ഏറ്റവും പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN|







ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 
◾പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാര്‍വ്വത്രികമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാർ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് തന്നെ മിഷ്ണറിമാരായിരിന്നു. ആ തരത്തില്‍ തന്നെ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാവന മുഖ്യമന്ത്രി പ്രത്യേകം അനുസ്മരിച്ചു.
കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലമാണെന്നും അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽ നിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മതവും മറ്റൊരു മതത്തിനു മേലെയോ കീഴെയോ അല്ല. എല്ലാ മതങ്ങൾക്കും ഭരണഘടന പ്രാധാന്യം നൽകുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരാൾക്കും അവന്റെ മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എങ്കിലും അടുത്തകാലങ്ങളിൽ ക്രൈസ്തവസമൂഹം നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ ഖേദപൂർവം മുഖ്യമന്ത്രി അനുസ്മരിച്ചു.
തിരുവല്ല പുഷ്പമേളയോട് അനുബന്ധിച്ച് കാർഷിക സെമിനാർ നടന്നു.

പുഷ്പമേള 20ന് ആരംഭിക്കും.

മൂന്നു നേരം ഭക്ഷണം ഒരുക്കുന്ന കർഷകരാണ് യഥാർത്ഥ രാഷ്ട്ര സേവകരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി.

◾ജനപ്രതിനിധികളുടെയും, സർക്കാർ ജീവനക്കാരുടെയും ശമ്പളത്തെക്കാൾ എത്രയോ തുച്ഛമാണ് കർഷകരുടെ വരുമാനം. ഇവർക്കു വേണ്ടി വാദിക്കുവാൻ ആരും തയ്യാറാകുന്നില്ല. ദില്ലിയിൽ നടന്ന കർഷക സമരത്തിൽ 2400 പേർ മരിച്ചിട്ടു പോലും ആരും പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മൈതാനിയിൽ ഈ മാസം 20 ന് ആരംഭിക്കുന്ന പുഷ്പമേള - 2023 ന്റെ മുന്നോടിയായി സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വൻകിട കമ്പനികൾ കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലൂടെ കാർഷിക മേഖലചൂഷണപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവല്ല വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, സാം ഈപ്പൻ, ടി.ജയിംസ്, ടി.കെ.സജീവ്, അഡ്വ. ബിനു.വി. ഈപ്പൻ, സദാശിവൻപിള്ള, ജയകുമാർ വള്ളംകുളം, റോജി കാട്ടാശ്ശേരി, ഇ.എ.ഏലിയാസ്, ജോസ്.വി.ചെറി, പ്രസാദ് തോമസ് കോടിയാട്ട് എന്നിവർ പ്രസംഗിച്ചു.
ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് നേടിയ കുറ്റൂർ സ്വദേശിനി പ്രീതാകുമാരി ജയപ്രകാശിന് പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.കൂടാതെ ഏറ്റവും വലിപ്പമേറിയ ചേമ്പില ഉൽപ്പാദിപ്പിച്ച് ഗിന്നസ് റെക്കാർഡ് നേടിയ റാന്നി സ്വദേശി ജോസഫിനെ ആദരിക്കുന്ന ചടങ്ങും നടന്നു. തുടർന്ന് നടന്ന സെമിനാറിൽ റിട്ട. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സൂസൻ വറുഗീസ്, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി.റോബർട്ട്, വിനോദ് മാത്യു എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു

FIFTY FIFTY  Result 18/01/2023

1 st Prize :
Amount: ₹1,00,00,000/-
FJ327216 

Consolation Prize :
Amount: ₹8,000/-
FA327216  FB327216  FC327216  FD327216  FE327216  FF327216  FG327216  FH327216  FK327216  FL327216  FM327216 

2 nd Prize :
Amount: ₹10,00,000/-
FH196291 

3 rd Prize :
Amount: ₹5,000/-
0766  2182  2818  3125  3517  3658  4296  4677  5375  6281  6305  6312  6617  6851  6891  8773  8780  8876  8977  9011  9671  9761  9786 

4 th Prize :
Amount: ₹2,000/-
1837  1950  2775  3197  3968  4797  7101  7504  7528  7907  8261  8791 

5 th Prize :
Amount: ₹1,000/-
0395  0409  1757  3143  3322  3584  3737  4068  4081  4243  4625  4947  5192  5344  5625  5643  6511  6760  7259  7393  7754  8262  9738  9862 

6 th Prize :
Amount: ₹500/-
0052  0128  0200  0583  0593  0594  0626  0658  0714  0771  0890  0925  1018  1055  1476  1552  2008  2104  2304  2367  2494  2709  2722  2731  2743  2993  3047  3237  3362  3363  3460  3581  3702  3813  4074  4111  4120  4224  4371  4420  4698  4740  4767  4785  4961  5044  5051  5085  5106  5133  5175  5188  5207  5234  5418  5507  5697  5788  5877  5946  6055  6238  6315  6321  6438  6675  6691  6695  6716  6774  7240  7587  7614  7717  7789  7811  7832  7845  7968  7971  8100  8217  8242  8276  8285  8341  8409  8447  8486  8521  9281  9604  9687  9833  9872  9969 

7 th Prize :
Amount: ₹100/-
0078  0153  0318  0352  0422  0440  0503  0563  0591  0751  0785  0929  0969  1225  1255  1285  1403  1450  1613  1659  1700  1899  1975  2173  2178  2221  2289  2355  2372  2471  2618  2718  2821  2877  2919  2956  2965  2980  3054  3072  3104  3638  3666  3758  3779  3851  3957  4023  4204  4213  4310  4399  4535  4566  4637  4666  4786  4954  4967  5017  5031  5050  5214  5456  5605  5671  5720  5800  5855  5981  6020  6221  6224  6364  6454  6492  6498  6588  6606  6729  6875  6907  6940  7069  7079  7107  7181  7258  7272  7373  7433  7472  7634  7638  7714  7752  7824  7846  7955  7973  7989  8041  8092  8130  8162  8164  8332  8337  8371  8559  8597  8715  8829  8922  8938  9240  9255  9324  9335  9400  9410  9521  9531  9758  9860  996

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ജന്മദിന മഹോത്സവം
ദേശീയോത്സവമായി ഫെബ്രുവരി 13 മുതൽ 19 വരെ ആചരിക്കും.

◾പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിന മഹോത്സവം ആദിയർ ജനതയുടെ ദേശീയോത്സവമായി ഫെബ്രുവരി 13 മുതൽ 19 വരെ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും.
സംസ്ഥാനത്തിനകത്തു നിന്നും, പുറത്തു നിന്നും എത്തുന്ന പതിനായിരങ്ങൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.പ്രത്യേക പ്രാർത്ഥനകൾ, ഘോഷയാത്ര, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക മേഖലകളിലെ നേതൃത്വങ്ങൾ പങ്കെടുക്കുന്ന വിവിധ സമ്മേളനങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.
 മഹോത്സവത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ യോഗം ജനുവരി 29 ന് വൈകിട്ട് 3ന് പി.ആർ.ഡി.എസ് ആസ്ഥാനത്ത്' ചേരും. പന്തലിന്റെ കാൽനാട്ടു കർമ്മം ജനുവരി 23 ന് ഇരവിപേരൂരിൽ നടക്കും.
വീയപുരത്ത് ഇടഞ്ഞ ആനയെ മയക്ക് വെടി വെച്ച് തളച്ചു.
ആനപ്പുറത്ത് കുടുങ്ങിപ്പോയ പാപ്പാനും മണിക്കൂറുകൾക്ക് ശേഷം ആനപ്പുറത്ത് നിന്നും മോചിതനായി.
◾തീറ്റയെടുക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് 7 മണിയോട് കൂടി ഹരിപ്പാട് - വീയപുരം വെള്ളാന ജംഗ്ഷന് സമീപം വെച്ചായിരുന്നു അപ്പു എന്ന ആന ഇടഞ്ഞത്.
ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാനുമൊത്ത് സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ ആനയെ മെരുക്കാൻ പറ്റാതെ വന്നതോടെ രാത്രി 10 .30 മണിയോടെ കൊല്ലത്ത് നിന്നുമെത്തിയ ഡോ.വി അരവിന്ദൻ്റെ നേത്യത്വത്തിലുള്ള സംഘം ആനയെ മയക്ക് വെടിവെയ്ക്കുക്കുകയായിരുന്നു. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത ആനയ്ക്ക് ശരിയായ പരിചരണമാണ് ലഭിക്കുന്നത്. മദപ്പാടുകളോ മറ്റും പ്രകടിപ്പിക്കാത്ത ആന ഇടയാനുള്ള കാരണം കണ്ടെത്തുന്നതിനായിരക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇപ്പോൾ ഹരിപ്പാട് - വീയപുരം റൂട്ടിൽ വെള്ളാന ജംന്ദ് ഷനിലുള്ള സ്വകാര്യ വ്യക്തി യുടെ സ്ഥലത്ത് ആനയെ തളച്ചിരിക്കുകയാണ്
ഡോ.കെ സി സക്കറിയ നിര്യാതനായി.
◾നിരണം:ഡോ. കെ സി സക്കറിയ നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച നാലുമണിക്ക് നിരണം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ .
മുംബൈ International Institute of Population Sciences ഡെപ്യുട്ടി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞശേഷം
ഐക്യരാഷ്ട്ര സംഘടന,ലോക ബാങ്ക് എന്നിവിടങ്ങളിൽ Demographer ആയി സേവനം അനുഷ്ടിച്ച ഡോ കെ സി സഖറിയ തിരുവനന്തപുരം CDS ലെ ഓണററി ഫെല്ലോ പദവിയും ദീർഘകാലം വഹിച്ചിരുന്നു. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ Changing Kerala എന്ന പുസ്തകം കേരള ത്തിലെ വിവിധ മത വിഭാഗങ്ങളുടെ ജനസംഖ്യ, സാമ്പത്തിക വളർച്ച,വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക നില  എന്നിവ സംബന്ധിച്ച ആധികാരിക റഫറൻസ്   പുസ്തകം ആയി ഇന്നും പരിഗണിക്കപ്പെടുന്നു.
എൻ.ജി ശാസ്ത്രികൾ വിടവാങ്ങി 
◾മാന്നാർ: പ്രമുഖ സംസ്കൃത-മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനും വാഗ്മിയും മാതൃകാ അധ്യാപകനുമായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം വലിയപറമ്പിൽ വീട്ടിൽ എൻ.ഗോപാലഗണകൻ (എൻ.ജി ശാസ്ത്രികൾ-91) നിര്യാതനായി.
ഒരു പിന്നാക്ക സമുദായത്തിൽ ജനിച്ച് അതിന്റെ എല്ലാവിധമായ തിക്താനുഭവങ്ങളും അനുഭവിച്ച് കേരളത്തിലെ മഹാരഥന്മാരായ സാഹിത്യകാരന്മാർക്കും രാഷ്ട്രീയ ആചാര്യന്മാർക്കുമൊപ്പം സഹകരിച്ചും അവരുടെ സ്നേഹവായ്പ്പ് നുകർന്നും 75 വർഷത്തിലേറെക്കാലം നീണ്ട അദ്ധ്യാപക-സാഹിത്യ സപര്യയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മാർഗദർശനവും ഭാഷാപ്രബോധന രംഗത്ത് മികച്ച സേവനങ്ങളും നൽകിയ മഹത് വ്യക്തിത്വമായിരുന്നു. ജ്യോതിഷനും ആയുർവേദ നാട്ടുചികിത്സകനുമായിരുന്ന എണ്ണയ്ക്കാട്ട് പെരിങ്ങിലിപ്പുറം വടക്കുംമുറിയിൽ ആർ.നാരായണൻ വൈദ്യന്റെയും കുഞ്ഞുപെണ്ണിന്റേയും മകനായി 1932 മേയ് 29നാണ് എൻ.ജി ശാസ്ത്രി ജനിച്ചത്. കേരളത്തിന്റെ ആദ്യ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ പിതാവും യഥാർത്ഥ ഗാന്ധിയനുമായിരുന്ന എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ രാമവർമ്മത്തമ്പുരാനായിരുന്നു മൂന്നാംവയസ്സിൽ ഗോപാലനെന്ന എൻ.ജി ശാസ്ത്രിയെ എഴുത്തിനിരുത്തിയത്. 
പ്രതിപക്ഷ മഹാറാലി തെലുങ്കാനയിൽ; പിണറായി പങ്കെടുക്കും.
◾ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്ത് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ , അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കും. റാലിയിൽ കോൺഗ്രസിന് ക്ഷണമില്ല.
നിര്യാതരായി
പി.കെ. സണ്ണി
◾തിരുവല്ല കുറ്റൂർ തലയാർ പോയ്പ്പാട്ടിൽ പരേതനായ പാപ്പി സഖറിയയുടെ (റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) മകൻ പി.കെ. സണ്ണി - 52 ഇറ്റലിയിൽ നിര്യാതനായി.
സംസ്കാരം നാളെ (19) വൈകിട്ട് 3 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 4 ന് കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: റാന്നി കണ്ണകര വടക്കേതിൽ കുടുംബാംഗം രേഖ.
മക്കൾ: അപ്പു, റോഷൻ (എല്ലാവരും ഇറ്റലി)
ആനന്ദൻ വി.കെ 
◾തിരുവല്ല കിഴക്കൻ ഓതറ കൂനംപാലയ്ക്കൽ ആനന്ദൻ വി.കെ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ.
ഭാര്യ.. പൊന്നമ്മ.
മക്കൾ..ആഷ, ആഷ്ലി .
മരുമകൻ : സുനിൽകുമാർ പി.ആർ.
അന്നമ്മ
◾ നിരണം വെസ്റ്റ് കൊമ്പങ്കരി എട്ടിയാരിൽ പരേതനായ വി.കെ.തോമസിന്റെ ഭാര്യ അന്നമ്മ - 86 നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 9.30 മകൾ ജോളിയുടെ ചാത്തങ്കരിയിലെ(അരീശ്ശേരിൽ)വീട്ടിലെ
ശുശ്രൂഷകൾക്ക് ശേഷം 11.30 ന് നിരണം കാട്ടുനിലം സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
മരുമകൻ: ജേർജ്ജ് കുരുവിള (ബാബു).
മറിയാമ്മ
തിരുവല്ല പെരുന്തുരുത്തി പനച്ചയിൽ പരേതനായ പി.സി.മാത്യുവിന്റെ ഭാര്യ മറിയാമ്മ - 89 നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൽ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
മക്കൾ :ജെസ്സി, മോനിച്ചൻ, മിനി, കൊച്ചുമോൻ,മരുമക്കൾ: മാത്തുക്കുട്ടി, ഓമന, ജോയി, സോമിനി.
അപകടങ്ങൾ തുടർക്കഥയായി എം.സി.റോഡ്,ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
◾കോട്ടയം ബോർമ്മകവലയ്ക്ക് സമീപം ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ തിരുവഞ്ചൂർ സ്വദേശി ഷെബിൻ - 24 ആണ് മരിച്ചത്.ഷെബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിച്ചായിരുന്നു അപകടം.ശനിയാഴ്ച വൈകിട്ട് 6ന് എം.സി റോഡിൽ നാട്ടകത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മാന്നാനം കെ.ഇ.കോളജ് വിദ്യാർത്ഥി ചെങ്ങളം സ്വദേശി അരവിന്ദ് മരിച്ചതിന് പിന്നാലെയാണ് ഷെബിന്റെ അപകട മരണം

◾സുപ്രീം കോടതി കൊളീജിയം ഉടച്ചുവാര്‍ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍. ജഡ്ജിമാരുടെ നിയമനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍കൂടി അംഗങ്ങളായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് രാഷ്ട്രപതി നിയമനം നടത്തേണ്ടത്. ജഡ്ജിമാര്‍ മാത്രമുള്ള കൊളീജിയം ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു.

◾എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 68 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ഏതാനും പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സ തേടി. കുറച്ചു പേര്‍ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സയിലുണ്ട്. അടച്ചുപൂട്ടിച്ച ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി.
കേരള പോലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു.
◾കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

◾സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവാവധി. എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കും. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് അവധി നല്‍കുന്നത്.
മരുന്നുകളുടെ വില ക്രമീകരിച്ചു.
◾ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില ചിലതു കുറയ്ക്കുകയും ചിലതു വര്‍ധിപ്പിക്കുകയും ചെയ്തു. ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റര്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണു വില പുതുക്കി നിശ്ചയിച്ചത്. മോക്സിസില്ലിന്‍, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പുകളുടെ വിലയിലും മാറ്റമുണ്ട്. വാന്‍കോമൈസിന്‍, ആസ്മ മരുന്ന് സാല്‍ബുട്ടമോള്‍, കാന്‍സര്‍ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ട്യൂമര്‍ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ എന്നിവയുടെ വിലയും പരിഷ്‌കരിച്ചു.

◾സംസ്ഥാന ബജറ്റില്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കിഫ്ബി വഴിയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകില്ല. 31508 കോടി രൂപയാണ് കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയില്‍നിന്ന് കടമെടുത്തും വിവിധ സെസുകള്‍ വഴിയും കിട്ടിയത് 19220 കോടി രൂപയാണ്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം - പ്രതി റിമാന്റിൽ
◾പതിനഞ്ചുകാരിക്ക് നേരെ ലൈംഗാതിക്രമം കാട്ടിയെന്ന പരാതിയിൽ കോയിപ്രം പോലീസ് അറസ്റ്റു ചെയ്ത പുറമറ്റം വാലാങ്കര ഗീതാ സദനിൽ സദൻ എന്ന വിളിപ്പേരുള്ള സദൻ പിള്ള - 47 ആണ് റിമാൻറിലായത്.ഈ മാസം മൂന്നിന് അമ്മ ഫോണിൽ വിളിക്കുന്നതായി കള്ളം പറഞ്ഞ് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ചിറക്കി സദൻ നടത്തുന്ന കടയിലെത്തിച്ച് കയറി പിടിക്കുകയും, ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കഴിഞ്ഞ ഞായറാഴ്ച കോയിപ്രം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് കുട്ടിയുടെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി പോലീസ് വൈദ്യ പരിശോധനയും നടത്തി.തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തു നിന്നും പോലീസിന്റെ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

◾ആര്യങ്കാവില്‍ പിടികൂടിയ പാൽ ടാങ്കര്‍ ലോറി ക്ഷീരവികസന വകുപ്പിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കോടതി ഉത്തരവ് നല്‍കിയത്. വാഹനത്തിലെ പാല്‍ ക്ഷീരവികസന വകുപ്പ് നശിപ്പിക്കണം. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനു നഷ്ടപരിഹാരം വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പുതിയ ഹര്‍ജിയായി നല്‍കാനും കോടതി നിര്‍ദേശിച്ചു.
എം എൽ എയെ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
◾പി.വി അന്‍വര്‍ എംഎല്‍എയെ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ബെല്‍ത്തങ്ങടിയിലെ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയിലാണ് അന്‍വറിനെ ചോദ്യം ചെയ്യുന്നത്.

◾കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രക്കാരുടെ കാര്‍, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 15 രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ വീതം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ രണ്ടു മണിക്കൂറിനും അഞ്ചു രൂപ വീതം. മെട്രോ യാത്രക്കാരല്ലാത്തവര്‍ കാര്‍, ജിപ്പ് എന്നിവ പാര്‍ക്കു ചെയ്യാന്‍ ആദ്യത്തെ രണ്ടു മണിക്കൂറിനു 35 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും നല്‍കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപയുമാണു നിരക്ക്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
◾തിരുവനന്തപുരം ആനാട വേങ്കവിള തവലോട്ടുകോണം നാലു സെന്റ് കോളനിയില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ചു ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിക്കു ജീവപര്യന്തം തടവുശിക്ഷ. 60,000 രൂപ പിഴയടയ്ക്കുകയും വേണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്.

◾സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചനയെന്നു കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര. വരുമാനവും സ്വത്തും സംരക്ഷിക്കുന്നതില്‍ ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവച്ചു. ഗൂഡാലോചനക്കാര്‍ പല കോടതികളിലായി പരാതികള്‍ നല്‍കാന്‍ കാരണം ഇതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
പിജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത അന്തരിച്ചു.
◾കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു.
77 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.

◾കണ്ണൂര്‍ പാവന്നൂര്‍ ഇരുവാപ്പുഴയില്‍ ചവറുകള്‍ക്കു തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പില്‍ ഉഷ (52) യാണ് മരിച്ചത്.

◾ഭാര്യവീട്ടിലെ വഴക്കിനിടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. വെള്ളയമ്പലത്തെ വീട്ടില്‍ എത്തി നയന കിടന്നിരുന്ന മുറി പരിശോധിച്ചു. മുറിയില്‍ പുറത്തുനിന്ന് ആളെത്താന്‍ സാധ്യതയുണ്ടോയെന്നും പരിശോധിച്ചു. അയല്‍വാസികളില്‍നിന്ന് വിവരം ചോദിച്ചറിഞ്ഞു.

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു മാംസ ഭക്ഷണം വിളമ്പാന്‍ തീരുമാനിച്ചാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്നു പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി. സിപിഎം അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
സ്പിരിറ്റ് പിടികൂടി.
◾പാലക്കാട് ചെമ്മണാമ്പതിയില്‍ 5000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. 146 കാനുകളിലായി മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ കസ്റ്റഡിയിലെടുത്തു.

◾തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചും പൊലീസും അന്വേഷിക്കും. തൃശൂര്‍ ഈസ്റ്റ് എസ്.ഐ നിഖിലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ടീമിനെ നിയോഗിച്ചു. ഒന്‍പത് പരാതികളില്‍ കൂടി പൊലീസ് കേസെടുത്തിരുന്നു. തട്ടിപ്പിനിരയായവരുടെ യോഗം ഇന്നു വടൂക്കരയില്‍ ചേരും. ഒളിവില്‍ പോയ ഉടമ പാണഞ്ചേരി ജോയിയെ കണ്ടെത്താനായിട്ടില്ല.

◾യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നെന്നു പോലീസ്. മേപ്പയൂര്‍ കാരയാട് പാറപുറത്തുമ്മല്‍ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി താമരശേരിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് കേസ്. പ്രതികളായ ചാത്തമംഗലം മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂര്‍ റഹീസ്(23), കൊടുവള്ളി മുഹമ്മദ് സഹല്‍ (25), എകരൂല്‍ ആദില്‍ (24) എന്നിവരാണ് വിദേശത്തേക്കു കടന്നത്.

◾കൊച്ചിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ ഇറച്ചി വില്‍പ്പന കേന്ദ്രത്തില്‍ വീണ്ടും പരിശോധന. ഇവിടെനിന്ന് മാംസം വാങ്ങിക്കൊണ്ടുപോയ നാല്‍പത്തോളം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു പരിശോധന നടത്തിയത്.

◾കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് തൃശൂര്‍ നെല്ലങ്കര രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾യുവതിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത വിരുതനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജ ഭവന്‍ വീട്ടില്‍ ശ്രീകണ്ഠന്‍ മകന്‍ വിഷ്ണു എസ് ( 25) വിനെയാണു കോട്ടയം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചു.
◾ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന് ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും കൊള്ളയടിച്ചു. ജയ്ഹിന്ദ് ടിവി ടെക്നിക്കല്‍ വിഭാഗം ആര്‍ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജിയുടേയും വീട്ടിലാണ് മോഷണം നടന്നത്.

◾വൈക്കം അയ്യര്‍കുളങ്ങരയില്‍ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചു. അയ്യര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്. ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

◾പത്തനംതിട്ട റാന്നിയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ തടഞ്ഞു.
ബിജെപി അധ്യക്ഷൻ തുടരും
◾ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദ തുടരും. ഡല്‍ഹിയില്‍ ദേശീയ നിര്‍വാഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍വാഹക സമിതിയില്‍ ധാരണയായി. അടുത്തവര്‍ഷം ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്.

◾സിനിമകള്‍ക്കെതിരേ ബഹിഷ്‌കരണ ഭീഷണിയും അനാവശ്യ വിവാദങ്ങളും അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ ഭരണത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമാണ് നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടതെന്നും അനാവശ്യ വിവാദങ്ങള്‍ക്കു പിറകേ പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

◾ഭാരത് ജോഡോ യാത്രയുടെ കാഷ്മീരില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ഈ മാസം 30 ന് ശ്രീനഗറിലാണു സമാപന സമ്മേളനം.

◾തന്നെ ഒരാള്‍ ആലിംഗനം ചെയ്തത് ആവേശം കൂടിപ്പോയതുകൊണ്ടാണെന്നും സുരക്ഷാ വീഴ്ചയായി കരുതേണ്ടെന്നും രാഹുല്‍ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരനായ ബിജെപി എംപി തേജസ്വി സൂര്യ തുറന്ന സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിനു ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനത്തിലാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. തേജസ്വി സൂര്യയും തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എമര്‍ജന്‍സി വാതിലിന് അരികിലാണ് ഇരുന്നിരുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നല്‍കിയിരുന്നു.

◾അധ്യാപകരുടെ ഫിന്‍ലന്‍ഡിലേക്കുള്ള സന്ദര്‍ശനം തടഞ്ഞ ഡല്‍ഹി ഗവര്‍ണര്‍ വി.കെ. സക്സേന ആരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിയസസഭാ പ്രത്യേക സമ്മേളനത്തിലാണു ഗവര്‍ണര്‍ വി.കെ. സക്സേനക്കെതിരെ പ്രതികരിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണു ഞാന്‍, നിങ്ങള്‍ ആരാണ് എന്നാണു കേജരിവാള്‍ ചോദിച്ചത്. പ്രസിഡന്റാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ബ്രിട്ടീഷുകാര്‍ വൈസ്രോയിമാരെ തെരഞ്ഞെടുത്തത് പോലെയെന്ന് കേജരിവാള്‍ തിരിച്ചടിക്കുകയും ചെയ്തു.

◾കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കാഷ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് അദ്ദേഹം തിരുത്തി.
ആഡംബരം ഒഴിവാക്കി കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റിന്റെ വിവാഹം
◾കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരന്റെ വിവാഹമാണ് ആഡംബരം ഒഴിവാക്കി  കൂവപ്പള്ളി സബ് റജിസ്ട്രാർ ഓഫീസിൽ ഇന്ന് രാവിലെ 10 ന് നടത്തുന്നത്. വരന്റെയും,
വധുവിന്റെയും ബന്ധുക്കളടക്കം പത്തിൽ താഴെ അതിഥികളുടെ സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങാണ് വിവാഹത്തിനായി ക്രമീകരിച്ചിട്ടുള്ളത്.കാഞ്ഞങ്ങാട് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അസി.പ്രൊഫസർ മുണ്ടക്കയം സ്വദേശിനി ഡോ.ജയലക്ഷ്മി രാജീവനാണ് വധു.സി.പി.ഐ യുവനേതാവാണ് അഡ്വ.ശുഭേഷ് സുധാകരൻ.

◾ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ടി20യില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമാക്കാനാകും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

◾ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ച്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 21 നും 24നുമാണ്.
ഏറ്റുമാനൂർ ബൈപ്പാസിൽ കാറിടിച്ച് മാതാവും, രണ്ട് പെൺകുട്ടികളും മരിച്ച കേസിൽ കാർ ഡ്രൈവർക്ക് 5 വർഷം തടവും, 5 ലക്ഷം രൂപ പിഴയും.
◾2019 മാർച്ച് 4 ന് ഏറ്റുമാനൂർ പൂവത്തുംമൂട് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ കാവുംപാടം കോളനിയിൽ ബിജുവിന്റെ ഭാര്യ ലെജി - 45,മക്കളായ അന്നു - 20, നൈനു - 16 എന്നിവർ മരിച്ച
സംഭവത്തിൽ കാർ ഡ്രൈവർ പേരൂർ ഷോൺ മാത്യു (23) വിനെയാണ് കോട്ടയം അഡീഷണൽ സെഷൻ ജഡ്ജി സാനു .എസ് .പണിക്കർ ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഷോൺ മാത്യു ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
ടോറസ് ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. 
◾ചാലക്കുടി - വെട്ടുകടവ് കുരുക്കപ്പിള്ളി മാത്യുവിന്റെ മകൻ ഷിനോജ് -24, കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് - 23 എന്നിവരാണ് ഇന്നലെ പുലർച്ചെ ദേശീയപാത പോട്ടയിൽ നടന്ന അപകടത്തിൽ മരിച്ചത്.
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
◾വാളകം ബഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് ഇന്നലെ പുലർച്ചെ 5.30 ഓടെ മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ കൊട്ടാക്കര പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
മകരവിളക്ക് ഉത്സവം: ശബരിമല നട ജനുവരി 20ന് അടക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം.
മാളികപ്പുറം ഗുരുതി 19ന്.
◾മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20 ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19 ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ.
20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല. അതേസമയം, 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. തിരുവാഭരണം ചാർത്തിയുള്ള ദർശനവും 18 ന് അവസാനിക്കും. 18 ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 19 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാൽ ഉടൻ തന്നെ മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20 ന് പുലർച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30 ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ 2022-23 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.
പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് ചവറയിൽ എൻ ഐ എ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍.
◾ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
പോപ്പുലർ ഫ്രണ്ടിൻ്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
വയോധികയുടെ മാല പറിച്ച യുവാക്കളുടെ ചിത്രം
◾ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കളപ്പുര ഗസ്റ്റ് ഹൗസിന് തെക്ക് വശത്ത് വെച്ച് വയോധികയുടെ പക്കൽ നിന്നും പോലീസ് ആണെന്ന വ്യാജേന 4 പവന്റെ സ്വർണ്ണ മാല അപഹരിച്ചവരാണ് ഈ ബുള്ളറ്റിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. 
ഈ ബുള്ളറ്റിന്റെ നമ്പർ വ്യക്തമാകാത്ത രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹിന്ദിയിലാണ് ഇവർ സംസാരിക്കുന്നത്....
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലെ നമ്പറിൽ അറിയിക്കുക..
ആലപ്പുഴ നോർത്ത് പോലീസ്
North CI _9497987058
മാന്നാർ പോലിസ് സ്റ്റേഷനിലെ നമ്പർ 
0479-231222

STHREE SAKTHI Result 17/01/2023

1 st Prize : 
Amount: ₹7,500,000/-
SY116554  

Consolation Prize :
Amount: ₹8,000/-
SN116554 SO116554 SP116554 SR116554 SS116554 ST116554 SU116554 SV116554 SW116554 SX116554 SZ116554  

2 nd Prize :
Amount: ₹1,000,000/- 
SR940446  

3 rd Prize :
Amount: ₹.5,000/-
0107 0312 0313 0431 0882 1799 1882 2084 3169 3211 3459 4278 4494 4728 4737 5741 7710 8273  

4 th Prize : 
Amount: ₹2,000/-
1526 3047 3158 5054 5338 6977 7808 7825 9008 9012  

5 th Prize :
Amount: ₹1,000/-
0905 1321 1660 1681 2117 2370 2679 3220 4668 4912 5097 5185 6924 7388 7523 7528 8538 8804 9015 9316  

6 th Prize :
Amount: ₹500/-
0042 0367 0456 0635 0779 0851 1247 1297 1337 1609 1663 1876 2667 3138 3327 3480 3536 3602 3634 3695 3809 3811 4220 4602 5227 5270 5292 5326 5624 5859 6432 6538 6951 7012 7232 7474 7844 7845 7865 7874 8070 8302 8339 8393 8436 8445 9167 9219 9375 9744 9752 9804  

7 th Prize :
Amount: ₹200/-
0079 0592 0597 0745 0846 1022 1293 1344 1419 1712 1716 1778 1870 1879 2677 3128 3304 4069 4365 4400 4711 4831 5172 5574 5700 5718 6645 6939 7015 7445 8021 8033 8081 8298 8472 8791 8877 8930 9018 9092 9257 9285 9288 9510 9567  

8 th Prize :
Amount: ₹100/-
0031 0117 0135 0184 0216 0258 0317 0514 0549 0599 0778 0780 0861 0906 1261 1494 1534 1745 1829 2041 2069 2166 2392 2481 2562 2771 2868 2878 2940 3027 3048 3103 3114 3228 3272 3339 3375 3391 3421 3464 3508 3529 3697 3744 3853 3904 4002 4037 4061 4139 4202 4210 4444 4513 4578 4596 4732 4768 4791 4955 4986 5080 5084 5163 5271 5316 5321 5426 5510 5535 5560 5797 5856 5968 5978 5980 6054 6237 6246 6263 6287 6418 6534 6593 6641 6711 6775 6780 6881 6947 6988 7074 7170 7182 7184 7249 7360 7583 7607 7712 7739 7742 7801 7882 7896 7993 8014 8034 8148 8161 8167 8363 8515 8543 8670 8802 8868 8886 8958 9003 9049 9052 9426 9464 9808 9898  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.