ഏറ്റവും പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN|






ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ അഡ്വ.മാത്യു ടി തോമസ് എം എൽ എ യുടെ പിതൃസഹോദരൻ പ്രൊഫ. ടി. സൈമണ്‍ നിര്യാതനായി.
◾പരേതൻ കുറ്റപ്പുഴ ജെ. പി. നഗറില്‍ തൂമ്പുംപാട്ട് വീട്ടില്‍ പ്രൊഫ. ടി. സൈമണ്‍  ആലുവ യു. സി കോളേജ് സൈക്കോളജി വിഭാഗം തലവനായിരുന്നു.
ഭാര്യ : കോട്ടയം പാലത്തിങ്കല്‍ കുടുബാംഗം തിരുവല്ല മാര്‍ത്തോമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ അദ്ധ്യാപിക പരേതയായ പ്രൊഫ. ലീലാമ്മ ജോസഫ്.
മൃതശരീരം വ്യാഴം വൈകിട്ട് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2..30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 3.30 ന് കുറ്റപ്പുഴ യരുശലേം മാര്‍ത്തോമ പള്ളിയില്‍

◾ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ വധശ്രമക്കേസിലെ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

◾2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് പഞ്ചുമഹല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞെന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളില്‍ എട്ടു പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു.

◾ബിബിസി ഡോക്യുമെന്റി പ്രദര്‍ശിപ്പിച്ചതിനെതിരായി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിരോധിക്കാത്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെതിരെ കേസെടുക്കില്ലെന്നു പൊലീസ്.

◾ബിബിസി ഡോക്യുമെന്ററി രാജ്യതാല്‍പര്യത്തിന് എതിരാണെന്നു പ്രതികരിച്ചതിനു കോണ്‍ഗ്രസില്‍നിന്നു കടുത്ത വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍നിന്നാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു.

◾കോണ്‍ഗ്രസ് നേതൃത്വത്തിനു ചുറ്റും സ്തുതിപാഠകരാണെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കില്ല. തനിക്കെതിരേ പ്രതികരിച്ചവര്‍ കാപട്യക്കാരാണ്. വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

◾ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശം തള്ളി ശശി തരൂര്‍ എംപി. ബിബിസി ഡോക്യുമെന്ററികൊണ്ട് തകരുന്നല്ല നമ്മുടെ പരമാധികാരം. എന്നാല്‍ ഗുജറാത്ത് കലാപക്കേസില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ശശി തരൂര്‍.

◾ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യ ലോക നേതാവായി മാറുമ്പോള്‍ ചിലര്‍ക്കുള്ള നിരാശയാണു ബിബിസി ഡോക്യുമെന്ററിയിലൂടെ കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയേക്കാള്‍ ബിബിസിയെ മാനിക്കുന്നവര്‍ക്ക് അതാവാമെന്ന് ഡോക്യുമെന്ററി വിവാദത്തില്‍ അദ്ദേഹം പറഞ്ഞു.

◾ഐടി നിയമമനുസരിച്ചു നിരോധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ഇടത് സംഘടനകള്‍ രാജ്യദ്രോഹത്തിനു കൂട്ടുനില്‍ക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നു പ്രസ്താവിച്ച അനില്‍ ആന്റണിയുടെ ബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്പനിക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലാണ് ഈ പ്രതികരണം.

◾കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങി വയ്പിക്കാനുള്ള നീക്കത്തില്‍ യൂണിയനുകളുടെ പരാതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ഇ.ബി. ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കു സ്വകാര്യമേഖലയുമായുള്ള ഇടപാടു വേണ്ടെന്നാണ് ഇടതു നേതാക്കളായ എളമരം കരീമും കാനം രാജേന്ദ്രനും ആവശ്യപ്പെട്ടത്.

◾കോണ്‍ഗ്രസിന്റെ ഓരോ തലത്തിലുമുള്ള കമ്മിറ്റികളേയും കര്‍മനിരതമാക്കാനും കെപിസിസി കേഡര്‍വത്കരിക്കുന്നതിനും കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍. എല്ലാ കാര്യങ്ങള്‍ക്കും കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ കയറിയിറങ്ങേണ്ടതില്ലെന്നും തനിക്കു പരാതികള്‍ അയക്കേണ്ടെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ബൂത്തുതല പ്രശ്നങ്ങള്‍ മണ്ഡലം തലത്തിലും മണ്ഡലത്തിലേതു ബ്ലോക്കു തലത്തിലും ബ്ലോക്കിന്റേത് ഡിസിസിയിലും പരിഹരിക്കണമെന്നാണു നിര്‍ദേശം. ഡിസിസി തലത്തില്‍ പരിഹരിക്കാത്ത വിഷയങ്ങള്‍ മാത്രമേ ഡിസിസി പ്രസിഡന്റിന്റെ കത്തു സഹിതം തനിക്ക് അയക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം.

◾ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന. രണ്ടു മാസം എണ്ണിയാലും തീരാത്തത്രയും നാണയമലയാണ് ശബരിമലയിലുള്ളത്. നാണയശേഖരം എണ്ണാന്‍ യന്ത്രസഹായം വേണമെന്ന ആവശ്യവുമായി ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 119 കോടി രൂപയാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത്. ഇനി എണ്ണാനുള്ളത് 20 കോടി രൂപയോളം വരുമെന്നാണ് നിഗമനം.

◾കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അക്കാദമിക് സഹകരണ വാഗ്ദാനവുമായി ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ സംഘം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് സഹകരണ വാഗ്ദാനം. ലോക വിദ്യാഭ്യാസ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ ഡിസംബറില്‍ ചര്‍ച്ച നടത്തിയിരുന്നു.

◾സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന്റെ വാഹനത്തിലെ ലഹരിക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് പോലീസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നു റിപ്പോര്‍ട്ട്. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു.

◾കൊല്ലം ആയൂരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ നാലു പ്രതികളില്‍ ഒരാള്‍ കീഴടങ്ങി. ആയൂര്‍ മലപ്പേരൂര്‍ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസില്‍ കീഴടങ്ങിയത്. മറ്റു മൂന്നുപേരെ ഉച്ചയോടെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി ആന്‍സന്‍, ആയൂര്‍ സ്വദേശികളായ നൗഫല്‍, ഫൈസല്‍ എന്നിവരെയാണ് കൊട്ടാരക്കരയില്‍ വച്ച് ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.

◾കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം വളരെ ഗുരുതരമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്. ബലപ്പെടുത്താന്‍ 30 കോടി രൂപയെങ്കിലും വേണം. ആര്‍ക്കിടെക്ടില്‍നിന്നും കരാറുകാരില്‍നിന്നും പിഴ ഈടാക്കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 75 കോടി രൂപ ചെലവിട്ട് 2015 ലാണു കെട്ടിടം പണിതത്. ഇതുവരെ കേസെടുത്തിട്ടില്ല.

◾നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ എത്തിച്ചതിനു പിറകേ മരിച്ച സംഭവം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരിക്കുകളുണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. ബോധരഹിതനായി വീണ അരവിന്ദനെ ആശുപത്രിയിലാക്കാന്‍ പത്തു കിലോ മീറ്റര്‍ അകലെനിന്ന് അരവിന്ദന്റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയതും ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മയുടെ സഹോദരന്‍ ഉടനേ മുങ്ങിയതും സംശയകരമാണെന്നു വീട്ടുകാര്‍ പറഞ്ഞു.

◾പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശിന് എത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് പിടിയിലായത്. സിവില്‍ സര്‍വീസ് പഠനത്തില്‍ ഉന്നത വിജയം നേടാന്‍ പഴനിയിലേക്ക് 1001 രൂപ നേര്‍ച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിയെ ആക്രമിച്ചത്.

◾പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

◾നെടുമ്പാശേരിയില്‍ വിമാനം താഴ്ന്നു പറന്നതു കാരണം വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയെന്നു പരാതി. അത്താണി ശാന്തിനഗറില്‍ ഓമന വര്‍ഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. നടപടി ആവശ്യപ്പെട്ട് ഓമന വര്‍ഗീസ് വിമാനത്താവളം അധികൃതര്‍ക്കു പരാതി നല്‍കി.

◾ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍.

◾സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള രഹന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരിക്കരുതെന്ന ഉപാധിയുണ്ട്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്.

◾കോഴിക്കോട് കല്ലായിയില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശി സുബൈര്‍ എന്ന സുധീര്‍ ആണ്. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്.

◾കല്‍പറ്റയിലെ പൂവ്യാപാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൂക്കച്ചവടം നടത്തുന്ന എം.സി. അനില്‍ (38) ആണ് മരിച്ചത്. പൊന്നു ഫ്ളവര്‍ ഷോപ്പില്‍ രാവിലെ പൂക്കളെല്ലാം എത്തിച്ചശേഷമാണ് ജീവനൊടുക്കിയത്.

◾അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടം. മുപ്പതിലേറെ ആനകളെ തൊഴിലാളികള്‍ പടക്കംപൊട്ടിച്ച് തത്കാലം കാടുക്കയറ്റി.

◾മലപ്പുറം ചെറുകര സ്വദേശി മുഹമ്മദലി (58) സൗദി അറേബ്യയിലെ താമസസ്ഥലത്തു കുത്തേറ്റു മരിച്ചത് അബദ്ധത്തിലാണെന്നു വെളിപെടുത്തല്‍. ഹണി ട്രാപ്പില്‍പ്പെട്ടതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്കു അബദ്ധവശാല്‍ കുത്തേറ്റതാണെന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം സ്വയം കഴുത്തു മുറിച്ച പ്രതിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾ജമ്മു കാഷ്മീരില്‍ പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവച്ചത്. നാളെ വിശ്രമത്തിനു ശേഷം മറ്റന്നാള്‍ യാത്ര തുടരും.

◾ലഖിംപൂര്‍ ഖേരി കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എട്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജാമ്യകാലയളവില്‍ ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും ഉത്തരവിട്ടു.

◾കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് സെബിയുടെ നിര്‍ദ്ദേശം. കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ കമ്പനികളില്‍ നിന്നായി 3500 കോടി രൂപ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്കു വകമാറ്റിയതിനാല്‍ ഓഹരി പങ്കാളികള്‍ക്ക് നഷ്ടം സംഭവിച്ചതിനാണ് പിഴ ശിക്ഷ വിധിച്ചത്.

◾അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇന്‍ഡ്യാനയിലെ വസതിയില്‍ നിന്ന് രഹസ്യരേഖകള്‍ കണ്ടെത്തി. ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകള്‍ പിടിച്ചെടുത്ത് എഫ്ബിഐക്ക് കൈമാറി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും പ്രസിഡന്റ് ജോ ബൈഡന്റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷക്കുന്നതിനിടെയാണ് മൈക്ക് പെന്‍സിന്റെ വീട്ടില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തത്.

◾പതിമ്മൂന്നു വര്‍ഷം മുമ്പ് ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്കു നിലച്ചെന്നും പിന്നീട് നേര്‍വിപരീത ദിശയില്‍ പുനരാരംഭിച്ചെന്നും പഠന റിപ്പോര്‍ട്ട്. 2009 ലാണ് അകക്കാമ്പ് ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നാണു റിപ്പോര്‍ട്ട്. 35 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണം. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

◾99 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് എയര്‍ടെല്‍. രാജ്യത്തെ ഏഴ് സര്‍ക്കിളുകളില്‍ കുറഞ്ഞ റീചാര്‍ജ് നിരക്കായ 99 രൂപ കുത്തനെ ഉയര്‍ത്തി മിനിമം റീചാര്‍ജ് 155 രൂപയാക്കി. ഇതോടെ ഈ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കില്‍ ഒറ്റയടിക്ക് ഉണ്ടായത് 57 ശതമാനത്തിന്റെ വര്‍ധനവാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സര്‍ക്കിളുകള്‍. നിരക്ക് വര്‍ധനവ് എയര്‍ടെല്ലിന്റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെയും ബാധിക്കും. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.62, പൗണ്ട് – 100.57, യൂറോ – 88.87, സ്വിസ് ഫ്രാങ്ക് – 88.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.96, ബഹറിന്‍ ദിനാര്‍ – 216.50, കുവൈത്ത് ദിനാര്‍ -267.32, ഒമാനി റിയാല്‍ – 212.27, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.22, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 61.07.

പുളിക്കീഴ്, പന്നായി, നീരേറ്റുപുറം,പരുമല
പാലങ്ങളിൽ നിന്ന് കാറ്ററിംഗ് യൂണിറ്റുകളുടെ ഉൾപ്പെടെ മാലിന്യങ്ങൾ ചാക്കുകളിൽ കല്ലുകെട്ടി നദിയിൽ തള്ളുന്നു.
പാലങ്ങളുടെ വശങ്ങളിൽ ഇരുമ്പ് വലകൾ കെട്ടി സംരക്ഷിക്കണം

◾തിരുവല്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആഴമേറിയ ജലാശയങ്ങളിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പമ്പ, മണിമല നദികൾ തന്മൂലം മലനീകരിക്കപ്പെടുകയാണ്. ഹോട്ടൽ മാലിന്യങ്ങളും അറവ് ശാല മാലിന്യങ്ങളും ഇത്തരത്തിൽ നദിയിലേക്ക് തള്ളുന്നു. നദിയുടെ അഗാധ ങ്ങളിലേക്ക് താണുപോകുന്ന ഇവയുടെ യാതൊരു പ്രത്യക്ഷ ലക്ഷണങ്ങളും നദിയിൽ കാണില്ല. പുളിക്കീഴ്, പന്നായി പാലങ്ങളിൽ നദിയിലേക്ക് തള്ളുന്നതിന്റെ അവശിഷ്ടങ്ങൾ എല്ലാ ദിവസവും കാണാൻ പറ്റും.
പന്നായി, പരുമല ,പുളിക്കീഴ്, നീരേറ്റുപുറം പാലങ്ങളിലൂടെയാണ് രാത്രി കാലം പ്രധാനമായും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
മാലിന്യം ശേഖരിക്കുന്ന പ്രത്യേകസംഘങ്ങൾ ഇതിന് വേണ്ടി പ്രവർത്തിക്കുന്നു. ഹോസ്പിറ്റൽ മാലിന്യങ്ങളും നദിയിൽ തള്ളുന്നു.
പരുമലക്കടവിലെ ഒരു അറവ് ശാലയുടെ മാലിന്യങ്ങൾ പമ്പയുടെ അഗാധതലങ്ങളിലേക്ക് കുഴലിലൂടെ ബന്ധിപ്പിച്ച് മാലിന്യം നിക്ഷേപിക്കുന്നു.
മാലിന്യങ്ങൾ ഏറ്റവും കൂടുതൽ തള്ളുന്നത് പന്നായി, പരുമല, പുളിക്കീഴ്, നീരേറ്റുപുറം എന്നി പാലങ്ങളിലൂടെയാണ്.
പന്നായി പാലത്തിന് തൊട്ടടുത്തു നിന്നുമാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലം ശേഖരിക്കുന്നത്. ദിവസം 60 ലക്ഷം ക്യുബിക് മീറ്റർ വെള്ളമാണിവിടെ നിന്ന് ശേഖരിക്കുന്നത്.
ഇതിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ പാലത്തിൽ കാണാൻ പറ്റും മാത്രമല്ല പന്നായി പാലത്തിന്റെ വടക്ക് വശത്തെ അപ്രോച്ച് റോഡിന്റെ ഇരുവശവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.
ലൈസൻസിലില്ലാത്ത നിരവധി കാറ്ററിംഗ് യൂണിറ്റുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു
യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം സംഘങ്ങളാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. രാത്രി കാലം പാലത്തിൽ നിന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശക്തമായ നടപടി സ്വീകരിച്ചാൽ പോലിസിന് തടയാവുന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ പാലങ്ങളുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വലകൾ ഇവിടെയുള്ള പാലങ്ങളുടെ വശങ്ങൾ സ്ഥാപിച്ചാൽ രാത്രി കാലം മാലിന്യങ്ങൾ നദികളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കാം
വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും
◾സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായി വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിക്കും. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം രണ്ടാംഘട്ടം എന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ നടത്തുവാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജനുവരി 26 മുതല്‍ 30 വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പൊതുസ്ഥലങ്ങളിലെ മാലിന്യകൂനകളും മാലിന്യ നിക്ഷേപണ കേന്ദ്രങ്ങളും കണ്ടെത്തി പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പത്തനംതിട്ട ജില്ലയിലെ ശുചിത്വ കർമ്മപദ്ധതികൾ.
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ കോളേജ്, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വോളന്റിയര്‍മാര്‍, വിവിധ തലങ്ങളിലുളള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
◾മാന്നാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. ചെന്നിത്തല തൃപെരൂന്തറ തേവർകടവിൽ അർജുൻ, ചെന്നിത്തല കൊച്ചാലുംമൂട് വീട്ടിൽ നിർമല എന്നിവർക്കാണ് പരിക്കേറ്റത്.
കോയിക്കൽ ജംഗ്ഷനു സമീപം എതിർ ദിശകളിൽനിന്നു വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിർമലയുടെ നില അതീവ ഗുരുതരമാണ്. നിർമല പരുമല സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ അർജുനും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

◾പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷമാണ് വില കുറയുമെന്ന സൂചനകള്‍.

◾മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തിക്കിരയായ മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ യൂസഫ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നിര്യാതനായി
ജെ.പി. ജോർജ്ജ്
◾തിരുവല്ല വേങ്ങൽ താഴ്ചയിൽ ജെ.പി. ജോർജ്ജ് (ബാബു - 70) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം വേങ്ങൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
ഭാര്യ: വത്സമ്മ.
മക്കൾ: എമി , പരേതനായ വിബിൻ.
പ്രിയ വര്‍ഗ്ഗീസ്
◾എടത്വ പാണ്ടങ്കരി കണ്ടത്തില്‍പറമ്പില്‍ ജസ്റ്റിന്‍ തോമസിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് (26) അന്തരിച്ചു.
സംസ്‌കാരം ഇന്ന്  ഉച്ചകഴിഞ്ഞ് 2 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത തിരുവനന്തപുരം വിഴിഞ്ഞം പ്രിയങ്കഭവന്‍ കുടുംബാംഗമാണ്.

◾തലവടി തെക്ക്: പൂവന്മേലില്‍ കിഴക്കേയറ്റത്ത് ടൈറ്റസ് മാത്യു (കുഞ്ഞ് 72) അന്തരിച്ചു.
സംസ്‌കാരം ഇന്ന്  ഉച്ചയ്ക്ക് ഒന്നിന് നിരണം സെന്റ് തോമസ് കാട്ടുനിലം മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ: കരുവാറ്റ പൊന്നൂടേത്ത് ലിസി. മക്കള്‍ : ടിറ്റി, പരേതയായ ടിനു. മരുമകള്‍ സുമ (കുവൈറ്റ്).

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം. ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും പ്രദര്‍ശനം തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ജെഎന്‍യുവിലും തിരുവനന്തപുരത്ത് പൂജപ്പുര തിരുമല റോഡിലും ഏറ്റുമുട്ടലുണ്ടായി.  മൊബൈല്‍ ഫോണിലൂടേയും ലാപ്ടോപ്പിലൂടെയും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.

◾ എം. ശിവശങ്കര്‍ ഈ മാസം 31 ന് വിരമിക്കും. ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. സാംസ്‌കാരിക വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്കു മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല. എം. ശിവശങ്കര്‍ വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കു മാറ്റി.

◾ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാര്‍ പരിശീലനം നേടിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു മന്ത്രി.
തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത.
◾തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.

◾പതിനേഴു മാസത്തെ ശമ്പള കുടിശിക എട്ടര ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയതെന്നു വ്യക്തമാക്കുന്ന രേഖ പുറത്ത്. ശമ്പളം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം. താന്‍ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം.

◾സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചത് വിവേചനമെന്ന് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ആര്‍.വി രാജേഷ്. തന്റെ ശമ്പളം നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.
കോവിഷീല്‍ഡ് വാക്‌സിന്‍
കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും. 
◾ബുധൻ, ശനി ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ എല്ലാ ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് അടുത്തുള്ള സ്ഥാപനത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

◾തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

◾അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

◾കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
ബിബിസി ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത് കണ്ണൂർ സർവ്വകലാശാല അനുവദിച്ചില്ല.
◾ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്ഐ അനുമതി തേടിയത്.

◾പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

◾ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മെല്‍ഹറിന് ലഭിച്ച എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാര തുകയായ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനൊപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കണ്ടത്.

◾ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.
വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
◾ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും. തുറമുഖം പൂർണ സജ്ജം ആകണമെങ്കിൽ ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. 7 ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമം ഇല്ലെന്നും മന്ത്രി അറിയിച്ചു
◾കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.

◾കോഴിക്കോട് മുട്ടക്കള്ളന്മാര്‍ പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന 75,000 രൂപയുടെ 15000 കോഴി മുട്ടകള്‍ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ചെന്ന കേസില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു.

◾ഈരാറ്റുപേട്ടയില്‍ വിദേശ കറന്‍സിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീര്‍ കബീര്‍, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അഖില്‍ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാല്‍, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിന്‍ എന്നിവരാണു പിടിയിലായത്.
എടിഎംതട്ടിപ്പ് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ .
◾മണ്ണാര്‍ക്കാട് എടിഎം മെഷീനില്‍ കൃത്രിമം കാണിച്ചു പണം തട്ടിയതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനു പിറകേ മണ്ണാര്‍ക്കാട് എസ്ബിഐ ബ്രാഞ്ച് പോലീസില്‍ പരാതി നല്‍കി.

◾തൊടുപുഴയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്.

◾കോഴിക്കോട് ഉണ്ണികുളത്ത് സ്‌ക്കൂള്‍ വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മല്‍ പ്രസാദിന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.
എ സി റോഡിൽ ഗതാഗത നിയന്ത്രണം.
◾എസി റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മങ്കൊമ്പ് ഫ്ലൈ ഓവറിൻ്റെ ഡയഫ്രം കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ, ഇന്ന് രാത്രി 9.30 മുതൽ 12 മണി വരെ ഈ വഴി ഗതാഗതം നിരോധിച്ചതായി
എസി റോഡ് സീനിയർ പ്രൊജക്റ്റ് മാനേജർ അറിയിച്ചു. ഈ ഭാഗത്തു കൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പടെ) തിരുവല്ല - അമ്പലപ്പുഴ വഴി ആലപ്പുഴക്കും, ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ- തിരുവല്ല വഴിയും പോകേണ്ടതാണ്.

◾ഗോതമ്പു വില കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗോതമ്പ് വില 37 ശതമാനം വര്‍ധിച്ചപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ ഏഴ് ശതമാനം വില വര്‍ധിച്ചു. ഒരു ടണ്ണിന് 29,375 രൂപയാണ് വില. ഡല്‍ഹിയില്‍ വില 31,508 രൂപ. ഉല്‍പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ഗോതമ്പു ശേഖരിക്കാന്‍ വൈകിയതുമാണ് വിലവര്‍ധനയ്ക്കു കാരണം. 
അടൂരിൽ " ലഹരിയില്ലാതെരുവ് " ഉദ്ഘാടനം ഇന്ന്.
◾ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തിവരുന്ന 'ലഹരി മുക്ത കേരളം' പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ പ്രചാരണം രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് അടൂരിൽ ' ലഹരിയില്ലാ തെരുവ് ' സംയിടപ്പിക്കും.ഉച്ചക്ക് 2 മുതൽ അടൂർ പുതിയ പാലത്തിന് സമീപം വിവിധ സ്കൂൾ - കോളജ് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.നിയമസഭാ സ്പൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
അടൂർ നഗരസഭാ ചെയർമാൻ ഡി.സജി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥി ആയിരിക്കും. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം.ബി രാധാകൃഷ്ണൻ, ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.പ്രദീപ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

◾ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ ഒളിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

◾ഡല്‍ഹിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹിമാലയന്‍ താഴ്‌വരയില്‍ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലുക്കം പ്രകടമായി.
അനിൽ ആൻറണിയെ തള്ളി പറഞ്ഞ് ഷാഫി
◾ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരെ എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി നടത്തിയ പ്രസ്താവന തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് പ്രസിഡന്‍റായ താനാണെന്നും മറ്റാരും പറയുന്നത് ഔദ്യോഗിക നിലപാടല്ലെന്നും ഡോക്യുമെന്‍ററി പ്രദർശനത്തിന് ശേഷം ഷാഫി വ്യക്തമാക്കി. ആരുടെയും വ്യക്തിപരമായ അഭിപ്രായം സംഘടനയുടെ പൊതുവായ അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

◾പ്രതിപക്ഷ ഐക്യനീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അടുത്ത മാസം 17 ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ക്കാണ് ക്ഷണം.

◾രാഹുല്‍ ഗാന്ധി ഗൃഹപാഠം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉണ്ടായ അഭിവൃദ്ധി മനസിലാക്കാതെയാണ് പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പ്രസംഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരകണക്കിന് കിലോമീറ്റര്‍ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കാന്‍ പഠിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
◾കോവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് വേണ്ടിയുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെങ്കിലും ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കാണുന്നുണ്ട്. കോവിഡിന്റേയും ഇന്‍ഫ്‌ളുവന്‍സയുടേയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കോവിഡും ഇന്‍ഫ്‌ളുവന്‍സയും കൊണ്ടാകാം. ഈ സാഹചര്യത്തില്‍ നേരത്തെ ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾ആശുപത്രിയില്‍നിന്ന് രക്തം കയറ്റി എയ്ഡ്സ് ബാധിതനായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായെത്തിയ മൊഹാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.

◾രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാത്തതുമൂലം പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് താഴെവീണു മരിച്ചു. തിരുപ്പത്തൂര്‍ സ്വദേശി മുപ്പതുകാരനായ തെന്നരശാണ് മരിച്ചത്.
പത്തു രൂപ നോട്ടുകൾ വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ.
◾പ്രശസ്തിക്കുവേണ്ടി ബംഗളൂരുവിലെ തിരക്കുള്ള കെ ആര്‍ മാര്‍ക്കറ്റ് മേല്‍പാലത്തിനു മുകളില്‍ നിന്ന് പത്തുരൂപാ നോട്ടുകള്‍ താഴേക്കു വലിച്ചെറിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടും സ്യൂട്ടും ധരിച്ചാണ് ഇയാള്‍ നോട്ടുകള്‍ വാരി വിതറിയത്. ഇവന്റ് മാനേജ്മെന്റ് – മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ പ്രശസ്തിക്കായാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.

◾കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ എതിര്‍ക്കില്ലെന്ന് ഹൈന്ദവ സംഘടനകളായ ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും. സിനിമയുടെ പേരില്‍ വിവാദം അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.

◾ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ടാം തവണയും പത്തു ലക്ഷം രൂപ പിഴ ചുമത്തി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തില്‍ യാത്രക്കാരുടെ മോശമായ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് പിഴശിക്ഷ.

◾തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗംമൂലമാണ് മരിച്ചത്.

◾അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം. യഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം പുന:സ്ഥാപിക്കണം: മോൻസ് ജോസഫ്
◾കോട്ടയം മെഡിക്കൽ കോളേജിൽ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാൻ ആവില്ല എന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻ സ് ജോസഫ് എം.എൽ.എ. പറഞ്ഞു.
യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച കാരുണ്യ പദ്ധതി പോലുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കിക്കൊണ്ട് പാവപ്പെട്ട രോഗികളെ ഇടതു സർക്കാർ ക്രൂരമായി വേട്ടയാടുകയാണെന്ന് മോൻസ് കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ എത്തുന്ന മുഴുവൻ രോഗികളും അമിതപണം കൊടുത്ത് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ്, ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് മരുന്ന് ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കവാടത്തിങ്കൾ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, സംസ്ഥാന ഭാരവാഹികളായ കെ പി പോൾ, മൈക്കിൾ ജയിംസ്, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറവേലിൽ, ഡിജു സെബാസ്റ്റ്യൻ, ടോമി നരിക്കുഴി, ടിറ്റോ പയ്യനാടൻ, ജോസഫ് ബോനിഭയിസ് ,പി എസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള പ്രശ്നം ഉൾപ്പടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കോയിപ്രം ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ സി.പി.എം നേതൃത്വത്തിൽ ധർണ.
◾ഗ്രാമീണ ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക. പഞ്ചായത്ത് പ്രദേശത്തെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുക. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോയിപ്രം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിലും,ധർണയിലും വൻ ജനപങ്കാളിത്തം. 
പ്രതിഷേധ മാർച്ചിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും മുൻ എം.എൽ.എയുമായ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സി.പി.എം ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം എ.കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അഡ്വ.പീലിപ്പോസ് തോമസ്, ഏരിയ ആക്ടിംഗ് സെക്രട്ടറി പി.സി.സുരേഷ് കുമാർ, ഏരിയ കമ്മറ്റിയംഗം ജയദേവദാസ്, സി.എസ്.മനോജ്, പഞ്ചായത്ത് മെമ്പർ ബിജു വർക്കി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം ദീപ ശ്രീജിത്ത്, അനീഷ് കുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.

◾ബ്രസീലിലെ യാനോമാമി മേഖലയില്‍ പട്ടിണിയിലായിരുന്ന ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തു. 16 ആദിവാസികളെയാണ് രക്ഷിച്ചത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചത്.

◾അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ഡ് മോട്ടോര്‍സ് 3,200 ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 പേരെ പിരിച്ചുവിട്ടിരുന്നു,

◾ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ 3- 0 ന് പരമ്പര തൂത്തുവാരി, ഒപ്പം ഏകദിനറാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ടോസ് നഷ്ടപ്പെട്ട്് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 112 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 101 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും മികവില്‍ 9 വിക്കറ്റ് നഷ്ടടത്തില്‍ 385 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാണ്ടിന് 138 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ 295 ല്‍ എറിഞ്ഞൊതുക്കി. 25 റണ്‍സും 3 വിക്കറ്റും നേടിയ ശാര്‍ദുല്‍ ഠാക്കൂറാണ് കളിയിലെ താരം. ശുഭ്മാന്‍ ഗില്ലിനെ സീരിസിന്റെ താരമായി തിരഞ്ഞെടുത്തു. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യ നിലവില്‍ ട്വന്റി20 റാങ്കിങ്ങിലും ഒന്നാമതാണ്.

*FIFTY FIFTY Result 25/01/2023* 

*1 st Prize :* 

Amount: ₹1,00,00,000/-

FT318488  

*Consolation Prize :* 

Amount: ₹8,000/-

FN318488 FO318488 FP318488 FR318488 FS318488 FU318488 FV318488 FW318488 FX318488 FY318488 FZ318488  

*2 nd Prize :* 

Amount: ₹10,00,000/-

FX630655  

*3 rd Prize :* 

Amount: ₹5,000/-

0151 0268 0367 0415 0658 1336 1432 1876 2854 2917 3215 3783 3841 5317 5941 6397 7305 7619 7732 7795 8221 8359 9508  

*4 th Prize :* 

Amount: ₹2,000/-

0335 0531 0538 1276 3094 3705 4333 4450 4492 9119 9831 9939  

*5 th Prize :* 

Amount: ₹1,000/-

1137 2198 3262 3446 3717 4016 4095 4140 4584 4759 5079 5402 5690 5975 6352 6438 7264 7315 7710 8281 8952 9019 9329 9579  

*6 th Prize :* 

Amount: ₹500/-

0032 0357 0389 0521 0643 0840 0893 1149 1230 1483 1566 1595 1672 1872 1936 2241 2267 2287 2342 2351 2412 2424 3056 3232 3269 3272 3296 3329 3355 3528 3624 3810 3853 3976 4373 4407 4482 4607 4623 4757 4890 4924 5226 5343 5412 5514 5853 5933 5966 5995 5999 6169 6258 6393 6481 6587 6669 6714 6742 6747 6877 6927 6981 7009 7052 7123 7202 7364 7434 7514 7553 7613 7689 7727 7772 7939 8214 8263 8361 8434 8442 8492 8535 8636 8644 8824 8842 8916 9160 9275 9402 9418 9671 9751 9784 9941  

*7 th Prize :* 

Amount: ₹100/-

0094 0125 0340 0387 0451 0550 0644 0901 0931 0949 1124 1178 1196 1356 1368 1384 1410 1618 1680 1730 1971 2007 2042 2177 2262 2265 2272 2367 2407 2492 2514 2667 2678 2827 2843 2878 2924 2982 3068 3200 3223 3242 3245 3252 3400 3412 3435 3551 3594 3619 3664 3788 3845 4048 4127 4189 4221 4453 4510 4592 4609 4675 4680 4811 4813 4857 4921 5031 5094 5252 5257 5294 5338 5555 5887 6205 6279 6390 6424 6461 6480 6526 6534 6602 6754 6907 7152 7318 7389 7542 7546 7676 7680 7801 7912 8048 8229 8312 8411 8415 8422 8501 8531 8539 8568 8705 8788 8834 8902 9147 9195 9274 9288 9321 9392 9474 9632 9646 9674 9691 9716 9758 9815 9911 9977 9985  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.