പുതിയ വാർത്തകൾ വായിക്കാം.

| JACOB CHERIAN|






"ഒപ്പം കൂടെയുണ്ട്, കരുതലോടെ''ക്യാമ്പയിന് തിരുവല്ല നഗരസഭയിൽ തുടക്കമായി.
നഗരസഭാ വാർഡുകളിലെല്ലാം ആവശ്യകതാ ലിസ്റ്റ് തയ്യാറാക്കും.
◾ നഗരപ്രദേശങ്ങളിൽ പരമാവധി ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പയിനിലൂടെ നടപ്പാക്കുക.ഇതിന്റെ ഭാഗമായി നഗരസഭാ വാർഡുകളിലെല്ലാം ആവശ്യകതാ ലിസ്റ്റ് തയ്യാറാക്കും. ഇത്തരത്തിൽ കണ്ടെത്തിയവർക്ക് ദേശീയ ഉപജീവന ദൗത്യം പ്രകാരം നടപ്പിലാക്കുന്ന എസ്.ഇ.പി, ഇ.എസ്.ടി.പി പദ്ധതികൾ മുഖേന പരിശീലനം നൽകി സ്വയം തൊഴിലോ, വേതനാധിഷ്ഠിത തൊഴിലോ ലഭ്യമാക്കും.
നഗരസഭാ ഹാളിൽ വൈസ് ചെയർമാൻ ജോസ് പഴയിടത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പയിന്റ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നിർവ്വഹിച്ചു.
ഈസ്റ്റ് കുടുംബശ്രീ സി.ഡി.എസ്
 ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, സാറാമ്മ ഫ്രാൻസിസ്, കൗൺസിലർമാരായ ശ്രീനിവാസൻ പു റയാറ്റ്, അന്നമ്മ മത്തായി, പൂജ ജയൻ, ശ്രീജ എം.ആർ, അനു സോമൻ, വിജയൻ തലവന, ഫിലിപ്പ് ജോർജ്ജ്, വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാഭായ്, ഹെൽത്ത് സൂപ്ര വൈസർ ബിജു ബി.പി തുടങ്ങിയവർ പ്രസംഗിച്ചു. എൻ.യു. എൽ.എം സിറ്റി മിഷൻ മാനേജർ അജിത്.എസ് പരിശീലന ക്ലാസെടുത്തു.!
പുഷ്പമേള തിരക്ക് മൂലം  നാളെത്തേക്ക് കൂടി നീട്ടി.

◾തിരുവല്ല ഹോർട്ടി കൾച്ചറൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പുഷ്പമേള 2023 തിരക്ക് കാരണം ഒരുനാൾ കൂടി നീട്ടി. കഴിഞ്ഞ 20 ന് തിരുവല്ല നഗരസഭാ മൈതാനിയിൽ ആരംഭിച്ച പുഷ്പമേള ഇന്ന് അവസാനിക്കാനിരിക്കെയാണ് നാളെ കൂടി തുടരാൻ സംഘാടകർ തീരുമാനിച്ചത്.
തുടക്കം മുതൽ കാണികളുടെ തിരക്ക് അനുഭവപ്പെട്ടത് പുഷ്പമേള നഗറിലെ ആകർഷകമായ വിദേശ രാജ്യങ്ങളിലെ പുഷ്പങ്ങളാണ്. കണ്ണിന് കുളിർമ്മ നൽകുന്ന വിവിധ വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ ഒരു തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കാണുന്നവരും കാണികളിലുണ്ട്. മെക്സിക്കൻ വനാന്തരങ്ങളിലേതും, ആസ്ട്രേലിയായിലേയും ജീവികൾ മേളയിൽ ആകർഷകമാണ്.ഈ ജീവികളോടൊപ്പം സെൽഫി എടുക്കാൻ ഇവയെ പ്രദർശിപ്പിക്കുന്ന സെൽഫി കോർണറിൽ യുവജനങ്ങൾ ഏതു സമയവും തമ്പടിച്ചിരിക്കുന്ന കാഴ്ചയാണുള്ളത്.ഏകദേശം നാലടിയോളം നീളം വരുന്ന ഇഗ്വാന എന്ന ഇനത്തെ കണ്ടാൽ മുതലയാണെന്ന് തോന്നിപ്പോവും. ഇവ മനുഷ്യരോട് ഇണങ്ങി ഇടപെടുന്നതിനാൽ ഇഗ്വാനക്കൊപ്പം സെൽഫി എടുക്കുന്നതിന് കുട്ടികൾക്കു പോലും ഭയമില്ല. കൂടാതെ പെരുമ്പാമ്പിനത്തിൽപ്പെട്ട പാമ്പുകളെ കഴുത്തിലും, കൈത്തണ്ടിലും അണിഞ്ഞ് കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ ഇവയ്ക്ക് ഒപ്പവും സെൽഫി എടുക്കാൻ കാണികളും മടിക്കുന്നില്ലെന്നുള്ളത് പ്രത്യേകത തന്നെയാണ്. പറക്കുന്ന അണ്ണാൻ,നീല നാക്കുള്ള പല്ലി,പഞ്ചവർണ്ണനിറമുള്ള തൂവലുകളോടെ ആസ്ട്രേലിയൻ തത്ത എന്നിങ്ങനെ ആകർഷണീയമായ ജീവികൾ മേളയിൽ കാണാനാവും മേള നഗറിലെ സെൽഫി കോർണറിൽ ഏതു സമയവും തിരക്കാണ്.
പുഷ്പമേള നഗറിൽ ദുബായിൽ നിന്നും ഇറക്കുമതി ചെയ്ത പുഷ്പങ്ങളുടെ വ്യത്യസ്തമാർന്ന പ്രദർശനം ഉണ്ട്. ശീതീകരിച്ച ഹാളിലാണ് ക്രമീകരിച്ചിട്ടു
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം ആരംഭിച്ചു.
◾തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ഈസ്റ്റേൺ സഭ ആസ്ഥാന റസിഡന്റ് ബിഷപ്പും ഝാർഖണ്ഡ്,ബീഹാർ,ഒഡീഷ ഭദ്രാസനാധിപനുമായ ജോഷ്വാ മാർ ബർണബാസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു.
ബിലീസ് സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ ഡോ ഡാനിയൽ ജോൺസൺ വിശിഷ്ടാതിഥിയായി. ആശുപത്രി മാനേജറും കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ ഫാ.സിജോ പന്തപ്പള്ളിൽ, ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ ജോർജ് ചാണ്ടി മറ്റീത്ര,ഹെമറ്റോളജി വിഭാഗം മേധാവി ഡോ.ചെപ്സി ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോ.സി ജോർജ്,അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. ജോൺ വല്യത്ത്,ഡോ.സാമുവൽ ചിത്തരഞ്ജൻ എന്നിവർ പ്രസംഗിച്ചു.
വ്യാജ വിവാഹ ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ നിയമ നടപടി
സ്വീകരിക്കണം.

◾തിരുവല്ല: വ്യാജ വിവാഹ ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്റെ യോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സുഗതൻ വി, എം.ശശി, രാജു എബ്രഹാം, എം.ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുട്ടികളെയും, അദ്ധ്യാപകരെയും എം.എൽ.എ ആദരിച്ചു.
◾പത്തനംതിട്ട - അടൂർ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി സ്വകാര്യ ബസ്സിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൻ രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ നിന്ന കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയുമാണ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പൊന്നാട അണിയിച്ചാദരിച്ചത്.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വിദ്യാർത്ഥികൾ നടത്തിയ മാതൃകാപരമായ പ്രവർത്തനം സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങിൽ എം.എൽ.എ പറഞ്ഞു
മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം ഇന്ന്.
◾തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭ, നിരണം ഭദ്രാസന മുൻ ഭദ്രാസനാധിപനും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ഭാഗ്യ സ്മരാണർഹനായ അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോ സ് തിരുമേനിയുടെ സ്മരണാർത്ഥം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം സംഘടിപ്പിക്കുന്ന മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം ഇന്ന്  2 ന് മാർ ബസേലിയോസ് ജൂബിലി സെന്ററിൽ നടക്കും. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പ.ബസേലിയോസ് മാർത്തോ മ്മാ മാത്യൂസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഡോ. കുറിയാക്കോസ് വി. കോച്ചേരി എന്നിവർ നേതൃത്വം നൽകും
പരുമല തിരുവാർമംഗലം ശ്രീമഹാദേവക്ഷേത്രത്തിൽ ശിവപുരാണ യജ്ഞവും,പ്രതിഷ്ഠ ഘോഷയാത്രയും.
◾പ്രതിഷ്ഠ ഘോഷയാത്ര പരുമല തിരുവാലുംമൂട് ദേവി ക്ഷേത്രത്തിൽ നിന്നും തിരുവല്ല ഡിവൈഎസ്പി  രാജപ്പൻ റാവുത്തർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പരുമല ഗുരുദേവ ക്ഷേത്രത്തിൽ നിന്നുമുള്ള കെട്ടുകാഴ്ച പുളിക്കീഴ് സി ഐ ഈ ഡി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ  മായ അനിൽകുമാർ. ക്ഷേത്ര പ്രസിഡന്റ് രഘുനാഥൻ നായർ, ഗുരുദേവക്ഷേത്രത്തിലെ വിഎസ് ശശി, സെക്രട്ടറി അജീഷ് പുരുഷോത്തമൻ,പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി. ആർ.പണിക്കർ, എന്നിവർ പ്രസംഗിച്ചു
 ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മറ്റി
സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി.
◾കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ" തകരുന്ന കേരളം - തഴക്കുന്ന ഭരണവർഗ്ഗം" എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് തിരുവല്ല, മല്ലപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
തിരുവല്ലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എസ്.ശിവകുമാർ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. ജാഥാംഗങ്ങളായ             അഡ്വ.പി.ജി.പ്രസന്നകുമാർ, ജോർജ്ജ് വറുഗീസ്, ആർ.എം.ഭട്ടതിരി, ആർ.എസ്.പി മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ നൽകിയ സ്വീകരണത്തിന് ഈപ്പൻ മാത്യു, കെ.എം.മോഹനചന്ദ്രൻ, രാജൻ ജോൺ, ആർ.ടി.പ്രസാദ്, പി.ജി.ജയദാസ്, എന്നിവർ നേതൃത്വം നൽകി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ചു.
◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ചു. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്.
നിര്യാതരായി.
ഗോപാലകൃഷ്ണ പണിക്കർ
◾തിരുവല്ല വാതൂർ വീട്ടിൽ ഗോപാലകൃഷ്ണ
പണിക്കർ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ:സരളാമണിയമ്മ.
മക്കൾ :രാജീവ്, രാജേഷ്, ശ്രീലേഖ, പരേതയായ ശ്രീലത.
മരുമക്കൾ: രഞ്ജിനി, ശരണ്യ, മനോജ്, പരേതനായ ചന്ദ്രൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
അന്നമ്മ
◾തിരുവല്ല ഓതറ മണ്ണിൽ പരേതനായ പി.ഐ.കുഞ്ഞൂഞ്ഞിന്റെ ഭാര്യ അന്നമ്മ  (90) നിര്യാതയായി.
സംസ്കാരം നാളെ  ഉച്ചക്ക് 2 ന് ഓതറ എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കുറിച്ചിമുട്ടം കോയിപ്പറമ്പത്ത് കുടുംബാംഗമാണ്.
മക്കൾ: തോമസ് ചാണ്ടി (കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ), വറുഗീസ് ചാണ്ടി, ജോൺ ചാണ്ടി (ഇരുവരും പൂന), ജോസഫ്‌ ചാണ്ടി,മരുമക്കൾ: ആനി, ഷീല, ഷൈനി, ഡെയ്സി.
മണകണ്ടത്തിൽ ശ്രീധരൻ
◾കടപ്രയിലെ മണകണ്ടത്തിൽ ശ്രീധരൻ നിര്യാതനായി.കോൺഗ്രസ് നേതാവായിരുന്നു.
ഭാര്യാ: പരേതയായ ശാന്ത.
മക്കൾ: അജിത, അനിത, സന്തോഷ്.
മരുമക്കൾ: വിനോയ്,വിബിൻ, രാജി.
സംസ്കാരം നാളെ ഇന്ന് രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും
കടപ്പിലാരിൽ മാത്തുകുട്ടി
◾നിരണം കടപ്പിലാരിൽ കെ പി മാത്യു(മാത്തുകുട്ടി 84) നിര്യാതനായി. സംസ്കാരം പിന്നീട്.
മക്കൾ: ജോൺസൺ, ബാബു, സജൻ, മാത്യു, സന്തോഷ്‌, ചാക്കോച്ചൻ
മരുമക്കൾ: സൂസൻ, സുനിത, മേഴ്‌സി, സുജ, ലീന, അവി
ഈപ്പൻ ചെറിയാൻ 
നിരണം കാട്ടുനിലത്ത് വാലയിൽ ഈപ്പൻ ചെറിയാൻ (തങ്കച്ചൻ-82)നിര്യാതനായി.
സംസ്കാരം ഇന്ന്  2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 p.m ന് കാട്ടുനിലം മാർത്തോമാ പള്ളിയുടെ സെമിത്തേരിയിൽ.

ഗോപകുമാര്‍ പരാശക്തി 
◾തലവടി:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് വൈസ് പ്രസിഡന്റും നീരേറ്റുപുറം
പരാശക്തി വസ്ത്രാലയം, പരാശക്തി ലോഡ്ജ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോപകുമാര്‍ പരാശക്തി (53) അന്തരിച്ചു. സംസ്‌കാരം നാളെ (തിങ്കളാഴ്ച) 12.30 ന് ചക്കുളം തെക്കുള്ള വീട്ടുവളപ്പില്‍. ഭാര്യ. ബിന്ദു. മകന്‍. ഗൗതം. അമ്മ. പരേതയായ സി.ജി. രാജമ്മ.       

◾നഗരസഭ ഉപരോധിച്ച് സി.പി.എം.പ്രതിഷേധം.  അഴിമതിയും, കെടുകാര്യസ്ഥതയും മൂലം കോട്ടയം നഗരസഭയിൽ ഭരണസ്തംഭനം നേരിട്ടതായി ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ നഗരസഭ ഉപരോധിച്ചു.
നഗരസഭാ ഭരണ സമിതിക്കെതിരെ ഉയരുവാൻ പോകുന്ന ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഉപരോധസമരമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം നഗരസഭയിൽ വൻ തട്ടിപ്പ്.
◾തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്‌സിഡി പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ച് അഞ്ചര കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരം. സ്ത്രീകളുടെ സംഘങ്ങളുടെ ബാങ്കു വായ്പകള്‍ക്കു മൂന്നു ലക്ഷം രൂപ വീതം സബ്സിഡി നല്‍കുന്ന പദ്ധതിയിലാണു തട്ടിപ്പ്. 2020-22 വര്‍ഷങ്ങളലാണ് തട്ടിപ്പു നടന്നത്. സബ്സിഡി അനുവദിച്ച 215 ഗ്രൂപ്പുകളില്‍ 205 സംഘങ്ങളും വ്യാജമാണ്. പത്തു സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്.

◾മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു. റഷ്യന്‍ നിര്‍മിത സുഖോയ് 30, ഫ്രഞ്ച് നിര്‍മിത മിറാഷ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. മിറാഷ് പറത്തിയിരുന്ന വിംഗ് കമാന്‍ഡര്‍ ഹനുമന്ത്ര് റാവുവാണു മരിച്ചത്. സുഖേയ് പറത്തിയിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നൂറു കിലോമീറ്ററോളം അകലെ രാജസ്ഥാനിലെ ഭരത്പൂരിലും പതിച്ചു. ഭരത്പൂരില്‍ മറ്റൊരു വിമാന അപകടമുണ്ടായെന്നാണ് ആദ്യം കരുതിയത്.

ശിവശങ്കർ ഹാജരാകാൻ നോട്ടീസ്.

◾ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിനു ചൊവ്വാഴ്ച ഹാജരാകാന്‍ എം ശിവശങ്കറിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. കൊച്ചിയിലെത്താനാണ് നിര്‍ദേശം. വിരമിക്കുന്ന ദിവസമായതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ കരാറിനു നാലര കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിലും സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ സംബന്ധിച്ച വിവരങ്ങളിലുമാണ് എന്റഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടുന്നത്

അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ

◾കുന്നംകുളം പന്നിത്തടം  ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിന് സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ  രണ്ടര വയസ്സുള്ള  അജുവ, മകൻ ഒരു വയസ്സുകാരൻ  അമൻ എന്നിവരെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരഞ്ഞ നിലയിലാണ്. ഷഫീനയുടെ  ഭർത്താവ് ഹാരിസ് വിദേശത്താണ്.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

◾മന്ത്രിസ്ഥാനമോ ഏതെങ്കിലും പദവിയോ കിട്ടാനല്ല ഇടതുമുന്നണിയിലെ ചില വിഷയങ്ങളെ വിമര്‍ശിച്ചതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. മുന്നണിയില്‍ കൂടിയാലോചനകളില്ലെന്നും കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കിയിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടു മുന്നോട്ടുപോകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ബഫര്‍സോണ്‍ കേസിൽ കെ പി സി സി കക്ഷി ചേരും

◾സുപ്രീം കോടതിയിലെ ബഫര്‍ സോണ്‍ കേസില്‍ കെപിസിസി കക്ഷി ചേരും. കെപിസിസി ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം.

◾തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനു പഞ്ചായത്തുകളില്‍നിന്ന് അയ്യായിരം രൂപ പണപ്പിരിവു നടത്താനുള്ള ഉത്തരവ് വിവാദമായതോടെയാണ് അടൂര്‍ പണപ്പിരിവ് അരുതെന്ന് ആവശ്യപ്പെട്ടത്.

കൈക്കൂലി കേസിൽ അസിസ്റ്റൻറ് എൻജിനീയർ അറസ്റ്റിൽ.

◾പ്രവാസി വ്യവസായിയുടെ പ്രൊജക്ടിനു പെര്‍മിറ്റ് നല്‍കാന്‍ 20,000 രൂപയും സ്‌കോച്ച് വിസ്‌കിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റിലായി. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇ.ടി. അജിത്കുമാറാണു പിടിയിലായത്.

"ദേശീയതലത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് പ്രസക്തി വർദ്ധിച്ചു വരുന്നു." ജോസ് കെ മാണി

◾ദേശീയതലത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് പ്രസക്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ കേരളത്തത്തിലെ കേരളാ കോൺഗ്രസ് (എം) പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം.പി പ്രസ്താവിച്ചു.

ബഫർ സോൺ വിഷയത്തിൽ പാർട്ടി കൈക്കൊണ്ട നിലപാട് ശരിയാണെന്ന് ഇതിനോടകം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിൽ പുതുതായി നിർമ്മിച്ച കെ.എം.മാണി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ട്രൈബൽ മേഖലയിലുള്ളവർക്ക് കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശവാസികൾക്കും പ്രത്യേ അവകാശം നൽകുന്ന നിയമം കേന്ദ്രം കൊണ്ടുവരണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു. ഇതിനായി കൂടുതൽ ഇടപെടലുകൾ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് സഹായ ദാസ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ, സെക്രട്ടറിയേറ്റംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു എന്നിവർ പ്രസംഗിച്ചു.
ഇരയ്ക്ക് 18 തികഞ്ഞിട്ടില്ലെന്ന് എസ്എസ്എൽസി ബുക്കും ആധാർ കാർഡും: തികഞ്ഞുവെന്ന് അംഗൻവാടി രജിസ്റ്റർ: പോക്സോ കേസിൽ ആദിവാസി യുവാവിന് ജാമ്യം.
◾പത്തനംതിട്ട: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ആവണിപ്പാറ ആദിവാസി കോളനിയിൽ താമസച്ചിരുന്ന യുവതി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. വിവരം അറിഞ്ഞ കോന്നി പോലീസ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ആദിവാസി യുവാവ് രഞ്ജിത്തിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാൽ ആശുപത്രി അധികൃതർ പരിശോധിച്ച എസ്.എസ്.എൽ.സി ബുക്കിലും ആധാർ കാർഡിലുമുള്ളത് യഥാർഥ വയസല്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ബി. അരുൺദാസ് കോടതിയിൽ വാദിച്ചു. തെളിവിനായി അംഗൻവാടി രജിസ്റ്റർ ഹാജരാക്കി. ഇത് പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന് വ്യക്തമായി. കൂടാതെ യുവതിയും രഞ്ജിത്തും വിവാഹിതരായി ഒരുമിച്ച്
എന്ന് വ്യക്തമായി. കൂടാതെ യുവതിയും രഞ്ജിത്തും വിവാഹിതരായി ഒരുമിച്ച് കഴിയുകയാണെന്ന് മാതാവ് കോടതിയെ അറിയിച്ചു. ഇതോടെ ജില്ലാ അഡീഷണൽ -1(പോക്സോ) കോടതി ജഡ്ജി ജയകുമാർ ജോൺ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു
ഭാരത് ജോഡോ യാത്ര സമാപിച്ചു
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിച്ചു. രാവിലെ പന്താചൗക്കില്‍നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തി. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നാളെ ശ്രീനഗറിലാണു സമാപന സമ്മേളനം. മലയാളികള്‍ അടക്കം പതിനായിരങ്ങളാണ് ഇവിടെ എത്തിയത്. സിആര്‍പിഎഫ്, പോലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും.

◾ഹോട്ടലുകള്‍ക്കു ത്രീസ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും സിബിഐ കോടതി ശിക്ഷിച്ചു. കൊച്ചിയിലെ മുന്‍ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സാബുവിനെ മൂന്നു വര്‍ഷം തടവിനും മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനുമാണു ശിക്ഷിച്ചത്. കോഴ നല്‍കിയ ഹോട്ടലുടമകളായ എന്‍ കെ നിഗേഷ് കുമാര്‍, ജെയിംസ് ജോസഫ് എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവും 55,000 രൂപ വീതം പിഴയുമാണു ശിക്ഷ.

◾ആലപ്പുഴയിലെ ലഹരിക്കടത്തില്‍ രണ്ടു പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയമരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി, സിനാഫിനെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡു ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളാണിവര്‍.

കുട്ടിയോട് അതിക്രമം ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്.

◾ഓട്ടോറിക്ഷയില്‍ പതിച്ച തുപ്പല്‍ അഞ്ചു വയസുള്ള കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചു തുടപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കുട്ടിയുടെ ഉമ്മ പോലീസിനോടു പറഞ്ഞു. വസ്ത്രം അഴിപ്പിച്ചു തുടപ്പിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

◾ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്ല. ഗള്‍ഫില്‍ പോലും ഈ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രാജ്ഭവന്‍.സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആര്യസമാജത്തില്‍ പ്രസംഗിച്ച വരികളാണ് ഗവര്‍ണര്‍ ഉദ്ധരിച്ചത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് ഗവര്‍ണറുടെ ഹിന്ദു പ്രസംഗം.

ഒഡീഷ ആരോഗ്യമന്ത്രിയെ സുരക്ഷാ പോലീസുകാരന്‍ വെടിവച്ചു വീഴ്ത്തി.

◾ഒഡീഷ ആരോഗ്യമന്ത്രിയെ സുരക്ഷാ പോലീസുകാരന്‍ വെടിവച്ചു വീഴ്ത്തി. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് മന്ത്രി നാബ ദാസിനു വെടിയേറ്റത്. നെഞ്ചിലേക്കു രണ്ടു റൗണ്ട് വെടിയുതിര്‍ത്തു. അത്യാസന്ന നിലയിലായ നാബ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാല്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനു കാരണം വ്യക്തമല്ല.

◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്കു പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അഭിഭാഷകര്‍ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോര്‍ട്ട്.

താമരശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പതടി താഴേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി.

◾കുരങ്ങന്‍ തട്ടിയെടുത്ത കാറിന്റെ താക്കോല്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താമരശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പതടി താഴ്ചയിലേക്ക് വീണ യുവാവിനെ ഫയര്‍ഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള സ്വദേശി അയമു (38) ആണ് ലക്കിടി വ്യൂപോയിന്റില്‍നിന്ന് താഴേക്കു വീണത്. കുടുംബത്തോടൊപ്പം കാഴ്ചകള്‍ കാണുന്നതിനിടെ കാറിന്റെ താക്കോല്‍ തട്ടിയെടുത്ത കുരങ്ങനു പിറകേ പോയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു.

ഇറാനിൽ ഭൂചലനം; ഏഴ് പേർ മരിച്ചു,440 പേർക്ക് പരുക്ക്

◾ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ മൂന്നേകാല്‍ കോടി രൂപ വില വരുന്ന ആറേകാല്‍ ടണ്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി ആറര കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്. ഉടുമ്പന്‍ചോല തഹസില്‍ദാരാണ് ഉത്തരവിറക്കിയത്.

◾ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപ കവര്‍ന്നെന്നു പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറാണ് പരാതിക്കാരന്‍. തട്ടിക്കൊണ്ടുപോയ കാര്‍ പിന്നീട് കല്‍പറ്റയില്‍ ബസിലും ക്രെയിനിലുമിടിച്ച് അപകടമുണ്ടാക്കി.

ഇടവേള ബാബു കൊച്ചി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. 

◾മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ ഇടവേള ബാബു കൊച്ചി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നാണു പരാതി.

◾മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത്.

കാറില്‍ വെച്ച് മോശമായി സ്പര്‍ശിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി. 

◾നെടുമങ്ങാട് എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ കാറില്‍ മോശമായി സ്പര്‍ശിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. എല്‍ഐസിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നല്‍കി. പൊലീസ് കേസെടുത്തു. സാജു ജോസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ഗൂഡല്ലൂരിൽ മലയാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

◾തമിഴ്നാട്ടിലെ നീലഗിരിയില്‍ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. നൗഷാദലിയാണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് പരിക്കേറ്റു. നൗഷാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു.

◾ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോകുമെന്ന് അറിയിച്ചതോടെയാണ് ഭാര്യയെ കൊന്നതെന്ന് എറണാകുളം കാലടിയില്‍ തമിഴ്നാട് സ്വദേശിനി രത്നവല്ലിയെ കൊലപ്പെടത്തിയ ഭര്‍ത്താവ് മഹേഷ്‌കുമാര്‍. കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയുിരുന്നു. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാലടിയില്‍ പരിചയപ്പെട്ട സേലം സ്വദേശി മുത്തുവിനൊപ്പം പോകുമെന്നു രത്നവല്ലി പറഞ്ഞതാണ് കൊലപാതകത്തിനു കാരണം.

റാന്നി പുതമണ്‍ പാലം പൊളിച്ചു പണിയും. 

◾കോണ്‍ക്രീറ്റ് സ്ലാബുകളില്‍ വിള്ളലുണ്ടായ റാന്നി പുതമണ്‍ പാലം പൊളിച്ചു പണിയും. പാലത്തില്‍ പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജീനിയര്‍ പരിശോധന നടത്തി. പുതിയ പാലത്തിനായി വേഗത്തില്‍ സ്ഥല പരിശോധന നടത്തി.

◾കോഴിക്കോട് പേരാമ്പ്ര കല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒന്‍പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ്; പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു: സതീശൻ

◾തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനടുത്ത ലോഡ്ജില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അയല്‍വാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്.

ത്രിപുരയില്‍ നാടകീയ വിശേഷങ്ങള്‍. 

◾നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയില്‍ നാടകീയ വിശേഷങ്ങള്‍. അറുപതംഗ നിയമസഭയിലേക്കു ബിജെപി 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. തിപ്രമോത പാര്‍ട്ടിയിലെ നേതാക്കളെ ബിജെപി ‘ഓപറേഷന്‍ താമര’യിലൂടെ വിലയ്ക്കെടുക്കുകയാണെന്ന് തിപ്രമോത നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിലും കോണ്‍ഗ്രസിലും കലഹം. സീറ്റു കിട്ടാത്തവര്‍ അണികളുമായി എത്തി ബിജെപി, കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. സിപിഎമ്മുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ 13 സീറ്റിനു പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉള്‍പെടുന്നു.

ഗോതമ്പിന്റെ വില കുറഞ്ഞു.

◾ഗോതമ്പിന്റെ മൊത്തവില പത്തു ശതമാനം കുറഞ്ഞു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൊത്ത ഗോതമ്പ് വില ക്വിന്റലിന് 2,950 രൂപയില്‍നിന്ന് 2655 രൂപയായി.

◾രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരു മാറ്റി. മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷമായ ആസാദ് കാ അമൃത് മഹോല്‍സവത്തോടനുബന്ധിച്ചാണ് അമൃത് ഉദ്യാന്‍ എന്നു പേരിട്ടത് എന്നാണ് വിശദീകരണം. സാമൃാജ്യത്വ, അധിനിവേശ കാലഘട്ടത്തിലെ പേരുകളും സംസ്‌കാരവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.

◾രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മാലാസേരി മേഖലയില്‍ ഭഗവാന്‍ ദേവ് നാരായണിന്റെ ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസില്‍ ഗുജ്ജര്‍ വിഭാഗം നേതാവായ സച്ചിന്‍ പൈലറ്റും ഗെലോട്ടും തമ്മില്‍ ഗ്രൂപ്പുയുദ്ധം നടക്കുന്നതിനിടെയാണ് ഗുജ്ജറുകളെ വശത്താക്കാനുള്ള നീക്കം.

◾സനാതന ധര്‍മ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് മര്‍ദ്ദനത്തില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു.

◾അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ പ്രതിഷേധം ശക്തമായി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ടയര്‍ നിക്കോളസിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് 29 കാരനായ ടയര്‍ നിക്കോളാസിനെ പൊലീസ് പിടികൂടി നിലത്തിട്ടു മര്‍ദ്ദിച്ചത്. അമേരിക്കയുടെ പ്രതിഛായ മോശമാക്കിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

തൃശ്ശൂരിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ട് പേർക്ക് പരുക്ക്.

◾ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഒഡീഷയെ തോല്‍പ്പിച്ചു. ഇതോടെ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് നിലയില്‍ ആദ്യ മൂന്നിലെത്തി.

◾ഇന്ത്യാ – ന്യൂസിലാണ്ട് രണ്ടാം ടി20 ഇന്ന് ലഖ്നൗവില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പിച്ച ന്യൂസിലാണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1- 0 ന് മുന്നിലാണ്. വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ഒ​മ്പ​താം സ്ഥാ​ന​ത്

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

◾ഹോക്കി ലോകകപ്പ് ഫൈനലില്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയവും ജര്‍മനിയും ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

◾ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ക്ലാ​സി​ഫി​ക്കേ​ഷ​ൻ മ​ത്സ​ര​ത്തി​ൽ നേ​ടി​യ 5 -2 വി​ജ​യ​ത്തോ​ടെ അ​ദ്യ പ​ത്ത് സ്ഥാ​നത്തിനുള്ളിൽ ഇടംനേടി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റ് അ​വ​സാ​നി​പ്പി​ച്ചു.

◾ബെലാറസ് താരം ആര്യന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. ഫൈനലില്‍ കസാഖ്‌സ്താന്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവുമായ എലെന റിബാക്കിനയെ തകര്‍ത്താണ് സബലെങ്ക കിരീടത്തില്‍ മുത്തമിട്ടത്. സബലെങ്കയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

*AKSHAYA Result 29/01/2023* 

*1 st Prize :* 

Amount: ₹7,000,000/-

AC884555  

*Consolation Prize :* 

Amount: ₹8,000/-

AA884555 AB884555 AD884555 AE884555 AF884555 AG884555 AH884555 AJ884555 AK884555 AL884555 AM884555  

*2 nd Prize :* 

Amount: ₹500,000/- 

AM759928  

*3 rd Prize :* 

Amount: ₹100,000/- 

AA304251 AB397797 AC146047 AD217881 AE292800 AF762132 AG613631 AH384681 AJ225681 AK185604 AL814520 AM461866  

*4 th Prize :* 

Amount: ₹5,000/-

0854 2693 2915 3651 4479 5277 6054 6195 6691 7099 7454 7614 8293 8826 8957 9044 9067 9421  

*5 th Prize :* 

Amount: ₹2,000/-

0969 1669 1673 3773 5089 6724 7600  

*6 th Prize :* 

Amount: ₹1,000/-

0071 0498 1660 2439 2465 2975 3147 3804 3943 4136 4189 5298 5571 5753 6060 6599 7076 7104 7265 7337 8259 8935 8988 9195 9703 9730  

*7 th Prize :* 

Amount: ₹500/-

0130 0183 0313 0434 0609 0727 1105 1157 1257 1495 1966 1993 2022 2055 2083 2105 2175 2209 2537 2574 2715 3172 3198 3323 3327 3393 3416 3462 4001 4681 4735 4761 4966 5079 5518 5630 6546 6564 6625 6737 6890 6990 7062 7123 7181 7336 7372 7373 7451 7557 7620 7646 7704 7710 7764 7826 8101 8229 8400 8430 8477 8668 8837 8903 8975 8990 9149 9298 9606 9675 9757 9805  

*8 th Prize :* 

Amount: ₹100/-

0090 0219 0237 0301 0463 0628 0705 1074 1081 1249 1271 1354 1362 1393 1410 1436 1551 1732 1747 1820 1829 1854 1868 1872 1878 2072 2119 2428 2573 2576 2673 2757 2794 2864 2871 2903 3187 3391 3403 3491 3539 3682 3699 3789 4060 4076 4078 4105 4286 4502 4518 4563 4628 4665 5014 5030 5068 5092 5104 5119 5148 5272 5273 5377 5419 5486 5532 5656 6132 6167 6245 6261 6280 6449 6562 6641 6661 6700 6720 6731 6803 6841 6898 6917 6928 6967 7025 7097 7205 7250 7396 7502 7549 7615 7663 7757 7801 7869 7924 7963 8041 8066 8082 8159 8214 8257 8465 8557 8612 8869 8941 9082 9093 9116 9340 9413 9520 9608 9621 9713 9749 9756 9976  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.