പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN|







മന്ത്രി സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിനെതിരായി സമർപ്പിച്ച തടസ്സഹർജി തിരുവല്ല കോടതി തള്ളി.

◾കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി അഡ്വ.ബൈജു നോയൽ നൽകിയ ഹർജിയാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.ഭരണഘടനയെ അധിക്ഷേപിക്കുന്ന വിധം സജി ചെറിയാൻ പ്രസംഗിച്ചതായാണ് കേസ്.തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരം സജി ചെറിയാനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കോടതിയിൽ സജി ചെറിയാന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സജി ചെറിയാനെ എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കായിക കൂട്ടായ്മയുടെ പ്രതിഷേധ ധർണ ശനിയാഴ്ച.
◾വർഷങ്ങളായി തിരുവല്ല പബ്ളിക് സ്‌റ്റേഡിയത്തോട് നഗരസഭ കാട്ടുന്ന അവഗണനക്കെതിരെ വമ്പിച്ച പ്രതിഷേധ ധർണയും, റാലിയും കായിക പ്രേമികളുടെയും, കായിക താരങ്ങളുടെയും നേതൃത്വത്തിൽ 7ന് നടത്തും.രാവിലെ 9 ന് പബ്ളിക് സ്‌റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലി നഗരസഭാ കവാടത്തിൽ എത്തുന്നതോടെ നടക്കുന്ന പ്രതിഷേധ സമ്മേളനവും,ധർണയും ഇൻറർനാഷണൽ ഫുട്ബോൾ പ്ലേയർ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിൽ തിരുവല്ലയുടെ യശസ്സ് ഉയർത്തിയ പ്രശസ്തരായ കായിക താരങ്ങൾ ധർണക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കും.
ശനിയാഴ്ചത്തെ പ്രതിഷേധം ഒരു സൂചനയാണെന്നും, ഇതിനെ നഗരസഭ അവഗണിച്ചാൽ ശക്തമായ ജനകീയ സമരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.
ബിനു സോമന്റെ ആശ്രിതർക്ക് കൂടുതൽ തുക അനുവദിക്കണം. ജോസഫ്.എം.പുതുശ്ശേരി.
◾ദുരന്തനിവാരണ മോക്ക് ഡ്രില്ലിനിടെ നദിയിൽ മുങ്ങി മരിച്ച ബിനു സോമന്റെ ആശ്രാതർക്ക് 4 ലക്ഷം രൂപ മാത്രം ധനസഹായം അനുവദിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വിവേചനപരവും, പ്രതിഷേധാർഹവുമാണെന്നന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ്.എം.പുതുശ്ശേരി.
ഇത് ആകസ്മികമായി സംഭവിച്ച മരണമല്ല. തയ്യാറെടുപ്പോ, ഏകോപനമോ കൂടാതെ ലാഘവത്തോടെ നടത്തിയ പരിപാടിയിലെ ഉദ്യോഗസ്ഥ വീഴ്ച മൂലം സംഭവിച്ചതാണ്. ഇതേ തുടർന്ന് ഉയർന്നു വന്ന വിമർശനവും, വിമർശനവും തണുപ്പിക്കാൻ നാമമാത്ര തുക അനുവദിച്ചുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്ന് പുതുശ്ശേരി ആരോപിച്ചു. പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന മരണത്തിന് പോലും സർക്കാർ നൽകുന്നത് 5 ലക്ഷം രൂപയാണ്.കടന്നലിനെറെയും, തേനീച്ചയുടെയും കുത്തേറ്റ് മരിച്ചാലോ, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാലോ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകാനാണ് 2022 ഒക്ടോബർ 18ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്. ഇതിനേക്കാളൊക്കെ ഗൗരവമായി കാണേണ്ടതും, പ്രത്യേക പരിഗണന അർഹിക്കേണ്ടതുമായ ബിനു സോമന്റെ മരണകാരണം യഥാർത്ഥത്തിൽ സ്‌റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമായിരിക്കെ ആശ്രിതർക്ക് കൂടുതൽ തുക നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും പുതുശ്ശേരി അറിയിച്ചു.
നിര്യാതരായി.
കെ.സി.തോമസ്
◾തിരുവല്ല കിഴക്കൻമുത്തൂർ മൂലയിൽ വീട്ടിൽ
കെ.സി.തോമസ്- 69 നിര്യാതനായി.
സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 2.30 ന് കുറ്റപ്പുഴ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.
ഭാര്യ.. ജോയ്സ് .
മറിയാമ്മ
തിരുവല്ല വളഞ്ഞവട്ടം മീനത്തേരിൽ പരേതനായ വറുഗീസ് ഫിലിപ്പോസിൻ്റെ ഭാര്യ മറിയാമ്മ (കുഞ്ഞുമോൾ-73) നിര്യാതയായി.
സംസ്കാരം നാളെ (ശനിയാഴ്ച്ച) ഉച്ചക്ക് 2 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നിരണം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.വളഞ്ഞവട്ടം താന്നിമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ബിജു, ബിനു, ബിന്ദു.
മരുമക്കൾ: ദീപ്തി, സാബു, പരേതനായ റെജി.
തങ്കമ്മ
തിരുവല്ല മുത്തൂർ പനയ്ക്കൽ വീട്ടിൽ പരേതനായ കെ.ശങ്കരൻ്റെ ഭാര്യ തങ്കമ്മ - 78 നിര്യാതയായി. സംസ്കാരം നടത്തി.
മകൾ: ശാന്തി .ടി (ഹെഡ്മിസ്ട്രസ് - ഗവ.യു.പി.സ്കൂൾ - മുട്ടാർ ),
മരുമകൻ: പി.എൻ.മോഹനകുമർ (റിട്ട. ബി.എസ്.എൻ.എൽ - സൂപ്രണ്ട് )
സഞ്ചയനം - ഞായറാഴ്ച (8/1) രാവിലെ 9 ന്.
ആർ.സരോജം
തിരുവല്ല കാവുംഭാഗം കിഴക്കുംമുറി അയ്യപ്പസദനത്തിൽ രാജഗോപാലൻ ആചാരിയുടെ ഭാര്യ ആർ.സരോജം - 70 നിര്യാതയായി. സംസ്കാരം നാളെ (ശനി) വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മക്കൾ: രാജലക്ഷ്മി, പ്രമീള, അയ്യപ്പൻ.ആർ, പ്രമോദ്‌.ആർ, ഹരിദാസ്, ആർ (ഖത്തർ)
മരുമക്കൾ: സതീശൻ, ശിവരാജ്, ഷീജ, സുശീല, ദിവ്യ.
സാറാമ്മ
തിരുവല്ല കാരയ്ക്കൽ നെല്ലിശ്ശേരിൽ പരേതനായ ആൻറണിയുടെ ഭാര്യ സാറാമ്മ - 92 നിര്യാതയായി. 
സംസ്കാരം പിന്നീട് കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ
എൻ ചന്ദ്രശേഖരൻ പിള്ള 
◾വളഞ്ഞവട്ടം : ഉഴുത്വാല വീട്ടിൽ എൻ ചന്ദ്രശേഖരൻ പിള്ള (രാജു - 89) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായി. 
ശവസംസ്കാരം നാളെ വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് വീട്ടു വളപ്പിൽ നടക്കും.
വാർത്ത: കണ്ണശ്ശനാട്

◾മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിതരണകമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്കാണു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായി വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

◾സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ മറ്റു 16 ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാനാകില്ലെന്നാണു ഗവര്‍ണറുടെ നിലപാട്.
പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് വധഭീഷണി. സുരക്ഷ ശക്തമാക്കി.
◾വധഭീഷണിയെ തുടർന്ന് ആനന്ദബോസിന് ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി.സി.ആർ.പി.എഫിന്റെ ക്വാർഡകളാകും രാജ്യമൊട്ടാകെ അദ്ദേഹത്തിന് സുരക്ഷ നൽകുക.
 ഗവർണർ ആകുന്നതിന് മുമ്പ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച അന്വേഷണ സമിതിയിലെ അംഗമായിരുന്നു ആനന്ദബോസ്.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍. 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 679 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാടും ആതിഥേയരായ കോഴിക്കോടും തൊട്ടുപിറകിലുണ്ട്. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍. സ്‌കൂളുകളില്‍ 122 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാതമതും കണ്ണൂര്‍ സെന്റ് തെരാസ് സ്‌കൂള്‍ 98 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ച പ്രവർത്തി ദിനം.
 ◾വിദ്യാഭ്യാസ കലണ്ടർ പ്രകാരം അധിക പ്രവർത്തി ദിനമായ ഡിസംബർ 3 അവധിയായ സാഹചര്യത്തിലാണ് അടുത്ത ശനിയാഴ്ച പ്രവർത്തി ദിനമായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു. ഈ അദ്ധ്യയന വർഷത്തെ അവസാനത്തെ അധിക പ്രവർത്തി ദിനമാണിത്.
തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും, സി.പി.എമ്മും ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻപോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ പ്രതിസന്ധിക്കിടെ യൂത്ത് കമ്മീഷൻ അദ്ധ്യക്ഷൻ സി.പി.എം നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും, മുൻകാല പ്രാബല്യം നൽകുകയും ചെയ്തതോടെ സർക്കാരിനെ വീണ്ടും ധന പ്രതിസന്ധിയിലാക്കുന്ന നടപടിയാണ്. ഈ നടപടിയിലൂടെ സർക്കാർ നൽകുന്ന സന്ദേശം എന്താണെന്ന് വി.ഡി.സതീശൻ ചോദിച്ചു.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുരയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. ഊട്ടുപുരയില്‍ മാംസാഹാരത്തിനു സര്‍ക്കാര്‍ എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

◾കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തിനു കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപവാദ പ്രചരണമാണെന്ന് ആരോപിച്ചു മക്കള്‍ ഡിജിപിക്കു നല്‍കിയിരുന്ന പരാതി പിന്‍വലിച്ചു. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിന്‍വലിച്ചതെന്ന് മകന്‍ പ്രജിത് അറിയിച്ചു.

◾കൊച്ചി മെട്രോ രണ്ടാം ഘട്ടം നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ തുടങ്ങുമെന്ന് കെഎംആര്‍എല്‍. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ ഈ മാസം 15 ന് തീരുമാനിക്കും. ഭൂമിയേറ്റെടുക്കാനാണ് കാലതാമസം. രണ്ടു വര്‍ഷംകൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകരുടെ കാര്യത്തില്‍ വൈകാതെ തീരുമാനമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
തലവടിയിൽ ഹരിത കര്‍മ്മ സേനകള്‍ക്ക് ട്രോളി നല്‍കി
◾എടത്വാ: തലവടി  ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ട്രോളി നൽകി. വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്രോളിയാണ് കൈമാറിയത്. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 15 ട്രോളികളാണ് വിതരണം ചെയ്തത്.
വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള മിനി എം.സി.എഫിലേക്ക്  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ട്രോളി  സഹായകമാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ജോജി എബ്രഹാം, സ്റ്റാൻഡിങ്  ചെയര്‍മാന്‍മാരായ കൊച്ചുമോൾ ഉത്തമൻ, സുജി സന്തോഷ്, ജോജി ജെ.വയലപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി  ഫിലിപ്പോസ്, കലാ മധു, സെക്രട്ടറി ജി.വി വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രീത ആർ.നായർ, വിഇഒ മാരായ സ്മിത, അജയ്, ഐ.ആർ.ടി.സി  കോർഡിനേറ്റർമാരായ ബിനു എബ്രഹാം മാത്യു, ശാരി ശങ്കർ, സി.ഡി.എസ്  ചെയർപേഴ്സൺ  ഉഷ വിക്രമൻ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

◾ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്താന്‍ പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തുടനീളം ഈ ടാക്‌സ് ഫോഴ്‌സിന് പരിശോധന നടത്താനുള്ള അധികാരം നല്‍കും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്നും ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.

◾സംസ്ഥാനത്ത് ഇന്നലെ 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 32 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അടച്ചുപൂട്ടിച്ചവയില്‍ 14 സ്ഥാപനങ്ങള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചവയും 18 സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാത്തവയുമാണ്.
കാട്ടിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തി.
◾ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ 2 യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്
2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പ്രദേശത്തെ 35-ഓളം പേര്‍ നിലവില്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്.

◾താമരശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളില്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത തടസം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. പോലീസ് പട്രോളിംഗ് വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

◾ജിയോളജി വകുപ്പിന്റെ പാസില്ലാത്തതിനു പൊലീസ് പിടികൂടിയ കരിങ്കല്‍ ലോറി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ടിപ്പര്‍ തൊഴിലാളികള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ലോറി ഡ്രൈവര്‍ അറുപത്തി രണ്ടാം മൈല്‍ സ്വദേശി ഷക്കീറിനെതിരെ കേസെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് സമരം അവസാനിപ്പിച്ചത്.

◾പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത പ്രതിസന്ധിയ്ക്കിടെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അധാര്‍മ്മികമായ നടപടി തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയില്‍ അല്ലെന്ന് മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്. ചിന്തയുടെ ശമ്പളം സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു പിറകേയാണ് താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. തനിക്ക് ശമ്പളം അനുവദിച്ചു തരണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറഞ്ഞു.

◾യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയ നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണ്. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾തൃക്കാക്കര മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ് കേസില്‍ ഇതുവരെ പുറത്തുവന്നത് 85 കോടി രൂപയുടെ ഇടപാടെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍. തട്ടിയെടുത്ത പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല. കോടികള്‍ ധൂര്‍ത്തടിച്ചു. പ്രതി എബിന്‍ വര്‍ഗീസ് ഗോവയില്‍ ചൂതാട്ടത്തിലൂടെ കോടികള്‍ പൊടിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികളെ ഉടനേ പിടികൂടുമെന്നും പോലീസ്.

◾സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടികയില്‍ രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാര്‍. കരടു വോട്ടര്‍ പട്ടികയിലേതിനേക്കാള്‍ മൂന്നര ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പുതിയ പട്ടികയിലുണ്ട്. അഞ്ചര ലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ക്കു കടന്നല്‍ കുത്തേറ്റു. 
◾സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തൃശൂര്‍ പാവറട്ടിയില്‍ നാല്‍പതിലധികം വിദ്യാര്‍ത്ഥിനികള്‍ക്കു കടന്നല്‍ കുത്തേറ്റു. ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

◾താമരശേരി ചുരത്തില്‍ നിയമ വിദ്യാര്‍ത്ഥിയെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. വയനാട് ചുണ്ടേല്‍ സ്വദേശി മേലേപീടിയേക്കല്‍ നൗഫല്‍ താമരശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മണിയങ്കോട് സ്വദേശി സച്ചിനെയാണ് നൗഫല്‍ വെട്ടിയത്.
അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. 
◾ആലപ്പുഴ കളര്‍കോടുവച്ച് മലപ്പുറത്തുനിന്നുള്ള അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇരവുകാട് സ്വദേശി അര്‍ജുന്‍ കൃഷ്ണയാണ് പിടിയിലായത്. അര്‍ജ്ജുന്റെ ബൈക്കിലിരുന്നതിനാണ് ഒമ്പതു വയസുകാരിയെ തള്ളി താഴെയിട്ടത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.

◾തിരുവനന്തപുരം കടയ്ക്കാവൂരില്‍ മണമ്പൂര്‍ പെരുംകുളം മലവിളപ്പൊയ്ക വീട്ടില്‍ നസീറിനെ (40) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍. പെരുംകുളം താഹ (29), കഴക്കൂട്ടം ജാസിംഖാന്‍ (33), പെരുമാതുറ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്.

◾പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാന്നൂര്‍ സ്വദേശി അഭിജിത്ത് എന്ന പത്തൊമ്പതുകാരന്‍ പിടിയിലായി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വശത്താക്കി കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍.
◾പതിനാലുകാരിയുമായി ഒളിച്ചോടിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസറായ വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.

◾ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള കരട് മാര്‍ഗരേഖ യുജിസി പുറത്തിറക്കി. വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 45 ദിവസത്തിനകം യു ജി സി അനുമതി നല്‍കും. രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണം. കരടു മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ക്കാണ് അനുമതി. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.

◾ഉത്തരാഖണ്ഡില്‍ ഹല്‍ദ്വാനിയിലെ റെയില്‍വെ ഭൂമിയിലെ കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. 29 ഏക്കര്‍ഭൂമിയില്‍ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സുപ്രീംകോടതി തടഞ്ഞത്. ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. അരലക്ഷത്തോളം ജനങ്ങളെ ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

◾ന്യൂയോര്‍ക്കില്‍നിന്നുള്ള വിമാനത്തില്‍ സഹയാത്രികയെ മദ്യപനായ വ്യവസായി അപമാനിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയായ സ്ത്രീ അതിക്രമം നടത്തിയ ആള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരിയുടെ വിമാന ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കിയിരുന്നു. ഇതേസമയം, പ്രതി മുംബൈ വ്യവസായി ശേഖര്‍ മിശ്രയെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

◾പാരീസില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിലും മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു. ഇയാള്‍ക്കെതിരായ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം.

◾ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവരുന്നു. മൂന്ന് പ്രധാന നേതാക്കളും അനുയായികളും നാളെ കോണ്‍ഗ്രസില്‍ ചേരും. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരാണ് ഇവരെന്ന് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പ്രതികരിച്ചു.
അയോധ്യയിലെ രാമ ക്ഷേത്രം അടുത്തവർഷം തുറക്കും.
◾അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാന്‍ ശ്രമിച്ചെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു.

◾ശിവമൊഗ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ എന്‍ഐഎ റെയ്ഡ്. ദക്ഷിണകാനറ, ശിവമൊഗ, ദാവനഗരെ, ബെംഗളുരു എന്നീ ജില്ലകളില്‍ ആറിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ഐഎസുമായി ബന്ധപ്പെട്ട് സജീവപ്രവര്‍ത്തനം നടത്തിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ റിഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്, ഹുസൈര്‍ ഫര്‍ഹാന്‍ ബൈഗ് എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ക്രയവിക്രയങ്ങളും പരിശോധിച്ചു.

◾ഡല്‍ഹി ഉള്‍പെടെ ഉത്തരേന്ത്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത അടയാളപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നാണ് വിവരം.

◾ക്രിസ്മസ് ആഘോഷത്തിനായി യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്മസ് ഇന്നും നാളെയുമാണ്. വെടിനിര്‍ത്തല്‍ വേണമെന്ന് പാത്രിയാര്‍ക്കിസ് കിറില്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് റഷ്യ രണ്ടു ദിവസത്തേക്ക് ആക്രമണം നിറുത്തിവച്ചത്.
മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു
◾ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയില്‍ സംസ്‌കരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികനായി. ലോകമെങ്ങുമുള്ള കര്‍ദിനാള്‍മാരും ലോകരാജ്യങ്ങളുടെ പ്രതിനിധികളടക്കം അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

◾അഫ്ഗാനിസ്ഥാനില്‍ എട്ട് ഐഎസ് ഭീകരരെ താലിബാന്‍ വധിച്ചു. ഐഎസിന്റെ ഒളിത്താവളങ്ങള്‍ റെയ്ഡ് ചെയ്താണ് ഭീകരരെ വധിച്ചതെന്ന് താലിബാന്‍ അവകാശപ്പെട്ടു.

◾ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കാനാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ജനുവരി 18 മുതല്‍ നടപടി ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി പറഞ്ഞു.

◾ഐഎസ്എല്ലില്‍ ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം. എഫ്‌സി ഗോവയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഹൈദരാബാദ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്.

◾ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ ആവേശപോരാട്ടത്തില്‍ ഇന്ത്യയെ 16 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.  

KARUNYA PLUS Result 05/01/2023

1 st Prize :
Amount: ₹8,000,000/-
PO829783  

Consolation Prize :
Amount: ₹8,000/-
PN829783 PP829783 PR829783 PS829783 PT829783 PU829783 PV829783 PW829783 PX829783 PY829783 PZ829783  

2 nd Prize :
Amount: ₹10,00,000/-
PW185825  

3 rd Prize :
Amount: ₹100,000/-
PN809117 PO822895 PP900643 PR613055 PS567502 PT924715 PU749489 PV470016 PW174739 PX112752 PY826184 PZ834104  

4 th Prize :
Amount: ₹5,000/-
1561 1660 1896 2114 2572 2831 3341 3921 4287 4471 4975 5279 5765 6873 6945 7097 7740 9910  

5 th Prize :
Amount: ₹1,000/-
0054 0222 0257 1503 2305 2369 2546 2735 3032 3898 4188 4470 4867 5233 5624 5857 6812 6864 7086 7414 7905 8012 8164 8412 8444 8512 8598 8681 9066 9149 9517 9584 9764 9796  

6 th Prize :
Amount: ₹500/-
0053 0364 0404 0422 0423 0450 0887 1279 1530 1642 1821 1835 1876 2208 2384 2402 2575 2582 2720 2768 3271 3358 3552 3660 3691 3861 3928 4033 4325 4365 4385 4393 4443 4494 4502 5110 5312 5353 5401 5632 5643 5880 5959 5968 6233 6244 6416 6486 6683 6916 7079 7135 7203 7360 7388 7459 7534 7574 7603 7672 7756 7787 7916 8378 8500 8522 8567 8653 8666 8719 8901 8902 8970 9239 9342 9392 9628 9727 9924 9966  

7 th Prize :
Amount: ₹100/-
0011 0015 0041 0113 0125 0143 0303 0346 0443 0475 0507 0542 0777 0790 0850 1096 1184 1201 1260 1370 1436 1440 1490 1540 1541 1548 1570 1639 1667 1676 1770 1804 1805 2089 2224 2250 2252 2417 2474 2514 2531 2949 2956 2970 2990 3003 3278 3323 3374 3491 3538 3621 3632 3678 3758 3780 3843 3877 3916 4037 4104 4130 4152 4162 4332 4461 4508 4764 4770 5155 5383 5469 5626 5630 5805 6026 6286 6287 6298 6379 6514 6530 6542 6609 6655 6786 6818 7039 7120 7214 7217 7250 7284 7504 7518 7528 7554 7563 7803 7925 7971 7979 8038 8040 8128 8251 8277 8359 8445 8453 8555 8660 8831 8872 8944 9028 9098 9224 9328 9348 9449 9671 9724 9861 9945 9949  

Type settings- KURIAKOSE NIRANAM 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.