എല്ലാ പുതിയ വാർത്തകൾ വായിക്കാം

|JACOB CHERIAN|







കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പാൾ 
റിട്ട.മജിസ്‌ട്രേറ്റ് കെ.ജെ. 
രാജനെതിരേ കേസെടുത്ത് 
എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
കേസ് എടുത്തത് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയില്‍.
◾പത്തനംതിട്ട: അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദ്യാര്‍ഥിനിയുടെ പരാതിയിന്മേല്‍ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോകോളജ് പ്രിന്‍സിപ്പാളിനെതിരേ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. റിട്ട. മജിസ്‌ട്രേറ്റ് കെ.ജെ. രാജനാണ് കോളജ് പ്രിന്‍സിപ്പാള്‍. ഒന്നാം വര്‍ഷ എല്‍.എല്‍.ബിക്ക് പഠിക്കുന്ന ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിനി(18)യാണ് പരാതിക്കാരി. കഴിഞ്ഞ 30 നാണ് സംഭവം. ചൊവ്വാഴ്ച ആറന്മുള സ്‌റ്റേഷനില്‍ ഹാജരായ വിദ്യാര്‍ഥി മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ചാണ് അധിക്ഷേപം ഉണ്ടയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രിന്‍സിപ്പാള്‍ കുട്ടികളോട് മുഴുവന്‍ മോശമായിട്ടാണ് പെരുമാറുന്നത് എന്നൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്
കുത്തിറക്കത്തില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു: ഡ്രൈവര്‍ വന്‍ അപകടം ഒഴിവാക്കി
◾റാന്നി പെരുനാട്ടില്‍ കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
വൈകിട്ട് പെരുനാട് ബഥനി ആശ്രമം ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികളുമായിപ്പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 
ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ്  വലതു വശത്തെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിരക്കി പതുക്കെ നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു.
അത്തിക്കയം സ്വദേശിയായ ചിറപറമ്പില്‍ സാന്‍വിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
മാർ ഒസ്താത്തിയോസ് സ്മരണയിൽ പി ആർ പി സി ക്ക് പത്ത്  വീൽചെയറുകൾ  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ  കൈമാറി.
◾"എന്നും ദരിദ്രരെ നിങ്ങൾ ഓർത്തു കൊള്ളണം"വർഗ,വർണ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്കതീതമായി മനുഷ്യൻ്റെ വേദന എന്നും തിരിച്ചറിഞ്ഞിരുന്ന ഡോ: ഗീവർഗീസ് മാർ ഒസ്താത്തിയോസിൻ്റെ വാക്കുകളെ ഓർത്തു വച്ച് ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത 10 വീൽ ചെയറുകൾ പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻ്റ് പാലിയേറ്റീവ് കെയർ സെൻ്ററിന് (പി ആർ പി സി ) കൈമാറി. 
ഭദ്രാസനാധിപനായിരുന്ന മാർ ഓസ്താത്തിയോസിൻ്റെ പതിനൊന്നാം അനുസ്മരണ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വീൽ ചെയറുകൾ പി.ആർ.പി.സി ക്ക് നൽകിയത്.
പോകാൻ ഇടമില്ലാത്ത, ഒന്നുമില്ലാത്ത രോഗികളെ പരിചരിക്കുന്നതിനായി 20 വർഷത്തിലധികമായി ആർസിസിക്ക് അരികിലും, നിരണത്തും മറ്റുമായി നിരവധി ആശ്വാസ കേന്ദ്രങ്ങളാണ് സഭ നടത്തുന്നത്. പരിചരണങ്ങൾക്കിടയിൽ രോഗികളിൽ നിന്നും ലഭിക്കുന്ന സ്നേഹം ആഴമായി സ്പർശിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ, തന്നെക്കൊണ്ട് കഴിയാവുന്ന തരത്തിൽ കനിവ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്നു മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത പറഞ്ഞു. അനേകായിരങ്ങൾക്ക് വേദനയകറ്റാനും, അത്താണിയും ആശ്വാസമേകാനും കഴിയുന്ന മഹത്തായ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കഴിയട്ടെയെന്നും മെത്രാപ്പോലീത്ത ആശംസിച്ചു.
 ഭദ്രാസന ആസ്ഥാനമായ തിരുവല്ല ബഥനി അരമനയിലെത്തി
പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു വീൽ ചെയറുകൾ ഏറ്റുവാങ്ങി.
ജില്ലയൊട്ടാകെ വ്യത്യസ്ഥങ്ങളായ സേവന പ്രവർത്തനങ്ങളാണ് വിവിധ ഏരിയാകളിലെ പതിനൊന്ന് സോണൽ കമ്മറ്റികൾ മുഖേന നടത്തി വരുന്നതെന്ന് ഉദയഭാനു പറഞ്ഞു.
തിരുവല്ലയിൽ യൂത്ത് കോൺഗ്രസ് പുൽവാമ അനുസ്മരണം നടത്തി.
◾ജമ്മുകാശ്മീരിലെ പുൽവാമയിൽ 2019ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അമർജവാൻ സ്മാരകത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി.
 നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി എ.ജി.ജയദേവൻ, ബിപിൻ.പി.തോമസ്, ടോണി ഇട്ടി, അഡ്വ: ശ്രീജിത്ത് പഴൂർ, ജിജി പെരിങ്ങര, ജോൺസൺവെൺപാല എന്നിവർ പ്രസംഗിച്ചു.
സിമ്പോസിയം സംഘടിപ്പിച്ചു.
◾പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 145-ാമത് ജമ്മദിന മഹോൽസവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് യുവജന സംഘം "ഇന്ത്യൻ ഭരണഘടനയുടെ സാമൂഹ്യനീതി വിവക്ഷകളും മേൽത്തട്ട് സംവരണവും " എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.യുവജന സംഘം കേന്ദ്രക്കമ്മറ്റിയംഗം എം.എം.രവീന്ദ്രകുമാർ മോഡറേറ്ററായിരുന്നു. സംവരണ സമുദായ മുന്നണി വൈസ് പ്രസിഡൻ്റ് സുദേഷ്.എം.രഘു വിഷയാവതരണം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം ഡോ.അനിൽ അമര, സി.എസ്.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ പി.ആർ.ഡി.എസ് വർക്കിംഗ് കമ്മറ്റിയംഗം രാജു വാളാച്ചിറ, പി.ആർ.ഡി.എസ് മീഡിയ സെക്രട്ടറി രഘു ഇരവിപേരൂർ ,  പി .ആർ.ഡി.എസ് രാഷ്ട്രീയകാര്യ സമിതി സെക്രട്ടറി എം.എൻ. മധു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു ,യുവജന സംഘം കേന്ദ്രക്കമ്മറ്റിയംഗങ്ങളായ ശ്രീകുമാർ സ്വാഗതവും ബിനീഷ് ഭാസുരൻ നന്ദിയും പറഞ്ഞു.
എട്ടുകര സമ്മേളനം നടത്തി.
പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 145-ാമത് ജന്മദിനത്തോടനുബന്ധിച്ച്‌ ഇരവിപേരൂരിൽ നടത്തിയ എട്ടുകര സമ്മേളനം
സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, വൈസ് പ്രസിഡൻ്റ് ഡോ. പി.എൻ.വിജയകുമാർ, ഹൈ കൗൺസിൽ അംഗം സി.കെ.ജ്ഞാനശീലൻ, ഗുരുകുല ഉപദേഷ്ടാവ് എം.ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
"സമാനതകളില്ലാത്ത വികസനം സർക്കാർ ലക്ഷ്യം" -ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
◾സമാനതകൾ ഇല്ലാത്ത വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സിന്ധു ദിലീപ്, നെൽസൺ ജോയ്സ്, മണിയമ്മ മോഹൻ, പഞ്ചായത്ത് സെക്രടറി ജയൻ ജോണി, വാർഡ് മെമ്പർമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിന്റെ ഭാഗമായാണ് വികസന സെമിനാർ നടന്നത്.
നിര്യാതരായി.
പി.കെ.അലക്സാണ്ടർ
◾കുന്നന്താനം പുല്ലിയിൽ (ആഞ്ഞിലിമൂട്ടിൽ) പി.കെ.അലക്സാണ്ടർ (സണ്ണി - 65) നിര്യാതനായി.
സംസ്കാരം നാളെ (16/2) ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കുന്നന്താനം സെന്റ് ഫ്രാൻസിസ് അസ്സീസി മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: തിരുവല്ല വാഴക്കാല പുത്തൻവീട്ടിൽ കുടുംബാംഗം ലത.
മക്കൾ: ലിഷ, ലിൻസി, ലിജിൻ.
മരുമക്കൾ: പ്രിനു, റെജി.
അന്നമ്മ ജോർജ്ജ്
◾തിരുവല്ല ഇരുവള്ളിപ്ര എബനേസറിൽ പരേതനായ പി.വി. ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (തങ്കമ്മ -80) നിര്യാതയായി.
സംസ്കാരം നാളെ (16/2) രാവിലെ 9 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ. പറക്കോട് ചെമ്പകശ്ശേരിൽ കുടുംബാംഗമാണ് .
പന്തളം തെക്കേക്കര പഞ്ചായത്തിൽ "കണി ഒരുക്കും ഗ്രാമം" പദ്ധതിക്ക് തുടക്കമായി.
◾വിഷുമഹോത്സവത്തിന് ആവശ്യമായ വിഷുക്കണികൾ പ്രദേശത്ത് തന്നെ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ''കണി ഒരുക്കും ഗ്രാമം'' പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി നടന്ന വെള്ളരിവിത്ത് നടീൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.പി. വിദ്യാധര പണിക്കർ, ഹരിതസംഘം ഭാരവാഹികളായ മോഹൻകുമാർ, എം.ജി.പ്രസാദ്, സീനിയർ കൃഷി അസിസ്റ്റന്റ് എൻ.ജിജി, ജസ്റ്റിൻ.എം.സുരേഷ്, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിഷുകിറ്റുകൾക്കായി വെള്ളരി, വെണ്ട, ചീര, പയർ, ചക്ക എന്നിവ കുടുംബശ്രീ യൂനിറ്റുകൾ തദ്ദേശീയമായി ശേഖരിച്ച് വിപണനം നടത്തും.കിറ്റുകൾ ഓൺലൈൻ റജിസ്ട്രേഷൻ മുഖേനയും, കൃഷി വകുപ്പ് വിപണന കേന്ദ്രം മുഖേനയും വിതരണം നടത്തും.
ബി.ബി.സി അഴിമതി കോർപ്പറേഷൻ -ബി.ജെ.പി ;പരിഹസിച്ച് കോൺഗ്രസ്.
◾ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ബിബിസി ഓഫീസുകളിൽ ആദായ വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്.രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു.
വിനാശകാലേ വിപരീത ബുദ്ധി എന്നാണ് ജയറാം രമേഷ് ട്വീറ്റ് ചെയ്തത്.അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ കേന്ദ്ര സർക്കാർ ബിബിസിക്ക് പിന്നാലെ പോകയാണ്. ആദ്യം ബിബിസി ഡോക്യുമെന്ററി പുറത്തുവന്നു.അത് നിരോധിക്കപ്പെട്ടു. ഇപ്പോൾ ആദായ നികുതി വകുപ്പ് ബിബിസി ഓഫീസ് റെയ്ഡ് ചെയ്യുന്നു.        അതേ സമയം ബിബിസി അഴിമതി കോർപ്പറേഷനാണെന്നാണ് ബി.ജെ.പിയുടെ ന്യായവാദം.സർക്കാർ ഏജൻസികൾ കൂട്ടിലിട തത്ത അല്ലെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു. ഇത്രയുമായതോടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിൽ എത്തിയതായും, അവരോട് പൂർണമായും സഹകരിച്ചതായും, പ്രശ്ന പരിഹാരം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ബിബിസി ട്വീറ്റ് ചെയ്തു.
പന്തളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു.
◾പന്തളത്ത് വാടക വീട്ടിൽ താമസിച്ചു വന്ന ചെങ്ങന്നൂർ അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സജിത (42) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു.ഏറെ നാളായി ഭർത്താവ് സുരേഷുമായി അകന്ന് സജിത ഒറ്റക്ക് താമസിച്ചതായും, ഈ സമയം തിരുവല്ലയിൽ ഒരു കടയിൽ ജോലി നോക്കിയിരുന്നപ്പോൾ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഷൈജുവിനോട് അടുപ്പത്തിലാകുകയും ഇവർ ഒന്നിച്ച് പന്തളത്ത് വാടക വീട്ടിൽ കഴിയുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നും, ഷൈജു ഇതിനിടെ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതായും സജിതയെ ഇക്കാരണത്താൽ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും പോലീസിന് വിവരം ലഭിച്ചു. എറണാകുളം സ്വദേശിനിയായ യുവതിയുമായി ബന്ധം പുലർത്തിയത് അറിഞ്ഞ സജിതയും, ഷൈജുവും മാനസികമായി അകലുകയും, ഷൈജു ഒരു മാസക്കാലം മങ്ങാരത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. ഒടുവിൽ ഷൈജുവിന്റെ കൂട്ടുകാർ ഇടപെട്ട് ഇരുവരെയും യോജിപ്പിലാക്കി വീണ്ടും പന്തളത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുന്നതിനും ഇടയാക്കി.എന്നാൽ ഇടക്കിടെ ഇവർ വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നെന്ന് അയൽവാസികൾ പറയുന്നുണ്ട്. അയൽക്കാരുമായി ഇവർ അകന്നു കഴിഞ്ഞിരുന്നതിനാൽ ആരും തന്നെ ഈ സമയം ഇടപെട്ടിരുന്നുമില്ല.ഒടുവിൽ സജിതയെ ഒഴിവാക്കാൻ തീരുമാനമെടുത്ത ഷൈജു സജിതയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൂട്ടുകാരെ ഫോണിൽ വിളിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ഷൈജുവിനു വേണ്ടി പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതിക്കായി ഇപ്പോൾ അന്വേഷണം നടത്തുന്നത്

◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

◾സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 നു മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗത്തിലാണു നിര്‍ദേശം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ ഉള്‍വശവും കാണാവുന്ന തരത്തില്‍ രണ്ടു കാമറകള്‍ ഘടിപ്പിക്കണം ചെലവിന്റെ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനു വരുമാന ടാര്‍ജെറ്റ് നിശ്ചയിക്കണമെന്നു മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാര്‍ഗറ്റ്. 100 ശതമാനം ടാര്‍ജെറ്റ് നേടുന്ന ഡിപ്പോകളിലെ എല്ലാ ജീവനക്കാര്‍ക്കും അഞ്ചാം തീയതിതന്നെ മുഴുവന്‍ ശമ്പളം കൊടുക്കും. 90 ശതമാനമാണെങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനമേ നല്‍കൂ.

◾കെഎസ്ആര്‍ടിസിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈമാസം 28 നു മുന്‍പ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കോടതിയെ സമീപിച്ചവര്‍ക്ക് അമ്പതു ശതമാനം ആനുകൂല്യം ഉടന്‍ നല്‍കണം. എന്നാല്‍ ഇത്രയും തുക ഇല്ലാത്തതിനാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിനു ബുദ്ധിമുട്ടണമെന്നു കോടതി ചോദിച്ചു.

◾മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കാന്‍ കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

◾ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായ പശ്ചാത്തലത്തിലാണ് റെയ്ഡ്.

◾ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ചു ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. . ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 1500 രൂപ വിലയുള്ള വാക്സിന്‍ നിര്‍ബന്ധമാക്കിയത് മരുന്നു കമ്പനികള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാനാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.

◾മന്ത്രി സജി ചെറിയാന് 85,000 രൂപ മാസ വാടകയുള്ള ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്.

◾ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

◾ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്കു വിധേയനാക്കും. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ചികില്‍സ നിശ്ചയിച്ചത്.

◾സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി ഭാര്യ അമല. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അമല പറഞ്ഞു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാന്‍ ചികിത്സയ്ക്കു വിധേയയായി. അമല ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

◾കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിതനായ പ്രഫ. കെ.വി തോമസിന് ഓണറേറിയം അനുവദിക്കുന്ന ഫയല്‍ ധനവകുപ്പ് പിടിച്ചുവച്ചു. ഇതേച്ചൊല്ലി പ്രതിപക്ഷം സമരം ശക്തമാക്കുമെന്നു ശങ്കിച്ചാണ് ധനമന്ത്രി തത്കാലം ഫയല്‍ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം ലഭിച്ചശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് ധനമന്ത്രിയുടെ നിലപാട്.

◾ജഡ്ജി കോഴ ആരോപണത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനല്‍ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിനു കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി കേസിലാണ് ‘പ്രതിപക്ഷം’ എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാന്‍ അധിക്ഷേപിച്ചത്.

◾കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ക്കു തീയിട്ടതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്താണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയിരുന്നെന്നു പൊലീസ് പറയുന്നു.

◾കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തക മിവ ജോളിയുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.

◾കാട്ടു പന്നിയുടെ ആക്രമണത്തില്‍ അഞ്ചു തൊഴിലുറപ്പു തൊഴിലാളികള്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം പാലമേല്‍ പി എച്ച് സി വാര്‍ഡിലെ കുടുംബശ്രീ യോഗത്തിനിടയിലേക്കു കാട്ടുപന്നിക്കൂട്ടം പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ പങ്കെടുത്തിരുന്ന സുജാത അടക്കമുള്ളവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

◾കൊച്ചിയിലും തിരുവനന്തപുരത്തും തീപിടിത്തം. കൊച്ചിയില്‍ ബ്രഹ്‌മപുരം കിന്‍ഫ്രാ പാര്‍ക്കിന് പിറകിലെ ചതുപ്പു പാടത്താണ് തീപ്പിടുത്തമുണ്ടായത്. തിരുവനന്തപുരം അമ്പൂരിയില്‍ ഓക്സീലിയം സ്‌കൂളിന് എതിര്‍വശത്തുള്ള വിലങ്ങുമലയിലെ വനമേഖലയിലാണ് തീപടര്‍ന്നത്.

◾കുറ്റിപ്പുറം പോലീസ് പിടികൂടി കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ കത്തിനശിച്ചു. ഇരുനൂറോളം തൊണ്ടിവാഹങ്ങളാണ് കത്തിനശിച്ചത്.

◾ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ മോഷ്ടിച്ചു പറിച്ച കുട്ടികളെ മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒതളൂര്‍ സ്വദേശിയായ സലീമിനെതിരെയാണ് പോലീസ് കേസെടുത്തത്.

◾വെള്ളറടയില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദത്തിനിടെ 23 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം പിടിയില്‍. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ മുന്‍ ഇമാം വിതുര സ്വദേശി സജീര്‍ മൗലവി ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

◾പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 16 വര്‍ഷം കഠിന തടവും 60,000 രൂപ പ്രതി പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഫലാല്‍ മോനാണ് ശിക്ഷിക്കപ്പെട്ടത്.

◾ജനുവരിയില്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനം. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനവും നവംബറില്‍ 6.12 ശതമാനവുമായിരുന്നു.

◾ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫലി. ആര്‍എസ്എസ് പ്രതിനിധികളും പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദാറുല്‍ ഉലൂം ദയൂബന്ത്, അജ്മീര്‍ ദര്‍ഗ, ചില ശിഈ സംഘടനാ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് മുന്‍കൈയെടുത്ത് പ്രമുഖരായ മുന്‍ ബ്യൂറോക്രാറ്റുകള്‍ വഴിയാണ് ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍നിന്ന് ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന പേരിലാണ് ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നത്. കമ്പനിയുടെ അക്കൗണ്ട് ബുക്കുകളും പരിശോധിച്ചു.

◾ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരേയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

◾എയര്‍ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രാന്‍സിന്റെ എയര്‍ബസില്‍നിന്നും അമേരിക്കയുടെ ബോയിംഗില്‍നിന്നുമാണു വിമാനങ്ങള്‍ വാങ്ങുന്നത്. എയര്‍ബസില്‍നിന്നും 250 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. അമേരിക്കയുടെ 220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്.

◾മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്.

◾ബിബിസി ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു ന്യായീകരണവുമായി ബിജെപി. ബിബിസി അഴിമതി കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചത്.

◾കേരള – കര്‍ണാടക അതിര്‍ത്തിയായ കുടക് കുട്ടയില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി.

◾തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കഞ്ചാവും മയക്കുമരുന്നു കൂണും വിറ്റ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണുമായി പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫര്‍, ആന്റണി രാഹുല്‍, മലയാളിയായ അല്‍ഹാസ് എന്നിവരാണ് പിടിയിലായത്.

◾തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 37,000 കടന്നു. ദുരന്തം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് മുന്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഈ വിജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായി സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തുള്ള മോഹന്‍ബഗാന് അടുത്ത രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.

◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് മാര്‍ച്ച് നാലിന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അഞ്ച് ടീമുകളുള്ള എഡിഷന്‍ 23 ദിവസം നീണ്ടുനില്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം 3.30നാണ് ആരംഭിക്കുക.

◾ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ. സീ ന്യൂസിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന നിരവധി കാര്യങ്ങള്‍ ചേതന്‍ ശര്‍മ്മ തുറന്നുപറഞ്ഞത്. ഫിറ്റ്‌നസ് കൃത്രിമമായി കാണിക്കാന്‍ താരങ്ങള്‍ കുത്തിവയ്പ് എടുക്കുന്നതായും സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ചേതന്‍ ശര്‍മ്മ പറയുന്നു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു മിക്ക താരങ്ങളും ഉത്തേജകം ഉപയോഗിക്കുന്നതെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തി.

STHREE SAKTHI  Result 14/02/2023
ഇന്നലത്തെ ലോട്ടറി റിസൽട്ട് .

1 st Prize :
Amount: ₹7,500,000/-
SP500807 

Consolation Prize :
Amount: ₹8,000/-
SN500807  SO500807  SR500807  SS500807  ST500807  SU500807  SV500807  SW500807  SX500807  SY500807  SZ500807 

2 nd Prize :
Amount: ₹1,000,000/-
SP592890 

3 rd Prize :
Amount: ₹.5,000/-
0161  0371  0411  1529  1745  2989  3126  4854  6297  6641  7038  7386  7397  7534  7648  8873  9507  9536 

4 th Prize :
Amount: ₹2,000/-
1110  2478  2817  6006  7174  7187  7291  7300  7668  9016 

5 th Prize :
Amount: ₹1,000/-
0592  0872  1467  2220  2485  2760  2969  3611  3855  6080  6527  6556  6735  7163  7165  7597  8632  8895  9071  9268 

6 th Prize :
Amount: ₹500/-
0253  0553  0701  0706  0979  1150  1269  1420  1578  1871  2126  2174  2218  2323  2373  2481  2616  2658  2754  2841  2922  3712  3878  3919  4040  4383  4480  4525  4791  4881  4931  5072  5902  6921  7301  7530  7532  7638  7698  7853  7854  7950  8068  8097  8124  8329  8417  8541  8593  8739  9168  9522 

7 th Prize :
Amount: ₹200/-
0159  0393  0489  0636  0997  1667  1775  2032  2226  2412  2441  2708  2784  2900  3245  3505  3602  3658  4752  5029  5038  5153  5310  5319  5409  5482  5889  6254  7010  7338  7382  7697  7718  7734  7947  7975  7992  7993  8066  8131  8166  8345  8674  9498  9965 

8 th Prize :
Amount: ₹100/-
0012  0022  0144  0299  0316  0391  0640  0707  0727  0754  0875  0946  0963  1041  1064  1067  1118  1170  1238  1294  1311  1312  1355  1444  1445  1451  1624  1794  1805  1882  2143  2303  2321  2335  2382  2635  2783  2960  2976  2988  3119  3145  3263  3331  3392  3439  3442  3452  3553  3778  3784  3832  3945  4079  4098  4185  4212  4228  4259  4268  4386  4472  4642  4673  4730  4824  4876  4946  4956  5018  5171  5304  5401  5503  5563  5617  5618  5738  5786  5809  5812  5863  5875  5933  5948  6068  6278  6283  6319  6549  7022  7198  7351  7637  7642  7659  7730  7731  8061  8234  8246  8334  8426  8439  8614  8748  8935  8968  9169  9201  9312  9464  9470  9485  9532  9537  9735  9742  9759  9875  9878  9903  9915  9934  9944  9966 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.