ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN|







"കടക്കെണി ഇല്ലെങ്കിൽ എന്തുകൊണ്ട് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നില്ല."
പ്രതിപക്ഷ നേതാവ് വിഡി സതീശൻ 
കെ ജി ഒ യു സംസ്ഥാന സമ്മേളനത്തിന്  ഇന്ന് തിരുവല്ലയിൽ സമാപനം.
കേരളം കടക്കണിയിൽ അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിന് അടിസ്ഥാനമുണ്ടെങ്കിൽ, സംസ്ഥാന ജീവനക്കാർക്ക് നൽകാനുള്ള ആനുകുല്യങ്ങൾ എന്തുകൊണ്ട് കുടിശിഖ വരുത്തിയിരിക്കുന്നു എന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 37-ാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട നികുതികൾ ഏറിയ പങ്കും കുടിശിക വരുത്തിയിരിക്കയാണ്.ഇത് പിടിച്ചെടുക്കാൻ കഴിയുന്നില്ലെന്ന്
 വി ഡി സതീശൻ കുറ്റപ്പെടുത്തി.ഇന്ധന സെസ് ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ ജി സുബോധൻ, പഴകുളം മധു, എം എം നസീർ, മുൻ എം എൽ എ കെ ശിവദാസൻ നായർ,സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യൻ,സംസ്ഥാന ട്രഷറാർ ഷൈൻ എന്നിവർ പ്രസംഗിച്ചു.
രാവിലെ 9 ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഹാരിസ് പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രാരംഭത്തിൽ നടന്ന  സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യം വാർഷിക റിപ്പോർട്ടും, ട്രഷറാർ വി എം ഷൈൻ വാർഷിക കണക്കും അവതരിപ്പിച്ചു.
 "വർത്തമാനകാല ഇന്ത്യയിൽ നെഹ്റുവിയൻ ദർശനങ്ങളുടെ പങ്ക് " എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം കെ പി സി സി പ്രസിഡന്റ് വി ടി ബലറാം ഉദ്ഘാടനം ചെയ്തു.
 നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടിന് ഇന്നത്തെ സമൂഹത്തിൽ പ്രസക്തി വർദ്ധിച്ചിട്ടുണ്ടെന്ന് വി ടി ബലറാം പറഞ്ഞു 
സംസ്ഥാന വൈസ് പ്രസിഡൻറ് ബീന പൂവത്തിൽ അദ്ധ്യക്ഷത വഹിച്ചു.
"കേരളം വികലമായ ആസൂത്രണവും - സാമ്പത്തിക പ്രതിസന്ധിയും" എന്ന വിഷയത്തെ അധികരിച്ച് പിന്നീട് നടന്ന സെമിനാർ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗം എം ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി എ സലിം, 
ഡോ ആർ രാജേഷ്, എസ് നൗഷാദ് എന്നിവർ സംസാരിച്ചു.
തുടർന്നു നടന്ന ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. 
യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.പി എ സലിം, അഡ്വ സതീഷ് ചാത്തങ്കരി, എസ്  അനിൽകുമാർ, ജി പി പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
സമ്മേളന നഗരിയിൽ ഇന്ന്.
രാവിലെ 9 ന് സംഘടനാ ചർച്ചയോടെ സമ്മേളനത്തിന്റെ സമാപനദിന പരിപാടി ആരംഭിക്കും. പ്രതിനിധി സമ്മേളനം കെ പി.സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനംചെയ്യും.
"ഭാരത് ജോഡോ യാത്രയും, ഇന്ത്യ എന്ന ആശയവും" എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രഭാഷണം നടത്തും.
യാത്രയയപ്പ് സമ്മേളനം, സമർപ്പിത സേവനത്തിന് ആദരവ് എന്നിവയും നടക്കും. സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ജി സുബോധൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ സംസ്ഥാന സമ്മേളനത്തിന് സമാപനമാകും.
തിരുവല്ല കോട്ടറി ഫുട്ബോൾ ടൂർണമെന്റ്
നാളെ ആരംഭിക്കും.
പ്രമുഖ ടീമുകൾ പങ്കെടുക്കും.
◾കോട്ടറി ക്ലബ്ബിന്റെ പതിനാലാമത് അഖില കേരള ഫുട്ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. ഒളിമ്പ്യൻ പാപ്പച്ചൻ മുതൽ നൂറ് കണക്കിന് പ്രതിഭകൾക്ക് ജന്മം നൽകിയ തിരുവല്ല എം ജി എം സ്‌റ്റേഡിയത്തിൽ വൈകിട്ട് 4.30ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും.
 സെന്റ് മേരീസ് വെട്ടുകാട്, പൾസ് എറണാകുളം, എ.ആർ.സി ആലപ്പുഴ, എം.എഫ്.സി കൊല്ലം, ഐ.വൈ.ജി മലപ്പുറം, കോട്ടറി തിരുവല്ല, യൂണിറ്റി സോക്കർ തൊടുപുഴ, എന്നീ പ്രശസ്ത ടീമുകൾ മത്സരിക്കും.
ടൂർണമെൻറിന്റെ മുന്നോടിയായി 12 ന് വൈകിട്ട് 3ന് കുട്ടികളുടെ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിക്കും. ഫുട്ബോൾ മേളയോടൊപ്പം ദിവസേന സബ് ജൂനിയർ, ജൂനിയർ കുട്ടികളുടെ മത്സരവും, 17, 18 തീയതികളിൽ വനിത, വെറ്ററൻസ് ടീമുകളുടെ ഫുട്ബോൾ മത്സരവും നടക്കും. പ്രവേശനം സൗജന്യമായിരിക്കും.
ഓട്ടോറിക്ഷാ മറിഞ്ഞ് ബധിര വിദ്യാർത്ഥിക്ക് പരിക്ക്.
◾തുകലശ്ശേരി ബധിര വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയും, മുത്തൂർ കൊച്ചു വീട്ടിൽ മനുവിന്റെ മകനുമായ ആദിത്യന് അപകടത്തിൽ സാരമായ പരിക്കേറ്റു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിനടുത്ത് വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ പരിക്ക് നിസ്സാരമാണ്.
നിര്യാതയായി
കല്യാണി
◾തിരുവല്ല കിഴക്കനോതറ പ്ലാങ്കൂട്ടത്തിൽ പരേതനായ പി.വി.കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കല്യാണി (95)നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ: സുമതി, സരസമ്മ , പരേതരായ സോമൻ , ഓമന.
മരുമക്കൾ: മാധവൻ (റിട്ട.കെ.എസ്.ഇ.ബി),രമണി (എക്സ് ആർമി ),പരേതരായ ഗോപി,ഐസക്ക് 
മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ കോൺഗ്രസിൽ നിന്ന് സസ്പെന്‍ഡു ചെയ്തു. 
◾പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ കെപിസിസി സസ്പെന്‍ഡു ചെയ്തു. ഡിസിസി ഓഫീസില്‍ ജില്ലാ പുനസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ വാതില്‍ തുറക്കാതായപ്പോള്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് കെപിസിസിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

◾ആയുര്‍വേദ റിസോര്‍ട്ടിലെ നിക്ഷേപത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇരു നേതാക്കളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.
അദാനി വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടു. 
◾അദാനി വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന് സുപ്രീം കോടതി. അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ കേന്ദ്രത്തോടും സെബിയോടും ചോദിച്ചത്. നിലവിലുള്ള രീതികള്‍ ശക്തിപ്പെടുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചര്‍ച്ച ചെയ്ത് തിങ്കളാഴ്ച വിവരം അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

◾ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ആറ് ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനം വിവാദത്തില്‍. നിയമന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. സിപിഎമ്മിന്റെ മുന്‍ എംപി പി.കെ ബിജു, ഐ സാജു, ബിഎസ് ജമുന, ഡോ വിനോദ് കുമാര്‍ ജേക്കബ്, എസ് വിനോദ് കുമാര്‍, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്. ഇവരടങ്ങിയ സിന്‍ഡിക്കറ്റിന്റെ തീരുമാനങ്ങള്‍ അസാധുവാകും. ആറു പേര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വ.ിഡി. സതീശന്‍ ആവശ്യപ്പെട്ടു.
കൗ ഹഗ് ഡേ’ ദിനം പിൻവലിച്ചു.
◾പ്രണയ ദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള മണ്ടന്‍ ആഹ്വാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ആഹ്വാനം ലോകമെങ്ങും വന്‍ വിവാദവും പരിഹാസവും ആയതിനു പിറകേയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഉത്തരവു പിന്‍വലിച്ചത്. ആഹ്വാനം പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്തയാണ് ഉത്തരവിട്ടത്.

◾ബജറ്റിലെ അവഗണനയ്ക്കും പീഡനങ്ങള്‍ക്കും എതിരേ സമരത്തിനിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ടൈഫോയിഡിനെതിരായ വാക്സിന്‍ എടുക്കണമെന്നതടക്കമുള്ള നിബന്ധന ചെറുകിട ഹോട്ടലുകാര്‍ക്കു താങ്ങാനാവില്ല. മരുന്ന് കമ്പനികളുടെ സ്വാധീനംമൂലമാണ് ഇതു നടപ്പാക്കുന്നത്. ഇപ്പോള്‍ മരുന്നു കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത പീഡനമാണിത്. പെട്രോള്‍ ഡീസല്‍ സെസ് പിന്‍വലിക്കണം. ഹരിത കര്‍മ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ് പഞ്ചാബിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മരുമകൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു.
◾ആറന്മുള ദീപാലയത്തിൽ കെ.ആർ.രവീന്ദ്രൻ നായർ( ജില്ലാ സഹകരണ ബാങ്ക് റിട്ട.എക്സിക്യൂട്ടീവ് ഓഫീസർ 70), മരുമകൻ പന്തളം തോന്നല്ലൂർ വടക്കേനലു തുണ്ടിയിൽ പരേതനായ രാഘവൻ പിളളയുടെയും ജാനകിയമ്മയുടെയും മകൻ ആർ.സതീഷ് കുമാർ (55-ഐ.ഓ.എൽ.കെമിക്കൽസ് പഞ്ചാബ്) എന്നിവരാണ് മരിച്ചത്.
ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് സതീഷിന്റെ മരണം. ദൽഹിയിലെത്തി വിമാനത്തിൽ നാട്ടിലേക്ക് വരാൻ വേണ്ടി ലുധിയാന റെയിവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അസുഖം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അയൽവാസികളും സഹപ്രവർത്തകരും ചേർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു പേരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന്
നടക്കും. രവീന്ദ്രൻ നായരുടെ മൂത്തമകൾ ദീപയുടെ ഭർത്താവാണ് സതീഷ് കുമാർ. ആറന്മുളയിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രൻ നായർ.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 
കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി
◾ഇരവിപേരൂര്‍ വള്ളംകുളം തിരുവാമനപുരം നെടുംതറയില്‍ ഷാബിന്‍ ബിനു ജോര്‍ജി(19)നെയാണ് കീഴ്‌വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമം വഴി പരിചയത്തിലാവുന്നത്. പിന്നീട് പ്രണയം നടിച്ച് വശത്താക്കി. സൗഹൃദം പ്രണയമായപ്പോള്‍ ഡിസംബര്‍ 14 ന് പകല്‍ 11. 30 ന് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.സി.പി.ഓ ഷെറീന അഹമ്മദ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇന്നലെ പുലര്‍ച്ചെ തിരുവാമനപുരത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ് ഐ ആദര്‍ശ്, എ എസ് ഐമാരായ പ്രസാദ്, ഉണ്ണികൃഷ്ണന്‍, അജു കെ അലി, എസ് സി പി ഓമാരായ അന്‍സിം, ഷെരീഫ്, സി പി ഓ വരുണ്‍ എന്നിവരും പങ്കെടുത്തു.

◾വളപട്ടണം ഐ.എസ് കേസില്‍ ഏഴു വര്‍ഷത്തെ തടവു ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീല്‍ ഹര്‍ജിയില്‍ വിധി വരുന്നതുവരെ എന്‍ഐഎ കോടതിയുടെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ അനിവാര്യം -ഹൈക്കോടതി.
◾സീബ്രാലൈനിൽ കാൽനടയാത്രക്കാരെ വാഹനമിടിച്ചാൽ ഡ്രൈവറാണ്
ഉത്തരവാദിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് നടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് 

◾വിഴിഞ്ഞം തുറമുഖത്തിനു പാറ ഖനനം ചെയ്യാന്‍ പത്തനംതിട്ട കലഞ്ഞൂരില്‍ 11.5 ഏക്കര്‍ റവന്യു പുറംപോക്കിലെ പാറ പൊട്ടിക്കാന്‍ അദാനി ഗ്രൂപ്പിനു ക്വാറി ലൈസന്‍സ് നല്‍കിയതിനെതിരെ പ്രതിഷേധം. പഞ്ചായത്ത് ഭരണ സമിതി അറിയാതെയാണ് ലൈസന്‍സ് നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ലൈസന്‍സ് നല്‍കിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഇഞ്ചപ്പാറയിലെ രാക്ഷസന്‍ പാറയോടുചേര്‍ന്നുള്ള പ്രദേശമാണ് അദാനിക്കായി വിട്ടുകൊടുത്തത്.
റിമാന്‍ഡ് ചെയ്തുവെന്ന് കേട്ട് മര്‍ദനക്കേസ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടി.വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

◾റിമാന്‍ഡ് ചെയ്തുവെന്ന കേട്ട് മര്‍ദനക്കേസ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടി. വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടില്‍ എസ്. നിഖില്‍ (27) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അടൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്. രാത്രിഎട്ടരയോടെ സ്വന്തം വീട്ടില്‍ നിന്ന് ഇയാളെ പോലീസ് കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത മര്‍ദന കേസിലെ പ്രതിയാണ് നിഖില്‍.  കടമ്പനാട് സ്‌കൂളില്‍ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മര്‍ദിച്ച സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. കേസില്‍ ഒളിവിലായിരുന്ന നിഖില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്‍ പ്രകാരം നിഖില്‍ ഏനാത്ത് സ്‌റ്റേഷനില്‍ ഇന്നലെ ഹാജരായി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.റിമാന്‍ഡ് ചെയ്യുകയാണെന്നും തിങ്കളാഴ്ച ജാമ്യം പരിഗണിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചതോടെ നിഖില്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.നിഖിലിന്റെ മാതാപിതാക്കള്‍ അടക്കം കോടതി പരിസരത്തുണ്ടായിരുന്നു. അടൂര്‍, ഏനാത്ത് പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.സാധാരണ ഹൈക്കോടതി നിര്‍ദേശപ്രകാരം വരുന്ന കേസുകളില്‍ മജിസ്‌ട്രേറ്റിന്റെ വിവേചന അധികാരം പ്രയോഗിക്കാം. ഭൂരിഭാഗവും ജാമ്യം അനുവദിക്കുകയുമാണ് പതിവ്. ഇവിടെ റിമാന്‍ഡ് എന്ന് കേട്ടതോടെ നിഖില്‍ ഓടിരക്ഷപ്പെകുയായിരുന്നു.

◾കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ചിനു തുറക്കും. കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ അഞ്ചിന് ദര്‍ശനത്തിനായ് ക്ഷേത്രനട തുറക്കും.17 ന് രാത്രി പത്തിനു ഹരിവരാസനം പാടി നടയടയ്ക്കും.

◾എറണാകുളം മരടില്‍ നിന്ന് പിടികൂടിയ പുഴുവരിച്ച മീന്‍ വളമാക്കാന്‍ കൊണ്ടുവന്നതാണെന്ന് കണ്ടെയ്നര്‍ ഉടമ. വണ്ടി ബ്രേക്ക്ഡൗണായതുമൂലം റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. ഡ്രൈവര്‍മാരുടെ ഫോണ്‍ ഓഫായിപ്പോയിരുന്നു. പിഴയടച്ച് വാഹനം തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന് ഉടമ മരട് നഗരസഭയ്ക്കു കത്തു നല്‍കി.
വനം വകുപ്പ് വിജിലന്‍സ് അന്വേഷിക്കും.
◾വയനാട് അമ്പുകുത്തിയില്‍ കടുവ ചത്തതിനു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയായി ഹരികുമാര്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ വനം വകുപ്പ് വിജിലന്‍സ് സി സി എഫ് വയനാട്ടിലെത്തി. ഹരികുമാര്‍ ആത്മഹത്യ ചെയ്തത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണെന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും പരാതി.

◾കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി താക്കീതു നല്‍കി.

◾കൊച്ചിയില്‍ അമിതവേഗതയില്‍ സഞ്ചരിച്ച സ്വകാര്യ ബസടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ദീപു കുമാര്‍ അറസ്റ്റില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്.

◾പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു. ഒരു വര്‍ഷവും രണ്ടു മാസവുമായി ലക്ഷമണ്‍ സസ്പെന്‍ഷനിലായിരുന്നു.
പൂഴിക്കാട് ചിറമുടിയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു: പ്രതിക്ക് സംശയരോഗം: ഒരുമിച്ച് താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷം: പോലീസ് അന്വേഷണം ഊര്‍ജിതം: കൊല്ലപ്പെട്ടത് മുളക്കുഴ സ്വദേശിനി
◾പന്തളം: സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു. പൂഴിക്കാട് ചിറമുടിയില്‍ താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത(42)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് കൊല നടത്തിയത്. ഇയാള്‍ ഒളിവിലാണ്.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംശയ രോഗിയായ ഷൈജു അതിന്റെ പേരില്‍ സജിതയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സജിതയും ഷൈജുവും രണ്ടു വര്‍ഷമായി ചിറമുടിയില്‍ താമസിക്കുകയാണ്. ഇരുവരും നേരത്തേ വിവാഹിതരാണ്. സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്. മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ഇയാള്‍ വീട്ടില്‍ വരാറില്ല. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷൈജുവിന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

◾വ്യവസായ മന്ത്രി പി രാജീവിന്റെ പിഎ ചമഞ്ഞ് തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ രായമംഗലം സ്വദേശി എല്‍ദോ വര്‍ഗീസാണ് പിടിയിലായത്. കോതമംഗലം കെഎസ്ഇബി ഓഫീസില്‍ സബ് എന്‍ജിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് ബൈസണ്‍വാലി സ്വദേശിയില്‍നിന്ന് 15500 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ കുടുങ്ങിയത്.

◾വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച രണ്ടാം ഗഡുവായ 25,000 രൂപ പാസാക്കാന്‍ പഞ്ചായത്ത് മെമ്പറില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിലെ വി ഇ ഒ പി ആര്‍ വിഷ്ണുവാണ് പടിയിലായത്. ഷഹര്‍ബാനില്‍നിന്ന് കോഴ വാങ്ങവേയാണ് പിടിയിലായത്. നേരത്തേ മറ്റൊരാളില്‍നിന്നു 3000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ വിഷ്ണുവിനെ താക്കീതു ചെയ്തിരുന്നു.

◾ഓണറേറിയം കിട്ടാതെ ആത്മഹത്യ ചെയ്ത കൊല്ലം പത്തനാപുരത്തെ സാക്ഷരതാ പ്രേരക് ബിജുമോന്‍ കേരള ബജറ്റിന്റെ ആദ്യ ഇരയും രക്തസാക്ഷിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റില്‍ ഓണറേറിയം നല്‍കുമെന്ന പ്രഖ്യാപനം സാക്ഷരതാ പ്രേരക്മാര്‍ പ്രതീക്ഷിച്ചിരുന്നു. ബിജുമോന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

◾പൊതുസ്ഥലത്തു മദ്യപിച്ചതു ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. ബോഡിനായ്ക്കന്നൂര്‍ ഒളുഗല്‍പട്ടി സ്വദേശി എ. ഗോപിനാഥ് (41), തേനി സ്വദേശി എസ്. ദേശീയന്‍ അരവിന്ദോ (23) എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ടീച്ചര്‍ക്കെതിരെ അന്വേഷണം. 
◾കണ്ണൂര്‍ പെരളശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ടീച്ചര്‍ക്കെതിരെ അന്വേഷണം. പെരളശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികക്കെതിരേ മരണകുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്‌കൂളിന്റെ ചുവരില്‍ മഷിയാക്കിയതിന് ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ആരോപണം.

◾മൈദമാവ് അലര്‍ജിയുള്ള പതിനാറുകാരി പൊറോട്ട കഴിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്. രോഗം മാറിയെന്ന് തോന്നിയാണ് പൊറോട്ട കഴിച്ചത്. പിറകേ, അസ്വസ്ഥതമൂലം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

◾കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ തഹസില്‍ദാരോട് വിശദീകരണം തേടി. 63 ജീവനക്കാരില്‍ 21 പേര്‍ മാത്രമാണ് ഓഫീസിലെത്തിയത്.

◾ആറാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് മുപ്പത്തേഴര വര്‍ഷം കഠിന തടവ്. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകന്‍ മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെ (56)യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കു തീ പിടിച്ചു. രണ്ടു നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇവിടെനിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീയണച്ചു.
പെരുമ്പാവൂരിലെ നോവ പ്ലൈവുഡ് കമ്പനി അടപ്പിച്ചു. 
◾മാലിന്യക്കുഴിയില്‍ വീണു കുട്ടി മരിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ നോവ പ്ലൈവുഡ് കമ്പനി അടപ്പിച്ചു. വെങ്ങോല പഞ്ചായത്താണ് കമ്പനി അടപ്പിച്ചത്. മാലിന്യ കുഴി മൂടാതെ മരണമുണ്ടായതിനാലാണ് നടപടി.

◾ചേര്‍ത്തല കോടതിയിലെ അഭിഭാഷകനെ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍. കൊല്ലം കോര്‍പ്പറേഷന്‍ ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടില്‍ ധര്‍മ്മകുമാറി (44) നെയാണ് അറസ്റ്റു ചെയ്തത്.

◾മലപ്പുറം വണ്ടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്.

◾മലപ്പുറം മേലാറ്റൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയില്‍ താഴത്തേതില്‍ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്ജക്ട് കമ്മിറ്റി രൂപീകരിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

◾രാജ്യസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് എം.പി രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതിനിടെ നടന്ന പ്രതിപക്ഷ പ്രതിഷേധമാണു പ്രചരിപ്പിച്ചത്. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറാണ് എംപിയെ സസ്‌പെന്‍ഡ് ചെയ്തത്.

◾കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസില്‍ സിബിഐയുടെ അന്വേഷണ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.
വന്‍കിട മാഫിയകളെ പിടികൂടണമെന്ന് സര്‍ക്കാരിനോടു സുപ്രീം കോടതി.
◾ചെറുകിട ലഹരി വില്‍പനക്കാരുടെ പിറകേ നടക്കാതെ ലഹരിക്കടത്തിനു നേതൃത്വം നല്‍കുന്ന വന്‍കിട മാഫിയകളെ പിടികൂടണമെന്ന് സര്‍ക്കാരിനോടു സുപ്രീം കോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍നിന്നു കറപ്പു കണ്ടെടുത്തതിന്റെ പേരില്‍ അഞ്ചു വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.

◾ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ആണ്.

◾പാര്‍ലമെന്റില്‍ വായടപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അദാനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നില്ല. ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്ന് നീക്കിയതിനെതിരെ രാജ്യസഭയില്‍ ഇന്നലേയും പ്രതിപക്ഷം പ്രതിഷേധിച്ചു. മോദി അദാനി വിരുദ്ധ പരാമര്‍ശങ്ങളാണ് രാജ്യസഭാ രേഖയില്‍നിന്ന് നീക്കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണം വേണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

◾ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചപ്പോള്‍ ഹിമാചല്‍ പ്രദേശും കേരളവും പോലുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിരക്കു കൂട്ടിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജസ്ഥാനില്‍ പഴയ ബജറ്റാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും അവര്‍ പരിഹസിച്ചു.

◾രാജ്യത്തെ വികസനത്തിലേക്കു നയിക്കാന്‍ ഉത്തര്‍പ്രദേശ് വന്‍ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യം തുടങ്ങിയ എല്ലാ മേഖലകളിലും പുരോഗതിയുണ്ട്. യുപി ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികള്‍ അമേരിക്കയില്‍ നിയമ നടപടി തുടങ്ങുന്നു. അമേരിക്കയില്‍ കേസ് നടത്താന്‍ വാച്ച്ടെല്‍ എന്ന നിയമ സ്ഥാപനവുമായി ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

◾തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22000 കടന്നു. അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടര്‍ന്നു. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഭൂകമ്പ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
"ഭാര്യയുമായുള്ള അവിഹിതബന്ധം"
അയൽവാസിയെ  കൊലപ്പെടുത്തി കനാലിൽ തള്ളി. 
കലഞ്ഞൂർ കുടുത്ത കനാൽ ഭാഗം  അനന്തു ഭവനിൽ രാജൻെറ മകൻ അനന്തു ( 27) കൊല്ലപ്പെട്ട കേസിൽ, പത്തനംതിട്ട കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ശ്രീവിലാസം ശിവാനന്ദന്റെ മകൻ കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാർ (37) കൂടൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുമ്പ് വഴക്കുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്ച്ച റബ്ബർ പ്ലാന്റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചുവത്രെ, ഈസമയം അവിടെയെത്തിയ ശ്രീകുമാർ, കൂട്ടുകാർ പോകുന്നവരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയശേഷം, ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ പിന്നിലൂടെയെത്തിയ പ്രതികമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.തുടർന്ന്, മരണമുറപ്പാക്കിയ പ്രതി,മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ കൊണ്ടിട്ടു. ഞായറാഴ്ച്ച വൈകിട്ട് 7.30 ന് ശേഷം  അനന്തുവിനെ കാണാതായതിന്, പിറ്റേന്ന് പിതാവ് രാജന്റെ മൊഴിപ്രകാരം കൂടൽ പോലീസ് തിരോധനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു, ചൊവ്വാഴ്ച്ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുകണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പോലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.   ഫോറൻസിക് വിഭാഗം, ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടൽ പോലീസ് ഇൻക്സ്റ്റ് തയ്യാറാക്കി മൃതദേഹം പരിശോധിച്ചപ്പോൾ,  ഇടതു ചെവിക്ക് താഴെ തലയുടെ പുറകിൽ  10 സെന്റീമീറ്റർ  വലിപ്പത്തിലുള്ള ഒരു മുറിവും  അതിനോട് ചേർന്ന് സമാനമായ രണ്ടു മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു.
അഞ്ചിന് വൈകിട്ട്  ഏഴരയോടുകൂടി  അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം  വഴക്കുണ്ടായതായി നാട്ടുകാരിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, അനന്തുവിന്റെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്ലമ്പർ ജോലി ചെയ്തുവന്ന അനന്തുവും,  ശ്രീകുമാറിന്റെ ഭാര്യയും തമ്മിൽ  ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഇതിന്റെ പേരിൽ   ഇരുവരും തമ്മിൽ വഴക്കുണ്ടായതായി വ്യക്തമായി. ഇക്കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ പോലീസിന് ശ്രീകുമാർ  ഒളിവിൽ പോയതായി ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ബന്ധുവിന്റെ കുളത്തുമണ്ണിലെ  വീട്ടിൽ നിന്നും രാത്രി 10 മണിയോടുകൂടി  അറസ്റ്റ് ചെയ്തത്. .
ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അനന്തുവിനോട് ശ്രീകുമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുവാവ് വഴങ്ങാൻ തയാറാകാഞ്ഞത് പ്രകോപിപ്പിച്ചിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അനന്തുവിനെ കാണാതാവുന്ന ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടായതായി പ്രതി വെളിപ്പെടുത്തി. തുടർന്നാണ് കൊടുമൺ പ്ലാന്റേഷന്റെ  കാരുവയൽ  ഭാഗത്ത് ഉള്ള റബ്ബർ തോട്ടത്തിലെ പാറയിലിരുന്ന അനന്തുവിനെ പിന്നിലൂടെ ചെന്ന്  കമ്പിവടി കൊണ്ട്  അടിച്ച്  വീഴ്ത്തിയശേഷം തോളിൽ ചുമന്നും വലിച്ചും  അകലെയുള്ള കല്ലട ഇറിഗേഷൻ വലതുകര മെയിൻ കനാലിൽ  തള്ളിയത്. പോലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും,  അടിക്കാനുപയോഗിച്ച  കമ്പി കനാലിൽ നിന്നും കണ്ടെത്തുകയും ചെയ്തു. 
കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്റെ നിർദേശപ്രകാരം, കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ദിജേഷ് തുടങ്ങിയ പോലീസുസ്യോഗസ്ഥർ അടങ്ങിയ സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കിയത്

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഒഡിഷ എഫ്.സി നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. ഈ വിജയത്തോടെ ഒഡിഷ ആറാം സ്ഥാനത്തെത്തി. ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

◾ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് 144 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തിട്ടുണ്ട്. 120 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ലീഡ് നേടാന്‍ സഹായകമായത്. അര്‍ധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ക്രീസിലുള്ളത്. ജഡേജ 66 റണ്‍സെടുത്തും അക്ഷര്‍ 52 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സിന് പുറത്തായിരുന്നു.

◾വനിതാ ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് 3 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ നാല് വിക്കറ്റിന് 129 റണ്‍സെടുത്തപ്പോള്‍ സൗത്ത് ആഫ്രിക്കക്ക് 9 വിക്കറ്റിന് 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 പന്തില്‍ 68 റണ്‍സെടുത്ത ശ്രീലങ്കയുടെ ചമാരി അത്തപത്തു കളിയിലെ താരമായി.

NIRMAL Lottery 
Result 10/02/2023

1 st Prize : 
Amount: ₹7,000,000/-
NV801915  

Consolation Prize :
Amount: ₹8,000/-
NN801915 NO801915 NP801915 NR801915 NS801915 NT801915 NU801915 NW801915 NX801915 NY801915 NZ801915  

2 nd Prize :
Amount: ₹10,00,000/-
NT589267  

3 rd Prize :
Amount: ₹100,000/-
NN566764 NO555240 NP342361 NR724385 NS174602 NT871334 NU279308 NV579953 NW288595 NX350325 NY999104 NZ873422  

4 th Prize :
Amount: ₹5,000/-
0535 0633 0887 1501 2697 3150 3255 3382 3524 3593 3925 4393 5012 5995 7693 8423 8909 9223  

5 th Prize : 
Amount: ₹1,000/-
0060 0185 0251 0296 0492 0868 1108 1466 1647 1941 2223 3368 3373 3581 3641 3909 4011 4295 4617 4850 5652 5719 5853 6164 6493 6613 6695 7076 7247 7860 7909 8941 9407 9465 9470 9695  

6 th Prize :
Amount: ₹500/-
0015 0131 0591 0727 0765 1022 1064 1334 1376 1437 1490 1711 2081 2099 2127 2250 2309 2455 2483 2758 2759 2774 3007 3045 3112 3304 3421 3472 3592 3689 3842 4023 4030 4034 4505 4534 4695 4813 4951 5044 5085 5126 5231 5334 5356 5371 5492 5582 5600 5645 5661 5858 6185 6468 6477 6745 6824 7362 7434 7486 7755 7845 7886 8124 8317 8999 9036 9152 9186 9215 9289 9369 9529 9592 9685 9790 9791 9815 9980  

7 th Prize :
Amount: ₹100/-
0078 0095 0108 0115 0190 0232 0363 0377 0452 0469 0553 0563 0659 0716 0965 0970 1023 1035 1073 1138 1176 1264 1379 1547 1721 1807 1812 1823 1831 1959 2205 2515 2533 2607 3025 3030 3079 3196 3205 3325 3462 3514 3591 3699 3808 3825 3971 4049 4121 4139 4281 4310 4408 4595 4719 4760 4815 4820 4950 5345 5383 5454 5810 5957 6056 6099 6116 6178 6193 6276 6288 6385 6461 6497 6546 6568 6600 6762 6779 6785 6849 6923 6960 7112 7233 7385 7472 7552 7608 7614 7630 7633 7655 7700 7872 7897 7976 7986 7993 8029 8178 8290 8655 8763 8845 9042 9126 9149 9154 9195 9204 9280 9320 9333 9359 9487 9526 9538 9547 9573 9719 9752  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.