തിരുവല്ല വാർത്തകൾ
|JACOB CHERIAN|
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ നടക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി .
◾ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ നടക്കാനാവില്ലെന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ വേദന നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാല്‍ കാഷ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. താന്‍ പോരാടുന്നത് കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനായാണ.് ഇന്ത്യ സ്നേഹത്തിന്റെ രാജ്യമാണ്. പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര വിജയിപ്പിച്ചത്. രാഹുല്‍ പറഞ്ഞു.
തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
◾തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണെന്നും ഭാരത്ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഖാര്‍ഗെ പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നേരത്തെ ദേശീയപതാക വിടര്‍ത്തി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ ഷോള്‍ അണിയിച്ച് ആദരിച്ചു. ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും കത്തിജ്വലിക്കുന്ന ആവശത്തോടെ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനം
കുവൈറ്റിൽ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊട്ടാരക്കര സ്വദേശിനി മരിച്ചു
◾ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഏബല്‍ രാജന്‍.
പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകന്‍ : ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് (സേന മെഡൽ ഗ്യാലണ്ടറി) അർഹനായ മേജർ കൃഷ്ണ നായരെ
അനുമോദിച്ചു.
◾രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് (സേന മെഡൽ ഗ്യാലണ്ടറി) അർഹനായ മേജർ കൃഷ്ണ നായരെ കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്റെ നേതൃത്വത്തിൽ ആദരിച്ചു. പാലക്കാട് കൃഷ്ണ വിഹാറിൽ ഗോവിന്ദൻകുട്ടി നായരുടെയും,
പത്മിനിയമ്മയുടെയും മകനും, പരുമല പന്തപ്ലാൻ പറമ്പിൽ രവീന്ദ്രൻ നായരുടെയും, കേണൽ സുധാമണിയുടെയും (Rtd) മകളുടെ ഭർത്താവാണ് ഇദ്ദേഹം.ബ്ലോക്ക് പഞ്ചായത്തംഗം ലിജി ആർ പണിക്കർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല,വാർഡ് മെമ്പർ ശ്രീമതി. വിമല ബെന്നി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യൂ പണിക്കർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജെഫ്രിൻ, ബെന്നി, സുനിൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു
◾ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണെന്നും പ്രതീക്ഷയുടെ കിരണം രാജ്യമെങ്ങും പ്രകാശം പരത്തുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. വെറുപ്പും വിദ്വേഷവും ഇല്ലാതാക്കി ഐക്യം വീണ്ടെടുക്കാന്‍ സാധിക്കും. പ്രിയങ്ക പറഞ്ഞു.
മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് നിര്യാതനായി
◾മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് (73) നിര്യാതനായി. സംസ്കാരം നാളെ(ചൊവ്വ) വൈകിട്ട് വയനാട് സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ.
ജില്ലാ ജഡ്ജി, പോലീസ് കംപ്ലെയിന്റ് അതോറിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
◾മധ്യ തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ രണ്ടു ദിവസം ഒറ്റപെട്ട മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കന് തീരത്തോട് ചേര്‍ന്നുള്ള കരയില്‍ പ്രവേശിക്കുമെന്നാണു മുന്നറിയിപ്പ്.
◾സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ സംസ്ഥാന സെക്രട്ടറി ഇടപെടുന്നു. എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം. വിഭാഗീയത സംബന്ധിച്ച മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും യോഗത്തില്‍ പരിഹാരമുണ്ടാക്കാനാണു നീക്കം.
സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി
◾മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. എല്‍ഡിഎഫ് നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കാതെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾സിപിഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൈയ്യൊടിച്ച കേസിലെ സാക്ഷിയുടെ കൂറുമാറ്റം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാന്‍ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍.
◾എസ്ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയ്ക്ക് കിഴക്കുള്ള കുടുംബ വീട്ടിലാണ് യുവാവ് തൂങ്ങിമരിച്ചത്. എസ്ഐയുടെ മകളുടെ സഹപാഠിയായ സൂരജ് ഇന്നലെ രാത്രി ഇവിടെയെത്തിയിരുന്നു.
◾സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ നിരന്തരം ആക്രമിക്കുക എന്നത് വേട്ടയാടലിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തെറ്റു പറ്റാത്തവരായി ആരുമില്ല. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകള്‍ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുന്നത്തോടെയാണ് പൂര്‍ത്തിയാവുകയെന്നു മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നയിച്ചത്. വഴികളില്‍ കണ്ടവരെയെല്ലാം ചേര്‍ത്തുപിടിച്ചു. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. ആന്റണി പറഞ്ഞു.
◾എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ച് ഹെല്‍മെറ്റിനുള്ളിലാക്കി കടത്തിക്കൊണ്ടുപോയ യുവതിയേയും യുവാവിനേയും തെരയുന്നു. 15,000 രൂപ വിലയുള്ള നായയെയാണ് അപഹരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു. പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.
◾കോഴിക്കോട്ടെ ആവിക്കല്‍തോട് ശുചിമുറിമാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്. പ്ലാന്റ് നിര്‍മ്മാണത്തിനായുള്ള കാലാവധി നീട്ടും. കോടതി നടപടികള്‍ മൂലമാണ് നിര്‍മാണം വൈകുന്നതെന്നു ഉന്നതധികാര സമിതിയെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.
◾കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മി (43)യാണ് മരിച്ചത്. ലിസി ജംങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു മുന്നിലൂടെ ബസിനോടു ചേര്‍ന്ന് മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ബസിനു തൊട്ടുമുന്നില്‍ ആളുണ്ടെന്നു കാണാനാകാതെ ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.
◾പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടത് ഫ്ളാറ്റില്‍ സിഗരറ്റ് വലി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം. സിഗരറ്റ് വലിച്ചതു ചോദ്യം ചെയ്തതോടെ ജോര്‍ജിയക്കാര്‍ ആക്രമിക്കുകയായിരുന്നു. സൂരജിനൊപ്പം പരിക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജിലിന്റെ നില മെച്ചപ്പെട്ടു. പ്രജിലിന്റെ കുടുംബം പോളണ്ടിലെത്തി. നാലു ജോര്‍ജിയക്കാര്‍ കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട സൂരജിന്റെ ഒല്ലൂരിലെ വസതിയില്‍ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.
◾കോവളത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ കാല്‍നടയാത്രക്കാരിയും ബൈക്ക് ഓടിച്ച യുവാവും മരിച്ച സംഭവത്തില്‍ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിനു കാരണം. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തൃശൂര്‍ ആളൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലെ നൂറോളം നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്.
◾ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ചര്‍ദ്ദിയും വയറുവേദനയും മൂലം 86 കുട്ടികള്‍ ചികിത്സ തേടി.
◾മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളത്തെ വീട്ടുവളപ്പില്‍.
◾ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയില്‍ കാട്ടാന ആക്രമണം. 301 കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കോളനിയില്‍ യശോധരനും കുടുംബവും താമസിക്കുന്ന ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്.
◾മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്. രാജ്യമെങ്ങും ഗാന്ധി സ്മരണകളും പുഷ്പാര്‍ച്ചനകളും. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ പുഷ്പാലംകൃതമായ മഹാത്മജിയുടെ രക്തസാക്ഷിമണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി.
◾കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. 80 വയസായി, ഇനി മത്സരിക്കാനില്ല. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. സംഭവത്തില്‍ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളും അറസ്റ്റിലായി. ഒമ്പതര ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.
◾തട്ടിപ്പു തട്ടിപ്പുതന്നെയാണ്, ദേശീയതയെ മറയാക്കി തട്ടിപ്പില്‍നിന്നു രക്ഷപ്പെടാനാവില്ലെന്ന് അദാനിയോട് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുടെ അതിഭീമമായ കടബാധ്യത ഇന്ത്യന്‍ ബാങ്കുകള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നു അദാനി ഗ്രൂപ്പ് വ്യാഖ്യാനിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ പുരോഗതി തടയുകയാണെന്നു ഹിന്‍ഡന്‍ബര്‍ഗ് കുറ്റപ്പെടുത്തി. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ വിശദീകരണത്തില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. നാല് ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളില്‍ അക്കൗണ്ടിംഗ് തട്ടിപ്പുകളുണ്ട്. തന്ത്രങ്ങളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടി. കോര്‍പറേറ്റ് ദുര്‍ഭരണം. അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കുകള്‍ക്കു ഭീഷണിയാണെന്നും അവര്‍ ആരോപിച്ചു.
◾ബിബിസി ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുന്‍പ് തനിക്കെതിരെ മിസൈല്‍ ആക്രമണ ഭീഷണിയുയര്‍ത്തിയെന്ന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുടിന്‍ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ബിബിസിയോട് അദ്ദേഹം വെളിപെടുത്തി. ‘എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ ഒരു മിസൈലിന് ഒരു മിനിറ്റേ വേണ്ടൂ’ എന്നാണു പുട്ടിന്‍ പറഞ്ഞതെന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
◾അപൂര്‍വ റെക്കോര്‍ഡുമായി ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരം. രാജ്യാന്തര ടി20 മത്സരങ്ങളില്‍ ഒരൊറ്റ സിക്സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് സ്വന്തമായത്. ഇരു ടീമുകളും കൂടി 39.5 ഓവര്‍ ബാറ്റ് ചെയ്തിട്ടും മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പകരക്കാരനില്ലാത്ത വ്യക്തിപ്രഭാവമായിരുന്നു മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ. പ.കാതോലിക്കാ ബാവാ.
◾അശരണരേയും, ആലംബഹീനരെയും കരുതുകയും, ജീവകാരുണ്യ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യ സ്നേഹിയായിരുന്ന ഒസ്താത്തിയോസ് തിരുമേനിക്ക് പകരം വെയ്ക്കുവാൻ ആരെയും എടുത്തുകാണിക്കാനാവില്ലെന്ന് ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ ത്രിദീയൻ കാതോലിക്കാ ബാവാ പറഞ്ഞു.ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന സമിതി സംഘടിപ്പിച്ച മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
മാർ ബസേലിയോസ് ജൂബിലി സെന്ററിൽ നടന്ന സമ്മേളനത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
സ്നേഹമുള്ള ആത്മീയതയുടെ ആൾരൂപവും, ലാളിത്യത്തിന്റെ പ്രതീകവുമായിരുന്നു മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.ജയകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജെയിൻ.സി.മാത്യു, സെക്രട്ടറി ഡോ. കുറിയാക്കോസ്.വി.കോച്ചേരി എന്നിവർ പ്രസംഗിച്ചു.
നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 31 ന് ആരംഭിക്കും.
◾തിരുവല്ല: നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 31 മുതൽ ഫെബ്രുവരി 5 വരെ നടക്കും. ദിവസവും രാവിലെ ഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം, വൈകിട്ട് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. 31ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ, ഒന്നിന് വൈകിട്ട് 7.30ന് പ്രതിഭാസംഗമം. രണ്ടിന് വൈകിട്ട് 7.30ന് നൃത്താഞ്ജലി. 9ന് ഭക്തിഗാനസുധ. മൂന്നിന് ഉച്ചയ്ക്ക് 12.30ന് അന്നദാനം വൈകിട്ട് 7.30ന് ഹിഡുംബൻപൂജ. 8മുതൽ തിരുവാതിരകളി. 9മുതൽ ഭക്തിഗാനമേള,. നാലിന് രാത്രി എട്ടുമുതൽ കാവടിവിളക്കും താലപ്പൊലിയും. 10ന് അന്നദാനം. അഞ്ചിന് രാവിലെ 8.30ന് കാവടി വരവ്. 10ന് നവകംപൂജ, 12.15ന് കളഭാഭിഷേകം 12.30ന് സോപാനസംഗീതം.ഒന്നിന് അന്നദാനം രാത്രി 8.30ന് വിളക്കെഴുന്നെള്ളത്ത്. 9ന് സോപാനസംഗീതം.
പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന, ജലപരിശോധന ലാബ് ഉദ്ഘാടനം ഇന്ന്.
◾സംസ്ഥാന ഭൂഗർഭ ജല വകുപ്പ് പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ജല ഗുണനിലവാര പരിശോധന ലാബിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച പകൽ രണ്ട് മണിക്ക് അഡ്വ.മാത്യു ടി തോമസ് എം.എൽ.എ നിർവ്വഹിക്കുന്നു. ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ചെങ്ങന്നൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.ഗിരിജ മുഖ്യാതിഥിയാകും. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി , ഗ്രാമ പഞ്ചായത്തംഗം സനിൽ കുമാരി. എസ്, പി.ടി.എ പ്രസിഡൻ്റ് സിബി ആചാര്യ എന്നിവർ സംസാരിക്കും. ഭൂഗർഭ ജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ബി.അരുൺദാസ് റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ പ്രഥമാധ്യാപകൻ ബിജു ജെ സ്വാഗതവും സീനിയർ അധ്യാപകൻ അജയകുമാർ.കെ നന്ദിയും പറയും.
സംസ്ഥാനത്തൊട്ടാകെ ഓരോ ജില്ലയിലും രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളിലാണ് ഭൂഗർഭ ജല വകുപ്പിൻ്റെ നേതൃത്വത്തിൽ ജലപരിശോധന ലാബ് സജ്ജീകരിച്ചിട്ടുള്ളത്. പ്രാദേശികമായി കുടിവെള്ള പരിശോധന ലക്ഷ്യമിട്ടാണ് ഇവ പ്രവർത്തിക്കുന്നത്.
പുഷ്പമേള ഇന്ന് സമാപിക്കും.
◾തിരുവല്ല:ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുഷ്പമേള 2023 സമാപന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി. ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി അധ്യക്ഷത വഹിക്കും എബ്രഹാം പി.സണ്ണി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, ജനറൽ കൺവീനർ സാം ഈപ്പൻ, മുൻസിപ്പൽ കൗൺസിലർമാരായ പ്രദീപ് മാമൻ മാത്യു, ശ്രീനിവാസ് പുറയാറ്റ്, ഗിരിഷ് രാജ്ഭവൻ , ടി. ജയിംസ്, അജിതമ്പാൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മേളയോടനുബന്ധിധിച്ച് നടത്തിയ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. മുൻ പ്രസിഡന്റ് മ്മാരായ പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി.ജോർജ് , ആർ.കെ.നായർ എന്നീ വരെ ആദരിക്കും
നിര്യാതരായി
ദേവകിയമ്മ
◾തിരുവല്ല മതിൽഭാഗം വെള്ളൂപ്പറമ്പിൽ ദേവകിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മകൻ.ഗോപാലകൃഷ്ണൻ നായർ.
മരുമകൾ.ഓമന
സഞ്ചയനം ഫെബ്രുവരി 6 തിങ്കൾ രാവിലെ 9 ന്.
കുഞ്ഞമ്മ
◾തിരുവല്ല കാട്ടൂക്കര തിട്ടപ്പള്ളിൽ അർജ്ജുനൻ തമ്പിയുടെ ഭാര്യ കുഞ്ഞമ്മ - (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ: സന്തോഷ് (കെ.എസ്.ഇ.ബി), സുരേഷ് കുമാർ (സി.പി.എം തിരുവല്ല ടൗൺ എ ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രലേഖ.
മരുമക്കൾ: ശോഭ, ഷീബ, പരേതനായ ശിവദാസ്.
ഗോപി.ജി
ഭാര്യ: ശാന്ത.
മക്കൾ: സന്തോഷ്, സുനിൽ, സുനു.
മരുമക്കൾ: മിനി, സൂര്യ, ബിജു.
തോമസ് ജോർജ്ജ്
◾എടത്വ മുണ്ടകത്തിൽ (ഇരുപ്പൂട്ടിൽ ) തോമസ് ജോർജ്ജ് (94) നിര്യാതനായി. സംസ്കാരം ഫെബ്രുവരി ഒന്ന് (ബുധൻ) രാവിലെ 10.30 ന് മകളുടെ തിരുവല്ലയിലെ ഭവനമായ വല്ലേലിൽ വീട്ടിലെ ശുശ്രൂഷക്ക് ശേഷം 12 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കാരയ്ക്കൽ ചക്കുംമൂട്ടിൽ കുടുംബാംഗം പരേതയായ തങ്കമ്മ.
മക്കൾ.. ജോളി , ജെസ്സി, ജോമോൻ , പരേതനായ ജിജി.
മരുമക്കൾ: തമ്പി , ഡോ. ഇന്ദു , പരേതനായ ജോബോയ് .
അന്നമ്മ
◾തിരുവല്ല മഞ്ഞാടി തൈമലമംഗലശ്ശേരിൽ കുര്യൻ കുര്യന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. വടശ്ശേരിക്കര കോന്നാത്ത് കുടുംബാംഗമാണ,
മക്കൾ: സിസിലി, ജയിംസ്, ക്ഷിബു, സിനി,മരുമക്കൾ: മേഘരാജ്, ഡെയ്സി, ഷീബ, രാജു.
മാത്തുക്കുട്ടി
◾തിരുവല്ല നിരണം പകലോമറ്റം കടപ്പിലാരിൽ കെ.പി. മാത്യു (മാത്തുക്കുട്ടി - 84 )അന്തരിച്ചു സംസ്കരം നാളെ 11.30 ന് നിരണം ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ.
മക്കൾ: ജോൺസൺ, ബാബു (ഇരുവരും ഓസ്ട്രേലിയ), സജൻ, മാത്യു, സന്തോഷ് (കാനഡ), ചാക്കോച്ചൻ.
മരുമക്കൾ : സൂസൻ , സുനിത (ഇരുവരും ഓസ്ട്രേലിയ), മേഴ്സി, സുജ, ലീന (കാനഡ), അവി.
മന്ത്രിയെ വെടിവച്ച എ എസ്ഐ ഗോപാല്‍ദാസിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കു മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ.
◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. 61 വയസായിരുന്നു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിനു വെടിയേറ്റത്. കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്തുനിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ടു റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിവച്ച എഎസ്ഐ ഗോപാല്‍ദാസിനെ കൈയോടെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കു മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ ജയന്തി പറയുന്നു.
ഭാരത ജോഡോ യാത്രയുടെ സമാപനം ഇന്ന്.
13 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും.
◾ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര. 3,570 കിലോമീറ്റര്‍ സഞ്ചരിച്ച പദയാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ജനപങ്കാളിത്തവുമുള്ള യാത്രയായി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്കു ഇന്നു കാഷ്മീരില്‍ സമാപനം. യാത്ര ഇന്നലെ ഉച്ചയോടെ സമാപിച്ചു. ഇന്നു ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാക്കളുടെ ഐക്യവേദിയായേക്കും. 13 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം ലഭിച്ചെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണു തനിക്കുണ്ടായതെന്നും രാഹുല്‍ഗാന്ധി കാഷ്മീരില്‍ പറഞ്ഞു. വിദ്വേഷത്തിനെതിരായ, സ്നേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോടു പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിനു മുഴുവന്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.
◾രാജ്യതാല്‍പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്നതിനാലാണു സിപിഎം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനല്ല, സംഘ പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍.
ബിബിസിക്കെതിരെ വീണ്ടും അനിൽ ആൻറണി.
◾ബിബിസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കാഷ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി.
ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമര്‍ശിച്ച് ജി.സുധാകരന്‍.
◾ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിനു കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അതു നിലനിര്‍ത്താനാണ് ലീഗ് അടക്കമുള്ള ജനാധിപത്യ കക്ഷികളുടെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
◾പിണറായി സര്‍ക്കാര്‍ ശ്രീലങ്കയുടേയും പാക്കിസ്ഥാന്റേയും പാതയിലാണ് കേരളത്തെ കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു ഭരണകക്ഷിയേപ്പോലെ പ്രതിപക്ഷവും ഉത്തരവാദികളാണെന്നും സുരേന്ദ്രന്‍.
ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റും
◾ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടത്തത്തിനും ട്രക്കിംഗിനും സൗകര്യമൊരുക്കും. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
◾ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. രാത്രി എട്ടരയോടെയാണു സംഭവം.
◾തിരുവനന്തപുരം തിരുവല്ലം റേസിംഗ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ്. അപകടത്തില്‍ ബൈക്കിടിച്ച വീട്ടമ്മ മരിച്ചിരുന്നു. അപകടത്തില്‍ കഴുത്ത് ഒടിഞ്ഞ അരവിന്ദ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
വാഹനം ഇടിച്ചുവീഴ്ത്തിയ എസ്ഐയുടെ കൈയൊടിഞ്ഞു.
◾Manufacturers ഇരുചക്ര വാഹനം ഇടിച്ചുവീഴ്ത്തിയ എസ്ഐയുടെ കൈയൊടിഞ്ഞു. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ അമിത വേഗതയില്‍ ഓടിച്ച ബൈക്ക് തടയാന്‍ ശ്രമിച്ചതിനിടെയാണ് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ബൈക്കിനേയും യാത്രക്കാരേയും പോലീസ് തെരയുന്നു.
◾യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസില്‍ അയല്‍വാസിയും ഇളയച്ഛനുമായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഭാര്യയെയും മക്കളെയും ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
◾കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റു ചെയ്തത്.
◾ഗുരുവായൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരണ്‍ ആണ് പിടിയിലായത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്കു വിറ്റിരുന്നത്.
ആശുപത്രി വളപ്പില്‍ പത്തൊമ്പതുകാരി മരിച്ചനിലയില്‍
◾സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി വളപ്പില്‍ പത്തൊമ്പതുകാരി മരിച്ചനിലയില്‍. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾നേര്യമംഗലം വാളറയില്‍ ഉടുമ്പിനെ കൊന്നുതിന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പ് ഓടിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.
◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് ഖനി മേഖലയിലെ ഗതാഗത വ്യവസായിയാണ്. കല്‍ക്കരി നീക്കത്തിനുള്ള ട്രക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ ഉടമയും കോടീശ്വരനുമാണ്. സ്വന്തം പേരില്‍ 34 കോടി രൂപയുടെ ആസ്തിയും 70 വാഹനങ്ങളും ഉണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കി വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ നവ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി
◾ലക്നോവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ ലക്നോ വിമാനത്താവളത്തില്‍ത്തന്നെയാണ് ഇറക്കിയത്.
◾വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്.
◾നഴ്സിംഗ് വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയിലെ ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ചത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍.
◾ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഏല്‍പ്പിച്ചതിനേക്കാള്‍ ഒരുപാടു ദൗത്യങ്ങള്‍ നിറവേറ്റിയ നയതന്ത്രജ്ഞനായിരുന്നു ഹനുമാന്‍. നയതന്ത്രത്തിന്റെയും ക്ഷമയുടെയും മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണന്‍. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷ് പുസ്തകമായ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെന്‍ വേള്‍ഡി’ന്റെ മറാത്തി പരിഭാഷയായ ‘ഭാരത് മാര്‍ഗി’ന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
◾തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് 413 പേജുകളില്‍ മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളില്‍ 68 നും അതത് കമ്പനികള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. ശേഷിച്ച 20 ല്‍ 16 എണ്ണം ഓഹരിയുടമകളുടെ വരുമാനത്തെക്കുറിച്ചാണ്. നാലു ചോദ്യങ്ങള്‍ അസംബന്ധമാണെന്നുമാണ് മറുപടിയില്‍ വിശദീകരിക്കുന്നത്.
ബോട്ട് അപകടത്തില്‍ പെട്ട് പാകിസ്ഥാനില്‍ 10 കുട്ടികള്‍ മരിച്ചു.
◾പാക്കിസ്ഥാനിലെ മദ്രസയില്‍ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ട് പാകിസ്ഥാനില്‍ 10 കുട്ടികള്‍ മരിച്ചു. ഖൈബര്‍ പഖ്തൂണ്‍വ പ്രവിശ്യയിലെ ടാണ്ടാ ഡാം തടാകത്തിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് തുണയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.
പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
◾പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
◾ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. എന്നാല്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്കും കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാനായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് പരമ്പര സമനിലയിലായതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരം പരമ്പരയുടെ ഫൈനലായി മാറി.
◾ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കരിയറിലെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ 22 ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സാധിച്ചു.
WIN-WIN Result 30/01/2023
1 st Prize :
Amount: ₹7,500,000/-
WD444962
Consolation Prize :
Amount: ₹8,000/-
WA444962 WB444962 WC444962 WE444962 WF444962 WG444962 WH444962 WJ444962 WK444962 WL444962 WM444962
2 nd Prize :
Amount: ₹500,000/-
WM567338
3 rd Prize :
Amount: ₹100,000/-
WA447781 WB483590 WC954068 WD918932 WE572515 WF730059 WG743861 WH296208 WJ165525 WK550350 WL233194 WM536147
4 th Prize :
Amount: ₹5,000/-
0863 1094 1233 1493 1586 2330 4569 4875 6387 7346 7656 7836 7979 9080 9199 9634 9652 9788
5 th Prize :
Amount: ₹2,000/-
2225 3197 3378 3602 4633 4858 5920 7137 7761 9942
6 th Prize :
Amount: ₹1,000/-
0699 0981 1622 1847 3487 3718 3852 4186 4637 5440 6104 6277 9004 9171
7 th Prize :
Amount: ₹500/-
0461 0511 0696 0877 0886 1226 1322 1588 1679 1912 1916 1918 2338 2472 2491 2535 2580 2690 2698 2733 2828 2838 2938 3047 3083 3098 3108 3157 3304 3634 3675 3682 3801 3870 4120 4225 4464 4507 4687 4689 4692 4826 4847 5037 5121 5248 5259 5264 5322 5343 5877 5964 6087 6200 6257 6431 6498 6528 6843 6988 7263 7348 7371 7399 7402 7501 7704 7764 7843 7889 8138 8320 8465 8505 8616 8756 9420 9503 9631 9855 9959 9963
8 th Prize :
Amount: ₹100/-
0012 0023 0081 0158 0253 0279 0289 0453 0467 0603 0648 0705 0820 0848 0868 1011 1076 1192 1392 1474 1651 1738 1876 2013 2020 2080 2097 2130 2143 2218 2231 2237 2393 2723 2819 2887 2917 3130 3132 3133 3191 3241 3326 3391 3690 3711 3761 3794 3826 3898 4104 4175 4466 4563 4590 4623 4767 4800 4833 4909 4915 4920 4976 4995 5004 5123 5130 5178 5191 5367 5418 5575 5584 5720 5742 5777 5793 5905 6123 6132 6149 6339 6472 6567 6718 6740 6782 6785 6884 6949 6983 6987 7108 7109 7215 7242 7298 7396 7398 7432 7482 7581 7680 7835 7877 7925 8122 8127 8308 8321 8377 8479 8671 8713 8779 8836 8880 8971 8984 9154 9200 9289 9452 9500 9811 9843
Comments
Post a Comment
Thanks