വാർത്തകൾ ഒറ്റ നോട്ടത്തിൽ
| JACOB CHERIAN|
◾സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അറുപത്തിരണ്ടാമത് ജനറൽ കൺവെൻഷൻ നാളെ മുതൽ 29 വരെ മഞ്ഞാടിയിൽ നടക്കും.വൈകിട്ട് 6.30ന് സഭാ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. സഭാ സംഗീത വിഭാഗം ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്ക് ആന്റ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.12 പുതിയ ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകത്തിന്റെയും, പെൻ ഡ്രൈവിനെറെയും പ്രകാശനം ചടങ്ങിൽ നടക്കും. ദിവസേന രാവിലെ 10ന്, ഉച്ചക്ക് 2 ന്, വൈകിട്ട് 6.30ന് പൊതുയോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സഭയിലെ വൈദികരുടെയും, സവിശേഷകരുടെയും, സേവനിമാരുടെയും പ്രത്യേക സമ്മേളനങ്ങൾ നടക്കും.25 ന് വിരമിക്കുന്ന വൈദികരെയും, സുവിശേഷകരെയും, സേവനി മാരെയും സമ്മേളനങ്ങളിൽ ആദരിക്കും.
26 ന് രാവിലെ 9.30ന് സഭാദിന സ്തോത്ര ശുശ്രൂഷയിൽ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം സഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ സമാപന യോഗം നടക്കും. ജൂബിലിയോട് അനുബന്ധിച്ച് സഭ നിർമ്മിച്ച 18 വീടുകളുടെ താക്കോൽദാനവും യോഗത്തിൽ നടക്കും. 29 ന് രാവിലെ 7.30 ന് തിരുവത്താഴശുശ്രൂഷ ആരംഭിക്കും. 9.30 ന് സുവിശേഷ പ്രവർത്തന ബോർഡ് യോഗവും, സമാപനയോഗവും നടക്കും. പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകും.
സഭയിലെ ബിഷപ്പുമാരെ കൂടാതെ റവ.ഡോ.അശോക് ആൻഡ്രൂസ് ,ബ്രദർ ജോർജ്ജ്.പി.ഉമ്മൻ, ബ്രദർ പി.എസ്.തോമസ് എന്നിവരാണ് പൊതുയോഗങ്ങളിലെ മുഖ്യ പ്രസംഗകർ
പ്രകൃതികൃഷി രീതിയിൽ പരിശീലനം 24 മുതൽ
തിരുവല്ല :പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രവും കൃഷിവകുപ്പും ചേർന്നു 24, 25 തീയതികളിൽ മഞ്ഞാടി മാമ്മൻ മത്തായി നഗർ ഹാളിൽ പരിശീലനം നടത്തുന്നു. പ്രകൃതി കൃഷിയുടെ വിവിധ രീതികളെക്കുറിച്ചും പ്രകൃതി കൃഷിക്ക് ആവശ്യമായ ഉൽപാദന ഉപാധികളുടെ നിർമാണ രീതികളും പരിശീലിപ്പിക്കും. 2 ദിവസത്തെ പരിശീലനം സൗജന്യമാണ്. 40 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് പരിശീലന കിറ്റ് സർട്ടിഫിക്കറ്റ്, ഉൽപാദന ഉപാധികൾ എന്നിവ ലഭിക്കും. ഇന്ന് 4 മണിക്കു മുൻപ് 8078572094 എന്ന നമ്പരിൽ റജിസ്റ്റർ ചെയ്യണം.പരിശീലനത്തിനു പുറമേ മുൻനിര പ്രദർശനങ്ങൾ, ബോധവൽകരണ പരിപാടികൾ, പഠനയാത്രകൾ, ശിൽപശാലകൾ എന്നിവയും നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടങ്ങളിലെ മണ്ണ് പരിശോധന നടത്തി പ്രകൃതി കൃഷി സമ്പ്രദായങ്ങൾ തുടർ വർഷങ്ങളിൽ നടത്തുന്നതിന് സാമ്പത്തിക സാങ്കേതിക സഹായവും നൽകും.
പത്തനംതിട്ടയിലെ അഗ്നിബാധയിൽ പൊട്ടിത്തെറിച്ചത് അഞ്ച് ഗ്യാസ് സിലിണ്ടറുകൾ.
◾പത്തനംതിട്ട നഗരത്തില്‍ സിവില്‍ സ്റ്റേഷനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. നമ്പര്‍ വണ്‍ ചിപ്സ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് എ വണ്‍ ചിപ്സ്, ഹാശിം ചിപ്സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേന തീയണക്കുന്നതിനിടെ ചിപ്സ് കടകളിലെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ കൂടുതല്‍ പടര്‍ന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അഗ്നിശമന സേനയിലെ രണ്ട് അംഗങ്ങൾക്ക് പൊള്ളലേറ്റു.പൊള്ളലേറ്റ മറ്റുള്ളവർ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ചിപ്സ് കടകൾ ( എ - വൺ, ന്യൂ വൺ) സെൽ ടെക്ക് മൊബൈൽ സെന്റർ, അർച്ചന ഷൂമാർട്ട് എന്നിവയാണ് പൂർണ്ണമായും കത്തിനശിച്ചത്.ഹാഷിമ ചിപ്സ് സെന്റർ ഭാഗികമായി കത്തി നശിച്ചു.
ഇന്നലെ ഉച്ചക്ക് 1.45 നാണ് നഗരത്തിൽ വൻ തീപിടുത്തമുണ്ടായത്.ഗാന്ധി സ്ക്വയറിന് സമീപമുള്ള എ-വൺ ചിപ്സ് കടയിൽ ചിപ്സ് നിർമ്മാണത്തിനിടെ പാത്രത്തിലെ എണ്ണ തീപിടിച്ച് മുകളിലെ തട്ടിലേക്ക് പടർന്നു. വേഗത്തിൽ തീ ആളിക്കത്തി സമീപത്തുള്ള കടകളിലേക്കും പടർന്നു. ഈ സമയം പത്തനംതിട്ടയിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുമ്പോഴാണ് ചിപ്സ് കടയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അഗ്നിബാധ വ്യാപകമായത്. പിന്നാലെ കടയിൽ സൂക്ഷിച്ചിരുന്ന നാല് ഗ്യാസ് സിലണ്ടർ കൂടി പൊട്ടിത്തെറിച്ചത് നഗരത്തെ വീണ്ടും ഭീതിയിലാക്കി. ജില്ലാ കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ നേരിട്ട് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മന്ത്രി വീണാ ജോർജ്ജും സംഭവസ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തി.പൊള്ളലേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിലെ അഗ്നിബാധയെ സംബന്ധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
കാർഷിക മേഖലയുടെ വളർച്ചയിലൂടെ മാത്രമെ നാടിന് പുരോഗതി കൈവരിക്കാൻ ആകൂ-മന്ത്രി റോഷി അഗസ്റ്റിൻ.
◾കാർഷിക മേഖലയിലേക്ക് യുവാക്കൾ കടന്നു വരണമെന്നും, സമൂഹത്തിന്റെ ഉന്നമനത്തിന് കാർഷിക ആവർത്തി അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവല്ല ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല നഗരസഭാ മൈതാനിയിൽ ആരംഭിച്ച പുഷ്പമേള - 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി.മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, അഡ്വ.ഫിലിപ്പോസ് തോമസ്, അഡ്വ.ആർ.സനൽകുമാർ, ചെറിയാൻ പോളച്ചിറക്കൽ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, ജിജി വട്ടശ്ശേരി, മാത്യൂസ് ചാലക്കുഴി, എം.സലിം, ടി.ജയിംസ്, ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ.സജീവ്, സംഘാടക കമ്മറ്റി ഭാരവാഹികളായ റോജി കാട്ടാശ്ശേരി, അഡ്വ. ബിനു .വി .ഈപ്പൻ, ടി.എ.ഏലിയാസ്, ടി.ജയിംസ്, ജോസ്.വി.ചെറി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ അസ്സോസിയേഷൻ ഏരിയ സമ്മേളനം തിരുവല്ലായിൽ നടന്നു.
വിദേശ കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കണം.മെഡിക്കൽ ലാബറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എസ്.വിജയൻ പിള്ള.
◾അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയിൽ തന്നെ കിടമത്സരം ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്.ഇത് പരിഹരിക്കണം. സ്ഥാപനങ്ങളുടെ ഉന്നമനത്തിന് സംഘടനയിൽ സൗഹൃദം ദൃഡമാക്കേണ്ടതുണ്ട്. ലാബ് ഉടമകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കാൻ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. സേഫ്റ്റി ആന്റ് ക്വാളിറ്റി ത്രൂ ടീം വർക്ക് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് അടുത്ത ഒരു വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയണമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിഷ്ണു.പി .വി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ബിജോയി.വി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.സൗത്ത് സോൺ പ്രസിഡൻറ് ഐ.സി.ചെറിയാൻ, സെക്രട്ടറി നൗഷാദ് മേത്തർ, ജില്ലാ സെക്രട്ടറി അനിൽ.കെ.രവി, ട്രഷറാർ ബിനോയി തോമസ് എന്നിവർ പ്രസംഗിച്ചു.
25 വർഷം പൂർത്തിയാക്കിയ ലാബ് ഉടമകളെയും, ടെക്നീഷ്യൻസ് മാരെയും മൊമന്റോ നൽകി ചടങ്ങിൽ ആദരിച്ചു.കൂടാതെ സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച ഒട്ടേറെ പേർക്ക് സ്നേഹോപകാരം നൽകി.
ക്ഷേമനിധി ഓഫീസർ സഞ്ജയ് ലാബ് ഉടമകൾക്കും, ടെക്നീഷ്യന്മാർക്കും ക്ഷേമനിധിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി ബോധവത്ക്കരണ ക്ലാസ്സ്, മറ്റ് ക്ലാസ്സുകൾ എന്നിവ സമ്മേളനത്തോടൊപ്പം നടന്നു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
നിര്യാതരായി
നിര്യാതരായി.
ജോർജ്ജ് മാമ്മൻ
ഭാര്യ:ഷീബ,മകൻ: ഗ്രിഗറി (ദോഹ)
മരുമകൾ: ഷിൻസി
കുരുവിള കുര്യൻ
തിരുവല്ല മേപ്രാൽ പരുവപ്പറമ്പിൽ കുരുവിള കുര്യൻ - 69 നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: രാമൻചിറ പുത്തൻപറമ്പിൽ കുടുംബാംഗം മേഴ്സി,മകൻ: ജിജോ,മരുമകൾ.ജിസു.
പമ്പാനദിയുടെ മാരാമൺ തീരം സംരക്ഷണഭിത്തി കെട്ടുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ്ജ്.
◾മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കാർ തല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴഞ്ചേരിമാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന യോഗത്തിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്.ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന മാരാമൺ കൺവെൻഷൻ എല്ലാ വകുപ്പുകളുടെയും മികച്ച ഏകോപനത്തിൽ മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്യത്തിൽ ശബരിമല തീർത്ഥാടനം ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെന്നും, അതേ ഏകോപനം മാരാമൺ കൺവെൻഷന്റെ കാര്യത്തിലും ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി.
മാരാമൺ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ അനീഷ് കുന്നപ്പുഴ, അജി അലക്സ്, കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി.പി.ഈശോ, മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ട്രഷറാർ ജേക്കബ് ശാമുവേൽ, കറസ്പോണ്ടന്റ് സെക്രട്ടറി പ്രൊഫ.ഡോ.അജിത് വറുഗീസ് ജോർജ്ജ്, സഞ്ചാര സെക്രട്ടറി റവ.സജി.പി.സൈമൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മകരവിളക്ക് മഹോത്സവം പൂർത്തിയാക്കി ശബരിമല നട അടച്ചു.
◾ഇന്നലെ പുലർച്ചെ 5.30ന് ഗണപതി ഹോമത്തിന് ശേഷം താരവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. തുടർന്ന് വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിച്ചു.ആറരയോടെ നട അടയ്ക്കുകയും ചെയ്തു.
ഇനി കുംഭമാസപൂജക്കായി ഫെബ്രുവരി 12 ന് വൈകുന്നേരം നട തുറക്കും
സ്വത്തുക്കള്‍ കണ്ടുകെട്ടി.
◾പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഇന്നു വൈകുന്നേരം അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു.
◾സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് ഒന്നേമുക്കാല്‍ ലക്ഷം ഫയലുകളില്‍ 82,401 ഫയലുകളാണു തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിലായി 15 ലക്ഷം ഫയലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 6.90 ലക്ഷം ഫയലുകളാണു തീര്‍പ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് 2,36,000 ഫയലുകള്‍ തീര്‍പ്പാക്കി.
◾കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി. 2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായമാണ് 56 ല്‍ നിന്ന് 60 ആക്കിയത്. 2013 ഏപ്രില്‍ ഒന്നിനു മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി സര്‍ക്കാര്‍.
◾ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി സര്‍ക്കാര്‍. നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ക്കാര്‍ സര്‍ച്ച് കമ്മിറ്റിയുണ്ടാക്കുന്നു. കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. സര്‍ക്കാരിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിന്‍ഡിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾കേന്ദ്ര സര്‍വീസുകളിലെ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും നിയമനം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത എട്ടു വര്‍ഷത്തിനകം 16 കോടി തൊഴിലവസരങ്ങള്‍ എവിടെയാണ്? പ്രധാനമന്ത്രി വിതരണം ചെയ്ത 71,000 നിയമന കത്തുകള്‍ തുച്ഛമാണെന്നും ഖാര്‍ഗെ പറഞ്ഞു.
◾ കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാനുള്ള പുതിയ സ്‌കീം തയാറാക്കാന്‍ നാല് ആഴ്ചത്തെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.
◾സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്നു കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം. കലൂര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം. എട്ടു മാസത്തിനകം ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന് അവകാശപ്പെട്ട വ്യവസായ വകുപ്പു ദേശീയ അംഗീകാരം നേടിയിരുന്നു.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
◾സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍നിന്ന് കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ മാറ്റി.
◾ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍നിന്ന് കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതല നല്‍കി.
ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷൻ ക്രമീകരണങ്ങൾ ചർച്ച ചെയ്തു
◾നൂറ്റിപതിനൊന്നാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങൾ മികച്ച രീതിയിൽ സമയബന്ധിതമായി എത്തിയാക്കും- സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ടസർക്കാർതല ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .ഫെബ്രുവരി 5 മുതൽ 12 വരെ നടക്കുന്ന ഹിന്ദു മത പരിഷത്തിനായി എത്തുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷൻ വകുപ്പ് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. തിരക്ക് മനസ്സിലാക്കി എല്ലാ വകുപ്പുകളും ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തുക. യോഗത്തിൻ എടുക്കുന തീരുമാനങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രമോദ് നാരായണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ അവലോകന യോഗം നടക്കുമെന്നും, ആവശ്യമായ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30 നകം പരിഷത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ യോഗത്തിൽ പറഞ്ഞു.
◾തൃശൂരില്‍ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നു പരാതികളുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് പാണഞ്ചേരി, ഭാര്യ കൊച്ചു റാണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ ഈ മാസം 30 ന് വീണ്ടും വാദം കേള്‍ക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
◾ഗുണ്ടകളും ക്രിമിനലുകളും നിറഞ്ഞ പോലീസ് ജനമൈത്രി പോലീസല്ല, ഗുണ്ടാപോലീസാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനമൈത്രി പോലീസ് എന്ന ബോര്‍ഡു മാറ്റി ഗുണ്ടാപോലീസ് എന്ന ബോര്‍ഡു സ്ഥാപിക്കണം. പോലീസിലെ ക്രിമിനലുകളായ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് സുധാകരന്‍.
◾മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നാലു വയസുള്ള മകളുടെ പിതാവായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡു ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശിയുമായ മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മകളെ സ്‌കൂളില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതിനാണ് കേസ്.
◾നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലകേസിലെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും. മുഖ്യപ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ളവരെ വിഡീയോ കോണ്‍ഫറന്‍സിലൂടെ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നസീറ മുമ്പാകെ ഹാജരാക്കി.
◾കാറില്‍ അമിതവേഗത്തിലെത്തി സ്‌കൂട്ടറിലിടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്ത യുവാവിനെ കൈ തല്ലി ഒടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങരയിലാണു സംഭവം. അടൂര്‍ സ്വദേശി ഷൈജു (35), ഭരണിക്കാവ് നസീം (21), കരുനാഗപ്പള്ളി ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടില്‍ ദാവൂദ് മൊയ്തീ (40) നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ആര്യങ്കാവില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാല്‍ നശിപ്പിച്ചു. പത്തു ദിവസമായിട്ടും പാല്‍ കേടായിട്ടില്ലെന്നും മായം കലര്‍ന്നിട്ടുണ്ടെന്നുമാണ് ക്ഷീരവികസന വകുപ്പിന്റെ പുതിയ വാദം. എന്നാല്‍ ലാബിലെ വിദഗ്ധ പരിശോധനയില്‍ മായം കണ്ടെത്താനായിട്ടില്ല. ആര്യങ്കാവില്‍ നിന്ന് പിടിച്ചെടുത്ത 15,300 ലിറ്റര്‍ പാല്‍ പാല്‍ നശിപ്പിച്ചത്. ലോറി ഉടമയ്ക്കു വിട്ടുകൊടുക്കാനാണ് നിര്‍ദേശം.
◾ആലപ്പുഴ അരൂരില്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിതയായ പഞ്ചായത്തിലെ വനിതാ ഓവര്‍സിയര്‍ ആത്ഹമത്യക്കു ശ്രമിച്ചു. ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ അപര്‍ണയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പെര്‍മിറ്റിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.
◾തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്. വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി ലാല്‍ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
◾ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മംഗലപുരം എഎസ്ഐ ജയന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിനെതിരേ വധഭീഷണി മുഴക്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.
◾നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പള്ളിക്കര വി.പി ഹൗസില്‍ മുനീര്‍ അബ്ദുല്ല (33) ആണ് മരിച്ചത്.
◾ജോഷിമഠില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ പി എബ്രഹാമാണ് മരിച്ചത്. ദുരിതമേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുകയായിരുന്നു മെല്‍വിന്‍.
◾ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്കു മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കി.
◾ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന് ഇടക്കാല ജാമ്യം. സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
◾ക്രമസമാധാന പാലനത്തില്‍ ശ്രദ്ധിക്കണമെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശം. ഗവര്‍ണറുടെ കത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാന്‍ സമ്മതമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ എംഎല്‍എമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു.
◾റോഡിലുണ്ടായ അപകടത്തെച്ചൊല്ലി തര്‍ക്കിച്ച് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളുരുവിലാണു സംഭവം. മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും ടാറ്റ നിക്സണ്‍ കാര്‍ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ ഇരുവരും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
◾ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി ടീഷര്‍ട്ടിനു മുകളില്‍ ജാക്കറ്റ് ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും ജാക്കറ്റ് ധരിക്കാതെ ടീ ഷര്‍ട്ട് മാത്രം ധരിച്ചായിരുന്നു രാഹുലിന്റെ പര്യടനം. ജമ്മു കാഷ്മീരിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജാക്കറ്റുകൂടി ധരിച്ചത്.
◾ജമ്മുവില്‍ പര്യടനം നടത്തുന്ന രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ സിയാച്ചിന്‍ ഹീറോയും പരംവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗും. ഒപ്പം നടക്കുന്ന ബാനാസിംഗിന്റെ ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.
◾റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാത്ഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പങ്കെടുക്കും. 24 ന് അദ്ദേഹം ഇന്ത്യയിലെത്തും. അദ്ദേഹത്തോടൊപ്പം എത്തുന്ന 180 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ സൈന്യവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.
◾മക്കളുണ്ടാകാന്‍ മനുഷ്യന്റെ അസ്ഥി പൊടിപ്പിച്ചു യുവതിയെക്കൊണ്ടു കഴിപ്പിച്ച ഭര്‍ത്താവിനേയും ദുര്‍മന്ത്രവാദിയേയും ഭര്‍ത്താവിന്റെ മാതാപിതാക്കളേയും അറസ്റ്റു ചെയ്തു. പൂനെയിലെ സിന്‍ഹാദ് പോലീസാണ് പ്രതികളെ പിടികൂടിയത്.
◾തമിഴ്നാട് ചെങ്കല്‍പേട്ടില്‍ പതിനേഴുകാരനെ കറക്ഷന്‍ ഹോമില്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറു ജീവനക്കാര്‍ അറസ്റ്റില്‍. ഗോകുല്‍ശ്രീ എന്ന പതിനേഴുകാരനാണ് കഴിഞ്ഞ മാസം 31 ന് മരിച്ചത്.
◾ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പഠാന്‍’ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ ബോംബുവച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റിലായി. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
◾പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മുകുള്‍ റോയിയെയും കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ അയച്ചതിന് 11 വര്‍ഷം മുമ്പ് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപാത്ര കുറ്റവിമുക്തനായി. കോടതി കുറ്റമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.
◾കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വീഡിയോ ബ്രിട്ടനില്‍ വൈറലായി. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി. ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ടാണ് പിഴ.
യു.കെയിൽ മലയാളി മെയിൽ നഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ.
◾വെസ്റ്റ് മിഡ്ലാൻഡ്സിലെ സെന്ററി യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെയിൽ നഴ്സായ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശിഎം.എസ്.അരുൺ - 33 നെയാണ് മരിച്ച നിലയിൽ കണ്ടത്.ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താത്തതോടെ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയും, പോലീസിന്റെ അന്വേഷണത്തിൽ അരുണിന്റെ മരണം സ്ഥിരീകരിക്കുകയുമാണുണ്ടായത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
◾ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആറു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്നു പരിഹസിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച എപ്പോള്‍ ആരംഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
NIRMAL Result 20/01/2023
1 st Prize :
Amount: ₹7,000,000/-
NK332073
Consolation Prize :
Amount: ₹8,000/-
NA332073 NB332073 NC332073 ND332073 NE332073 NF332073 NG332073 NH332073 NJ332073 NL332073 NM332073
2 nd Prize :
Amount: ₹10,00,000/-
NH447131
3 rd Prize :
Amount: ₹100,000/-
NA711834 NB880930 NC870172 ND108951 NE726216 NF717168 NG410171 NH859705 NJ215259 NK404015 NL683251 NM683598
4 th Prize :
Amount: ₹5,000/-
0439 1479 2051 2990 3024 3220 4917 5089 5296 6229 6408 7067 7437 8039 8164 8656 9279 9946
5 th Prize :
Amount: ₹1,000/-
0015 0058 0554 0641 0678 1936 2135 2177 2207 2215 2419 2459 2929 2970 3033 3514 3678 4252 5262 5743 5921 6032 6073 6787 6990 7280 7282 7363 7609 7792 7818 8011 8291 8614 8985 8986
6 th Prize :
Amount: ₹500/-
0098 0160 0215 0276 0458 0665 0816 0836 0923 1045 1060 1224 1235 1300 1515 1516 1528 1816 2076 2523 2652 3243 3276 3419 3566 3649 3684 3940 4082 4084 4336 4355 4465 4518 4542 4615 4628 4764 4789 4948 5397 5424 5544 5922 5935 6116 6335 6341 6703 6814 6823 7018 7334 7353 7465 7626 7937 8007 8074 8190 8206 8251 8274 8379 8381 8405 8436 8460 8556 8883 8923 8949 9011 9121 9274 9471 9885 9923 9992
7 th Prize :
Amount: ₹100/-
0032 0360 0610 0639 0675 0687 0966 1082 1290 1498 1640 1818 1871 1937 1968 1969 1993 2000 2015 2299 2320 2452 2516 2524 2529 2539 2630 2720 2919 3083 3125 3197 3251 3352 3403 3423 3434 3454 3470 3548 3619 3704 4002 4021 4024 4025 4132 4164 4167 4294 4296 4497 4652 4653 4808 4849 4907 4955 4958 5083 5176 5361 5377 5576 5714 5905 5912 5942 6009 6042 6325 6367 6407 6418 6434 6465 6477 6524 6590 6612 6669 6713 6828 7064 7220 7244 7313 7316 7396 7464 7473 7559 7675 7737 7776 7809 7877 7927 7992 8032 8176 8180 8266 8311 8342 8716 8772 8868 8872 8917 8938 9186 9269 9406 9407 9436 9450 9660 9662 9847 9855 9902
Comments
Post a Comment
Thanks