പുതിയ വാർത്തകൾ

|JACOB CHERIAN|
◾ഇന്നു ക്രിസ്മസ്. ലോകമെങ്ങും യേശുവിന്റെ തിരുപ്പിറവി ആഘോഷം. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍. 

◾ചക്കുളത്തുകാവിൽ ദേവീഭാഗവത
നവാഹയജ്ഞ സമർപ്പണം ഇന്ന് 
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവന്ന ദേവീഭാഗവത നവാഹയജ്ഞ സമർപ്പണവും അവഭൃഥസ്നാനവും ഇന്ന് നടക്കും. നാളെ രാവിലെ 9 -ന് കലശാഭിഷേകവും, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാവുംഭാഗം തിരു ഏറങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര രാത്രി 9 -ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തിരുവാഭരണ ഘോഷയാത്രക്ക്
കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകും. സമാപന ദിവസമായ 27 -ന് കാവടി, കരകം വരവ്, ചക്കരക്കുളത്തിൽ ആറാട്ട്, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട് എന്നിവ നടക്കും.
◾കെ കരുണാകരൻ, പി.റ്റി തോമസ് അനുസ്മരണം നടത്തി

മാന്നാർ .കെ . കരുണാകരന്റെയും പി.റ്റി തോമസിന്റെയും അനുസ്മരണം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യർത്വത്തിൽ ആചരിച്ചു കെ പി.സി.സി മെംബർ മാന്നാർ അബുദൾ ലത്തിഫ് ഉത്ഘാടനം ചെയ്തു. നവകേരള ശില്പിയായ കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിനു മാത്രമല്ല. ഈ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും തീരാ നഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു പ്രകൃതിയെയും മണ്ണിനെയും മനുഷ്യനെയും സേന്ഹിച്ച പി.റ്റി. സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് വളക്കാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു സണ്ണി കോവിലകം. ടി.കെ ഷാജഹാൻ സതീഷ് ശാന്തി നിവാസ് രാജേന്ദ്രൻ ഏനാത്ത് പി.ബി സലാം രാഗേഷ് റ്റി.ആർ പി.സി ഫിലിപ്പ് അംബുജാക്ഷൻ ശ്യാമപ്രസാദ് ചന്ദ്രശേഖരൻ മത്തായി വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു

സംസ്ഥാനതല കേരളോത്സവത്തിൽ കഥകളി വേഷത്തിൽ അശ്വനി രജീഷ് ഒന്നാം സ്ഥാനത്തിന് അർഹയായി.

◾കേരള സംസ്ഥാന യുവജന ബോർഡ് കേരളത്തിലെ 14 ജില്ലകളിൽ നിന്നായി ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികൾക്ക് കണ്ണൂരിൽ വച്ച് നടത്തിയ സംസ്ഥാനതല കേരളോത്സവത്തിൽ കഥകളി വേഷത്തിൽ അശ്വനി രജീഷ് ഒന്നാം സ്ഥാനത്തിന് അർഹയായി.
കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് അർഹയായ കലാകാരിയും, കൊല്ലം ജില്ലയിൽ നടനം സ്കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും,തൃപ്പൂണിത്താ ആർ.എൽ.വി.കോളജിലെ കഥകളി വേഷം എം.എ.വിദ്യാർത്ഥിനിയും, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജീഷിന്റെ ഭാര്യയുമാണ് അശ്വിനി

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പദയാത്ര കോട്ടയത്തുനിന്ന് ആരംഭിച്ചു.

◾തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പദയാത്ര കോട്ടയത്തുനിന്ന് ആരംഭിച്ചു.ശ്രീ നാരായണ ഗുരു തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്ര മുറ്റത്തെ തേന്മാവിൻ ചുവട്ടിൽ നിന്നുമാണ് യാത്രയുടെ തുടക്കം., പദയാത്ര അനുമതിയും പതാക കൈമാറ്റവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിസ്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിച്ചു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോർഡംഗം സ്വാമി ഋതംഭരാനന്ദ തീർത്ഥാടന സന്ദേശം നൽകി.ശിവഗിരി തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ജി.ഡി.പി .എസ് ജില്ലാ പ്രസിസ്റ് സോഫി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ സി.ഡി അജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

◾ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം ജനുവരി അഞ്ചിനു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി 11 നാണു സുപ്രീം കോടതി പരിഗണിക്കുന്നതെങ്കിലും അതിനു മുമ്പേ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ നടത്തുന്ന സര്‍വേയും അടക്കമുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മരങ്ങള്‍ മറച്ചതിനാല്‍ ഉപഗ്രഹ സര്‍വേയില്‍ വീടുകളും കെട്ടിടങ്ങളും കാണാനായിട്ടില്ലെന്നും ഈ ന്യൂനത പരിഹരിക്കാനുള്ള സര്‍വേയ്ക്കും ജിയോ ടാഗിംഗിനും സാവകാശം വേണമെന്നും കേരളം ആവശ്യപ്പെടും.

◾നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാനുള്ള 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിച്ച തുക തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.

◾നാൽപ്പത്തിയൊന്ന് ദിവസത്തെ മണ്ഡലകാല പൂജകൾക്കൊടുവിൽ നടക്കുന്ന മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു.
കലിയുഗവരദന് ചാർത്താനുള്ള തങ്കയങ്കി പേടകം വഹിച്ചുള്ള ഘോഷയാത്രയെ നാളെ ( 26/12) വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവ്വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികൾ 5 ന് ക്ഷേത്ര നട തുറന്ന ശേഷം 5.15 ഓടെ അയ്യപ്പ സന്നിധിയിൽ നിന്ന് തന്ത്രി പൂജിച്ച് നൽകുന്ന പ്രതേക ഹാരങ്ങൾ അണിഞ്ഞ്ശരണം വിളികളുമായി ശരംകുത്തിയിൽ എത്തിച്ചേരും.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷൻ മനോജ് തുടങ്ങിയവർ ചേർന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നിൽ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.
തുടർന്ന് തങ്കയങ്കി സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.35ന് തങ്കയങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. തുടർന്ന് തന്ത്രി ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. പിന്നീട് ഭക്തർക്ക് തങ്കയങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് സായൂജ്യമടയാനാകും.

നിര്യാതയായി.

◾തിരുവല്ല : വളഞ്ഞവട്ടം മുളവന പറമ്പിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പൊന്നമ്മ (77) വയസ്സ് നിര്യാതയായി. 
മക്കൾ : ശ്രീ കുമാരി , ശ്രീലത.
മരുമക്കൾ : രഘുനാഥൻ നായർ ,
മുരളി നായർ (ഡൽഹി ) . സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് വിട്ടു വളപ്പിൽ .

◾കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ സാമ്പത്തിക ആരോപണങ്ങളോടെ നടത്തിയ പോര്‍വിളി സിപിഎമ്മിനു തലവേദനയായി. മോറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ ഇടപാടുകള്‍ക്കെതിരേ പി. ജയരാജന്‍ ഉന്നയിച്ച ആരോപണം വിവാദമായിരിക്കുകയാണ്. റിസോര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇ.പി ജയരാജന്റെ മകന്‍ ജയ്സണ്‍. കുന്നിടിച്ചു റിസോട്ട് നിര്‍മിച്ചതിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് റിസോട്ടുമായി ഒരു ബന്ധവുമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോര്‍ട്ടാണെന്നുമാണ് ഇ.പി. ജയരാജന്‍ വിശദീകരിച്ചത്.

◾തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. പോലീസ് അന്വേഷണം ഒതുക്കുകയും ബിജെപി ഹര്‍ത്താല്‍ അടക്കം ശക്തമായ സമരത്തിനും ആഹ്വാനം ചെയ്തിരിക്കേയാണ് സിപിഎം അന്വേഷണം. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവര്‍ അടങ്ങിയ കമ്മീഷന്‍ കത്ത് വിവാദം അന്വേഷിക്കും.

◾വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയര്‍ന്ന നേമത്തെ ഡിവൈഎഫ്ഐ നേതാവ് കെ.കെ. അഭിജിത്തിനു സിപിഎമ്മില്‍നിന്നു സസ്പെന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം തരംതാഴ്ത്തപ്പെട്ട അഭിജിത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം ആനാവൂര്‍ നാഗപ്പന്‍ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു.

◾ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നെത്തിയ തീർത്ഥാടകരാണ് വെള്ളിയാഴ്ച രാത്രി 9.30 ഓടെ കുമളിയിൽ നിന്നും 3 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്.ആകെ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊട്ടാക്കര - ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന് താഴേക്ക് വീണ വാഹനം മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കടത്തിക്കൊണ്ടു പോകുന്ന പെൻസ്റ്റോക്കുകളിലൊന്നിന്റെ മുകളിലേക്കാണ് വീണത്. പാലത്തിൽ ഇടിച്ച ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന 7 വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കൂടുതൽ പരുക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി കടന്നു വന്ന മറ്റൊരു വാഹനത്തിൽ കുട്ടിയെ കയറ്റി കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഗുരുതരമായി പരുക്കേറ്റ ഏഴു പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു. രണ്ടു പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാൾ മരണപ്പെട്ടിരുന്നു. കുമളി പോലീസ്, തമിഴ്നാട് പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സംഘങ്ങൾ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

◾സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനി ശനിയാഴ്ച അവധി. നിലവില്‍ ആഴ്ചയില്‍ ആറു ദിവസങ്ങളിലും വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ അധ്യയനം നടന്നിരുന്നു.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അറസ്റ്റ്. മുഹമ്മദ് ഹക്കീം എന്നയാളെയാണ് ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കേസില്‍ ഇതുവരെ 43 പേര്‍ അറസ്റ്റിലായി.

◾ഭാരത് ജോഡോ യാത്രയിൽ സൂപ്പർ താരം കമൽ ഹാസൻ അണിചേർന്നു, യാത്രയുടെ ഡൽഹി പര്യടനംചെങ്കോട്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് കമൽ ഹാസൻ പങ്കു ചേർന്നത്.
ഒരു ഭാരതീയൻ എന്ന നിലയിലും, തന്റെ പിതാവ് ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നതിനാലുമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയിൽ പങ്കുചേർന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.കൂടാതെ രാജ്യത്തിന് തന്നെ ഏറ്റവും ആവശ്യമുള്ള സമയമിതാണെന്നും, ഇന്ത്യക്കായി രാഷ്ട്രീയ വേർ തിരുവുകൾ മറന്ന് ഒന്നിക്കണമെന്നുള്ള താൽപ്പര്യവും തന്നെ പ്രേരിപ്പിച്ചതായും കമൽ ഹാസൻ പറഞ്ഞു.
◾സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു ജന്മനാടായ പാലക്കാട് മാത്തൂരില്‍ എത്തിക്കും. ഗാങ്ടോക്കില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വൈശാഖിന്റെ വീട്ടിലെത്തി. ചുങ്കമന്നം എയുപി സ്‌കൂളിലാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.

◾സമൂഹത്തിലെ ജീര്‍ണതകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരസ്‌കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍. പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു മികവാര്‍ന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം. വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുണദോഷിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ അനധികൃത പണസമ്പാദനം, മദ്യപാനം, പീഡനം തുടങ്ങിയ ആരോപണങ്ങളും കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം.

◾തന്നെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്‍ കണ്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ ഉള്ളടക്കം പഠിക്കാതെ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മൂന്നു ദിവസം മുമ്പ് രാജ്ഭവനില്‍ എത്തിച്ചെന്നാണു പൊതുഭരണ വകുപ്പു പറയുന്നത്.

◾പിഴവുമൂലം എക്കൗണ്ടില്‍ എത്തിയ രണ്ടര കോടി രൂപ ആഘോഷമായി ധൂര്‍ത്തടിച്ച രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളുടെ പുതുതലമുറ ബാങ്ക് എക്കൗണ്ടില്‍ 2.44 കോടി രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയന പ്രക്രിയ പുരോഗമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാക്കളുടെ അക്കൗണ്ടിലേക്കുപോയ പണം വീണ്ടെടുക്കാന്‍ നല്‍കിയ പരാതിയിലാണു യുവാക്കള്‍ കസ്റ്റഡിയിലായത്. കടബാധ്യതകള്‍ തീര്‍ക്കാനും വിലകൂടിയ ഫോണുകള്‍ വാങ്ങാനും ക്രിപ്റ്റോ കറന്‍സി ഇടപാടിനുള്ള നിക്ഷേപത്തിനും മറ്റുമായി 171 ഇടപാടുകള്‍ നടത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹമായ പണം അക്കൗണ്ടില്‍ എത്തിയാല്‍ ബാങ്ക് മേധാവികളെ അറിയിക്കണമെന്നു പോലീസ്.

◾സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രായം കുറച്ചു പറയാന്‍ നിര്‍ദേശിച്ചെന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. അഭിജിത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.

◾മലയാറ്റൂരില്‍ മണപ്പാട്ട് ചിറയിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇടുക്കി സ്വദേശികളായ മൂന്നുമുകളേല്‍ വീട്ടില്‍ ബിനു (41), പീരുമേട് കല്ലറത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ (42) എന്നിവരാണു മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

◾മുതലാളി ചമഞ്ഞ് ജ്വല്ലറികളില്‍നിന്നു സ്വര്‍ണകോയിനുകള്‍ തട്ടിയെടുത്ത വിരുതന്‍ തൃശൂരില്‍ പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ജ്വല്ലറികളിലേക്കു ഫോണില്‍ ചെയ്ത് വലിയ കമ്പനിയുടെ എംഡിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ജീവനക്കാര്‍ക്കു സമ്മാനമായി നല്‍കാന്‍ ഒരോ പവന്‍ വീതമുള്ള സ്വര്‍ണകോയിനുകള്‍ ഓര്‍ഡര്‍ ചെയ്യും. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് അവ എത്തിക്കാന്‍ ആവശ്യപ്പെട്ട് കോയിനുകള്‍ തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.

◾കുര്‍ബാന തര്‍ക്കത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ജനാഭിമുഖ കുര്‍ബാന പക്ഷക്കാര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. വൈദികരടക്കമുള്ള നൂറോളം പ്രതിഷേധക്കാര്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.

◾തിരുവനന്തപുരം തിരുവല്ലത്ത് 82 കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ടി.സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു.

◾കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

◾ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനസന്ദേശം പകര്‍ന്നുമുള്ള ക്രിസ്മസ് സമൂഹത്തില്‍ ഒരുമയും കൂട്ടായ്മയും വളര്‍ത്തട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

◾തിരുവനന്തപുരത്ത് ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. 163 പേരാണ് സാന്താക്ലോസുമാരായി സംഘനൃത്തം ചെയ്തു റിക്കാര്‍ഡിട്ടത്.

◾സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ ചാടി യുവതി ലോറി കയറി മരിച്ച സംഭവത്തില്‍ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനോജ് കുമാറിനെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. കോട്ടൂളിയില്‍ 2019 ഓഗസ്റ്റിലാണ് അപകടമുണ്ടായത്. മരിച്ച യുവതിയുടെ ഭര്‍ത്താവ് കെ.സി.അനൂപ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്റെ ഉത്തരവനുസരിച്ചാണു കേസ്.

◾പാലക്കാട് വണ്ടാഴിയില്‍ അയ്യപ്പന്‍ വിളക്കിനിടെ ആനയിടഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. ചന്ദനാംപറമ്പ് അയ്യപ്പന്‍വിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ചിറക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് രാത്രി ഒമ്പതരയോടെ ഇടഞ്ഞത്.

◾നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരായ ബലാത്സംഗ കേസ് ഒതുക്കാന്‍ സമ്മര്‍ദമെന്ന ആരോപണവുമായി അതിജീവിത. എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്.

◾മാണി സി കാപ്പന്‍ എംഎല്‍എയുടെ ഡ്രൈവര്‍ രാഹുല്‍ മരിച്ച ഏറ്റുമാനൂരിലെ വാഹനാപകടത്തില്‍ കാറില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തു. അഞ്ചു മില്ലി ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

◾ഇടുക്കിയിലെ തടിയമ്പാടിനു സമീപം ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ചെറുതോണി സ്വദേശി കഥളിക്കുന്നേല്‍ കുട്ടപ്പന്‍ എന്ന ലിസണ്‍ ആണ് പിടിയിലായത്.

◾കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് മോദി സര്‍ക്കാരല്ലെന്നും അംബാനി – അദാനി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചെങ്കോട്ടയില്‍ ഭാരത് ജോഡോ യാത്ര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. സോണിയാ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും ഇന്നലെ യാത്രയില്‍ ചേര്‍ന്നു.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒമ്പതു ദിവസത്തേക്കു നിര്‍ത്തിവച്ചു. ഇനി ജനുവരി മൂന്നിനാണു യാത്ര പുനരാരംഭിക്കുക.

◾ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് ഫേസ് ബുക്ക് പോസ്റ്റില്‍. പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

◾ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രോംഗ് റൂമിലേക്കു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്നു തുരങ്കമുണ്ടാക്കി കവര്‍ച്ചാ സംഘം ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. പത്തടി നീളമുള്ള തുരങ്കത്തിലൂടെയാണ് കവര്‍ച്ചാ സംഘം അകത്തു പ്രവേശിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾അമേരിക്കയില്‍ അതിശൈത്യത്തെ തുടര്‍ന്നുള്ള ശീത കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 19 ആയി. രണ്ടു കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചു. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

◾ടെലിവിഷന്‍ താരം മേക്കപ്പ് റൂമില്‍ ജീവനൊടുക്കി. നടി തുനിഷ ശര്‍മ്മയാണ് മേക്കപ്പ് റൂമില്‍ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു.

◾വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാള്‍. ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് വന്ന ടിയുഐ എയര്‍വേയ്‌സിന്റെ ജെറ്റിലാണു പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളെടുത്ത് വെബ് സൈറ്റിലൂടെ അപ് ലോഡ് ചെയ്ത കുറ്റവാളിയെ സ്പാനിഷ് പോലീസ് പിടികൂടി. ന്യൂസിലാന്‍ഡുകാരനായ മൈക്കിള്‍ ജയിംസ് പ്രാറ്റ് എന്നയാളാണ് പിടിയിലായത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇയാളെ തെരഞ്ഞുവരികയായിരുന്നു. സ്പെയിനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

◾ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ 145 റണ്‍സ് വേണമായിരുന്ന ഇന്ത്യ പതറുന്നു. 45 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 100 റണ്‍സ് കൂടി വേണം. ഇന്നലെ രണ്ടാമിന്നിംഗ്സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 145 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് പ്രതിസന്ധിയിലാക്കിയത് ബംഗ്ലാദേശിന്റെ മെഹിദി ഹസനാണ്.

KARUNYA Result 24/12/2022

1 st Prize :
Amount: ₹80,00,000/-
KY169074  

Consolation Prize :
Amount: ₹8,000/-
KN169074 KO169074 KP169074 KR169074 KS169074 KT169074 KU169074 KV169074 KW169074 KX169074 KZ169074  

2 nd Prize :
Amount: ₹5,00,000/-
KT796359  

3 rd Prize :
Amount: ₹100,000/-
KN756961 KO874541 KP522904 KR298580 KS488519 KT837019 KU410740 KV608237 KW345409 KX889740 KY324410 KZ135074  

4 th Prize :
Amount: ₹5,000/-
0203 1700 1806 3071 3474 4303 4341 5105 5270 5305 6951 7338 7713 7793 8295 8579 9011 9572  

5 th Prize :
Amount: ₹2,000/-
0120 0355 3279 4251 5625 6020 7127 7435 9284 9730  

6 th Prize :
Amount: ₹1,000/-
0691 2051 2969 3743 4425 5227 5488 6765 8149 8156 8598 9214 9435 9665  

7 th Prize : 
Amount: ₹500/-
0238 0483 0549 0816 1066 1197 1261 1323 1333 1338 1341 1547 1820 1826 1849 2002 2191 2211 2590 2632 2721 2840 2853 2922 3227 3252 3486 3545 3561 3701 3747 3763 3815 3872 4011 4182 4210 4311 4389 4557 4805 4948 5100 5168 5194 5225 5481 5936 5963 6398 6490 6547 6581 6632 6746 6806 6866 7120 7298 7470 7931 8000 8061 8095 8267 8324 8528 8612 8618 8704 8833 8976 9207 9223 9232 9617 9642 9751 9812 9938  

8 th Prize :
Amount: ₹100/-
0135 0211 0221 0263 0330 0341 0501 0526 0591 0615 0721 0757 0868 0877 1030 1149 1195 1206 1428 1525 1555 1561 1588 1648 1699 1706 1787 1831 1957 2015 2061 2101 2226 2254 2419 2526 2604 2629 2649 2901 2921 2929 2935 3021 3092 3145 3372 3464 3523 3628 3770 3918 3982 4152 4284 4342 4359 4495 4552 4593 4627 4692 4891 4919 5032 5099 5150 5161 5343 5388 5508 5787 5985 6005 6017 6036 6252 6325 6376 6457 6464 6546 6750 6835 7012 7074 7100 7216 7292 7337 7377 7428 7543 7561 7658 7695 7749 7768 7774 8174 8439 8498 8567 8647 8749 8794 8917 8956 9080 9090 9120 9195 9237 9315 9394 9408 9412 9600 9652 9662 9740 9746 9773 9875  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.