ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
|JACOB CHERIAN|
ശശി തരൂർ കേരളത്തിൽ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
◾ശശി തരൂർ എം.പി ഇന്നലെ വൈകുന്നേരം 6.30ന് കോട്ടയം ദേവലോകം അരമനയിലെത്തി കാതോലിക്കാ ബാവായെ സന്ദർശിച്ചപ്പോൾ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ശശി തരൂർ കേരളത്തിൽ പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് ബാവാ നൽകിയത്.
കോൺഗ്രസ് ശക്തമല്ലാതിരുന്നതിനാലാണ് തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്. കേരളത്തിൽ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്നും ബാവാ പറഞ്ഞു.
ബാവായുടെ വാക്കുകൾ ബഹുമാനത്തോടെ സ്വീകരിച്ചതായി ശശി തരൂർ പ്രതികരിച്ചു.കേരളത്തിൽ സജീവമായി ഉണ്ടാകുമെന്നും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ തറവാടി നായർ പദപ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.വി.വേണുവും, കുടുംബവും സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപ്പെട്ടു.
◾കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു ഇന്നലെ അപകടമുണ്ടായത്. ഡോ.വി.വേണു ഉൾപ്പടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് ഡോ.വേണു സഞ്ചരിച്ച ഔദ്യോഗിക കാർ അപകടത്തിൽപ്പെട്ടത്.വേണുവിന്റെ ഭാര്യയും, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനും അപകടത്തിൽ പരിക്കേറ്റു. മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരും പരിക്കേറ്റ യാത്രികരാണ്. ഡോ. വേണുവിന്റെ മൂക്കിനും, വയറിനും പരിക്കുണ്ട്.അപകടത്തിൽപ്പെട്ടവരെ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്തനംതിട്ട - കോട്ടയം - അലപ്പുഴ ജില്ലാ കലക്ടർമാർ തുടങ്ങിയ പ്രമുഖർ പരുമല ആശുപത്രിയിലെത്തി അപകടത്തിൽപ്പെട്ടവരെ സന്ദർശിച്ചു.
കാർ ഇടിച്ച് മിനിടെമ്പോ വെള്ളക്കെട്ടിൽ വീണു.
◾എടത്വായിൽ കാർ പിന്നിൽ ഇടിച്ച് മിനിടെമ്പോ വെള്ളക്കെട്ടിൽ വീണു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപെട്ടു.
എടത്വാ - തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജംങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോട് കൂടിയാണ് സംഭവം. തിരുവല്ലയിൽ നിന്ന് കുപ്പിവെള്ളവുമായി തകഴി ഭാഗത്തേയ്ക്ക് പോയ ടെമ്പോയിലാണ് പിന്നിൽ നിന്നുവന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോ റോഡിൽ നിന്ന് വെള്ളക്കെട്ടിലേക്ക് തലകുത്തനെ വീഴുകയായിരുന്നു.ടെമ്പോയിലുണ്ടായിരുന്ന ഡ്രൈവർ സജിത്ത്, സഹായി രാഹുൽ എന്നിവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. തലവടി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് ടെമ്പോയുടെ പിന്നിൽ ഇടിച്ചത്. കറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
മോഷ്ടിച്ച പശുവുമായി കടന്ന യുവാവിനെ കൈയ്യോടെ പിടികൂടി
മാന്നാർ പൊലീസ്.
◾മാന്നാർ വിശവർഷേരിക്കര അമ്പഴത്തറ വടക്കേതിൽ സുധൻ (42)ആണ് പിടിയിലായത്. മാന്നാർ തട്ടാരമ്പലം റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് പ്രതി പിടിയിലായത്. പെട്രോളിംഗ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പതുങ്ങിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്താവുന്നത്. മാന്നാർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ ജോൺ തോമസ്, സിവിൽ പൊലിസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ എന്നിവർ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട പ്രതി പശുവുമായി പതുങ്ങുന്നത് കണ്ട് വാഹനം നിര്‍ത്തി ചോദ്യം ചെയ്തു. ഇതോടെയാണ് മാന്നാർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഉള്ള വീട്ടിൽ നിന്ന് പശുവിനെ മോഷ്ടിച്ചതാണ് എന്ന് മനസിലായത്. തുടര്‍ന്ന് പൊലീസ് സുധനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ നഗരസഭാ കവാടത്തിൽ പ്രതിഷേധം ഇരമ്പി.
◾ലഹരിക്കടത്ത് കൗൺസിലർ എ.ഷാനവാസ് രാജി വയ്ക്കണമെന്ന മുദ്രാവാക്യമാണ് പ്രതിഷേധത്തിൽ മുഴങ്ങി കേട്ടത്.പ്രതിഷേധക്കാരായി പ്രതിപക്ഷത്തെ കോൺഗ്രസും, ബി.ജെ.പിയും കവാടത്തിൽ നിലയുറപ്പിച്ചു.
എ. ഷാനവാസൻ ഉടമയായുള്ള വാഹനത്തിൽ കടത്തിയ അനധികൃത പുകയില ഉൽപ്പന്നങ്ങൾ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ അധികാരികൾ പിടികൂടിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ചെന്നൈയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.
◾കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്- 19 ആണ് പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.
ചെന്നൈ എസ്.ആർ.എം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയാണ് മുഹമ്മദ് ആനിഖ്.ഒന്നാം സെമസ്റ്റർ പരീക്ഷ
എഴുതാൻ ഫീസ് അടച്ചിട്ടും, ഹാജർ നില മോശമാണെന്ന് കാട്ടി കോളജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതാണ് അസ്വസ്ഥനായ മുഹമ്മദ് ആത്മഹത്യ ' ചെയ്തതെന്നാണ് സഹപാഠികൾ സംശയിക്കുന്നത്.
നിര്യാതരായി
ഐസക്ക് പോത്തൻ
സംസ്കാരം ഇന്ന് (10/1) ഉച്ചയ്ക്ക് 12ന് ബഥനി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ.. പരേതയായ തങ്കമ്മ. മക്കൾ: തമ്പി ,കൊച്ചുമോൾ, മോളമ്മ, ബാബു, മോളി, കൊച്ചുമോൻ, പരേതനായ അച്ചൻകുഞ്ഞ്.
പ്രഭകുമാർ കെ.ടി
സംസ്കാരം നാളെ (11/1) രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഭാര്യ: കുറിയന്നൂർ കളത്തൂർ വീട്ടിൽ കുടുംബാംഗം പുഷ്പകുമാരി.
മക്കൾ: പ്രണവ്, പ്രഫുൽ (ഷാർജ)
പി കെ സണ്ണി
◾തിരുവല്ല കുറ്റൂർ - തലയാർ പൊയ്പ്പാട്ടിൽ പരേതനായ പാപ്പി സ്കറിയയുടെ മകൻ പി.കെ.സണ്ണി - 52 ഇറ്റലിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.,
◾സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പളം കൂട്ടാന്‍ ശുപാര്‍ശയില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ധനത്തിന് വര്‍ഷം മൂന്നു ലക്ഷം രൂപവരെ ലഭിക്കും. പ്രതിമാസ ടിഎ 20,000 രൂപയാക്കും. ചികില്‍സാ ചെലവിന്റെ മുഴുവന്‍തുകയും റി ഇംബേഴ്സ്മെന്റ്. ഭവനവായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപവരെ. പലിശരഹിത വാഹന വായ്പ പത്തു ലക്ഷം രൂപവരെ എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍.
◾ബ്രസീലില്‍ അട്ടിമറി കലാപം പരാജയപ്പെടുത്തി സൈന്യം. തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് ജയിര്‍ ബൊള്‍സനാരോയുടെ അനുയായികളാണ് അട്ടിമറി നീക്കം നടത്തിയത്. സംഭവത്തില്‍ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. ബോള്‍സനാരോ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം കൈയേറി. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികള്‍ ഇരച്ചെത്തി. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവില്‍ ആക്രമിക്കപ്പെട്ടു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. അമേരിക്കയില്‍ 2021 ല്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ബ്രസീലില്‍ സംഭവിച്ചത്.
◾തമിഴ്നാട് നിയമസഭയില്‍ രാഷ്ട്രീയക്കളിയുമായി ഗവര്‍ണര്‍ ആര്‍.എന്‍ രവി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തമിഴ്നാട് എന്ന പേരു മാറ്റി ‘തമിഴകം’ എന്നാക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കിയത്. ഗവര്‍ണര്‍ പ്രസംഗം പൂര്‍ണമായി വായിച്ചില്ല. നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി. നടപടി ക്രമങ്ങള്‍ അവസാനിക്കുംമുമ്പ് ഗവര്‍ണര്‍ സഭ വിട്ടുപോയി.
സുകുമാരൻ നായർക്ക് രമേശ് ചെന്നിത്തലയുടെ മറുപടി.
◾നായർ ബ്രാണ്ടായി ആരും തന്നെ ഉയർത്തി കാട്ടിയിട്ടില്ലെന്നും, കോൺഗ്രസും താനും എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും, തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.എന്നാൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതാണ് യു.ഡി.എഫിന്റെ പരാജയ കാരണമെന്നുള്ള വിമർശനത്തിൽ കഴമ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.
താരസംഘടനയായ 'അമ്മ'യ്ക്ക് ജി.എസ്.ടി നോട്ടീസ്.
◾ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് നോട്ടീസ് അയച്ചത്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നൽകാനാണ് നിർദ്ദേശം.2017 മുതലുള്ള വരുമാനത്തിന്റെ ജി.എസ്.ടി സർക്കാരിൽ അടക്കേണ്ടി വരും. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിലാണ് 'അമ്മ'യുടെ റജിസ്ട്രേഷൻ നടന്നിട്ടുള്ളത്.
◾വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 നു മുന്‍പ് കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീംകോടതി. പദ്ധതിയില്‍ 25 ലക്ഷം പെന്‍ഷന്‍കാരുണ്ട്. ഇവരുടെ പെന്‍ഷന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനവകുപ്പ് കണക്കാക്കി വരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പെന്‍ഷന് കാത്തിരുന്ന നാലു ലക്ഷം പേരെങ്കിലും ഇതിനകം മരിച്ചെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
◾അഷ്മുടി, വേമ്പനാട് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുള്ള ഉത്തരവു നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. നേരിട്ട് ഹാജരാകാത്തതിനാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടതാണെങ്കിലും തത്കാലം അതു ചെയ്യുന്നില്ലെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് ഓഫീസര്‍ക്കു മര്‍ദനമേറ്റ 28 ാം വാര്‍ഡില്‍ രോഗികളുടെ പ്രളയമാണെന്ന് കൂട്ടിരിപ്പുകാര്‍. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ നാലു വാര്‍ഡുകളിലെ രോഗികളെ കൂട്ടത്തോടെ ഇവിടേക്കു മാറ്റിയതിനാല്‍ ഓരോ കട്ടിലിലും രണ്ടു രോഗികളെ കിടത്തിയിരിക്കുന്നതായാണു പരാതി.
◾ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമല ദര്‍ശനം അരുതെന്ന് ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്. സോപാനത്തിലും ദര്‍ശനം അനുവദിക്കരുത്. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുത്. സോപാനത്തില്‍ ഭക്തരെ ഡ്രം ഉള്‍പ്പെടെയുളള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനും അനുവദിക്കരുതെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
◾അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരയാകുന്നത് സ്ത്രീകളാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനാണു ശ്രമം. അദ്ദേഹം കുറ്റപ്പെടുത്തി.
◾അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തു.
മറിയം ധാവ്ളെയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി എസ് പുണ്യവതിയേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ തുടങ്ങിയവരടക്കം 15 വൈസ് പ്രസിഡന്റുമാരുണ്ട്.
◾നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തന്നോട് ആവശ്യപ്പെട്ടു. ഇങ്ങനെ അനേകം പേര്‍ ആവശ്യപ്പെടുമ്പോള്‍ തള്ളിക്കളയാനാവില്ലെന്നു ശശി തരൂര്‍ കോട്ടയത്തു പറഞ്ഞു.
◾ശബരിമല ദർശനം നടത്തി മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.മംഗലാപുരം സ്വദേശി ശേഖർ പൂജാരിയാണ് (68) ചെങ്ങന്നൂർ റയിൽവേ സ്‌റ്റേഷനിൽ കുഴഞ്ഞ് വീണത്. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു
◾കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിനു വിനോദ നികുതി കൂട്ടിയില്ലെന്ന് മന്ത്രിമാരായ എം ബി രാജേഷും വി. അബ്ദുറഹ്‌മാനും. ആയിരം രൂപയുടെ ടിക്കറ്റിന് 12 ശതമാനം വിനോദ നികുതി ഉള്‍പെടെ 1,476 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 650 രൂപയാണ്. കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി 24 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിരുന്നു. സ്റ്റേഡിയം ഒരുക്കാന്‍ സംഘാടകര്‍ക്ക് ഭീമമായ ചെലവു വന്നതിനാലാണ് അന്നു നികുതിയിളവ് നല്‍കിയത്. സാഹചര്യം മാറിയതിനാല്‍ ഏര്‍പ്പെടുത്തിയ 12 ശതമാനം വിനോദനികുതി അധികമല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
◾കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാര്‍ പൗരന്‍മാരെ പണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിനു വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. സുധാകരന്‍ കുറ്റപ്പെടുത്തി.
◾കാര്യവട്ടത്തു നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കു സംബന്ധിച്ച മന്ത്രിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാര ഭ്രാന്തിന്റേതാണെന്ന് ഷാഫി കുറ്റപ്പെടുത്തി.
◾യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. എസ് പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കാന്‍ തീരുമാനിച്ത്.
ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
◾മതങ്ങള്‍ക്കതീതമായി ആളുകള്‍ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യന്‍ വിഭാഗം ബി.ജെ.പിയുമായി അടുക്കുന്നുണ്ട്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ ഗ്രൂപ്പുകളും ഇല്ലെന്നും ചിലര്‍ ബിജെപിയുമായി അടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ടാണ് മലബാറില്‍ എന്‍സ്എസ് സജീവമല്ല എന്ന ചോദ്യത്തിന് തെക്കന്‍ കേരളത്തേക്കാള്‍ രാഷ്ട്രീയമാണ് അവിടമെന്നും സാമുദായിക സംഘടനകള്‍ അവിടെ ദുര്‍ബലമാണെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് കൊണ്ടാണ് യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയിരുന്നേല്‍ ജയിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
◾എറണാകുളം ചേരാനെല്ലൂരില്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ ലിസ ആന്റണി, നസീബ് എന്നിവരാണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ചവര്‍ പറവൂര്‍ സ്വദേശികളാണ്.
◾ദേശീയ പാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ – അരൂര്‍ ദേശീയ പാതയിലാണ് അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചത്. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകള്‍ക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി
◾സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കവേ രക്തസമ്മര്‍ദ്ദം കൂടി കുഴഞ്ഞു വീഴുകയായിരുന്നു. സിപ്പിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ആലുവയില്‍ കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍. തറനിരപ്പില്‍നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍. വിശദമായ പരിശോധന നടത്തിയതായും തൂണില്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎം.ആര്‍എല്‍ പ്രതികരിച്ചു.
◾ചിത്രകാരിയും നര്‍ത്തകിയുമായ ലേഖ ശ്രീനിവാസന്‍ അന്തരിച്ചു. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്.
◾ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള റെയ്ഡുകള്‍ അംഗീകരിക്കാനാകില്ലെന്ന് ഹോട്ടലുടമകള്‍. കാസര്‍ഗോഡ് വിദ്യാര്‍ഥി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ല. ഹോട്ടലുകളില്‍ നിരന്തര പരിശോധന വേണം. കുറ്റക്കാര്‍ക്കെതിരേ നടപടിയും എടുക്കണം. എന്നാല്‍ മുന്‍വിധിയോടെയുള്ള സമീപനം പാടില്ലെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
◾യാത്രക്കാരുടെ തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിനു പി എസ് സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഒന്ന്.
◾വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി മനേജരെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. സ്റ്റീല്‍ ഇന്ത്യ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ നശിപ്പിക്കുകയും മാനേജരെ മര്‍ദ്ദിക്കുകയും ചെയ്ത കാട്ടുംപുറം സ്വദേശി ജിജു (40), നെല്ലിടപ്പാറ സ്വദേശി ജിജിന്‍ (36) എന്നിവരാണ് പിടിയിലായത്.
◾മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പോക്സോ കോടതി ഇന്നു വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കു കര്‍ഷക സംഘടനകളുടെ പിന്തുണ. പിന്തുണ പ്രഖ്യാപനവുമായി ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് സ്നേഹവും പങ്കിട്ട ശേഷമാണ് ടിക്കായത്ത് മടങ്ങിയത്.
◾ജനങ്ങളുടെ മനസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുകളഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതിയ പ്രതിച്ഛായയുമായാണ് യാത്ര തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നു സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ല. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
◾ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ അമൂലിന്റെ (ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ എസ് സോധി പടിയിറങ്ങി. ജയന്‍ മേത്തയാണു പുതിയ എംഡി.
◾നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റില്‍. മന്ത്രവാദിയുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ നരബലി നടന്നത്. നരബലി നടത്തിയ 35 കാരിയായ മഞ്ജു ദേവിയെ അറസറ്റു ചെയ്തു. മന്ത്രവാദി ഒളിവിലാണ്.
◾ഗര്‍ഭിണിയായ യുവതി മരിച്ച ആശുപത്രിയില്‍ ഡോക്ടര്‍ അടക്കം എല്ലാം വ്യാജം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ആശുപത്രിയുടെ ഉടമയായ രഞ്ജിത്ത് നിഷാദിനെ അറസ്റ്റ് ചെയ്തു. ജെയിന്‍പൂര്‍ നിവാസിയായ സോനാവത് ദേവി എന്ന 30 കാരി മരിച്ച സംഭവത്തിലാണു നടപടി.
◾കര്‍ണാടകയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. താന്‍ കോലാറില്‍നിന്ന് ജനവിധി തേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
◾സിദ്ധരാമയ്യക്കെതിരേ ആരോപണങ്ങളുമായി ബിജെപി മന്ത്രി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം അവസാന നിമിഷം കോടതി തടഞ്ഞു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി പരിഗണിച്ച കര്‍ണാടക ജില്ലാ കോടതിയാണ് ഉത്തരവിട്ടത്.
ഉത്തരേന്ത്യയിൽ 48 മണിക്കൂർ കൂടി അതികഠിന ശൈത്യം അനുഭവപ്പെടുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
◾മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡൽഹി, യു.പി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലോർട്ടും, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.🎊
ഡൽഹിയിൽ 2.2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ചില പ്രദേശങ്ങളിൽ താപനില 1.5 ഡിഗ്രി വരെയായി കുറഞ്ഞിരുന്നു. ഹരിയാനയിൽ 1.4 ഡിഗ്രി വരെ എത്തിയിരുന്നു.
കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടുന്നു.
◾അടച്ചിട്ടിരുന്ന സ്ഥാപനം ഇന്ന് തുറക്കാനിരിക്കെയാണ് ജില്ലാ കലക്ടർ ഈ തീരുമാനം കൈക്കൊണ്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജാതിവിവേചനം നടത്തുെന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ സമരത്തെ തുടർന്നാണ് സ്ഥാപനം അടച്ചിട്ടത്. വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. എന്തായാലും നേരത്തെ നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
◾ഡല്‍ഹിയില്‍ അതിശൈത്യംമൂലം ജയിലുകളിലെ എല്ലാ തടവുകാര്‍ക്കും ചൂടുവെള്ളം ലഭ്യമാക്കണമെന്ന് നിര്‍ദേശം. 65 വയസിനു മുകളിലുള്ള തടവുകാര്‍ക്ക് മെത്ത നല്‍കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ജയില്‍ ഡിജിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
◾21 ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസുകാരെന്ന് രാഹുല്‍ഗാന്ധി. ഹരിയാനയിലെ അംബാല ജില്ലയില്‍ ഭാരത് ജോഡോ യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന മഹാഭാരതത്തിന്റെ നാടാണ്. ‘ആരായിരുന്നു കൗരവര്‍? 21-ാം നൂറ്റാണ്ടിലെ കൗരവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു,’ രാഹുല്‍ ആരോപിച്ചു.
◾ബോംബ് ഭീഷണിയെ തുടര്‍ന്ന് ആഷ്വര്‍ എയറിന്റെ മോസ്‌കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലെ 230 യാത്രക്കാരേയും പുറത്തിറക്കി പരിശോധ നടത്തി.
◾ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ഉച്ചക്ക് 1.30 ന് ക്ക് കളി ആരംഭിക്കും. മൂന്ന് മത്സരങ്ങളുളള പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍ 12 നും 15നുമാണ്.
◾വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി 33 വയസുള്ള ഗരെത് ബെയ്ല്‍ തന്നെയാണ് അറിയിച്ചത്. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ 226 ഗോളുകള്‍ നേടി.
WIN-WIN Result 09/01/2023
1 st Prize :
Amount: ₹7,500,000/-
WT670474
Consolation Prize :
Amount: ₹8,000/-
WN670474 WO670474 WP670474 WR670474 WS670474 WU670474 WV670474 WW670474 WX670474 WY670474 WZ670474
2 nd Prize :
Amount: ₹500,000/-
WN395943
3 rd Prize :
Amount: ₹100,000/-
WN140594 WO823906 WP803909 WR236367 WS518883 WT519457 WU918092 WV155826 WW453628 WX742689 WY689049 WZ292714
4 th Prize :
Amount: ₹5,000/-
0107 1686 1739 1850 2217 2610 3025 3519 3794 5521 6104 6116 6439 7565 7851 7892 8926 9598
5 th Prize :
Amount: ₹2,000/-
1253 2232 2401 2928 4825 5482 5686 7900 9246 9527
6 th Prize :
Amount: ₹1,000/-
0616 0650 1246 1442 2321 3619 4766 5014 5151 6520 6535 6712 7298 8642
7 th Prize :
Amount: ₹500/-
0232 0376 0539 0921 0933 0993 1082 1204 1344 1455 1514 1826 1928 2018 2041 2070 2097 2112 2124 2268 2286 2443 2452 2575 2865 3106 3278 3402 3553 3666 3713 3881 3929 4607 4686 4763 4904 4930 4940 5268 5326 5368 5510 5622 5742 5875 5936 5946 5949 6095 6160 6166 6249 6626 6736 6970 7139 7165 7259 7346 7476 7634 7665 7710 7748 7800 7863 7903 7985 8319 8378 8442 8542 8665 8818 9042 9344 9451 9699 9807 9814 9839
8 th Prize :
Amount: ₹100/-
0127 0394 0402 0437 0511 0693 0711 0712 0782 0842 0954 0957 0973 0981 1075 1103 1117 1124 1164 1176 1245 1306 1331 1430 1522 1683 1695 1942 1971 2064 2137 3256 3324 3442 3464 3517 3528 3591 3609 3618 3621 3647 3769 3892 4080 4205 4344 4493 4527 4627 4667 4673 4710 4742 4756 5025 5129 5210 5300 5357 5395 5436 5472 5825 6031 6065 6093 6101 6120 6132 6201 6349 6792 6877 6878 6978 7002 7003 7046 7065 7070 7072 7150 7239 7262 7272 7333 7364 7449 7528 7541 7567 7603 7613 7631 7633 7652 7655 7670 7680 7694 7699 7816 7828 8012 8027 8099 8169 8280 8345 8364 8431 8663 8672 8819 8830 9017 9036 9044 9164 9210 9285 9311 9548 9573 9802
Type settings-KURIAKOSE
Comments
Post a Comment
Thanks