പുതിയ വാർത്തകൾ

 |JACOB CHERIAN|


പുഷ്പമേളയോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.

◾തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 29 വരെ തിരുവല്ല മുനിസിപ്പൽ 1 മൈതാനിയിൽ നടക്കുന്ന പുഷ്പമേളയോട് അനുബന്ധിച്ച് കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിൽ ചിത്രരചനാ മത്സരം നടത്തി.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ജയിംസ്, ട്രഷറാർ ജയകുമാർ വള്ളംകുളം, ജനറൽ കൺവീനേഴ്സ് ടി.കെ.സജീവ്, സാം ഈപ്പൻ, കോമ്പറ്റീഷൻ കമ്മറ്റി ചെയർമാൻ ഇ.സി.മാത്യു, കൺവീനർ മേരി തോമസ്, പബ്ലിസിറ്റി ചെയർമാൻ അഡ്വ. ബിനു.വി. ഈപ്പൻ, കൺവീനേഴ്സ് ഇ.എ.ഏലിയാസ്, റോജി കാട്ടാശ്ശേരി, ഓമന ശാമുവേൽ, സുജ ചാക്കോ, വത്സമ്മ ജോൺ, പ്രഭ, മാത്യൂസ് ജോൺ, സദാശിവൻപിള്ള, മേരി തോമസ്, ലാൽജി വറുഗീസ്, ഐസക് എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഫുട്ബോൾ ടൂർണമെന്റ്.

നെമ്പാറ യുവകേന്ദ്രയുടെയും, റാന്നി ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബായിരുന്നു മുഖ്യ സംഘാടകർ. ജില്ലയിലെ 16 ടീമുകൾ ടൂർണമെൻറിൽ പങ്കെടുത്തു. റാന്നി എസ്.ഐ എം.ആർ.സുരേഷ് കിക്ക് ഓഫ് നടത്തി. യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് ആശിഷ് എബി, സെക്രട്ടറി ജീവ ബിബിൻ, ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, അശോകൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.എസ്.ഐ സന്തോഷ് കുമാർ വിജയികൾക്ക് സമ്മാനദാനം നൽകി.

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം

മാളികപ്പുറത്തിന് സമീപം കതിന പൊട്ടിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ.ആർ.ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ രജീഷ് (35), പാലക്കുന്ന് മോടിയിൽ അമൽ (28) എന്നിവർക്കാണ് പരിക്കേറ്റത്.ജയകുമാറിനും ,അമലിനുമാണ് കൂടുതൽ പരിക്ക്. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. പരിക്കേറ്റ മൂവരും സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

 ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം നഴ്സിംഗ് ഓഫീസറായ കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ ഡിസംബർ 31 നാണ് വയർവേദനയും, ഛർദ്ദിയും അനുഭവപ്പെട്ട രശ്മിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിലൂടെയാണ് വിഷബാധയെന്ന സംശയത്തിലാണെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കേറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

മല്ലപ്പള്ളി കീഴ്‌വായ്പൂരിലെ ദേവാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന മാമോദിസാ ചടങ്ങിൽ പങ്കെടുത്തവർക്ക് നൽകിയ സൽക്കാരത്തെ തുടർന്ന് ഒട്ടേറെ പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് ഭക്ഷണം ക്രമീകരിച്ച ചെങ്ങന്നൂരിലെ കേറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.സംഭവമറിഞ്ഞ മന്ത്രി വീണാ ജോർജ്ജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് കേറ്ററിംഗ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഇതോടൊപ്പം തന്നെ സ്ഥാപനത്തിന്റെ പ്രവർത്തനവും അധികൃതർ നിർത്തലാക്കി.

ശശി തരൂർ ഡൽഹി നായരല്ല; മറിച്ച് കേരള പുത്രനാണ്.

മന്നം ജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ വാക്കുകളാണിത്. ഒരിയ്ക്കൽ ശശി തരൂരിനെ ഡൽഹി നായരെന്ന് വിശേഷിപ്പിച്ചത് തെറ്റിപ്പോയെന്നും, അത് തിരുത്താനാണ് ശശി തരൂരിനെ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.ശശി തരൂരിനെക്കാൾ യോഗ്യനായ മറ്റൊരാളില്ലെന്ന വിശ്വാസവും ഈ ചടങ്ങിൽ അദ്ദേഹത്തെ ക്ഷണിക്കാൻ പ്രേരിപ്പിച്ചതായും എൻ.എസ്.എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടെന്ന് 80 വർഷം മുമ്പ് മന്നം പറഞ്ഞത് ഓർമ്മിച്ചു കൊണ്ട് രാഷ്ട്രീയത്തിൽ തനിക്ക് ഈ അനുഭവമാണുള്ളതെന്ന് ശശി തരൂർ ഒളിയമ്പ് എയ്തു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഭൂരിപക്ഷ വിധി കേന്ദ്ര സർക്കാരിന് ആശ്വാസമായി

നോട്ട് നിരോധനം . കേന്ദ്രസർക്കാരിന് ആശ്വാസ വിധി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഭൂരിപക്ഷ വിധി കേന്ദ്ര സർക്കാരിന് ആശ്വാസമായി. 2016 നവംബർ 8 ന് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഭരണഘടനാ ബഞ്ചിന് മുന്നിൽ എത്തിയ 58 ഹർജികളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവച്ചതാണ് സർക്കാരിന് ആശ്വാസമായത് ജസ്റ്റിസുമാരായ എസ്.അബ്ദുൾ നസീർ, ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, വി.രാമ സുബ്രഹ്മണ്യൻ, ബി.വി.നാഗരത്നം എന്നിവരായിരുന്നു ഭരണഘടനാ ബഞ്ചിലെ അംഗങ്ങൾ. ഇതിൽ ബി.വി.നാഗരത്നം തന്റെ ഭിന്ന വിധി വായിച്ചെങ്കിലും, മറ്റുള്ളവരുടെ ഭൂരിപക്ഷ വിധി ബി.ആർ.ഗവായ് വായിച്ചതോടെ കേന്ദ്ര സർക്കാരിന് ആശ്വാസമാകയായിരുന്നു.

നിര്യാതനായി.

തിരുവല്ല കുറ്റൂർ ഇളയശ്ശേരിൽ ബഥേൽ ഹൗസിൽ ബിജു ജേക്കബ് - 56 നിര്യാതയായി.

സംസ്കാരം നാളെ (4/1) രാവിലെ 11.30ന് കുറ്റൂർ ഐ.പി.സി ഹെബ്രോൻ ചർച്ചിന്റെ മഴുക്കീർ സെമിത്തേരിയിൽ. ഭാര്യ: എൽസി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം; കടലാസ് ഫയലുകള്‍ ഉണ്ടാകില്ല

ഒരു ഫയല്‍നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ചുമിനിറ്റില്‍ സാധ്യമാവും.തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽനീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കും. സർക്കാർവകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങൾ ഉടനടി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിർദേശം നൽകി. ഇത് നടപ്പാകുന്നതോടെ സർക്കാർഓഫീസുകളിൽ കടലാസുഫയലുകളുണ്ടാവില്ല. സെക്രട്ടേറിയറ്റിലെ ഫയൽനീക്കം നേരത്തേതന്നെ ഓൺലൈനാക്കിയിരുന്നു. ഫയൽനീക്കം സുഗമമാക്കാനും ഫയൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബർ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലിൽ ഭേദഗതി വരുത്തി. മറ്റു സർക്കാർഓഫീസുകൾക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബർ മൂന്നിന് ഭേദഗതിചെയ്തു ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേർ എല്ലാ ഓഫീസുകൾക്കും ലഭ്യമാക്കി

സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍. 

◾സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. സമയമെടുത്ത് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്കു നിയമോപദേശം. ഭരണഘടനയെ അവഹേളിച്ചെന്നു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടതിനാലാണ് രാജിവയ്പിച്ചത്. തെളിവില്ലെന്നു പോലീസ് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കോടതി കുറ്റമുക്തനാക്കിയിട്ടില്ലെന്നാണു ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. നാളെ സത്യപ്രതിജ്ഞ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ മാതാപിതാക്കളുടെ അനുവാദം വേണം.

◾ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

◾പട്ടയഭൂമിയില്‍ പാറമട നടത്തുന്നതു സംബന്ധിച്ച കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി മുപ്പതിലേക്കു മാറ്റി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ക്വാറി ഉടമകള്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതി കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.

◾കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഭൂമിയില്‍ അടയാളപ്പെടുത്തിയത് കര്‍ണാടകത്തിന്റെ ബഫര്‍സോണ്‍ അടയാളപ്പെടുത്തലല്ലെന്നു സ്ഥിരീകരിച്ചു. അടയാളപ്പെടുത്താന്‍ പയ്യാവൂരില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ കളക്ടറേറ്റില്‍ എഡിഎമ്മിനു മുന്നില്‍ ഹാജരാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ധാതു സമ്പത്തിനെ കുറിച്ച് പഠിക്കാന്‍ മുംബൈയില്‍നിന്ന് എത്തിയ സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരാണെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ സര്‍വേ നടത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം. 

◾സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം. എല്ലാ ഓഫീസുകളിലും പഞ്ചിംഗിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ നാളെയാണു പഞ്ചിംഗ് നടപ്പാക്കുക.

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു തിരശീല ഉയരും. ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണമാണ് കോഴിക്കോടു ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ 24 വേദികളില്‍ 239 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശാ ശരത് മുഖ്യാതിഥിയാകും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഈയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.

27 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം

◾ഡോ. അലക്സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യുഎഇ വ്യവസായി സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്സ് സിഇഒ രാജേഷ് സുബ്രഹ്‌മണ്യം എന്നിവരടക്കം 27 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം. ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

◾ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചു. ഡിസംബറിലെ റേഷന്‍ വിതരണം അവസാനിപ്പിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പുതുക്കിയതിനാലാണ് ഡിസംബറിലെ വിതരണം വേഗം അവസാനിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

◾കണ്ണൂര്‍ എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ ഗാനമായി ശ്രീനാരായണ കീര്‍ത്തനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെയുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും ചെയ്തു. മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തേയും ഗുരുവിനെയും അപമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. എന്തിനാണ് ഇത്ര ധാര്‍ഷ്ട്യമെന്നും സുധാകരന്‍ ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. 

◾ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എം.കെ രാഘവന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. ജര്‍മ്മനിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയെ ജഗതിയിലെ വീട്ടിലെത്തിയാണ് തരൂര്‍ കണ്ടത്.

ശശി തരൂര്‍ എംപിക്കു മാര്‍ത്തോമ സഭയുടെ വേദിയിലേക്കും ക്ഷണം. 

◾കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കു മാര്‍ത്തോമ സഭയുടെ വേദിയിലേക്കും ക്ഷണം. ഫെബ്രുവരി 18 ന് മാരാമണ്‍ കണ്‍വന്‍ഷന്റെ യുവവേദിയിലാണ് തരൂര്‍ സംസാരിക്കുക. മാര്‍ത്തോമ സഭ യുവജന സഖ്യമാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയില്‍ പ്രസംഗിച്ചതിനു പിറകേയാണ് മറ്റൊരു സാമുദായിക വേദിയില്‍കൂടി ശശി തരൂര്‍ എത്തുന്നത്.

◾നോട്ടു നിരോധനം ശരിവച്ച സുപ്രീം കോടതി വിധിയില്‍ പ്രത്യേകതയില്ലെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് റദ്ദാക്കിയതുമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. 15 ലക്ഷം കോടി രൂപയുടെ വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന വാദം അസംബന്ധമാണെന്നും തോമസ് ഐസക്.

പിണറായിക്ക് ബിജെപിയുമായി രഹസ്യ ബന്ധം

◾ബിജെപിയുമായി രഹസ്യമായി ബന്ധമുണ്ടാക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചത് ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസ് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതുകൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

◾യുവ സംവിധായിക നയന സൂര്യന്റെ മരണത്തെക്കുറിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ അന്വേഷിക്കും. മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2019 ഫെബ്രുവരി 24 ന് തിരുവനന്തപുരത്തെ വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ പ്രതി തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് (22) അറസ്റ്റിലായി. മോഷണ ശ്രമത്തിനിടെയാണു കൊല നടത്തിയത്. രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി.

◾ആലപ്പുഴ ചാരുംമൂട്ടില്‍ കള്ളനോട്ടു പിടിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റുു ചെയ്തു. തമിഴ്നാട് സ്വദേശി തിരുവനന്തപുരം തമ്പാനൂര്‍ രാജാജി നഗറില്‍ താമസിക്കുന്ന രത്തിനം ബാബു (46) വിനെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യപ്രതി ഷംനാദിന്റെ അടുത്ത സഹായിയാണ് രത്തിനം ബാബു.

◾വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനു വെല്‍ഡിംഗ് ചെയ്യുന്നതിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം.

◾തൃശൂര്‍ ചേലക്കരയിലെ ബാറില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ച സൈനികന്‍ അറസ്റ്റില്‍. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.

◾കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന അഞ്ചേകാല്‍ കിലോഗ്രാം തിമംഗല ചര്‍ദ്ദിയുമായി ഒരാള്‍ പിടിയില്‍. തൃശൂര്‍ പേരമംഗലം താഴത്തുവളപ്പില്‍ ടി.പി. അനൂപ് (32 ) ആണ് പിടിയിലായത്.

ഭാരത് ജോഡോ യാത്ര ഇന്നു പുനരാരംഭിക്കും. 

◾ഒമ്പതു ദിവസം നിര്‍ത്തിവച്ചിരുന്ന ഭാരത് ജോഡോ യാത്ര ഇന്നു പുനരാരംഭിക്കും. അതിശൈത്യമുള്ള ഡല്‍ഹിയില്‍നിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര ഉച്ചയോടെ ഹനുമാന്‍ മന്ദിര്‍, ലോണി ബോര്‍ഡല്‍ വഴി ഉത്തര്‍പ്രദേശിലേക്കു പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ പങ്കെടുക്കണമെന്ന് എല്ലാ പ്രതിപക്ഷ നേതാക്കളേയും എഐസിസി ക്ഷണിച്ചിരുന്നു.

◾പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി പത്തിന് അവസാനിക്കും. ഇടവേളയ്ക്കുശേഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ആറിന് ആരംഭിക്കും.

◾പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ബോംബിനു സമാനമായ സ്ഫോടകവസ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. ഒരു കുഴല്‍ക്കിണര്‍ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിന്‍തോട്ടത്തില്‍ സ്ഫോടകവസ്തു കണ്ടത്. ഉടനേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസിനു പുറമേ, സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി 

◾മത്സ്യ ബന്ധനത്തിനിടെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ബ്രിട്ടീഷ് അധീനതയിലുള്ള സലോമന്‍ ദ്വീപില്‍ അകപ്പെട്ട തമിഴ്നാട്ടുകാരായ 14 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിനു കൈമാറി. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് സ്വദേശി വര്‍ഗീസിന്റെ ക്രിഷമോള്‍ എന്ന ബോട്ടും അതിലെ ഉടമ അടക്കമുള്ള 14 മത്സ്യത്തൊഴിലാളികളുമാണ് എന്‍ജിന്‍ തകരാര്‍മൂലം കടലില്‍ കുടുങ്ങിയത്.

◾ഡല്‍ഹിയില്‍ കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. പൊലീസ് വാഹനം തടഞ്ഞിടുകയും ചെയ്തു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും നീതി നടപ്പാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

◾നോട്ടു നിരോധനത്തിനെതിരേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി നോട്ടു നിരോധനത്തെ ശരിവച്ചതോടെയാണ് ബിജെപിയുടെ ആവശ്യം.

സാമ്പത്തീക മാന്ദ്യത്തിന് സാധ്യത

◾2023 ല്‍ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ. കഴിഞ്ഞ വര്‍ഷം അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും ചൈനയിലും ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു.

◾സൗദി അറേബ്യയില്‍ കനത്ത മഴ. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു. വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മഴ കനത്തത്.

◾ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ ഈ മാസം 5 നും 7നുമാണ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഇന്നത്തെ മത്സരം. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്

STHREE SAKTHI  Result 

03/01/2023

1 st Prize :
Amount: ₹7,500,000/-
ST825245 

Consolation Prize :
Amount: ₹8,000/-
SN825245  SO825245  SP825245  SR825245  SS825245  SU825245  SV825245  SW825245  SX825245  SY825245  SZ825245 

2 nd Prize :
Amount: ₹1,000,000/-
ST893085 

3 rd Prize :
Amount: ₹.5,000/-
1966  2700  2776  3089  4067  5502  6074  6278  6587  6898  7124  7256  7272  7558  8361  8517  8781  8819 

4 th Prize :
Amount: ₹2,000/-
0621  1110  1963  2825  4926  4989  5300  5401  7242  7620 

5 th Prize :
Amount: ₹1,000/-
0078  0625  1174  1919  2243  2441  3011  3196  3284  4671  4909  4949  5456  6156  6600  6604  7508  7880  7944  8069 

6 th Prize :
Amount: ₹500/-
0067  0277  0523  0789  0881  1119  1162  1235  2369  2394  2426  2654  2712  2898  3030  3068  3318  3395  3600  3635  4550  4605  4666  4825  4828  5221  5298  5376  5840  6183  6460  6467  6700  6842  6934  7056  7433  7579  7586  7589  8153  8276  8523  8650  8870  9051  9071  9338  9572  9604  9856  9883 

7 th Prize :
Amount: ₹200/-
0001  0095  0263  0318  0821  0953  1253  1365  1705  1826  2025  2352  2534  2640  2679  3132  3548  3643  3719  3896  4143  4489  4530  4531  4655  4932  5200  5336  5408  5597  5710  5796  5996  6213  6259  6430  6945  7347  7366  7486  7681  7829  8309  8422  8961 

8 th Prize :
Amount: ₹100/-
0016  0120  0163  0169  0317  0340  0349  0409  0412  0497  0498  0527  0656  0848  0917  1149  1331  1400  1529  1628  1631  1688  1980  1992  2155  2491  2565  2703  2803  2834  2853  2952  2991  3094  3200  3306  3332  3461  3490  3495  3622  3630  3636  3721  3774  3972  4017  4075  4117  4134  4138  4202  4374  4386  4403  4602  4665  4734  4831  4834  4890  4936  5007  5014  5058  5202  5210  5235  5494  5503  5511  5569  5662  5757  5831  6047  6061  6229  6282  6476  6544  6580  6631  6658  6833  6966  7078  7095  7133  7135  7140  7284  7323  7346  7467  7667  7903  7911  8091  8145  8171  8283  8319  8324  8334  8552  8598  8616  8770  8804  8991  9026  9046  9220  9383  9432  9438  9570  9588  9679  9766  9795  9829  9831  9841  9969  

Typing & settings: KURIAKOSE NIRANAM 



.







Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.