ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN|



എഴുപത്തി നാലാമത് റിപ്പബ്ളിക് ദിനം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിക്കും.
◾ കോവിഡിന് മുമ്പ് നടന്നുവന്ന രീതിയിലുള്ള ആഘോഷ പരിപാടികൾക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനമെടുത്തിട്ടുള്ളത്.ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയാവും ഇക്കുറി ദിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ നടക്കുക. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് യോഗ നിർദ്ദേശം.
പത്തനംതിട്ട എ.ആർ ക്യാമ്പ് അസി.കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ സെറിമോണിയൽ പരേഡിന്റെ ചുമതല വഹിക്കും. ഇന്ന് വൈകിട്ട് 3ന് പരേഡ് പരിശീലനം അവസാനിക്കും. നാളെ രാവിലെ 7 ന് ഫൈനൽ പരേഡ് റിഹേഴ്സലും ജില്ലാ സ്‌റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നു. പോലീസ് സേന (3), സ്റ്റുഡൻസ് പോലീസ് കേഡറ്റ് (7), സ്കൗട്ട് വിഭാഗം (4), ഗൈഡ്സ് (6), ജൂനിയർ റെഡ്ക്രോസ് (5), എൻ.സി.സി (1), ഫോറസ്റ്റ് (1), ഫയർഫോഴ്സ് (2), എക്സൈസ് (1), ബാൻഡ്സെറ്റ് (2) എന്നിങ്ങനെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരത്താനാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്.
സാംസ്കാരിക പരിപാടി, ബാൻഡ്,ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിക്കും. പരേഡിനും, പരിശീലനത്തിനും കുട്ടികളെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കും ആർ.ടി.ഒ  എ.കെ.ദിലു അദ്ധ്യക്ഷനായുള്ള ഉപസമിതിയാണ് നേതൃത്വം നൽകുക.  സെറിമോണിയൽ പരേഡ്, സുരക്ഷ, അനൗൺസ്മെന്റ്, ട്രോഫി വിതരണം എന്നീ ചുമതലകൾ പോലീസ് നിർവ്വഹിക്കും.അപകടങ്ങൾ ഒഴിവാക്കാൻ ഫയർഫോഴ്സ് സുരക്ഷ നൽകും. പരിശീലന ദിവസങ്ങളിലും, പരേഡ് ദിനവും ആംബുലൻസ്, മെഡിക്കൽ ടീം സൗകര്യം എന്നിവ ജില്ലാ മെഡിക്കൽ ഓഫീസർ സജ്ജമാക്കും
തിരുവല്ലയിൽ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാം.
◾തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2000 ജനുവരി 1 മുതൽ 2022 ഒക്ടോബർ 31 വരെ വിവിധ കാരണങ്ങളാൽ റജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് അവരുടെ മുൻഗണന ക്രമം നിലനിർത്തിക്കൊണ്ട് റജിസ്ട്രേഷൻ പുതുക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചു.(റജിസ്ട്രേഷൻ ഐഡി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/22 രേഖപ്പെടുത്തിയിട്ടു ള്ളവർക്ക്) ഉദ്യോഗാർഥികൾക്ക് മുടങ്ങിയ രജിസ്ട്രേഷൻ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ നേരിട്ട് ഹാജരായോ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
തിരുവല്ല:കവികളും കലാകാരന്മാരും സാംസ്കാരിക നായകന്മാരും സമൂഹത്തിന്റെ ദിശാസൂചികൾ ആണെന്ന് മന്ത്രി വീണാ ജോർജ് .
◾തിരുവല്ല   ,ഹോർട്ടി കൾച്ചറൽ ഡെവലപ്മെൻറ്   സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുഷ്പമേള അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.
 ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തെ നേർവഴിക്ക് നടത്തുവാൻ അവരുടെ പ്രവർത്തനങ്ങൾക്ക് കഴിയും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി അധ്യക്ഷത വഹിച്ചു .ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ  മന്ത്രി പൊന്നാടയിച്ച് ആദരിച്ചു. .ടി കെ സജീവ്,  സാം ഈപ്പൻ,   ടി .ജയിംസ് ,ജയകുമാർ വള്ളംകുളം, ,അഡ്വ. ബിനു.വി. ഈപ്പൻ, റോജി . കാട്ടാശ്ശേരി, ഇ എ ഏലിയാസ് ,പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ , അഡ്വ ആർ. സനൽകുമാർ , ജി.രതീഷ് കുമാർ , മാത്യൂസ് ചാലക്കുഴി, അഡ്വ. ഫിലിപ്പോസ്തോമസ്, സജി. എബ്രഹാം, പ്രൊഫ. പ്രസാദ്തോമസ് കോടിയാട്ട്, വിക്ടർ ടി.തോമസ്, സുരേഷ് ഓടയ്ക്കൽ, സദാശിവൻ പിള്ള , ടി.സി. ജേക്കബ്, ജോസ് വി. ചെറി, ബേബി സക്കറിയ  ,  അജി തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു .
കാവുഭാഗം അമ്പിളി ജംഗ്ഷനിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.
◾തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കാവുംഭാഗം അമ്പിളി ജംഗ്ഷനിൽ ബൈക്ക് യാത്രികനായ യുവാവ് അപകടത്തിൽ മരിച്ചു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ചാത്തങ്കരി ആര്യമുണ്ടകത്തിൽ എം.പി.രാജുവിന്റെ മകൻ രാജേഷ് രാജു-23 ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോച്ചാരിമുക്കം സ്വദേശി രാജീവ് സ്വകാര്യ ആശുപത്രിയിൽ ചികാത്സയിലാണ്. 
ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് അമ്പിളി ജംഗ്ഷനിലെ നടപ്പാതയുടെ സംരക്ഷണ കൈവരിയിലിടിച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായ രാജേഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംസ്കാരം പിന്നീട്.രാജേഷിന്റെ മാതാവ് സുജാതയാണ്.അജേഷ് ഏക സഹോദരനാണ്.
നിര്യാതരായി.
കെ.രാധാകൃഷ്ണ പിള്ള
◾തിരുവല്ല നിരണം തെക്കേചൂരയ്ക്കാട്ട് കെ.രാധാകൃഷ്ണ പിള്ള - 69 നിര്യാതനായി.
സംസ്കാരം ഇന്ന് (23/1 ) രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: ഗീതാകുമാരി.
മകൾ : പ്രിയ
സഞ്ചയനം 29 ഞായർ രാവിലെ 9 ന്.
ശോശാമ്മ
◾ഇരവിപേരൂർ നെല്ലാട് കയ്യാലക്കകത്ത് പരേതനായ യോഹന്നാൻ മത്തായിയ്യടെ ഭാര്യ ശോശാമ്മ - 103 നിര്യാതയായി.
സംസ്കാരം ഇന്ന് (23/1) വൈകിട്ട് 3 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ആറാട്ടുപുഴ എരിത്തിക്കൽ കുടുംബാംഗമാണ്.
മക്കൾ. ഓമന ,ബാബു, പരേതയായ കുഞ്ഞുഞ്ഞമ്മ.
മരുമക്കൾ. അനിയൻ കുഞ്ഞ്, ബേബി, സോഫി.
പി.കെ.രാജൻ
◾തിരുവല്ല കിഴക്കൻമുത്തൂർ പള്ളിക്കളങ്ങര വീട്ടിൽ പരേതനായ കരുണാകരന്റെ മകൻ പി.കെ.രാജൻ - 56 നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ.. കുറ്റൂർ കയ്യാലക്കകത്ത് കുടുംബാംഗം രതി.
മക്കൾ: ഉണ്ണിരാജ്, മനുരാജ്. സഞ്ചയനം 29 ന് രാവിലെ 9 ന്.
പി.ജി.മനോഹരൻ നായർ
◾തിരുവല്ല കാവുംഭാഗം ഇടശ്ശേരിപറമ്പിൽ പി.ജി.മനോഹരൻ നായർ - 82 നിര്യാതനായി. സംസ്കാരം ഇന്ന് ( 23) ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ.
മതിൽഭാഗം പിഷാരത്ത് കുടുംബാംഗമാണ്.
ഭാര്യ: പരേതയായ വിലാസിനി.
മക്കൾ: ഷീല, ആശ, മനോജ്.
മരുമകൻ: ഹരികുമാർ..
വൃദ്ധനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
◾പന്തളം കുളനട ചൈതന്യയിൽ എഴുപതു വയസ്സുള്ള ശശിധരൻ നായർ എന്നയാളിനെയാണ് പത്തടിയോളം താഴ്ചയിൽ വെളളമുളള കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. പന്തളം SHO യുടെ സാനിദ്ധ്യത്തിൽ അടൂർ ഫയർ & റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഷാനവാസ് ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, ദിനൂപ്, ഗിരീഷ് കൃഷ്ണൻ ഹോംഗാർഡ് ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ചാരുംമൂട്: കെപി റോഡിൽ വെട്ടിക്കോട് കള്ളുഷാപ്പിനു സമീപം ഇന്നലെ ഉച്ചക്ക് 2.30 ന് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ നൂറനാട് തത്തംമുന്ന സജയഭവനത്തിൽ സജയൻ (38) മരിച്ചു.
സജയൻ കറ്റാനം ഭാഗത്തു നിന്നും നൂറനാടു ഭാഗത്തേക്ക് പോകുകയായിരുന്നു. ചാരുംമൂട്ടിൽ നിന്നും പല്ലാരിമംഗലത്തേക്ക് പോയ ആകാശി (2l) ൻ്റെ സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വിവരമറിഞ്ഞു സ്ഥലത്തെത്തി.
 സജയൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.പെയിൻ്റിംങ് തൊഴിലാളിയായിരുന്നു മരിച്ച സജയൻ.ഭാര്യ: രമ്യ. മകൾ: വൈഗ. 
പരുമലയിൽ നിന്നും  ഗുരുവായൂരിലേക്ക് വീണ്ടും ഭീമൻ വാർപ്പ് 
മാന്നാർ: പരുമല ആർട്ടിസാൻസ്  മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിന്റെ ചുമതലയിൽ  നിർമ്മിച്ച  1500 ലിറ്റർ പാൽപായസം തയ്യാർ ചെയ്യുവാൻ കഴിയുന്ന രണ്ടേകാൽ ടൺ ഭാരം വരുന്ന ഭീമൻ വാർപ്പ് പരുമലയിൽ  നിന്നും ഇന്ന് ഗുരുവായൂരിലെത്തും.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ്, മലയാലപ്പുഴ  തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളുടെ മുഖ്യ ശില്പിയാകുവാൻ ഭാഗ്യംസിദ്ധിച്ച മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും  (67 ) മകൻ അനുഅനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ,രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ  നാല്പതോളം തൊഴിലാളികൾ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88  ഇഞ്ച് വ്യാസവും  24 ഇഞ്ച്  ആഴവും ഉള്ള ഭീമൻ നാലുകാതൻ വാർപ്പ് നിർമ്മിച്ചത്. 
ബഹ്റയിനിലെ  പോപ്പുലർ ഓട്ടോ  സ്പെയർ പാർട്സ്, ദുബായിലെ ഗോൾഡൻ  പോപ്പുലർ ഓട്ടോ  സ്പെയർ പാർട്സ് എന്നീ കമ്പനികളുടെ ഉടമയും  തൃശൂർ ചേറ്റുവ സ്വദേശിയുമായ എൻ.ബി പ്രശാന്ത് ഗുരുവായൂരപ്പന് വഴിപാടായി നിർമ്മിച്ചതാണ് പൂർണമായും ശുദ്ധമായ വെങ്കലപഴയോടിൽ നിർമ്മിച്ച ഈ ഭീമൻ  നാലുകാതൻ വാർപ്പ്. ബുധനാഴ്ച രാവിലെ ഗുരുവായൂരപ്പന്  ഈ ഭീമൻ  വാർപ്പ് സമർപ്പിക്കും. 
നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ - മന്ത്രി എ.കെ.ശശീന്ദ്രൻ.
◾ ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമഭേദഗതി വേണമെന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുത മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്തു നിന്നും കഴിക്കാം; കലോത്സവ വേദികളിൽ വെജ് മതി -സ്പീക്കർ എ .എൻ.ഷംസീർ.
◾സ്കൂൾ കലോത്സവ വേദികളിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് നല്ലത്. ചിക്കൻ ബിരിയാണി കഴിച്ച കുട്ടി എങ്ങനെയാണ് വേദിയിൽനൃത്തം ചെയ്യുക. കോഴിക്കോട് സ്കൂൾ കലോത്സവത്തിലുണ്ടായത് അനാവശ്യ വിവാദം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  അടുത്ത വർഷം കലോത്സവ വേദികളിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.
സംസ്ഥാന സർക്കാരും, ഗവർണരും തമ്മിലുള്ള സംഘർഷം അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
◾സർക്കാർ പ്രതിരോധത്തിലാകുമ്പോൾ ഗവർണറും സർക്കാരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെടും.ഇത് ബോധ പൂർവ്വം സൃഷ്ടിക്കുന്നതാണ്‌. മാധ്യമങ്ങൾ ഇതിന് പിന്നാലെ പോകുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു.സംസ്ഥാന ബജറ്റ് എന്നത് പ്രസംഗം മാത്രമായി ചുരുങ്ങിയതായി വി.ഡി.സതീശൻ വിമർശിച്ചു. ബജ്റ്റ് നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാട്ടു കൊമ്പൻ ഇനി വനംവകുപ്പിന്റെ വരുതിയിൽ.
◾പാലക്കാട് ഡോണിയ മേഖലയിൽ ഏറെക്കാലമായി ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടു കൊമ്പൻ ഇനി വനംവകുപ്പിന്റെ വരുതിയിൽ. കഴിഞ്ഞ നാല് വർഷമായി ഡോണിയ മേഖലയിൽ ജനജീവിതത്തെ ഭീതിയിലാക്കിയ പി.ടി സെവൻ എന്ന കാട്ടുകൊമ്പനെ ഇന്ന് പുലർച്ചെ വനത്തിൽ പ്രവേശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കീഴടക്കി.
കാട്ടിനുള്ളിൽ കടന്ന ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ആനയെ കണ്ടെത്തിയത്. വനത്തിൽ മണിക്കൂറുകൾ കഴിഞ്ഞ ശേഷം രാവിലെ 7 മണിക്ക് ശേഷം മയക്ക് വെടി വെയ്ക്കുകയായിരുന്നു. മയങ്ങി വീണ കൊമ്പനെ ഏറെ പണിപ്പെട്ട് മൂന്ന് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി ഡോണിയിലുള്ള വനംവകുപ്പിന്റെ കൂട്ടിലടയ്ക്കുകയായിരുന്നു. ഇതോടെ ഭീതിയിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് ആശ്വാസവുമായി. ഭീതി പരത്തിയ കാട്ടുകൊമ്പനെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ സന്തോഷത്തോടെ അഭിനന്ദിക്കാനും ജനം മറന്നില്ല. ഈ സമയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തിയിരുന്നു.
 ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സഖറിയായുടെ നേതൃത്വത്തിൽ 72 അംഗ ദൗത്യസംഘമാണ് വനത്തിൽ നിന്നും പി.ടി സെവനെ കീഴ്പ്പെടുത്തിയത്.ഇതോടെ പി.ടി സെവന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പുതിയ നാമകരണവും നൽകി.ധോണി എന്ന പേരിലാണ് ഇനി അറിയപ്പെടുക.
ഇരട്ട നരബലി കേസ്: റോസ്ലി വധക്കേസിലെ കുറ്റപത്രം സമർപ്പിച്ചു.
◾ഇലന്തൂർ ഇരട്ട നരബലി കേസിൽ രണ്ടാമത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു.റോസിലി വധക്കേസിൽ 3000 പേജുള്ള കുറ്റപത്രമാണ് കാലടി പോലീസ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാലിൽ സമർപ്പിച്ചത്.ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.200 സാക്ഷികളുടെ പട്ടിക,130 അനുബന്ധ രേഖകൾ, കത്തി ഉൾപ്പടെ അമ്പതോളം തൊണ്ടിമുതലുകൾ എന്നിവയും കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റത്തിന് പുറമെ മനുഷ്യക്കടത്ത്, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, മോഷണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പ്രതികൾ അറസ്റ്റിലായ എൺപത്തിയൊന്നാം ദിവസമായ ഇന്നലെയാണ് പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

◾ജഡ്ജിമാരെ നിയമിക്കാന്‍ ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനാണ് അധികാരം വേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനാധിപത്യത്തില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിന്റെ അധികാരമാണത്. ഭരണഘടനയെ സുപ്രീം കോടതി ജഡ്ജിമാര്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് കിരണ്‍ റിജ്ജു ഇങ്ങനെ പ്രതികരിച്ചത്. 

◾സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവാഹരങ്ങളിലെ വിധി എല്ലാവര്‍ക്കും മനസിലാക്കാന്‍ ഇതു സഹായിക്കും. രാജ്യത്തെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. കൊളീജിയത്തിന്റെ അധികാര വിഷയത്തില്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.
നിയമസഭാ സമ്മേളനം ഇന്നു മുതല്‍
◾നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം.

◾നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍ – സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം സര്‍ക്കാര്‍ – ഗവര്‍ണര്‍ സംഘര്‍ഷമുണ്ടാക്കും. ജനശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമമെന്നും സതീശന്‍.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.
◾കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന ആരോപണ വിഷയത്തില്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ യു.വി. ഉമേഷിനെ പത്തനംതിട്ടയിലേക്കാണ് മാറ്റിയത്.

◾വരും ദിവസങ്ങളില്‍ സംസ്ഥാനത്തു മഴ എത്തിയേക്കും. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കും.

◾ലോട്ടറി ചൂതാട്ട സംഘത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയാറാക്കി നല്‍കിയ എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവ് തിരൂര്‍ പൊലീസിന്റെ പിടിയില്‍. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹലി(25) നെയാണ് പിടികൂടിയത്. മാസം തോറും പതിനായിരം രൂപയാണു പ്രതിഫലമായി വാങ്ങിയിരുന്നത്.
‘ജപ്പാന്‍ ജയന്‍’ പിടിയിൽ
◾കാറില്‍ വന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ‘ജപ്പാന്‍ ജയന്‍’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.

◾റോഡരികില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഫുട്ബോള്‍ വന്നിടിച്ച് ബൈക്ക് മറിഞ്ഞു റോഡിലേക്കുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. വിവാഹ വിരുന്നില്‍ പങ്കെടുത്തശേഷം കാരക്കുന്നുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിലാണു സംഭവം.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാബു കെ ഇട്ടീരക്കെതിരെ കേസ്.
◾ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാബു കെ ഇട്ടീരക്കെതിരെ കേസ്. പുത്തന്‍ കുരിശ് പൊലീസാണു കേസെടുത്തത്. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ മാനേജ്മെന്റ് പരാതിപ്പെട്ടതോടെ അവാര്‍ഡ് നല്‍കിയല്ല. തുടര്‍ന്ന് 15 വര്‍ഷത്തിനു ശേഷം കോടതി ഉത്തരവനുസരിച്ച് 2021 ലാണ് അവാര്‍ഡ് വാങ്ങിയത്.
നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ .
◾നിക്ഷേപ തട്ടിപ്പു കേസില്‍ ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സ് ഉടമ തൃശൂര്‍ സ്വദേശി സ്വാതി റഹീം അറസ്റ്റിലായി. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.

◾ടയര്‍ ബിസിനസിനായി രാജസ്ഥാനിലെ ബിവാഡിയില്‍ പോയ മലയാളികളെ തോക്കിന്‍ മുനയില്‍ ബന്ദികളാക്കി കവര്‍ച്ച. ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി നാലു ലക്ഷം രൂപയും മൊബൈല്‍ ഫോണം കവര്‍ന്നത്.
കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി.
◾പോക്സോ കേസില്‍ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. കാമുകിയുടെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

◾നാവിക സേനാ മുന്‍ ഉപമേധാവി വൈസ് അഡമിറല്‍ പി.ജെ. ജേക്കബ് എന്ന രാജന്‍ ബംഗളൂരുവില്‍ അന്തരിച്ചു. 82 വയസായിരുന്നു.

◾കാസര്‍കോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില്‍ സ്വദേശി ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ ഊട്ടിയിലേക്കു വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം.
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തടയാൻ സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി.
◾ആദ്യഘട്ടത്തിൽ പശ്ചിമഘട്ടത്തിലുള്ള ഒൻപതു ജില്ലകളിലെ നീർച്ചാലുകൾ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരിൽ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. നീര്‍ച്ചാലുകള്‍ ഭൂമിയുടെ നിലനില്‍പ്പിന് അത്യാവശ്യമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതി തുടങ്ങാൻ കാരണമെന്നാണ് നവകേരളം പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി എൻ സീമ പ്രതികരിക്കുന്നത്. മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഒന്നാം നിര, രണ്ടാം നിര നീർച്ചാലുകളുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടു. ഇങ്ങനെ ഭൂമിയിൽ വെള്ളം തങ്ങി നിൽക്കുന്നു.അടുത്ത മഴക്ക് കൂടുതൽ വെള്ളം സംഭരിക്കുന്നതോടെ നിരവധി പേരുടെ ജീവനും സ്വത്തും ഇല്ലാതാക്കുന്ന രീതിയില്‍ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നു.ഇത് തടയാൻ സംസ്ഥാനത്തെ 230 പഞ്ചായത്തുകളിലായി 63,000 കിലോമീറ്ററിലധികം നീ‍ർച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി.
◾കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണിമറിഞ്ഞ് ആദിവാസി ദമ്പതികളില്‍ വീട്ടമ്മയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്.

◾പാറശാലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് (40) കൊല്ലപ്പെട്ടത്. സുഹൃത്ത് റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി മോട്ടിബൂര്‍ റഹമാനെ അറസ്റ്റു ചെയ്തു. പെരുമ്പാവൂരിലെ ബിവറേജസ് മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

◾പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വിരുതനെ പോലീസ് തെരയുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
പരിക്കേറ്റെത്തിയ ആദിവാസി മൂപ്പനും മകനും ചികിൽസ നിഷേധിച്ചതായി പരാതി.
◾ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് തൃശ്ശൂര്‍ വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ചികിൽസ നൽകിയില്ലെന്നാണ് പരാതി. രമേഷ്, വൈഷ്ണവ് എന്നിവരാണ് ആരോഗ്യ മന്ത്രിക്കും കളക്ടർക്കും പരാതി നല്‍കിയത്. അപകടത്തിൽ പരിക്കേറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്.ഈ സമയം ഡോക്ടർ അവിടെ ഉണ്ടായിരുന്നു.എന്നാൽ ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നൽകിയില്ല.
ചികിത്സ കിട്ടാതായതോടെ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി.

◾സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെനിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ 425 അംഗ ജനറല്‍ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 178 പേര്‍ ഈ സമിതിയിലുണ്ട്. എളമരം കരീം, ജി. സുകുമാരന്‍, പി. നന്ദകുമാര്‍, കെ.എന്‍. ഉമേഷ് എന്നിവര്‍ സെക്രട്ടറിമാരും എ.കെ. പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരുമാണ്.

◾‘ഭാര്യ സീതയ്ക്കൊപ്പം മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്തുമെന്ന് കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍. രാമന്‍ സീതയെ കാട്ടിലേക്കയച്ചു. തപസു ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നവനാണ് രാമന്‍. 11,000 വര്‍ഷമല്ല 11 വര്‍ഷം മാത്രമാണ് രാമന്‍ ഭരിച്ചത്. ഇതിനെല്ലാം തെളിവുകള്‍ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാന്‍ പറഞ്ഞു.
അമേരിക്കയിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു.
◾അമേരിക്കയിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാര്‍ക്കില്‍ ചൈനീസ് ആഘോഷത്തിനിടയിലാണ് സംഭവം.

◾ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ ഡോ. എഡ്വിന്‍ യൂജിന്‍ ആല്‍ഡ്രിന്‍ 93 -ാം വയസില്‍ വിവാഹിതനായി. 63 വയസുള്ള അങ്ക ഫൗറിനെയാണ് വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 1969 -ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിനു ശേഷമായിരുന്നു ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു ആല്‍ഡ്രിന്‍.
ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. 
◾ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.

◾ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തോറ്റെങ്കിലും 14 കളികളില്‍ നിന്ന് 25 പോയന്റോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

◾ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലന്‍ഡ്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇംഗ്ലണ്ടാണ്. രണ്ടാമതായ ന്യൂസിലാണ്ടിനു പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തും ഓസ്ട്രേലിയ നാലാം സ്ഥാനത്തുമുണ്ട്.

AKSHAYA Result 22/01/2023

1 st Prize :
Amount: ₹7,000,000/-
AZ220378  

Consolation Prize :
Amount: ₹8,000/-
AN220378 AO220378 AP220378 AR220378 AS220378 AT220378 AU220378 AV220378 AW220378 AX220378 AY220378  

2 nd Prize :
Amount: ₹500,000/- 
AT686523  

3 rd Prize :
Amount: ₹100,000/- 
AN912216 AO824702 AP153081 AR639911 AS809411 AT601788 AU328883 AV843062 AW812001 AX692053 AY680474 AZ397708  

4 th Prize :
Amount: ₹5,000/-
1310 1481 1704 1930 2319 4051 4587 4993 5343 5705 6072 6241 6406 8735 9145 9533 9702 9824  

5 th Prize :
Amount: ₹2,000/-
0807 3441 3935 4899 5969 8949 9695  

6 th Prize :
Amount: ₹1,000/-
0214 0854 0942 1655 1656 1868 2256 2494 2604 2987 2997 3675 3857 4238 4242 6594 6797 7163 7571 7726 8050 8296 8307 8955 9781 9832  

7 th Prize :
Amount: ₹500/-
0107 0659 0835 1191 1307 1368 1483 1485 1567 1740 1783 1844 1903 1936 1968 2115 2158 2458 2460 2505 2846 3028 3035 3356 3499 3875 3983 4106 4224 4230 4272 4395 4398 4705 4761 4769 4895 4989 5069 5218 5398 5413 6054 6221 6267 6383 6432 6489 6556 6791 6816 6876 7175 7283 7418 7471 7488 7522 7552 7777 7821 8017 8027 8143 8546 8728 8857 9081 9377 9428 9458 9769  

8 th Prize :
Amount: ₹100/-
0091 0230 0303 0450 0476 0479 0520 0688 0695 0770 0820 1090 1150 1179 1189 1201 1319 1339 1498 1674 1676 1694 1707 1785 1812 1854 1913 1938 2177 2189 2265 2358 2365 2652 2749 2765 2812 2894 3000 3007 3193 3264 3343 3569 3600 3632 3635 3676 3921 3922 3949 3985 4013 4041 4187 4192 4504 4776 4782 4812 4829 4835 4914 5012 5064 5084 5099 5149 5221 5262 5318 5326 5362 5709 5912 5952 5966 6210 6224 6518 6571 6581 6729 6740 6824 7018 7128 7221 7226 7229 7243 7446 7539 7596 7826 7856 7880 7911 7924 7936 7996 8102 8132 8201 8234 8248 8319 8555 8667 8787 8872 8941 8948 8960 8994 9114 9227 9315 9342 9547 9864 9890 9892  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.