ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.
മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യയാത്രയിൽ കാൽനടയായി ഒപ്പം, ഒടുവിൽ തോളിലേറ്റി;അവസാനം വിങ്ങിപ്പൊട്ടി.പയ്യമ്പലത്ത് വികാരപരമായ നിമിഷങ്ങൾ.
കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലം ബീച്ചിൽ അന്ത്യവിശ്രമം. പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങിയാണ് സിപിഎമ്മിലെ സമുന്നതനായ നേതാവ് ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങിയത്. പാർട്ടിയിലെ ഏറ്റവും കരുത്തനും അക്ഷോഭ്യനെന്നും അറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വരെ വിങ്ങിപ്പോട്ടിയതടക്കമുള്ള വികാരനിർഭരമായ കാഴ്ചകളാണ് പയ്യാമ്പലത്ത് നിന്നുണ്ടായത്.കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് തലശ്ശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായിയെ ഏവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയേറെ ദുഃഖഭരിതമായി ഇതിന് മുമ്പ് അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല. തുടർച്ചയായ ഏഴ് മണിക്കൂർ നേരമാണ് ഞായറാഴ്ച തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹത്തിനൊപ്പം കനത്തുവിങ്ങിയ മുഖവുമായി മുഖ്യമന്ത്രി ഇരുന്നത്.
കണ്ണൂർ അഴിക്കോടൻ മന്ദിരത്തിൽ നിന്നും കോടിയേരിയുടെ മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയപ്പോൾ തന്റെ ആരോഗ്യസ്ഥിതിയൊക്കെ അവഗണിച്ച് കാൽനടയായാണ് മുഖ്യമന്ത്രി വിലാപയാത്രയെ അനുഗമിച്ചത്. മൂന്ന് കിലോമീറ്ററോളം ദൂരമാണ് മുഖ്യമന്ത്രിയും നേതാക്കളും മൃതദേഹത്തെ കാൽനടയായി അനുഗമിച്ചത്
മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കിയപ്പോൾ സ്വന്തം ചുമലിലേക്ക് ശവമഞ്ചം പിണറായി വിജയൻ ഏറ്റുവാങ്ങി. സീതാറാം യെച്ചൂരി, എംഎ ബേബി, പ്രകാശ് കാരാട്ട്, ജി രാമകൃഷ്ണൻ തുടങ്ങിവരും ശവമഞ്ചം ചുമലിലേറ്റി. ദുഖം കടിച്ചമർത്തി ശവമഞ്ചം ചുമലിലേറ്റി പിണറായി നടക്കുന്ന കാഴ്ച കൂടി നിന്ന ആയിരക്കണക്കിന് സഖാക്കളുടെ കണ്ണിനെയും ഈറനണിയിച്ചു
ഒടുവിൽ അനുസ്മരണ യോഗം പയ്യാമ്പലത്ത് നടക്കുമ്പോഴാണ് അതുവരെ പിടിച്ചുനിന്ന പിണറായി വിങ്ങിപ്പൊട്ടിയത്. കരച്ചിലിന്റെ വക്കിലെത്തുകയും വാക്കുകൾ ഇടറുകയും ചെയ്തതോടെ പിണറായി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതോടെ പിണറായിക്ക് നഷ്ടമായത് അദ്ദേഹത്തിന്റെ സഹോദരനെ തന്നെയാണല്ലോ.
മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായിട്ടാണ് കോടിയേരിക്ക് ചിതയൊരുക്കിയത് .
മദ്യപന്മാരും കഞ്ചന്മാരും ജാഗ്രതൈ: നിങ്ങൾക്കായി അൽക്കോ സ്കാൻ വന്നു: ഇനി പണി ഇതിനകത്ത് നിന്ന് കിട്ടും:ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു.
◾മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ പത്തനംതിട്ട ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസവും ഉപയോഗപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികളും കണ്ടെത്താൻ അബോട്ട് എന്ന യന്ത്രമാണ് വാഹനത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എൻഡിഎംഎയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും, പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല.മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പോലീസ് ഉദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. രണ്ടര ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള പ്രവർത്തനം നർകോട്ടിക് സെൽ ഡിവൈഎസ്പി കെഇ വിദ്യാധരൻ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരിച്ചു. പൂർണമായും ശീതീകരിച്ചതാണ് വാഹനം. ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയ സംവിധാനം. യോദ്ധാവ് എന്നപേരിൽ ലഹരിമരുന്നുകൾക്കെതിരായ ബോധവൽക്കരണം വ്യത്യസ്ത പരിപാടികളിലൂടെ ജില്ലയിൽ പോലീസ് നടത്തുന്നുണ്ട്. മദ്യം, മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും. ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി കെ സാബു, ഡി എസ് ഐ ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
കോടിയേരി ബാലകൃഷ്ണന് ഗവർണർ അന്ത്യോപചാരം അർപ്പിച്ചു.
◾അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു.
കെ കെ രമ എംഎൽഎ കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തി.
തലശ്ശേരി: അന്തരിച്ച സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ എത്തി. തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഇന്നലെ രാത്രിയോടെയാണ് രമ എത്തിയത്.
ആർ.എം.പി നേതാക്കളായ എൻ. വേണു, അഡ്വ. പി. കുമാരൻകുട്ടി തുടങ്ങിയവരും രമക്കൊപ്പമുണ്ടായിരുന്നു. മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സി.പി.എം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.
സി പി ഐ - യിൽ സി ദിവാകരനെ വെട്ടി നിരത്തി.
സിപിഐയിൽ പ്രായപരിധി നടപ്പാക്കി. 75 കഴിഞ്ഞവരെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനം കർശനമായി നടപ്പാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. സി ദിവാകരനെ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കി. പ്രായപരിധിക്കെതിരെ പരസ്യമായി രംഗത്തുവന്ന നേതാവായിരുന്നു സി ദിവാകരൻ. അതേസമയം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ കേന്ദ്ര നേതൃത്വം ശ്രമിക്കുകയാണ് സംസ്ഥാന കൗൺസിൽ പ്രതിനിധികളായ 101 പേരെ തെരഞ്ഞെടുക്കാനാണ് തീരുമാനം. മുമ്പത്തെ സംസ്ഥാന കൗൺസിൽ അപേക്ഷിച്ച് ഇത്തവണ അഞ്ച് അംഗങ്ങൾ കൂടുതലുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്നാണ് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നത്. സംസ്ഥാന കൗൺസിലിൽ എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാകും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങണമോയെന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. കാനം രാജേന്ദ്രൻ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകൾ
ഗുണ്ട ലിജു ഉമ്മന്റെ ഭാര്യയും അനിയനും കഞ്ചാവുമായി പോലീസ് പിടിയിൽ
◾കുപ്രസിദ്ധ ഗുണ്ട ലിജു ഉമ്മന്റെ ഭാര്യയും അനിയനും കഞ്ചാവുമായി പോലീസ് പിടിയിൽ. ലഹരിമരുന്ന് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തയ്യിൽ നിമ്മി(33), അനിയൻ ജൂലി തോമസ്(37) എന്നിവരാണ് അറസ്റ്റിലായത്. തെക്കേ മങ്കുഴി ജിൽജർ എന്ന വാടക വീട്ടിൽ നിന്നും 258 ഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. നിമ്മിയുടെ ഭർത്താവ് ലിജു ഉമ്മൻ കഞ്ചാവ് കേസിൽ ജയിലിലാണ്. നിമ്മിക്കും ജൂലിക്കും മാവേലിക്കര, കുറത്തിക്കാട്, കായംകുളം എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്
കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരുടെ പിന്തുണ ശശി തരൂരിന് കൂടുന്നു.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികളും ആരംഭിച്ച പ്രചാരണത്തിനിടെ പരോക്ഷ പഴിക്കലുകളും. മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും നിലവിലെ രീതി തുടരുകയേയുള്ളൂവെന്നുമാണു തരൂരിനെ പിന്തുണയ്ക്കുന്നവര്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. മത്സരം ഒഴിവാക്കാന്‍ പിന്മാറിക്കൂടേയെന്നു ശശി തരൂരിനോടു പറഞ്ഞെന്ന് ഖാര്‍ഗെ വെളിപ്പെടുത്തി.
കേരളത്തിൽ മഴ അത്ര കനക്കില്ല.
◾ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല.
കോരിച്ചൊരിയുന്ന മഴയത്തും കർണാടകയിൽ രാഹുലിന്റെ ജോഡോ യാത്രയിൽ വൻജനക്കൂട്ടം
◾കർണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന ‘ഭാരത് ജോഡോ യാത്ര’ നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കനത്ത മഴയില്‍ രാഹുല്‍ ഗാന്ധി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇതിന്‍റെ വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഗവർണർ കർശന മുന്നറിയിപ്പ് നൽകി
◾ഗവര്‍ണറുടെ അന്ത്യശാസനമനുസരിച്ച് കേരള സര്‍വ്വകലാശാല സെനറ്റ് യോഗം പതിനൊന്നിന് ചേരും. വൈസ് ചാന്‍സലറെ നിര്‍ണയിക്കാനുള്ള സമിതിയിലേക്ക് 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. യോഗം ചേരുമെങ്കിലും പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ സര്‍വ്വകലാശാല തീരുമാനമെടുത്തിട്ടില്ല.
◾സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ വിമര്‍ശനം. രാജ്യത്ത് അര ശതമാനം വോട്ടുണ്ടാക്കിയിട്ടുവേണം ദേശീയ രാഷ്ട്രീയത്തില്‍ ബദലിനുവേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തെ ചില അംഗങ്ങള്‍ പരിഹസിച്ചു. മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോയെന്നും ചിലര്‍ ചോദിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസാക്കുകയും ചെയ്തു.
സിപിഐയിൽ തർക്കം കൂടുന്നു.
◾തര്‍ക്കംമൂലം സിപിഐ പ്രതിനിധി സമ്മേളനം അല്‍പസമയം നിര്‍ത്തിവച്ചു. പ്രായപരിധിയിലും പരസ്യ പ്രതികരണത്തിലും മുതിര്‍ന്ന നേതാക്കളായ സി ദിവാകരനേയും കെ.ഇ. ഇസ്മയിലിനേയും എതിര്‍ത്തും അനുകൂലിച്ചും പ്രതിനിധികള്‍ സംസാരിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. അല്‍പ്പ സമയം നിര്‍ത്തിവച്ച സമ്മേളനം പിന്നീട് പ്രസീഡിയം ഇടപെട്ടാണ് പുനരാരംഭിച്ചത്.
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.
◾പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈശാലി, വാസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോടിയേരിക്ക് കെ സുധാകരൻ ആദരാഞ്ജലികൾ അർപ്പിച്ചു.
◾കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തലശേരി ടൗണ്‍ ഹാളില്‍ എത്തിയാണ് കെ.സുധാകരന്‍ മുതിര്‍ന്ന സിപിഎം നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
മലമ്പുഴ അണക്കെട്ട് തുറന്നു
◾ശക്തമായ മഴ മൂലം മലമ്പുഴ അണക്കെട്ട് തുറന്നു. വൈകീട്ട് അഞ്ച് മണിയോടെ ഡാമിന്റെ നാലു ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
◾കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൂടി പിടിയില്‍. നാലാം പ്രതി മെക്കാനിക്ക് എസ് അജിത്കുമാറാണ് പിടിയിലായത്. അച്ഛനെയും മകളെയും ആക്രമിച്ച യൂണിഫോംധാരിയാണ് ഇപ്പോള്‍ പിടിയിലായ അജിത്കുമാര്‍.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൊപ്പമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവ നേതാക്കളില്‍ പലരും ശശി തരൂരിനാണു പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ന് സ്വർണ്ണവില ഉയർന്നു
◾സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു, 30 രൂപയാണ് ഉയർന്നത് നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 രൂപയാണ്.
◾സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് വാട്സ് ആപ് പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും മെഡിക്കല്‍ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പിറകേ, ഇയാള്‍ മാപ്പപേക്ഷിച്ചു.
◾കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയ്ക്കെതിരെയാണ് കേസെടുത്തത്.
◾കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. ബീഹാര്‍ ചപ്ര ബനിയപ്പൂര്‍ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് കടലില്‍ കുളിക്കാനിറങ്ങിയത്.
പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
◾പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.
◾മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കും. കടുവയെ കൂടുവച്ച് പിടികൂടുമെന്നും വനംവകുപ്പ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ചിരുന്നു. മൂന്നാര്‍ രാജമല നൈമക്കാട് തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ചു പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്.
◾വെഞ്ഞാറംമൂട്ടില്‍ സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇരുളൂര്‍ മണിലാല്‍, മടവൂര്‍ രാജു, സജീവ് എന്നിവരാണ് പിടിയിലായത്.
◾വിദേശത്തു ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറം (30) നെയാണ് പിടികൂടിയത്. കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
◾പാലാ കടപ്പാടൂരില്‍ മദ്യലഹരിയില്‍ ഒഡീഷ സ്വദേശിയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശി പിടിയിലായി. അഭയ് മാലിക്ക് എന്ന ഒഡീഷക്കാരനെ കൊലപ്പെടുത്തിയതിന് ബംഗാളിയായ പ്രദീപ് ബര്‍മന്‍ എന്നയാളാണ് അറസ്റ്റിലായത്.
മുലായം സിംഗ് യാദവ് ഗുരുതര നിലയിൽ.
◾ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചത്.
◾ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം തുടര്‍ച്ചയായി ആറാം തവണയും ഇന്‍ഡോര്‍ തന്നെ. ഈ നഗരം ഒരു വര്‍ഷം മാലിന്യത്തില്‍നിന്ന് സമ്പാദിക്കുന്നത് കോടികളാണ്. 1900 ടണ്‍ മാലിന്യങ്ങളില്‍നിന്ന് ദിനം പ്രതി വരുമാനമുണ്ടാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയാണ് ഇന്‍ഡോറിനെ മികച്ച ശുചിത്വ നഗരമായി തെരഞ്ഞെടുത്തത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
◾തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. ഒരു വെബിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
◾മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖര്‍ (84) അന്തരിച്ചു. കൊളാബയില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
◾തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വ്യോമസേനയിലേക്ക്. മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്നയിനം ഹെലികോപ്റ്ററുകള്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ഇന്നു വ്യോമസേനയ്ക്കു കൈമാറും.
◾ജമ്മു കഷ്മീരിലെ ഉദ്ദംപൂരിലുണ്ടായ ഇരട്ട സ്ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലം ഷെയ്ഖിനെയാണ് അറസ്റ്റു ചെയ്തത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഖുബൈബ് എന്നയാളുടെ നിര്‍ദേശമനുസരിച്ചാണ് രണ്ടു ബസിലും സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചതെന്നു പോലീസ്.
◾കാനഡിലെ ബ്രാംപ്റ്റണില്‍ ശ്രീ ഭഗവത് ഗീത പാര്‍ക്കിലെ ബോര്‍ഡ് നശിപ്പിച്ച സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾മ്യാന്‍മറില്‍ 3500 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരനു വെടിയേറ്റു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പായിരുന്നു മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍ വിമാനത്തിന് നേരെ വെടിവയ്പുണ്ടായത്. ലാന്‍ഡിങ്ങിന് ശേഷം യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റി. നഗരത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ തത്കാലം നിറുത്തിവച്ചു.
◾തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭൂരിപക്ഷം നേടിയതോടെ കുവൈറ്റിലെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബാഹ് മന്ത്രിസഭ രാജിവച്ചു. 11 ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അമ്പതില്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു.
◾36-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ രണ്ട് സ്വര്‍ണം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ ഒളിമ്പ്യന്‍ സജന്‍ പ്രകാശ് സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ റോവിങ്ങ് ഫോര്‍ വിഭാഗത്തില്‍ വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, അനുപമ ടി.കെ എന്നിവരടങ്ങിയ ടീം കേരളത്തിനായി സ്വര്‍ണം നേടി.
◾റണ്‍മഴപെയ്ത്തില്‍ വിജയം ഇന്ത്യക്കൊപ്പം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച ഇന്ത്യക്ക് പരമ്പര. സൂര്യകുമാര്‍ യാദവിന്റെയും കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ചറിയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍ സെഞ്ചുറിയും ക്വിന്റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്. മില്ലര്‍ 47 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സുമായി പുറത്താകെ നിന്ന് വീരോചിത പോരാട്ടം കാഴ്ചവെച്ചു.
◾ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇടംനേടി. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍.
◾ഇന്നത്തെ ലോട്ടറി ഫലം.
WIN-WIN Result 3/10/2022
1 st Prize
Amount: ₹7,500,000/-
WU498499
Consolation Prize :
Amount: ₹8,000/-
WN498499 WO498499 WP498499 WR498499 WS498499 WT498499 WV498499 WW498499 WX498499 WY498499 WZ498499
2 nd Prize :
Amount: ₹500,000/-
WV469045
3 rd Prize :
Amount: ₹100,000/-
WN619421 WO386172 WP148875 WR923564 WS648070 WT308250 WU612863 WV714087 WW694087 WX543882 WY310081 WZ487842
4 th Prize :
Amount: ₹5,000/-
0078 0409 1844 2025 2584 3005 3172 3912 4205 4958 5184 6248 6410 6478 7212 7927 8235 9126
5 th Prize :
Amount: ₹2,000/-
0811 2171 4826 5537 6467 6547 7591 7743 8774 9897
6 th Prize :
Amount: ₹1,000/-
0528 0725 0743 1729 2270 3120 3794 3848 5048 5417 5810 5872 5885 8695
7 th Prize :
Amount: ₹500/-
0074 0142 0164 0204 0273 0456 0641 0643 0896 1051 1100 1133 1335 1344 1429 1677 1684 2003 2078 2112 2257 2367 2569 2649 2667 2766 2776 2881 2901 3013 3362 3523 3566 3792 4024 4249 4528 4656 4682 4683 4720 4758 4961 4988 5208 5278 5452 5572 5749 5802 5928 6220 6640 6922 7004 7014 7073 7228 7248 7552 7576 7740 7786 8261 8426 8535 8730 8772 8869 8922 8933 8954 9023 9060 9067 9272 9442 9474 9487 9591 9894 9917
8 th Prize :
Amount: ₹100/-
0048 0066 0227 0291 0293 0436 0612 0874 0942 1081 1209 1230 1271 1284 1312 1387 1472 1492 1498 1531 1565 1706 1835 2162 2212 2279 2299 2545 2564 2581 2624 2634 2917 2949 3001 3010 3050 3070 3224 3256 3274 3329 3401 3541 3565 3570 3829 3942 3993 4002 4028 4046 4130 4157 4274 4419 4610 4733 4765 4804 4846 5010 5065 5193 5197 5300 5374 5396 5485 5816 5946 5954 6005 6069 6082 6137 6252 6253 6262 6357 6439 6470 6559 6609 6643 6647 6670 6678 6753 6913 6923 6989 7022 7103 7274 7323 7505 7553 7597 7661 7793 7967 8137 8281 8301 8415 8416 8430 8464 8521 8577 8688 8691 9083 9122 9210 9423 9560 9602 9649 9738 9801 9804 9863 9911 9975
Comments
Post a Comment
Thanks