പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN|





Type settings-KURIAKOSE NIRANAM 
തിരുവല്ല - മാവേലിക്കര റോഡിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു.
വളഞ്ഞവട്ടം : കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ പരുക്കേറ്റ വളഞ്ഞവട്ടം അടുക്കത്തിൽ ജേക്കബ് ജോർജ് (62) മരണപ്പെട്ടു.
റോഡരുകിൽ നിൽക്കുകയായിരുന്ന ജേക്കബിനെ സ്കൂട്ടർ ഇടിപ്പിച്ച് തെറിപ്പിക്കയായിരുന്നു. റോഡിൽ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യാ: ഡെയ്സി .
മകൾ: ജിൻസി ദുബായ്.
മരുമകൻ : അലക്സ് ചങ്ങനാശേരി.
സംസ്കാരം പിന്നീട് 

ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. 
◾ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. ഉച്ചയ്ക്കു പന്ത്രണ്ടിനുശേഷം പമ്പയില്‍നിന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നലെ എത്തിയ ഭക്തരില്‍ പകുതിയും മലയിറങ്ങിയിട്ടില്ല. റെക്കോര്‍ഡ് വരുമാനമാണു ഇത്തവണ ലഭിച്ചത്. 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അപ്പം, അരവണ വില്‍പ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. മകര വിളക്ക് ദര്‍ശനത്തിന് സന്നിധാനത്ത് 10000 ഭക്തരെയും പാണ്ടി താവളത്ത് 25000 പേരെയുമാണ് അനുവദിക്കുക
മകരജ്യോതി ദർശനത്തിനായി പത്തനംതിട്ട ജില്ല ഒരുങ്ങി.
◾ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലങ്ങൾ സന്ദർശിച്ചു പരിശോധന
നടത്തി.ശബരിമലയിൽ മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ കൂടി ചേരുന്ന കാഴ്ചയിടങ്ങളിലെ സുരക്ഷ ഉറപ്പാക്കിയതായി കലക്ടർ ദിവ്യ.എസ്.അയ്യർ അറിയിച്ചു.മകരജ്യോതി ദർശിക്കാൻ കഴിയുന്ന കാഴ്ചയിടങ്ങൾ സന്ദർശിച്ച് അവാസന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു കലക്ടർ.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സകലയിടങ്ങൾ സന്ദർശിച്ച് സൂക്ഷ്മപരിശോധന നടത്തുകയും, വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. ബാരിക്കേടുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം എന്നീ കാര്യങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരക്ക് വർദ്ധിക്കുമെന്ന വിലയിരുത്തലിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യവും വിപുലപ്പെടുത്തിയിരിക്കുന്നു
വെണ്ണിക്കുളം കണ്‍വന്‍ഷന്‍ ശതാബ്ദി നിറവിലേക്ക്
99-ാമത് യോഗം 14 മുതല്‍ 22 വരെ.
◾വെണ്ണിക്കുളം : മധ്യതിരുവിതാംകൂറിലെ പുരാതനവും പ്രസിദ്ധവുമായ വെണ്ണിക്കുളം കണ്‍വന്‍ഷന്‍ ശതാബ്ദി നിറവിലേക്ക്. ശാലേം മാര്‍ത്താമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്റെ 99-ാമത് യോഗം നാളെ മുതല്‍ (14 ശനി) 22 വരെ കണ്‍വന്‍ഷന്‍ നഗറില്‍ നടത്തപ്പെടും. നാളെ വൈകിട്ട് 6 ന് കണ്‍വന്‍ഷന്‍ സ്ഥാപകന്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ സ്മാരകമായി ഗാനസന്ധ്യ ഒരുക്കും. ഡിഎസ്എംസി, ഇടയാറന്മുുള വെണ്ണിക്കുളം ശാലേം ഗായകസംഘം എന്നിവര്‍ പങ്കെടുക്കും. ഡിഎസ്എംസി ഡയറക്ടര്‍ റവ.ആശിഷ് തോമസ് ജോര്‍ജ് നേതൃത്വം നല്‍കും. റവ എബി റ്റി മാമ്മന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 15 ന് രാവിലെ 8.30 ന് ശാലേം പള്ളിയില്‍ കുര്‍ബ്ബാനയ്ക്ക്്് സിഎസ്‌ഐ സഭ കൊല്ലം കൊട്ടാരക്കര മഹാഇടവക ബിഷപ്പ് റവ ഡോ.ഉമ്മന്‍ ജോര്‍ജ് നേതൃത്വം നല്‍കും. വൈകിട്ട് 7ന് ബിഷപ്പ് റവ ഡോ.ഉമ്മന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫാ.പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ പ്രസംഗിക്കും തിങ്കള്‍ വൈകിട്ട് 7.30 ന്് ചെന്നൈ സെന്റ് തോമസ് മൗണ്ട് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.ജിജി മാത്യു വാകത്താനം പ്രസംഗിക്കും. 17ന് വൈകിട്ട് 7 മണിക്ക് വികാരി ജനറാള്‍ വെരി. റവ.കെ.വൈ ജേക്കബ് പ്രസംഗിക്കും. 18ന് വൈകിട്ട് 7 ന് ഡോയതോമസ് ജോര്‍ജ് ഫോര്‍ട്ട് കൊച്ചി പ്രസംഗിക്കും.19 വ്യാഴം രാവിലെ 10 ന് ഇടവക മിഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് പൊതുയോഗത്തില്‍ ജിബി തോമസ് കുരുവിള പ്രസംഗിക്കും.വൈകിട്ട 7ന് പൊതുയോഗത്തില്‍ മാങ്ങാനം റ്റി.എം..എം ഓറിയന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. ബോബി മാത്യു പ്രസംഗിക്കും. 20ന് രാവിലെ പത്തിന് സേവികാസംഘം പൊതുയോഗത്തില്‍ ബിന്‍സി സാജുവും വൈകിട്ട് ഏഴിന് പൊതുയോഗത്തില്‍ റവ. ജോര്‍ജ് മാത്യു കരിക്കവും പ്രസംഗിക്കും. 21ന് രാവിലെ കുട്ടികളുടെ യോഗത്തന് റവ. ഡോ. സജു മാത്യുവും ബിന്‍സി സാജുവും നേതൃത്വം നല്‍കും. വൈകിട്ട് ഏഴിന് റവ. ഷാജി ജോര്‍ജ് പ്രസംഗിക്കും. സമാപനദിനമായ 22നു രാവിലെ ശാലേം പള്ളിയില്‍ കുര്‍ബാനയ്ക്ക് ഡോ. ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ശതാബ്ദി ഉദ്ഘാടന സമ്മേളനം നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ആരംഭിക്കുന്ന ഗാനശുശ്രൂഷയ്ക്കു ഡിഎസ്എംസി ക്വയറും ശാലേം ഗായകസംഘവും നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ക്കായി റവ. ജോജി എം. ജോര്‍ജ് (ചെയര്‍മാന്‍), രാജു എബ്രഹാം വെണ്ണിക്കുളം (ജനറല്‍ കണ്‍വീനര്‍), ഷിജു സ്‌കറിയ (സെക്രട്ടറി), എം.വി. മാത്യു, ജിന്റു ഈപ്പന്‍ ചെറിയാന്‍ (ട്രസ്റ്റിമാര്‍) എ
ന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു
തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.
◾ഓട്ടോ ഇടിച്ച് വ്യദ്ധൻ മരിച്ചു
എടത്വ: ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരനായ വ്യദ്ധൻ മരിച്ചു. തകഴി കേളമംഗലം കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് (കുട്ടപ്പൻ-74) ആണ് മരിച്ചത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ കേളമംഗലം മുട്ടേൽ ജംഗ്ഷനിൽ വെച്ച് ഇന്നലെ വൈകിട്ട് 7.15-നാണ് അപകടം.
ഇടറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്നതിനിടെ യാത്രക്കാരുമായി തകഴിയിൽ നിന്ന് എത്തിയ ഓട്ടോയാണ് കുട്ടപ്പനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടപ്പനെ അതേ ഓട്ടോയിൽ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കേളമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ
ഭാര്യ: റോസമ്മ. മക്കൾ.. ജോസ് ജോസഫ് (ജോമോൻ), ജോളി, കൊച്ചുമോൾ, ജോസ്നി. മരുമക്കൾ : കുഞ്ഞുമോൻ, സന്തോഷ്, അനീഷ്, അനിത.
14 പേര്‍ക്കു പരിക്കേറ്റു. 
◾ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്കു പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു.
മല്ലപ്പള്ളി മുണ്ടകത്തിൽ കുടുംബയോഗം
◾മുപ്പതാമത് മുണ്ടകത്തിൽ കുടുംബയോഗ വാർഷിക യോഗവും, കുടുംബ സംഗമവും ഇന്ന് (14/1) മല്ലപ്പള്ളി ആനിക്കാട് മുണ്ടകത്തിൽ നല്ലേ മുറിയിൽ സജി.കെ.മാത്യുവിന്റെ ഭവനത്തിൽ നടക്കും. ആനിക്കാട് സെന്റ് ആരോഹണം മാർത്തോമ്മാ ചർച്ച് വികാരി റവ.തോമസ് ഈശോ ഉദ്ഘാടനം ചെയ്യും.റവ.എം.ജെ.തോമസ്കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു.കെ.തോമസ്കുട്ടി, ദേവദാസ് മണ്ണൂരാൻ, ആർ.സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. കുടുംബയോഗം പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിക്ക
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ യൂണിയൻ വാർഷിക സമ്മേളനം.
◾കുറ്റപ്പുഴ യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് ( 14) രാവിലെ 10ന് തിരുവല്ല മുനിസിപ്പൽ പാർക്ക് ഹാളിൽ നടക്കും.നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് ഉദ്ഘാടനം ചെയ്യും.പ്രൊഫ.പി.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
നിര്യാതരായി.
മറിയാമ്മ
◾തിരുവല്ല തിരുമൂലപുരം മേപ്രായിൽ ചിറയിൽ പുത്തൻവീട്ടിൽ പരേതനായ സി.എൻ.തോമസിൻ്റെ ഭാര്യ മറിയാമ്മ (അമ്മിണി-83) മൈസൂറിൽ നിര്യാതയായി.
സംസ്കാരം ഇന്ന് (14) രാവിലെ 10.30 ന് ഭർതൃസഹോദരൻ്റെ മകൻ ജയിംസ് തോമസിൻ്റെ തിരുമൂലപുരത്തുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: രോഹിണി (മൈസൂർ), ജി.ജി.കുര്യൻ
മരുമക്കൾ: ബിജു, പരേതനായ സജി (മൈസൂർ)
സതീഷ്
◾നിരണം കോട്ടയ്ക്കാത്ത് ചങ്ങഴപള്ളിൽ സതീഷ് (48)
നിര്യാതനായി.സംസ്കാരം പിന്നീട് .
വി.സി.ഏബ്രഹാം
◾റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ 
 തിരുവല്ല വാലുപറമ്പിൽ (അങ്കമാലിൽ) വി.സി.ഏബ്രഹാം (കുഞ്ഞവറാച്ചൻ - 96) നിര്യാതനായി.
സംസ്കാരം പിന്നീട്. 
ഭാര്യ.റാന്നി നെല്ലുവേലിൽ കുടുംബാംഗം പൊന്നമ്മ.
മക്കൾ: ലാജി, ലിജി, ലിന .
മരുമക്കൾ: ഗ്രേസി, ഷൈനി, ബിജു

കെ എസ് കെ പണിക്കർ
◾കുറ്റിക്കാട്ട് വീട്ടിൽ(വളഞ്ഞവട്ടം ഈസ്റ്റ്‌) കെ എസ് കെ പണിക്കർ (79) നിര്യാതനായി.സംസ്കാരം നടത്തി.
ഭാര്യ, ചെന്നിത്തല പുന്നൂർ വീട്ടിൽ പത്മ കുമാരിയമ്മ.
മക്കൾ- സിന്ധു പി, സുമ പി.
പരിസ്ഥിതി ലോല സമയപരിധി നീട്ടണം
◾പരിസ്ഥിതി ലോല മേഖലകളിലെ നിർമ്മിതികൾ സംബന്ധിച്ചുള്ള സർവ്വേയിൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നതിനാൽ സർവ്വേയുടെ സമയപരിധി നീട്ടണമെന്ന് ഐത്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് പെരിങ്ങര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ശിവകുമാർ, ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ.ജോർജ്ജ് വറുഗീസ്, തോമസ് ജോസഫ്, കർഷക സംഘം നേതാക്കളായ ഈപ്പൻ മാത്യു, ജോൺസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു
ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർഥിനികൾക്ക് ആർത്തവ അവധിയെടുക്കാം
◾കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. 
പ്രതികൾ കേസന്വേഷണത്തിനെത്തിയ പോലീസിന് നേരെ ബോംബെറിഞ്ഞു.
◾തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെയാണ് ബോംബെറിഞ്ഞ് പ്രതികളും സഹോദരങ്ങളുമായ അണ്ടൂർക്കാണം പായ് ചിറയിലുള്ള ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് പോലീസ് രക്ഷപെട്ടത്. സംഭവത്തിന് ശേഷം ഷഫീഖ് ഓടി രക്ഷപെട്ടെങ്കിലും, ഷമീറിനെയും, മാതാവിനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു.സ്ലേഡ് ഉപയോഗിച്ച് കഴുത്തിലെ ഞരമ്പ് മുറിച്ച ഷമീറിനെ ആശുപത്രിയിലേക്ക് മാറ്റി.
സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
◾മഞ്ചേശ്വരം മിയാപദവിൽ ഇന്നലെ രാവിലെ 8.15ന് ഉണ്ടായ അപകടത്തിൽ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി-20
മിയാപദവി ലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് - 20 എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് നമിത് കുമാർ കുളൂരിനെ ഗുരുതര പരിക്കുകളോടെ മംഗ്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
അടിമാലിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.
◾മദ്യ കുപ്പി വഴിയിൽ നിന്നും കിട്ടിയതല്ലെന്നും, മദ്യം വാങ്ങി വിഷം കലർത്തി മരിച്ച കുഞ്ഞുമോന്റെ ബന്ധുവായ സുധീഷ് നൽകിയതായിട്ടാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കുഞ്ഞുമോനോടൊപ്പമുണ്ടായിരുന്ന മനോജിനെ കൊലപ്പെടുത്താനായിരുന്നു സുധീഷിന്റെ പദ്ധതിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു.
◾എം.സി.റോഡിൽ കുറവിലങ്ങാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ വീട്ടിൽ സുധാ മോഹനൻ - 60 ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന പരിക്കേറ്റ മിനി ജയകുമാർ, മകൻ അശ്വിൻ, സുജാത, സരള എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സ് യാത്രികർ അടക്കം 12 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു.
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ട്യൂഷൻ അദ്ധ്യാപകൻ റിമാൻഡിൽ.
◾തിരുവല്ല താലൂക്കിൽ മല്ലപ്പള്ളി വെസ്റ്റ് സർക്കാർ ആശുപത്രിക്ക് സമീപം തൈപ്പറമ്പിൽ രാമകൃഷ്ണപിള്ളയുടെ മകനും, ട്യൂഷൻ അദ്ധ്യാപകനുമായ വിജയകുമാർ - 47 ആണ് ശിഷ്യയായ പതിനഞ്ച് കാരിക്ക് നേരെ ലൈംഗികാതിക്രിമം കാട്ടിയ സംഭവത്തിൽ റിമാൻറിലായത്.കഴിഞ്ഞ 7 ന് വൈകിട്ട് 4.30ന് വിജയകുമാറിന്റെ വീടിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിലാണ് സംഭവമുണ്ടായത്. ഇതിനെതിരെ കുട്ടിയുടെ സ്കൂൾ അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. കീഴ്‌വായ്പൂര് പോലീസ് പത്തനംതിട്ട വനിതാ സെൽ എസ്.ഐ ഷെർലിയെക്കൊണ്ട് പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും നടത്തി.പ്രതി പോലീസിനോട് കുറ്റവും സമ്മതിച്ചതേടെയാണ് അറസ്റ്റ് ചെയ്ത് റിമാൻറിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്
യു.പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ
◾കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്പെട്ട ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി വിഭഗത്തിലെ 26 പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് യു.പി.വിഭാഗം അദ്ധ്യാപകൻ മലപ്പുറം സ്വദേശി ഫൈസൽ അറസ്റ്റിലായത്. ' കോവിഡിനെ തുടർച്ച് അടച്ചിട്ടിരുന്ന സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനമെന്ന് 26 കുട്ടികളും പോലീസിന് മൊഴി നൽകിയിരുന്നു,
പതിവ് കൗൺസിലിംഗിൽ കുട്ടികൾ പീഡനവിവരം അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, ചൈൽഡ് ലൈൻ പോലീസിന് പരാതി നൽകുകയുമായിരുന്നു.
അറസ്റ്റിലായ ഫൈസലിനെ കോടതി റിമാന്റു ചെയ്തു.
ടോറസ് ലോറിയും, മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. 
സഹപാഠിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ അക്കിക്കാവിൽ ശനിയാഴ്ച രാവിലെ 6.45 ന് ആയാരുന്നു അപകടം. അക്കിക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും, സഹപാഠിയുമായ ആദർശിനെ വിനോദയാത്രക്ക് പോകാനായി സ്കൂളിൽ എത്തിക്കാനായി ബൈക്കിൽ പോകുമ്പോഴാണ് അപകടത്തിൽ കോതച്ചിറ സ്വദേശി മനു - 21 മരിച്ചത്. ആദർശ് - 19 ആണ് ചികിത്സയിൽ കഴിയുന്നത്.
ശബരിമല പാക്കേജ് -26 ശബരിമല റോഡുകൾ കൂടി നവീകരിക്കും -മന്ത്രി മുഹമ്മദ് റിയാസ്.
◾ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട 26 റോഡുകൾ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായും, ഇതിനായി 170 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. 
  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് എത്തുന്ന തീർത്ഥാടകരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശബരിമല റോഡുകളുടെ ആധുനിക രീതിയിലുള്ളനവീകരണത്തിന് തീരുമാനം കൈക്കൊണ്ടത്. ഇത്തവണ തീർത്ഥാടന കാലം ആരംഭിക്കും മുമ്പെ ശബരിമല റോഡുകൾ നല്ല നിലവാരത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
തിരുവല്ല നഗരസഭാ സ്റ്റേഡിയം മണ്ണിട്ട് ഉയർത്തി പ്രവർത്തനക്ഷമമാക്കണം.
കായിക കൂട്ടായ്മ ധർണ്ണ നടത്തി.
◾തിരുവല്ല നഗരസഭാ സ്റ്റേഡിയം മണ്ണിട്ട് ഉയർത്തി പ്രവർത്തനക്ഷമമാക്കണമെന്ന് ആവിശ്യപ്പെട്ട് കായിക താരങ്ങൾ പബ്ലിക് സ്റ്റേഡിയത്തിൽ നിന്ന് മുൻസിപ്പാലിറ്റി അംഗണത്തിലേക്ക് മാർച്ച് നടത്തി.
വിവിധ കായിക ഇനങ്ങളിലെ സബ് ജൂണിയർ മുതൽ സീനിയർ വിഭാഗം വരയുള്ള കായിക താരങ്ങളും വെറ്ററൻ കായിക താരങ്ങളും ഉൾപ്പെടെ 300 ൽ അധികം ആളുകൾ നഗരസഭാ മാർച്ചിൽ പങ്കെടുത്തു. പത്തു വയസിന് താഴെയുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള കുരുന്നുകൾ നഗരസഭയിൽ എത്തി ധർണയിൽ പങ്കെടുത്ത മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞത് ഏവർക്കും ആവേശം പകർന്നു.
തിരുവല്ലയിലെ കായിക കൂട്ടായ്മ ആണ് സ്റ്റേഡിയം നവീകരിക്കുന്നതിന് ധർണ്ണ സംഘടിപ്പിച്ചത്. ദേശീയ താരം കെ.റ്റി. ചാക്കോ ധർണ  ഉദ്ഘാടനം ചെയ്തു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ് ബാബു, സുരേഷ് ഓടക്കൽ , ഡോ.റെജിനോൾഡ് വർഗീസ്, ബിനോയ് ,തോമസ് ചെറിയാൻ, ജോയി പൗലോസ്, മഹേഷ് പിള്ള എന്നിവർ പ്രസംഗിച്ചു. 
വർഗീസ് മാത്യു, എം മാത്യൂസ്, ജോൺ തോമസ്, റെന്നി വർഗീസ്, ഉമേഷ് എന്നിവർ ധർണക്ക് നേതൃത്വം നല്കി.
സ്റ്റേഡിയം നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണം എന്ന നിവേദനം ചെയർപേർസനും സെക്രട്ടറിക്കും നൽകി. നിവേദനത്തിനെപ്പറ്റി ചർച്ച ചെയ്ത് തീരുമാനം എടുക്കണം എന്ന അടിയന്തരപ്രമേയം ഉച്ചക്കു ശേഷം നടന്ന കൗൺസിലിൽ ഡോ. റജിനോൾഡ് വർഗീസ് അവതരിപ്പിച്ചത് നഗരസഭാ കൗൺസിൽ പാസാക്കി.ഉടൻ തന്നെ കൗൺസിൽ യോഗം സ്റ്റേഡിയം വിഷയം മാത്രം അജണ്ട വച്ച് കൂടുവാൻ തീരുമാനിച്ചു.
ജപ്തി ഭീഷണി നേരിട്ട് കുറ്റിക്കൽ പഞ്ചായത്ത് പ്രസിഡൻറ്.
◾ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹത: പ്പെട്ട ഇരുനൂറോളം കുടുംബങ്ങൾക്ക് വീട് നൽകി മികച്ച പഞ്ചായത്ത് പ്രസിഡൻറായെങ്കിലും, സ്വന്തം വീട്. ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് ലഭിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രൻ.
കുറ്റിച്ചാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ വാടക വീട്ടിൽ താമസിച്ചു വന്ന ചന്ദ്രൻ ഇ.എം.എസ് ഭവനപദ്ധതിയിലൂടെ സ്വന്തമായി വീട് നേടാൻ ശ്രമിച്ചില്ല.എന്നാൽ തന്നെക്കാൾ അർഹരായ ഇരുനൂറോളം പേർക്ക് പദ്ധതിയിലൂടെ വീട് നൽകി മികച്ച പ്രസിഡന്റ് എന്ന പേര് സമ്പാദിക്കാൻ സാധിച്ചതാണ് ചന്ദ്രന്റെ നേട്ടം.
കുടുംബ സ്വത്തായി ലഭിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പൊതുപ്രവർത്തനത്തിലൂടെ കളഞ്ഞു കുളിക്കുകയും ചെയ്തു. ഒടുവിൽ 15 വർഷം മുമ്പ് ബാങ്ക് വായ്പയെടുത്ത് കുറ്റിച്ചൽ ചാമുണ്ഡി നഗറിൽ 8 സെന്റ് ഭൂമിയും, പഴക്കമുള്ള വീടും വാങ്ങി. വായ്പ കൃത്യമായി തിരിച്ചടയതോടെ പുതിയ വീട് നിർമ്മിക്കാനുള്ള ആഗ്രഹത്തിൽ 2,70000 രൂപ ബാങ്കിൽ നിന്നും കടമെടുത്തു.കോവിഡ് കാലം ആരംഭിച്ചതോടെ ബാങ്ക് വായപയുടെ തിരിച്ചടവ് മുടങ്ങി. പലിശയും, പിഴപലിശയും ചേർന്ന് കടബാദ്ധ്യതയെക്കാൾ കൂടുതൽ ആയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്.ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലായിരിക്കയാണ് ദീർഘകാലം സി.പി.എം രാഷ്ട്രീയത്തിൽ പ്രവർത്തിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രൻ.,
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു.
◾സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു. ലിറ്ററിന് ഒരു പൈസ നിരക്കിലാണു വര്‍ധന. ഇടതുമുന്നണി യോഗത്തിലാണു തീരുമാനം. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

◾സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി. ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണായക നയംമാറ്റത്തിന് എല്‍ഡിഎഫാണു തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളെ എതിര്‍ത്തിരുന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ- വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരും യുജിസിയും നല്‍കിയ അനുമതികള്‍ക്കു തുടര്‍ച്ചയായാണ് നടപടി.
ജോഡോ യാത്രയ്ക്കിടെ ജലന്ധർ എംപി കുഴഞ്ഞുവീണ് മരിച്ചു
◾പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എംപി കുഴഞ്ഞുവീണ് മരിച്ചു
ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം നടത്തുന്നതിനിടെ എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എംപി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. മുൻ മന്ത്രി കൂടിയാണ് സന്തോഖ് സിംഗ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു
◾വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെ മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ഫാത്തിമ കുഴഞ്ഞുവീഴുകയായിരുന്നു. 
കിണറിനുള്ളിൽ ഉഗ്രശബ്ദത്തോടെ തിരയിളക്കം.
കോട്ടയം വാരിശ്ശേരി മള്ളൂശ്ശേരി കുഴിക്കാട്ടിൽ ടിന്റോ ജോസഫിന്റെ വീട്ടിലെ കിണറിലാണ് തിരയിളക്കവും, പുകയും, ഈ അത്യപൂർവ്വപ്രതിഭാസം നേരിട്ട് കാണാൻ ഒട്ടേറെ ആൾക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.സംഭവത്തിൽ വീട്ടുകാർ പരിഭ്രാന്തരാണ്.
ഡി.എം.കെ മുൻ എം.പി കൊല ചെയ്യപ്പെട്ട കേസിൽ സഹോദരൻ അറസ്റ്റിൽ.
◾തമിഴ്നാട്ടിലെ മുൻ എം.പിയും, ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായിരുന്ന എം.ഡി. മസ്താൻ കൊല ചെയ്യപ്പെട്ട കേസിൽ സഹോദരൻ ഗൗസ് പാഷയാണ് അറസ്റ്റിലായത്.കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗുഡുവഞ്ചേരി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ 22 ന് മസ്താനെ മരിച്ച നിലയിൽ ഡ്രൈവറും, ബന്ധുവും ചേർന്ന് ചെങ്കൽപേട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന വിവരവും നൽകിയിരുന്നു, എന്നാൽ സംസ്കാര ചടങ്ങിനിടെ മസ്താന്റെ മുഖത്തും, മൂക്കിലും പരിക്ക് കണ്ട മകൻ ഗുഡുവഞ്ചേരി പോലീസിൽ നൽകിയ പരാതി അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

◾അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണം. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും പോലീസ് എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സിപിഎം ജനമുന്നേറ്റ ജാഥ നടത്തും.
◾കേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം ജനമുന്നേറ്റ ജാഥ നടത്തും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ സി.എസ് സുജാത, പി.കെ ബിജു, എം. സ്വരാജ്, കെ.ടി ജലീല്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍.

◾ശബരിമലയില്‍ ഇന്നു മകരവിളക്ക് മഹോല്‍സവം. ഉച്ചയ്ക്കു പന്ത്രണ്ടിനുശേഷം പമ്പയില്‍നിന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നലെ എത്തിയ ഭക്തരില്‍ പകുതിയും മലയിറങ്ങിയിട്ടില്ല. റെക്കോര്‍ഡ് വരുമാനമാണു ഇത്തവണ ലഭിച്ചത്. 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അപ്പം, അരവണ വില്‍പ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. മകര വിളക്ക് ദര്‍ശനത്തിന് സന്നിധാനത്ത് 10000 ഭക്തരെയും പാണ്ടി താവളത്ത് 25000 പേരെയുമാണ് അനുവദിക്കുക
ജോയ് ആന്റണി കുറ്റക്കാരനെന്ന് കോടതി. 
◾തിരുവനന്തപുരം ആനാട് വേട്ടമ്പള്ളി തവലോട്ടുകോണം കോളനിയിലെ സുനിതയെ ചുട്ടുകൊന്ന കേസില്‍ ഭര്‍ത്താവ് ജോയ് ആന്റണി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്നു കണ്ടെത്തിയത്. മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.

◾ജാതിയുടെ പേരില്‍ ഭിന്നിപ്പിനു ശ്രമിച്ചെന്ന് ആരോപിച്ച് കേരള സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. അരുണ്‍കുമാറിനെതിരെ യുജിസിക്കു ലഭിച്ച പരാതിയില്‍ അന്വേഷണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിനെതിരേയാണ് പരാതികള്‍. അന്വേഷിച്ചു റിപ്പോര്‍ട്ടു തരാന്‍ യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിഗിനെയാണ് യുജിസി ചെയര്‍മാന്‍ ചുമതലപ്പെടുത്തിയത്.
ലോറി റെയിൽവേ ഗേറ്റിൽ ഇടിച്ച് ഗേറ്റ് ഒടിഞ്ഞു
ഹരിപ്പാട് :ട്രെയിൻ കടന്നുപോകാനായി ഗേറ്റ്അടയ്ക്കുന്നതിനിടയിൽ  ലോറി  റെയിൽവേ ഗേറ്റിൽ ഇടിച്ച്  ഗേറ്റ് ഒടിഞ്ഞു. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് വഴിമാറിയത്.ട്രെയിൻ കടന്നുപോകാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് അപകടം നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിലെ ലെവൽക്രോസിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.മാവേലിക്കര ഭാഗത്ത് നിന്നും  നങ്ങ്യാർകുളങ്ങര   ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിണ്ടറുമായി   പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.  തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുന്ന ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് അടച്ചപ്പോഴാണ്
 അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പ് ഗേറ്റ് വളഞ്ഞൊടിഞ്ഞു.ഇതോടെ ഗേറ്റും തുറക്കാന്‍ കഴിയാതെ വന്നു.
ലോറി ഇടിച്ച് ഗേറ്റ് തകരാറിലായതിനെ  തുടര്‍ന്ന് നങ്ങ്യാർകുളങ്ങര   തട്ടാരമ്പലം റോഡിൽ   ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകിയും ഗേറ്റ് പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വാഹനങ്ങൾ  കാഞ്ഞൂർ വഴിയും, ഹരിപ്പാട് ആർ കെ ജംഗ്ഷൻ വഴിയും, അരണപ്പുറം  വഴിയും തിരിച്ചു വിട്ടു. സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ റെയില്‍വെ സുരക്ഷാസേന കേസെടുത്തു.

◾വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. സമരസമിതി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഇന്നും നാളെയുമായി നല്‍കും. കടുവയെ പിടിക്കാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. തോമസിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചു.
കേരള കോണ്‍ഗ്രസ് എം, മുസ്ലീം ലീഗ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ക്കും ക്ഷണം.
◾ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് കേരളത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം, മുസ്ലീം ലീഗ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ക്കും ക്ഷണം. സിപിഎം, സിപിഐ പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളെന്ന നിലയില്‍ ക്ഷണിച്ചിട്ടുണ്ട്. മൊത്തം 23 പാര്‍ട്ടികളെയാണു ക്ഷണിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ. വിവരങ്ങൾ പുറത്തുവന്നു.
◾പത്തനംതിട്ട നഗരസഭയില്‍ മരിച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കിയത് 29,70,900 രൂപ
പത്തനംതിട്ടഃ നഗരസഭയില്‍ മരിച്ചവര്‍ക്കും പെന്‍ഷന്‍. മരിച്ച മൂന്നുവര്‍ഷം കഴിഞ്ഞ് 68 പേര്‍ക്ക് പത്തനംതിട്ട നഗരസഭയില്‍ പെന്‍ഷന്‍ നല്‍കുന്നു. 68 പേര്‍ക്ക് പെന്‍ഷനായി നല്‍കിയത് 29 ലക്ഷത്തി എഴുപതിനായിരത്തി തൊള്ളായിരം രൂപയാണ്.ഇവരുടെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഗരസഭ നല്‍കിക്കൊണ്ടിരിക്കുന്നത്. മരിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു                                                                                      ◾ന്യൂയോര്‍ക്ക് ടൈംസിന്റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും. വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ 13 ാം സ്ഥാനത്താണ് കേരളത്തെ ഉള്‍പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

◾ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്ന എല്‍ഡിഎഫ് തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. വിദ്യാഭ്യാസകച്ചവടത്തിന് സഹായകമായ വിദ്യാര്‍ത്ഥി വിരുദ്ധമായ തീരുമാനം പിന്‍വലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

◾ജീന്‍സില്‍ അരപ്പട്ട രൂപത്തിലാക്കി തുന്നിവച്ചു 14 ലക്ഷം രൂപയുടെ 281.88 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരി വിമാനത്തവാളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദാണ് പിടിയിലായത്.
ശരദ് യാദവ് (75) അന്തരിച്ചു. 
◾കേന്ദ്ര മുൻ മന്ത്രി‌യും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ​ഗുരു​ഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.

◾സംവിധായിക നയന സൂര്യന്റെ മരണ കാരണം കണ്ടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ ദേശീയ തലത്തിലുളള വിദഗ്ധരെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിനു ശിപാര്‍ശ ചെയ്തു.

◾കരുനാഗപ്പള്ളിയിലെ ലഹരി കടത്തുകേസില്‍ സിപിഎം സസ്‌പെന്റ് ചെയ്ത ഷാനവാസ് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷാനവാസിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചു. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്.

◾എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊല നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഉച്ചയ്ക്കു ടെറസിനു മുകളില്‍വച്ച് ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയത്. കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.
കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി.
◾തിരുവനന്തപുരം പാലോട് കൊല്ലായില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊല്ലായി സെറ്റില്‍മെന്റില്‍ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ജെസിബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചുമാറ്റിയ ശേഷമാണ് കാട്ടുപോത്തിനെ കര കയറ്റിയത്.

◾25 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട്ട് മജിസ്ടേറ്റ് കോടതിയുടെ നടപടി.

◾ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലില്‍ കയറി പരിശോധന നടത്തിയ മദ്യപനെ ജീവനക്കാര്‍ പിടികൂടി പോലീസിനു കൈമാറി. എടപ്പാള്‍ സ്വദേശിയായ രജീഷി (43)നെയാണ് പോലീസ് പിടികൂടിയത്.

◾അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വയനാട്ടില്‍ യുവാവ് മരിച്ചു. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. ഉള്‍വശം കേടായ കവുങ്ങില്‍നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കവുങ്ങ് പൊട്ടി താഴെ വീഴുകയായിരുന്നു

◾ഭിന്നശേഷിക്കാരിയായ യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ വിദേശത്തുവച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നു മടങ്ങിയെത്തിയ ചങ്ങരംകുളം തെങ്ങില്‍ സ്വദേശി വാക്കത്ത് വളപ്പില്‍ യാക്കൂബി(49)നെയാണ് അറസ്റ്റു ചെയ്തത്.

◾കട്ടപ്പനയില്‍ പതിനാറുകാരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച കാഞ്ചിയാര്‍ മേപ്പാറ കൈപ്പയില്‍ വീട്ടില്‍ സച്ചിന്‍ സന്തോഷിനെ അറസ്റ്റു ചെയ്തു.

◾ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. രാജസ്ഥാന്‍ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റും. വ്യക്തി നിയമങ്ങള്‍ പരിഗണിക്കാതെ ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. 66 ദിവസങ്ങളിലായി മൊത്തം 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

◾വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറി ജനറല്‍ അയോഗ്യനാക്കി. ശിക്ഷിക്കപ്പെട്ട ജനുവരി 11 മുതല്‍ എംപിയെ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള പ്രതികളുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.

◾ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13,598 കോടി ഡോളറായി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ആദ്യമായി 10,000 കോടി ഡോളര്‍ കടന്നു. 2022-ലെ ഇന്ത്യ-ചൈന വ്യാപാരം 135.98 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം 125 ബില്യണ്‍ ഡോളറായിരുന്നു. 8.4 ശതമാനം വര്‍ദ്ധനയെന്നാണ് ചൈന പറയുന്നത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം വര്‍ധിച്ച് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ്. രാഹുലിനൊപ്പം നടക്കുന്നവരെ ബിജെപി അപമാനിക്കുന്നത് അതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവനായ ജയ്റാം രമേശ് ആരോപിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെയടക്കം ബിജെപി അപമാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അറിഞ്ഞിട്ടും അവഗണിച്ചതിനാണ് നടപടി.

◾എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാകുമെന്നും പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡല്‍ഹി പട്യാല കോടതിയിലാണു പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദം.

◾മഹാരാഷ്ട്രയില്‍ യുവതിയെ കബളിപ്പിച്ച് ഇരുപത്തിരണ്ടര ലക്ഷം രൂപ തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്തിനെതിരെ കേസെടുത്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് അമ്മയെ ചികില്‍സിക്കാന്‍ പണം ആവശ്യപ്പെട്ട് യുവതിയെ കബളിപ്പിച്ചത്.

◾ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളിലെ മരത്തിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപം രാജശ്രീയുടെ സ്‌കൂട്ടറും ഹെല്‍മെറ്റും ഉണ്ടായിരുന്നു.

◾ഇന്നു നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായിയുടെ വശ്യമാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്. മുംബൈ സ്വദേശിയായ ദിവിത റായ് ജനിച്ചത് മംഗലാപുരത്താണ്. ദിവിത എന്ന 23 കാരി മോഡലും ആര്‍ക്കിടെക്റ്റും ആണ്. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണു മല്‍സരം. ലോകമെങ്ങുംനിന്നും തെരഞ്ഞെടുക്കപ്പെട്ട 90 സുന്ദരികളാണു മല്‍സരത്തിനുള്ളത്.

◾ഓഫീസ് കെട്ടിടങ്ങള്‍ക്കു വാടക നല്‍കാന്‍പോലും പണമില്ലാതെ ട്വിറ്റര്‍. സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്ത ഇലോണ്‍ മസ്‌ക് ജീവനക്കാരോടു വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തിന്റെ വാടകയും നല്കിയിരുന്നില്ല. 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.

◾ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സ്‌പെയിനിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജംഷേദ്പുര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ജംഷേദ്പുര്‍ വിജയം സ്വന്തമാക്കിയത്.

◾ന്യൂസീലന്‍ഡിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനും. പൃഥ്വി ഷായെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. അതേസമയം ഏകദിന ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. കോലി തിരിച്ചെത്തും. ഹാര്‍ദിക്കാണ് വൈസ് ക്യാപ്റ്റന്‍.

◾അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലെത്തിയില്ല

KARUNYA Result 14/01/2023

1 st Prize :
Amount: ₹80,00,000/-
KJ890581  

Consolation Prize :
Amount: ₹8,000/-
KA890581 KB890581 KC890581 KD890581 KE890581 KF890581 KG890581 KH890581 KK890581 KL890581 KM890581  

2 nd Prize :
Amount: ₹5,00,000/-
KH948731  

3 rd Prize :
Amount: ₹100,000/-
KA295025 KB158254 KC378212 KD949228 KE399040 KF778034 KG107318 KH623566 KJ748785 KK240967 KL499936 KM391111  

4 th Prize :
Amount: ₹5,000/-
0110 0422 0911 1866 1886 2295 3808 4092 4343 4595 5133 6250 8001 8077 8836 9035 9773 9929  

5 th Prize :
Amount: ₹2,000/-
1087 2038 2083 2367 2828 3267 6144 6905 7662 9643  

6 th Prize :
Amount: ₹1,000/-
0078 0144 2061 2591 3525 4075 5868 6399 6454 6525 6877 8164 8205 8921  

7 th Prize :
Amount: ₹500/-
0064 0111 0176 0193 0217 0248 0338 0368 0523 0695 0764 0856 0884 0941 1041 1222 1474 1725 1730 1863 2132 2297 2410 2480 2643 2847 2894 2951 2984 3394 3433 3517 3518 3831 3930 3932 4218 4248 4419 4513 4558 4590 4696 5000 5277 5320 5485 5547 5621 5827 5871 6390 6538 6652 6951 7286 7316 7372 7462 7599 7948 8117 8402 8422 8466 8551 8695 8744 8926 9090 9141 9204 9219 9255 9287 9529 9787 9809 9868 9924  

8 th Prize :
Amount: ₹100/-
0051 0081 0268 0314 0330 0344 0464 0549 0703 0842 0876 0933 0981 1069 1076 1114 1131 1171 1188 1343 1524 1659 1754 1781 1797 1969 2283 2317 2334 2385 2478 2923 2932 3040 3200 3256 3259 3319 3332 3418 3430 3434 3496 3614 3627 3796 3889 3936 4031 4119 4181 4188 4244 4308 4319 4432 4579 4596 4620 4768 4993 5051 5158 5200 5321 5761 5854 5880 5915 5969 5974 6016 6053 6091 6372 6632 6655 6793 6888 6901 6902 6903 6931 6997 7076 7269 7376 7413 7481 7520 7537 7567 7636 7755 7779 7837 7858 7931 7950 7985 8017 8044 8223 8281 8342 8386 8493 8501 8534 8616 8669 8853 8925 9038 9115 9119 9174 9198 9403 9447 9449 9573 9803 9990  

    

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.