പുതിയ വാർത്തകൾ വായിക്കാം.
|JACOB CHERIAN|
മാമോദീസാ ചടങ്ങിൽ സൽക്കാരത്തിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ-
ഒട്ടേറെ പേർ ചികിത്സയിൽ.
◾മല്ലപ്പള്ളി കീഴ്വായ്പൂരിലെ ദേവാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന മാമോദിസാ ചടങ്ങിൽ പങ്കെടുത്തവരായ എഴുപത്തിയഞ്ചിലധികം ആളുകളാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. എല്ലാവരും വയറിളക്കവും, ഛർദിയുമായി ചികിത്സയിലാണ്. ചെങ്ങന്നൂരിലെ കേറ്ററിംഗ് സ്ഥാപനമാണ് സൽക്കാരത്തിനുള്ള ഭക്ഷണം ഒരുക്കിയത്. ആശുപത്രിയിൽ കഴിയുന്ന രണ്ടാൾക്ക് കുടലിൽ അണുബാധയുള്ളതായി പറയുന്നു. സംഭവത്തെ തുടർന്ന് കേറ്ററിംഗ് സ്ഥാപനത്തിനെതിരെ കീഴ്വായ്പൂർ പോലീസ് കേസെടുത്തു.കൂടാതെ ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ് ഉത്തരവിട്ടിരിക്കയാണ്.
ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു.
◾നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി.മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടുകളുടെയും അകമ്പടിയോടെ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞപ്പോൾ ഒരു നാടിൻ്റെ സ്വപ്നം പൂവണിഞ്ഞു.
◾രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബറില്‍ എട്ടു ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 10.09 ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
◾ഒരു സമുദായത്തിന് ഒറ്റയ്ക്ക് ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടത്. മുജാഹിദ്ദീന്‍ വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു.
◾തമിഴ് നാട് കോയമ്പത്തൂർ ഓടാർ പാളയം ഭാരതീപുരം 9/20 എ തുളസിത്തസാർ സ്ട്രീറ്റിൽ പള്ളപ്പാളയം രവികുമാർ രാജു (40) ആണ് മരിച്ചത്. മല കയറുന്നതിനിടെ ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ശരംകുത്തിയിൽ വച്ച് കുഴഞ്ഞ് വീണു. തുടർന്ന് രവികുമാറിനെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിര്യാതരായി
പി.കെ.സദാനന്ദൻ പിള്ള
◾തിരുവല്ല കവിയൂർ പടിഞ്ഞാറ്റുംചേരി ആനന്ദദവനിൽ പി.കെ.സദാനന്ദൻ പിള്ള (അപ്പു - 82) നിര്യാതയായി. സംസ്കാരം ഇന്ന് (2/1) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ.. ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് തുണ്ടിയിൽ കുടുംബാംഗം പി.ജെ.ശ്രീധരിയമ്മ. മക്കൾ: എസ്.സുരേഷ് (കവിയൂർ സഹകരണ ബാങ്ക്), എസ്.സന്തോഷ്◾ഫോര്‍ട്ട് കൊച്ചിയിലെ പുതുവല്‍സരാഘോഷത്തിനിടെ തിരക്കിലകപ്പെട്ട് അവശതയിലായ ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം പേര്‍ പുതുവല്‍സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണു റിപ്പോര്‍ട്ട്. കൊച്ചിന്‍ കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം ജനം പിരിഞ്ഞുപോകവേയാണ് പോലീസുകാര്‍ ഉള്‍പെടെയുള്ളവര്‍ തിക്കിലും തിരക്കിലുംപെട്ടു വലഞ്ഞത്.
◾പുതുവത്സരത്തിനു കേരളത്തില്‍ വിറ്റത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം പുതുവത്സരദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് വിറ്റത്. 1.12 കോടി രൂപയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ മദ്യശാലയാണ് ഒന്നാം സ്ഥാനത്ത്.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിനു ഇന്ന് കോഴിക്കോട് വരവേല്‍പ്. മുന്‍വര്‍ഷത്തെ ജേതാക്കളായ പാലക്കാടുനിന്ന് ഘോഷയാത്രയായാണ് സ്വര്‍ണക്കപ്പ് എത്തിക്കുക. ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍ കപ്പ് ഏറ്റുവാങ്ങും. ഒരാഴ്ച നീളുന്ന കലോല്‍സവത്തിനു നാളെ തിരശീല ഉയരും.
◾സോളാര്‍ കേസില്‍ ആശങ്കയില്ലായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെ കുറിച്ച് നീതിബോധമുള്ള ജനങ്ങള്‍ ചിന്തിക്കും. പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയ സര്‍ക്കാര്‍ നടപടിയോടു പരിഭവമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജാതി സംവരണം വേണ്ട -സാമ്പത്തിക സംവരണമാണ് വേണ്ടത് - എൻ.എസ്.എസ്.
◾ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം പൂർണമായി നടപ്പാക്കണമെന്നും, ഈ ആവശ്യത്തിനായി എൻ.എസ്.എസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുവർഷത്തിൽ എൽ.പി.ജി സിലിണ്ടർ വില വർദ്ധിപ്പിച്ച് എണ്ണ കമ്പനികൾ.
◾19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിലാണ് 25 രൂപ വർദ്ദനവ് വരുത്തിയത്.ഇതനുസരിച്ച് കേരളത്തിൽ വാണിജ്യ സിലണ്ടറുകളുടെ വില ഏകദേശം 1748 രൂപയാകും.ഇതേ തുടർന്ന് ഹോട്ടൽ ഭക്ഷണ വിലയിലും വർദ്ദനവ് ഉണ്ടാകാനാണ് സാധ്യത. ഗാർഹിക സിലണ്ടറുകളുടെ വിലയിൽ ഏതായാലും വർദ്ദനവ് കണ്ടായിട്ടില്ല.
സജി ചെറിയാന് മന്ത്രിയാകുന്നതിൽ തടസ്സമില്ല.
◾സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിൽ തടസ്സമില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു.മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാൻ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശത്തിൽ പറയുന്നു. കാശ്മീരിലുള്ള ഗവർണർ ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന.ജനുവരി 4 ന് സത്യപ്രതിജ്ഞ നടത്തണമെന്ന നിലപാടിലാണ് എൽ.ഡി.എഫ്.സർക്കാർ.സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാസാംസ്കാരിക വകുപ്പുകൾ തന്നെയാവും ലഭിക്കുകയന്നാണ് സൂചന.
◾ശബരിമല ളാഹയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. പമ്പയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവര്‍ക്കു പെരുനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
◾എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച വരുത്തിയതിനു സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളില്‍നിന്ന് നീക്കി. 10 ദിവസത്തിനകം ഫണ്ട് സമാഹരണം നടത്തണമെന്ന് സംസ്ഥാന കമ്മിറ്റി അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
◾പോലീസ് ജീപ്പിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവർ അറസ്റ്റിൽ.
ആലപ്പുഴ എ.ആർ ക്യാമ്പിലെ എസ്.പി.ഒ വിഷ്ണുദാസ് -32 ആണ് അറസ്റ്റിലായത്. മന: പൂർവ്വമല്ലാത്ത നരഹത്യക്കും, അപകടകരമായി വാഹനം ഓടിച്ച കുറ്റവും ചുമത്തിയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബീച്ചിലെ പുതുവത്സരാഘോഷത്തിനു ശേഷം വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങിയ കോട്ടയം വേളർ ചുങ്കത്ത് മുപ്പത്തകംപാടം എഡ്വേർഡിന്റെ മകൻ ജസ്റ്റിൻ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക് എഡ്വേർഡ് അലക്സ് ( വാവച്ചി-20) എന്നിവരാണ് ജീപ്പ് ഇടിച്ച് ഇന്നലെ പുലർച്ചെ 3.30 ന് അപകടത്തിൽ മരിച്ചത്. ജസ്റ്റിന്റെ മാതൃസഹോദരിയുടെ മകനാണ് ആഷിക് .ആലപ്പുഴ- മുഹമ്മ റോസിൽ തലവടി ജംഗ്ഷനടുത്ത് ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടം വരുത്തി വച്ചത്.ബീച്ചിലെ ഡ്യൂട്ടി കഴിഞ്ഞ് ഡി.വൈ.എസ്.പിയെ കോട്ടയം ചിങ്ങവനത്തുള്ള ഭവനത്തിലെത്തിച്ച ശേഷം തണ്ണീർമുക്കം വഴി ആലപ്പുഴയിലേക്ക് ഡ്രൈവർ ജീപ്പ് ഓടിച്ചു വരുമ്പോഴാണ് സ്കൂട്ടറിലിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാവണം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇനിമുതൽ സ്കൂൾ ബസും ട്രാക്ക് ചെയ്യാം; മൊബൈൽ ആപ്പുമായി മോട്ടോർവാഹന വകുപ്പ്.
◾ സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയുറപ്പാക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. സ്കൂൾ ബസുകളുടെ സഞ്ചാരം രക്ഷിതാക്കൾക്ക് മൊബൈൽ ഫോണിൽ നിരീക്ഷിക്കാൻ 'വിദ്യവാഹൻ' എന്ന പേരിലാണ് ആപ്പ്. ഇതുപയോഗിച്ച് ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാനാകും. സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗം, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.
◾മഡ്ഗാവ് -എറണാകുളം എക്സ്പ്രസില്‍ തീപിടുത്തം. കര്‍ണ്ണാടകത്തില്‍ രാത്രി പത്തരയോടെ എസ് ടു ബോഗിയുടെ അടിഭാഗത്താണ് തീപിടിച്ചത്. റെയില്‍വെ ജീവനക്കാര്‍ തീയണച്ചു. ആളപായമില്ല.
◾കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു സമീപമുണ്ടായ ബസ് അപകടത്തില്‍ വീട്ടമ്മ മരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്.
◾വയനാട് മീനങ്ങാടി ടൗണില്‍ പൊലീസുകാര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചെന്ന് പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പന്നിഫാം നടത്തുന്നതിന്റെ വൈരാഗ്യത്തിനാണു മര്‍ദിച്ചതെന്നാണു സിബി തോമസ് പറയുന്നത്.
◾അച്ഛന്റെ കൂട്ടുകാരനെന്ന വ്യാജേനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി 13 വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാര്‍ക്കാട് ചങ്ങലീരി പുത്തന്‍ പുരയില്‍ അബ്ദുല്‍ റഹ്‌മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
◾വാഗമണ്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകള്‍ക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കത്തിനശിച്ചു.
◾ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ തെലുങ്കു ദേശം പാര്‍ട്ടി റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേര്‍ മരിച്ചു. അരി അടക്കമുള്ള കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് തിരക്കുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വേദി വിട്ടശേഷമാണ് അപകടം. നാലു ദിവസം മുമ്പും ടിഡിപി റാലിയില്‍ സമാനമായ ദുരന്തമുണ്ടായിരുന്നു.
◾ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിടിച്ചു ടയറില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു. തുണിയുരിഞ്ഞുപോയി നഗ്‌നമായ നിലയിലായ ഇരുപതുകാരിക്കു ദാരുണാന്ത്യം. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേരും മദ്യലഹരിയിലായിരുന്നെന്നു പോലീസ്. അമന്‍ വിഹാര്‍ സ്വദേശിനിയാണു മരിച്ചത്.
◾മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ തീപ്പൊരി പ്രഭാഷകയും നേതാവുമായ ഉമാ ഭാരതി. രാമന്റേയും ഹനുമാന്റേയും പേറ്റന്റ് ബിജെപിക്കല്ലെന്നും ബ്രിട്ടീഷുകാരുടെ കാലത്തും ജനങ്ങളുടെ മനസില്‍ രാമനും ഹനുമാനും ഉണ്ടായിരുന്നുവെന്നും ഉമാഭാരതി പറഞ്ഞു.
◾രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതു തടയാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു മൂന്നു മാസം മുമ്പു നല്‍കിയ രാജിക്കത്തുകള്‍ പിന്‍വലിച്ചു. രാജി സ്പീക്കര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് രാജിക്കത്തെല്ലാം പിന്‍വലിച്ചത്.
◾അമ്പതു ദിവസംകൊണ്ട് 27 നദികളിലൂടെ 3,200 കിലോമീറ്റര്‍ ആഡംബര നദീ സവാരി പദ്ധതിയുമായി ഇന്ത്യ. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബരര നദീജല സവാരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് ആസാമിലെ ദിബ്രുഗഡ് വരയെള്ള യാത്രയില്‍ ബംഗ്ലാദേശിലെ റിവര്‍ ക്രൂസിലൂടേയും സഞ്ചരിക്കും. യാത്രാമധ്യേ, ചരിത്ര സ്മാരകങ്ങളിലും വിനോദ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും.
◾പുതുവല്‍സരാഘോഷത്തിനിടെ കൂട്ടത്തല്ല്. സ്ത്രീകളോടൊത്തു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ തടഞ്ഞതോടെയാണ് ഉന്തും തള്ളും കൂട്ടത്തല്ലുമായത്. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവര്‍ഷാഘോഷത്തിനിടെയാണ് പുതുവല്‍സരത്തല്ല് നടന്നത്. കൂട്ടത്തല്ലിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
◾ഡല്‍ഹിയില്‍ വൃദ്ധ സദനത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ കെട്ടിടത്തില്‍നിന്ന് 13 പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
◾ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 84 വയസായിരുന്നു.
◾ജമ്മു കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിലാണ് സംഭവം.
◾അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതിക ശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നു മുതല്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കല്ലറയില്‍ സംസ്‌കരിക്കും.
◾ബുദ്ധമതത്തെ ഇല്ലാതാക്കാന്‍ ചൈന കഴിയാവുന്നതെല്ലാം ചെയ്തെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതേയുള്ളൂവെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. മാര്‍ച്ച് മാസത്തില്‍ പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് ഈ വിമര്‍ശനം.
◾സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്വിറ്ററില്‍ ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ടു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു പണിമുടക്കിയവരെയാണു പിരിച്ചുവിട്ടത്. ട്വിറ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലെ ടോയ്ലറ്റുകളില്‍ ടോയ്ലറ്റ് പേപ്പര്‍ വാങ്ങാനുള്ള തുകപോലും കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അനുവദിക്കുന്നില്ലെന്നാണ് ആരോപണം.
സന്തോഷ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം
◾സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് രണ്ട് യോഗ്യതാമത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വര്‍ധിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ കേരളം അടിച്ചതിലേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. 16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആന്ധ്ര വരുത്തിയ പിഴവ് മുതലെടുത്ത് മുഹമ്മദ് സലീം കേരളത്തിന്റെ ലീഡുയര്‍ത്തി. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുള്‍ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി.ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗില്‍ബര്‍ട്ട് നല്‍കിയ പാസ് സ്വീകരിച്ച് പകരക്കാരനായി ഇറങ്ങിയ അബ്ദുള്‍ റഹീം ഗോളിയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റില്‍ വീണ്ടും ലീഡുയര്‍ത്തി.നിജോ എടുത്ത കോര്‍ണറില്‍ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. ഒടുവില്‍ 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഖ്‌നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.
AKSHAYA Result 02/01/2023
WIN-WIN Result 02/01/2023*
1 st Prize :*
Amount: ₹7,500,000/-
WL697023
Consolation Prize :
Amount: ₹8,000/-
WA697023 WB697023 WC697023 WD697023 WE697023 WF697023 WG697023 WH697023 WJ697023 WK697023 WM697023
2 nd Prize :
Amount: ₹500,000/-
WM978844
3 rd Prize :
Amount: ₹100,000/-
WA464598 WB968351 WC434771 WD379322 WE665410 WF268285 WG854125 WH676628 WJ381015 WK971043 WL101366 WM902837
4 th Prize :
Amount: ₹5,000/-
0656 0770 1005 1043 1302 1556 1721 1871 2671 3542 3997 7014 7938 8348 8859 9067 9771 9786
5 th Prize :
Amount: ₹2,000/-
0147 0236 1441 3057 3708 5264 7463 7807 8220 9912
6 th Prize :
Amount: ₹1,000/-
0587 0606 1059 1321 1520 2620 3027 3296 3985 7008 7063 7188 8256 9910
7 th Prize :
Amount: ₹500/-
0053 0207 0757 0892 0936 0967 1226 1239 1478 1537 1544 1563 2044 2062 2086 2200 2225 2271 2311 2395 2397 2532 2602 2630 2754 2815 3005 3093 3153 3624 3705 3804 3934 4123 4163 4339 4425 4504 4523 4574 4718 4767 4810 5368 6080 6083 6285 6413 6614 6636 6814 6880 7011 7036 7062 7137 7328 7379 7495 7608 7644 7650 7663 7769 7808 7861 8063 8079 8149 8211 8289 8294 8642 8723 8794 8838 9044 9350 9384 9723 9801 9992
8 th Prize :
Amount: ₹100/-
0139 0360 0516 0712 0730 0777 0781 0833 0901 0907 0940 1227 1291 1366 1551 1660 1661 1679 1744 1766 1898 1922 1996 2068 2120 2138 2244 2370 2453 2481 2558 2826 2828 2907 2910 2970 3002 3563 3833 3969 4100 4165 4265 4341 4393 4507 4511 4672 4724 4748 4784 4831 4834 4905 5159 5367 5384 5462 5556 5667 5873 5882 5936 5961 6118 6207 6271 6315 6336 6467 6612 6694 6781 6817 6963 7089 7191 7193 7341 7375 7385 7504 7540 7595 7603 7627 7727 7804 7830 7853 7879 8006 8014 8047 8085 8270 8286 8300 8370 8376 8450 8586 8707 8749 8777 8786 8798 8960 8987 9028 9161 9315 9341 9344 9420 9429 9462 9506 9548 9577 9589 9599 9774 9776 9784 9928
Comments
Post a Comment
Thanks