ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
|JACOB CHERIAN|
പുഷ്പമേളയോട് അനുബന്ധിച്ച് കാർഷിക സെമിനാർ.
◾തിരുവല്ല ഹോർട്ടി കൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ 29 വരെ നഗരസഭാ മൈതാനിയിൽ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ചാണ് 17 ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത് സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഉദ്ഘാസം ചെയ്യുക. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിക്കും. സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള മികച്ച കർഷകനുള്ള ജേക്കബ് കാട്ടാശ്ശേരി കാർഷിക അവാർഡ് 10001 രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും. സൂസൻ വറുഗീസ്, ഡോ.സി.പി.റോബർട്ട്, വിനോദ് മാത്യു തുടങ്ങിയവർ സെമിനാറിൽ ക്ലാസെടുക്കും. പുഷ്പമേള - 2023 ന്റെ കാൽനാട്ട് കർമ്മം ഇന്ന് (11/1) രാവിലെ 10.30 ന് നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് നിർവ്വഹിക്കും
പെരിങ്ങര കൃഷിഭവനിൽ തൈകൾ വിൽപ്പനയ്ക്ക്
◾പെരിങ്ങര കൃഷിഭവനിൽ സപ്പോർട്ട, നാരകം, പേര എന്നിവയുടെ ലെയർ ചെയ്ത തൈകൾ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീതുമായി എത്തണം. സപ്പോർട്ട- 20 രൂപ, നാരകം -പേരr 15 രൂപ എന്നിങ്ങനെയാണ് വില
കോമളം കടത്ത് സര്‍വീസ് പുനരാംഭിച്ചു
◾കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കോമളം കടവില്‍ നിന്നും പഞ്ചായത്തിന്റെ കടത്ത് സര്‍വീസ് പുനരാംഭിച്ചു. പഞ്ചായത്ത് വാങ്ങിയ പുതിയ വള്ളം ഉപയോഗിച്ചാണ് കടത്ത് സര്‍വീസ് പുനരാംഭിച്ചത്. കടത്ത് സര്‍വീസിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും. ഒരു സമയം വള്ളത്തില്‍ തുഴച്ചില്‍ക്കാരനുള്‍പ്പെടെ പരാമവധി ആറ് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്രക്കാരെ വള്ളത്തില്‍ ഒരു കാരണവശാലും കയറ്റില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഹോട്ടലുകളിൽ മിന്നൽ പരിശോധന.
◾എം.സി റോഡരികിലേയും, എ.സി റോഡരികിലെയും പത്തോളം ഹോട്ടലുകളിലാണ് ഇന്നലെ ചങ്ങനാശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്. അൽഫാം, പഴകിയ ചോറ്, കോഴിയിറച്ചി, പോത്ത് ഇറച്ചി, പൊറോട്ട, ചപ്പാത്തി, ഇടിയപ്പം, മീൻ കറി എന്നിവ വിവിധ ഹോട്ടലുകളിൽ നിന്നായി പിടിച്ചെടുത്ത് പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി. ഹെൽത്ത് സൂപ്ര വൈസർ സോൺ സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മാന്നാര്‍ മര്‍ത്ത മറിയം പള്ളി പെരുന്നാൾ കൊടിയേറി.
◾വികാരി.ഫാ.ഗീവര്‍ഗ്ഗീസ് സാമുവേൽ നിര്‍വഹിച്ചു. ഇടവക ട്രസ്റ്റി. റ്റി.പി.ജോണ്‍ താമര വേലില്‍, സെക്രട്ടറി: സജി വിഴലയില്‍ എന്നിവര്‍ സമീപം
വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ ശബരിമല തീർത്ഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
◾കർണ്ണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ഫോഴ്സ് ക്രൂയിസർ വാഹനമാണ് ഇന്നലെ ഇടുക്കിയിലെ പെരുവന്താനം കടുവാ പാറയിൽ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ പതിമൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ രൂപപ്പെട്ട ഗതാഗത തടസ്സം നിയന്ത്രിക്കാൻ പോലീസ് സേവനം ലഭ്യമായിട്ടുണ്ട്
എസി റോഡിൽ ഗതാഗതനിരോധനം
◾കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പണ്ടാരക്കളം മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ12 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം- എസ്എൻ കവല വഴിയോ പോകണം.
ശബരിമലയിലെത്തിയ രണ്ട് തീർത്ഥാടകർ മരിച്ചു.
◾തമിഴ്നാട് സ്വദേശികളായ കാണിയപ്പൻ - 74, ' മുരുകൻ - 62 എന്നിവരാണ് മരിച്ചത്.ഇന്നലെ പുലർച്ചെ 3.30 ന് ശ്വാസതടസ്സമുണ്ടായതാണ് മുരുകൻ മരിക്കാനിടയായത്.പുലർച്ചെ 5.20ന് ഹൃദയാഘാതത്തെ തുടർന്ന് കാണിയപ്പനും മരണം സംഭവിച്ചു.
ശബരിമല നിലക്കൽ ഭാഗത്തെ പാർക്കിംഗ് ഫീസ് പിരിവിനുള്ള കരാർ റദ്ദാക്കി.
◾ഒരു കോടി മുപ്പത് ലക്ഷം രൂപ കുടിശിക ദേവസ്വം ബോർഡിൽ ഒടുക്കാൻ ഹൈക്കോടതി നൽകിയ സമയം അവസാനിച്ചിട്ടും കരാറുകാരൻ പണം ഒടുക്കാതെ വന്നതോടെ ദേവസ്വം ബോർഡ് കരാർ റദ്ദു ചെയ്യുകയായിരുന്നു. കോടതി അനുവദിച്ച സമയം ജനുവരി 3 ആയിരുന്നു.
പന്തളം നഗരസഭാ പരിധിയിൽ 12ന് അവധി.
◾തിരുവോണ ഘോഷയാത്ര - പന്തളം നഗരസഭാ പരിധിയിൽ 12 ന് പ്രാദേശിക അവധി ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ പ്രഖ്യാപിച്ചു
അർത്തുങ്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ സൂര്യകാന്തി തോട്ടം പ്രദർശനത്തിനായി ഒരുങ്ങിയപ്പോൾ
എയർ ഹോസ്റ്റസ് ട്രെയിനി കുളത്തിൽ വീണ് മരിച്ചു.
◾നെടുമ്പാശ്ശേരിക്കടുത്ത് എയർ വർക്സ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ എയർഹോസ്റ്റസ് ട്രയിനിയും മുംബൈ സ്വദേശിനിയുമായ ഓംകാർ കങ്ക് - 22 ആണ് നെടുമ്പാശ്ശേരി കൊങ്ങോത്തറ എറേച്ചൽ കുളത്തിൽ വീണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിട്ടുണ്ട്.
ചട്ടുകം പഴുപ്പിച്ച് ഭാര്യയുടെ കഴുത്തിൽ പൊള്ളലേൽപ്പിച്ച മദ്യപനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് തെക്കേവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്.
നവാസ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.ആലപ്പുഴ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ നവാസ് റിമാൻറിലായി. ഭാര്യയുടെ കഴുത്തിൽ പൊള്ളൽ ഏൽപ്പിച്ചതിനോടൊപ്പം പ്രായപൂർത്തിയാകാത്ത മകനെയും നവാസ് ഉപദ്രവിച്ചിരുന്നു.മദ്രസ്സ അദ്ധ്യാപകൻ പോക്സോ കേസിൽ റിമാന്റിൽ
◾എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് കൊടുവള്ളി മണിപ്പുറം വീട്ടിൽ മുഹമ്മദ് ( 62 ) ആണ് റിമാൻറിലായത്. റയിൽവേ സ്‌റ്റേഷനടുത്ത് പള്ളിവക മദ്രസ്സയിലെ അദ്ധ്യാപകനായ മുഹമ്മദ് നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയിന്മേലുള്ള കേസിൽ തലശ്ശേരി പോക്സോ കോടതിയാണ് റിമാൻറിലാക്കിയത്.
ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാലിന് സി.പി.എം ബന്ധം.
◾കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തിയത് പിടികൂടിയ കേസിലെ മുഖ്യപ്രതി ഇജാസ് സി.പി.എം ആലപ്പുഴ സിവ്യൂവാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റിയംഗവും, ഡി.വൈ.എഫ്.ഐ തുമ്പോളി മേഖല ഭാരവാഹിയുമാണ്. ആലപ്പുഴ നോർത്ത് ഏരിയാ കമ്മറ്റി അംഗവും, നഗരസഭാ കൗൺസിലറുമായ ഷാനവാസിന്റെ ലോറിയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തത്. ലഹരിക്കടത്തു കേസിൽ സി.പി.എം ആളുകൾ ഉള്ള പക്ഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യ പ്രതി ഇജാസ് പാർട്ടിക്കാരനാണെന്നുള്ള തെളിവുകൾ പുറത്തുവന്നത്
ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം
◾ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ നിന്ന് പരമാവധി കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മയോണൈസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികളില്‍ നഷ്ടപരിഹാരത്തിന് ഉപഭോക്തൃ കോടതി മുഖേന മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറികള്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് സ്‌ക്വാഡുകളായി പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
നിര്യാതരായി
എൻ.സുധാകരപണിക്കർ (റിട്ട. ഹെഡ്മാസ്റ്റർ തേവേരി സെന്റ് തോമസ് ഹൈസ്കൂൾ)
◾മാന്നാർ: ഇരമത്തൂർ പദ്മഭവനം (കാട്ടിപ്പറമ്പിൽ) എൻ.സുധാകരപണിക്കർ (93 ) നിര്യാതനായി.
ഭാര്യ: പരേതയായ പദ്മാക്ഷി (റിട്ട. അദ്ധ്യാപിക).മക്കൾ: ഷീല,(റിട്ട.പ്രൊഫ. ടി.കെ എം.എംകോളേജ് നങ്ങ്യാർകുളങ്ങര), ഷേർലി (റിട്ട.പ്രൊഫ.സ്നേഹം കോളേജ് ചേർത്തല), ഷീജ (റിട്ട. അധ്യാപിക ഹയർ സെക്കണ്ടറി സ്കൂൾ എസ്.എൻ ട്രസ്റ്റ് പുനലൂർ). മരുമക്കൾ: രാജേന്ദ്രൻ പ്രസാദ്,(റിട്ട. മാനേജർ കെ.എസ്.ഡി.പി), ഡോ.കെ.വി രാജൻ (ഹെഡ് ഓഫ് ഇ.എൻ.ടി ഡിപ്പാർട്മെന്റ് പുഷ്പഗിരി ഹോസ്പിറ്റൽ തിരുവല്ല), കെ.വി അനിൽ കുമാർ (ബിസിനസ്). സംസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.ആനന്ദൻ◾തിരുവല്ല കുറ്റൂർ തെങ്ങേലി കോടിഞ്ചയിൽ വീട്ടിൽ ആനന്ദൻ - 69
ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി വധിക്കാൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ
◾കുടുംബപ്രശ്ന പരിഹാരത്തിനായി കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം മേലാറ്റൂർ സ്വദേശി മൻസൂർ അലി ഭാര്യ റുബീനയുടെ ശരീരത്തിൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബകോടതിക്ക് സമീപമായിരുന്നു സംഭവം. ഭാഗ്യത്തിന് അപകടത്തിൽ നിന്നും റുബീന രക്ഷപെട്ടു. മുമ്പു വധശ്രമമുണ്ടായിട്ടുള്ളതായി റുബീന പറഞ്ഞു
സർക്കാർ നിർദ്ദേശം സർവീസ് സംഘടനകൾ തള്ളി.
◾സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനും നാലാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം സര്‍വീസ് സംഘടനകള്‍ തള്ളി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സംഘടനാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. നാലാം ശനി അവധി ദിനമാക്കാന്‍ പ്രവൃത്തി ദിനങ്ങളില്‍ 15 മിനിട്ട് അധികം ജോലി, വര്‍ഷത്തില്‍ അഞ്ചു ക്യാഷ്വല്‍ ലീവ് കുറക്കല്‍ എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നു സംഘടനകള്‍. മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും തള്ളി. ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവുവെന്നാണു ഹൈക്കോടതി വിധി. ഒരു വര്‍ഷത്തിനകം നിയമനം സാധ്യമല്ലെങ്കില്‍ പത്തു ലക്ഷം രൂപ ആശ്രിത ധനം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.◾ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു തീരുമാനമെടുത്തത്. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ ഭേദഗതിയാണ് 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കുക.
◾സംസ്ഥാനത്തെ എട്ടാം ക്ലാസുകള്‍ യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പിലീല്‍ അടുത്ത മാസം 22 ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെ ഇ ആര്‍ പ്രകാരമാണെന് കാട്ടി യുപി സ്‌കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
ചേപ്പാട് എൻ റ്റി പി സി കേന്ദ്രീയ വിദ്യാലയം നിർത്തലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി 17ന് സുപ്രിംകോടതി തുടർവാദം കേള്‍ക്കും.
◾ചേപ്പാട് എൻ റ്റി പി സി കേന്ദ്രത്തിലുള്ള കേന്ദ്രീയ വിദ്യാലയം നിർത്തലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിൽ ജനുവരി 17 ന് ന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന എന്‍ടിപിസിയുടെ കേന്ദ്രീയ വിദ്യാലയത്തിലേക്കുളള പ്രവേശന നടപടികള്‍ നിര്‍ത്തുവാന്‍ നേരത്തെ എന്‍ടിപിസി തീരുമാനിച്ചിരുന്നു. ഒന്നാം ക്ലാസ്സിലെ പ്രവേശനം നിർത്തുവാനും വിദ്യാർത്ഥികൾ മറ്റു സ്കൂളുകളിലേക്ക് മാറണമെന്നുമുള്ള എൻ ടി പി സി യുടെ തീരുമാനത്തിനെതിരെ ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ മാര്‍ച്ച് മാസം സ്കൂളിന്റെ അഡ്മിഷൻ ആരംഭിക്കുവാൻ ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. ഇതിനെതിരെ സ്കൂൾ നിർത്തലാക്കണമെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ വി സംഗതനും എൻ ടി പി സിയും സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിന്‍റെ തുടര്‍ച്ചയായാണ് ജനുവരി 17 ന് വാദം കേള്‍ക്കുന്നത്.നേരത്തെ വിദ്യാലയം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടാനും കക്ഷിയായ രമേശ് ചെന്നിത്തലക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.രമേശ് ചെന്നിത്തലക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ മുൻ സുപ്രീം കോടതി സ്റ്റാൻഡിങ് കൗൺസിൽ അഡ്വ.രമേശ് ബാബു ആണ് ഹാജരാകുന്നത്.
◾ബഫര്‍സോണ്‍ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിനു ലഭിച്ചത് 76,378 പരാതികള്‍. പരാതികളില്‍ ചിലത് ഇരട്ടിപ്പാണെന്നാണ് അധികൃതരുടെ വാദം.
◾കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ശശി തരൂരിനു പിറകേ, ഇനി നിയമസഭയിലേക്കു മല്‍സരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിനു പിറകേ, ടി.എന്‍. പ്രതാപന്‍ എംപിയും നിയമസഭയിലേക്കു താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് സതീശന്റെ പ്രതികരണം. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ് അടക്കമുള്ള എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പാണു ലക്ഷ്യമിട്ടിരിക്കുന്നത്.
താര സംഘടനയ്ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം.
◾താരസംഘടനയായ അമ്മ നാലര കോടി രൂപ ജിഎസ്ടി വെട്ടിച്ചെന്ന പ്രചാരണം അസംബന്ധമാണെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു. അമ്മയ്ക്കു ജിഎസ്ടി രജിസ്ട്രേഷന്‍ ഉണ്ട്. 20 ലക്ഷം രൂപയില്‍ കുറവു വരുമാനമുള്ളതിനാല്‍ ജിഎസ്ടി ബാധകമല്ലെന്നാണു നിയമം. പത്തു വര്‍ഷത്തെ വരുമാന വിവരം ജിഎസ്ടി വകുപ്പ് ആരാഞ്ഞിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. പ്രോഗ്രാം അവതരിപ്പിച്ചതിനു ടാക്സ് അടച്ചശേഷം മലയാള മനോരമ തന്ന സംഭാവനയ്ക്കു ടാക്സ് അടയ്ക്കണമെന്നാണു ജിഎസ്ടിയുടെ ആവശ്യം. ടാക്സ് അടച്ചതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇനിയും നടപടി തുടരുകയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞു.
◾സംവിധായിക നയന സൂര്യന്റെ മരണത്തില്‍ നടപടി ആവശ്യവുമായി നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ രീതിയില്‍ നീങ്ങിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്വാഗത ഗാനത്തിന്റെ ട്രയല്‍ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചത്.
◾കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദമുണ്ടാക്കിയെന്നും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കാന്‍ ശ്രമിച്ചെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങുന്നവരുടെ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◾പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സമ്പന്നര്‍ക്കൊപ്പമായെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
◾തമിഴ്നാട്ടില്‍ ഉള്‍പെടെ ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ രാവിലെ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്കുശേഷവും വിമര്‍ശനം ആവര്‍ത്തിച്ചു.
◾യുഡിഎഫില്‍ മുസ്ലീം ലീഗിനു കോണ്‍ഗ്രസിനോടു ഭിന്നാഭിപ്രായമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭിന്നത ചൂണ്ടിക്കാണിച്ചെന്നേയുള്ളൂവെന്നും അല്ലാതെ ലീഗിനേയോ യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയേയോ എല്‍ഡിഎഫിലേക്കു ക്ഷണിക്കുന്നതല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നിലപാടിനെ കോണ്‍ഗ്രസ് അനുകൂലിക്കുമ്പോള്‍ ആര്‍എസ്പിയും മുസ്ലീം ലീഗും എതിര്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് നാളെ കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകിട്ട് ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ക്കു പുറമേ, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി, കെ.ആര്‍.മീര, അദാ യോനാഥ്, സുധ മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലുള്ള ഫെസ്റ്റ് 15 നു സമാപിക്കും. 12 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.
◾പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്ത് ഗിന്നസ് ലോക റെക്കോഡ് നേടി മലപ്പുറം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.
ലഹരി കടത്തുകാർക്കെതിരെ സിപിഎം നടപടി.
◾ലഹരിക്കടത്തു കേസില്‍ കുടുങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. പാന്‍മസാല കടത്തില്‍ പ്രതിയായ ഇജാസിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നല്‍കിയ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തിലാണ് സിപിഎമ്മുകാര്‍ പ്രതികളായത്.
◾തൃശൂര്‍ പൂരത്തിന്റെ വിശ്വവിഖ്യാതമായ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി സ്ഥാനം ഇനി കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക്. 25 വര്‍ഷമായി പ്രമാണ സ്ഥാനം വഹിച്ച പെരുവനം കുട്ടന്‍ മാരാരെ നീക്കിയാണ് പാറമേക്കാവ് ദേവസ്വം അനിയന്‍ മാരാര്‍ക്ക് അവസരം നല്‍കിയത്. 78 വയസുള്ള അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം നല്‍കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. 1961 മുതല്‍ അറുപതിലേറെ വര്‍ഷം കിഴക്കൂട്ട് അനിയന്‍ മാരാര്‍ തൃശൂര്‍ പൂരത്തിലെ വാദ്യകലാകാരനാണ്.
കതിന പൊട്ടിക്കുന്നതിനെതിരെ പോലീസ്
◾തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിനു പോലീസിന്റെ വിലക്ക്. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◾തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു.
നടി മോളി കണ്ണമാലിയുടെ നില ഗുരുതരം.
◾ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചി ഗൗതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മോളിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ന്യുമോണിയ ബാധിച്ചതോടെയാണ് സ്ഥിതി മോശമായത്. സ്ത്രീധനം എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ മോളി കന്നി കഥാപാത്രമായ 'ചാളമേരി'ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.
ചലച്ചിത്ര നടി ശോഭനയോട് സാമ്യമുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാവുന്നു.
◾മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഒരേ സമയം നിറഞ്ഞു നിന്ന നടിയും,
നർത്തകിയുമായ ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.കർണാടിക് ഗായികയും, നർത്തകിയും, തമിഴ്നാട് സ്വദേശിനിയുമായ ശിവശ്രീയാണ് ഈ പെൺകുട്ടി.◾കോഴിക്കോട് പേരാമ്പ്രയിലെ ബിജെപി യോഗത്തില്‍ പണപ്പിരിവിനെച്ചൊല്ലി കൈയ്യാങ്കളി. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ ബിജെപി നേതാക്കള്‍ വാങ്ങിയെന്നും വീണ്ടും ആവശ്യപ്പെട്ട ലക്ഷം രൂപ നല്‍കാത്തതിനാലാണ് സമരമെന്നും ബിജെപി പ്രവര്‍ത്തകന്‍കൂടിയായ സംരംഭകന്‍ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. നേതാക്കള്‍ പണം വാങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
◾പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നേമുക്കാല്‍ കിലോ ചരസ് പിടികൂടി. ഷാലിമാര്‍ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്.
മധു കേസിൽ ഡിവൈഎസ്പിയെ വിസ്തരിച്ചു.
◾മണ്ണാര്‍ക്കാട് മധു കേസില്‍ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. കേസില്‍ തുടരന്വേഷണം നടത്തി സപ്ലിമെന്ററി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ശശി കുമാറായിരുന്നു.
◾കണ്ണൂര്‍ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം 20 പേര്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച മലപ്പട്ടം കുപ്പത്തു നടന്ന വിവാഹ വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധ ഏറ്റത്.
◾ഇടുക്കിയില്‍ ബന്ധുവായ പെണ്‍കുട്ടിക്കു മദ്യം നല്‍കി മയക്കിയശേഷം പീഡിപ്പിച്ച വിമുക്തഭടന് അതിവേഗ കോടതി 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്.
◾വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നതു രണ്ടു മാസം വൈകിയതില്‍ മാപ്പു പറഞ്ഞ് സുപ്രീം കോടതി ജഡ്ജി ബി ആര്‍ ഗവായ്. ചണ്ഡീഗഡില്‍ വീടുകള്‍ അപ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസിന്റെ വിധി പ്രസ്താവമാണു നീണ്ടുപോയത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം വേണം. കോടതി അഭിപ്രായപ്പെട്ടു.
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറുടെ കാലാവധി നീട്ടി.
◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മൂന്നു വര്‍ഷത്തെ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിച്ചത്.
◾വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഈ മാസം 15 മുതല്‍ 17 വരെ സൗദി അറേബ്യ സന്ദര്‍ശിക്കും.
കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് ◾കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 30 വയസ്സിന് മുളകിലുള്ള വനിതകൾക്കായി സംഘടിപ്പിച്ച കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ജിജി വറുഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ഷാജൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ശശി കാൻസർ രോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗർഭാശയ കാൻസർ , ബ്രസ്റ്റ് കാൻസർ, ബ്ലഡ് കാൻസർ എന്നീ ടെസ്റ്റുകൾ നടത്തി. ക്യാമ്പിൽ 85 വനിതകൾ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിത ഫിലിപ്പ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രേഖകൾ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ
◾രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി.എസ്. രാജമോഹനൻ നായർ ഇടുക്കി ആലക്കോട് പഞ്ചായത്തിൽ ആയിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്. ഇ.ആർ.സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നല്കാതിരുന്നതിനാണ് 10,000 രൂപ പിഴ ഒടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായത്. പിഴ തുക ജനുവരി 30 നകം ഒടുക്കി എന്ന് ഉറപ്പു വരുത്താൻ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്.
◾ഡല്‍ഹിയില്‍ എടിഎമ്മിലേക്കു പണവുമായി എത്തിയ വാഹനം ആക്രമിച്ച് വന്‍ കവര്‍ച്ച. വാഹനത്തിന്റെ സുരക്ഷ ജീവനക്കാരനെ വെടിവച്ചു കൊന്നശേഷം എട്ടു ലക്ഷം രൂപ കവര്‍ന്നു. സുരക്ഷ ജീവനക്കാരനായ ജയ് സിങ്ങാണ് കൊലപ്പെട്ടത്. വസീറാബാദ് ഫ്ലൈ ഓവറിനു സമീപമായിരുന്നു ആക്രമണം.
അവശകായികതാരങ്ങൾക്കുള്ള പെൻഷൻ: അപേക്ഷ ക്ഷണിച്ചു
◾ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. 60 വയസും അതിനുമുകളിലും പ്രായമുള്ളവർ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച അന്തർജില്ലാ/ സംസ്ഥാനതല സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയവർക്ക് അപേക്ഷിക്കാം. കളരിപ്പയറ്റ് അഭ്യാസികൾ അന്തർജില്ലാ/ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. കായിക രംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജനുവരി 23ന് മുമ്പ് ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. ജനുവരി 23നകം അപേക്ഷ ലഭിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലും ലഭ്യമാണ്.
◾മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയില്‍ കുത്തേറ്റ എ എസ് ഐ ശംഭു ദയാല്‍ ചികിത്സയിലായിരുന്നു.
പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി.
◾ശ്രീലങ്കക്കു പിറകേ പാകിസ്ഥാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. കടുത്ത വിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലെ തകര്‍ച്ചയും വിദേശകടബാധ്യതയും പിറകേ എത്തിയ പ്രളയവും പാകിസ്ഥാന് തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.
നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം
◾പോസ്റ്റ് ഓഫീസ് ആര്‍ ഡി ലഘുസമ്പാദ്യ പദ്ധതിയിൽ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
◾ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടത്തില്‍ ലോക റിക്കാര്‍ഡിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 2021 നവംബര്‍ മുതല്‍ മസ്‌കിന് 18,000 കോടി ഡോളര്‍ നഷ്ടപ്പെട്ടെന്നാണു ഫോബ്‌സിന്റെ കണക്കുകള്‍. അതായത് ഏകദേശം 15 ലക്ഷം കോടി രൂപ. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ് ഇതു ലോക റിക്കാര്‍ഡായി പ്രഖ്യാപിച്ചു. ഇലോണ്‍ മസ്‌കിന്റെ ആസ്തി 2021 നവംബറിലെ 32,000 കോടി ഡോളറില്‍ നിന്ന് ഈ മാസം വരെ 13,700 കോടി ഡോളറായി കുറഞ്ഞു. ടെസ്ല ഓഹരികളുടെ വിലത്തകര്‍ച്ചയാണു കാരണം.
◾ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 63 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ബാറ്റേന്തിയ ശ്രീലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പകച്ചു നില്‍ക്കാതെ പോരാടി പുറത്താകാതെ 108 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദശുന്‍ ഷനകയുടെ പോരാട്ടമാണ് ശ്രീലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. നേരത്തെ 73 ാം സെഞ്ച്വറി നേടിയ വിരാട് കോലിയുടേയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും ശുഭാമാന്‍ഗില്ലിന്റേയും പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കോലി 87 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയപ്പോള്‍ രോഹിത് 67 പന്തില്‍ നിന്ന് 83 റണ്‍സും ഗില്‍ 60 പന്തില്‍ നിന്ന് 70 റണ്‍സും നേടി.
STHREE SAKTHI Result 10/01/2023
1 st Prize :
Amount: ₹7,500,000/-
SC699910
Consolation Prize :
Amount: ₹8,000/-
SA699910 SB699910 SD699910 SE699910 SF699910 SG699910 SH699910 SJ699910 SK699910 SL699910 SM699910
2 nd Prize :
Amount: ₹1,000,000/-
SF450942
3 rd Prize :
Amount: ₹.5,000/-
0030 0218 1219 2011 2176 2671 3281 3607 4864 5398 5543 5855 6111 6805 6870 7148 8989 9044
4 th Prize :
Amount: ₹2,000/-
2445 2883 3168 4903 5740 6664 7939 8175 9070 9540
5 th Prize :
Amount: ₹1,000/-
0786 1995 2762 3873 4559 4696 5012 5021 5776 5920 6311 7013 7098 7786 7949 8320 8810 8911 9174 9932
6 th Prize :
Amount: ₹500/-
0445 0757 0811 0824 0868 0887 1075 1133 1158 1214 1329 1725 1805 2047 2309 2562 2922 2941 3092 3307 3738 4099 4175 4239 4286 4374 4764 4902 4945 5051 5361 5422 5735 5903 5919 6074 6337 6459 6622 6766 6824 7232 7363 7903 8439 8506 8644 8650 8813 8816 9441 9941
7 th Prize :
Amount: ₹200/-
0096 0125 0164 0403 0439 0553 0597 1455 1856 2329 2367 2368 2440 2594 2666 2958 3018 3039 3481 3515 3578 3581 3802 3974 4450 5464 5468 5557 5683 6182 6529 6950 7678 7803 7892 7999 8397 8400 8955 9125 9321 9608 9713 9774 9791
8 th Prize :
Amount: ₹100/-
0020 0061 0169 0333 0421 0474 0723 0746 0846 1154 1237 1322 1428 1499 1514 1729 1773 1948 2017 2100 2198 2221 2228 2251 2266 2276 2371 2437 2493 2518 2545 2629 2647 2649 2669 2700 2796 2805 2956 3147 3162 3445 3513 3545 3586 3750 3790 3818 3863 3912 3991 4049 4227 4308 4313 4465 4485 4522 4540 4700 4751 4853 5090 5113 5136 5239 5395 5400 5573 5644 5674 5687 5833 5864 5886 5949 5954 6018 6050 6183 6188 6250 6264 6362 6394 6448 6591 6631 6703 6798 6851 6854 6872 6960 7176 7196 7454 7496 7518 7697 7707 7743 7848 7997 8010 8126 8156 8195 8261 8460 8502 8562 8601 8682 8685 8724 8729 8741 8795 8897 9163 9233 9281 9611 9793 9958
Comments
Post a Comment
Thanks