ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
| JACOB CHERIAN|
പുഷ്പമേള പന്തൽ കാൽനാട്ട് കർമ്മം നഗരസഭാദ്ധ്യക്ഷ നിർവ്വഹിച്ചു.
◾ തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ 29 വരെ നഗരസഭാ മൈതാനിയിൽ നടത്തുന്ന പുഷ്പമേള - 2023 നു വേണ്ടി നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നിർവ്വഹിച്ചു.പുഷ്പമേള കമ്മറ്റി ചെയർമാൻ ഐസക്ക് സഖറിയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ ജിജി വട്ടശ്ശേരി, സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി, ജനറൽ സെക്രട്ടറി ടി.ജയിംസ്, ട്രഷറാർ ജയകുമാർ വള്ളംകുളം, പുഷ്പമേള ജനറൽ കൺവീനർ ടി.കെ.സജീവ്, സാം ഈപ്പൻ, പബ്ലിസിറ്റി കൺവീനർ അഡ്വ.ബിനു.വി.ഈപ്പൻ, കൺവീനർമാരായ റോജി കാട്ടാശ്ശേരി, ഇ.എ.ഏലിയാസ്, ബേബി സഖറിയ ടൈറ്റസ്, ടി.സി.ജേക്കബ്, ഗിരീഷ് രാജ്ഭവൻ, ജേക്കബ് തോമസ്, സദാശിവൻപിള്ള, ഇ.സി.മാത്യു, വത്സമ്മ ജോൺ, മേരി തോമസ്, സാജൻ ജേക്കബ്, ലാൽജി മാത്യു, കൊച്ചുമോൻ ചെമ്പിൽ, ചെറി,ബോബൻ,ജേക്കബ് എന്നിവർ പ്രസംഗിച്ചു
പതിനഞ്ചുകാരിയുടെ മൊഴി ട്യൂഷൻ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്: തൊട്ടുപിന്നാലെ പ്രതി അറസ്റ്റിലും: വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ട്: അധ്യാപകനെ ജാമ്യം നൽകി വിട്ടയച്ചു: സംഭവം കീഴ്വായ്പൂരിൽ
◾വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കീഴ്വായ്പൂർ പോലീസിന്റെ നടപടി. മല്ലപ്പള്ളി ആശുപത്രിപ്പടിയിലുള്ള ട്യൂഷൻ സെന്ററിലെ 48 വയസുള്ള അധ്യാപകനെയാണ് ബുധനാഴ്ച വൈകിട്ട് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഏഴിന് വൈകിട്ട് നാലരയ്ക്ക് ട്യൂഷൻ സെന്ററിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പതിനഞ്ച് വയസുള്ള കുട്ടി താൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകരോട് പറഞ്ഞത്. ഈ സമയം ട്യൂഷൻ സെന്ററിൽ കുട്ടി തനിച്ചായിരുന്നുവെന്നും ലൈംഗിക പീഡനം നടന്നുവെന്നുമായിരുന്നു പറഞ്ഞിരുന്നത്. അധ്യാപകർ ഉടൻ തന്നെ വിവരം ചൈൽഡ് വെൽഫയർ കമ്മറ്റിയെ അറിയിച്ചു.ഇവരുടെ പരാതി പ്രകാരം കീഴ്വായ്പൂർ പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർ കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ അദ്ധ്യാപകനെ ജാമ്യം നൽകി വിട്ടയച്ചു
തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
◾അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽ വെ പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. അരൂർ കരിങ്ങാനം കുഴിയിൽ ആതിര (32) നെ ആണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
ഇന്ന് രാവിലെ 9 – 50 ഓടെ ആയിരുന്നു സംഭവം. സ്പിൽ വെ പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് ചാടുന്നതു കണ്ട് അതുവഴി വന്ന നാട്ടുകാർ പിന്നാലെ കനാലിൽ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് എത്തി യുവതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.കരുവാറ്റയിലാണ് ആതിരയുടെ ഭർത്താവിൻ്റെ വീട്.
![]() |
ഏലത്തിൻ കീടനാശിനിയുടെ അംശം,
ശബരിമലയിൽ അരവണ നിർമ്മാണവും, വിതരണവും നിർത്തിവച്ചു.ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ.
◾അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം കൂടുതലായി സ്ഥിരീകരണം വന്നതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ വൈകുന്നേരം 5 മുതൽ നിർത്തിവച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഏലയ്ക്കയിൽ 14 ഇനം കീടനാശിനികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്മേലാണ് കോടതി നടപടി.ഇതോടെ ദേവസ്വം ബോർഡ് പ്രതിസന്ധിയിലുമായി.
മകരവിളക്കിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ ലക്ഷോപലക്ഷം തീർത്ഥാടകരാണ് ശബരിമലയിൽ എത്തുക. ഇവർക്ക് ആവശ്യമായ അരവണ ഏതുവിധേന നൽകുമെന്നതാണ് ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കീടനാശിനിയുടെ അംശമില്ലാത്ത ഏലയ്ക്ക എത്തിച്ച് അരവണ നിർമ്മാണം പുനരാരംഭിക്കാൻ ദേവസ്വം ബോർഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിൽ ഏലയ്ക്ക ചേർത്ത അരവണ ഇന്ന് പുലർച്ചെ മുതൽ വിതരണം ചെയ്തു തുടങ്ങി.
◾ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല അരവണ പായസത്തിൽ ഏലക്ക ചേർക്കാതെ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞെങ്കിലും പുലർച്ചെ മുതൽ വിഷകരമല്ലാത്ത ഏലക്ക ചേർത്ത അരവണ വിതരണം ചെയ്തു തുടങ്ങി.
നിര്യാതരായി
സാറാമ്മ
.◾തിരുവല്ല പെരുന്തുരുത്തി കിഴക്കേടത്ത് പരേതനായ തോമസിൻ്റെ ഭാര്യ സാറാമ്മ - 82 നിര്യാതയായി.സംസ്കാരം ഇന്ന് (12/1) രാവിലെ 11.30ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ കെ.ടി.വറുഗീസ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് - തുമ്പമൺ), സാബു, മിനി, പാസ്റ്റർ ജോൺ തോമസ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് - റാന്നി ) മരുമക്കൾ: ജോളി, കൊച്ചുമോൾ, മോനിച്ചൻ, അനില.
സാറാമ്മ(അമ്മിണി)
◾തിരുവല്ല അമിച്ചകരിമണക്കുളത്തിൽ പരേതനായ മാത്തുണ്ണി ജോർജ്ജിൻ്റെ ഭാര്യ സാറാമ്മ (അമ്മിണി-93) നിര്യാതയായി.സംസ്കാരം ഇന്ന് ( 12/1) വൈകിട്ട് 3ന് അമിച്ചകരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കുറത്തികാട് കുറ്റിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: രാജൻ ( ബംഗളൂരു), ലീലാമ്മ, ബിജി. മരുമക്കൾ: വത്സമ്മ (ബംഗളൂരു), കൊച്ചുമോൻ, ലാലി .
ആലീസ്(ഓമന)
◾കുമ്പനാട് പുത്തൻവീട്ടിൽ ജേക്കബ് ണ്ടോണിൻ്റെ ഭാര്യ ആലീസ് (ഓമന -74) ഫ്ലോറിഡയിൽ നിര്യാതയായി.സംസ്കാരം നാളെ (13/1) അവിടെ നടക്കും.
മക്കൾ: പ്രിയ തോമസ്, ഡോ: പ്രിൻസ് ജേക്കബ്.
ആലപ്പുഴ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനെതിരെ ഇ.ഡിക്ക് പരാതി.
◾ലഹരിക്കടത്ത് കേസിൽ സി.പി.എം സസ്പെൻഡ് ചെയ്ത ആലപ്പുഴ നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസിനെതിരെയാണ് പരാതി. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അലപ്പുഴയിലെ മൂന്ന് പാർട്ടിയംഗങ്ങളാണ് പരാതി അയച്ചത്. സംസ്ഥാന സർക്കാർ
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുമ്പോൾ പാർട്ടി നേതാക്കൾ ലഹരി മാഫിയകളാകുന്നുവെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
◾ലഹരിക്കടത്തിലെ സി.പി.എം നേതാക്കളുടെ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും, സി.പി.എം സെക്രട്ടറിക്കും എന്താണ് പറയാനുള്ളത്. കേരളത്തിൽ ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പടെ എല്ലാ മാഫിയകൾക്ക് പിന്നിലും സി.പി.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്തൽ.സി.പി.എം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലമതിക്കുന്ന പാൻ മസാല പിടികൂടിയത്. പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെല്ലാം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ലഹരി വിരുദ്ധ ക്യാമ്പയനിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിന് നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി-ഭക്ഷ്യമന്ത്രി
◾സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണത്തിന് എത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണ്ണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്നും എത്തിച്ച് റേഷൻ കടകൾക്ക് നൽകും. ഒരു കിലോ പാക്കറ്റുകളായാണ് വിതരണം ചെയ്യുക.
ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടം വിതരണം ചെയ്യാനാണ് പദ്ധതി.റാഗിയുടെ സ്വീകാര്യത മനസ്സിലാക്കിയ ശേഷമാവും വിതരണം വിപുലപ്പെടുത്തുക. ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ കൂടുതൽ റേഷൻ കടകളിൽ റാഗി വിതരണത്തിന് എത്തിക്കും.ഗോതമ്പ് സംസ്ഥാനത്ത് അനുവദിച്ച അതേ നിരക്കിൽ തന്നെയാവും കേന്ദ്രം റാഗി സംസ്ഥാനത്തിന് നൽകുകയെന്നും മന്ത്രി അറിയിച്ചു.
ലിംഗ വ്യത്യാസമില്ലാതെ അദ്ധ്യാപകരെ 'ടീച്ചർ' എന്ന് വിളിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.
◾ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുള്ള അടുപ്പം കൂട്ടാനും, സ്നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ കെ.വി.മനോജ് കുമാർ, അംഗം സി.വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിലുള്ളത്. അദ്ധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ..സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ, സങ്കൽപ്പത്തിനോ തുല്യമാകില്ല എന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
അമേരിക്കയിൽ വിമാനസർവ്വീസുകളെ പ്രതിസന്ധിയിലാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു തുടങ്ങിയതായി അധികൃതർ.
◾പൈലറ്റുമാർക്ക് വിവരങ്ങളും, നിർദ്ദേശങ്ങളും നൽകുന്ന സംവിധാനത്തിൽ തകരാർ സംഭവിച്ചതാണ് അമേരിക്കയിലെ മുഴുവൻ വിമാന സർവ്വീസുകളെയും പ്രതിസന്ധിയിലാക്കിയത്.നാലായിരം സർവ്വീസുകൾ വൈകുകയും, എഴുനൂറ് സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിൽ വലഞ്ഞത്.നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു.
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന മായം കലർത്തിയ 15300 ലിറ്റർ പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടി.
◾ടാങ്കർ ലോറിയിൽ കൊണ്ടുവന്ന പാൽ ആണ് ചെക്ക് പോസ്റ്റിൽ ഇന്നലെ രാവിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ പിടികൂടിയത്.ഹൈഡ്രങ്ങ പെറോക്സൈഡ് കലർത്തിയ പാൽ ആയിരുന്നു.പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിക്കുവേണ്ടി കൊണ്ടുവന്ന പാൽ ആണിതെന്ന് മൃഗ സംരക്ഷണ വകുപ്പ് പറയുന്നു.ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു. ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനാകും.
പാറമേക്കാവ് മേളപ്രമാണി സ്ഥാനത്തു നിന്നും പെരുവനം കുട്ടൻമാരാരെ മാറ്റി പകരം കഴക്കൂട്ട് അനിയൻ മാരാരെ ദേവസ്വം ഭരണസമിതി പ്രമാണിയാക്കി.
◾തൃശ്ശൂർ പൂരത്തിന്റെ മേളപ്രമാണി സ്ഥാനത്ത് വർഷങ്ങളോളം പ്രവർത്തിച്ച പെരുവനം കുട്ടൻമാരാരെ നീക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെങ്കിലും മാറ്റിയ തീരുമാനം അംഗീകരിക്കുന്നതായാണ് കുട്ടൻമാരാരുടെ ഭാഷ്യം. ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യതാസമാണ് പ്രമാണി സ്ഥാനം നഷ്ടമായതെന്ന് പറയുന്നത് ശരിയല്ലെന്നും, താൻ എപ്പോഴും പാറമേക്കാവിനൊപ്പം തന്നെ ഉണ്ടാകുമെന്നും കുട്ടൻമാരാർ പ്രതികരിച്ചു.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി.
◾നോൺ വോവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ കേരള സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം സംസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ.നരേഷിന്റെ ഉത്തരവ്.വസ്ത്രവ്യാപാരശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരി ബാഗുകളാണ് നോൺ വോ വൺ വിഭാഗം.
കാഴ്ച പരിമിതരുടെ ടി 20 ദേശീയ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന്റെ വനിതാ ടീമിന് ആദ്യ ജയം.
◾ബംഗളൂരിൽ നടക്കുന്ന കാഴ്ച പരിമിതരായ വനിതകളുടെ ടി 20 ദേശീയ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം തമിഴ്നാടിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ മത്സരത്തിൽ വിജയം നേടി.
ജംശീലയുടെയും 63 (41), സാന്ദ്രയുടെയും '53 (51) മികച്ച ബാറ്റിംഗാണ് കേരളത്തിന്റെ വിജയത്തിന് കാരണമായത്.
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു.
◾ചാത്തമംഗലത്തെ പ്രാദേശിക കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.1800 കോഴികൾ ചത്തൊടുങ്ങിയതോടെ ബന്ധപ്പെട്ട അധികൃതരുടെ പരിശോധനയിൽ തീവ്ര വ്യാപനശേഷിയുള്ള H5Nl വകഭേദമാണ് ഇതിന് കാരണമായി കണ്ടത്.
◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാരുണ്യ.
◾തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ മൂന്നു ദിവസമായി സ്തംഭിച്ചു. സെര്‍വര്‍ തകരാര്‍മൂലമാണ് മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങള്‍ മുടങ്ങിയത്. കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് തപാല്‍ എന്നിവയ്ക്കു തടസമില്ല. തപാല്‍ വകുപ്പ് നവി മുംബൈയിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സര്‍വര്‍ ആണ് ഉപയോഗിച്ചിരുന്നത്. റിലയന്‍സുമായുള്ള കരാര്‍ അവസാനിച്ചതോടെ സെര്‍വറില്‍നിന്ന് ഡാറ്റകള്‍ സുരക്ഷിതമായി മാറ്റുന്നതിനിടയിലെ തകരാറുകളാണ് തപാല്‍ സര്‍വീസുകളെ ബാധിച്ചത്.
കരിപ്പൂരിൽ വിമാനങ്ങൾക്ക് നിയന്ത്രണം.
◾റണ്‍വേ ബലപ്പെടുത്തുന്നതിനാല്‍ 15 മുതല്‍ ആറുമാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയങ്ങളില്‍ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ കൈുന്നേരം ആറു വരെ റണ്‍വേ അടച്ചിടും. പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് ആറു മുതല്‍ പിറ്റേന്നു 10 വരെ പുനക്രമീകരിക്കും.
◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആറു പ്രതികള്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
കെപിസിസിയിൽ വിമർശനം.
◾നിയമസഭയിലേക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ച എംപിമാര്‍ക്കെതിരെ കെപിസിസി ഭാരവാഹി യോഗത്തില്‍ കടുത്ത വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന എംപിമാരെ നിലയ്ക്കു നിര്‍ത്തണമെന്നും താക്കീത് ചെയ്യണമെന്നുമാണ് നിര്‍ദേശം. ഇന്നത്തെ നിര്‍വ്വാഹകസമിതിയില്‍ തീരുമാനമെടുക്കാമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
◾മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നതടക്കമുള്ള അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ശശി തരൂര്‍ എംപി. താരിഖ് അന്‍വറിനോടോ ഹൈക്കന്‍മാഡിനോടോ തര്‍ക്കമില്ലെന്നും മലപ്പുറത്ത് പറഞ്ഞു. ക്ഷണം ലഭിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതു പുതിയ കാര്യമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ.
◾സേഫ് ആന്‍ഡ് സ്ട്രോംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയിലായി.കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനു സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുന്നൂറോളം പരാതികളുണ്ട്.
◾കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കി. 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ചുമതല അധ്യാപനമല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്നു ഹര്‍ജിയില്‍ വാദിക്കുന്നു.
മയോണൈസുകള്‍ ഇനി വിളമ്പില്ലെന്ന് ബേക്കറി ഉടമകളും
◾പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസുകള്‍ ഇനി വിളമ്പില്ലെന്ന് ബേക്കറി ഉടമകളും ഹോട്ടലുടമകളും. മയൊണൈസില്‍നിന്നു ഭക്ഷ്യവിഷബാധയ്ക്കു സാധ്യത കൂടുതലായതിനാലാണ് ഈ തീരുമാനം. എന്നാല്‍ വെജിറ്റബിള്‍ മയോണൈസ് വിളമ്പുന്നതാണ്. ബേക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
◾ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്ക്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
ശബരിമലയിൽ നിയന്ത്രണം.
◾മകരവിളക്ക് ദിവസമായ ശനിയാഴ്ച ശബരിമലയില്‍ പ്രവേശനം ഉച്ചയ്ക്ക് 12 വരെയായി നിജപ്പെടുത്തി. 12 നു ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകര്‍ കൂടുതലായി നില്‍ക്കുന്ന പാണ്ടിത്താവളം, മാഗുണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധനച്ചോര്‍ച്ചയുണ്ടെന്നു തെറ്റായ സൂചന പൈലറ്റിനു ലഭിച്ചതിനെത്തുടര്‍ന്നാണു തിരിച്ചിറക്കിയത്.
◾കാര്‍ഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സീമ ജഗ്ഗി. വിദ്യാര്‍ത്ഥികളില്‍ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും പരിഷ്‌കരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതു സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
എറണാകുളത്ത് യുവതിയെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടി.
◾കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ഇരുപതുകാരിയായ ബ്ലൈയ്‌സി ആണ് ഫ്ലാറ്റില്‍ നിന്നും അറസ്റ്റിലായത്. നോര്‍ത്ത് എസ്ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് പെണ്‍കുട്ടിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
◾ ലഹരിമാഫിയക്കു സര്‍ക്കാര സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ള സിപിഎം നേതാക്കളുമായി ബന്ധമുള്ള ലഹരിക്കേസിലെ പ്രതിയും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായയ ഷാനവാസ് കൊട്ടേഷന്‍ – ലഹരിമാഫിയകളുടെ തലവനാണെന്നും അദ്ദേഹം പറഞ്ഞു.
◾മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് പാമ്പാടി എട്ടാം മൈലില്‍ ലോറി ഇടിച്ചു മരിച്ചത്. മകന്റെ ബൈക്കിനു പിറകിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. മകന്‍ അഖില്‍ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കൂലി കേസിൽ എസ് ഐ അറസ്റ്റിൽ .
◾അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലിയായി 2000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ ഗ്രേഡ് എസ്.ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ വി.എച്ച് നസീറാണ് പിടിയിലായത്.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. മഞ്ചേരി തുവ്വൂര്‍ പാലക്കാവേ സ്വദേശി കാവന്നയില്‍ അഷറഫ് (54) ആണു പിടിയിലായത്.
◾തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറേയും പൊലീസുകാരനേയും ആക്രമിച്ച മദ്യപനെ അറസ്റ്റു ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ് പിടിയിലായത്. ലാത്തിയടിച്ചു വീഴ്ത്തി അറസ്റ്റു ചെയ്ത ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പാലക്കാട് മദ്യലഹരിയില്‍ ലോറി ഓടിച്ച് ഏഴു വാഹനങ്ങളുമായി കൂട്ടിയിടിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ആണ് ഇയാൾ ലോറിയോടിച്ചത്.
◾ലഹരിക്കടത്തു കേസില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
◾മോഷണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി ആലപ്പുഴ കരളകം കളരിക്കല്‍ വീട്ടില്‍ വിജേഷിനെ (26) അറസ്റ്റു ചെയ്തു.
വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം.
◾കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയായത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾മലപ്പുറം പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. നോവല്‍ സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
◾പ്രവാസികളില്‍നിന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രവാസി ഇന്ത്യക്കാര്‍ 2022ല്‍ രാജ്യത്തേക്ക് അയച്ചത് 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി കണക്കുകള്‍ വെളിപെടുത്തിയത്.
കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.
ആശങ്കകൾ അടിസ്ഥാനരഹിതം -കേരള പോലീസ് .
◾"ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!" പുതിയ ഫേസ്ബുക്ക് അൽഗോരിതം മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. "കേശുമാമൻ സിൻഡ്രോം" എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിൻഡ്രോം . ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
ഇത്തരം പോസ്റ്റുകളുടെ പിന്നാലെ പോകരുതെ ന്നാണ്കേരള പോലീസിന്റെ ഉപദേശം.
◾ജൂഡീഷ്യറിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി. തന്റെ പ്രസ്താവനയോട് അത്യപ്തി അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയ സുപ്രീംേകാടതി നിര്‍ദേശം ആശ്ചര്യജനകമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു. കോടതികള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ നിലയില്‍നിന്നു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഉപരാഷ്ട്രപതി ജയ്പൂരില്‍ പറഞ്ഞു.
ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാകും.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാകും. മൂന്നു പാര്‍ട്ടികള്‍ക്ക് പരിപാടിയിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി, ഗുലാം നബി ആസാദിന്റെ ഡമോക്രറ്റിക് പാര്‍ട്ടി എന്നിവയ്ക്കാണു ക്ഷണമില്ലാത്തത്. ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി യടക്കം 21 പാര്‍ട്ടികള്‍ക്കാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ ക്ഷണം. പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി അയച്ച കത്തിനോട് പ്രതികരിച്ചവര്‍ക്കു മാത്രമേ ക്ഷണമുള്ളൂവെന്ന് എഐസിസി. മുപ്പതിന് ജമ്മു കാഷ്മീരിലെ ശ്രീനഗറിലാണ് യാത്രയുടെ സമാപനം.
◾നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്ത ജലേബി ബാബ എന്നറിയപ്പെടുന്ന ആള്‍ദൈവം അമര്‍പുരിയ്ക്ക് 14 വര്‍ഷം കഠിനതടവ്. ഹരിയാനയിലെ അതിവേഗകോടതിയാണ് 63 വയസുള്ള ഇയാളെ ശിക്ഷിച്ചത്. സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.
വീണ്ടും നരബലി.
◾വീണ്ടും നരബലി. സമ്പന്നനാകാന്‍ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയതിന് പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ മൂന്നു പേരെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര ഹവേലിയില്‍ അറസ്റ്റു ചെയ്തു. തലയറുത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ കനാലിനു സമീപം തള്ളിയിരുന്നു. ഷൈലേഷ് കോഹ്‌കേര (28), രമേശ് സന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.
◾വിശാഖപട്ടണത്ത് 19 നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. സെക്കന്തരാബാദ് – വിശാഖപട്ടണം ട്രെയിനിലെ ഒരു കോച്ചിന്റെ ചില്ലുകള്‍ മുഴുവന്‍ തകര്‍ന്നു.
◾ബിഹാറിലെ ബക്സറില്‍ കര്‍ഷക പ്രതിഷേധം അക്രമാസക്തമായി. പൊലീസ് വാന്‍ കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു. ചൗസ പവര്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്കു കൂടുതല്‍ വില ആവശ്യപ്പെട്ടാണു സമരം. പവര്‍ പ്ലാന്റിനു നേരെയും അക്രമമുണ്ടായെന്നു പൊലീസ്. കഴിഞ്ഞ ദിവസം പോലീസ് വീടുകളില്‍ കയറി ആക്രമിച്ചത് കര്‍ഷകരെ പ്രകോപിപ്പിച്ചിരുന്നു.
◾ജനം നോക്കിനില്‍ക്കേ ഡല്‍ഹിയില്‍ മോഷ്ടാവ് കുത്തിക്കൊന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 57 കാരനായ കോണ്‍സ്റ്റബിള്‍ ശംഭു ദയാലാണ് മരിച്ചത്.
◾മദ്യപിച്ചു ലക്കുകെട്ട് ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ച 39 കാരനെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി ജൗഹര്‍ അലി ഖാനാണു പിടിയിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
◾ദീര്‍ഘദൂര വിമാനയാത്രക്കാര്‍ മാസ്‌കു ധരിക്കണമെന്ന് നിര്‍ദേശിക്കണമെന്ന് ലോകാരോഗ്യസംഘടന. അമേരിക്കയില്‍ ഉള്‍പ്പെടെയുള്ള പുതിയ ഒമിക്രോണ്‍ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്.
33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം.
◾വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാഗിച്ച് ഇവർക്ക് വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
◾അഫ്ഗാനിസ്ഥില്‍ വിദേശകാര്യ മന്ത്രാലയത്തിനു സമീപം ചാവേര്‍ ആക്രമണം. 20 പേര്‍ കൊല്ലപ്പെട്ടു.
◾ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 63 റണ്‍സിന് വിജയിച്ചിരുന്നു.
FIFTY FIFTY Result 11/01/2023
1 st Prize :
Amount: ₹1,00,00,000/-
FS144539
Consolation Prize :
Amount: ₹8,000/-
FN144539 FO144539 FP144539 FR144539 FT144539 FU144539 FV144539 FW144539 FX144539 FY144539 FZ144539
2 nd Prize :
Amount: ₹10,00,000/-
FW227171
3 rd Prize :
Amount: ₹5,000/-
0951 2067 2550 2620 2682 2913 2955 2957 3771 4988 5373 5555 5841 5853 6159 7555 8012 8208 8827 9059 9479 9847 9964
4 th Prize :
Amount: ₹2,000/-
0395 1812 2140 2302 3321 3756 4572 4918 5508 6866 7582 7724
5 th Prize :
Amount: ₹1,000/-
1510 2097 2425 3362 3388 3619 3827 4547 4909 4987 5228 5594 6172 6530 7063 7573 7576 7730 8148 8394 8795 9019 9169 9736
6 th Prize :
Amount: ₹500/-
0099 0114 0310 0581 0619 0869 1411 1435 1749 1821 1930 1961 1989 2024 2160 2297 2424 2466 2510 2546 2589 2625 2675 2742 2785 2924 2963 2986 2994 3038 3062 3227 3371 3592 3852 3879 3894 3926 3968 4256 4366 4591 4670 4703 4862 5077 5091 5135 5151 5185 5203 5316 5338 5390 5455 5502 5546 5728 5802 5805 6368 6409 6419 6449 6650 6711 6878 7025 7161 7162 7257 7320 7448 7469 7552 7711 7714 7727 7743 7806 7873 7976 8036 8282 8301 8555 8605 8894 9228 9357 9406 9561 9640 9756 9950 9988
7 th Prize :
Amount: ₹100/-
0041 0053 0273 0279 0322 0378 0534 0656 0775 0799 0801 0950 1088 1093 1118 1130 1214 1321 1339 1347 1354 1400 1485 1489 1502 1506 1609 1798 2146 2354 2364 2405 2513 2545 2574 2737 3022 3023 3085 3094 3153 3272 3318 3329 3433 3455 3482 3548 3577 3612 3724 3759 3778 3799 3848 3862 4316 4381 4404 4440 4464 4471 4565 4666 4667 4684 4700 4715 4724 4820 4877 4968 5061 5445 5505 5694 5744 5800 5820 5867 6199 6213 6252 6586 6814 6940 7000 7089 7122 7346 7357 7367 7481 7579 7605 7650 7694 7700 7872 7912 8226 8270 8656 8723 8787 8802 8886 8889 8919 8934 9029 9091 9132 9209 9229 9340 9344 9351 9476 9566 9732 9883 9887 9973 9993 9995
Type settings-KURIAKOSE NIRANAM
Comments
Post a Comment
Thanks