വാർത്തകൾ കാണാം.
|JACOB CHERIAN|
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനനേട്ടവുമായി തിരുവല്ല ഇരുവള്ളിപ്ര സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ.
◾കോഴിക്കോട് നടന്ന സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടക മത്സരത്തിൽ ഹയർ സെക്കണ്ടറി - ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടിയാണ് തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ജില്ലക്ക് അഭിമാനമായത്.സംസ്ഥാന തലത്തിൽ ആദ്യമായാണ് ഒരേ മത്സരയിനത്തിൽ ഹയർ സെക്കണ്ടറി - ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടുന്നത്.
ബൈബിളിലെ ദാവീദിന്റെ കഥ ഹയർ സെക്കണ്ടറി വിഭാഗവും, ഹൈസ്കൂൾ വിഭാഗം ഭാരതസ്വാതന്ത്ര്യലബ്ദിക്കു വേണ്ടി പോരാടിയ ത്സാൻസി റാണി ലക്ഷ്മിഭായിയുടെ വീര ഇതിഹാസ കഥയുമാണ് വേദിയിൽ അവതരിപ്പിച്ചത്.ഇരു വിഭാഗത്തിലെയും കലാ താരങ്ങൾക്ക് പരിശീലനം നൽകിയത് എറണാകുളം വൈപ്പിൻകര സ്വദേശി അലക്സ് താഴൂർപ്പാടമാണ്.സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ആദ്യമായി ചവിട്ട് നാടകമത്സര ഇനത്തിൽ പങ്കെടുത്ത് നേട്ടം കൊയ്തത് സ്കൂളിനും അഭിമാനമായി
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം. തിരുവല്ല സ്വദേശികൾ അറസ്റ്റിൽ.
◾പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച കൊല്ലാന്‍ ശ്രമം. തിരുവല്ല കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നീ യുവാക്കളെ റിമാന്‍ഡ് ചെയ്തു. ജോലികഴിഞ്ഞ് വരും വഴി യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്.
കുന്നന്താനത്ത് തൊഴിലാളി കുത്തേറ്റ് മരിച്ചു
◾തടി കച്ചവടക്കാരൻ അറസ്റ്റിൽ.
കവിയൂർ പൊക്കുഴി ചേറ്റോത്ത് ചക്കുങ്കൽ സി.വി.സജീന്ദ്രൻ ( സാജു - 48) ആണ് മാന്നാനം അടവിച്ചിറ മലങ്കാവിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ കുത്തേറ്റ് മരിച്ചത്. തടി കച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സാജുവും തമ്മിൽ ദീർഘകാലമായി ബന്ധമാണ്
ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കുന്നന്താനം ജംഗ്ഷനിൽ വച്ച് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സംഭവത്തിൽ കീഴ്‌വായ്പൂര് പോലീസ് പുളിന്താനം വെള്ളാംപൊയ്കയാൽ അനീഷ് മോനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ കാണിക്ക സർക്കാർ ഖജനാവിലേക്ക് പോകയാണെന്ന പ്രചാരണം അവാസ്ഥവം - അഡ്വ. കെ അനന്തഗോപൻ
◾ദേവചൈതന്യവും, ഭൗതിക സാഹചര്യങ്ങളും ക്ഷേത്രങ്ങളിൽ വർദ്ധിക്കേണ്ടതിന്റെ ആവശ്യം കാലാനുസൃതമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ നിസ്സീമമായ ഭക്തിയുടെ ഫലമാണ് കഴിഞ്ഞ നാല് വർഷമായി അനുഭവിച്ച ദുരിതങ്ങളിൽ നിന്നുള്ള മോചനം.സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിന് നിരുപാധികം നൽകിയ സാമ്പത്തിക സഹായമാണ് ദേവസ്വം ബോർഡിനെ കഴിഞ്ഞ നാല് വർഷമായി പിടിച്ചു നിർത്തിയതെന്നും, അതിനാൽ ക്ഷേത്രവികസനത്തിൽ ഭക്തജനങ്ങൾ ആത്മാർത്ഥമായി ഇടപെടണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്
ഒ.കെ.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
കലാപരിപാടികളുടെ ഉദ്ഘാടനം സീമ.ജി.നായർ, നീനാ പിള്ള എന്നിവർ സംയുക്തമായി നിർവ്വഹിച്ചു.നേത്രരോഗ വിദഗ്ദൻ ഡോ.ബി.ജി.ഗോകുലൻ രചിച്ച കവിയൂർ മഹാദേവം എന്ന ആൽബത്തിന്റെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡൻറ് നിർവ്വഹിച്ചു.കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീരഞ്ജിനി ഗോപി, ഗ്രാമ പഞ്ചായത്തംഗം ശ്രീകുമാരി, ചലച്ചിത്ര സംവിധായകൻ കവിയർശിവ പ്രസാദ്, ഉപദേശക സമിതി സെക്രട്ടറി അനീഷ് കുമാർ, സഹദേവൻ, മായാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവ്വഹിച്ചു.
◾റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പുതിയ കെട്ടിടം വേഗത്തിൽ സാധ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെയും, പുതുതായി പണി കഴിപ്പിച്ചു ഫാർമസി ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗികൾക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുക്കാനുള്ള ഇ ഹെൽത്ത് സംവിധാനം ഇവിടെ നടപ്പാക്കുമെന്നും, 69 ലക്ഷം രൂപ മുതൽ മുടക്കി ഉന്നത ഗുണനിലവാരത്തിലുള്ള ലേബർ റൂം സജ്ജമാക്കുമെന്നും, ഗുണനിലവാരമുള്ള ചികിത്സ നൽകുന്നതിന് ക്വാളിറ്റി അക്രിഡിറ്റേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പുതിയ കെട്ടിടം കൂടി സാധ്യമാകുന്നതോടെ വലിയ മുന്നേറ്റം റാന്നിയുടെ ആരോഗ്യമേഖലയിലുണ്ടാവുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗത്തിനിടെ അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എയും പ്രത്യാശ പ്രകടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റന്മാരയ കെ.ആർ.പ്രകാശ്, അനിത അനിൽകുമാർ, ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, ജനപ്രതിനിധികളായ ജേക്കബ് സ്റ്റീഫൻ, സതീഷ്.കെ.പണിക്കർ, കോമളം അനിരുദ്ധൻ, നയനാ സാബു, അഡ്വ.സിബി, എം.എസ്.സുജ, അന്നമ്മ തോമസ്, കെ.എം.മാത്യു, ഷിജി മോഹൻ, ഗ്രേസി തോമസ്, കെ.എം.നബീസത്ത് ബീവി, സന്ധ്യാദേവി, റാന്നി ബി.ഡി.ഒ അനു മാത്യു ജോർജ്ജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, കെ.എസ്.എച്ച്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.സുരേഷ് കുമാർ,
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് ഡോ.റെയ്മോൾ ജേക്കബ്, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇലന്തൂർ ഇരട്ട നരബലിക്കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ◾ഇലന്തൂരിൽ നടന്ന പത്മയുടെ കൊലപാതക കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്.മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.പാരമ്പര്യ ചികിത്സ നടത്തിവന്ന ഇലന്തൂരിലെ ഭഗവത് സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഹൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.കൊല നടത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം കറിവച്ച് കഴിച്ചതോടെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇലന്തൂരിൽ പത്മയെ കൂടാതെ കൊല ചെയ്യപ്പെട്ട റോസിലിന്റെ കേസിൽ കുറ്റപത്രം രണ്ട് ആഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ് സാധ്യത.
1600 പേജുള്ള ആദ്യ കുറ്റപത്രത്തിൽ സാക്ഷികളുടെ എണ്ണം 166 ആണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് ജില്ലയ്ക്ക് കിരീടം.
നിര്യാതരായി
ജയശ്രീ പ്രസന്നകുമാർ
◾കുറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ തിരുവല്ല കുറ്റൂർ മോഡിയിൽ പ്രസന്ന സദനത്തിൽ ജയശ്രീ പ്രസന്നകുമാർ-51 നിര്യാതയായി.
സംസ്കാരം ഇന്ന് ( 8/1) ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ.ആർ.ഡി.ഏജൻറായിരുന്നു. റിട്ട. വെറ്റിനറിഉദ്യോഗസ്ഥൻ പ്രസന്നകുമാർ (തമ്പി) ആണ് ഭർത്താവ്.
മക്കൾ: ജ്യോതിശ്രീ, ശ്രീജിത്ത് പിള്ള.
മരുമകൻ: ശ്രീജിത്ത്.
പി സി ജോസഫ്
◾നിരണം: പറയം പറമ്പിൽ കൂടഭാഗത്ത് P.C. ജോസഫ് (ജോയി (73 ) നിര്യാതനായി.
മക്കൾ: റീന മത്തായി,
ജേക്കബ് ജോസഫ് ( റിജോ),
മരുമക്കൾ: AG മത്തായി ( കൊച്ചുമോൻ) ആര്യപിടാരത്ത് , സോഫി ജേക്കബ് (ചിറക്കകത്ത് പാണ്ടനാട് )
◾കോഴിക്കോട് അഞ്ച് നാൾ നീണ്ടു നിന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 945 പോയന്റുകൾ നേടി കോഴിക്കോട് സ്വർണ്ണകപ്പ് തിരികെ പിടിച്ചു.ഇരുപതാം തവണയാണ് കോഴിക്കോട് ചാമ്പ്യൻപട്ടം സ്വന്തമാക്കുന്നത്.ആദ്യ മൂന്ന് ദിനങ്ങളിൽ കണ്ണൂർ ജില്ലയായിരുന്നു മുന്നിൽ. അവസാന രണ്ട് ദിനങ്ങളിലെ മികച്ച പ്രകടനമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. 925 പോയന്റുമായി കണ്ണൂരും, കഴിഞ്ഞ തവണ ചാമ്പുന്മാരായ പാലക്കാടും രണ്ടാം സ്ഥാനത്തിന് തുല്യ പങ്കാളിയായി. 915 പോയന്റ് നേടിയ തൃശ്ശൂരിനാണ് മൂന്നാം സ്ഥാനം. സ്കൂൾ തലത്തിൽ 156 പോയന്റ് നേടിയ ഗുരുകുലം എച്ച്.എസ്.എസും, 142 പോയന്റ് നേടിയ തിരുവനന്തപുരം വഴുതക്കാട് സ്കൂളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
മലയോര ജനതയുടെ സ്വപ്നം പൂവണിഞ്ഞു: പെരുനാട് സി.എച്ച്.സി യിലെ കിടത്തി ചികിത്സ ഉദ്ഘാടനം നടന്നു.
◾സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പെരുനാട് സി.എച്ച്.സിക്കായി അടുത്ത ഘട്ടത്തിൽ നിർമ്മിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. സി.എച്ച്.സി യിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരുനാട്ടിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നമാണ് കിടത്തി ചികിത്സ യാഥാർത്ഥ്യമായതോടെ സാക്ഷാത്കരിച്ചത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുനാട്ടിലെ ജനങ്ങൾ അഡ്വ.പ്രമോദ് നാരായണന് നൽകിയ വോട്ടുകൾ പാഴായില്ലെന്ന് ഇതോടെ വ്യക്തമാണ്ശബരിമല ഉൾപ്പെട്ട പഞ്ചായത്ത് ആയതു കൊണ്ട് തന്നെ പെരുനാട് സി.എച്ച്.സി യുടെ പ്രാധാന്യം വളരെ വലുതാണ്.അപകടം എന്തെങ്കിലും സംഭവിച്ചാൽ തീർത്ഥാടകർ ആദ്യമെത്തുന്ന ആശുപത്രി പെരുനാട് സി.എച്ച്.സിയാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു. അലോട്ട്മെന്റ് പോസ്റ്റുകൾക്ക് പുറമെ എൻ .എച്ച്.എം വഴി മൂന്ന് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിലും ഡോക്ടർമാർ ഇണ്ടാവും. ആദിവാസി സഹോദരങ്ങൾ ഉൾപ്പെട്ട പഞ്ചായത്തായതിനാൽ ഒ.പി നവീകരണം നടത്തി പുതിയ കെട്ടിടം പണിത് സൗകര്യങ്ങൾ വിപുലപ്പെടുത്തി ലാബ് സംവിധാനം ഒരുക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.ഗോപി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസറ്റ് ഡി. കല,ജേക്കബ് സ്റ്റീഫൻ,എം.എസ്.ശ്യാം, ടി.എസ്.ശാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി, ഡോ.എസ്.ശ്രീകുമാർ, ഡോ.അംജിത് രാജീവൻ, റോബിൻ.കെ.തോമസ്, പ്രമോദ് മാമ്പാറ, വി.ടി.ചെറിയാൻ, സോമസുന്ദരൻ പിള്ള, എ.സി.രാമചന്ദ്രൻ, ബിജു മുസ്തഫ, പെരുനാട് മെഡിക്കൽ ഓഫീസർ ഡോ. ആര്യ.ആർ.നായർ, ഡപ്യൂട്ടി ഡയറക്ടർ ഡോ.വനജ എന്നിവർ പങ്കെടുത്തു.
Latest News
◾ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
◾നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് അധ്യക്ഷന്‍. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലതലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടത്തി നടപ്പിലാക്കും.
◾ശശി തരൂര്‍ തറവാടി നായര്‍ ആണെന്നും പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാണെന്നും പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
◾കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതിനുളള വഴികള്‍ സിനഡ് ചര്‍ച്ച ചെയ്യാമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അറിയിപ്പ് പരിഗണിച്ച് സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും വിധി നിര്‍ണയത്തില്‍ അടക്കം ഒരു പരാതിയും കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
◾സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ടെന്നും ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005ലെ എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
◾കലോത്സവത്തിലെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും ലീഗിന്റെ മെഗാഫോണായി റിയാസ് പ്രവര്‍ത്തിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു
◾കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും.
◾മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബു ഭീഷിണിപ്പെടുത്തിയെന്ന പരാതിയുമായി മുരളീധരന്‍. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കി. തന്നെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്പിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു.
◾സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്.
◾ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രന്‍. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
◾സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ 30 കിലോയോളം തൂക്കമുള്ള വമ്പന്‍ രാജ വെമ്പാല. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.
◾മാധ്യമങ്ങള്‍ കാണുന്ന രാഹുലും ബിജെപി കാണുന്ന രാഹുലും അല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി. അതേസമയം ഇന്ത്യയിലെ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലഗാവിയില്‍ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരില്‍ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജില്ലയാണ് ബെലഗാവി.
◾ഉത്തരേന്ത്യയില്‍ കൊടും ശൈത്യം മൂലം ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. മൂടല്‍മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തില്‍ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയില്‍ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍.
◾വിമാനത്തില്‍ വീണ്ടും അതിക്രമം. എയര്‍ ഇന്ത്യ മുംബൈ ലണ്ടന്‍ വിമാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് എട്ട് വയസുകാരിയോടാണ് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ പ്രകോപിതനായ അക്രമിയെ വിമാനത്തില്‍ കെട്ടിയിട്ടു.
◾പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ നല്‍കാത്ത ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ജീവനക്കാര്‍. ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 7000 പേരെയാണ് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ എത്തിയ ഉടന്‍ പിരിച്ചുവിട്ടത്.
◾പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് സൗദി ക്ലബ് അല്‍ നസര്‍. താരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്.
◾ഐഎസ്എല്ലില്‍ തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയെ നേരിടാന്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി
◾സ്കൂളിൽ ജോലി വാഗ്ദാനം നൽകി മൂന്നര ലക്ഷം രൂപാ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിലായി.
കറ്റാനത്തുള്ള സ്കൂളിൽ പ്യൂൺ ജോലി വാഗ്ദാനം നൽകി അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനത്തിൽ മനോജ് ആനന്ദിന്റെ ഭാര്യ അർച്ചന വിജയനിൽ നിന്നും 3.5 ലക്ഷം രൂപാ കബളിപ്പിച്ച കേസിലെ പ്രതി ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചുതാലയത്തിൽ ദിനേശ് കുമാർ-49 ആണ് അറസ്റ്റിലായത്. 2020 മാർച്ച് 21നാണ് പ്രതിക്ക് അർച്ചന തുകയ്ക്കുള്ള രണ്ട് ചെക്കുകൾ നൽകിയത്. തട്ടിപ്പ് മനസ്സിലായ അർച്ചന 2021 ജനുവരി 26നാണ് പോലീസിൽ പരാതി നൽകിയത്.അടൂർ പോലീസ് പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം
◾പുതുവർഷദിനം ഹോട്ടലിൽ നിന്നും ഓൺലൈനിൽ കുഴിമന്തി വാങ്ങി കഴിച്ച കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) എന്ന വിദ്യാർത്ഥിനിയാണ് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ 29 ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും അൽഫാം ഓർഡർ നൽകി വാങ്ങി കഴിച്ച കോട്ടയം പാലത്തറ സ്വദേശിനി നഴ്‌സ് രശ്മി മരണപ്പെട്ടിരുന്നു
കോവിഡ് സ്ഥിതിവിവരക്കണക്കുകൾ മറച്ചു വച്ചിട്ടില്ലെന്ന് ചൈന.
◾കോവിഡ് വ്യാപനം സംബന്ധിച്ച് ചൈന നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ സുതാര്യമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണത്തെ തുടർന്നാണ് ചൈന പ്രതികരിച്ചത്.കോവിഡ് സംബന്ധിച്ച കണക്കുകൾ എപ്പോഴും ചൈന ഉത്തരവാദിത്വത്തോടെ പങ്കുവച്ചതായി വാഷിംഗ്ടൺ ഡിസിയിലെ ബെയ്ജിംഗ് എംബസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് പുറമെ നിരവധി രാജ്യങ്ങളും ചൈനക്കെതിരെ ആരോപണം ഉയർത്തിയിരുന്നു
കോ വിസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയും, മരണപ്പെട്ടവരുടെയും കണക്കുകൾ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടനയിലെ ഹെൽത്ത് എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ ആരോപിച്ചത്. ശരിയായ വിവരങ്ങൾ സുതാര്യമായി ചൈന പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസുസും ആവശ്യപ്പെട്ടിരുന്നു
◾ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ച 63500 പരാതികളില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം. ബഫര്‍സോണ്‍ മേഖലയിലുള്ള ഒരുലക്ഷത്തില്‍പ്പരം കെട്ടിടങ്ങളെ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.
സ്‌കൂള്‍ കലോത്സവം സമാപിച്ചു.
◾അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തും 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ 90 പോയിന്റോടെ ഒന്നാമതെത്തി. 71 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് മുന്‍മന്ത്രി കെ കെ ശൈലജ. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ശൈലജ ടീച്ചര്‍. രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഉണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജൂഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ നല്‍കിയ പരാതി ലോകായുക്ത നാളെ പരിഗണിക്കും.
◾സ്‌പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതില്‍ കൃത്രിമം കാട്ടിയ കൊല്ലം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിലെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അമല്‍ജിത്ത് കെ എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ്, യു ഡി ക്ലര്‍ക്ക് നിതിന്‍ റോയ്, ഓഫീസ് അറ്റന്‍ഡന്റ് ഉമേഷ് പി എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
◾ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നോവ ക്രിസ്റ്റയില്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത്. മീന്‍ മാര്‍ക്കറ്റിലും പോലീസ് കാന്റീനിലും എ ആര്‍ ക്യാമ്പിലും അങ്ങനെ നിരവധി സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഓടുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ അറസ്റ്റ് ചെയ്തു.
◾മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ നെയ്യാര്‍ഡാം സ്വദേശി അനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാര്‍ഡാം കിക്മ കോളേജില്‍ തുടങ്ങിയ കാലം മുതല്‍ ജോലി ചെയ്തിരുന്ന അനില്‍കുമാറിനെ അടുത്തിടെ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ പ്രതിഷേധിക്കാന്‍ അനില്‍കുമാര്‍ എത്തിയതെന്ന് പോലിസ് പറഞ്ഞു.
◾കൊല്ലം ചിതറയില്‍ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നിന്നിരുന്ന പ്രതി അറസ്റ്റില്‍. മാങ്കോട് സ്വദേശി സജീവനെയാണ് മല്‍പ്പിടുത്തത്തിനൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയെല്ലാം പ്രതി ജനല്‍ ചില്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ നായ്കളെ പരിശീലിപ്പിക്കുന്ന സംഘം ആദ്യം കെട്ടിയിട്ടു. ഇതിനു ശേഷമാണ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.
◾കൊല്ലം നിലമേലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ 13 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.ഇവരില്‍ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തെങ്കില്‍ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. മദ്യപിച്ചു സ്ഥാപനത്തില്‍ എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാന്‍ പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂറിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ബത്തേരിയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയെകൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആനയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് .ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി
◾കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലില്‍ വൃത്തിഹീനമായ ഫ്രീസറുകള്‍ കണ്ടെത്തി.അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി.
◾തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തിലെ പക്ഷിപ്പനി സ്ഥിരീകരിച്ചു. നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലെ പക്ഷികളെ കൊല്ലും.
◾കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. കേരളത്തില്‍ നിന്ന് എം പിമാരായ എം കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവര്‍ നിരീക്ഷകരാകും. എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്.
◾മൈസൂരു ബിഷപ്പിനെതിരേ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ചുമതലയില്‍ നിന്ന് നീക്കി. മൈസുരു ബിഷപ്പ് കനികദാസ് എ വില്യംസിനെതിരെയാണ് വത്തിക്കാന്‍ നടപടിയെടുത്തത്. 2019-ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കിയത്. ബെംഗളുരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.
◾അഴിമതി ആരോപിതനു പകരം അതിക്രമ കേസിലെ പ്രതി പഞ്ചാബില്‍ മന്ത്രിയാകും. അഴിമതിയാരോപണത്തെ തുടര്‍ന്ന് രാജിവച്ച പഞ്ചാബ് മന്ത്രി ഫൗജ സിംഗ് സരാരിക്ക് പകരമാണ് അതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ട എംഎല്‍എ ഡോക്ടര്‍ ബല്‍ബിര്‍ സിംഗിനെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. അതിക്രമ കേസില്‍ ബല്‍ബിര്‍ സിംഗിനെ കോടതി 8 മാസം മുന്‍പ് 3 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
◾റിയാദ് പ്രവിശ്യയിലെ അഫീഫില്‍ 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബസില്‍നിന്ന് ഇറക്കി.
◾മക്കയില്‍ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഒരാഴ്ചക്കിടയില്‍ പലപ്പോഴായി മക്ക നഗരത്തില്‍ ശക്തമായ മഴപെയ്തിരുന്നു. മുന്‍കരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
◾എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് റഷ്യന്‍ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. മറ്റു യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും വിമാനത്തില്‍ നിന്ന് പുറത്താക്കി.
◾തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റാരവം. ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനിലാണ് ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തത്.
◾രാജ് കോട്ടില്‍ ഇന്ത്യക്ക് രാജകീയ വിജയം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് 91 റണ്‍സിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. 51 പന്തില്‍ 112 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യ മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16.4 ഓവറില്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി.
◾ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് നവംബറില്‍ ബിസിസിഐ പുറത്താക്കിയ ചേതന്‍ ശര്‍മ്മ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ശിവ്സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, സലില്‍ അങ്കോള, എസ് ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
KARUNYA Result 07/01/2023
1 st Prize :
Amount: ₹80,00,000/-
KX225885
Consolation Prize :
Amount: ₹8,000/-
KN225885 KO225885 KP225885 KR225885 KS225885 KT225885 KU225885 KV225885 KW225885 KY225885 KZ225885
2 nd Prize :
Amount: ₹5,00,000/-
KW755406
3 rd Prize :
Amount: ₹100,000/-
KN688850 KO904578 KP443030 KR730409 KS880655 KT216155 KU840837 KV155510 KW800404 KX174910 KY110558 KZ789676
4 th Prize :
Amount: ₹5,000/-
0422 0672 1155 1429 2376 2439 3284 4135 4306 4350 5164 5826 6272 6513 7578 7928 8828 9812
5 th Prize :
Amount: ₹2,000/-
0418 1208 1916 3800 4856 6129 7203 7626 9541 9703
6 th Prize :
Amount: ₹1,000/-
1508 1702 3783 4248 4561 4957 5020 5315 5697 5808 6098 7419 8149 9025
7 th Prize :
Amount: ₹500/-
0063 0356 0556 0780 0783 0794 0955 1054 1084 1226 1266 1313 1606 1650 1956 2010 2154 2529 2621 2684 2736 2889 2984 2997 3016 3100 3164 3492 3593 3654 3659 3668 3696 3720 3739 3806 3852 3855 3966 4025 4044 4319 4381 4496 4803 4852 4998 5155 5381 5867 5987 6054 6699 6905 7024 7095 7356 7388 7533 7571 7756 7757 7761 7858 7878 7920 8012 8022 8211 8252 8396 8401 8613 9003 9059 9132 9238 9247 9561 9745
8 th Prize :
Amount: ₹100/-
0108 0254 0371 0470 0485 0516 0569 0835 0902 0908 0911 0942 1027 1030 1214 1248 1310 1337 1371 1467 1541 1550 1716 1732 1796 2128 2265 2402 2427 2465 2468 2516 2527 2651 2778 2881 2896 2914 3048 3051 3096 3112 3204 3248 3533 3651 3790 3931 3967 4024 4049 4075 4096 4137 4249 4380 4410 4458 4642 4842 4889 4912 5138 5182 5243 5429 5431 5441 5622 5648 5736 5741 5927 5993 6005 6014 6116 6173 6278 6497 6501 6672 6704 6837 6902 7053 7119 7153 7211 7226 7369 7400 7409 7651 7665 7677 7794 7860 8145 8278 8317 8416 8431 8468 8533 8692 8790 8900 9043 9146 9190 9214 9229 9375 9417 9443 9569 9647 9697 9751 9753 9935 9967 9987
Type settings-KURIAKOSE NIRANAM
Comments
Post a Comment
Thanks