0725 0804 0830 0860 1126 1141 1161 1300 1336 1542 1661 1834 2017 2050 2110 2128 2341 2351 2365 2394 2458 2511 2599 2883 2899 2947 3047 3077 3146 3236 3298 3426 3576 3583 3595 3596 3782 3858 3859 3892 3986 4066 4084 4111 4116 4289 4454 4459 4475 4563 4656 4708 4714 4764 4819 4839 4937 4958 5012 5030 5086 5109 5113 5331 5541 5870 5888 5905 6030 6134 6241 6357 6411 6488 6491 6569 6623 6886 6895 7082 7242 7258 7322 7339 7365 7368 7380 7409 7492 7501 7517 7529 7591 7596 7920 7972 8138 8139 8420 8426 8581 8662 8836 8839 8847 9012 9028 9047 9175 9301 9362 9373 9481 9482 9611 9680 9800 9908 9978
Comments
Post a Comment
Thanks