പുതിയ വാർത്തകൾ

| JACOB CHERIAN|

"കനിവ് കലാസന്ധ്യ" യുടെ ഒരുക്കങ്ങൾ പൂർത്തിയായി

കിടപ്പു രോഗികളുടെ പരിചരണം ലക്ഷ്യമാക്കി തിരുവല്ല കനിവ് പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന "കനിവ് കലാസന്ധ്യ "യുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്റ്റീഫൻ ദേവസി, സിത്താര, കൃഷ്ണകുമാർ, ഹരിശങ്കർ എന്നീ കലാകാരന്മാർ നേതൃത്വം നൽകുന്ന ടീം 27 ന് വൈകിട്ട് 6ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് കലാസന്ധ്യ അവതരിപ്പിക്കുക. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്ജ്, മുൻ മന്ത്രിമാരായ കെ.കെ.ഷൈലജ ടീച്ചർ, സജി ചെറിയാൻ, മാത്യു.ടി.തോമസ്, മുൻ എം.എൽ.എ രാജുഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ, പി.ആർ.പി.സി രക്ഷാധികാരികളായ കെ.പി.ഉദയഭാനു, ചെയർമാൻ പി.ബി.ഹർഷകുമാർ, വിവിധ സാമൂഹിക സാംസ്കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


◾സിക്കിമില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി അടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് സ്വദേശി സഹദേവന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്നു ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാലു പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുഖം രേഖപ്പെടുത്തി.

കൊടിയേറ്റ് 27 ന്

മാന്നാർ :ചരിത്ര പ്രസിദ്ധമായ ചെന്നിത്തല തൃപ്പെരുന്തുറ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പതിനൊന്നുനാൾ നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ചൊവ്വാ രാത്രി 8.30 ന് കൊടിയേറ്റും. തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി കാർമികനാകും. എല്ലാ ദിവസവും ശ്രീബലി, ശിവപുരാണം, മുളയറശുദ്ധി, മുളയിടിൽ, ശ്രീഭൂതബലി, കാഴ്ചശ്രീബലി എന്നീ ചടങ്ങുകൾ നടത്തും. രാത്രി 9 ന് ആഴിപൂജ. 28 ന് വൈകിട്ട് 6.30 തിരുവാതിര, 31 ന് പകൽ 5 ന് ഓട്ടൻതുളളൽ, 7.30 ന് നൃത്തനൃത്യങ്ങൾ, രാത്രി 9.30 ന് തിരു: പുറപ്പാട് അറിയിപ്പ്. ജനുവരി ഒന്നിന് പകൽ 5.30 ന് വേലകളി, 6 ന് സോപാന സംഗീതം, 6.30ന് സേവ, രാത്രി 11 ന് പുറപ്പാട് വരവ്, 2 ന് പകൽ ആറിന് സേപാനസംഗീതം, 7ന് നൃത്ത സന്ധ്യ, മൂന്നിന് പകൽ 6.30ന് കേളി, രാത്രി ഏഴിന് ഭരതനാട്യം. നാലിന് രാവിലെ എട്ടിന് പഞ്ചാരിമേളം, 10.30 ന് മരണപ്പാണി, ഉത്സവബലി, പകൽ 12ന് മാതൃശാലയിൽ ഉത്സവബലി ദർശനം, പഞ്ചാരിമേളം, രാത്രി ഏഴിന് പ്രദോഷശ്രീബലി, 7.30 ന് മാനസജപലഹരി, 9 ന് കൊടിനാട്ടൽ എഴുന്നെള്ളത്ത്, 12 ന് ആൾപ്പിണ്ടി വരവ്. അഞ്ചിന് പകൽ ഒന്നിന് ആറാട്ട് സദ്യ, വൈകിട്ട് 6.30 മുതൽ തിരുവാതിര. 6 ന് രാവിലെ പത്തിന് ആറാട്ട് ബലി, പകൽ 2.30 ന് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി 9 ന് ക്ഷേത്ര കുളത്തിൽ ആറാട്ട്, തൃക്കൊടിയിറക്ക്,ആശുകൊട്ട്.

നിര്യാതരായി

തിരുവല്ല കാരയ്ക്കൽ മേമഠത്തിൽ പരേതനായ ഡോ. വറുഗീസ് മേമoത്തിന്റെ ഭാര്യ റിട്ട.കേണൽ ലില്ലി വറുഗീസ് - 82 അമേരിക്കയിൽ നിര്യാതയായി. സംസ്കാരം പിന്നീട് അവിടെ നടക്കും.


കുറ്റപ്പുഴയിൽ നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തിരുവല്ല കുറ്റപ്പുഴയിൽ നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷപെട്ട യുവതിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ പ്രതി അമ്പിളിയുടെ മൊഴി പോലീസ് കഴിഞ്ഞു ദിവസം രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കുടക് സ്വദേശിനിയായ യുവതിയുടെ രേഖാമൂലമുള്ള പരാതി പോലീസിന് ലഭിച്ചിട്ടില്ലാത്തതിനാൽ പോലീസ് കേസ് ഇരുവരെ എടുത്തിട്ടില്ല. ഈ മാസം 8 ന് ഒറ്റപ്പുഴയിൽ നരബലി നടത്താനുള്ള ശ്രമത്തിനിടെ അത്ഭുതകരമായി രക്ഷപെട്ടുവെന്നാണ് യുവതി കൊച്ചിയിൽ വെളിപ്പെടുത്തിയത്‌.ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അമ്പിളിയാണ് യുവതിയെ കുറ്റപ്പുഴയിലെത്തിച്ചതെന്നാണ് യുവതി പറയുന്നത്. യുവതി പറയുന്ന മന്ത്രവാദിയെയും, രക്ഷപെടാൻ സഹായിച്ച ആളെയും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. യുവതിയുടെ രേഖാമൂലമുള്ള പരാതി ഉടൻന്നൈ ലഭിക്കുമെന്നാണ് പോലീസിന്റെ ഭാഷ്യം

ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴിലുള്ള കുടുംബങ്ങള്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍തുക വര്‍ധിപ്പിക്കും. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ പ്രയോജനം എണ്‍പത് കോടി ആളുകള്‍ക്കു ലഭിക്കും. കൊവിഡ് ലോക്ഡൗണ്‍ മുതല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി വഴി സൗജന്യമായി നല്‍കിയിരുന്ന അഞ്ചു കിലോ ഭക്ഷ്യ ധാന്യപദ്ധതി അവസാനിക്കുകയാണ.് വര്‍ഷം രണ്ടു ലക്ഷം കോടി രൂപ മുടക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം

◾മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്സ്മെന്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

സരിതയുടെ പരാതി വ്യാജം

◾സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ മുന്‍മന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിനെതിരേ തെളിവില്ലെന്നു സിബിഐ. പരാതി വ്യാജമാണെന്നു സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ടു സാരികളും കോടതിയില്‍ ഹാജരാക്കി. മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. പീഡിപ്പിക്കുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്ന മൊഴിയും ശരിയല്ലെന്നും സിബിഐ കണ്ടെത്തി.

◾നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ മരണത്തില്‍ അഖിലേന്ത്യാ സൈക്കിള്‍ പോളോ സെക്രട്ടറി ദിനേശ് സാന്‍വേ ഹാജരാകണമെന്ന് ഹൈക്കോടതി. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. കോടതി ഉത്തരവുമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്കു അഖിലന്ത്യാ ഫെഡറേഷന്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി ജനുവരി 12 നു വീണ്ടും പരിഗണിക്കും.

◾സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേരളം. മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കു കത്തയച്ചു. കുട്ടിക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബഫർ സോൺ പരാതികൾ കൂടുന്നു

◾സംസ്ഥാനത്തെ ബഫര്‍ സോണ്‍ പരാതികള്‍ ഇന്നലെ വൈകുന്നേരത്തോടെ ഇരുപതിനായിരം കവിഞ്ഞു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ തങ്ങളുടെ പുരയിടവും കൃഷിസ്ഥലവും കാണുന്നില്ലെന്ന പരാതികളാണ് അധികവും. പരാതികള്‍ പഞ്ചായത്തു തലത്തില്‍ പരിശോധിക്കാനും ഭൂപടത്തിലും രേഖകളിലും തിരുത്തല്‍ വരുത്താനുള്ള നടപടികള്‍ വൈകും. ഇതിനായി മൊബൈല്‍ ആപില്‍ ജിയോടാഗ് ചെയ്ത് അപ് ലോഡ് ചെയ്യാനുള്ള പരിശീലനം വേണ്ടിവരും.

കോപ്രായുടെ താങ്ങു വില വർദ്ധിപ്പിച്ചു.തേങ്ങായ്ക്ക് വില കൂടും.

◾കേന്ദ്ര സര്‍ക്കാര്‍ കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു. മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 270 രൂപയും ഉണ്ടകൊപ്രയ്ക്ക് 750 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ മില്ലിംഗ് കൊപ്രയ്ക്ക് 10,860 രൂപയും ഉണ്ടകൊപ്രയ്ക്ക് 11,750 രൂപുമാണ് അടുത്ത വര്‍ഷത്തെ താങ്ങുവില.

◾വഴിയോരത്ത് കെട്ടിയ തോരണത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വീണ്ടും ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ജനുവരി പന്ത്രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

◾ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴുനാട്ടുകാരായ ഏഴു പേര്‍ മരിച്ചു. ഇടുക്കിയിലെ കുമളിക്കു സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയടക്കം ഒമ്പതു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

◾ഐ ജി അനൂപ് ജോണ്‍ കുരുവിളയെ റോയുടെ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേരള പോലീസില്‍ ഐപിഎസ് തലത്തില്‍ സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്റലിജന്‍സിലേക്ക് മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ സി എച്ച് നാഗരാജലുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാക്കി. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണര്‍. രാജ് പാല്‍മീണ കോഴിക്കോട് കമ്മീഷണര്‍. കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിനെ വിജിലന്‍സിലേക്കു മാറ്റി. നീരജ് കുമാര്‍ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു, ഹേമലതയാണ് കണ്ണൂര്‍ റൂറല്‍എസ്പി. അഞ്ച് ഐജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനകയറ്റം. എച്ച് വെങ്കിടേഷ് ആംഡ് പൊലിസ് ബറ്റാലിയന്‍ എഡിജിപി. ഗോപേഷ് അഗര്‍വാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബര്‍ സുരക്ഷ എഡിജിപിയായും നിയമിച്ചു.

◾കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടമായ വിഴിഞ്ഞത്തെ 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭവനപദ്ധതിക്കു സര്‍ക്കാര്‍ 81 കോടി രൂപ അനുവദിച്ചു. മുട്ടത്തറ വില്ലേജില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 400 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കും.

◾ലോക്സഭാ തെരഞ്ഞെടുപ്പിനു സിപിഎമ്മും ബിജെപിയും ഒരുക്കം ആരംഭിച്ചിരിക്കേ,കോണ്‍ഗ്രസ് പുനസംഘടന വൈകുന്നതു നന്നല്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന വേഗത്തില്‍ ഉണ്ടാകുമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾വയനാട് തിരുനെല്ലി തെറ്റ് റോഡില്‍ ബസ് തടഞ്ഞ് ഒന്നര കോടിയോളം രൂപ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് ഷാഫിയെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ 14 പേര്‍ പിടിയിലായി. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് ബസ് തടഞ്ഞു കവര്‍ച്ച നടത്തിയത്.

കൈക്കൂലി കേസിൽ പിരിച്ചുവിട്ടു.

◾കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായ ്് എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയെ പിരിച്ചു വിട്ടു. എല്‍സിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാര്‍ശ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

◾ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയില്‍ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. 2016 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ വൈകി.

◾കോട്ടയത്തു ടാര്‍ ചെയ്ത ഉടന്‍ റോഡ് കുത്തിപ്പൊളിച്ച സംഭവത്തില്‍ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാന്‍ പാടില്ല. റോഡ് പൂര്‍വസ്ഥിതിയിലാക്കേണ്ടത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

◾നിയമനകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതല്‍ അഞ്ചുവരെ തുടര്‍ച്ചയായി മാര്‍ച്ചും ഉപരോധവും നടത്തുമെന്നും ബിജെപി മുന്നറിയിപ്പു നല്‍കി.

◾കുര്‍ബാനത്തര്‍ക്കം നടക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ സെന്റ് മേരീസ് ബസലിക്കയില്‍ ഒരേസമയം രണ്ടു തരം കുര്‍ബാന. അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചതിനു പിറകേ, ഒരു സംഘം വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും നടത്തി. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും ഏതാനും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു. സംഘര്‍ഷം തടയാന്‍ പോലീസും ഉണ്ടായിരുന്നു.

◾കോട്ടയത്തെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരായ ജാതി വിവേചന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ സമിതിയെ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിഷന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കമ്മിഷന്‍ നിയമനം.

◾ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ.ജെ അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. സിപിഎം നേമം ഏരിയ കമ്മിറ്റി യോഗമാണു തീരുമാനിച്ചത്. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടി.

◾പെരുമ്പാവൂരില്‍ 42 കാരിയെ തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. ആസാം സ്വദേശി ഉമര്‍ അലിയെ ആണ് കോടതി ശിക്ഷിച്ചത്. 2019 നവംബരില്‍ ആയിരുന്നു കുറുപ്പുംപടി സ്വദേശിനിയെ കൊലപ്പെടുത്തിയത്.

◾അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ഇടങ്ങളില്‍ മലഞ്ചരക്ക് മോഷ്ടിച്ചെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റു ചെയ്തത്. നാളികേരം, അടക്ക, റബ്ബര്‍ ഷീറ്റ് തുടങ്ങിയവയാണ് ഇവര്‍ മോഷ്ടിച്ചിരുന്നതെന്നു പോലീസ് പറയുന്നു.

◾രാവിലെ നടക്കാനിറങ്ങിയ യുവാവ് വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് വാഴശ്ശേരില്‍ പുതുവല്‍ വിശ്വംഭരന്റെ മകന്‍ സനില്‍കുമാറാ(38)ണ് മരിച്ചത്.

◾പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ ഇടുക്കി കൊന്നത്തടി സ്വദേശിയായ പിതാവിന് 31 വര്‍ഷം കഠിന തടവ്. 75,000 രൂപ പിഴയും അടയ്ക്കണം. വിചാരണ വേളയില്‍ അതിജീവിതയും അമ്മയും സാക്ഷികളും കൂറുമാറി. എന്നാല്‍ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പൊലീസ് തെളിയിച്ചു.

◾മാസ്‌ക് ഉപയോഗിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള മോക്ഡ്രില്‍ നടത്തണം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

◾വായ്പാ തട്ടിപ്പു കേസില്‍ ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റില്‍. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതു തട്ടിപ്പായിരുന്നെന്നാണ് ആരോപണം. വീഡികോണ്‍ മേധാവി വേണുഗോപാല്‍ ധൂതും ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടായിരിക്കേയാണ് ഭീമമായ തുക വായ്പ നല്‍കിയത്.

◾ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ഷെല്ലി ഒബ്‌റോയിയെ ആം ആദ്മി പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. എഎപി എംഎല്‍എ ഷോയിബ് ഇഖ്ബാലിന്റെ മകന്‍ ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും നിര്‍ദേശിച്ചു. ജനുവരി ആറിനാണ് തെരഞ്ഞെടുപ്പ്. 39 കാരിയായ ഷെല്ലി ഒബ്‌റോയ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസറായിരുന്നു.

◾യുക്രെയിന്‍ യുദ്ധം പത്തു മാസം തികയുമ്പോള്‍ ‘സംഘര്‍ഷം’ എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രെയിനെതിരെ ‘പ്രത്യേക സൈനിക നടപടി’ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരി 24 നാണ് പുടിന്‍ സൈനീക നീക്കം ആരംഭിച്ചത്.

◾ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. രണ്ടു മിസൈലുകളാണ് ഇത്തവണ പ്രയോഗിച്ചത്.

◾ഇന്‍ഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ ഫ്ളൈറ്റുകളില്‍ ശൈത്യകാല ഓഫറുകള്‍. 2022 ഡിസംബര്‍ 23 മുതല്‍ 25 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 4,999 രൂപ മുതലുമാണു നിരക്ക്. 2023 ജനുവരി 15 മുതല്‍ 2023 ഏപ്രില്‍ 14 വരെയുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍.

◾ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാമിന്നിംഗ്സില്‍ 87 റണ്‍സിന്റെ ലീഡ്. ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്സിനെതിരെ ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 314 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 93 റണ്‍സെടുത്ത റിഷഭ് പന്തും 87 റണ്‍സെടുത്ത ശ്രേയസ് അയ്യരും കൂട്ടിച്ചേര്‍ത്ത 159 റണ്‍സാണ് ഇന്ത്യയെ ലീഡ് നേടാന്‍ സഹായിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിലവില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സ് നേടിയിട്ടുണ്ട്.

◾ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 18.50 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ കൊച്ചിയില്‍ നടന്ന താരലേലത്തില്‍ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സും വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സും സ്വന്തമാക്കി.

NIRMAL  Result 23/12/2022

*1 st Prize :*
Amount: ₹7,000,000/-
NL227863 

*Consolation Prize :*
Amount: ₹8,000/-
NA227863  NB227863  NC227863  ND227863  NE227863  NF227863  NG227863  NH227863  NJ227863  NK227863  NM227863 

*2 nd Prize :*
Amount: ₹10,00,000/-
NF560511 

*3 rd Prize :*
Amount: ₹100,000/-
NA882144  NB319767  NC477020  ND604420  NE298553  NF259744  NG726809  NH605911  NJ650964  NK929744  NL775018  NM991156 

*4 th Prize :*
Amount: ₹5,000/-
0050  0136  0677  0860  2829  2830  3030  3119  3518  4677  4921  5354  5756  7723  8314  8498  8750  9515 

*5 th Prize :*
Amount: ₹1,000/-
0224  0315  0624  1188  1759  1829  3445  3692  4445  4672  4777  4926  5169  5298  5606  5628  5656  5800  6034  6358  6909  7024  7029  7253  7338  7357  7412  7705  7929  8477  8664  8758  9123  9427  9671  9919 

*6 th Prize :*
Amount: ₹500/-
0020  0024  0085  0308  0331  0374  0404  0725  0872  0998  1127  1175  1230  1310  1330  1693  1746  1769  1899  1920  1935  2023  2027  2105  2114  2695  2773  2866  2888  2892  2982  3075  3811  3832  3842  4292  4684  4752  5049  5496  5553  5572  5797  5824  5828  5829  5851  6252  6313  6408  6709  6867  6869  6875  6908  6929  7187  7197  7208  7424  7451  7589  7835  7890  7962  8091  8377  8553  8624  8652  8695  8771  8882  9052  9063  9065  9342  9527  9647 

*7 th Prize :*
Amount: ₹100/-
0047  0205  0257  0407  0488  0599  0662  0723  0742  0842  0878  0883  0944  0990  1002  1047  1075  1158  1324  1348  1636  1864  1894  2016  2046  2109  2246  2448  2505  2549  2567  2718  2727  2873  2904  2909  2967  3128  3172  3194  3267  3392  3531  3624  3724  3732  3736  3833  3926  3951  4094  4131  4249  4317  4416  4433  4479  4572  4605  4681  4753  4837  4913  5084  5147  5159  5212  5363  5609  5671  5777  5804  5860  5866  6029  6106  6125  6160  6199  6323  6412  6446  6633  6871  6902  6933  7013  7021  7185  7188  7326  7388  7445  7495  7833  7860  8036  8127  8155  8177  8264  8307  8698  8711  8780  8851  8874  8909  9056  9072  9095  9098  9153  9187  9200  9252  9438  9444  9452  9641  9687  9777 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.