| JACOB CHERIAN|
പൊയ്കയിൽ ശീകുമാര ഗുരുദേവൻ്റെ
145-ാമത് ജൻമദിന ആഘോഷം നാളെ മുതൽ.
◾പ്രത്യക്ഷ രക്ഷാ ദൈവസഭാ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജൻമദിനം ആദിയർ ജനതയുടെ ദേശീയോൽസവമായി സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നാളെ മുതൽ 19 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക.
നാളത്തെ പരിപാടികൾ
രാവിലെ 9 ന് സഭാപ്രസിഡന്റ് വൈ.സദാശിവൻ പതാകയുയർത്തും. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടക്കും. വൈകുന്നേരം 4 ന് എട്ടു കരയുടെ നേതൃത്വത്തിൽ പൊയ്കാപ്രദക്ഷിണം. വൈകുന്നേരം 6 ന് ആദിയർ ദീപം മാസികയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ച് ആദിയർ ദീപത്തിൻ്റെയും മീഡിയ സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാധ്യമ ചരിത്ര പ്രദർശനം ‘ബിഹൈൻഡ് ദ ലെറ്റേഴ്സ്’ എഴുത്തുകാരനും അവാർഡ് ജേതാവുമായ രാജേഷ് കെ.എരുമേലി ഉദ്ഘാടനം ചെയ്യും. വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർത്ഥനകൾക്ക് ശേഷം രാത്രി 8ന് നടക്കുന്ന എട്ടുകര സമ്മേളനം സഭാപ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. ഹൈ കൗൺസിൽ അംഗം സി കെ ജ്ഞാനശീലൻ അധ്യക്ഷനായിരിക്കും. ഗുരുകുല ഉപശ്രേഷ്ടൻ എം ഭാസ്കരൻ അനുഗ്രഹ പ്രഭാഷണവും വൈസ് പ്രസിഡന്റ് റിട്ട. ജസ്റ്റീസ് . ഡോ. പി എൻ വിജയകുമാർ മുഖ്യ പ്രഭാഷണവും നടത്തും. ജനറൽ സെക്രട്ടറി സി. സി കുട്ടപ്പൻ ജന്മദിന സന്ദേശം നൽകും. രാത്രി 11മുതൽ മ്യൂസിക് ഫ്യുഷനും ഗാനമേളയും മറ്റു കലാപരിപാടികളും നടക്കും
ഫെബ്രുവരി 14.
രാവിലെ വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർഥനയ്ക്ക് ശേഷം രാവിലെ 10 മുതൽ പി ആർ ഡി എസ് യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ ഭരണഘടനയിലെ സാമൂഹ്യ നീതി വിവക്ഷകളും മേൽത്തട്ട് സംവരണവും’ എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം. സംവരണ സമുദായ മുന്നണി വൈസ് പ്രസിഡന്റ് സുധേഷ്. എം. രഘു വിഷയം അവതരിപ്പിക്കും. പി ആർ ഡി എസ് യുവജനസംഘം കേന്ദ്ര സമിതി അംഗം എം. എം. രവീന്ദ്രകുമാർ മോഡറേറ്റർ ആയിരിക്കും. കെ. പി എം എസ് സംസ്ഥാന കമ്മറ്റി അംഗം ഡോ. അനിൽ അമര, സി. എസ്. ഡി .എസ് ജനറൽ സെക്രട്ടറി സുനിൽ .കെ. തങ്കപ്പൻ, പി .ആർ. ഡി .എസ്. വർക്കിങ് കമ്മറ്റി അംഗം രാജു വാളാച്ചിറ, പി. ആർ. ഡി. എസ് പ്ളാനിങ് ആൻഡ് അഡ്വൈസറി ബോർഡ് സെക്രട്ടറി ടി.കെ മോഹൻദാസ്, ആദിയർദീപം എഡിറ്റോറിയൽ ബോർഡ് അംഗം രഞ്ജിത്ത് പുത്തൻചിറ, പി ആർ ഡി എസ് മീഡിയ സെക്രട്ടറി രഘു ഇരവിപേരൂർ, രാഷ്ട്രീയകാര്യ സമിതി സെക്രട്ടറി എം എൻ. മധു എന്നിവർ പ്രസംഗിക്കും . യുവജനസംഘം കേന്ദ്ര സമിതി അംഗങ്ങളായ ശ്രീകുമാർ സ്വാഗതവും ബിനീഷ് ഭാസുരൻ നന്ദിയും അറിയിക്കും . വൈകിട്ട് 8 മണിക്ക് പി ആർ ഡി എസ് യുവജനസംഘം വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യുവജന സംഘം പ്രതിനിധി സമ്മേളനം തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്യും. ഗവേഷകനായ ദിനു വെയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. പി ആർ ഡി എസ് യുവജനസംഘം കേന്ദ്ര സമിതി അംഗങ്ങളായ അജിത് ആനപ്പള്ളം, സുനിത എസ് , ശ്രീരാജ്. ആർ , വിജയകുമാരി. ഐ എന്നിവർ ആശംസകൾ അർപ്പിക്കും. ജോയിന്റ് സെക്രട്ടറി അശ്വതി സിജു സ്വാഗതവും കേന്ദ്രസമിതി അംഗം ജയേഷ് എം .ബി. കൃതജ്ഞതയും പറയും. രാത്രി 10 ന് ശ്രീകുമാര ഗുരുദേവന്റെ പാട്ടുകളുടെ അവതരണം 'കാണുന്നില്ലൊരക്ഷരവും' മെഗാ ഗായകസംഘം അരങ്ങേറും.
ഫെബ്രുവരി 15
രാവിലെ സന്നിധാനങ്ങളിലെ പ്രത്യേക പ്രാർഥനയ്ക്ക് ശേഷം വിവിധ സമിതികളുടെ സംയുക്ത യോഗം നടക്കും. വെകുന്നേരം 8 ന് ഗുരുകുല ഉപദേഷ്ട്ടാവ് എം ഭാസ്കരന്റെ അധ്യക്ഷതയിൽ ചേരുന്ന മതസമ്മേളനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. പരുമല സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഡോ. കുര്യൻ ഡാനിയേൽ മുഖ്യ പ്രഭാഷണം നിർവ്വക്കുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ചീഫ് ഇമാം എ. പി. ഷിഫാർ അൽ കൗസരി മുഖ്യാതിഥി ആയിരിക്കും. ഗുരുകുല ഉപദേഷ്ട്ടാവ് പി. കെ. തങ്കപ്പൻ , ഹൈകൗൺസിലംഗം വി. ആർ. കുട്ടപ്പൻ, മേഖലാ ഉപദേഷ്ട്ടാക്കളായ എസ് .ജ്ഞാനസുന്ദരൻ, ടി. ടി. സുന്ദരം, ഡി വിജയകുമാർ, ശാഖാ ഉപദേഷ്ട്ടാക്കളായ ടി. രവീന്ദ്രബാബു, പി. ടി ദേവകുമാർ, അനീഷ്. ടി.കെ , എന്നിവർ ആശംസ അറിയിക്കും. ഉപദേഷ്ട്ടാ സമിതി സെക്രട്ടറി പി. ദയാനന്ദൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ കൃതജ്ഞതയും അറിയിക്കും. രാത്രി 11 .30 മുതൽ ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരിയും ശാന്തൻ മണിമലയുടെ ഗിറ്റാർ സോളോയും മറ്റു കലാപരിപാടികളും നടക്കും.
ഫെബ്രുവരി 16
രാവിലെ 10 ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം (ഇ .പി. എഫ് ) സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ഇ .പി. എഫ് കൺവീനർ ടി .എസ് മനോജ്കുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ മാളവികാ ബിന്നി മുഖ്യ പ്രഭാഷണം നടത്തും. എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഓ. പി. രവീന്ദ്രൻ, ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ത്രേസ്സ്യാമ്മ കുരുവിള, ഇ. പി. എഫ്. ന്റെ ഭാരവാഹികളായ കെ. സി. വിജയകുമാർ, മനോജ് മുണ്ടാക്കൽ, ഡോ. ടി. അനിതകുമാരി രാജു. ഇ. കെ, സീമ ദാസ്, സ്റ്റഡീക്ലാസ് ഡയറക്ടർ ബോർഡ് അംഗം എം. കെ. ജയ്കുമാർ, എന്നിവർ ആശംസ അറിയിക്കും.സെക്രട്ടറി കെ. കെ. വിജയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സലിംകുമാർ കൃതജ്ഞതയും പറയും.വൈകുന്നേരം 4 ന് വർണ്ണാഭമായ ഘോഷയാത്ര നെല്ലാട് ജങ്ക്ഷനിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 7 മണിയോടെ ഇരവിപേരൂരിലെ വിശുദ്ധ മണ്ഡപത്തിൽ എത്തിച്ചേർന്ന് പ്രാർഥനയോടെ സമാപിക്കും. രാത്രി 8 ന് ആരംഭിക്കുന്ന പൊതുസമ്മേളനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഡോ. എൽ മുരുകൻ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് റിട്ട. ജസ്റ്റീസ് . ഡോ. പി .എൻ. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. പി. ജെ. കുര്യൻ മുഖ്യാതിഥി ആയിരിക്കും. ആദിയർ ദീപം മാസികയുടെ ജന്മദിന പതിപ്പ് ആന്റോ ആന്റണി എം .പി പ്രകാശനം ചെയ്യും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മാത്യു. ടി. തോമസ് എം എൽ എ , രാജു എബ്രഹാം എക്സ്. എം. എൽ .എ , സി പി. എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, ഡി. സി. സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, സി. എസ്. ഡി. എസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ്, സാഹോദര്യ സമത്വ സംഘം ജനറൽ സെക്രട്ടറി കെ. ശശിധരൻ മാസ്റ്റർ, ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ബി .ശശീധരൻ പിള്ള, പി ആർ ഡി എസ് ഹൈ കൗൺസിൽ അംഗം പി. ജി. ദിലീപ് കുമാർ, മുൻ ജനറൽ സെക്രട്ടറി കെ. ഡി. രാജൻ, വർക്കിങ് കമ്മറ്റി അംഗം കെ. എൻ. ശാന്താറാം, ചെങ്ങന്നൂർ ശാഖാ സെക്രട്ടറി വി .അനിൽകുമാർ, എന്നിവർ ആശംസ അർപ്പിക്കും. പി. ആർ. ഡി. എസ് ജനറൽ സെക്രട്ടറി സി. സി. കുട്ടപ്പൻ സ്വാഗതവും, ട്രഷറർ സി.എൻ തങ്കച്ചൻ കൃതജ്ഞതയും പറയും. രാത്രി 11 ന് നാദക ലൈമാമണി വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതസദസ്. 1 മണിമുതൽ ആചാര്യ കലാ ക്ഷേത്രത്തിന്റെ വിവിധ കലാപരിപാടികൾ.
ഫെബ്രുവരി 17
രാവിലെ 5 30 ന് ജന്മം തൊഴൽ പ്രാർഥനയും . തുടർന്ന് സഭാ പ്രസിഡണ്ടിന്റെ ജന്മദിന സന്ദേശവും. വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർഥനയ്ക്ക് ശേഷം 7 .30 ന് ഗുരുകുല ശ്രേഷ്ടൻ ഇ .ടി .രാമൻ, ഉപശ്രേഷ്ട്ടൻ എം. ഭാസ്കരൻ, പ്രസിഡന്റ് വൈ. സദാശിവൻ എന്നിവർ വിശുദ്ധ മണ്ഡപത്തിൽ ആത്മീയ പ്രഭാഷണം നടത്തും. തുടർന്ന് 11 . 30 ന് ഗുരുകുല ഉപശ്രേഷ്ടൻ ബി. ബേബി യുടെ മതപ്രഭാഷണം.
ഉച്ചകഴിഞ്ഞു 2 മണിക്ക് മഹിളാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മഹിളാ സമാജം പ്രസിഡന്റ് വി. എൻ. സരസമ്മ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ. എസ്. അയ്യർ മുഖ്യാതിഥി ആയിരിക്കും . ഹൈ കൗൺസിൽ അംഗം എം. പൊന്നമ്മ മുഖ്യ പ്രഭാഷണം നടത്തും. ഹൈ കൗൺസിൽ അംഗങ്ങളായ കെ. എസ് വിജയകുമാർ , എ. ആർ. ദിവാകരൻ , അഡ്വ. സന്ധ്യ രാജേഷ്, അഡ്വ. പി കെ ശാന്തമ്മ ( കേരള ഹൈക്കോടതി ) സുജാകുമാരി എസ് ( അസി. ഡയറക്ടർ ഓഫ് പഞ്ചായത്ത് ), രാജമ്മ .എം. എസ് (തഹസീൽദാർ ), പുഷ്പമ്മ ( എഴുത്തുകാരി ), മഹിളാ സമാജം ഭാരവാഹികളായ പി. എസ്. സുധർമ്മ, വിജയാൾ. പി ,കെ, മുത്തുമണി പി. കെ, ദീപ. ജെ. സി , ഓമന ശിവദാസ്, രമണി പി .കെ, ജയമോൾ രാജേന്ദ്രൻ, എന്നിവർ ആശംസാ പ്രസംഗം നടത്തും. മഹിളാ സമാജം ജനറൽ സെക്രട്ടറി റീജമോൾ സ്വാഗതവും ജോ. സെക്രട്ടറി പ്രസീദ കപിൽദേവ് കൃതജ്ഞതയും പറയും.
ഫെബ്രുവരി 18,19 തീയതികളിൽ വിവിധ സംയുക്ത യോഗങ്ങളും വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർഥനയും നടക്കും . 19 നു വൈകിട്ട് 5 മണിക്ക് കൊടിയിറക്കത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും.
പി. ആർ. ഡി. എസ്. ജനറൽ സെക്രട്ടറി സി. സി. കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി. എൻ. തങ്കച്ചൻ , ഹൈ കൗൺസിൽ അംഗങ്ങളായ എസ്. വിജയൻ, വി. ആർ. കുട്ടപ്പൻ, സി. കെ. ജ്ഞാനശീലൻ, എ. ആർ. ദിവാകരൻ, രമേശ് .വി. ടി , അഡ്വ. സന്ധ്യാ രാജേഷ്. എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ ജനറൽ സിനഡിന് തുടക്കമായി.
◾ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ ജനറൽ സിനഡിന് തുടക്കമായി. തിരുവല്ല സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്ത് ആരംഭിച്ച സിനഡ് യോഗം സഭാ പരമാധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹനാൻ പ്രഥമൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമർപ്പണ മനോഭാവവും ത്യാഗ പൂർണമായ ജീവിതവും പൗരോഹിത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറണം. പൂർവപിതാക്കന്മാരുടെ ത്യാഗോജ്ജ്വലവും, സ്വയം സമർപ്പിതവുമായ ജീവിതം മാതൃകയാക്കാൻ പുരോഹിതസമൂഹം ശ്രമിക്കണം. സ്വപ്ന ലോകത്തു ജീവിക്കാതെ , ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ തൊടാനും, മനസിലാക്കാനും, ആവശ്യങ്ങളോട് കരുണയോടു കൂടി പ്രതികരിക്കാനും നമുക്ക് കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മെത്രാപോലീത്ത പറഞ്ഞു.
സഭയിലെ എല്ലാ ഭദ്രാസനങ്ങളിലെയും തിരുമേനിമാർ, വികാരി ജനറൽമാർ, ഭദ്രാസന സെക്രട്ടറിമാർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ജനറൽ സിനഡിന്റെ ഭാഗമായിരുന്നു. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും അംഗീകാരവും ജനറൽ സിനഡിന്റെ ഭാഗമാണ്.
നേപ്പാൾ അതിഭദ്രാസനാധിപൻ ടൈറ്റസ് മോർ ഒസ്താത്തിയോസ് അധ്യക്ഷത വഹിച്ചു. അതി ഭദ്രാസനാധിപന്മാരായ, സാമുവേൽ മോർ തിയോഫിലോസ്, ജസ്റ്റിൻ മോർ തോമസ്, ജോൺ മോർ ഐറേനിയസ്, സഭ സെക്രട്ടറി ഫാ ഡോ. ഡാനിയേൽ ജോൺസൺ എന്നിവർ സംസാരിച്ചു.
ജനറൽ സിനഡ് 16 ന് സമാപിക്കും
സിറിയൻ ക്രൈസ്തവർ ഇന്ന് മരണപ്പെട്ടവരുടെ ഓർമ്മ ആഘോഷിക്കുന്നു.
◾അൻപത് നോമ്പിന് മുന്നോടിയായി ക്രൈസ്തവർ ഇന്ന് മരണപ്പെട്ടവരുടെ ഓർമ്മ ആഘോഷിക്കുന്നു. കുർബാനയ്ക്കുശേഷം സെമിത്തേരികളിൽ പ്രത്യേക പ്രാർത്ഥന നടക്കും.ഓർത്തഡോക്സ്,ക്നാനായ യാക്കോബായ, മലങ്കര കത്തോലിക്ക സഭകളാണ് ഇന്ന് മരിച്ചവരെ ഓർക്കുന്നത്.
ജീവനക്കാർക്ക് ഡി എ കുടിശ്ശിക ഉടനടി നൽകണം രമേശ് ചെന്നിത്തല.
KGOU സമ്മേളനം സമാപിച്ചു.
◾തിരുവല്ല : ജീവനക്കാർക്ക് നൽകാനുള്ള ഡി എ കുടിശ്ശിക ഉടനടി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 37 ->മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം ജീവനക്കാരോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹാരിസ് അധ്യക്ഷനായിരുന്നു. ജോസഫ് വാഴക്കൻ എ സുരേഷ് കുമാർ, വി എം ഷൈൻ, ബി. ഗോപകുമാർ, സി ബ്രിജേഷ്, എസ്. ബിനോജ് എന്നിവർ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്രയും ഇന്ത്യ എന്ന ആശയവും എന്ന വിഷയത്തെപ്പറ്റി തുടർന്നു നടന്ന പ്രഭാഷണ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹാരിസ്. സംസ്ഥാന സെക്രട്ടറി സി.ബ്രിജേഷ് അധ്യക്ഷനായിരുന്നു. ആർ ശിവകുമാർ സ്വാഗതവും ആർ.പ്രദീപ് നന്ദിയും പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ സി സുബ്രഹ്മണ്യൻ പിന്നീട് നടന്ന യാത്രയയപ്പ് സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ ജോൺസൺ അധ്യക്ഷനായിരുന്നു. ബിജു രാമചന്ദ്രൻ സ്വാഗതവും കുളത്തൂർ നാരായണൻ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ജി സുബോധൻ ഉദ്ഘാടനം ചെയ്തു. യൂനിയൻസംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യൻ, സ്വാഗത സംഘം ജനറൽ കൺവീനർ എം ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടന ചർച്ചയ്ക്ക് ടി എം ഫിറോസ് നേതൃത്വം നൽകി.
നികുതി ഭീകരതയ്ക്കെതിരെ തിരുവല്ലയിൽ ഭവനങ്ങളിൽ പ്രതിഷേധ ദീപം തെളിയിച്ചു.
◾കുടിശിക നികുതികൾ പിരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്ന നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ പ്രതിഷേധ ദീപം തെളിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല പ്രതിഷേധ ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ വൈസ് പ്രസിഡൻറ് ജിജോ ചെറിയാൻ, ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിനു ബ്രില്ല്യന്റ്,സന്ദീപ് കുമാർ എം.എസ്.മുന്ന വസിഷ്ടൻ,അശോക് കുമാർ,രഞ്ചിത്ത് പൊന്നപ്പൻ, അനീഷ്.കെ.മാത്യു, ടോണി ഇട്ടി, ലൈജോ വൈക്കത്തുശ്ശേരിൽ,റിദേഷ് ആൻറണി,ജേക്കബ് വറുഗീസ്, ജിവിൻ പുളിമ്പള്ളിൽ,ജേക്കബ് ബോണി, ബ്ലെസൻ പത്തിൽ എന്നിവർ നേതൃത്വം നൽകി.
ടി നസ്സിറുദ്ദീൻ അനുസ്മരണം നടത്തി.
◾വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ സംസ്ഥാന പ്രസിഡൻറ് ടി നസിറുദ്ദീൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.തിരുവല്ല മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം അഡ്വ.മാത്യൂ റ്റി തോമസ് എം എൽ എ ഉദ്ഘാടനംചെയ്തു.കേരളത്തിലെഅസംഘടിതരായ ലക്ഷക്കണക്കിനു വ്യാപാരികളെ ഒരു കൊടിക്കിഴിൽ അണിനിരത്തി സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കവാൻ ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം ചെയ്ത സമുന്നത നേതാവായിരുന്നു ടി നസ്സിറദീൻ എന്ന് അദ്ദേഹം പറഞ്ഞു. 37 വർഷം ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് പദം അലങ്കരിച്ച ടി നസ്സിറുദീൻ വ്യാപാരി വ്യവസായികളുടെയും മന്ത്രിമാരുടെയും, രാഷ്ടീയ നേതാക്കളുടെയും,ട്രേഡ് യൂണിയനുകളുടെയും അടക്കം .സർവ്വസമ്മതനായ നേതാവായിരുന്നു .വ്യാപാരികൾ നേരിടുന്ന വ്യാപാര സംബന്ധമായ എന്തു വിഷയത്തെ കുറിച്ചും അഗാധമായ അറിവും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഏറെ പ്രസക്തവും, അസാമാന്യവുമാണെന്നും വ്യാപാരികളുടെയും സംഘടനയുടെയും നേട്ടത്തിനും നന്മയ്ക്കുമായി ഒരു വിട്ടുവീഴ്ചയുമില്ലാതെയുള്ള നസിറുദ്ദീൻ്റെ പ്രവർത്തന മികവും, മരണം വരെയുള്ള ശക്ത്തമായ പോരാട്ടവും ശ്രദ്ധേയമായിരുന്നു. ഏതു വിഷയത്തെ കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ അഗാധമായ അറിവും, പാണ്ഡിത്യവും എടുത്തു പറയാവുന്നതാണെന്നും എം.എൽ.എ.അഭിപ്രായപ്പെട്ടു.
റ്റി.നസ്സിറുദ്ദിൻ്റെ സ്മരണയോടനുബന്ധിച്ച് വ്യാപാരി ക്ഷേമ പദ്ധതിയുടെ ഭാഗമായി അൻപത് വ്യാപാരികൾക്ക് പത്തുലക്ഷം രൂപ കവറേജ് ഉള്ള ആക്സിഡൻ്റ് ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.കൂടാതെ നഗരസഭയുടെ കാവുംഭാഗം അർബൻ ഹെൽത്ത് സെൻ്ററിലേക്ക് സീലിംഗ് ഫാനുകൾ വാർഡ് കൗൺസിലർ ശ്രീനിവാസ് പറയാറ്റ് ഏറ്റുവാങ്ങി.
പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു.എം.കെ. വർക്കി, സജി.എം.മാത്യു, ഷിബു പുതുക്കേരിൽ, മാത്യൂസ് ജേക്കബ്, ജയ മാത്യൂസ്, പി.എസ്.നിസാമുദ്ദീൻ, രഞ്ജിത്ത് ഏബ്രഹാം, ബിനു ഏബ്രഹാം, ആർ.ജനാർദ്ദനൻ, കെ.കെ.രവി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തുകളിലും വഴിയോര കച്ചവട തൊഴിലാളികൾക്ക് സംരക്ഷണ നിയമം നടപ്പാക്കണം
◾വഴിയോര കച്ചവട തൊഴിലാളിൽ ജില്ലാ പ്രചരണ ജാഥ നടത്തി. ഫെബ്രുവരി 16ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് നടയിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ്റെ(വി കെ ടി എഫ് ) നേതൃത്വത്തിൽ തെരുവുകച്ചവടക്കാർ നടത്തുന്ന രാപകൽ പ്രതിഷേധം "സമരത്തെരുവ് "ൻ്റെ പ്രചരണാർത്ഥമുള്ള പത്തനംതിട്ട ജില്ലാ വാഹന ജാഥയാണ് ശനിയാഴ്ച ജില്ലയിലുടനീളം പര്യടനം നടത്തിയത്.
രാവിലെ പരുമലയിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗം പിബി സതീശ് കുമാർ ഉദ്ഘാടനം ചെയ്തു. ടി എ റെജികമാർ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്ടൻ
വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, വൈസ്ക്യാപ്ടൻ ജില്ലാ പ്രസിഡൻ്റ് ബി മുരളീധരൻ, ജില്ലാ ട്രഷറർ പി എ ജോസഫ്, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ടി എ റെജി കുമാർ, അനീഷ് കുമാർ ജോയിൻ്റ് സെക്രട്ടറിമാരായ ജി ഓമനക്കുട്ടൻ പിള്ള, പി ആർ കുട്ടപ്പൻ, ശുഭ,സലീം സുലൈമാൻ,പ്രമോദ് കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.
വികെടിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് പരുമല, തിരുവല്ല, ഇരവിപേരൂർ, മല്ലപ്പള്ളി, കോഴഞ്ചേരി , പത്തനംതിട്ട, കോന്നി, കൊടുമൺ, പന്തളം, അടൂർ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.വൈകിട്ട് പ്രചരണ ജാഥ ഏനാത്ത് സമാപിച്ചു. വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക,അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് "സമരത്തെരുവ് "സംഘടിപ്പിക്കുന്നത്..
ജനശക്തി പാർട്ടി തിരുവല്ല നിയോജക മണ്ഡലം കൺവെൻഷനും കമ്മിറ്റി പുനഃസംഘടനയും ഇന്ന്.
◾ജനശക്തി പാർട്ടി തിരുവല്ല നിയോജക മണ്ഡലം കൺവെൻഷനും കമ്മിറ്റി പുനഃസംഘടനയും. ഇന്ന് വൈകിട്ട് 3 ന് തിരുവല്ല പ്രൈവറ്റ് സ്റ്റാൻഡിന് സമീപമുള്ള കുന്നത്ത് പറമ്പിൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടക്കും സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കൊട്ടൂരത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം. സംസ്ഥാന പ്രസിഡണ്ട് മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്യും'. അഡ്വ: ഈ വി. ഫിലിപ്പ്. അലി ഫാത്തിമ. സി പി കൃഷ്ണൻ എന്നിവർ പങ്കെടുക്കും.
നിര്യാതരായി.
മനീഷ്
◾നിരണം: നാലുപറയിൽ മനീഷ് (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2:00 ന് വീട്ടുവളപ്പിൽ. ഭാര്യ: ബിൻസി
മക്കൾ: ലച്ചു, ആരാമൽ
മറിയാമ്മ
◾തിരുവല്ല: കുറ്റൂർ കാട്ടുവേലിൽ പരേതനായ കെ.സി.ജേക്കബിന്റെ ഭാര്യ മറിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, കുറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ -91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. കൾ: സണ്ണി ജേക്കബ്, ജെസ്സി ജേക്കബ്, റെജി ജേക്കബ് ( സൂപ്രണ്ട് ഓഫ് പോലീസ് - വിജിലൻസ് - തിരുവനന്തപുരം), പരേതനായ സജി ജേക്കബ്.
മരുമക്കൾ: കുറിച്ചി കുറ്റിയിൽ രജനി, ഇരവിപേരൂർ പുലയകുന്നിൽ അനിയൻകുഞ്ഞ്, റാന്നി കലയിത്ര മണി, തിരുവനന്തപുരം ഇടയാടിയിൽ മിനി
ഈശ്വരിയമ്മ
◾വളഞ്ഞവട്ടം ഈസ്റ്റ് പുത്തൻവീട്ടിൽ ഈശ്വരിയമ്മ(88)നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ : സുഭാഷ്,പരേതനായ ഗോപി. മുരളി
◾തിരുവല്ല പെരിങ്ങര വിലങ്ങു പറമ്പിൽ മുരളി (തങ്കമണി -53) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമ കുമാരി.
മക്കൾ: മിനു, മിഥുൻ .
മരുമകൻ. വിശാൽ.
സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ സ്വയം തൊഴിലിന് വായ്പ നൽകുന്നു.
◾പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം, പിന്നോക്ക - ന്യൂനപക്ഷ വിഭാഗം എന്നിവയിലുൾപ്പെട്ട വനിതകൾക്ക് സ്വയം തൊഴിലിനു വേണ്ടി വായ്പക്ക് അപേക്ഷിക്കാം. 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ 6 ശതമാനം പലിശക്ക് വായ്പ ലഭിക്കുക. വിശദ വിവരങ്ങൾക്ക് 8281552350 എന്ന ഫോണിൽ ബന്ധപ്പെടുവാൻ അറിയിക്കുന്നു.
◾കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതിയിൽ. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി ചുരുക്കപ്പട്ടികയില്‍ പേരില്ലാത്ത പ്രഫ. എച്ച് വെങ്കിടേശ്വരലുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വദ്യാഭ്യാസ സെക്രട്ടറിയോടാണ് ഹൈക്കോടതി ഉത്തരവ്. ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വകാര്യ ബസ് ഉടമകൾ സമരത്തിന്.
◾ സ്വകാര്യ ബസ് ഉടമകൾ സമരത്തിന്. ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സമരത്തിനിറങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയാക്കി മാര്‍ച്ച് 31 ന് മുമ്പ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ ബസ് സമരം നടത്തും. ഈ മാസം 28 ന് കളക്ടറേറ്റുകള്‍ക്കു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
◾കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര്. സിപിഎം നേതാവായ എംഎല്‍എ കെ.യു. ജനീഷ്‌കുമാര്‍ വിഷയം പരസ്യമാക്കി വഷളാക്കരുതായിരുന്നു എന്നാണു റവന്യൂ വകുപ്പു ഭരിക്കുന്ന സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്. ക്വാറി മാഫിയയുടെ വാഹനത്തില്‍ ഉല്ലാസയാത്ര നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതില്ലെന്നും എംഎല്‍എയുടെ ഇടപെടല്‍ ന്യായമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
സമരത്തിൽ പങ്കെടുത്ത യുവ നേതാവായ പെൺകുട്ടിയോട് പോലീസുകാർ അപമര്യാദയായി പെരുമാറിയതായി പരാതി
◾മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച സമരത്തില്‍ പെണ്‍കുട്ടിയായ കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. കളമശ്ശേരി സിഐ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പുരുഷ പൊലീസുകാര്‍ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ച് മര്‍ദിച്ചെന്നാണു പരാതി.
◾കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം പോലീസ് എത്താതെ റോഡില്‍ കിടന്നത് എട്ടു മണിക്കൂര്‍. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍നിന്ന് വാഴവിത്തുമായി എത്തിയ ലോറിക്കടിയിലാണ് രതീഷ് കുടുങ്ങിയത്.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂര്‍. സീനിയര്‍ നേതാവ് ജയറാം രമേശ് അധ്യക്ഷനായുള്ള 21 അംഗ സമിതിയില്‍ തരൂരിനു പുറമേ രമേശ് ചെന്നിത്തലയും അംഗമാണ്.
◾ഹോട്ടലുകള്‍ അമ്മയേപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും. അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കണം. ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോളാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾രണ്ടു കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശി സഞ്ജയ് സിംഗി (43)നെ ആലുവ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണു തട്ടിപ്പു നടത്തിയിരുന്നത്.
◾സിപിഎം നേതാവ് പി കെ ശശി പാര്‍ട്ടി ഫണ്ടു തിരിമറി നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്തണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി.
പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.
◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32 വയസുള്ള കാസര്‍കോടുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. രാമവര്‍മപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍കോട്ടേയും സിപിഎം നേതാക്കളെ രംഗത്തിറക്കി സമ്മര്‍ദം ചെലുത്തിയെന്നു യുവതി പരാതിയില്‍ പറയുന്നു.
◾വിമാനത്തിന്റെ ശുചി മുറിയില്‍ മൂന്നര കിലോ സ്വര്‍ണം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിദ്വീപില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചി മുറിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മസ്‌കറ്റില്‍നിന്നു വന്ന വിമാനമാണിത്.
◾ആലുവയില്‍ റോഡിലെ കുഴിയില്‍ വീണ് കാഞ്ഞൂര്‍ സ്വദേശിനിയായ ഇരുചക്രവാഹന യാത്രക്കാരിയുടെ കാലിലെ എല്ലൊടിഞ്ഞു. ആലുവ ശ്രീമൂല നഗരം എംഎല്‍എ റോഡില്‍ വാട്ടര്‍ അഥോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.
◾അപകടത്തിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ മദ്യപിച്ചു ബസ് ഓടിക്കുന്നതിനിടെ തൃക്കാക്കരയില്‍ പിടിയില്‍. നേര്യമംഗലം സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്ന് അനില്‍ കുമാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു.
◾മാനന്തവാടി തലപ്പുഴ നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.
◾പിറന്നാള്‍ ദിനത്തില്‍ ബേക്കറി യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി ജയശീല (24) ആണ് മരിച്ചത്.
മുപ്പതുകാരന് ജീവപര്യന്തം തടവ്.
◾പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരന് ജീവപര്യന്ത തടവും 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. അമ്മ ഉപേക്ഷിച്ചു പോകുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനാല്‍ അമ്മൂമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവ്.
◾അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
◾കേരളം സുരക്ഷിതമല്ലെന്നു കര്‍ണാടകയിലെ ബിജെപി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സുരക്ഷിതമായിരിക്കാന്‍ ബിജെപി അധികാരത്തില്‍ തുടരണം. തൊട്ടരികിലുള്ള കേരളം സുരക്ഷിതമല്ലെന്നാണു അമിത് ഷാ പ്രസംഗിച്ചത്. കോണ്‍ഗ്രസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനം 19.33 ശതമാനവും വ്യക്തിഗത ആദായനികുതി വരുമാനം 29.63 ശതമാനവും വര്‍ധിച്ചു.
◾ത്രിപുരയിലെ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോര്‍പൂരില്‍ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം.
◾ത്രിപുരയില്‍ ഇടതു – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസ്. സിപിഎമ്മിലെ മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു.
◾ഉത്തര്‍പ്രദേശില്‍ വന്‍കിട നിക്ഷേപങ്ങള്‍ നടത്തുമെന്ന് പ്രമുഖ വ്യവസായ കമ്പനികള്‍. ഉത്തര്‍പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് വാഗ്ദാനം. മുകേഷ് അംബാനി അടുത്ത നാലു വര്‍ഷത്തിനകം 75,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങള്‍, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ യുപിയില്‍ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പ്രഖ്യാപിച്ചു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കി. അയ്യായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി മുന്നോട്ടുവച്ചത്.
◾കല്യാണ ഭാഗ്യം തേടി ക്ഷേത്രത്തിലേക്കു പ്രാര്‍ത്ഥനാ പദയാത്രയുമായി യുവാക്കള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് ‘ബ്രഹ്‌മചാരിഗല പദയാത്ര’. അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കു 105 കിലോമീറ്റര്‍ നടന്നുള്ള യാത്രയില്‍ 30 വയസായിട്ടും വധുവിനെ കിട്ടാത്ത 200 യുവാക്കള്‍ പങ്കെടുക്കും. കെഎം ദൊഡ്ഡി ഗ്രാമത്തില്‍ നിന്ന് ഈ മാസം 23 ന് ആരംഭിക്കുന്ന യാത്ര 25 ന് എംഎം ഹില്‍സിലെത്തും.
ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി.
◾രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ നിരോധിച്ച ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. 40 ജീവനക്കാരെയും പിരിച്ചുവിട്ടു. 20 കോടിയിലധികം ഉപയോക്താക്കളുണ്ടായിരുന്ന ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും നാടാണെന്ന് ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മഹമൂദ് മദനി. ഡല്‍ഹിയില്‍ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.
◾തുര്‍ക്കി ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നാണ് വിജയ് കുമാര്‍ മരിച്ചത്.
◾ചവറ്റുകുട്ടയില്‍നിന്നു ലഭിച്ച ഒന്നേമുക്കാല്‍ കോടി വീതിച്ചെടുത്ത് സ്വന്തമാക്കി നാട്ടിലേക്കയച്ച രണ്ടു പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് വീട്ടുടമ ചവറ്റു കുട്ടയില്‍ ഒളിപ്പിച്ച പണം അപഹരിച്ചു നാട്ടിലേക്കയച്ചത്.
◾ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ബാംഗ്ളൂരുവിനെതിരെ തോല്‍വി. വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു തോല്‍പിച്ചത്. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണു ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയെങ്കിലും 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയില്‍ മൂന്നാമതുണ്ട്. ഈ ജയത്തോടെ ബെംഗളൂരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയെ മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എല്‍ ഷീല്‍ഡ് നേടുന്നത്. സീസണില്‍ ഇതുവരെ മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല.
◾ബോര്‍ഡര്‍ – ഗവാസ്‌കര്‍ ടോഫ്രിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഒരിന്നിംഗ്സിനും 132 റണ്‍സിനുമാണ് കംഗാരുപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 177 റണ്‍സിന് പുറത്തായ ഓസീസ് രണ്ടാമിന്നിംഗ്സില്‍ വെറും 91 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ടാമിന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനുമാണ് ഓസ്ട്രലിയയെ തകര്‍ത്തു കളഞ്ഞത്. രണ്ടിന്നിംഗസിലുമായി ഏഴു വിക്കറ്റെടുക്കുകയും ആദ്യ ഇന്നിംഗസില്‍ നിര്‍ണായക 70 റണ്‍സെടുക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
KARUNYA Result 11/02/2023
1 st Prize :
Amount: ₹80,00,000/-
KB570506
Consolation Prize :
Amount: ₹8,000/-
KA570506 KC570506 KD570506 KE570506 KF570506 KG570506 KH570506 KJ570506 KK570506 KL570506 KM570506
2 nd Prize :
Amount: ₹5,00,000/-
KA285384
3 rd Prize :
Amount: ₹100,000/-
KA296174 KB184001 KC298728 KD207781 KE672990 KF209896 KG572020 KH105194 KJ525868 KK434962 KL966635 KM947809
4 th Prize :
Amount: ₹5,000/-
0557 0819 1419 1892 2209 2662 3704 3755 6336 7381 7979 8382 9011 9139 9790 9854 9884 9909
5 th Prize :
Amount: ₹2,000/-
2682 3240 4421 6949 7436 7709 8253 8346 8817 9104
6 th Prize :
Amount: ₹1,000/-
0217 0941 1253 1499 2342 2608 2837 2877 3350 4548 4653 5744 7021 8172
7 th Prize :
Amount: ₹500/-
0032 0063 0119 0498 0502 0550 0581 0793 0871 0903 1136 1623 1628 1640 1857 2149 2262 2268 2269 2366 2511 2578 2586 2721 2757 2919 3209 3338 3657 3727 3892 3906 3984 4081 4137 4343 4666 4738 4835 4905 5062 5177 5472 5716 5763 5831 6020 6060 6117 6165 6270 6390 6469 6876 6897 6922 6945 7160 7211 7290 7333 7339 7348 7370 7373 7406 7466 7669 7775 7916 8799 8914 8928 9128 9216 9298 9427 9642 9830 9967
8 th Prize :
Amount: ₹100/-
0076 0203 0228 0327 0328 0364 0374 0417 0449 0464 0555 0839 0862 1011 1021 1179 1199 1295 1383 1427 1461 1489 1599 1624 1625 1788 1870 2039 2407 2421 2465 2584 2813 2825 2868 3214 3226 3257 3735 3867 3886 3963 4034 4079 4463 4511 4540 4581 4636 4815 4867 4871 4942 5209 5361 5414 5521 5536 5629 5646 5719 5805 5833 5913 6023 6025 6051 6074 6086 6136 6141 6228 6351 6400 6558 6707 6745 6766 6924 6928 7081 7345 7346 7382 7525 7545 7550 7584 7600 7710 7816 7876 7993 8015 8100 8156 8251 8264 8297 8302 8321 8423 8455 8487 8489 8496 8541 8699 8712 8721 8734 8804 8836 8969 8971 9017 9026 9277 9297 9448 9531 9537 9703 9764
Comments
Post a Comment
Thanks