ലോകകപ്പ് ട്രോഫിയുടെ കഥ

|തിരുവല്ല വാർത്തകൾ|

ഡോ.റജിനോൾഡ് വർഗീസ് (പത്തനംതിട്ട ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് )

2022 ഡിസംബർ 18. ലോകം കാത്തിരിക്കുന്ന സുവർണ ദിനം. 18 കാരറ്റ് സ്വർണത്തിൽ  തീർത്ത 36.5 സെന്റിമീറ്റർ ഉയരവും 13 സെന്റിമീറ്റർ ചുവടു വ്യാസവും 6 . 175 കിലോഗ്രാം തൂക്കവുമുള്ള സ്വർണ കപ്പ് ആരുടെ കൈകളിലേക്കെന്ന് ലോകം ഉറ്റുനോക്കുന്നു. ആവേശം വാനോളം ഉയരുന്ന ഈ കപ്പിന് ഒരു കഥ പറയാനുണ്ട്.       

1930. ആദ്യ ലോകകപ്പ് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ . വിജയിച്ച ഉറുഗ്വേടീമിന് ട്രോഫി നൽകി. ആ ട്രോഫി യുടെ പേര് " വിക്ടറി "  എന്നായിരുന്നു. ആദ്യ വർഷങ്ങളിൽ " കപ്പ്  ഡ്യൂ മൊണ്ടീ " എന്നാണ് അറിയപ്പെട്ടിരുന്നത്.1946 ൽ  അന്നത്തെ ഫിഫ പ്രസിഡന്റ് ജൂൾസ് റിമറ്റിന്റെ പേരിലാക്കി. 1921  മുതൽ 1954 വരെ ജൂൾസ് റിമറ്റ് ആയിരുന്നു ഫിഫ പ്രസിഡന്റ്.തുടർന്നുള്ള ലോക കപ്പുകളിൽ വിജയികൾക്ക് നൽകിയത് "ജൂൾസ് റിമറ്റ് " കപ്പായിരുന്നു. സ്റ്റെർലിങ് സിൽവറിലും ലാപിസ് ലസൂലിയിലും നിർമിച്ച സ്വർണം പൊതിഞ്ഞ്,  വിജയത്തിന്റെ ഗ്രീക്ക് ദേവതയായ " നൈക്കിനെ " ചിത്രീകരിച്ചിരുന്നതായിരുന്നു  ജൂൾസ് റിമറ്റ് ട്രോഫി. അതിന്റെ പൊക്കം 35  സെന്റിമീറ്ററും 3 .80 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂൾസ് റിമറ്റ് ട്രോഫി നാസികളുടെ കൈയ്യിൽ അകപ്പെടാതിരിക്കാൻ    നിലവിലുള്ള ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ ഫുട്ബോൾ ഫെഡറേഷൻ  പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ഓട്ടോർണിയോ ബറാസി അത് ഒരു ഷൂ ബോക്സിലാക്കി തന്റെ കട്ടിലിനടിയിൽ സൂക്ഷിച്ചു. 

പിന്നീട് ഈ കപ്പ് രണ്ടു തവണ മോഷണം പോയി. 1966 ഇംഗ്ലണ്ട് ലോക കപ്പിനിടയിൽ വെസ്റ്റ് മിനിസ്റ്റർ ഹാബെ സെൻട്രൽ ഹാളിൽ   1966 മാർച്ച് 20 ന് പൊതു ദർശനത്തിന് വച്ച ട്രോഫി മോഷണം പോയി. പിന്നീട് അത് സൗത്ത് ലണ്ടനിൽ കുപ്പത്തൊട്ടിയിൽ കുറ്റിച്ചെടികൾക്കിടയിൽ പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ പിക്കിൾസ് എന്ന  നായ് കണ്ടെത്തി.

1958, 62,70 വർഷണങ്ങളിൽ വിജയിച്ച് ബ്രസീൽ ജൂൾസ് റിമറ്റ് കപ്പ് സ്വന്തമാക്കി. 1983  ഡിസംബർ 19 ന് റിയോഡി ജെനേറിയോയിൽ ഒരു ബുള്ളറ്റ് പ്രൂഫ് പെട്ടിയിൽ പൊതു ദർശനത്തിന് വച്ച ട്രോഫി വീണ്ടും മോഷണം പോയി. അത് ഇന്നുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സ്വർണം പൊതിഞ്ഞ കപ്പ് ഉരുക്കി വിറ്റു എന്നാണ് വിശ്വസിച്ചു വരുന്നത്.  ബ്രസിലിൻ ഫുട്ബോൾ ഫെഡറേഷന്റെ നിർദേശപ്രകാരം ഈസ്റ്റ് മാൻ കൊടാക്ക് കമ്പനി 1984 ൽ 1.8 കിലോഗ്രാം  സ്വർണത്തിൽ  ജൂൾസ് റിമറ്റ് കപ്പിന്റെ  ഒരു റെപ്ലിക്ക നിർമിച്ച് ബ്രസിൽ മിറ്ററി ചീഫ് ജോ ഫിഗറിഡോക്ക് നൽകുകയുണ്ടായി.

ലോക കപ്പ് ഫുട്ബോൾ ജേതാക്കൾക്ക് ഒരു ട്രോഫി ആവിശ്യമായി വന്നു. 1974 ഇറ്റാലിൽ ആർട്ടിസ്റ് സിൽവിയോ ഗസാനിൻജിയാസ് രൂപകല്പന ചെയ്തത് ബെറോട്ടി മിലാനോ നിർമിച്ച ട്രോഫി യാണ് ഇന്ന് ഫിഫ ലോക കപ്പായി നൽകുന്നത്. 1974 ൽ ജർമനിയിൽ നടന്ന ലോകകപ്പിലാണ് രണ്ട് വിരലുളകിൽ  ഭൂ ഗോളം ഉയർത്തി നിർത്തിയിരിക്കുന്ന ഫീഫ ട്രോഫി ആദ്യമായി സമ്മാനിച്ചത്.  ജർമനിയുടെ ക്യാപ്റ്റൻ ഫ്രാൻസ് ബക്കൻ ബോറാണ് ആദ്യമായി ഫിഫ ലോകകപ്പ് ഏറ്റുവാങ്ങിയത്. 

ചരിത്രമുറങ്ങുന്ന ഫിഫ ലോകകപ്പിന് മുമ്പിൽ പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിൽക്കുമ്പോൾ ആവേശം അലയടിക്കുകയാണ്. ആദ്യ മലയാളി  ഫുട്ബോൾ ഒളിംപ്യന്റെ നാട്ടിൽ നിന്നും ഖത്തർ ലോകകപ്പിന് എത്താൻ സാധിച്ചതിലും ലോകകപ്പ് നേരിൽ കാണാൻ സാധിച്ചതിലും ഏറെ അഭിമാനം.
തിരുവല്ലയിലെ സുഹൃത്തുക്കളായ ക്രിസ് തോമസും, മകൻ അജു ക്രിസും,കുടുംബാംഗം രാജുച്ചായനും കൂടെ ഉണ്ടായിരുന്നു. ധന്യമീ ജീവിതം.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.