|JACOB CHERIAN|
CHRISTMAS BUMPER
19/01/2023
1 st Prize :
Amount: ₹16,00,00,000/-
XD236433
Consolation Prize :
Amount: ₹3,00,000/-
XA236433 XB236433 XC236433 XE236433 XG236433 XH236433 XJ236433 XK236433 XL236433
2 nd Prize :
Amount: ₹1,00,00,000/-
XA107077 XB158053 XC398288 XD422823 XE213859 XG323942 XH226052 XJ349740 XK110254 XL310145
3 rd Prize :
Amount: ₹10,00,000/-
XA174548 XA318789 XB107102 XB308901 XC226859 XC301642 XD159389 XD347760 XE375357 XE399982 XG110909 XG203934 XH238853 XH329923 XJ100822 XJ429747 XK179300 XK295287 XL106907 XL124050
4 th Prize :
Amount: ₹5,000/-
0095 0155 0326 0422 0769 0966 0999 1145 1593 1705 1757 1781 1811 1850 1976 1988 2111 2219 2321 2430 2788 2833 2929 2942 2972 3340 3518 3563 3611 3851 4070 4237 4241 4381 5079 5212 5267 5364 5577 5700 5702 6293 6351 6393 6792 7121 7195 7426 7703 7841 7843 7996 8039 8083 8196 8241 8549 8836 8864 8921 9011 9043 9060 9111 9117 9127 9165 9367 9510 9765 9877 9909
5 th Prize :
Amount: ₹3,000/-
0374 0389 0494 0558 0617 0671 0847 0853 0969 1162 1605 2102 2216 2223 2477 2517 2863 2955 3048 3226 3433 3521 3800 4087 4293 4350 4504 4563 5217 5504 5750 5922 5947 6371 6562 7026 7123 7224 7388 7390 7663 7882 8071 8078 8178 8349 8570 8712 8713 8847 9167 9284 9295 9968
6 th Prize :
Amount: ₹2,000/-
0061 0892 1152 1393 1427 1441 1443 1504 1661 1702 1774 1849 1865 2176 2265 2306 2578 2673 2820 2841 2855 3022 3101 3212 3300 3450 3587 3604 3646 3696 3969 4278 4331 4689 4704 4857 4874 5356 5470 5646 5651 5745 5834 5979 6121 6214 6302 6372 6586 6838 7175 7230 7607 7706 7940 8010 8067 8279 8293 8873 8961 8990 9050 9099 9304 9311 9374 9416 9603 9633 9817 9970
7 th Prize :
Amount: ₹1,000/-
0028 0089 0126 0131 0170 0250 0337 0353 0370 0410 0429 0430 0539 0605 0673 0683 0689 0703 0729 0739 0777 0778 0784 0803 0919 0928 0970 1010 1022 1062 1166 1172 1185 1204 1224 1253 1374 1394 1461 1514 1549 1552 1581 1621 1711 1728 1740 1762 1777 1861 1870 1871 1892 2057 2181 2217 2255 2317 2387 2432 2495 2506 2516 2524 2565 2574 2604 2628 2736 2868 2910 2912 2914 2995 2997 3027 3046 3129 3188 3331 3369 3413 3422 3437 3525 3544 3565 3607 3629 3865 3900 3921 3941 3953 4125 4174 4221 4322 4407 4408 4418 4431 4464 4596 4645 4707 4769 4810 4941 4942 4959 5030 5061 5063 5070 5088 5136 5173 5229 5297 5307 5316 5392 5475 5523 5568 5589 5640 5663 5669 5679 5692 5726 5738 5829 5865 5866 5898 5960 6061 6066 6145 6157 6174 6223 6228 6249 6363 6395 6417 6459 6466 6513 6584 6736 6801 6877 6884 6983 6987 7063 7247 7270 7301 7312 7377 7417 7432 7437 7511 7518 7533 7563 7595 7613 7699 7740 7757 7788 7839 7852 7896 7923 7930 7951 7999 8016 8034 8074 8080 8143 8154 8190 8245 8276 8287 8327 8337 8427 8485 8489 8761 8831 8848 8932 9026 9029 9081 9090 9150 9199 9264 9273 9296 9329 9352 9365 9434 9480 9536 9544 9565 9611 9648 9667 9710 9714 9729 9742 9749 9776 9793 9911 9999
മാത്യു ടി തോമസ് സംസ്ഥാന പ്രസിഡന്റാകും. എല്‍ജെഡി-ജെഡിഎസ് ലയനത്തിന് ധാരണ;
◾ എല്‍ജെഡി-ജെഡിഎസ് ലയനത്തിന് ധാരണയാകുന്നു. നേതൃസ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കാനാണ് ധാരണയായിരിക്കുന്നത്. മാത്യു ടി. തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എം.വി ശ്രേയാംസ്‌കുമാര്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയുമാകുമെന്നാണ് ധാരണ.
ഏഴ് ജില്ലാ പ്രസിഡന്റുമാര്‍ വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ജെഡിക്ക് നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനം എല്‍ജെഡിക്ക് നല്‍കും. മന്ത്രി സ്ഥാനവും ജെഡിഎസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഒറ്റ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്നും ജനാധിപത്യ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമാണെന്നും മാത്യു ടി. തോമസ് പ്രതികരിച്ചു. പദവികള്‍ അല്ല ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ജനതാദള്‍ എസ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ധാരണയുണ്ടായത്. ഇന്നലെ കണ്ണൂരില്‍ ചേര്‍ന്ന എല്‍ജെഡി നേതൃയോഗത്തില്‍ ലയന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് ജെഡിഎസ് യോഗം ചേര്‍ന്നശേഷമാണ് തീരുമാനമായത്. പാര്‍ട്ടികള്‍ക്കൊപ്പം ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ കൂടി അറിഞ്ഞശേഷമാകും ലയന സമ്മേളനം.
സഭൈക്യവാരത്തിന് തുടക്കം
◾തിരുവല്ല: സഭൈക്യ പ്രാർത്ഥനയ്ക്ക് തുടക്കമായി. സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട അഷ്ടദിന പ്രാർത്ഥനകൾക്ക് മാർത്തോമ്മ സഭ അധ്യക്ഷൻ അഭിവന്ദ്യ തെയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്‌തു . തിരുവല്ല അതിരൂപത അധ്യക്ഷൻ ഡേ . തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. വിവിധ സഭകളിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുത്തു. തിരുവല്ല ക്ലെർജി ഫെലോഷിപ്പിന് വേണ്ടി പ്രസിഡന്റ് റവ.ഫാ മാത്യു പുനക്കുളം സെക്രട്ടറി റവ. ഫാ. കോശി ഫിലിപ്പ് എന്നിവർ സഭൈക്യ വാരത്തിന് നേതൃത്വം നൽകുന്നു. തിരുവല്ലയിലെ വിവിധ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രാർത്ഥനകൾ 25ന് S C മാർത്തോമ്മ ദേവാലയത്തിൽ സമാപിക്കും. 27-ാമത് തിരുവല്ല പുഷ്പമേള 20ന് വൈകിട്ട് 4 ന്
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
◾തിരുവല്ല :1991 ല്‍ രൂപീകൃതമായ തിരുവല്ല ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 27-ാമത് തിരുവല്ല പുഷ്പമേള ജനുവരി 20ന് വൈകിട്ട് 4 ന്
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്. ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിക്കും.
നഗരസഭാ മൈതാനത്ത് 60,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഇത്തവണ തിരുവല്ല പുഷ്പമേള ക്രമീകരിച്ചിരിക്കുന്നത്. പുഷ്പമേള നഗറിലേക്ക് സ്വാഗതം ചെയ്യുവാന്‍ നെറ്റിപ്പട്ടം കെട്ടിയ 3 ഗജവീരന്മാര്‍ ഏവരുടെയും ഹൃദയം കവരും. 20000 സ്വക്‌യര്‍ ഫീറ്റ്
പന്തലിനുള്ളില്‍ ഊട്ടി മോഡലിലാണ് പുഷ്പങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. 8000 സ്വക്‌യര്‍ഫിറ്റ് ശീതീകരിച്ച പന്തലിനുള്ളില്‍ കട്ട് ഫ്‌ളവര്‍ ഷോ, ഇന്ത്യന്‍-വെസ്റ്റേണ്‍ രീതി സമന്വയിപ്പിച്ചും തനതായ ഭാരതീയ രീതിയിലും വൈവിധ്യങ്ങളായ പുഷ്പാലങ്കാര ക്രമീകരണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു.
വെജിറ്റബിള്‍ കാര്‍വിങ്ങിലൂടെ -ചേന, വാഴതട, കുമ്പളങ്ങ, പടവലം, വെള്ളരിക്ക എന്നിവ
കൊണ്ട് 13 അടി നീളത്തിലുള്ള ഡ്രാഗണിനെയും, കുമ്പളങ്ങ, ക്യാരറ്റ് എന്നിവകൊണ്ട് അരയന്നത്തെയും, വെള്ളരിക്ക, ക്യാരറ്റ് എന്നിവ കൊണ്ട് കൊക്കിനെയും വെജിറ്റബിള്‍
കാര്‍വ്വിങ്ങിലൂടെ ഒരുക്കിയിരിക്കുന്നത് കാണികളെ നയനമനോഹരമാക്കും.
പുഷ്പഫല കാര്‍ഷിക പ്രദര്‍ശനം, ഹോളണ്ട്, കെനിയ, നൈജീരിയ എന്നീ വിദേശ രാജ്യങ്ങളില്‍
നിന്നും ഇറക്കുമതി ചെയ്ത വൈവിധ്യങ്ങളായ റോസാ പുഷ്പങ്ങള്‍, പുഷ്പാലങ്കാര സംവിധാന മത്സരങ്ങള്‍, വളര്‍ത്തുമൃഗങ്ങളോടൊപ്പം സെല്‍ഫി, മരണക്കിണര്‍ എന്നിവ പുഷ്പമേളയുടെ ആകര്‍ഷണമാണ്.
കേരളത്തിലെ രുചികൂട്ടുകളെ കോര്‍ത്തിണക്കി രുചിയേറും വിഭവങ്ങളുമായി 6000 സ്വക്‌യര്‍ ഫീറ്റില്‍ ഫുഡ്‌കോര്‍ട്ട്,
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള അമ്യൂസ്‌മെന്റ്
പാര്‍ക്ക്, ഓട്ടോസോണ്‍, കേരളത്തിലെ മികച്ച നേഴ്‌സറികള്‍, 100 ല്‍ പരം ശീതീകരിച്ചതും അല്ലാത്തതുമായ സ്റ്റാളുകള്‍, വിവിധ തരത്തിലുള്ള സസ്യ ഫല പ്രദര്‍ശനവും വിപണനവും. എട്ടു ദിവസങ്ങളില്‍ വൈകുന്നേരം 6.30 ന് കേരളത്തിലെ പ്രശസ്ത
കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
ബാഹുബലി, കായംകുളം കൊച്ചുണ്ണി, എന്നീ സിനിമയിലെ താരമാണ് ഏഴു വയസ്സുള്ള വെള്ളകുതിരയായ 'ചാര്‍ലി'. പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലെ താരമാണ് പത്ത് വയസ്സുള്ള ചാരനിറത്തിലുള്ള 'ലൂയി'. പന്തയക്കുതിര ഇനത്തിലെ 8 വയസ്സുള്ള
'ജൂഡും' പുഷ്പമേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവരുടെയും ഇഷ്ടങ്ങളായി മാറും. ചലച്ചിത്ര പിന്നണിഗായിക ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ 2023 ജനുവരി 22, 6.30 ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിക്കുന്നതാണ്. തിരുവല്ലയിലെ പ്രമുഖകലാകാരന്മാരെ 2023 ജനുവരി 26 ന് വൈകിട്ട് 6.30 ന് മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആദരിക്കും. സമാപന സമ്മേളനം 2023 ജനുവരി 29 ന് വൈകിട്ട് 6.30 ന് മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം. പി., അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ്, . ജോസഫ് എം. പുതുശ്ശേരി മുന്‍ എം. എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. ഫിലിപ്പോസ് തോമസ്, ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ , സഹകരണ ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരും ചടങ്ങിൽ പങ്കെടുക്കും.
ആലപ്പുഴ റെയ്ബാന്‍ അവതരിപ്പിക്കുന്ന ഗാനമേള, പിന്നണിഗായിക ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയും ഗോത്രകലാമണ്ഡലം അട്ടപ്പാടി സംഘവും നയിക്കുന്ന നാടന്‍പാട്ട്, ആലപ്പുഴ 'ക്ലാപ്പ്‌സ്' സംഘം അവതരിപ്പിക്കുന്ന ഗാനമേള, അനില്‍ മത്തായി (സിനി ആര്‍ട്ടിസ്റ്റ്) സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, ചെങ്ങന്നൂര്‍ മുഖ്യശ്രീ ഫോക്‌ലോര്‍ സംഘം നയിക്കുന്ന നാടന്‍പാട്ടും നാട്ടുകലകളും, പാലാപ്പള്ളി ഫെയിം അതുല്‍ നറുകര ടീം അവതരിപ്പിക്കുന്ന സോള്‍ ഓഫ് ഫോല്‍ക്ക്, അജിത് കൂത്താട്ടുകുളവും സംഘവും അവതരിപ്പിക്കുന്ന വര്‍ണ്ണനിലാവ് മെഗാഷോ, ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ് സിംഗര്‍ വിന്നര്‍ കുമാരി സീതാലക്ഷ്മി & സീ കേരളം ടി.വി. സരിഗമപ ഫെയിം സംഘവും അവനി സന്തോഷും അവതരിപ്പിക്കുന്ന ഗാനമേള എന്നീ കലാപരിപാടികൾ പുഷ്പമേളയിൽ ക്രമീകരിച്ചിട്ടുണ്ട്. പുഷ്പമേളയുടെ ക്രമീകരണങ്ങള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി, ജനറല്‍ കണ്‍വീനര്‍മാർ
ടി.കെ സജീവ്, സാം ഈപ്പന്‍, ജനറല്‍ സെക്രട്ടറി റ്റി. ജെയിംസ്്, ട്രഷറാര്‍ ജയകുമാര്‍ വള്ളംകുളം, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ബിനു വി. ഈപ്പന്‍, കണ്‍വീനര്‍ സജി ഏബ്രഹാം,
പുഷ്പമേള കണ്‍വീനേഴ്‌സ് റോജി കാട്ടാശ്ശേരി, ഇ.എ ഏലിയാസ്, ബേബി സഖറിയ ടൈറ്റസ്, ജോയിന്റ് കണ്‍വീനേഴ്‌സ് ജോസ് വി. ചെറി, മാത്യൂസ് ചാലക്കുഴി, സുജാ ചാക്കോ എന്നിവരും , വിവിധ സബ്ബ് കമ്മറ്റികളും 35 അംഗ എക്സ്സിക്യുട്ടീവും അടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് നേതൃത്വം നൽകുക. വര്‍ണ്ണവൈവിധ്യപ്പൊലിമയാര്‍ന്ന ഈ നിറക്കാഴ്ച്ചകള്‍ ആസ്വദിക്കുവാന്‍ ഏവരേയും പുഷ്പമേളയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി
പബ്ലിസിറ്റി കമ്മറ്റിക്കുവേണ്ടി
അഡ്വ. ബിനു വി. ഈപ്പന്‍ സജി ഏബ്രഹാം,
ചെയര്‍മാന്‍ കണ്‍വീനര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
പെരിങ്ങര - പൊടിയാടി റോഡിൽ കക്കുസ് മാലിന്യം തള്ളി.
◾തിരുവല്ല: പെരിങ്ങര - പൊടിയാടി റോഡിലെ ചെറുമുട്ടാടത്ത് പാലത്തിന് താഴേക്ക് കക്കൂസ് മാലിന്യം തള്ളി. തോടിന്റെ കരയിലും വെള്ളത്തിലും തള്ളിയ മാലിന്യം ദുർഗന്ധത്തെ തുടർന്ന് സമീപവാസികളാണ് ഇന്നലെ രാവിലെ കണ്ടത്. ഇരുട്ടിന്റ മറവിൽ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം രാത്രിയിൽ ഇവിടെ തള്ളുകയായിരുന്നു. പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തോടാണിത്. ആമ്പൽപ്പൂക്കൾ വളർന്നുനിൽക്കുന്ന തോട്ടിൽ മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തമാണ്. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ പൊലീസിലും പഞ്ചായത്ത് ഹെൽത്ത് വിഭാഗത്തെയും വിവരം അറിയിച്ചു. അന്വേഷണം തുടങ്ങി. നിര്യാതരായി
ലീലാമ്മ
◾തിരുവല്ല കിഴക്കുംമുറി കൊച്ചാപ്പള്ളിൽ പരേതനായ കെ.പി.രാമൻപിള്ളയുടെ ഭാര്യ ലീലാമ്മ -84 നിര്യാതയായി.സംസ്കാരം ഇന്ന് (19) വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ പിള്ള, രാജേന്ദ്രൻ,നാരയണപിള്ള, സുമ, പരേതനായ സുകുമാരപിള്ള.
മരുമക്കൾ: ജയശ്രീ, പ്രസന്ന, അനിത, ശ്രീജ, പരേതനായ വിജയകുമാർ.
കെ.കെ.ഗോപാലകൃഷ്ണൻ നായർ
◾വള്ളംകുളം കുഴിയം മന്നത്ത് (ജൈത്രം) വീട്ടിൽ കെ.കെ.ഗോപാലകൃഷ്ണൻ നായർ - 68 നിര്യാതനായി.സംസ്കാരം നാളെ ( 20/1) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന.
മക്കൾ :ജീവൻ.ജി.നായർ (ന്യൂസിലാന്റ്),ജിഷ്ണു ജി.
മരുമക്കൾ:ഗീതു(ന്യൂസിലാന്റ്),ശ്രുതി.
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
◾കോട്ടയം പുതുപ്പള്ളി പയ്യപ്പാടി വെന്നിമല കൊച്ചു മറ്റം വെട്ടിക്കുളത്ത് വീട്ടിൽ സിന്ധു അജി-48 മരിച്ച സംഭവത്തിലാണ് സിന്ധുവിന്റെ ഭർതൃപിതാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് ബന്ധുക്കൾ പരാതി നൽകിയത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് പരാതിക്ക് ആസ്പദമായ സംഭവം. മുറ്റത്ത് കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളര് ആശുപത്രിയിൽ സിന്ധുവിനെ എത്തിക്കുകയായിരുന്നു.ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.പുതുപ്പള്ളി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ വൈകുന്നേരം സംസ്കാരം നടന്നു.
128-ാമത് മാരാമൺ കൺവൻഷൻ. ഫെബ്രുവരി 12 മുതൽ 19 വരെ.
◾ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 128-ാമത് യോഗം ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച മുതൽ 19-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റവ.ഷിബി വർഗീസ്, റവ.ഡോ.മോത്തി വർക്കി എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 1.30 വരെ കുട്ടിപ്പന്തലിൽ നടത്തുന്നതാണ്.
എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും.
സായാഹ്നയോഗങ്ങൾ വൈകിട്ട് 5 ന് ഗാന ശുശ്രൂഷയോടുകൂടി ആരംഭിച്ച് 6.30 ന് സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങ ളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 2.30 ന് യുവവേദി യോഗങ്ങളും പന്തലിൽ വച്ച് നടത്തുന്നതാണ്. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ജോ തോമസ് (ഐ.ആർ.എസ്), ഡോ.ശശി തരൂർ എംപി എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.00 മുതൽ 30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ചത്തെ സായാഹ്നയോഗം സന്നദ്ധ സുവിശേഷക സംഘത്തിന്റെയും,വെള്ളിയാഴ്ചത്തെ സായാഹ്നയോഗം സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ചത്തെ സായാഹ്നയോഗം സുവിശേഷ പ്രസംഗസം ഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിട്ടുണ്ട്. പൂർണ്ണസമയം സുവിശേഷവേലയ്ക്ക് സമർപ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 വെള്ളിയാഴ്ചയും 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 18 ശ നിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയർമാരും നേതൃത്വം നൽകും.
ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും.
◾ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ്. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനു വോട്ടെണ്ണും. മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനാല്‍ ലക്ഷ ദ്വീപ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണു ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ്.
◾ലക്ഷദീപില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വധശ്രമക്കേസില്‍ മുന്‍ എംപി ജയിലില്‍ ആയതോടെയാണ് ലക്ഷദ്വീപില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അംഗീകരിച്ചാല്‍ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം വരുംമുമ്പേ ഹൈക്കോടതി ഉത്തരവുണ്ടാകുമോയെന്നാണു കണ്ടറിയേണ്ടത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാമെന്നാണ് ചട്ടം. 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാലാണ് ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
◾മൂന്നാം മുന്നണി നീക്കവുമായി തെലുങ്കാനയിലെ ഖമ്മത്ത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ വമ്പന്‍ റാലി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും പങ്കെടുത്തു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമ്മേളനം. കേരളത്തിലെ ജനങ്ങള്‍ തെലുങ്കാന മുഖ്യമന്ത്രി കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
◾സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈക്കോടതി. ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്നാണു നിര്‍ദ്ദേശം.
പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
◾കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ട്. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു.
◾പൊതുവഴിയില്‍ മദ്യപിച്ചു കലഹിച്ച പത്തനംതിട്ടയിലെ സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
◾ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനു ലഹരി, ക്വട്ടേഷന്‍ ബന്ധങ്ങളുണ്ടെന്നു പൊലിസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷാനവാസിന്റെ ബിനാമിയാണു കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായ ഇജാസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ നായകനാക്കി ‘ചോരന്‍’ എന്ന സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സാന്റോ അന്തിക്കാടിനെയാണ് തൃശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.
◾അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകള്‍ കടത്തിയ 270 വാഹനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടി. ഓപ്പറേഷന്‍ ഓവര്‍ ലോഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 70 ലക്ഷം രൂപ പിഴ ഈടാക്കി. ജി.എസ്.ടി വെട്ടിച്ച് ചരക്കുകള്‍ കടത്ത്, ക്വാറികളില്‍നിന്ന് അമിത ഭാരം കയറ്റല്‍ തുടങ്ങിയവയാണു പിടികൂടിയത്.
◾സിബിഐ അന്വേഷണവും ശരിയായ ദിശയില്‍ അല്ലെന്നു വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. മക്കളുടെ മരണം കൊലപാതകമാണോയെന്നും പ്രതികളായ രണ്ടു പേരുടെ ദുരൂഹ മരണവും അശ്ലീലചിത്ര മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.
◾കൊല്ലത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ് നിരോധിത സംഘടനയുടെ റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നത്. സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍നിന്ന് രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടിയിരുന്നു.
◾സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലും തുടര്‍നടപടികളിലും സുപ്രീംകോടതി വാക്കാല്‍ അതൃപ്തി രേഖപ്പെടുത്തി.
◾രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ അഭിഭാഷകര്‍ക്കു കോടതിയില്‍ എത്താന്‍ ഭയമാണെന്ന പരാതിയില്‍ അവര്‍ക്കു മാവോലിക്കര കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
◾ശബരിമലയില്‍ എണ്ണി തിട്ടപ്പെടുത്താനാകാത്തത്രയും കാണിക്ക എണ്ണുന്നതിന്റെ പുരോഗതി അറിയിക്കണമെന്നു ഹൈക്കോടതി. റിക്കാര്‍ഡ് വരുമാനമാണ് ഇത്തവണ എത്തിയതെന്ന് ദേവസ്വം കമ്മീഷണര്‍ കോടതിയെ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വരെ 310.40 കോടി രൂപയാണ് കാണിക്കയായി കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി.
◾വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ കടയുടമയായ അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ രണ്ട് യുവാക്കളെ മകനും നാട്ടുകാരും ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കേണിച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ചുണ്ടക്കൊല്ലിയിലാണ് സംഭവം. കാപ്പി എസ്റ്റേറ്റിനു സമീപം വീടിനോടു ചേര്‍ന്ന് പലച്ചരക്കു കട നടത്തുന്ന സരോജിനി അമ്മയുടെ മാലയാണ് രണ്ടു പേര്‍ പൊട്ടിച്ചോടിയത്. മീനങ്ങാടിക്കടുത്ത കുമ്പളേരി മുണ്ടക്കല്‍ വീട്ടില്‍ ഡെല്ലസ് (27), മീനങ്ങാടി 54-ലെ കോര്‍ട്ടേഴ്‌സിലെ ആലുക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് പിടിയിലായത്.
◾തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. പാറ്റൂരിലെ ഗുണ്ടാ ആക്രമണം, മേട്ടു കടയില്‍ ഗുണ്ടാ നേതാവിന്റെ വീട് കയറി ആക്രമണം എന്നീ കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
◾സിനിമാ ചിത്രീകരണത്തിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് നടന്‍ വിജയ് ആന്റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്റെ മലേഷ്യയിലെ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.
◾കേന്ദ്ര ധനമന്ത്രാലയത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് ഒരാള്‍ പിടിയില്‍. താല്‍കാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾കത്വ കേസിലെ അഭിഭാഷകയും ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ആരോപണ വിധേയനായ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്തിന്റെ രാജി.
◾കാറുമായി കൂട്ടിയിടിച്ചതു ചോദ്യം ചെയ്ത വയോധികനായ കാര്‍ ഡ്രൈവറെ സ്‌കൂട്ടറിനു പിന്നില്‍ റോഡിലൂടെ വലിച്ചിഴച്ചു. ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ബംഗളൂരുവിലെ മഗഡി റോഡിലാണ് സംഭവം.
◾തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ത്രിപുരയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് – ബി ജെ പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുള്ള നേതാവുമായ അജോയ് കുമാറിനടക്കം പരിക്കേറ്റു.
◾യുക്രൈനിലെ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്.
◾ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ 118ാം വയസില്‍ അന്തരിച്ചു. ഫ്രാന്‍സില്‍ ലൂസൈല്‍ റാന്‍ഡന്‍ എന്ന കന്യാസ്ത്രീയാണ് അന്തരിച്ചത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു പത്തു വര്‍ഷം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലാണ് അവര്‍ ജനിച്ചത്.
◾ടിക്കറ്റ് എടുക്കുമ്പോള്‍ സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കുമെന്നു സൗദി എയര്‍ലൈന്‍സ്. ‘ടിക്കറ്റ് തന്നെയാണ് വിസ’ എന്ന ഓഫറുമായി സൗദി എയര്‍ലൈന്‍സ്. സൗദിയില്‍ 96 മണിക്കൂര്‍ (നാലു ദിവസം) ചെലവഴിക്കാവുന്ന വിസയാണ് ലഭിക്കുക. ഏതാനും ദിവസത്തിനകം ഈ സേവനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.
◾റസലിംഗ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണങ്ങളുമായി താരങ്ങള്‍. ബിജെപി എംപിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരും അടക്കമുള്ളവര്‍ക്കെതിരേയാണ് വനിതാ താരങ്ങള്‍ പരാതിപ്പെട്ടത്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങളുടെ പരാതി.
◾തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്. സഹോദരന്‍ വിക്രം സോള്‍ ഉള്‍പ്പെടെ ഇരുപതു പേര്‍ക്കെതിരെയാണ് ജല്‍ന പൊലീസ് കേസെടുത്തത്. ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്.
◾മത്സരം കൈപ്പിടിയിലൊതുക്കുമെന്നു കരുതിയ ന്യൂസിലാണ്ടിനെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വീഴ്ത്തിയത് 12 റണ്‍സിന്.
കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്.വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യും.
◾തെള്ളകത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിലാണ് കോഴ ഇടപാട് കണ്ടെത്തിയത്.മൂന്ന് എം.വി.ഐമാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവാണ് വിജിലന്‍സിന് കിട്ടിയത്. ടിപ്പര്‍ ലോറികളുടെ നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി നല്‍കിയത്. ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരന്‍ വഴിയാണ് പണം കൈമാറിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇടനിലക്കാരൻ്റെ ഫോണില്‍ നിന്ന് പണം കൈമാറ്റത്തിന്റെ തെളിവുകളും വിജിലന്‍സിന് കിട്ടി.
എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി.
◾കെ.കെ മഹേശന്‍റെ മരണത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവരുടെ പേരുകള്‍ കുറിപ്പില്‍ എഴുതിയ ശേഷമായിരുന്നു മഹേശന്‍ ജീവനൊടുക്കിയത്. എന്നാല്‍ മാരാരിക്കുളം പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം.
നിയമപോരാട്ടത്തിനൊടുവില്‍ വെള്ളാപ്പള്ളി നടേശനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്.
കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരേ കേസില്‍ 2 എഫ്.ഐ.ആര്‍ നിലനില്‍ക്കുമോ എന്നായിരുന്നു പൊലീസിന്‍റെ സംശയം. പിന്നാലെ ആലപ്പുഴ ജില്ലാ പ്ലീഡറോഡ് പൊലീസ് നിയമോപദേശം തേടി. എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്നും അന്വേഷണം നടത്തുന്നതിന് തടസമില്ലെന്നും മറുപടി ലഭിച്ചു. നിയമോപദേശം അനുകൂലമായ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയെയും മറ്റുള്ളവരെയും മാരാരിക്കുളം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. നിയമോപദേശം ലഭിക്കാത്തതിനാല്‍ കേസെടുത്ത് രണ്ട് മാസമായിട്ടും പരാതിക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി, കെ. എല്‍ അശോകന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. അതേസമയം കേസന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് മഹേശന്‍റെ കുടുംബം ഹരജി നല്‍കിയിരുന്നു.
ഹരജി കോടതി ഇന്ന് പരിഗണിക്കും.
മോഷണ കുറ്റം ആരോപിച്ച് പൊതു സ്ഥലത്ത് നാലു പേരുടെ കൈ വെട്ടി താലിബാന്‍.
◾ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് നാലു പേരുടെ കൈ വെട്ടിയത്. മോഷണകുറ്റവും പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്.
കുറ്റവാളികളെ 3539 തവണയാണ് ചാട്ടയ്ക്ക് അടിച്ചത്. ആളുകളെ ചാട്ടയ്ക്ക് അടിക്കുന്നതും കൈ മുറിക്കുന്നതും കൃത്യമായ വിചാരണയില്ലാതെയെന്ന് ആരോപണമുണ്ട്. ഈ വിഷയത്തില്‍ താലിബാനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികള്‍.
പൊതു സ്ഥലത്ത് ശിക്ഷ നടപ്പക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തുവന്നു.
ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും.
◾പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് ശനിയാഴ്ച സമർപ്പിക്കുന്നത്. ആദ്യ കുറ്റപത്രം ജനുവരി 6 ന് എറണാകുളം ജെ എഫ് സി എം കോടതിയിൽ സമർപ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ് പി ടി. ബിജി ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ പോലീസ് ടീമാണ് കേസ് അന്വേഷിച്ചത്.
മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ജൂൺ 8 ന് ആണ് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മൽവിദഗ്ദനായ ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്. ഷാഫിയും, ഭഗവൽ സിംഗും, ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസിലിയെ നരബലി നടത്തി, കൊലപ്പെടുത്തുകയും, തുടർന്ന് കഷണങ്ങളാക്കി കുഴിച്ച് മൂടുകയും മനുക്ഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസിനാസ്പദമായ സംഭവം. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസിലേക്ക് സാഹചര്യത്തെളിവുകളും, ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് തൊണ്ണൂറ് ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിക്കുന്നത്.
സിബിഐ അന്വേഷണം അപക്വമെന്ന് ഹൈക്കോടതി.
◾സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് കേരള ഹൈക്കോടതി.കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
FIFTY FIFTY Result 18/01/2023
1 st Prize :
Amount: ₹1,00,00,000/-
FJ327216
Consolation Prize :
Amount: ₹8,000/-
FA327216 FB327216 FC327216 FD327216 FE327216 FF327216 FG327216 FH327216 FK327216 FL327216 FM327216
2 nd Prize :
Amount: ₹10,00,000/-
FH196291
3 rd Prize :
Amount: ₹5,000/-
0766 2182 2818 3125 3517 3658 4296 4677 5375 6281 6305 6312 6617 6851 6891 8773 8780 8876 8977 9011 9671 9761 9786
4 th Prize :
Amount: ₹2,000/-
1837 1950 2775 3197 3968 4797 7101 7504 7528 7907 8261 8791
5 th Prize :
Amount: ₹1,000/-
0395 0409 1757 3143 3322 3584 3737 4068 4081 4243 4625 4947 5192 5344 5625 5643 6511 6760 7259 7393 7754 8262 9738 9862
6 th Prize :
Amount: ₹500/-
0052 0128 0200 0583 0593 0594 0626 0658 0714 0771 0890 0925 1018 1055 1476 1552 2008 2104 2304 2367 2494 2709 2722 2731 2743 2993 3047 3237 3362 3363 3460 3581 3702 3813 4074 4111 4120 4224 4371 4420 4698 4740 4767 4785 4961 5044 5051 5085 5106 5133 5175 5188 5207 5234 5418 5507 5697 5788 5877 5946 6055 6238 6315 6321 6438 6675 6691 6695 6716 6774 7240 7587 7614 7717 7789 7811 7832 7845 7968 7971 8100 8217 8242 8276 8285 8341 8409 8447 8486 8521 9281 9604 9687 9833 9872 9969
7 th Prize :
Amount: ₹100/-
0078 0153 0318 0352 0422 0440 0503 0563 0591 0751 0785 0929 0969 1225 1255 1285 1403 1450 1613 1659 1700 1899 1975 2173 2178 2221 2289 2355 2372 2471 2618 2718 2821 2877 2919 2956 2965 2980 3054 3072 3104 3638 3666 3758 3779 3851 3957 4023 4204 4213 4310 4399 4535 4566 4637 4666 4786 4954 4967 5017 5031 5050 5214 5456 5605 5671 5720 5800 5855 5981 6020 6221 6224 6364 6454 6492 6498 6588 6606 6729 6875 6907 6940 7069 7079 7107 7181 7258 7272 7373 7433 7472 7634 7638 7714 7752 7824 7846 7955 7973 7989 8041 8092 8130 8162 8164 8332 8337 8371 8559 8597 8715 8829 8922 8938 9240 9255 9324 9335 9400 9410 9521 9531 9758 9860 996
Comments
Post a Comment
Thanks