ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN|





പുഷ്പമേള 2023-തിരുവല്ലയിൽ തിരക്കോട് തിരക്ക്.
◾തിരുവല്ല ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മൈതാനിയിൽ നടന്നുവരുന്ന പുഷ്പമേളയിൽ സ്ത്രീകളും, കുട്ടികളും അടക്കം ആയിരങ്ങളാണ് ദിവസേന കാണികളായി എത്തി കൊണ്ടിരിക്കുന്നത്. കാണികൾ എല്ലാം ആത്മസംതൃപ്തിയോടെയാണ് പുഷ്പമേള നഗറിൽ നിന്നും മടങ്ങുന്നതും.

50 രൂപയുടെ ടിക്കറ്റ് എടുത്ത് മേള കാണാൻ അകത്തു കടന്നാൽ വർണ്ണപകിട്ടാർന്ന പുഷ്പങ്ങൾ ആണ് സ്വാഗതം ചെയ്യുന്നത്. ശീതീകരിച്ച പന്തലിലെ വിദേശപുഷ്പങ്ങൾ ഏറെ ആകർഷണീയമാണ്.20000 ചതുരശ്ര അടി വിസ്തീർണത്തിൽ ഊട്ടി ഫ്ളവർ ഷോ രീതിയിലാണ് പുഷ്പഫലപ്രദർശനം. ദുബായിൽ നിന്നും ഇറക്കുമതി ചെയ്ത വ്യത്യസ്ത പുഷ്പങ്ങൾ കണ്ണിനും, മനസ്സിനും കുളിർമയേകും. ഇത്രയുമാകുമ്പോൾ തന്നെ മുടക്കുമതൽ നഷ്ടമാവില്ലെന്നാണ് മേള കണ്ട് പുറത്തിറങ്ങുന്നവർ പറയുന്നത്.
കൂടാതെ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ കട്ട് ഫ്ളവർ വെജിറ്റബിൾ കാർവിംഗ് ഷോ, വളർത്തുമൃഗങ്ങളോടൊപ്പം സെൽഫി എടുക്കാൻ അവസരം ലഭിക്കുന്ന സെൽഫി സെന്റർ, കേരളത്തിലെ രുചിക്കൂട്ടുകളെ കോർത്തിണക്കി രുചിയാർന്ന വിഭവങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് ഭക്ഷിക്കാൻ കഴിയുന്ന ഫുഡ് കോർട്ട്, മരണക്കിണർ, ഫാമിലി ഗെയിം ഉൾപ്പെടുത്തി വ്യത്യസ്ഥമായ അമ്യൂസ്മെൻറ് പാർക്ക് ഇവയൊക്കെ കാണികളെ വീണ്ടും മേളയിലേക്ക് ആകർഷിക്കുന്നു.
രാവിലെ 11 മുതലാണ് കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ദിവസേന വൈകിട്ട് 7 മുതൽ പുഷ്പമേള നഗറിൽ കലാവിരുന്നും ക്രമീകരിച്ചിരിക്കുന്നു. ഇന്ന് വൈകിട്ട് സിനി ആർട്ടിസ്റ്റ് അനിൽ മത്തായിയും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. മന്ത്രി റോഷി അഗസ്റ്റിനാണ് മേളയുടെ ഉദ്ഘാടനം കഴിഞ്ഞ 20 ന് നിർവ്വഹിച്ചത്.
ഇതിനോടകം പുഷ്പമേളയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വീണാ ജോർജ്, കൃഷ്ണൻകുട്ടി, ആന്റോ ആന്റണിഎം.പി,മാത്യു.ടി.തോമസ് എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, കെ. എസ്.എഫ്.ഇ ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ്, ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ എന്നീ പ്രമുഖർ പങ്കെടുത്ത വിവിധ സമ്മേളനങ്ങൾ മേള നഗറിൽ നടന്നു കഴിഞ്ഞു.കാലാവസ്ഥ അനുകൂലമായത് മേളയുടെ വിജയത്തിന് സഹായകരമായെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും അനുകൂല സാഹചര്യം ഉണ്ടാവണമെന്നാണ് സംഘാടകരുടെ പ്രാർത്ഥന.
കോവിഡിനെ തുടർന്ന് മുടങ്ങിയ പുഷ്പമേള വീണ്ടും തിരുവല്ല നഗരത്തെ ഉത്സവ ലഹരിയിലാക്കിയിരിക്കയാണ്. മേള 29 ന്  അവസാനിക്കും.
കലാസന്ധ്യ തഹസിൽദാർ ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡൻറ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സാം ഈപ്പൻ, കൺവീനമൊരായ റോജി കാട്ടാശ്ശേരി, ഇ.എ.ഏലിയാസ്, പബ്ളിസിറ്റി ചെയർമാൻ അഡ്വ. ബിനു.വി. ഈപ്പൻ, ജോയിന്റ് കൺവീനർ ജോസ്.വി.ചെറി, ട്രഷറാർ ജയകുമാർ വള്ളംകുളം, സദാശിവൻപിള്ള, ഓസ്റ്റൺ ജേക്കബ്, സാജൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
നിര്യാതരായി
കെ..കെ.കുമാരൻ
◾ചാത്തങ്കരി കളത്തിൽ കെ..കെ.കുമാരൻ(94)നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ എം.പി ശാരദാമ്മ
മക്കൾ:ശാന്തമ്മ,വിജയൻ,മോഹനൻ,അംബിക,ബിജു 
മരുമക്കൾ : ശശി,സരസമ്മ , സൃഷമ,മിനി,പരേതനായ ശിവരാജൻ
വി.ബി.ശ്രീധരൻ
◾മല്ലപ്പള്ളി വലിയ വീട്ടിൽ വി.ബി.ശ്രീധരൻ - 94 നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ: പന്തളം കുളനട പട്ടംമാരേത്ത് കുടുംബാംഗം ശാന്തമ്മ.
മകൾ:സിന്ധു.
മരുമകൻ: റെജിമോൻ കെ.കെ ( ട്രാഫിക് എസ്.ഐ - ചങ്ങനാശ്ശേരി)
രാമകൃഷ്ണ പണിക്കർ
◾നിരണം ചെല്ലത്ത് രാമകൃഷ്ണ പണിക്കർ (രാമൻകുട്ടി-90) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.
ഭാര്യ:സരസമ്മ,മകൻ.മുരളീധരൻ നായർ.
മരുമകൾ:ഗീതാകുമാരി.
കെ.എം രാജേന്ദ്ര മേനോൻ
◾തിരുവല്ല പാലിയേക്കര കാരുണ്യയിൽ കെ.എം രാജേന്ദ്ര മേനോൻ(74) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: അംബിക.
ഹർത്താൽ നഷ്ടം പ്രതികളുടെ സ്വത്തുക്കൾ കണ്ട് കെട്ടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ.
◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് അഞ്ചേകാല്‍ കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാന്‍ 248 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജില്ലകള്‍ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ കൈമാറിയത്. മലപ്പുറത്താണ് കൂടുതല്‍ ജപ്തി. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. മലപ്പുറത്ത് ആളുമാറി സ്വത്തു കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ജനശക്തി പാർട്ടി വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങുന്നു.
◾കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പാർട്ടി സംസ്ഥാന നേതൃയോഗമാണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കാനുള്ള ആഹ്വാനത്തോടെയാണ് യോഗം ആരംഭിച്ചത്.
മറ്റ് രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നിലപാടുകൾ യോഗത്തിൽ ചർച്ചാ വിഷയമായി.
വർക്കിംഗ് പ്രസിഡന്റ് കടക്കാമൺ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിബു പാറക്കാടൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ.ഇ.വി.ഫിലിപ്പ്, സുരേന്ദ്രൻ കൊട്ടൂരത്തിൽ, അലി ഫാത്തിമ, നരുവാമൂട് രാജൻ, രമേശൻ മുണ്ടക്കാട്, അംബേദ്കർപുരം മുരുകൻ, പ്രൊഫ.ടി.സി.രാജൻ, ജോയ് പൗലോസ് എന്നിവർ പ്രസംഗിച്ചു.
ജമ്മു കാശ്മീർ അതിർത്തിയിൽ പാക് ബലൂൺ കണ്ടെത്തി. വിശദമായി പരിശോധിക്കാൻ സൈന്യത്തിന് നിർദ്ദേശം.
◾ജമ്മു കാശ്മീരിലെ വനത്തിനുള്ളിലാണ് വിമാനത്തിന്റെ ആകൃതിയിലുള്ള "പി .ഐ.എ " എന്ന ലേബലുള്ള ബലൂൺ ആണ് പോലീസ് കണ്ടെത്തിയത്.അപകടകരമായ യാതൊന്നും ഇതിൽ കണ്ടെത്തിയില്ലെങ്കിലും വിശദമായ പരിശോധനക്കായി സൈന്യത്തിന് കൈമാറുകയായിരുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് കൈമാറ്റം. റിപ്പബ്ബിക് ദിനം അടുത്തിരിക്കെ സ്പോടനങ്ങൾ അടുത്തിടെ നടന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ വർദ്ധിപ്പിച്ച സന്ദർഭത്തിലാണ് ബലൂണിന്റെ കണ്ടെത്തൽ.

◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ചു മാസം മുമ്പേ കൊല്ലപ്പെട്ടയാളുടെ സ്വത്തും ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. 2022 സെപ്റ്റംബര്‍ 23 നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടന്നത്. എന്നാല്‍ അഞ്ചു മാസം മുമ്പ് ഏപ്രില്‍ പതിനഞ്ചിന് സുബൈറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു.
നേഴ്സുമാരുടെ മിനിമം വേതനം പുന പരിശോധിക്കണമെന്ന് ഹൈക്കോടതി.
◾സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018 ല്‍ പുറപ്പെടുവിച്ച വേതന പരിഷ്‌കരണ ഉത്തരവ് കോടതി റദ്ദാക്കി. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിയത്.
വിമർശനങ്ങളുമായി ഗണേഷ് കുമാർ.
◾എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍. പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്.
ഫിറോസിനെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരത.
◾സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റു ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നിയമനടപടികളുമായി മുന്നോട്ടു പോകും. ഇത്തരം ഭീഷണികള്‍കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

◾ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പോലീസുകാര്‍ അടക്കമുള്ളവരില്‍നിന്നു പണം തട്ടിയ ഇതര സംസ്ഥാന തട്ടിപ്പുകാരനെ അറസ്റ്റു ചെയ്തു. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥി സമരം അവസാനിച്ചു.
◾കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും ഒഴിവുള്ള സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.

◾പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഭരണമുന്നണിയിലെ ഐഎന്‍എല്‍. ഇടത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ത്തിവിടാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചോയെന്ന് സംശയിക്കണമെന്നും ഐഎന്‍എല്‍ വഹാബ് വിഭാഗം കുറ്റപ്പെടുത്തി.
ആം ആദ്മി കേരള ഘടകം പിരിച്ചുവിട്ടു.
◾ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനയില്‍ അഴിച്ചുപണി നടത്താനാണു നീക്കം.

◾ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്നു പറയുന്നതുപോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടോപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
ഭർത്താവടങ്ങിയ ഗുണ്ടാസംഘം ഭാര്യ വീട് തല്ലിതകർത്തതായി പരാതി.
◾സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം ഭാര്യവീട് തല്ലിതകർത്തതായി പരാതി. കോട്ടയം കുമാരനല്ലൂർ പുതുക്കുളങ്ങര വിട്ടിൽ വിജയകുമാരിയുടെ വീട് കഴിഞ്ഞ ദിവസം രാത്രി അക്രമിസംഘം വീട്ടിലെത്തി അടിച്ചു തകർത്തതായാണ് വിജയകുമാരി ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്.പരാതിയിന്മേൽ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷ് ഉൾപ്പടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
ഒരു വർഷം മുമ്പാണ് പ്രതിപ്പട്ടികയിലുള്ള സന്തോഷ് വിജയകുമാരിയുടെ മകളെ വിവാഹം കഴിച്ചത്.സ്ത്രീധനമായി 35 പവൻ സ്വർണ്ണം നൽകിയിരുന്നതായും, ഈ സ്വർണ്ണം സന്തോഷ് വിറ്റതായും പരാതിയിൽ പറയുന്നു. വീണ്ടും സന്തോഷ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിക്കുകയും പതിവായി. യുവതി ഗർഭിണിയായതോടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം സന്തോഷ് ഭാര്യവീട്ടിൽ ഒരു തവണ പോലും എത്തിയില്ലെന്നും പരാതിയിലുണ്ട്.ഞായറാഴ്ച രാത്രി മദ്യപിച്ച് ഭാര്യവീട്ടിലെത്തിയ സന്തോഷ് വിജയകുമാരിയെയും, മകനെയും ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു. സ്ത്രീധനമായി നൽകിയ സ്വർണ്ണം മുക്കുപണ്ടമാണെന്ന് ആരോപിച്ച് കലഹിച്ച ശേഷം മടങ്ങി .ഇതേ തുടർന്ന് ഫോണിലൂടെ ഇരുകൂട്ടരും തമ്മിൽ വാഗ്വാദമുണ്ടായി. ഇതിനു ശേഷം രാത്രി 12 മണിയോടെ സന്തോഷ് ഗുണ്ടാസംഘത്തിനൊപ്പം ഭാര്യവീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു.27 ദിവസം മാത്രം പ്രായമായ സന്തോഷിന്റെ കുട്ടി വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു അക്രമം അരങ്ങേറിയത്. പോലീസിൽ പരാതി നൽകിയാൽ യാതൊന്നും സംഭവിക്കില്ലെന്നും, താൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും സംഘത്തിലൊരാൾ ഭീഷണിയും മുഴക്കി.

◾സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമായെന്ന യാഥാര്‍ഥ്യം മറച്ചുവച്ച പ്രസംഗമാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ടു നയപ്രഖ്യാപനത്തിലൂടെ പ്രസംഗിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗവര്‍ണറെകൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാത്തത് മോദി സര്‍ക്കാരിന്റെ അനുഭാവംകൊണ്ടാണ്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. സുരേന്ദ്രന്‍ പറഞ്ഞു.

◾വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ വേണമെന്നു വാശിപിടിച്ചത് കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരാണെന്നു സിപിഐ. ബഫര്‍സോണിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ കുറ്റപ്പെടുത്തി.
ക്വാറി ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
◾ക്വാറി, ക്രഷര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി ഒന്നിന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ക്വാറി ഉടമകള്‍. മൂവായിരത്തിലേറെ ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ എഴുന്നൂറോളം ക്വാറികളാണുള്ളത്. ഇവയില്‍ ഏറേയും അടഞ്ഞു കിടക്കുകയാണെന്ന് ചെറുകിട ക്വാറി ആന്‍ഡ് ക്രഷര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം കെ ബാബു പറഞ്ഞു.

◾കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് പിടിയില്‍. മലപ്പുറത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
വീണ്ടും കാട്ടാന.
◾പാലക്കാട് ധോണിയില്‍ മറ്റൊരു കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന എത്തിയത്. നെല്‍പ്പാടത്തെ കൃഷി നശിപ്പിച്ചു. രണ്ടു തെങ്ങുകളും ആന മറിച്ചിട്ടു. പി ടി സെവനെ കൂട്ടിലാക്കി ആശ്വസിച്ചിരിക്കേയാണ് മറ്റൊരു ആന ഇറങ്ങിയത്.

◾വര്‍ക്കലയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാര്‍ച്ച് എട്ടിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഹില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ ആറ് മാസം പ്രായമായ മകന്‍ റയാന്‍ എന്നിവര്‍ മരിച്ചത്.

◾നെടുമങ്ങാട് പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് ശൈശവ വിവാഹം കഴിപ്പിച്ചതിനു പെണ്‍കുട്ടിയുടെ അച്ഛനും വരനും ഉസ്താദും അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അല്‍ അമീര്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, വിവാഹം നടത്തിക്കൊടുത്ത തൃശൂര്‍ സ്വദേശിയായ ഉസ്താദ് അന്‍സാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

◾പാറശാലയില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ വഴക്കിട്ട് യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇഞ്ചിവിള പറയരുവിള വീട്ടില്‍ റെജി (27), അരുവാന്‍ കോട് കാട്ടാന്‍കുളങ്ങര തോട്ടത്തില്‍ വീട്ടില്‍ റിജു (39), ഇഞ്ചിവിള മടുത്തു വിള പുത്തന്‍വീട്ടില്‍ വിപിന്‍ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ അച്ഛന്‍ കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പീഡനക്കേസില്‍ അച്ഛനേയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണു പീഡനം. നെടുങ്കണ്ടം മജിസ്‌ട്രേട്ട് കോടതിയില്‍നിന്നാണ് പ്രതി രക്ഷപെട്ടത്.
രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.
◾വാളയാറില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ രണ്ടു കോടി ഇരുപത്തെട്ടു ലക്ഷത്തി അറുപതിനായിരം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ പണവുമായെത്തിയ കോയമ്പത്തൂര്‍ സ്വദേശികളെയാണ് അറസ്റ്റു ചെയ്തത്.

◾ചേവായൂരില്‍ കച്ചവടം മുടക്കാന്‍ കൂടോത്രം ചെയ്തതിനു കേസെടുക്കണമെന്ന പരാതിയുമായി ആയൂര്‍വേദ കടയുടമ വേലായുധന്‍. കടയ്ക്കു മുന്നില്‍ പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞ തിരി, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ രാവിലെ കണ്ടെത്തിയെന്നും ഇത് ആരോ കൂടോത്രം നടത്തിയതാണെന്നും ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.

◾കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിനു പൊലീസ് പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം അതിരമ്പുഴയിലെ കളളു ഷാപ്പുടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നതുമൂലം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.

◾പോക്സോ പീഡന കേസില്‍ അമ്മയുടെ കാമുകനായ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

◾ഒഎല്‍എക്സില്‍ വില്പനയ്ക്കുവച്ച ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം സെല്‍ അറസ്റ്റു ചെയ്തത്. കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
തത്തയെ പിടിക്കുവാൻ ഹരിപ്പാട്ട് തെങ്ങിൽ കയറിയ വിദ്യാർത്ഥി വീണു മരിച്ചു
◾തെങ്ങില്‍ കയറിയ വിദ്യാര്‍ഥി വീണു മരിച്ചു. ഹരിപ്പാട് കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍ നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്.

◾പൂജ നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സറാണെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

◾മോഡലിന്റെ പരാതിയില്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വനിതാ മോഡലിന്റെ നഗ്‌ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് രാഖി സാവന്തിനെതിരായ ആരോപണം.

◾പഞ്ചാബിലെ അമൃത്സറില്‍ മയക്കുമരുന്നു കടത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. അഞ്ചു കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തു.

◾വോട്ടിന് ആറായിരം രൂപ വാഗ്ദാനം ചെയ്തു പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി. ബെലഗാവിയിലെ കോണ്‍ഗ്രസ് എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി വോട്ട് പിടിക്കുകയാണെന്നും ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമാണ് ജാര്‍ക്കിഹോളിയുടെ പരാമർശം.
രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ.
◾രാജിക്കു സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗവത് സിംഗ് കോഷിയാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് അറിയിച്ചു. ഇനിയുള്ള കാലം വായനയ്ക്കും എഴുത്തിനുമായി മാറ്റിവയ്ക്കുമെന്നാണ് കോഷിയാരി പറയുന്നത്.

◾2019 ലെ പുല്‍വാമ ഭീകരാക്രമണത്തിനു തെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നാല്‍പതു സൈനികര്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും തിരിച്ചടിയെന്ന പേരില്‍ സര്‍ജിക്കല്‍ സ്ട്രൈക്കു നടത്തിയെന്ന അവകാശവാദത്തിനും തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കാഷ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വാഹനങ്ങളും പരിശോധിച്ചു കടത്തിവിടുന്ന പ്രദേശത്താണ് എതിര്‍ദിശയിലൂടെ വന്ന കാര്‍ സ്ഫോടനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിലപാട് കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ് സേനാ നടപടികള്‍ക്കൊപ്പമാണെന്നു പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി.

◾കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു രാഹുല്‍ ഗാന്ധി. സംസ്ഥാന പദവി കാഷ്മീരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കവേ പറഞ്ഞു.
കോൺഗ്രസിൽ തിരിച്ചെത്തി.
◾പത്തു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായ പ്രമുഖ നേതാവും എം എല്‍ എയുമായ സലേംഗ് സാംഗ്മ വീണ്ടും കോണ്‍ഗ്രസിലെത്തി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ സാംഗ്മയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുണ്ടെന്നു വിവരിക്കുന്ന ബിബിസി ഡോക്യൂമെന്ററി ജെഎന്‍യു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നതു വിലക്കി സര്‍വകലാശാല രജിസ്റ്റാര്‍ ഉത്തരവിറക്കി. ഇന്നു പ്രദര്‍ശിപ്പിക്കാനാണ് നീക്കമുണ്ടായിരുന്നത്.
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
◾അമ്പലപ്പുഴ: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആർ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. തകഴി, ആലപ്പുഴ അഗ്നിശമന യൂണീറ്റുകൾ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

◾ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു. ഏറെ കാലമായി ഇവര്‍ പ്രണയത്തിലായിരുന്നു. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകള്‍.

◾ക്ഷേത്രത്തില്‍ മണിയടിയ്ക്കാന്‍ നിന്നവരൊക്കെയാണ് ഇപ്പോള്‍ നാടു ഭരിക്കുന്നതെന്ന് ബിഹാര്‍ മന്ത്രി അലോക് മേത്ത. ഭഗല്‍പുരിലെ പൊതുയോഗത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് മന്ത്രി ഇങ്ങനെ പറഞ്ഞത്.

◾മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ. അഞ്ചു കോടി രൂപയുടെ മുട്ടയാണ് ഈ മാസം കയറ്റുമതി ചെയ്യുന്നത്. ഒമാന്‍, ഖത്തര്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ മുട്ടകള്‍ വാങ്ങുന്നത്. ലോകമെങ്ങും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മുട്ട കയറ്റുമതിരാജ്യമായ മലേഷ്യയില്‍നിന്നുപോലും ഇന്ത്യക്ക് വലിയ ഓര്‍ഡര്‍ ലഭിച്ചു.
പാക്കിസ്ഥാൻ യുവതിയെ അറസ്റ്റ് ചെയ്തു.
◾യാത്രാരേഖകളില്ലാതെ എത്തി ഉത്തര്‍പ്രദേശുകാരനെ വിവാഹം ചെയ്ത് ബെംഗളൂരുവില്‍ താമസമാക്കിയ പത്തൊമ്പതുകാരിയായ പാക്കിസ്ഥാന്‍കാരി അറസ്റ്റിലായി. ഇഖ്റ ജീവാനി എന്ന യുവതിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചു പ്രണയത്തിലായ ഉത്തര്‍പ്രദേശുകാരന്‍ മുലായംസിംഗ് യാദവിനെ നേപ്പാളില്‍ വിവാഹം ചെയ്തശേഷം ബെംഗളൂരുവില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച് പ്രധാനമന്ത്രി.
◾കോടതി വിധി പ്രാദേശിക ഭാഷകളിൽ കൂടി ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. വ്യവഹാരങ്ങളിലെ വിധി സകലർക്കും മനസ്സിലാക്കാൻ ഇത് സഹായകരമാകുമെന്നും, രാജ്യത്തെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൊളീജിയത്തിന്റെ അധികാര വിഷയത്തിൽ കേന്ദ്ര സർക്കാരും, സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

◾ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ ആലിംഗനം ചെയ്യണമെന്നും ഫോട്ടോ പോസ്റ്റു ചെയ്യണമെന്നുമുള്ള സ്വപ്നവുമായി രണ്ടു മാസം ട്വിറ്റര്‍, സ്‌പേസ് എക്‌സ് ഓഫീസുകള്‍ക്ക് മുന്നില്‍ കാത്തിരുന്ന യൂട്യൂബര്‍ ഒടുവില്‍ ഹാപ്പിയായി. യൂട്യൂബര്‍ ഫിദിയാസ് പനായിക്കു മുന്നില്‍ ഒടുവില്‍ ഇലോണ്‍ മസ്‌ക് എത്തി. കൂടിക്കാഴ്ചയ്ക്കിടെ അവര്‍ ആലിംഗനം ചെയ്തു. ഫോട്ടോ യുട്യൂബര്‍ ഫിദിയാസ് ട്വിറ്ററില്‍ പങ്കുവച്ചു.

◾ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ഏകദിന മത്സരം ഇന്ന് ഇന്‍ഡോറില്‍. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ ടി20 ക്ക് പിന്നാലേ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
എറണാകുളത്ത് സ്കൂൾ വിദ്യാർത്ഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. - സ്വകാര്യ സ്കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചു.
◾കാക്കനാട് സ്വകാര്യ സ്കൂളിലെ മൂന്ന് കുട്ടികളിലാണ് വൈറസ് ബാഥ സ്ഥിരീകരിച്ചത്. വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ചില രക്ഷിതാക്കളിലും വൈറസ് ബാഥയുള്ളതായി സംശയിക്കുന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കാൻ സ്കൂൾ അധികൃതർ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.ഇതോടെ കൂടുതൽ കുട്ടികളിൽ രോഗ ബാധ ഉണ്ടോയെന്ന് പരിശോധന ഊർജ്ജിതമാക്കി.

◾നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത് 9 ലക്ഷത്തോളം രൂപ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കിങ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏകദേശം 97 കോടിയോളം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.

WIN-WIN Result 23/01/2023

1 st Prize :
Amount: ₹7,500,000/- 
WV150650  

Consolation Prize :
Amount: ₹8,000/-
WN150650 WO150650 WP150650 WR150650 WS150650 WT150650 WU150650 WW150650 WX150650 WY150650 WZ150650  

2 nd Prize :
Amount: ₹500,000/-
WN805701  

3 rd Prize :
Amount: ₹100,000/- 
WN143631 WO867094 WP661706 WR455522 WS608257 WT400286 WU344159 WV789428 WW764212 WX149903 WY144852 WZ433055  

4 th Prize : 
Amount: ₹5,000/-
0587 0827 1245 1344 1525 1612 1892 2253 3896 4555 5647 7462 7945 8061 8130 8936 9280 9281  

5 th Prize :
Amount: ₹2,000/-
2514 2562 3230 3400 4768 5062 5272 6091 7869 9040  

6 th Prize :
Amount: ₹1,000/-
0047 0133 1256 1465 1930 3152 3208 3662 3698 5964 6234 8912 8965 9485  

7 th Prize :
Amount: ₹500/-
0165 0207 0639 0849 0861 0919 1117 1191 1214 1260 1302 1320 1533 1758 1759 1869 1872 1912 1974 1996 2241 2347 2404 2420 2445 2600 2645 2854 2986 3529 3543 3972 4136 4342 4369 4549 4650 4828 4849 4914 4917 4994 5046 5109 5132 5201 5414 5514 5589 5673 6306 6359 6403 6445 6571 7249 7311 7368 7571 7670 7679 7686 7750 7833 7852 7866 8110 8348 8404 8495 8592 8704 8837 8964 9006 9179 9298 9359 9415 9790 9842 9909  

8 th Prize :
Amount: ₹100/-
0123 0227 0289 0409 0483 0559 0575 0761 1049 1061 1113 1196 1265 1364 1410 1441 1621 1750 1787 1828 1858 1890 1893 2017 2027 2059 2156 2211 2352 2865 2907 2969 2975 3001 3087 3116 3265 3270 3381 3409 3670 3794 3843 3859 3897 4058 4143 4222 4344 4351 4421 4456 4725 4929 4969 4972 5030 5213 5285 5345 5440 5465 5600 5773 5879 5897 5950 6043 6085 6191 6349 6364 6406 6444 6514 6519 6671 6744 6801 7099 7122 7139 7265 7298 7375 7433 7502 7563 7633 7659 7667 7701 7751 7762 7868 7948 8010 8252 8277 8297 8307 8354 8359 8427 8444 8485 8524 8525 8722 8797 8854 8857 8878 9255 9405 9417 9440 9456 9529 9572 9694 9802 9810 9823 9936 9959  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.