പുതിയ വാർത്തകൾ
| JACOB CHERIAN|
തിരുവല്ലയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
◾എം.സി.റോഡിൽ തിരുവല്ല രാമൻചിറ ഭാഗത്ത് ശനിയാഴ്ച രാത്രി 12.30 ഓടെ ഉണ്ടായ അപകടത്തിൽ മുത്തൂർ ലക്ഷ്മി നിവാസിൽ രാധാകൃഷ്ണന്റെ മകൻ വിനീത് (കണ്ണൻ -36) ആണ് മരിച്ചത്.വിനീത് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സൈഡ്മിറർ ലോറിയിൽ തട്ടി മറിഞ്ഞ ബൈക്ക് ലോറിക്കടിയിൽ പെടുകയായിരുന്നു. മുത്തൂരിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകയായിരുന്ന വിനീത് അതേ ദിശയിൽ തന്നെ പോകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ല പോലീസ് പറഞ്ഞു അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനീതിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ തകരാറിലായ വഴിവിളക്കുകൾ നന്നാക്കുന്ന കരാറുകാരന്റെ കീഴിൽ പണിയെടുക്കുന്ന ജോലിക്കാരനാണ് വിനീത്. മൂതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ
updated News. 3.40 PM
കേരളത്തിൽ വന്യജീവികൾ വർധിക്കുന്നത് നടപടി വേണം.കേരളം സുപ്രീം കോടതിയെ സമീപിക്കും.
◾കേരളത്തിലെ വനങ്ങളില്‍ വന്യജീവികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വന്യമൃഗ ശല്യത്തെക്കുറിച്ചു പഠിക്കാന്‍ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ്.
◾സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കും. മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരീസ് ക്രമീകരിക്കുക. കെ.എല്‍-15 കെഎസ്ആര്‍ടിസിക്കാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-15 എഎ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍-15 എബി, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 15-എസി എന്നു തുടങ്ങുന്ന വിധത്തിലും ക്രമീകരിക്കും. പുതിയ നമ്പര്‍ ക്രമത്തിനായി മോട്ടോര്‍ വാഹനവകുപ്പ് നിയമത്തില്‍ ഭേദഗതി വേണ്ടിവരും.
നേപ്പാളിൽ വിമാനം തകർന്ന് 72 പേർ മരിച്ചു.
◾നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണ് 72 പേര്‍ മരിച്ചു. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണു തകര്‍ന്നുവീണ് കത്തി നശിച്ചത്.
ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ അന്വേഷണം.
◾ഹൈക്കോടതി ജഡ്ജിക്കു നല്‍കാനെന്ന പേരില്‍ ബലാത്സംഗ കേസിലെ പ്രതിയായ സിനിമാ നിര്‍മ്മാതാവില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ പൊലീസിന്റെ അന്വേഷണം. ഹൈക്കോടതി ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
◾അക്ഷയ ലോട്ടറി ഇന്നത്തെ നറുക്കെടുപ്പ് ഫലം.15-01-2023
1 st Prize :
Amount: ₹7,000,000/-
AE286861
Consolation Prize :
Amount: ₹8,000/-
AA286861 AB286861 AC286861 AD286861 AF286861 AG286861 AH286861 AJ286861 AK286861 AL286861 AM286861
2 nd Prize :
Amount: ₹500,000/-
AB423125
3 rd Prize :
Amount: ₹100,000/-
AA213636 AB890658 AC214085 AD720678 AE886608 AF239426 AG889681 AH780007 AJ463475 AK163740 AL242247 AM975510
4 th Prize :
Amount: ₹5,000/-
0169 0971 1169 1874 1959 3026 3298 3436 4965 5462 5549 6975 8075 8767 9038 9528 9555 9759
5 th Prize :
Amount: ₹2,000/-
1407 2356 2418 2462 3675 6684 9114
6 th Prize :
Amount: ₹1,000/-
0349 1055 2185 2320 2332 3127 3441 3725 3816 4114 4240 5110 5206 6114 6197 6442 6565 6621 6763 7448 7530 8548 9350 9380 9571 9710
7 th Prize :
Amount: ₹500/-
0125 0782 0785 0990 1002 1027 1029 1117 1154 1623 1676 1851 2300 2526 2590 2668 2839 2908 2972 3046 3129 3154 3399 3478 3643 3794 3948 4003 4149 4204 4224 4411 4473 4652 4670 4678 5044 5382 5579 5637 5730 5823 5911 5991 6045 6221 6229 6273 6444 6568 6597 6679 6785 6968 7009 7016 7212 7426 7633 7772 7775 8140 8159 8526 8553 8707 8908 9207 9293 9834 9897 9920
8 th Prize :
Amount: ₹100/-
0047 0065 0112 0124 0138 0254 0298 0301 0306 0373 0505 0801 0876 0943 1083 1122 1198 1446 1500 1506 1617 1640 1707 1749 1802 1890 1925 1931 2041 2079 2175 2244 2267 2290 2295 2296 2358 2394 2402 2414 2507 2541 2732 2786 2919 2929 2955 3289 3302 3347 3608 3650 3663 3673 3901 3946 4220 4289 4299 4324 4376 4409 4471 4562 4829 4888 5060 5066 5090 5118 5210 5220 5349 5790 5831 5901 5912 5949 6070 6339 6405 6479 6527 6540 6544 6671 6810 6931 6954 7046 7205 7216 7381 7391 7428 7433 7563 7592 7613 7663 7714 7728 7945 8067 8205 8331 8441 8521 8642 8853 8915 8974 9015 9128 9285 9386 9449 9450 9512 9626 9631 9669 9943
◾അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച സിപിഎം ഏരിയ കമ്മറ്റിയംഗം എ.പി സോണയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിറകേ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പി.ഡി ജയനോട് സിപിഎം വിശദീകരണം തേടും. ഇന്നലെ ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
◾ഡോ. അച്ചു ചന്ദ്രന്‍, ഡോ. കെ. എം. അമ്പിളി, ഡോ. ആന്‍ജിനേയലു കൊത്തകോട്ട, ഡോ. അരവിന്ദ് മാധവന്‍, ഡോ. ആര്‍. ധന്യ, ഡോ. നോയല്‍ ജേക്കബ് കളീക്കല്‍ എന്നിവര്‍ക്കു കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2022-ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. 50,000 രൂപ ക്യാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നല്‍കും.
വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 228 കോടി രൂപ.
◾സര്‍ക്കാര്‍ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്കു നല്‍കാനുള്ളത് 228 കോടി രൂപ. കുടിശിക നിവാരണത്തിനുള്ള ആംനസ്റ്റി പദ്ധതി വഴി നാല്‍പ്പത് കോടി രൂപ പിരിച്ചെടുത്തപ്പോള്‍ 311 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നത്.
◾ശ്രീകാര്യം കട്ടേലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിനെത്തുടര്‍ന്നു കൊലപാതകം. ശ്രീകാര്യം കട്ടേലയില്‍ അമ്പാടി നഗര്‍ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് കട്ടേല ട്രിനിറ്റി സ്‌കൂളിനു സമീപം സാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സാജുവിന്റെ സുഹൃത്ത് അനീഷിനെ പോലീസ് തെരയുന്നു.
◾തിരുവനന്തപുരം മംഗലപുരത്ത് പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷെഫീക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ആര്യനാട് നിര്‍മാണത്തിലുള്ള ഒരു വീട്ടില്‍ കൂട്ടാളിക്കൊപ്പം ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്ത വീട്ടുടമയെ മര്‍ദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്. ഷെഫീക്കിന്റെ കൂട്ടാളി അബിന്‍ ഓടി രക്ഷപ്പെട്ടു.
എസ്ഐക്കെതിരെ സിപിഎം നേതാവിന്റെ ആക്രോശം .
◾ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നു നിര്‍ദേശിച്ച എസ്ഐയുമായി വാക്കേറ്റം. സിപിഎം ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌കര്‍ നമ്പലശേരിയാണ് കായംകുളം എസ്ഐ ശ്രീകുമാറുമായി റോഡില്‍ വാക്കേറ്റമുണ്ടായത്. തല്ലുന്നെങ്കില്‍ തല്ലിനോക്ക് എന്ന് എസ്ഐയെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷം സമരത്തിന്. നാളെ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിപക്ഷത്തെ എല്‍ഡിഎഫിന്റെ 18 കൗണ്‍സിലര്‍മാര്‍ കിടപ്പു സമരം നടത്തും. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരെ പോലീസില്‍ പരാതി നല്‍കിയ സെക്രട്ടറിയെ യുഡിഎഫ് പീഡിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണു സമരം.
ഇന്ത്യയിൽ സ്മാർട്ട് ഫോണുകളുടെ വില കൂടാൻ സാധ്യത.
◾ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ധിക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2,273 കോടി രൂപ പിഴ ചുമത്തിയതുമൂലം വില കൂട്ടുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍നിന്ന് പിഴയായി ഈടാക്കിയത്.
◾ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി ഫോണ്‍ സന്ദേശം കര്‍ണാടകയിലെ ജയിലില്‍നിന്ന്. 100 കോടി രൂപ തന്നില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കു രണ്ടു തവണ ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. ബെലഗാവി ജയിലിലുള്ള ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച് വിളിച്ചത്.
ജോഷി മഠിൽ തകർന്നുവീഴാറായ കെട്ടിടങ്ങളുടെ എണ്ണം ഉയരുന്നു.
◾ജോഷിമഠില്‍ വിള്ളലുണ്ടായി തകര്‍ന്നു വീഴാറായ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജോഷിമഠ് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
◾കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി അന്ത്രോത്ത് എംജിഎസ്എസ്എസ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിട്ടത്. ഒന്നാം പ്രതിയായ നൂറുള്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
മലയാളി യുവതിയെ തമിഴ്നാട്ടിൽ കൂട്ട ബലാത്സംഗം ചെയ്തു.
◾തമിഴ്നാട് കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രദേശവാസികളായ ആറു പേരെ അറസ്റ്റു ചെയ്തു. വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
◾ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പ്രയാഗ് രാജില്‍നിന്ന് പിലിഭിത്തിലേക്ക് മടങ്ങുകയായിരുന്ന അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ബിഎസ്എഫ് ജവാന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
◾ഡല്‍ഹിയില്‍ മലയാളികള്‍ നടത്തിപ്പുകാരായ ജ്വല്ലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികളും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഉടമകളായ കോട്ടയം സ്വദേശി നടേശന്‍, തൃശൂര്‍ സ്വദേശി ജോമോന്‍ എന്നിവര്‍ക്കെതിരായ പരാതികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയെന്ന് ഡല്‍ഹി പൊലീസ്.
◾രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുത്തുറ്റ സേനാബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ജയിലിലുള്ള അധോലോക നേതാവ് ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര നികല്‍ജെയ്ക്കു പിറന്നാള്‍ ആശംസകളുമായി കബഡി മല്‍സരത്തിന്റെ പോസ്റ്ററുകള്‍. മുംബൈയിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിച്ച ആറുപേരെ അറസ്റ്റു ചെയ്തു. മലാഡിലെ കുരാര്‍ ഗ്രാമത്തില്‍ കബഡി മത്സരം നടത്തുമെന്നാണു പോസ്റ്ററില്‍ പറഞ്ഞിരുന്നത്.
ഇരട്ട സഹോദരങ്ങൾ ഒരേസമയത്ത് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു.
◾രാജസ്ഥാനിലെ ബാര്‍മറില്‍ 26 വയസുള്ള ഇരട്ടകള്‍ സമാനമായ അപകടത്തില്‍ മരിച്ചു. സുമേര്‍ സിംഗ് ഗുജറാത്തിലെ സൂറത്തില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചപ്പോള്‍ ഇരട്ട സഹോദരനായ സോഹന്‍ സിംഗ് 900 കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപത്തെ വാട്ടര്‍ ടാങ്കിലേക്കു വീണ് മരിച്ചു. ഇരുവരുടെയും മൃതദേഹം ജന്മനഗരമായ സാര്‍ണോകാതലയില്‍ ഒരേ ചിതയില്‍ സംസ്‌കരിച്ചു.
◾കിടപ്പുമുറിയില്‍ ഭാര്യയുമൊന്നിച്ചു കണ്ട കാമുകന്റെ തലവെട്ടിയെടുത്ത് യുവാവ്. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല വെട്ടിയെടുത്ത വിശ്വനാഥ് സുന്ദി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
◾വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദിച്ച് അറുപതുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അതുല്‍ ഗുപ്ത മരിച്ചത്. വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
◾ഇരട്ട പൗരത്വത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത മുന്‍ പ്രതിരോധ മന്ത്രിയെ ചാരക്കുറ്റം ചുമത്തി ഇറാന്‍ തൂക്കിലേറ്റി. ബ്രിട്ടന്റെയും ഇറാന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്. ചാരക്കുറ്റം ആരോപിച്ച് 2019 ലാണ് ഇറാന്‍ അറസ്റ്റു ചെയ്തത്.
◾ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളികളുമായി ക്രിക്കറ്റ് ആരാധകര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കു പകരം വാഷിംഗ്ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവുമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. നാല്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ ഏഴായിരം ടിക്കറ്റുകള്‍ മാത്രമാണു വിറ്റുപോയത്
അടുക്കളയിൽ വച്ച് താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ കീഴടങ്ങിയ സി.പി.ഓ സജീഫ് ഖാന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
◾ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ് സജീഫ് ഖാൻ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. പീഡനത്തിന് കേസെടുത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെൻഡ് ചെയതിരുന്നു. ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം. പോലീസ് സ്റ്റേഷൻനിലെ താൽക്കാലിക ജീവനക്കാരിയെ സ്റ്റേഷന്റെ അടുക്കളയിൽ വച്ച് സജീഫ് ഖാൻ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പരാതി നൽകാതെ പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗൺസിലിങ്ങിന് വിട്ടു. തുടർന്നാണ് യുവതി നടന്ന സംഭവങ്ങൾ പറഞ്ഞത്.
ശരീരത്തിൽ ശൂലം കുത്തി ഇറക്കുന്നതും,തൂക്കവും,ആഴിവാരലും,നിരോധിക്കും.
◾അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോല്‍സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവു ശിക്ഷയും അമ്പതിനായിരം വരെ രൂപ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നു തയാറാക്കിയ ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി മകരവിളക്ക്
◾ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനംതിരമാല പോലെ ആർത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാർഥനാനിർഭരമായ കൂപ്പുകൈകൾക്കു മേൽ പൊന്നമ്ബലമേട്ടിൽ മകരവിളക്ക്.ശനിയാഴ്ച വൈകിട്ട് 6.45ന് മകരവിളക്ക് തെളിച്ചതോടെ ദർശന സായൂജ്യത്തിന്റെ നിർവൃതിയിൽ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം കൂടി പൊന്നമ്ബലമേട്ടിൽ മകരവിളക്ക് തെളിച്ചതോടെ വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി മല കയറിയെത്തിയ അയ്യപ്പ ഭക്തർക്ക് പ്രാർഥനാ സാക്ഷാത്കാരത്തിന്റെ നിമിഷം. പന്തളം വലിയകോയിക്കൽ കൊടിമര ചുവട്ടിൽവെച്ച് തിരുവാഭരണപ്പെട്ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. കെ.യു. ജെനീഷ് കുമാർ എം.എൽ എ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, സെക്രട്ടറി എസ്. ഗായത്രി ദേവി, ദേവസ്വം സെക്രട്ടറി കെ.ബിജു, ശബരിമല എഡിഎം പി വിഷ്ണു രാജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിച്ചു. ശ്രീകോവിലിൽ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി കെ. ജയരാമൻ നമ്ബൂതിരിയും ചേർന്ന് സ്വീകരിച്ച് തിരുവാഭരണ ങ്ങൾ അയ്യപ്പന് ചാർത്തി. തുടർന്ന് മഹാദീപാരാധന കഴിഞ്ഞയുടനാണ് പൊന്നമ്ബലമേട്ടിൽ മകരവിളക്ക് മൂന്ന് പ്രാവശ്യം പ്രത്യക്ഷമായത്. ജനസമുദ്രമായിത്തീർന്ന ശബരിമല ശരണമന്ത്രങ്ങളാൽ മുഖരിതമായി. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തെ വ്യൂപോയിന്റുകളായ പാണ്ടിത്താവളം, നൂറ്റെട്ട് പടി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ഭക്തരാണ് ദിവസങ്ങളായി തമ്ബടിച്ചിരുന്നത്. മകരജ്യോതി ദർശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളിൽ നിന്നുമായി രണ്ട് പാതകൾ പോലീസ് ക്രമീകരിച്ചിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രാക്ടർ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിച്ചില്ല. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചത്
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നടന്നു.
◾കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റപ്പുഴ യൂണിറ്റ് 31-ാമത് വാർഷിക സമ്മേളനം തിരുവല്ല മുനിസിപ്പൽ പാർക്ക് ഹാളിൽ നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പ്രൊഫ.പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.സോമൻ വാർഷിക റിപ്പോർട്ടും, ട്രഷറാർ കൃഷ്ണകുമാരിയമ്മ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.പ്രൊഫ.പി.എം. വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. ടി.എൻ.ഭട്ടതിരിപ്പാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.80 വയസ്സ് പൂർത്തീകരിച്ച കെ.വി.മത്തായിയെ ചടങ്ങിൽ പ്രൊഫ.പി.എൻ അന്നമ്മ പൊന്നാട അണിയിച്ചാദരിച്ചു. എം.ജി.തോമസ്, പ്രൊഫ.എ.ടി ളാത്തറ, സി.പി.ജോൺ, കെ.ആർ മുരളി, ജോസഫ് ചാക്കോ, ഏലിയാമ്മ ജോർജ്ജ് എം എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രൊഫ.പി.എസ്.രാമചന്ദ്രൻ (പ്രസിഡന്റി), എൻ.ടി. കുരുവിള, കെ.കെ. ചെല്ലപ്പൻ, പി.രാജീവ് (വൈസ് പ്രസിഡന്മാർ), കെ.സോമൻ(സെക്രട്ടറി), കെ.ആർ.മുരളി, ജോസഫ് ചാക്കോ, സൂസമ്മ ശാമുവേൽ (ജോ.. സെക്രട്ടറിമാർ),, എം.പി.കൃഷ്ണകുമാരിയമ്മ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.
തേവേരിയിലെ മേടയിൽ തിരുമേനി എഴുപതാം വയസ്സിലേക്ക് .
◾തിരുവല്ല : ക്നാനായ സമുദായം കല്ലിശേരി- മലബാർ മേഖല അധ്യക്ഷൻ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് സപ്തതിയിലേക്ക് .1954 ജനുവരി 15ന് മാന്നാർ തേവേരി ചാലുപറമ്പിൽ തോമസിന്റെയും അമ്മിണിയുടെയും മകനായി ജനിച്ച മാർ ഗ്രിഗോറിയോസ്
തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഇൻഡോർ കിസ്ത്യൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും അയർലൻ ഡിലെ ഹോളി ഗോസ്റ്റ് തിയളോ ജിക്കൽ സെമിനാരിയിൽ നിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠ ത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
1975 ശെമ്മാശനും 80ൽ വൈദികനുമായി . 2001. 1982 മുതൽ 85 വരെ പരിശുദ്ധ ഇഗ്നാത്തി സഖാ പ്രഥമൻ പാത്രിയർ ക്കീസ് ബാവായുടെ സെക്രട്ടറിയായി ദമാസ്കസിൽ പ്രവർത്തിച്ചു. 2007 ഫെബ്രുവരി 2ന് ദമസ്കസിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ബിഷപ് സ്ഥാനത്തേക്ക് ഉയർത്തി.
70-ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ പ്രത്യേക ആഘോഷങ്ങളില്ല. ഇന്ന് രാവിലെ കോട്ടയം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുർബാന അർപ്പിക്കും.
◾ഭരണഘടനാ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയത്തിനു രൂപം നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജഡ്ജിമാരുടെ നിയമനത്തില്‍ ജഡ്ജിമാര്‍ ഇടപെടരുതെന്നാണ് ഭരണഘടനാ വ്യവസ്ഥ. നിയമിക്കാന്‍ സര്‍ക്കാരിനാണ് അധികാരം. ആകാശവാണിയിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്. ഉപരാഷ്ട്രപതിയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറിയെ ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കുകയാണെന്ന് ആരോപണം നിലനില്‍ക്കേയാണ് ഈ പ്രതികരണങ്ങള്‍.
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കടന്നു പിടിച്ച് അപമാനിച്ചു: ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ.
◾കോന്നി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കടന്നു പിടിച്ച് അപമാനിച്ചുവെന്ന പരാതിയിൽ നിരവധി കേസുകളിൽ പ്രതിയായ ജീപ്പ് ഡ്രൈവർ കസ്റ്റഡിയിൽ. കൊക്കാത്തോട് കള്ളിച്ചേത്ത് ഷിബു മോൻ (45) ആണ് കസ്റ്റഡിയിലുളളത്. 12 ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ പോലീസ് സ്റ്റേഷന് സമീപമുള്ള വെൽഡിങ് വർക്ക് ഷോപ്പിന് അടുത്തു വച്ചാണ് ഇയാൾ കൂടൽ സ്വദേശിനിയെ കടന്നു പിടിച്ച് അപമാനിച്ചത്. ഗവ. സ്കൂളിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവതിയെ അപമാനിച്ചത്. ഇയാൾ സ്വന്തം ജീപ്പിൽ കോന്നി ഗവ. സ്കൂളിലെ കുട്ടികളെ കൊണ്ടുവരുന്നുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് പിടിയിലായത്. കോന്നി പോലീസ് സ്റ്റേഷനിൽ നാലു കേസുകളിൽ ഇയാൾ പ്രതിയാണ്.
നിര്യാതരായി
കെ.ആർ.സുധാകരൻ
◾തിരുവല്ല കവിയൂർ കണിയാംപാറ വീട്ടിൽ കെ.ആർ.സുധാകരൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: ഗീതാ ബേബി (അംഗനവാടി ടീച്ചർ )
മകൾ.. ശ്രീദേവി.
മരുമകൻ.. സോനു .
സുനിൽ കുമാർ
◾ഇരവിപേരൂർ ശ്രീനാരായണ സോമിൽ ഉടമ കേശവ സദനത്തിൽ (വേട്ട മലയിൽ)സുനിൽ കുമാർ (50) നിര്യാതനായി.സംസ്കാരം ഇന്ന് രാവില 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: വെണ്ണിക്കുളം പെരുമാട്ടികാട്ടിൽ കുടുംബാംഗം അജിത .
മകൾ : ശ്രീക്കുട്ടി.
◾വെള്ളക്കരം ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കുന്നതോടെ ശരാശരി ഒരു കുടുംബത്തിന് മാസം 250 രൂപ അധികമായി അടയ്ക്കേണ്ടി വരും. ഓരോ കുടുംബവും പ്രതിമാസം 15,000 മുതല്‍ 25,000 വരെ ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. യൂണിറ്റിന് പത്തു മുതല്‍ 12 വരെ രൂപയുടെ വിലവര്‍ധനയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് യൂണിറ്റിന് പതിനാറര രൂപയില്‍നിന്ന് 26 രൂപ 54 പൈസയായി നിരക്ക് വര്‍ധിക്കും. സംസ്ഥാനത്ത് 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്.
മകരവിളക്ക് ദിനത്തിൽ പോലീസ് അക്രമം നടത്തിയതായി പരാതി.
◾പ്രത്യേക പാസ്സുമായി തിരുമുറ്റത്തേക്ക് പ്രവേശിക്കാൻ എത്തിയ കുട്ടികൾ അടക്കമുള്ള തീർത്ഥാടകരെ തെളളി മാറ്റുകയും, മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്തതായുമാണ് പരാതി. സന്നിധാനത്ത് വൈകിട്ട് 4 മുതൽ ആരംഭിച്ച പോലീസിന്റെ കയ്യാങ്കളി ഒരു മണിക്കൂറോളംനീണ്ടുനിന്നു.സംഭവത്തിൽ പ്രതിഷേധിച്ച് അന്യസംസ്ഥാന തീർത്ഥാടകർ ഉൾപ്പടെ സംഘം ചേർന്ന് പോലീസ് ഗോബാക്ക് വിളിച്ചു. പോലീസിന്റെ അക്രമവും, പ്രതിഷേധവും അതിരുവിട്ടതോടെ കേന്ദ്രസേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
എല്ലാവരെയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിന് മാതൃക -മന്ത്രി കെ.രാധാകൃഷ്ണൻ
◾ജാതിമതങ്ങൾക്കും, ഭാഷയ്ക്കും, പ്രദേശത്തിനും അതീതമായി എല്ലാവരെയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമി ആണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിഭേദം, മതവിദ്യേഷം ഒന്നുമില്ലാതെ സർവ്വരും സഹോദരങ്ങളെ പോലെ വാഴുന്ന മാതൃക സ്ഥാനമാണിതെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയത് ശബരിമലയാണെന്നതിൽ അഭിമാനിക്കാം. 2023ലെഹരിവരാസനം പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, തിരക്കഥാകൃത്തും, സംവിധായകനുമാം ശ്രീകുമാരൻ തമ്പിക്ക് ശബരിമല സന്നിധാന ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ണിലും, വിണ്ണിലും, തുണിലും, തുരുമ്പിലും ദൈവമുണ്ടെന്ന് എഴുതിയതിലൂടെ അന്ധവിശ്വാസത്തിനും, അനാചാരങ്ങൾക്കും എതിരായ ചിന്തയാണ് ശ്രീകുമാരൻ തമ്പി പകർന്നു നൽകിയത്. ഹരിവരാസനം പുരസ്കാരം ഇദ്ദേഹത്തിന് നൽകുന്നതിൽ മലയാളത്തിന് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങൾക്കും മുകളിലാണ് ഹരിവരാസനം പുരസ്കാരത്തിന് നൽകുന്ന സ്ഥാനമെന്ന് മറുപടി പ്രസംഗത്തിൻ ശ്രീകുമാരൻ തമ്പി പറഞ്ഞു.
പ്രമോദ് നാരായണൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എം.പിമാരായ ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠൻ, ജനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു. ദേവസ്വം സെക്രട്ടറി പ്രശസ്തിപത്ര പാരായണം നടത്തി.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡംഗം അഡ്വ.എസ്.എസ്. ജീവൻ, ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്.മോഹനൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജില്ലാ ജഡ്ജി എം.മനോജ്, ശബരിമല എ.ഡി.എം പി.വിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.
ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ ഡോ.സരിത സൂസൻ വറുഗീസിന് അംഗീകാരം.
◾പബ്ളിക് ഹെൽത്ത് ടൂൾസ് ഉപയോഗിച്ച് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൂട്ടം ആരോഗ്യ വിദഗ്ദരുടെ അന്താരാഷ്ട്ര കേഡർ സൃഷ്ടിക്കുന്നതിനുള്ള പ്രോഗ്രാമാണിത്.ഇതിനായി ഈ വർഷത്തെ സമ്മർ പ്രോഗ്രാമിൽ ഡോ.സരിത സൂസൻ പങ്കെടുക്കുകയും, പത്തനംതിട്ടയിൽ ഹൃദ്രോഗ ബാധിതരായ മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ പദ്ധതിക്ക് ഫണ്ട് സ്വീകരിക്കുകയും ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ.സരിത സൂസൻ ഫിൻലാന്റിലെ ടാംപെരെ സർവ്വകലാശാലയിൽ 'പ്രായമായവരിൽ കണ്ടുവരുന്ന ഡിമെൻഷ്യ ' എന്ന വിഷയത്തിൽ ഡോക്ടറൽ ഗവേഷക കൂടിയാണ്.
തിരുവല്ലയിൽ ദേശവിളക്ക് തെളിയിച്ചു.
◾തിരുവല്ലയിലെ ശബരിമല ഇടത്താവളത്തിലാണ് ഇന്നലെ വൈകിട്ട് നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് തിരിതെളിച്ചത്.നഗരസഭാകൗൺസിലർമാരായ ശോഭ ബിനു 'ബിന്ദു റെജി' റീനാ വിശാൽ, നഗരസഭാ മുൻ ചെയർമാർ ആർ.ജയകുമാർ, ലാൽ നന്ദാവനം, ജയകുമാർ വള്ളംകുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു.
◾ആലപ്പുഴ കോമളപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ച് മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാല് ദിവസം മുമ്പ് വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ച് പിടികൂടി.
◾കടുവയുടെ സഞ്ചാരപാതയും, കാൽപ്പാടുകളും പരിശോധിച്ച ശേഷമാണ് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി സാലു എന്ന് വിളിക്കുന്നതോമസ് എന്ന കർഷകന്റെ ജീവനെടുത്ത കടുവയെന്ന് സ്ഥിരീകരിച്ച കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലധികം വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുന്നതിനിടയിൽ കപ്പാടിത്തറയിൽ നിന്നും കടുവ പിടിയിലാകയായിരുന്നു. രണ്ടു തവണ മയക്കുവെടി വെച്ചതോടെ മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂടിനുള്ളിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.
ഫാ.ജോൺ പനന്തോട്ടത്തിൻ സി.എം.ഐ മെൽബൺ സീറോ മലബാർ രൂപതാ മെത്രാൻ .
◾ഓസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ.ജോൺ പനന്തോട്ടത്തിൽ സി.എ.ഐയെഫ്രാൻസിസ് മാർപ്പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വത്തിക്കാനിലും, കാക്കനാട് മൗണ്ട് സെന്റ് തോമസിലും, മെൽബൺ രൂപതാ കേന്ദ്രത്തിലും നടന്നു.
-◾കേന്ദ്ര ബജറ്റില്‍ മധ്യവര്‍ഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള പദ്ധതികള്‍ വേണമെന്ന് ആര്‍എസ്എസ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം.
◾പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയോട് എസ്ഐയുടെ അതിക്രമം. അമിത ജോലിഭാരത്തിനെതിരേ പരാതിപ്പെട്ട വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയില്‍നിന്ന് ഇറക്കിവിട്ടു. വിശ്രമമുറിയില്‍ കയറി വാതിലടച്ചു കരഞ്ഞ ഉദ്യോഗസ്ഥയെ എസ്ഐ ജിന്‍സണ്‍ ഡോമിനിക്കും സംഘവും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയെന്നാണു പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കെപിസിസി
◾ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചു. ബഫര്‍ സോണ്‍ മേഖലയില്‍ കോണ്‍ഗ്രസ് സജീവമായി സമര രംഗത്തുണ്ട്. ബഫര്‍സോണ്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും അടിസ്ഥാനം പിണറായി സര്‍ക്കാരിന്‍റെ കാര്യക്ഷമത ഇല്ലായ്മയും അവധാനതയില്ലാത്ത തീരുമാനങ്ങളും മലയോര കര്‍ഷകരെ ശ്വാസം മുട്ടിക്കുകയാണ്.ഒരു ജനതയെയാകെ ഇരുട്ടില്‍ നിര്‍ത്തി നുണപ്രചരണം നടത്തുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനവും തുടര്‍ന്നുള്ള ഉത്തരവും റദ്ദാക്കണമെന്നും 2013 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട സീറോ ബഫര്‍സോണ്‍ നടപ്പാക്കി ആ മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പ്രമേയത്തെ പിന്താങ്ങി.ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ സണ്ണി ജോസഫ് എംഎല്‍എ ചെയര്‍മാനായും മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ കണ്‍വീനറായും ഒരു കമ്മിറ്റിക്കും കെപിസിസി രൂപം നല്‍കി. സംരക്ഷിത മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഉത്തരവാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്.എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്.സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസും യുഡിഎഫ് നടത്തിയ ഇടപെടലിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് ജനവാസ മേഖലകളെ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഒരു കിലോ മീറ്റര്‍ ബഫര്‍സോണ്‍ എന്ന ഉത്തരവ് റദ്ദാക്കന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കെപിസിസി യോഗം വിലയിരുത്തി.
കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട നിര്‍ദ്ദേശങ്ങളെയും പ്രസിദ്ധീകരിച്ച മാപ്പിനേയും സംബന്ധിച്ച് ഇപ്പോഴും കൃത്യതയോ വ്യക്തതയോ ഇല്ല.സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള മാപ്പ് പ്രകാരം ജനവാസ മേഖലകളും കൃഷിടിയങ്ങളും തോട്ടങ്ങളും വാണിജ്യകെട്ടിടങ്ങളുമടക്കം ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആ മേഖലയിലെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ആ മേഖലയുടെ വികസനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശിയും ദുരഭിമാനവും വെടിയാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
◾മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച ബദിയടുക്ക ഉള്ളോടി ചടയ്ക്കൽ സ്വദേശി ചോമ(54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 1.30 ന് വീട്ടിൽ കയറി പ്രതി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കവേ, കുതറി രക്ഷപെടാൻ ശ്രമിച്ച വീട്ടമ്മയെ മുടിക്ക് പിടിച്ച് മർദ്ദിക്കുകയും തുടർന്ന് കീഴ്പ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു.സംഭവ ശേഷം പ്രതി ഓടി രക്ഷപെട്ടു.പോലീസ് കോടതിയിലെത്തിച്ച പ്രതി റിമാന്റിലായി.
ആംബുലൻസിന് മുന്നിൽ ചാടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
◾ ആലപ്പുഴ പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ - 20 ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.45 നാണ് യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ നിത്യ ബാറിന് മുൻവശം ആംബുലൻസിന് മുന്നിൽ ചാടിയത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ഇന്നലെ (ശനി) മരിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് രോഗിയായ സെബാസ്റ്റ്യനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും പുറത്ത് ചാടി രക്ഷപെട്ട ശേഷമാണ് ആംബുലൻസിന് മുന്നിൽ ചാടിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകി.
◾വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയാല്‍ സംസ്ഥാനത്തെ അക്കാദമിക് രംഗം വിദേശ സര്‍വകലാശാലകള്‍ക്കും വിദേശ മൂലധനത്തിനും കീഴിലാകുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് എല്‍ഡിഎഫ് തീരുമാനത്തിനെതിരേ പരസ്യ നിലപാട് പ്രഖ്യാപിച്ചത്.
◾ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. മുണ്ടും മേല്‍മുണ്ടും അടക്കമുള്ള കേരളീയ വേഷം ധരിച്ച് താരങ്ങള്‍ ക്ഷേത്രത്തിനു മുന്നില്‍ നിരന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
◾മുഖ്യമന്ത്രി കോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്കു പ്രത്യേക കുപ്പായം ഉണ്ടോ? തലേന്നു ധരിച്ച വസ്ത്രം മാറിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. ഇപ്പോള്‍ ജനാധിപത്യമല്ലേ. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. അന്വഷണ കമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
◾കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. അരുണ്‍ കുമാറിനെതിരേ കലോല്‍സവത്തിനിടെ ജാതി വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാലയോട് യുജിസി റിപ്പോര്‍ട്ടു തേടി. പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുണ്‍ കുമാറിനെതിരെ യുജിസി അന്വേഷിക്കുന്നത്.
കൊല്ലം ജില്ല സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ലയായി.
◾കൊല്ലം ജില്ല സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ജില്ലയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴു ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്. ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്നാണ് പത്തു വയസിനു മുകളിലുള്ള എല്ലാവരേയും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്.
അഭിഭാഷകയെ താമസിക്കുന്ന ഫ്ലാറ്റിലെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
◾തൃശൂർ നാട്ടിക സ്വദേശിയും തൃശൂര്‍ ബാറിലെ അഭിഭാഷകയുമായ നമിത ശോഭന (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഓഫീസില്‍ നിന്നും പോയ ശേഷം ഇവരെ ആരും കണ്ടിട്ടില്ല. ദിവസങ്ങളായി കാണാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ ഇന്ന് പോലീസിനെ സമീപിച്ചു. സമീപത്തെ ഫ്ലാറ്റിലുള്ളവര്‍ അഭിഭാഷകയുടെ ഫ്ലാറ്റിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന വിവരം കൂടി നല്‍കിയതോടെ പോലീസ് ഫ്ലാറ്റിനുള്ളില്‍ കടന്നു പരിശോധന നടത്തുകയായിരുന്നു.
അഭിഭാഷക ഒറ്റയ്ക്കാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കി .
◾കുര്‍ബാന ഏകീകരണം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മാർ ആലഞ്ചേരി സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.ആരാധനാ വിഷയങ്ങളിലെ അന്തിമ തീരുമാനം സിനഡും മാര്‍പ്പാപ്പയും എടുക്കുന്നതാണ്. ഇതിന് വിരുദ്ധമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും മാർ ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു. ഐക്യത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ല. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാര്‍പാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും മാർ ആലഞ്ചേരി പറയുന്നു. പുതിയ വൈദികര്‍ക്ക് നല്‍കുന്നത് ഏകീകൃത കുര്‍ബാനിയര്‍പ്പണത്തിനുള്ള പരിശീലനമാണ്. അക്കാരണത്താല്‍ ഏകീകൃത കുര്‍ബാന അപരിചിതം എന്ന് പറയാന്‍ ആകില്ല. ബസലിക്ക പള്ളിയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്നും കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ച വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാന്‍ എത്തിയവര്‍ ബലിപീഠത്തില്‍ കയറിയതും ഖേദകരമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു. കുര്‍ബാന ഏകീകരണത്തില്‍ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട മാർ ആലഞ്ചേരി, ബഫര്‍ സോണില്‍ നിന്ന്ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
◾എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതര്‍ മറൈന്‍ ഡ്രൈവിലേക്ക് ഇന്നു വൈകുന്നേരം അഞ്ചിനു വിശ്വാസ പ്രഖ്യാപന റാലി നടത്തും. അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനും ഫാ. ആന്റണി പൂതവേലിനും എതിരേ നടപടി ആവശ്യപ്പെട്ടാണ് വിമത സമരം.
വയർലെസ് സന്ദേശംചോർത്തിയ ആൾ അറസ്റ്റിൽ.
◾പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ വിരുതന്‍ പിടിയില്‍. ചാഴൂര്‍ സ്വദേശി നമ്പേരി വീട്ടില്‍ സമ്പത്ത് (40) ആണു പിടിയിലായത്.
◾കൊല്ലം കുളത്തൂപ്പുഴയില്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ എത്തിയ രണ്ടു പേര്‍ പിടിയില്‍. ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
◾കൊല്ലത്ത് പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
◾വടക്കഞ്ചേരിയില്‍ സിമന്റ് തൊട്ടിയില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിന്‍സി ദമ്പതികളുടെ മകന്‍ ഡിബിന്‍ മാര്‍ട്ടിനാണ് മരിച്ചത്.
◾മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കു വധഭീഷണി. നാഗ്പൂരിലെ ഓഫീസിലേക്കു ഫോണിലൂടെ രണ്ടു തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.
◾തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൂനെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്കു വ്യാജ ഫോണ്‍ സന്ദേശം. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. സന്ദേശം വ്യാജമായിരുന്നെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
◾ബിജെപിക്കെതിരേ മൂന്നാം മുന്നണി സ്വപ്നവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബുധനാഴ്ച നടത്തുന്ന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഖമ്മത്ത് നടത്തുന്ന റാലിയില്‍ നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസിനു ക്ഷണമില്ല.
◾സിബിഐ വീണ്ടും തന്റെ ഓഫീസിലെത്തി റെയ്ഡ് നടത്തിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ആരോപണം അന്വേഷണ ഏജന്‍സി നിഷേധിച്ചു.
◾തമിഴ്‌നാട്ടില്‍ ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തി കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്തായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആദ്യം യുവതിയെ ആക്രമിച്ചത്. അഞ്ചു പേരെ അറസ്റ്റു ചെയ്തു.
◾ഹാരി രാജകുമാരന്റെ പുസ്തകം ‘സ്പെയറി’ലെ വിശേഷങ്ങള്‍ വായിച്ച് ലോകം അമ്പരന്നിരിക്കേ, രണ്ടാമതൊരു പുസ്തകം പുറത്തിറക്കാവുന്നത്രയും വിസ്മയകരമായ വിശേഷങ്ങള്‍ ഇനിയും ഉണ്ടെന്ന് ഹാരി രാജകുമാരന്‍. ഇനിയും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അച്ഛന്‍ ചാള്‍സ് രാജാവും കിരീടാവകാശി വില്യം രാജകുമാരനും ഒരിക്കലും പൊറുക്കില്ലെന്നും ഹാരി രാജകുമാരന്‍ പ്രതികരിച്ചു.
ചൈനയിൽ കോഡ് ബാധിച്ച് 60,000 പേർ മരിച്ചു.
◾ചൈനയില്‍ കോവിഡ് ബാധിച്ച് 35 ദിവസത്തിനിടെ 60,000 പേര്‍ മരിച്ചു. ചൈന തന്നെയാണു കണക്കുകള്‍ പുറത്തുവിട്ടത്.
◾ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ തോല്‍പ്പിച്ചത്. ഈ ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ 23 പോയിന്റുമായി നാലാം സ്ഥാനത്താണ്.
◾ശ്രീലങ്കക്കെതിരായ അവസാനത്തേയും മൂന്നാമത്തേയും ഏകദിനത്തിനായ് ടീം ഇന്ത്യ ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ പാഡണിയും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയായെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് കളത്തിലിറങ്ങുക.
Comments
Post a Comment
Thanks