ഏറ്റവും പുതിയ വാർത്തകൾ
|JACOB CHERIAN|
മുതിർന്നവർ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അനിവാര്യമെന്ന് ആരോഗ്യ അധികൃതർ.
ഇരട്ട വാക്സിൻ എടുത്തവർക്കും കോവിഡ് പിടിപെടാനുള്ള സാധ്യത വർദ്ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസിന് പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറുകയാണ്.പുതിയ വകഭേദങ്ങൾക്ക് വ്യാപനശേഷിയും, പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള കഴിവും ഉണ്ട്. ആയതിനാൽ ഇരട്ട വാക്സിനുകളിൽ നിന്നും കൈവരിച്ച പ്രതിരോധശേഷി ദുർബലമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വെറ്ററൻസ് ഡിപ്പാർട്ട്മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്.
മാന്നാർ ബസ്സ്സ്റ്റാൻഡിൽ ബസുകൾ കയറാത്തതിന് കാരണം തകർന്നു കിടക്കുന്ന റോഡ്: ബസ് അസോസിയേഷൻ
മാന്നാർ: തകർന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കയറുകയും ചെയ്തെങ്കിൽ മാത്രമേ സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനുള്ള നിർദേശം നൽകാൻ സാധിക്കുകയുള്ളൂവെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ വാർത്താകുറിപ്പിൽ അറിയിച്ചു. ബസുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം ബസ് സ്റ്റാൻഡ് റോഡ് പൂർണ്ണമായും തകർന്നതോടെയാണ് ചില സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാതെ പോകുന്നത്. കഴിഞ്ഞദിവസം മാന്നാർ സ്റ്റോർജംഗ്‌ഷനിൽ ആരോ മദ്യപിച്ചുണ്ടാക്കിയ പ്രശ്നങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ ബസിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ ഗ്രാമ പഞ്ചായത്ത് നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് വാർത്താക്കുറിപ്പ്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാന്റിൽ കയറാത്തതിനെതിരെ നൽകിയ പൊതു താത്പര്യ ഹർജിയിൽ ചെങ്ങന്നൂർ സബ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് എല്ലാ സ്വകാര്യ ബസുകളും സ്റ്റാൻഡിൽ കയറിത്തുടങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ കോടതി ഉത്തരവ് പാലിക്കാതിരുന്നതിനാൽ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞു. ഒപ്പം ഇന്ധനച്ചെലവ് വർധിക്കുകയും റോഡിന്റെ ശോച്യാവസ്ഥയിൽ ബസിനു അറ്റകുറ്റപ്പണികൾ കൂടുകയുമാണുണ്ടായത്. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
കുടുംബശ്രീ ദേശീയ സരസ് മേള 2022 ഉദ്ഘാടനം വ്യാഴാഴ്ച
കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ തദേശ സ്വയം ഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. സഹകരണ - സാംസ്‌കാരിക-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, സി.കെ ആശ, മാണി സി. കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, സബ് കളക്ടര്‍ സഫ്ന നസറുദീന്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി സുനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ സൈനമ്മ ഷാജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കോട്ടയം നഗരസഭാംഗം സിന്‍സി പാറേല്‍, കോട്ടയം സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ അജിത ഗോപകുമാര്‍, പി.ജി ജ്യോതിമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉ ദ്ഘാടനസമ്മേളനത്തിന് ശേഷം തൃപൂര്‍ണ്ണ എറണാകുളം നയിക്കുന്ന തീം മ്യൂസിക് ആന്‍ഡ് ഡാന്‍സ് പെര്‍ഫോമന്‍സ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അര്‍ച്ചന അശോകന്‍ അവതരിപ്പിക്കുന്ന നൃത്തം, തൃശൂര്‍ ആട്ടം കലാസമിതി നയിക്കുന്ന ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍ സംഗീത വിരുന്ന് എന്നിവ നടക്കും.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
സീറോ മലബാർ സഭ ഭൂമിയിടപാട് കേസ്സിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നുള്ള കർദ്ദിനാളിന്റെ ആവശ്യമാണ് സുപ്രീം കോടതി പരിഗണയിലെടുക്കാതെ തള്ളിയത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച കർദ്ദിനാൾ ഹാജരാകേണ്ടത്.
അറസ്റ്റ് വിലക്കി ഹൈക്കോടതി.
പി.വി.ശ്രീനിജൻ എം.എൽ.എയെ ജാതീയ അധിക്ഷേപം നടത്തിയതായി ആരോപിച്ച് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബിനെതിരെയുള്ള കേസിൽ സാബുവിനെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.എഫ്.ഐ.ആർ റദ്ദാക്കണമെന്ന സാബുവിന്റെ ഹർജിയിൽ ബുധനാഴ്ചയും കോടതി വാദം കേൾക്കും .
വ്യാജ ഡോക്ടറെ അറസ്റ്റു ചെയ്തു.
തൃശ്ശൂർ കരവന്നൂർ രാജ കമ്പനിക്ക് സമീപം പ്രവർത്തിച്ചു വന്ന 'ഹിജാമ കപ്പ് തെറാപ്പി ചികിത്സാ കേന്ദ്രത്തിലെ .ഇസ്ര വെൽനസ് സെന്ററിൽ ജില്ലാ ആര്യോഗം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ചികിത്സ നടത്തിവന്ന കരുവന്നൂർ തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷറഫ് - 38 അറസ്റ്റിലായത്.
പരിശോധനയിൽ അധികൃതരുടെ അനുമതിയോ, ലൈസൻസോ സ്ഥാപനത്തിന് ഇല്ലെന്നും, സ്ഥാപനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ചതായും ആരോഗ്യ വകുപ്പ് കണ്ടെത്തി. ആശുപത്രി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
വാഹനാപകടത്തിൽ യുവാവ് മരിച്ചു.
വീയപുരം പായിപ്പാട് തോണ്ടുപറമ്പില്‍ എന്‍.ലത്തീഫിന്‍റെ (ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വീയപുരം പഞ്ചായത്ത്)മകന്‍ അല്‍അമീന്‍(24)വാഹനഅപകടത്തില്‍ മരണപ്പെട്ടു. മാതാവ് ഷീജ,സഹോദരന്‍അല്‍ത്താഫ്.
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളി. ഇതോടെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണപക്ഷം ബില്ല് പാസാക്കിയശേഷം നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.ഭർത്താവ് മരിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ഭാര്യയും യാത്രയായി.
മാന്നാർ : ഭർത്താവ് മരിച്ച് ഒരാഴ്ച തികയുമ്പോൾ ഭാര്യയും മരണപ്പെട്ടു.മാന്നാർ കുട്ടംപേരൂർ വേട്ടുവക്കേരിയിൽ മീനത്തേതിൽ ശാന്തമ്മ (65)യാണ് ഭർത്താവ് മരിച്ച് ഒരാഴ്ച തികഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് കുഞ്ഞച്ചൻ ( 82 ) കഴിഞ്ഞ ആറിനായിരുന്നു ഹൃദയാഘാത്രം മൂലം മരണപ്പെട്ടത്. ഭർത്താവിൻ്റെ മരണത്തെ തുടർന്ന് പക്ഷാഘാതത്താൽ വണ്ടാനം ആശുപത്രിയിൽ ചികിൽസയിലായിരുന്ന ശാന്തമ്മ ഇന്നലെയാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വസതിയിൽ. മക്കൾ: സാജൻ, സാബു, ശാലിനി മരുമക്കൾ: നീതു , ബിജി , മോഹനൻ
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളി. ഇതോടെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണപക്ഷം ബില്ല് പാസാക്കിയശേഷം നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്പ്പിക്കുംഹരിപ്പാട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
◾കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടത്. അമ്മൂമ്മ ശാന്തയാണ് കണ്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് ലൗസി മത്തായി വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. അമൽ മുത്തേഷ് സഹോദരനാണ്.
◾ചാന്‍സലര്‍ സ്ഥാനത്തേക്കു വിരമിച്ച ജഡ്ജിമാര്‍ വേണ്ടെന്നു നിയമസഭയില്‍ ഭരണപക്ഷം. വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. വിസിമാരെ നിയമിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ഇരുപക്ഷവും തമ്മില്‍ ധാരണയായി. നിയമന സമിതിയിലേക്കു പ്രതിപക്ഷം നിര്‍ദേശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കര്‍ മതിയെന്നു മന്ത്രി രാജീവ് നിര്‍ദേശിക്കുകയായിരുന്നു
വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തിയ യുവാവ് പിടിയിൽ.
◾കളമശേരി സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. വീട്ടമ്മ നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പിടികൂടുകയായിരുന്നു. കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന വീട്ടമ്മ കുളിക്കുന്ന സമയത്താണ് പ്രദീപ് വെന്റിലേറ്ററിൽക്കൂടി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തിയത്. കളമശേരി EVM-BMW ഷോറൂമിൽ ടെക്നീഷ്യനാണ് പ്രദീപ്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്റിന് സമീപം കമ്പനി ഹോസ്റ്റലിലാണ് പ്രതിയുടെ താമസം. ദൃശ്യം പകർത്തുന്നത് കണ്ട പരാതിക്കാരി നിലവിളിച്ചതോടെ പ്രദീപ് ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കളമശേരി എസ്എച്ച്ഒ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി. അതേസമയം സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രതിനിധിയാണു വേണ്ടതെന്ന യുജിസിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിരം വിസിയെ കണ്ടത്താനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
മലയാളിയായ ചരക്ക് കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി.
ഷിപിങ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥന്‍ എന്‍ എസ് പ്രജിതിനെയാണ് കാണാതായത്. വിശാഖപട്ടണത്ത് നിന്നും ഗുജറാതിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് ശനിയാഴ്ച കംപനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വയനാട് മാനന്തവാടിക്കടുത്ത വാളാട് സ്വദേശി നരിക്കുഴിയില്‍ ഷാജി, ഷീജ ദമ്പതികളുടെ മകനാണ്. വെളളിയാഴ്ച അമ്മയ്ക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തേക്കെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു ആ സന്ദേശം. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് എടുക്കുമ്പോള്‍ പ്രജിതിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും ഇന്ന് ഉച്ചവരെ തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല. എന്‍ജിനിയറിംഗ് ബിരുദദാരിയായ പ്രജിത് സെപ്തംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പോയത്. തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.◾ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍സ്വാമിയെ കേന്ദ്ര സര്‍ക്കാരും എന്‍ഐഎയും 44 കള്ളത്തെളിവുകള്‍ സൃഷ്ടിച്ചു കുടുക്കിയതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. സ്റ്റാന്‍സാമിയുടെ കംപ്യൂട്ടറില്‍ എന്‍ഐഎ വ്യാജരേഖകള്‍ തിരുകിക്കയറ്റി. ബോസ്റ്റണിലെ ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. റാഞ്ചിയിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ സേവനം നടത്തിയിരുന്ന 83 കാരനായ സ്റ്റാന്‍സാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ലാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനു മരിക്കുകയും ചെയ്തു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ സ്പീക്കര്‍ തള്ളി. പിഡബ്ല്യുസി ഡയറക്ടര്‍ ജയിക് ബാലകുമാര്‍ മകള്‍ വീണയുടെ മെന്റര്‍ അല്ല വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ മെന്ററായിരുന്നെന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി അംഗീകരിച്ചാണ് അവകാശ ലംഘന നോട്ടീസ് തള്ളിയത്.
◾മുസ്ലീം ലീഗിനെ പ്രീണിപ്പിച്ച് യുഡിഎഫില്‍ കലഹമുണ്ടാക്കാമെന്നു മോഹിച്ച സിപിഎമ്മിന് എല്‍ഡിഎഫിലെ കലഹം പരിഹരിക്കേണ്ട അവസ്ഥയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിന്റെ ലീഗ് പ്രീണന നിലപാടിനെ സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ എതിര്‍ത്തിരിക്കുകയാണ്. ലീഗിനെ പ്രകീര്‍ത്തിച്ച് യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം സിപിഎമ്മിനു ബൂമറാങ്ങായി. ചാന്‍സലര്‍മാരെ തന്നിഷ്ടംപോലെ നിയമിക്കാവുന്ന നിയമം പാസാക്കിയ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ പിന്‍വാതില്‍ നിയമനം തുടരാനുള്ള നീക്കമാണെന്നും സതീശന്‍ പറഞ്ഞു.
◾നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. നിശ്ചിത സമയത്തേക്കാള്‍ പ്രസംഗിച്ച കെ.ടി. ജലീലിന്റെ മൈക്ക് ഷംസീര്‍ ഓഫാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ജലീലിന്റെ സമയം കഴിഞ്ഞെന്നു സ്പീക്കര്‍ പലതവണ മുന്നറിയിപ്പു നല്‍കി. എന്നിട്ടും ജലീല്‍ പ്രസംഗം തുടര്‍ന്നതോടെയാണ് മൈക്ക് ഓഫാക്കി അടുത്തയാളെ പ്രസംഗിക്കാന്‍ വിളിച്ചത്.
◾ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
◾മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിനു സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് മാത്യു നെടുമ്പാറയുടെ ഹര്‍ജിയില്‍ പറയുന്നു. പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
◾കെ റെയിലിനു സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ സമരത്തിനിറങ്ങുമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി. അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്ന് കണ്‍വീനര്‍ രാജീവന്‍ പറഞ്ഞു. അതിനു മുന്നോടിയായി ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കും. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം. കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
◾മരടില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചു പൊളിച്ച ഫ്ളാറ്റുകളില്‍ രണ്ടു ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ഭൂമി തിരിച്ചു കൊടുക്കണമെന്ന് സുപ്രീം കോടതി. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് ഉത്തരവ്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
◾അറബിക്കടലില്‍ വടക്കന്‍ കേരള – കര്‍ണാടക തീരത്തുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തുനിന്ന് അകന്നെങ്കിലും വ്യാഴാഴ്ചയോടെ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ ഉച്ചക്കു ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു ശക്തിപ്രാപിച്ച് ഇന്ത്യ – ശ്രീലങ്ക തീരത്തേക്കു നീങ്ങിയേക്കും.
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റാനുള്ള ബില്‍ പാസാക്കാന്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ 14 സര്‍വകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലാണു പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. സുരേന്ദ്രന്‍ പറഞ്ഞു.
◾കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്കു ക്ഷണിക്കാനാണ് പോയതെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. സിപിഐഎമ്മില്‍നിന്നും തനിക്ക് പരിഗണന കിട്ടിയില്ലെന്ന ആരോപണം ശരിയല്ലെന്നും പദവി മോഹിച്ചിട്ടല്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ചാവക്കാട് മല്‍സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട എടക്കഴിയൂര്‍ സ്വദേശി മന്‍സൂര്‍, കുളച്ചല്‍ സ്വദേശി ജഗന്‍ എന്നിവര്‍ കടലില്‍ നീന്തുന്നത് മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികള്‍ കണ്ടു രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ബോട്ടില്‍ പൊന്നാനി തീരത്തെത്തിച്ചു.
◾ബോട്ടിന്റെ പങ്കായം പൊട്ടി നിയന്ത്രണം വിട്ട ബോട്ടിലെ നാലു മത്സ്യ തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. കാസര്‍കോട് അഴിമുഖത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാറി കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട കമലാക്ഷിയമ്മ എന്ന ബോട്ടിനേയും ജീവനക്കാരേയുമാണ് രക്ഷിച്ചത്.
◾ഭാര്യയെ ശല്യം ചെയ്തയാളെ ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന്‍ ആണ് കൊല്ലപ്പെട്ടത്. കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടനെ അറസ്റ്റു ചെയ്തു.
◾ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് എകെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ കെ ആന്റണി. ചൈനീസ് പ്രസിഡന്‍ ഷി ജിന്‍ പിംഗും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ജി 20 ഉച്ചകോടിയില്‍ ചര്‍ച്ച നടത്തിയതിനു പിറകേയാണ് സംഘര്‍ഷം ഉണ്ടായത്. 2019 ലും ഇതുപോലെ കൂടിക്കാഴ്ചയ്ക്കു പിറകേയാണ് ആക്രമണമുണ്ടായതെന്നും അനില്‍ കെ ആന്റണി പറഞ്ഞു.
◾മദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഉംറ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തില്‍ അബ്ദുല്‍ കരീം (76) ആണ് മദീനയില്‍ മരിച്ചത്.
ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ ക്രമീകരണം നടപ്പാക്കും.
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് അയ്യപ്പദർശനം സുഗമമാക്കുന്നതിനും, തിരക്ക് ഒഴിവാക്കുന്നതിനും കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ ശബരിമല എ.ഡി.എം
പി.വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ തീരുമാനിച്ചു.
സന്നിധാനത്ത് തിരക്ക് ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് നീക്കം. കൂടുതൽ സന്നദ്ധ പ്രവർത്തകരെ വിന്യസിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.ക്യൂവിലുള്ള അയ്യപ്പഭക്തർക്ക് കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള പദ്ധതിയും പ്രാവർത്തികമാക്കും.
അയ്യപ്പദർശനത്തിനു ശേഷം സന്നിധാനത്തു നിന്നും ഭക്തർ ഒഴിഞ്ഞു പോകാൻ വിവിധ ഭാഷകളിൽ ഉച്ചഭാഷണിയിലൂടെ അറിയിക്കുന്നതിനും, വൻതിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഘട്ടം - ഘട്ടമായി മാത്രം തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നതിനും യോഗത്തിൽ തീരുമാനമായി.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ റിയാസ് പഴഞ്ഞി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
◾റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിനു പിറകേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പെടെയുള്ള രാജ്യത്തെ വിവിധ ബാങ്കുകള്‍ നിക്ഷേപ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി.
അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളജീയം ശുപാര്‍ശ.
◾ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളജീയം ശുപാര്‍ശ. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പാറ്റ്ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ.
◾വ്യാവസായിക വളര്‍ച്ച താഴോട്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദനം നാല് ശതമാനം കുറഞ്ഞ് 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഉല്‍പാദന മേഖല 5.6 ശതമാനമായി ചുരുങ്ങി. ആരാണ് ഇപ്പോള്‍ യഥാര്‍ഥ പപ്പു. മറ്റുള്ളവരെ അധിക്ഷേപിക്കാനാണ് നിങ്ങള്‍ പപ്പു എന്ന വാക്കുപയോഗിച്ചത്. പക്ഷേ പുറത്തുവന്ന കണക്കുകള്‍ യഥാര്‍ഥ പപ്പു ആരാണെന്ന് കാണിക്കുന്നുവെന്നു മഹുവ പറഞ്ഞു.
◾പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിക്കെതിരെ കേസ്. ജയ്പൂരിലെ എന്‍ഡിപിഎസ് കോടതി ജഡ്ജിയുടെ കമല നെഹ്‌റു നഗറിലെ വസതിയില്‍ ജോലി ചെയ്തിരുന്ന സുഭാഷ് മെഹ്‌റ നവംബര്‍ പത്തിനാണ് ശരീരത്തില്‍ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തിച്ചു മരിച്ചത്. മരിച്ച പോലീസുകാരന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ എസ് ചലനയ്ക്കെതിരേ കേസെടുത്തത്.
◾രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ചോദ്യം ചോദ്യോത്തര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയിലെ ചോദ്യോത്തര സമയം തടസപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളംവച്ചിരുന്നു. കോണ്‍ഗ്രസ് ബഹളമുണ്ടാക്കിയതിനു കാരണം രാജീവ്ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം ഒഴിവാക്കാനാണെന്നാണ് അമിത് ഷാ പരിഹസിച്ചത്.
◾ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി. 2004 മുതല്‍ 2006 വരെ ഗുജറാത്ത് സര്‍ക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി ബേല എം ത്രിവേദി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫേസ്ബുക്കില്‍ പ്രചാരണത്തിനായി വന്‍തുക ചെലവിടുന്നുണ്ടെന്ന് ആരോപണവുമായി ട്വീറ്റുകള്‍. ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ചിത്രം ബൂസ്റ്റ് ചെയ്യാന്‍ വന്‍ തുക ചെലവിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ട്വീറ്റുകളില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
◾സംഘര്‍ഷമുണ്ടായ തവാങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നു ചൈന. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടു.
◾യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും കൂടികാഴ്ച നടത്തി. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കര്‍.
◾വിമാന യാത്രക്കിടെ യുവതി പ്രസവിച്ചു. ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം റോയല്‍ എന്ന ഡച്ച് വിമാനത്തിന്റെ വാഷ്റൂമിലാണ് ടമാര എന്ന യുവതി പ്രസവിച്ചത്. ഇക്വഡോറില്‍ നിന്ന് സ്പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന ഡോക്ടറും നഴ്സും സഹായത്തിനെത്തി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണു യുവതി പറയുന്നത്.
◾ഇറാനില്‍ നാലു മാസമായി തുടരുന്ന ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്ര് അസാദാനിക്കു വധശിക്ഷ വിധിച്ചു. വധശിക്ഷാ വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഫുട്ബോള്‍ കളിക്കാരുടെ പ്രസ്ഥാനമായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു.
◾ഐപിഎല്‍ 2023 മിനി താരലേലത്തിനായി കൊച്ചിയില്‍ അരങ്ങൊരുക്കം. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 2.30 മുതലാണ് താരലേലം. രജിസ്റ്റര്‍ ചെയ്ത 405 താരങ്ങളുടെ ചുരുക്ക പട്ടികയായി. 991 പേരാണ് നേരത്തെ രജസിറ്റര്‍ ചെയ്തിരുന്നത്. പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 പേര്‍ വിദേശികളുമാണ്. 87 താരങ്ങളുടെ ഒഴിവുകളാണ് നികത്താനുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്കുള്ളതാണ്.
◾ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യടെസ്റ്റ് ഇന്ന്. പരിക്കേറ്റ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം യുവ താരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായേക്കും. ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അര്‍ജന്റീന ഫൈനലില്‍.
◾ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അര്‍ജന്റീന ഫൈനലില്‍. 2018ലെ ലോകകപ്പിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന. ആദ്യ പകുതിയുടെ തുടക്കത്തില്‍ പന്തടക്കത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ക്രൊയേഷ്യയെ അര്‍ജന്റീന ഞെട്ടിച്ചത് കളിയുടെ 34-ാം മിനിറ്റിലാണ്. അല്‍വാരസിനെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി അനായാസമായി ഗോളാക്കി മാറ്റി. ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. മെസി നല്‍കിയ പാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുവെച്ച് സ്വീകരിച്ച അല്‍വാരസ് പന്തുമായി ഒറ്റയ്ക്ക് മുന്നേറി പ്രതിരോധതാരങ്ങളെയെല്ലാം കബളിപ്പിച്ച് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി.
◾അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി മെസി. ക്രൊയേഷ്യക്കെതിരെ നേടിയ പൊനാല്‍റ്റിയിലൂടെ ലോകകപ്പില്‍ 11 ഗോളുകള്‍ നേടിയ മെസി പത്ത് ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ റെക്കോഡാണ് മറികടന്നത്.
ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഇന്ന് രാത്രി 10 മണിക്ക്, ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പ് ചരിത്രത്തിലെ സെമി ഫൈനലിലെ ആദ്യ ആഫ്രിക്കന്‍ സാന്നിദ്ധ്യമാണ് മൊറോക്കോ. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനേയും തോല്‍പിച്ചാണ് മൊറോക്കോയുടെ വരവ്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനേയും ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനേയും തോല്‍പിച്ചാണ് ഫ്രാന്‍സ് സെമിയിലെത്തിയത്.
STHREE SAKTHI Result 13/12/2022
*1 st Prize :*
Amount: ₹7,500,000/-
SG829491
*Consolation Prize :*
Amount: ₹8,000/-
SA829491 SB829491 SC829491 SD829491 SE829491 SF829491 SH829491 SJ829491 SK829491 SL829491 SM829491
*2 nd Prize :*
Amount: ₹1,000,000/-
SG921969
*3 rd Prize :*
Amount: ₹.5,000/-
2266 2292 2621 3821 4067 4107 5148 5238 6377 6719 7053 7896 8189 8402 9046 9170 9313 9886
*4 th Prize :*
Amount: ₹2,000/-
1262 1281 2967 3277 4835 6385 6917 8095 8127 8373
*5 th Prize :*
Amount: ₹1,000/-
1202 1849 2719 2876 2974 3200 3506 3802 4386 4404 4845 4900 6246 6953 7138 8004 8159 8370 8776 9326
*6 th Prize :*
Amount: ₹500/-
0135 0211 0690 0752 0797 0851 1061 1098 1229 1657 1852 1864 2034 2087 2157 2219 2641 3464 3504 3723 3737 3810 4319 4756 4828 5139 5240 5323 5595 5677 5872 6058 6134 6154 6297 6728 6862 6881 6900 7089 7453 7540 8286 8290 8439 8593 8608 8704 8754 9043 9705 9897
*7 th Prize :*
Amount: ₹200/-
0169 0323 0484 0551 0592 0673 0707 1619 2171 2200 2238 2471 2517 3049 3167 3290 3825 4143 4238 4449 4491 4515 4693 4865 4919 5817 5944 6224 6315 6682 6696 6855 7162 7696 7851 8025 8057 8179 8642 8716 8908 8951 9087 9970 9972
*8 th Prize :*
Amount: ₹100/-
0129 0327 0348 0472 0489 0525 0825 0946 0982 0997 1036 1133 1134 1150 1402 1419 1814 1900 2155 2234 2349 2426 2454 2510 2567 2591 2736 2769 2797 2821 2827 3042 3075 3084 3240 3419 3451 3530 3701 3806 3883 3901 3936 3956 4092 4189 4203 4205 4283 4331 4362 4476 4479 4584 4596 4599 4610 4821 5024 5082 5175 5192 5213 5216 5281 5289 5349 5386 5661 5756 5885 5972 6069 6228 6229 6310 6333 6396 6418 6513 6539 6557 6890 6966 7068 7094 7194 7397 7539 7562 7774 7924 7986 8050 8088 8091 8199 8296 8369 8518 8579 8599 8672 8734 8769 8786 8816 8945 9028 9093 9120 9156 9177 9186 9237 9356 9368 9415 9418 9419 9447 9498 9683 9798 9833 9991
Comments
Post a Comment
Thanks