ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
|JACOB CHERIAN|
തിരുവല്ല കവിയൂർ ആമല്ലൂർ പാടശേഖരത്തിൽ കൃഷി വകുപ്പ് മന്ത്രി മിന്നൽ പരിശോധന നടത്തി.
◾തിരുവല്ല കവിയൂർ പുഞ്ചയുടെ ഭാഗമായ ആമല്ലൂർ പാടശേഖരത്തിലാണ് ഇന്നലെ ഉച്ചക്ക് രണ്ടിന് കൃഷി വകുപ്പ് മന്ത്രി പ്രസാദ് മിന്നൽ പരിശോധന നടത്തിയത്.കൃഷിയിടം ഒരുക്കാതെ പാടത്ത് വിത്ത് വിതച്ചെന്ന പരാതി നേരിട്ട് പരിശോധിക്കാനാണ് മന്ത്രി എത്തിയത്.പുല്ലും, കളയുമൊക്കെ നിറഞ്ഞു കിടക്കുന്ന പാടശേഖരത്തിൽ വിത്ത് വിതയ്ക്കുന്ന വീഡിയോ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. 24 ഏക്കർ പുഞ്ച നിലം പാട്ടത്തിനെടുത്ത ആലപ്പുഴ സ്വദേശി അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പുല്ലിനു മുകളിൽ വിത്ത് വിതയ്ക്കുന്നതാണ് വീഡിയോയിൽ കണ്ടത്. കളനാശിനി അടിച്ചിട്ടാണ് വിത്ത് വിതച്ചതെന്ന് പാട്ടക്കാരൻ കൃഷിഭവനിൽ വന്ന് അറിയിച്ചതായി കൃഷിഭവനിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു.
ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കുമെന്നും, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്നും, കേരളത്തിൽ മറ്റെവിടെങ്കിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആർ.വി.തോമസ് പുരസ്കാരം മുൻ മന്ത്രി മാത്യു ടി തോമസിന് .
◾സ്വാതന്ത്ര്യസമരസേനാനിയും നിയമസഭ സ്പീക്കറുമായിരുന്ന ആർ. വി. തോമസിന്റെ സ്മരണയ്ക്ക് ആർ.വി. സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള സംശുദ്ധ പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ആർ.വി.തോമസ് പുരസ്കാരം മുൻ മന്ത്രി മാത്യു ടി. തോമസ്എം.എൽ.എ.യ്ക്ക് സമ്മാനിക്കും. ജനുവരി 20 ന് പാലായിൽ ചേരുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ സക്കറിയ അധ്യക്ഷനും പ്രൊഫ. ജോസ് പാറക്കടവിൽ, ഡോ.ആർ.വി.ജോസ് എന്നിവർ അംഗങ്ങളുമായുള്ള അവാർഡ് നിർണ്ണയ സമിതിയാണ് മാത്യു ടി. തോമസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ദേശീയ വിരവിമുക്ത ദിനം ഇന്ന്,പത്തനംതിട്ട ജില്ലയിലെ 2,25,337 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും: ഡി.എം.ഒ
◾പത്തനംതിട്ട ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുളള 2,25,337 കുട്ടികള്‍ക്ക് ജനുവരി 17ന് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരയ്ക്കെതിരെയുളള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
ശബരിമല സോപാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരൻ ഭക്തരെ വേഗത്തിൽ കടത്തിവിടുകയാണ് ചെയ്തതെന്ന് -ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,
◾ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ഉണ്ടായിട്ടില്ല. ഭക്തരെ പിടിച്ചു തള്ളിയാണെന്ന് കാണികൾക്ക് തോന്നിയിട്ടുണ്ടാവും.എന്നാൽ ആരോപണ വിധേയനായ അരുൺകുമാറിനെ അന്നു തന്നെ ജോലിയിൽ നിന്ന് നീക്കുകയും, വിശദീകരണം തേടിയിട്ടുമുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം തുടർ നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് തിരുവല്ലയിൽ പറഞ്ഞു.
◾ശബരിമലയില്‍ തീര്‍ത്ഥാടകരെ വാച്ചര്‍ തള്ളിയതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി.തീര്‍ത്ഥാടകരെ തള്ളാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധിയായ മാര്‍ഗങ്ങളുണ്ട്. ഭക്തരെ കൈയേറ്റം ചെയ്തത് എന്തിനെന്നും കോടതി ചോദിച്ചു. ബോധപൂര്‍വമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
നാടിനെ ലഹരിമുക്തമാക്കുന്നതിന് സമൂഹം മുന്നിട്ടറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ.
◾ലഹരിവിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച " ലഹരിക്കെതിരെ ഒന്നിച്ച് " എന്ന സഞ്ചരിക്കുന്ന വീഡിയോ പ്രദർശന പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
സംസ്ഥാനമാകെ ഏറ്റെടുത്തിരിക്കുന്ന ലഹരിമുക്ത കേരളം പ്രചരണ പരിപാടി രാജ്യത്തിനാകെ മാതൃകയാണ്. ലഹരി ഉപയോഗം സമൂഹത്തെ ഏറെ ബാധിച്ചതായി തിരിച്ചറിഞ്ഞ് ബോധവത്ക്കരണത്തിലൂടെയും കർശന നിയമ നടപടികളിലുടെയും നാടിനെ ലഹരിമുക്തമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ഇതിനായി വിദ്യാലയങ്ങൾ ഉൾപ്പടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലയിൽ അഞ്ച് ദിവസം പര്യടനം നടത്തുന്ന വീഡിയോ പ്രദർശനം ആദ്യ ദിവസം റാന്നി മണ്ഡലത്തിൽ നടന്നു. ഇന്ന് കോന്നി, നാളെ ആറന്മുള, മറ്റന്നാൾ തിരുവല്ല എന്നീ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഫീൽഡ് പബ്ലിസിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി.
വിമുക്തിമിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളിക്കൽ, എക്സൈസ് അസി.കമ്മീഷണർ രാജീവ്.ബി.നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, അസി.എഡിറ്റർ രാഹുൽ പ്രസാദ്, അസി.ഇൻഫർമേഷൻ ഓഫീസർ എ.ടി. രമ്യ, ഐടി മിഷൻ കോർഡിനേറ്റർ ഉഷാകുമാരി, ഇൻഫർമേഷൻ അസിസ്റ്റന്റ് ഷീലാ മോൾ രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു
സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി.
◾സംസ്ഥാനത്ത് കോവിസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.
പൊതുസ്ഥലത്തും ആളു കൂടിന്നിടത്തും മാസ്ക് നിർബന്ധമാക്കി. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
എം.സി.റോഡിൽ കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
◾മറിയപ്പള്ളിക്കും, വില്ലേജ് ഓഫീസിനും ഇടയിലുള്ള കൊടുംവളവിൽ ഉണ്ടായ അപകടത്തിൽ മാന്നാനം കെ.ഇ.കോളജ് ഡിഗ്രി വിദ്യാർത്ഥിയും കാഞ്ഞിരംസ്കൂൾ അദ്ധ്യാപകനായ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ്.ആർ.ചന്ദ്രന്റെ മകനുമായ അരവിന്ദാണ് മരിച്ചത്.സംഭവ സ്ഥലത്ത് എത്തിയ പോലീസ് കണ്ടെത്തിയ അരവിന്ദിന്റെ ഫോണിൽ പിതാവ് വിളിച്ചത് പോലീസ് ഉദ്യോഗസ്ഥനെ സങ്കടത്തിലാക്കി.
നിര്യാതരായി
കുറ്റപ്പുഴ കൊക്കാപറമ്പിൽ എ. ഏലിക്കുട്ടി
◾റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥ തിരുവല്ല കുറ്റപ്പുഴ കൊക്കാപറമ്പിൽ എ. ഏലിക്കുട്ടി - 80 നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച (19) രാവിലെ 11 ന കുറ്റപ്പുഴ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കെ.ടി. ജേക്കബ് ആണ് ഭർത്താവ്.
മക്കൾ: ഡോ.അജിത്ത് തോമസ്, സജിത് ജേക്കബ്,
മരുമക്കൾ: ഡോ. ഉഷ ജോൺ , അനില വറുഗീസ് ,
ജോബി ഏബ്രഹാം
◾തിരുവല്ല വെൺപാല പരേതനയ തമ്പിയുടെയും , ജോളിയുടെയും മകൻ ജോബി ഏബ്രഹാം - 39 നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം വെൺപാല സെന്റ് ജോർജ്ജ് ക്നാനായ പള്ളി സെമിത്തേരിയിൽ .
ജോസഫ് ഏബ്രഹാം
◾നിരണം കരിയംപള്ളിൽ ജോസഫ് ഏബ്രഹാം (അച്ചൻകുഞ്ഞ് - 78 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (19) രാവിലെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ.
മക്കൾ: എബി ഏബ്രഹാം, ലിബി സാം .
മരുമക്കൾ: ഷേർളി, സാം മാത്യു .
പൊടിയാടി മുട്ടശ്ശേരിൽ സുപ്രഭയിൽ ചെറിയാൻ മാത്യു
◾തിരുവല്ല പൊടിയാടി മുട്ടശ്ശേരിൽ സുപ്രഭയിൽ ചെറിയാൻ മാത്യു (കൊച്ചുകുഞ്ഞ് - 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കടപ്ര - മാന്നാർ മണലേൽ മഠത്തിൽ കുടുംബാംഗം പരേതയായ ശോശാമ്മ.
മക്കൾ: റീന, റിനു , റോണി .
മരുമക്കൾ.. ടിറ്റു , കിജു, സോണി.
നേപ്പാളിലെ വിമാന ദുരന്തം - വിമാനത്തിലെ 72 പേരും മരിച്ചതായി സ്ഥിരീകരണം.
◾വിമാനത്തിലെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. ദുരന്തത്തിന്റെ അവസാന നിമിഷങ്ങളുടെ ദ്യശ്യങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചു. വിമാനത്താവളത്തിലേക്ക് ആവശ്യമായ കാഴ്ച പരിധി ഉണ്ടായിരുന്നുവെന്നും, അപകടത്തിന്റെ കാരണം യന്ത്രതകരാറോ, പൈലറ്റിന്റ പിഴവോ ആകാമെന്നാണ് നിഗമനം.
ശബരിമല വെടിെക്കെട്ട് അപകടത്തിലെ ഒരാൾ കൂടി മരിച്ചു.
◾കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങന്നൂർ സ്വദേശി രജീഷ് - 35 ആണ് ഇന്ന് രാവിലെ 9.30ന് മരിച്ചത്.ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു.ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി.മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ് ജയകുമാർ, രജീഷ്, അമൽ എന്നിവരെ കഴിഞ്ഞ രണ്ടിനാണ് ( 02/1) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കി ക്കെതിരെ കോട്ടയം റയിൽവേ പോലീസ് കേസെടുത്തു.
◾കഴിഞ്ഞ ദിവസം ഗാന്ധിദാമിൽ നിന്ന് നാഗർകോവിലേക്ക് ട്രയിനിൽ യാത്ര ചെയ്യവേ ആയങ്കി ടിക്കറ്റ് പരിശോധകയെ അസഭ്യം പറയുകയും, പിടിച്ചു തെള്ളുകയും ചെയ്തതായി ടി.ടി.ഇ യുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത് വനിതാ ടി.ടി.ഇ ചോദ്യം ചെയ്തതാണ് ആയങ്കിയെ ചൊടിപ്പിച്ചത്.
വിങ്ങിപൊട്ടി സോന മന്ത്രിയുടെ മുന്നിൽ
◾ കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ മകൾ സോന മന്ത്രി കൃഷ്ണൻകുട്ടിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി കരഞ്ഞത് എല്ലാവരെയും സങ്കടത്തിലാക്കി. "എന്റെ ചാച്ചയോ പോയി, ഈ ഗതി ഇനി ആർക്കും വരുത്തരുതേ " സോന കരഞ്ഞുകൊണ്ട് പറഞ്ഞത് മന്ത്രിക്കും സങ്കടമായി. ശരിയായ ചികിത്സ ലഭിക്കാതെ പോയതിനെപ്പറ്റി
വയനാട് മെഡിക്കൽ കോളജ് ആശുപത്രിയെപ്പെറ്റിയും സോന പരാതി പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ തോമസിനെ ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.വേണ്ട സൗകര്യങ്ങൾ അവിടെ ഇല്ലാത്തതിനാൽ ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് അവിടേക്ക് പോകും വഴിയാണ് ചാച്ച മരിച്ചത് എന്ന് വികാരഭരിതയായി മന്ത്രിയോട് പറഞ്ഞത്. വനം വകുപ്പിന്റെ സഹായധനമായ 10 ലക്ഷം രൂപ നൽകാനാണ് മന്ത്രി എത്തിയത്. ധനസഹായം കടുംബത്തെ ഏൽപ്പിച്ച് മടങ്ങി
◾കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിനു ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്റെ മരണകാരണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആരോഗ്യമന്ത്രിയ്ക്കു റിപ്പോര്‍ട്ട് നല്‍കി.
കേരള പ്രൈവറ്റ് ഫാർമസിസ്‌റ്റ്സ് അസേസിയേഷൻ ജില്ലാ സമ്മേളനം നടന്നു.
◾സ്വകാര്യ മേഖലയിലെ ഫാർമിസിസ്റ്റുകൾക്ക് അടിസ്ഥാന ശമ്പളം 30000 രൂപയായി ഉയർത്തണമെന്നും, ഫാർമിസിസ്റ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്‌റ്റ്സ് അസേസിയേഷൻ (കെ.പി.പി.എ) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ചെറിയന്നൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം അഭിലാഷ്.ജി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസന്റ് ദിലീപ് ഇടുക്കി മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി എസ് കെ.സോമലാൽ (പ്രസിഡന്റ്), അലക്സ് .ടി. കോശി (സെക്രട്ടറി), ശ്രീകുമാർ ഓമല്ലൂർ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.
ബഫർസോൺ ഹർജികൾ മൂന്നംഗ
ബഞ്ചിന്
◾ബഫർസോൺ ഹർജികൾ
മൂന്നംഗ ബഞ്ചിന് വിടാൻ
തീരുമാനം മൂന്നംഗ ബഞ്ച് ഹർജി കേൾക്കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസായിരിക്കും
ബഞ്ച് തീരുമാനിക്കുക.
"പട്ടിണി കിടക്കുന്നവർ കളികാണേണ്ട" എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
◾മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ കുറ്റപ്പെടുത്തി.
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
◾തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണു താന്‍ പറഞ്ഞതെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു
◾ബഫര്‍ സോണ്‍ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധി ഭേദഗതി ചെയ്യുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കേരളവും തമിഴ്നാടും കര്‍ഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിധി ജനജീവിതത്തെ സ്തംഭിപ്പിച്ചെന്നു കേന്ദ്രം അറിയിച്ചു. വിധി ഗുണമുണ്ടാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വറും വ്യക്തമാക്കി.
◾പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായ സംഭവം ഇന്നു ഹൈക്കോടതിയില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഫയല്‍ ചെയ്ത കേസില്‍ തപാല്‍ വോട്ടുകളുള്ള പെട്ടികള്‍ സ്ട്രോംഗ് റൂമില്‍ നിന്ന് ഹൈക്കോടതിയിലേക്കു മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി ഇന്നലെ സ്ട്രോംഗ് റൂം തുറന്നപ്പോഴാണ് വോട്ടുപെട്ടികളില്‍ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് പെട്ടി കണ്ടെത്തി. പെട്ടി സീല്‍ ചെയ്ത നിലയില്‍തന്നെയാണ്. 38 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ നജീബ് കാന്തപുരം വിജയിച്ചത്. 348 തപാല്‍ വോട്ടുകള്‍ അസാധുവാക്കിയതു ചോദ്യം ചെയ്താണ് ഇടതു സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്.
◾ബാലറ്റ് പെട്ടി വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സഞ്ജയ് കൗള്‍ മലപ്പുറം ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് തേടി. വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതില്‍ വ്യക്തതയില്ലെന്നും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ പ്രതികരിച്ചു.
◾സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കെഎല്‍ 99 എന്ന സീരീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗതമന്ത്രി വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന്റെ നിര്‍ദേശം അംഗീകാരത്തിനായി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-99- എ എന്നും കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍- 99 ബി എന്നും നമ്പര്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 സി എന്നും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 ഡി എന്നും തുടങ്ങുന്ന നമ്പരായിരിക്കും. നമ്പര്‍ മാറ്റത്തിനായി ചട്ടഭേദഗതി വേണ്ടിവരും.
അധോലോക ബന്ധം : നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു.
◾അധോലോക സംഘങ്ങളുമായി ബന്ധമുള്ള നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. തിരുവനന്തപുരം മംഗലപുരം ഇന്‍സ്പെകടര്‍ സജേഷ്, പേട്ട ഇന്‍സ്പെക്ടര്‍ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, തിരുവല്ലം എസ്ഐ സതീഷ്‌കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ സസ്പെന്‍ഷനില്‍ ആയവരുടെ എണ്ണം അഞ്ചായി.
◾മയോണയ്സ് കൂട്ടി കോഴിമാംസം കഴിച്ച ഏഴു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യവിഷബാധ. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കാസര്‍കോട് കുണ്ടംകുഴിയിലെ ജിബിജി നിക്ഷേപ തട്ടിപ്പു കേസില്‍ കമ്പനി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന്‍ എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍ രാവിലെ പതിനൊന്നിന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്തുംമുമ്പേ കാസര്‍കോട്ടെ ലോഡ്ജില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗംഗാധരനേയും അറസ്റ്റു ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നാലു പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.
ആര്‍ത്തവാവധി എല്ലാ സർവകലാശാലകളിലും നടപ്പാക്കും.
◾ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്.
◾പാലാ നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ ഉടക്കുമായി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനു വിട്ടുകൊടുക്കാം, എന്നാല്‍ ബിനു പുളിക്കകണ്ടം എന്ന കൗണ്‍സിലറെ ചെയര്‍മാനാക്കാന്‍ സമ്മതിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കി. ജോസ് കെ മാണിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ ബൈജുവിനെ മര്‍ദിക്കുകയും ചെയ്ത ബിനുവിനെ ചെയര്‍മാനാക്കാന്‍ പറ്റില്ലെന്നാണ് അവരുടെ നിലപാട്.
◾ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. വിനോദ നികുതി വര്‍ധിപ്പിച്ചെന്ന ആരോപണം ശരിയല്ല. വിനോദ നികുതി 24 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി കുറയ്ക്കുകയാണു ചെയ്തതെന്ന് മന്ത്രി അവകാശപ്പെട്ടു.
◾നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടില്‍ രജീഷ് (33) ആണ് ആളൂര്‍ പൊലീസിന്റെ പിടിയിലായത്. മൂന്നു പ്രതികളെകൂടി പിടികൂടാനുണ്ട്.
◾പി.വി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. 10 വര്‍ഷം മുമ്പ് ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യുന്നത്. മംഗലാപുരത്തെ ക്വാറിയില്‍ 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയറും ലാഭവീതവും വാഗ്ദാനം ചെയ്ത് അന്‍വര്‍ മലപ്പുറം സ്വദേശിയായ വ്യവസായി സലീമില്‍നിന്നു പണം തട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം.
◾സെക്രട്ടേറിയേറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് നേതാക്കളാണ് അടിയുണ്ടാക്കിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
അനധികൃത പണ പിരിവെന്ന് പരാതി
◾മൂന്നാറില്‍ മഞ്ഞുകാണാന്‍ എത്തിവരില്‍നിന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. വിവാദമായതോടെ ദേശീയോദ്യാനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന താക്കീതുമായി സഞ്ചാരികളെ ഓടിച്ചുവിടാന്‍ തുടങ്ങി. മൂന്നാറില്‍ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ താഴെയായതോടെ കന്നിമല, ചെണ്ടവാര എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ വെളുത്ത മഞ്ഞുമൂടിക്കിടക്കുകയാണ്. ഈ കാഴ്ച കാണാന്‍ ധാരളം പേര്‍ ഇവിടെ എത്തുന്നുണ്ട്.
◾മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ അടിച്ച് എല്ലൊടിച്ചു. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തത്. കുട്ടിയുടെ കാലിലെ എല്ലൊടിഞ്ഞു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
◾മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയില്‍ പുലിയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടെന്നു നാട്ടുകാര്‍. വനം വകുപ്പ് തെരച്ചില്‍ തുടങ്ങി.
◾കല്‍പ്പറ്റ മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്.
◾ഇടുക്കിയിലെ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ നാലംഗ കുടുംബത്തെ ആക്രമിച്ച 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. സംഘത്തിലെ യുവതിയോട് അശ്ലീലമായി സംസാരിച്ചതു ചോദ്യം ചെയ്ത ഗൃഹനാഥനെ അക്രമിസംഘം കൈയേറ്റം ചെയ്തിരുന്നു.
◾ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഒമ്പതു സംസ്ഥാനങ്ങളിലും ബിജെപി ജയിക്കണമെന്ന് ബിജെപി ദേശീയ നിര്‍വഹക സമിതി യോഗം. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഈ നിയമസാ തെരഞ്ഞെടുപ്പുകള്‍. രാജ്യത്തെ 72,000 ബൂത്തുകളില്‍ ബിജെപിക്ക് അടിത്തറയില്ല. ഇതു പരിഹരിക്കണം. തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇന്നലെ ആരംഭിച്ച ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പ്രസിഡന്റ് ജെപി നദ്ദ അധ്യക്ഷനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയോടെയാണ് യോഗം തുടങ്ങിയത്.
പണപ്പെരുപ്പം കുറഞ്ഞു.
◾മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തില്‍നിന്ന് ഡിസംബറില്‍ 4.95 ശതമാനമായി കുറഞ്ഞു. 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും ക്രൂഡ് പെട്രോളിയത്തിന്റെയും വിലയിടിവാണ് കാരണം.
◾അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ വീതം പ്രതിമാസം സഹായധനം പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധി പ്രസംഗിച്ച കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാര്‍ ആയ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചതിനു ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
◾ഡല്‍ഹിയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ യുദ്ധം തെരുവിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ഇടപെടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. സ്‌കൂള്‍ അധ്യാപകരെ ഫിന്‍ലന്‍ഡിലേക്ക് അയക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ തടഞ്ഞതാണ് ഏറ്റവും പുതിയ പ്രകോപനത്തിനു കാരണം.
◾ഇന്ത്യന്‍ സംസ്‌കാരവും രീതികളും പരിശീലിക്കാന്‍ സോണിയ ഗാന്ധി തുടക്കത്തില്‍ പ്രയാസപ്പെട്ടെന്നും രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നെന്നും മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരുക്കിയ സ്ത്രീ കേന്ദ്രീകൃത കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ധീരരും ശക്തരുമായ രണ്ട് സ്ത്രീകളാണ് തന്നെ വളര്‍ത്തിയത്. മുത്തശ്ശി ഇന്ദിരാഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും സൂചിപ്പിച്ച് പ്രിയങ്ക പറഞ്ഞു.
ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം കൂടുന്നു.
◾ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 826 ആയി. പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച സംഘം പ്രശ്ന ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. 223 കുടുംബങ്ങളെ ഇതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.
◾മുപ്പത് വര്‍ഷമായി ഒളിവിലായിരുന്ന ഇറ്റാലിയന്‍ മാഫിയാ തലവന്‍ പിടിയിലായി. സിസിലിയന്‍ മാഫിയയുടെ തലവനായിരുന്ന മാറ്റിയോ മെസിന ഡെനാരോയാണ് പൊലീസിന്റെ പിടിയിലായത്. നൂറിലേറെ പൊലീസുകാര്‍ ചേര്‍ന്ന് ഇയാള്‍ താമസിച്ച വീടു വളയുകയായിരുന്നു.
◾താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ വിമര്‍ശിച്ച അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗവും 32 കാരിയുമായ മുര്‍സല്‍ നബിസാദയെ വെടിവച്ചുകൊന്നു. ഇവരുടെ അംഗരക്ഷകരില്‍ ഒരാളും കൊല്ലപ്പെട്ടു.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
◾കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം( അസാപ്) കേരള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ തിരുവനന്തപുരം സെന്ററിലെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്‌സ്‌കില്‍ പരിശീലകരാവാനുള്ള അവസരം ലഭിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവുമാണ് യോഗ്യത. തിരുവന്തപുരത്തെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999646
സ്നേഹപൂർവം പദ്ധതി; 21 വരെ അപേക്ഷ നൽകാം
◾കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന 'സ്നേഹപൂർവം' പദ്ധതിയുടെ 2022 - 23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീർഘിപ്പിച്ചു. 2022 ഡിസംബർ 26 നകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത സ്‌കൂളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫിസിൽ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.
ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക് ഷോപ്പിൽ പങ്കെടുക്കാം.
◾സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടുതൽ അറിവ് നേടാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED), 3 ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ഷോപ് (റസിഡൻഷ്യൽ) സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 2 മുതൽ 4 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. social media advertisement, markerting automation, search engine optimization തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം GST ഉൾപ്പെടെ 2950 രൂപ ആണ് ഈ 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് താത്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റായ www.kied.info ൽ ഓൺലൈനായി ജനുവരി 31 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890, 2550322
താൽപര്യപത്രം ക്ഷണിച്ചു
◾സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിർമ്മാണ, വിപണന, സർവീസ് മേഖല, ഹോട്ടൽ വ്യവസായ രംഗം, ലോജിസ്റ്റിക് രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിലും ഉറപ്പ് നൽകുന്ന കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ 2022-23 എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, പാലക്കാട് മേഖലാ ഓഫീസ്- 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.
WIN-WIN Result 16/01/2023
1 st Prize :
Amount: ₹7,500,000/-
WF634255
Consolation Prize :
Amount: ₹8,000/-
WA634255 WB634255 WC634255 WD634255 WE634255 WG634255 WH634255 WJ634255 WK634255 WL634255 WM634255
2 nd Prize :
Amount: ₹500,000/-
WG552411
3 rd Prize :
Amount: ₹100,000/-
WA541488 WB830614 WC125276 WD124764 WE947131 WF452482 WG253411 WH856487 WJ313557 WK847888 WL835680 WM628452
4 th Prize :
Amount: ₹5,000/-
0811 1097 1169 1631 2987 3321 3547 3833 4629 5163 7053 7807 7869 7875 7993 8068 8643 9154
5 th Prize :
Amount: ₹2,000/-
0722 0920 3937 4501 5309 6863 7112 7550 8099 8650
6 th Prize :
Amount: ₹1,000/-
0380 1113 1786 2238 2591 3354 3501 4820 4871 5552 6165 7849 8236 8688
7 th Prize :
Amount: ₹500/-
0028 0300 0364 0781 0817 0878 0988 0992 1018 1046 1217 1299 1303 1327 1421 1523 1537 1772 1907 1939 2008 2343 2348 2369 2730 2782 2798 3113 3216 3454 3579 3782 3902 3960 3983 4037 4147 4253 4606 4696 5195 5226 5366 5654 5668 5688 5836 5949 6058 6293 6504 6531 6550 6796 6965 7253 7390 7397 7540 7711 7811 7821 7948 7957 8156 8313 8435 8514 8823 8875 8909 8998 9115 9328 9397 9451 9464 9532 9777 9802 9841 9927
8 th Prize :
Amount: ₹100/-
0035 0126 0263 0289 0320 0377 0563 0572 1025 1199 1252 1256 1292 1636 1773 1874 1941 2060 2062 2229 2244 2286 2324 2349 2610 2714 2746 2778 2820 2853 3038 3112 3119 3125 3175 3373 3488 3728 3757 3830 3851 3856 3955 3961 4067 4226 4235 4246 4323 4429 4446 4490 4649 4742 4800 4822 4853 4926 4962 5023 5095 5273 5299 5430 5434 5542 5585 5593 5675 5843 5868 5953 6219 6253 6327 6415 6437 6467 6493 6515 6525 6563 6721 6819 6928 7023 7171 7260 7269 7330 7349 7424 7446 7461 7563 7615 7620 7690 7820 7953 8120 8142 8213 8256 8269 8273 8296 8333 8480 8525 8544 8572 8588 8764 8770 8870 9109 9271 9361 9369 9384 9406 9477 9650 9739 9890
Comments
Post a Comment
Thanks