പുതിയ വാർത്തകൾ വായിക്കാം.

| JACOB CHERIAN|
തിരുവല്ല ബൈപ്പാസിൽ അപകടം പതിവാകുന്നു.
◾റയിൽവേ സ്‌റ്റേഷൻ ജംഗ്ഷനടുത്ത് ഇന്നലെ രാവിലെ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ  പരിക്കുകളോടെ രക്ഷപെട്ടു. 
പത്തനംതിട്ട ഭാഗത്തു നിന്നും വന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയുമായ ഗിരീഷിന്റെ കാറും, കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. ഓടി കൂടിയ നാട്ടുകാർ നിസ്സാര പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു
മാന്നാറിൽ കളിക്കുന്നതിനിടയിൽ അഞ്ചു വയസുകാരൻ അപകടത്തിൽ മരിച്ചു.
◾കളിക്കുന്നതിനിടയില്‍ തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് അഞ്ചു വയസുകാരന്‍ മരിച്ചത്. മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്. തൂണില്‍ കെട്ടിയിരുന്ന അയയില്‍ വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു.
ഭക്ഷ്യവിഷബാധയെ തുടർന്ന് സ്കൂൾ കുട്ടികളും, അദ്ധ്യാപികയും ചികിത്സ തേടി.
പത്തനംതിട്ട ചന്ദനപ്പള്ളിയിലെ സ്കൂൾ വിദ്യാർത്ഥികളായ 13 കുട്ടികളും, അദ്ധ്യാപികയുമാണ് ചികിത്സ തേടിയത്.സ്കൂൾ വാർഷികാഘോഷത്തിനിടെ ചിക്കൻ ബിരിയാണി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
ബസ്സ് യാത്രക്കിടെ വയോധികയുടെ സ്വർണമാല കവർച്ച നടത്താൻ ശ്രമിച്ച നാടോടി സ്ത്രീയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24-ൽ ഉണ്ണിയുടെ ഭാര്യ കൗസല്യയാണ് അറസ്റ്റിലായത്. അടൂരിൽ നിന്നും ഇന്നലെ രാവിലെ  കോട്ടയത്തേക്ക് പോകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത അടൂർ മലമേക്കര ദീപപ്രഭ വീട്ടിൽ മാധവൻ പിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മയുടെ (74) കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ചെടുക്കാനുള്ള കൗസല്യയുടെ ശ്രമം മനസ്സിലാക്കിയ ഓമനക്കുട്ടിയമ്മ ബസ്സിനുള്ളിൽ ബഹളം വെച്ചതിനെ തുടർന്ന് ബസ്സ് പന്തളം പോലീസ് സ്‌റ്റേഷനിൽ  എത്തിച്ചപ്പോഴാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്..
വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട മദ്യം കുടിച്ച യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത - ഒരാളുടെ നില ഗുരുതരം.
ഇടുക്കി അടിമാലിയിലാണ് സംഭവം.അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നത്.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ.
കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം.നരേഷ് ഭാഗ്യനാഥൻ ഇരട്ട ഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും, ഗിഫ്റ്റിഗ്രേഷ്യസും വിശാഖ് മോഹനും കേരളത്തിനായി ലക്ഷ്യം കണ്ടു.
പെൺകുട്ടിയെ കടന്നുപിടിക്കുകയും, മൊബൈൽ ഫോണിൽ അശ്ശീല ചിത്രങ്ങൾ സൂക്ഷിക്കുകയും ചെയ്ത ആലപ്പുഴയിലെ സി.പി.എം നേതാവിനെതിരെ നടപടിയുമായി പാർട്ടി.
കുറ്റാരോപിതനായ നേതാവിനെ നിലവിലെ സ്ഥാനത്തു നിന്നും നീക്കി പകരം ഏരിയാ കമ്മറ്റിയംഗം സനൽ കുറ്റിന് ചുമതല നൽകി.നേതാവിനെതിരെയുള്ള നടപടിയെക്കുറിച്ച് ഇന്ന് നടക്കുന്ന കുതിരപ്പന്തി ലോക്കൽ കമ്മറ്റി യോഗം ചർച്ച ചെയ്യും.
പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ നേതാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് അശ്ശീല ചിത്രങ്ങൾ കണ്ടത്.സംസ്ഥാന കമ്മറ്റിക്ക് പരാതി ലഭിച്ചതോടെ സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചു.
നിര്യാതരായി
തങ്കമ്മ
വള്ളംകുളം നന്നൂർ ചെങ്ങാമണ്ണിൽ പുതുക്കാട്ടിൽ പരേതനായ കേശവൻ്റെ (റിട്ട. പോലീസ് - നാഗാലാൻ്റ്) ഭാര്യ തങ്കമ്മ - 76 നിര്യാതയായി.
സംസ്കാരം ഇന്ന് ( 9/1) ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
മക്കൾ: ആശ, അജിത, അനു.
മരുമക്കൾ: നൗഷാദ്, രമേശൻ, അജീഷ്.ജി.രാജൻ,
ജോസഫ് കുരുവിള
വള്ളംകുളം കിഴക്കേതിൽ ജോസഫ് കുരുവിള (തമ്പി -72) നിര്യാതനായി. സംസ്കാരം ഇന്ന് ( 9/ | ) വൈകിട്ട് 4ന് വള്ളംകുളം സെൻ്റ് ജോർജ്ജ് ക്നാനായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കുറ്റൂർ കുന്നുകണ്ടത്തിൽ കുടുംബാംഗം ലിസി.
മക്കൾ: നിഷ (ദില്ലി) നിത, നിബു (കുവൈറ്റ്)
മരുമക്കൾ: ബിജോയ് (ദില്ലി), ലിജു, ഷെറിൻ (കുവൈറ്റ്).ശശി തരൂരിന്റെ പെരുന്ന സന്ദർശനത്തെ ചൊല്ലി 
എൻ.എസ്.എസിൽ തർക്കം. 
രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവച്ചു.
സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ശ്രമിക്കുന്നതായി ഒരു വിഭാഗം ഉന്നയിച്ചിരുന്നു. തരൂരിനെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് സുരേഷ് ആണെന്നും പ്രചാരണം ഉയർന്നിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ സുരേഷിന്റെ രാജി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും.
സംസ്ഥാന കോൺഗ്രസ്സ് നേതൃത്വത്തിനെതിരെയും, ശശി തരൂരിനെ പുകഴ്ത്തിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി.
കേരളത്തിൽ പ്രതിപക്ഷം ഉണ്ടോയെന്ന് സംശയിക്കുന്നു. ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. ഉമ്മൻ ചാണ്ടി ആയിരുന്നുവെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. സമുദായത്തെ തള്ളി പറഞ്ഞതുകൊണ്ടാണ് വി.ഡി.സതീഷൻ ഇഷ്ടക്കാരനല്ലാതായത്. ശശി തരൂർ തറവാടി നായരാണ്.പ്രധാനമന്ത്രിയാകാൻ പോലും യോഗ്യനാണ് തരൂർ.ദി ന്യൂ ഇന്ത്യൻ എക്സപ്രസിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചത്.
പക്ഷിപ്പനിയെ തുടർന്ന് ജില്ലകൾക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരിൽ ബാധിക്കാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്‌. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ സകലരും പാലിക്കണം. 
ക്രിക്കറ്റ് ടിക്കറ്റിന് വർദ്ധിപ്പിച്ച നികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല.
ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. വൻകിട മദ്യക്കമ്പനികൾക്ക് 4 ശതമാനം വിൽപ്പന
 നികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണ ജനങ്ങളോട് ഈ ക്രൂരത കാട്ടുന്നത്. 
ഇരട്ട സഹോദരന്മാർ കരുതൽ തടങ്കലിൽ
ചെന്നീർക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ തുളസിയുടെ ഇരട്ട മക്കളായ കണ്ണൻ (മായാ സെൻ -32), വിഷ്ണു (ശേഷാ സെൻ -32 ) എന്നിവരാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയമപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കിലായത്.
അടിപിടി, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കഠിന ദേഹോപദ്രവം, വീടുകയറി യുള്ള ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, സ്ത്രീകൾക്കെതിരെ അതിക്രമം, ഗഞ്ചാവ് കച്ചവടം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികളാണിവർ.
മൊബൈൽ ഫോൺ ചാർജ്ജിംഗിനിടെ വൈദ്യുതി ആഘാതമേറ്റ് പ്ലസ് -ടു വിദ്യാർത്ഥി മരിച്ചു.
◾കോഴിക്കോട് പയ്യാനക്കൽ കുറ്റിക്കാട്ടു തൊടി നിലംപറമ്പിൽ അഭിഷേക് നായർ - 17 ആണ് മരിച്ചത്. ഫോണിൽ ചാർജിംഗ് നടക്കാതെ വന്നതോടെ ചാർജർ കണക്ഷൻ പ്ലഗിൽ നിന്നും മാറ്റാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഉടൻ തന്നെ ബന്ധുക്കൾ അഭിഷേകിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ.
കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ.ആലപ്പുഴ ലോക്സഭാ മണ്ഡലം ബി.ജെ.പി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നത് സി.പി.എമ്മും, യു.ഡി.എഫും നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ്. ലഹരി മാഫിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് പിണറായി സർക്കാരിന്റേ തെന്നും, യു.ഡി.എഫിലെ പോലെ എൽ.ഡി.എഫിലും കുടുംബാധിപത്യമാണ് നടക്കുന്നതെന്നും ദേശീയ നേതാവ് കുറ്റപ്പെടുത്തി

◾സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനില്‍ പ്രതിസന്ധി. സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികള്‍ക്ക് ഈ നയം പ്രതികൂലമായി ബാധിക്കും.

◾പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെക്കുറിച്ചാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞതവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോള്‍ ആണ് കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികള്‍ക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി.

◾ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചില്ല. കാരണം പരിശോധിക്കുമെന്നറിയിച്ച് ജന്മഭൂമി എം ഡി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിര്‍പ്പിന്റെ സൂചനയായാണ് വിലയിരുത്തല്‍. മറ്റു മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ സുരേന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം ജന്മഭൂമി പ്രാധാന്യം കുറച്ചുനല്‍കുന്നുവെന്ന പരാതിക്കിടയില്‍ ഈ വാര്‍ത്തയും മുക്കിയതിന്റെ ഞെട്ടലിലാണ് ബി ജെ പി നേതൃത്വം.

◾ഹോണ്‍ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആര്‍ അനിലിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റില്‍ അടിച്ച കനകനഗര്‍ സ്വദേശി സൈനുദീനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
 അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു
◾കാസര്‍കോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കാസര്‍ഗോഡ് എസ് പി അറിയിച്ചു. മരണകാരണം ഉറപ്പാക്കാനായി രാസപരിശോധനാ വേണം. അതിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തില്‍, പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കാടാമ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

◾പത്തനംതിട്ട കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലില്‍ നിന്ന് ബിരിയാണി വരുത്തിച്ച് കഴിച്ച പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളിലെ 13 കുട്ടികള്‍ക്കും ഒരു അധ്യാപികക്കും ഭക്ഷ്യവിഷബാധ. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

◾ഭക്ഷ്യസുരക്ഷ പരിശോധനയില്‍ പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. അഞ്ച് ഹോട്ടലുകള്‍ക്ക് പിഴച്ചുമത്തി. ഒരാഴ്ചയ്ക്കിടെ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

◾കണ്ണൂര്‍ ധര്‍മടത്ത് മദ്യപിച്ചെത്തിയ ജേഷ്ഠന്‍ അനിയന്റെ കുത്തേറ്റ് മരിച്ചു. കുത്തുകൊണ്ട ജേഷ്ഠന്‍ ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുത്തിയ അനുജന്‍ അഫ്സലിനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഐ എസിലേക്ക് പോയവര്‍ എല്ലാം മുജാഹിദ് പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന് സമസ്ത. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ് പരിപാടിയില്‍ പോവില്ലെന്നും അതിന് സമസ്തയെ ദുര്‍വാശിക്കാരെന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. ചങ്കൂറ്റം ഉളളവര്‍ സമസ്തയില്‍ ഉണ്ട് എന്ന് മറക്കേണ്ടന്നും സമസ്തയൊട് ആര് കളിച്ചാലും അത് നാശത്തിനാണെന്ന് ഓര്‍ക്കണമെന്നും ജിഫ്രിക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
"മകരവിളക്ക് ഇക്കുറി ഗംഭീരമാവും" ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ.
ഏറ്റവും കൂടുതൽ ഭക്തജന പങ്കാളിത്തുള്ള മികച്ച മകരവിളക്കുത്സവമായിരിക്കും ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. ശബരിമലയിലെ ഉത്സവ ക്രമീകരണങ്ങൾ വിലയിരുത്തിയ പ്രത്യേക യോഗശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹം വർദിക്കുമെന്നാണ് ദേവസ്വത്തിന്റെ കണക്ക്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മകരജ്യോതി വ്യൂ പോയിൻറുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹിൽ ടോപ്പിലെ ക്രമികരണങ്ങൾ പൂർത്തിയായി. യാതൊരു പരാതിക്കും ഇട നൽകാതെ മകരവിളക്ക് മത്സരം ഗംഭീരമാക്കാമെന്നാണ് ബോർഡിന്റെ പ്രതീക്ഷയെന്നും പ്രസിഡന്റ് പറഞ്ഞു.
അന്നദാനത്തെ ആശ്രയിക്കുന്ന ഒരു തീർത്ഥാടകനു പോലും ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടാവില്ല. വെടിക്കെട്ട് നിരോധിക്കാൻ കോടതി പറഞ്ഞിട്ടില്ലെങ്കിലും മാളികപ്പുറത്ത് വെടിക്കെട്ട് നടത്തില്ല. നിത്യ കൂലിക്കാരുടെ വേതനത്തിൽ കാലോചിതമായ മാറ്റം വരുത്തുമെന്നും, അയ്യപ്പഭക്തരിൽ നിരാശ ഉളവാക്കുന്ന നെഗറ്റീവ് വാർത്തകൾ ഗുണം ചെയ്യില്ലെന്നും അനന്തഗോപൻ പറഞ്ഞു.
ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, അസി.എക്സിക്യൂട്ടീവ് ഓഫീസർ എ.രവികുമാർ, പി.ആർ.ഒ സുനിൽ അരുമാനൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പൊൻകുന്നത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്.
◾തീർത്ഥാടകരുടെ വാനും, നിയന്ത്രണം വിട്ട കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു ശനിയാഴ്ച രാത്രി അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സൂചന. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

◾വയനാട് ബത്തേരിയിലിറങ്ങിയ പാലക്കാട് ടസ്‌കര്‍ ഏഴാമനെ (പിടി സെവന്‍) പിടികൂടുന്നതിന്റെ ഭാഗമായുള്ള നിരീക്ഷണം തുടരുന്നു. ധോണിയില്‍ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട് ആര്‍ആര്‍ടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്. കൊമ്പന്‍ ഏഴാമന്‍ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം, ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് നിരീക്ഷിക്കുന്നത്. കുങ്കിയാനകളും സജ്ജമാണ് .

◾ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി യുവാവ് ബാംഗ്ളൂരിൽ മരിച്ചു.
◾വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോട്ടയം വടവാതൂർ വള്ളോംപറമ്പിൽ വി.ടി.സോമൻകുട്ടിയുടെ മകൻ ലിഫ്റ്റ് ടെക്നിഷ്യൻ ശരൺ.ജി.സോമൻ - 26 ആണ് അപകടത്തിൽ മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5.40 ഓടെയായിരുന്നു സംഭവം. എട്ട് നില കെട്ടിടത്തിന്റെ മുകളിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
മണർകാട് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥകെ.പി. പൊന്നമ്മ മാതാവും'ശരത്ത്, ശ്യാം.ശ്രാവൺ എന്നിവർ സഹോദരങ്ങളുമാണ്.സംസ്കാരം പിന്നീട്◾ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു മരിച്ചു. മംഗലാപുരം സ്വദേശി ശേഖര്‍ പൂജാരി (68) ആണ് മരിച്ചത്.

◾ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേര്‍ അഴുതക്കടവില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണന്‍ എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായി വിവരം.

◾മൂവാറ്റുപുഴ കോട്ടയം റൂട്ടില്‍ എംസി റോഡില്‍ കൂത്താട്ടുകുളം ചോരക്കുഴിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭര്‍ത്താവ് കുര്യന്‍ ഓടിച്ചിരുന്ന കാര്‍ വിടിജെക്ക് സമീപം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾അനധികൃത മദ്യ വില്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വീടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും എക്സൈസ് സംഘം പിടികൂടി.മുതുകുളം ഫ്ലവര്‍ജഗ്ഷന് പടിഞ്ഞാറ് വിശ്വഭവനത്തില്‍ ഓമനക്കുട്ടനെ (51) ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാള്‍.

◾മെഡിക്കല്‍ കോളേജില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു. മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

◾കര്‍ണാടകയിലെ ബെലഗാവിയില്‍ ശ്രീരാമസേന നേതാവിനെതിരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവികുമാര്‍ കോകിത്കറിന് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച സംഘടനാ തലവന്‍ പ്രമോദ് മുത്തലിക് ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇത്തരം ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും പറഞ്ഞു.

◾ജനസംഖ്യാ വര്‍ദ്ധനവിന് കാരണം സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷന്‍മാരുടെ അശ്രദ്ധ മൂലവുമാണെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍. അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്‌തെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതിപക്ഷ ആരോപണം.

◾എയര്‍ഇന്ത്യ വിമാനത്തിലെ അതിക്രമത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ചന്ദ്രശേഖരന്‍ സമ്മതിച്ചു.

◾ദുബൈയില്‍ പൊതുസ്ഥലത്തു നിന്ന് ലഭിച്ച വന്‍തുക പൊലീസില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയ ഇന്ത്യക്കാരന് ദുബൈ പോലീസിന്റെ ആദരവ്. ഉപേന്ദ്രനാഥ് ചതുര്‍വേദി എന്ന ഇന്ത്യക്കാരന് ലഭിച്ചത് 1,34,930 ദിര്‍ഹം (30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)ആണ് . ഉടനെ തന്നെ ചതുര്‍വേദി പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ് പണം അവിടെ ഏല്‍പ്പിക്കുകയായിരുന്നു.ഉപേന്ദ്രനാഥിന്റെ സത്യസന്ധതയെ അഭിനന്ദിച്ച അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അദ്ദേഹത്തിന്റെ അനുമോദനമായി സര്‍ട്ടിഫിക്കറ്റും കൈമാറി.

◾കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 33 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.പിടിയിലായവരെയെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

◾ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തായ്‌ലന്‍ഡ് രാജകുമാരി ബജ്രകിത്യഭ മൂന്നാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ തുടരുന്നു. അടുത്ത കിരീടാവകാശിയാണ് 44കാരിയായ ബജ്രകിത്യഭ. ഡിസംബര്‍ 15നാണ് കുഴഞ്ഞുവീണത്. മൈകോപ്ലാസ്മ അണുബാധയെ തുടര്‍ന്നുള്ള വീക്കം മൂലമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വീട്ടമ്മയെയും, ഭർത്താവിനേയും അസഭ്യം വിളിച്ച സംഭവത്തിൽ ചിറക്കടവ് സ്വദേശി പോലീസ് പിടിയിൽ.
◾ചിറക്കടവ് പാറാംതോട് കോളനിയിൽ വെട്ടിക്കൽ വീട്ടിൽ രാജേഷ് (അഭിലാഷ്-42) ആണ് അറസ്റ്റിലായത്.
അഭിലാഷിന്റെ ഭാര്യയ്ക്ക് ഫോൺ ചെയ്യാൻ അവസരം നൽകിയ വീട്ടമ്മയോട് മര്യാദ ലംഘനം നടത്തുകയും, ബവരുടെ ഭർത്താവിനെ അസഭ്യം പറയുകയും ചെയ്തതായാണ് കേസ്.വീട്ടമ്മ നൽകിയ പരാതിയിന്മേൽ പൊൻകുന്നം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ എൻ, എസ്.ഐ റെജിലാൽ കെ.ആർ, എസ്.ഐ ബിജു പി.എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻറിലായി.
ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ.
കഴിഞ്ഞ മാസം 29 ന് കോട്ടയം സാങ്ക്രാന്തിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ നൽകി ഭക്ഷിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യയും, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമായ രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച സംഭവത്തിലാണ് ഗാന്ധിനഗർ പോലീസ്
മലപ്പുറം തിരൂർ മേൽമുറി പാലത്തുങ്കൽ ഭാഗം പിലാത്തോട്ടത്തിൽ മുഹമ്മദ് സിറാജുദീൻ (20) അറസ്റ്റിലായത്. ഹോട്ടലിൽ ചീഫ് കുക്കായ സിറാജുദീൻ ഒളിവിൽ കഴിയുന്നതിനിടെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നും ഇയാളെ പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.

◾കോവിഡ് കേസുകള്‍ കൂടുന്നതിനിടയില്‍ നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ അനുവദിച്ച് ചൈന. വിദേശയാത്രക്കാര്‍ക്കുണ്ടായിരുന്ന വിലക്കു ചൈന പൂര്‍ണമായും പിന്‍വലിച്ചു. വീസ വിതരണം പുനരാരംഭിച്ചു.

◾റോക്കറ്റ് ആക്രമണത്തില്‍ 600 യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. യുക്രെയ്നില്‍ റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂര്‍ ക്രിസ്മസ് വെടിനിര്‍ത്തല്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കിഴക്കന്‍ യുക്രെയ്നിലെ ക്രമറ്റോര്‍സ്‌കില്‍ യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്കു നേരെയായിരുന്നു റോക്കറ്റ് ആക്രമണം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നാണം കെടുത്തി മുംബൈ സിറ്റി എഫ് സി. എതിരില്ലാത്ത നാല് ഗോളിനാണ് മുംബൈ സിറ്റി മഞ്ഞപ്പടയെ തകര്‍ത്ത് വിട്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ സിറ്റ്ി ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.

◾ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പുസ്തക പ്രകാശ ചടങ്ങിനായി കേരളത്തിലെത്തി. സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദന്‍ പ്രൊഫ. കെ.കെ.അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ ‘ഞാന്‍ സാക്ഷി’ പ്രകാശനം ചെയ്യാനാണ് ധോണി കാസറഗോഡെത്തിയത്. ചടങ്ങി്ല്‍ നടന്‍ ടൊവിനോ തോമസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

◾ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് നാളെ ഗുവാഹത്തിയില്‍ തുടക്കം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ജനുവരി 12, 15 തിയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. രോഹിത് ശര്‍മ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ സവിശേഷത.

AKSHAYA Result 08/01/2023

1 st Prize :
Amount: ₹7,000,000/-
AV665886  

Consolation Prize :
Amount: ₹8,000/-
AN665886 AO665886 AP665886 AR665886 AS665886 AT665886 AU665886 AW665886 AX665886 AY665886 AZ665886  

2 nd Prize :
Amount: ₹500,000/- 
AZ489757  

3 rd Prize :
Amount: ₹100,000/- 
AN543356 AO109771 AP675481 AR746070 AS635052 AT737029 AU145027 AV781168 AW385471 AX324016 AY317049 AZ671058  

4 th Prize :
Amount: ₹5,000/-
0144 0619 0828 2270 2721 2770 2946 3240 5019 6400 6630 6679 7288 7440 7552 7971 9291 9369  

5 th Prize :
Amount: ₹2,000/-
1082 1687 2697 3584 4303 7081 9690  

6 th Prize :
Amount: ₹1,000/-
0038 0079 0992 1053 1195 2314 2370 2761 3172 3196 3627 3899 4095 4563 4943 5356 5866 6462 6538 8078 8093 8448 9493 9526 9715 9847  

7 th Prize :
Amount: ₹500/-
0088 0116 0240 0369 0588 0775 0782 0870 0916 1659 1757 2193 2223 2389 2424 2605 2688 2878 3069 3229 3277 3333 3412 3807 3857 3876 3952 4131 4301 4995 5248 5266 5279 5306 5330 5510 5597 6107 6114 6447 6562 6696 6718 6723 6736 6958 7139 7144 7311 7343 7707 7752 7756 7806 8110 8117 8258 8361 8619 8871 9020 9158 9240 9287 9303 9320 9347 9570 9605 9667 9767 9843  

8 th Prize :
Amount: ₹100/-
0090 0305 0310 0433 0517 0569 0586 0668 0854 0991 1067 1085 1211 1300 1443 1472 1539 1651 1657 1661 1836 1874 2013 2166 2245 2298 2408 2443 2506 2511 2609 2644 2645 2873 3033 3036 3123 3164 3193 3195 3347 3376 3420 3433 3448 3481 3975 3983 4215 4267 4272 4336 4359 4403 4406 4417 4518 4616 4680 4740 4746 4777 4801 4806 5161 5257 5366 5382 5571 5599 5602 5875 5985 6082 6255 6501 6507 6519 6683 6714 6757 6772 7018 7108 7111 7235 7277 7327 7337 7345 7389 7408 7475 7949 8039 8083 8200 8270 8287 8368 8533 8571 8704 8752 8763 8777 8961 8974 9050 9059 9073 9153 9207 9430 9544 9569 9594 9674 9749 9769 9875 9894 9947  
Type settings-KURIAKOSE 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.