ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ
നിരണം വലിയപള്ളിയിൽ വി.മാർത്തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ ഓർമ്മ പെരുന്നാൾ
◾ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വി.മാർത്തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ ഓർമ്മ പെരുന്നാൾ
സഭ ഒന്നാകെ നിരണത്ത് വിപുലമായ രീതിയിൽ നടത്തും. ഇതോടൊപ്പം വി. ബഹനാൻ സഹദായുടെ ഓർമ്മപെരുന്നാളും നടക്കും. ഡിസംബർ 15 മുതൽ 27 വരെയാണ് ആഘോഷ പരിപാടികൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുൾപ്പടെ പിതാക്കന്മാർ കാർമ്മികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് ഉയർത്തുവാനുള്ള കൊടി 15 ന് വൈകിട്ട് 5ന് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉയർത്തും.
തോമത്ത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര നിരണം പള്ളിയിൽ എത്തുന്നതോടെ അതിപുരാതനമായ സെമിത്തേരിയിൽ തെളിയുന്ന 1950 തിരികളിൽ ആദ്യത്തെ തിരി തെളിച്ച ശേഷമാണ് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റു കർമ്മം നിർവ്വഹിക്കുക. മാർത്തോമ്മാ ശ്ലീഹാ ആദ്യമായി നിരണത്ത് വന്നിറങ്ങിയ തോമ്മാത് കടവിൽ നിന്നും ആരംഭിക്കുന്ന കൊടിഘോഷയാത്ര ആലംതുരുത്തി ജംഗ്ഷനിൽ എത്തുമ്പോൾ നസ്രാണികളുടെ പരമ്പരാഗത വേഷം ധരിച്ച 1950 സ്ത്രീ പുരുഷന്മാർ അണി ചേരുന്നതും ഘോഷയാത്രക്ക് മികവേകും.
17 ന് നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ആങ്ങമ്യഴി, സീതത്തോട്,ചിറ്റാർ, വടശ്ശേരിക്കര, കരിമ്പനാംകുഴി, റാന്നി, മൈലപ്ര, മാക്കാംകുന്ന്, പുത്തൻപീടിക, ഓമല്ലൂർ, കൈപ്പട്ടൂർ, നരിയാപുരം, തുമ്പമൺ, അറത്തിൽ, ആറ്റുവ, കല്ലുമേൽ,
കല്ലുവളയം, കുന്നം, പുതിയകാവ്, പരുമല വഴി നിരണത്ത് എത്തിച്ചേരും.ഇവരിൽ നിന്നും കൊടിയും, ദീപശിഖയും കാതോലിക്കാ ബാവ സ്വീകരിക്കും
വിവിധ കലാ-സാംസ്ക്കാരിക സമ്മേളനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, വിദേശ പ്രതിനിധികളും വിവിധ സഭാ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കുന്ന
സമ്മേളനങ്ങൾ, സഭാ അടിസ്ഥാനത്തിലും ഭദ്രാസനാടിസ്ഥാനത്തിലും വിപുലമായ യോഗങ്ങൾ, ഭവന രഹിതർക്ക് വീട്, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, എന്നിങ്ങനെ ഒരു വർഷം നീളുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ്.
Dec-14 മുതൽ തിരുവല്ല - ചങ്ങനാശേരി റോഡിൽ ഗതാഗത നിയന്ത്രണം.
◾തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ പന്നിക്കുഴി പാലത്തിൻ്റെ അപ്രോച്ച് റോഡ് പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഡിസംബർ 14 മുതൽ ഗതാഗതം ഭാഗികമായിേ നിരോധിച്ചതിനാൽ തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരി ഭഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്നിക്കുഴി പാലത്തിൻ്റെ ഒരു വശത്തുകൂടിയും, ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടിഞ്ഞിലം - കാവുംഭാഗം റോഡിലൂടെ കാവുംഭാഗത്തെത്തി തിരുവല്ലയിലേക്ക് പോകണമെന്നും അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
എം.ജി സോമനെ ജന്മനാട് അനുസ്മരിച്ചു.
◾തിരുമൂലപുരം: ചലച്ചിത്ര നടൻ എം.ജി സോമൻ ഓർമയായിട്ട് ഇരുപത്തഞ്ച് വർഷം തികഞ്ഞു. അദ്ദേഹത്തിൻ്റെ വസതിയായ മണ്ണടി പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പത്നി സുജാത സോമൻ ഭദ്രദീപം തെളിയിച്ചതോടെ അനുസ്മരണ ദിന പരിപാടിക്ക് തുടക്കമായി. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണങ്ങളും നടന്നു. ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെയും എം.ജി സോമൻ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്.
എം.ജി സോമൻ ഫൗണ്ടേഷൻ ചെയർമാനും സംവിധായകനുമായ ബ്ലെസി, ആസാദ് നഗർ റസി. അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, അസോസിയേഷൻ മുൻ പ്രസിഡൻറും ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ ഡോ.ആർ.വിജയമോഹനൻ, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു, എം.ജി സോമൻ്റെ മകനും നടനുമായ സാജി സോമൻ, മകൾ സിന്ധു സോമൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ജി.ജി കുമാർ, ചലച്ചിത്രനടൻമാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ,വി.രവീന്ദ്രൻ നായർ, ജോസ് പെരുന്തുരുത്തി, എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് ജി.ആർ.പിള്ള, അഡ്വ.വിജയകുമാർ, എസ്.കൈലാസ്, ടി.എൻ സുരേന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എം. ജി സോമൻ്റെ ഇരുപത്തഞ്ചാം വാർഷികാനുസ്മരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലഹരി വിമുക്ത കാമ്പയിൻ, സ്കൂൾ കലോത്സവം, നാടക മത്സരങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. ഡിസം.19 ന് കമലഹാസൻ ഉൾപ്പെടെയുള്ള പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന സ്മൃതി സന്ധ്യയോടു കൂടി അനുസ്മരണ പരിപാടികൾക്ക് തിരശ്ശീല വീഴുംസപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽ കവർച്ച: നാലുപേർ അറസ്റ്റിൽ
◾സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽ നിന്ന് 40 ചാക്ക് കത്തരി,20 ചാക്ക് ഗോതമ്പ് എന്നിവ കവർച്ച നടത്തിയ സംഭവത്തിൽ ജീവനക്കാരനും, സഹായികളും അറസ്റ്റിലായി.ഗോഡൗൺ സീനിയർ അസിസ്റ്റന്റ് രാജു, ചരക്ക് കോൺട്രാക്ടർ സന്തോഷ്, സ്കു, ചാക്കുകൾ കടത്തികൊണ്ടു പോയ മിനിലോറി ഡ്രൈവർ വിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
◾തിരുവല്ല: കാരയ്ക്കൽ മേമഠത്തിൽ മണത്തച്ചേരിൽ എം.എം.മാത്യുവിന്റെ ഭാര്യ ആലീസ് മാത്യു - 63 നിര്യാതയായി. സംസ്കാരം ഇന്ന് (13/12) രാവിലെ 10.15ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.15ന് കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.റാന്നി തീയാടിക്കൽ കാവുങ്കൽ കുടുംബാംഗമാണ്.
ശബരിമലയിൽ കുഴഞ്ഞ് വീണു മരിച്ചു.
◾ശബരിമലയിൽ ദർശനത്തിനെത്തിയ എം.എം ടി.വി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.വയലാർ ലക്ഷ്മി ഭവനിൽ എസ്.എസ്.സജീവ് - 54 ആണ് മരിച്ചത്. കുഴഞ്ഞു വീണ സജീവിനെ അയ്യപ്പസേവാസംഘം പ്രവർത്തകർ പമ്പ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റു.
◾അദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രമോദ് സാവന്ത്, മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവർ ഗാന്ധി നഗറിലെ പുതിയ സെക്രട്ടറിയേറ്റിന് സമീപുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്ന് ക്ഷണം മുഖ്യമന്ത്രിയും, മന്ത്രിമാരും, പ്രതിപക്ഷ നേതാവും നിരസിച്ചു.
◾സർക്കാരും, രാജ്ഭവനും തമ്മിലുള്ള നീരസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണം നിരസിക്കാനിടയായത്. എന്നാൽ പ്രതിപക്ഷ നേതാവ് ദില്ലി യാത്രയിലാണെന്നാണ് രാജ്ഭവനെ അറിയിച്ചത്. ഡിസംബർ 14 വൈകിട്ട് 5 ന് രാജ്ഭവനിലാണ് ഗവർണർ ക്രിസ്മസ് വിരുന്ന് ക്രമീകരി
◾അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം ആയുധങ്ങളുമായി എത്തി ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇരുഭാഗത്തേയും സൈനികര്‍ക്കു പരിക്കേറ്റു. ചൈനീസ് സൈന്യത്തില്‍ 15 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളുമായാണ് ചൈനീസ് പട്ടാളം ഇക്കഴിഞ്ഞ വെള്ളിയാഴ്ച എത്തിയത്. ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലേറോടെയാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ സ്ഥലത്തുനിന്ന് പിന്‍വാങ്ങി. സമാധാനം പുനഃസ്ഥാപിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയിട്ടുണ്ട്.
◾ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കേരളത്തിനുള്ള ജിഎസ്ടി നഷ്ട പരിഹാര തുകയായ 718.49 കോടി രൂപ തരാമെന്ന് കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
◾ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കള്ളപ്പണ കേസിന്റെ വിവരങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും കേരള പോലീസ് തരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇങ്ങനെ മറുപടി നല്‍കിയത്. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം തുടരുന്നുണ്ട്. കേരള പൊലീസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
◾ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ ദര്‍ശനം ദിവസം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തി. ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. പതിനെട്ടാം പടിയില്‍ പുതുതായി 100 ഐആര്‍ബി ഉദ്യോഗസ്ഥരെ നിയമിച്ചു. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചു. തിരക്കു നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ വിശദീകരിച്ചു.
◾നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിംഗ് പരിഹാസവുമായി നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. അമിതാഭ് ബച്ചനേപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് പരിഹസിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍നിന്നു നീക്കണമെന്നു മന്ത്രിതന്നെ ആവശ്യപ്പെട്ടു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി.
◾അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ലെന്നും മന്ത്രി വാസവന്‍ തന്റെ പേരു പരാമര്‍ശിച്ചതിനു വിഷമമില്ലെന്നും നടന്‍ ഇന്ദ്രന്‍സ്. ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എനിക്ക് മന്ത്രിയുടെ വാക്കുകളില്‍ ബോഡി ഷെയ്മിംഗൊന്നും തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ്.
◾സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരായ ആരോപണം വ്യാജമെന്ന് സിബിഐ. 2012 ല്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സോളാര്‍ പദ്ധതിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനു തെളിവില്ലെന്നും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തെ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി എന്നുവര്‍ക്കെതിരായ പീഡന പരാതികള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്.
◾സോളാര്‍ തട്ടിപ്പു കേസുകളിലെ പ്രതി സരിത എസ് നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സാമ്പിളുകള്‍ ശേഖരിക്കാന്‍ സരിതയ്ക്കു നോട്ടീസ് നല്‍കുമെന്നും ക്രൈംബ്രാഞ്ച്. രാസവസ്തുക്കള്‍ തന്ന് മുന്‍ ഡ്രൈവര്‍ കൊല്ലാന്‍ ശ്രമിച്ചെന്നാണു സരിതയുടെ പരാതി.
◾കേരളത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണു നടക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശീധരന്‍പിള്ള. വിദ്വേഷത്തിന്റെ തീച്ചൂളയില്‍ അറിഞ്ഞോ അറിയാതേയോ ബലിയാടാകുന്നവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. കൊച്ചി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ തന്റെ നാലു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾പി.വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍. ശ്രീനിജന്‍ ആരോപിക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്കു പിന്നിലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
◾ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ യുഡിഎഫില്‍ ഐക്യമുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതു സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലിം ലീഗ് തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ പോലെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഹൈക്കോടതി ഉത്തരവു ലംഘിച്ചാണ് സമരം നടത്തിയത്. നിയമാനുസൃതമായാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടി നല്‍കി.
◾ഫിന്‍ലാന്‍ഡ് സഹകരണത്തോടെ സംസ്ഥാനത്തു ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫിന്‍ലന്‍ഡ് അംബാസഡര്‍ റിത്വ കൗക്കു റോണ്ടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിന്‍ലാന്‍ഡുമായി സഹകരണം ഉറപ്പാക്കുന്ന മേഖലകള്‍.
◾കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി സ്പൈസസ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ സ്പൈസസ് ബോര്‍ഡിനു പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചുമാണ് രാജി.
◾ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ എബിന്‍ വര്‍ഗീസ് 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു റിപ്പോര്‍ട്ട്. പരാതികളുമായി കൂടുതല്‍ പേര്‍ എത്തി. എബിന്‍ കുടുംബസമേതം രാജ്യം വിട്ടെന്നാണു പോലീസ് പറയുന്നത്.
◾കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ വിധി ഇന്ന്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതികള്‍ സുബൈദയെ കഴുത്ത് ഞെരിച്ചു കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. 2018 ജനവരി 17 നാണ് സംഭവം. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മാന്യയിലെ അര്‍ഷാദ് എന്നിവരാണു പ്രതികള്‍.
◾തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കു ചെയ്തിരുന്ന 108 ആംബുലന്‍സുമായി കടന്നുകളഞ്ഞ പതിനഞ്ചുകാരനായ രോഗിയെ പിടികൂടി. തിരക്കുള്ള റോഡില്‍ എട്ടു കിലോമീറ്ററോളം ഓടിയ ആംബുലന്‍സ് ലെവല്‍ ക്രോസില്‍ ഓഫായതോടെയാണു പിടികൂടാനായത്. ആംബുലന്‍സിലെ ജി പി എസ് സംവിധാനംവഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്താണെന്നു മനസിലാക്കി പിന്തുടര്‍ന്നാണ് കണ്ടെത്തിയത്.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ശമ്പളം വൈകിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
◾അട്ടപ്പാടി മധു വധക്കേസിലെ സീന്‍ മഹസറില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്‌മണ്യന്‍. പ്രതി ഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തല്‍.
◾തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്‌മാന്‍ ആണ് മരിച്ചത്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സാലു റഹ്‌മാന്‍ കോഴിക്കോട് രാവിലെ സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
◾കോഴിക്കോട് കാരപ്പറമ്പ് ജംഗ്ഷനില്‍ പെരുമ്പാമ്പു കൂട്ടം. കനോലി കനാലിന്റെ തീരത്തെ പെരുമ്പാമ്പുകളെ കാണാന്‍ ജനം തിക്കിത്തിരക്കിയതോടെ പ്രദേശത്തു ഏറെ സമയം ഗതാഗതക്കുരുക്കായി. വിവരമറിഞ്ഞ് വനം വകുപ്പ് ആര്‍ആര്‍എഫ് സംഘം സ്ഥലത്തെത്തി. ഒരു പെരുമ്പാമ്പിനെ ഇവര്‍ പിടികൂടി. മറ്റുള്ളവ കനാലിലേക്ക് ഇറങ്ങിപ്പോയി.
◾കൈക്കൂലി വാങ്ങുന്നതിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. പഞ്ചായത്ത് സെക്രട്ടറി ഹാരീസ് ഖാനെ വിജിലന്‍സ് പോലീസാണ് അറസ്റ്റു ചെയ്തത്. കരാറുകാരിക്കു പണം അനുവദിക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
◾തൂക്കുകയറില്‍നിന്ന് ജീവിതത്തിലേക്കു രക്ഷിച്ച പ്രവാസി വ്യവസായി എം.എ. യൂസഫലിക്കു നന്ദിയുമായി ബെക്സ് കൃഷ്ണ. കേരള വിഷന്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എത്തിയത്. 2012 ല്‍ അബുദാബിയില്‍ കാറപകടത്തില്‍ സുഡാനി കുട്ടി മരിച്ച കേസില്‍ പുത്തന്‍ചിറ ബെക്സ് കൃഷ്ണനെ യു.എ.ഇ. കോടതി വധശിക്ഷക്കു വിധിച്ചിരുന്നു. യൂസഫലിയുടെ ശ്രമത്തിനൊടുവില്‍ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്കി ബെക്സിനെ മോചിപ്പിച്ചു. യൂസഫലിയെ കാണാന്‍ കുടുംബസമേതം എത്തിയ ബെക്സിനെ കണ്ടപ്പോള്‍ യൂസഫലി ആശ്ളേഷിച്ചു. കണ്ടുനിന്ന സദസ് കണ്ണീരണിഞ്ഞു.
◾ചിറ്റൂരില്‍ വീട്ടുടമ വീടുപൂട്ടി പ്രഭാത സവാരിക്കു പോയ സമയത്ത് കവര്‍ച്ച. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടില്‍നിന്ന് 31.5 പവന്‍ സ്വര്‍ണമാണ് അപഹരിച്ചത്.
◾നിറുത്തലാക്കിയ മൗലാനാ ആസാദ് ഫെല്ലോഷിപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ എസ്എഫ്ഐ, എംഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പോലീസ് സ്റ്റേഷനിലെത്തി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസര്‍ക്കാര്‍ ഫെല്ലോഷിപ്പ് പിന്‍വലിച്ചതിനേയും വിമര്‍ശിച്ചു.
◾തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധിക്കു യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണ. നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
◾ലോക്സഭയില്‍ ആരുടേയും മതവും ജാതിയും പരാമര്‍ശിച്ചു സംസാരിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല. താന്‍ താഴ്ന്ന ജാതിക്കാരനായതിനാലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഹിന്ദിയെ പരിഹസിച്ചതെന്നു കോണ്‍ഗ്രസ് അംഗം എ.ആര്‍. റെഡി ആരോപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
◾രണ്ടായിരം രൂപയുടെ നോട്ട് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിരോധിക്കണമെന്ന് ബിജെപി എംപി സുശീല്‍ മോദി. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി മൂന്നു വര്‍ഷം മുന്‍പ് നിര്‍ത്തിയതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പരമാവധി മൂല്യമുള്ള കറന്‍സി നൂറാണെന്നും സുശീല്‍.
◾നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതി. ക്രൈസ്തവ സംഘടനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയാണ് ഹര്‍ജിയില്‍ മറ്റു മതങ്ങള്‍ക്കെതിരേ അങ്ങേയറ്റം മോശവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനായ അശ്വനി ഉപാധ്യായ വിദ്വേഷ പ്രസംഗകേസിലെ പ്രതിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
◾വളരുന്ന സമ്പദ് വ്യവസ്ഥയില്‍ ചില എംപിമാര്‍ക്ക് അസൂയയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ കറന്‍സി മൂല്യത്തകര്‍ച്ചയെക്കുറിച്ചു കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്ന റിപ്പോര്‍ട്ടാണു ലോകം ചര്‍ച്ച ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
◾ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രിയങ്കാ ഗാന്ധിയുടെ മകള്‍. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഒപ്പമുണ്ടായിരുന്നു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയില്‍ ആയിരക്കണക്കിനു സ്ത്രീകളാണ് യാത്രയില്‍ അണിചേര്‍ന്നത്. സ്ത്രീശാക്തീകരണം മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര.
◾സൗദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴമൂലം അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു.
◾ക്രോയേഷ്യക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്ന് അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോനി. എങ്കിലും ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള പാതകള്‍ നമുക്ക് അനുകൂലമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് അര്‍ജന്റീന ക്രൊയേഷ്യയെ നേരിടുന്നത്. പ്രീക്വാര്‍ട്ടറില്‍ നെതര്‍ലണ്ട്സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് അര്‍ജന്റീന സെമി ബര്‍ത്ത് ഉറപ്പാക്കിയതെങ്കില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യയുടെ വരവ്.
WIN-WIN Result 12/12/2022
*1 st Prize :*
Amount: ₹7,500,000/-
WT520214
*Consolation Prize :*
Amount: ₹8,000/-
WN520214 WO520214 WP520214 WR520214 WS520214 WU520214 WV520214 WW520214 WX520214 WY520214 WZ520214
*2 nd Prize :*
Amount: ₹500,000/-
WX974924
*3 rd Prize :*
Amount: ₹100,000/-
WN713726 WO803422 WP749368 WR453374 WS670282 WT527828 WU135745 WV193087 WW681304 WX419003 WY941894 WZ931547
*4 th Prize :*
Amount: ₹5,000/-
0227 0692 1570 1618 1793 2394 3247 3415 5176 5197 5673 6281 7134 7533 7633 9226 9795 9809
*5 th Prize :*
Amount: ₹2,000/-
0364 1620 4852 5563 6402 6447 6797 6799 7009 8820
*6 th Prize :*
Amount: ₹1,000/-
0146 0494 1132 1764 2303 3578 5045 5162 6456 7067 7276 8184 9256 9790
*7 th Prize :*
Amount: ₹500/-
0038 0160 0457 0682 0800 0816 1016 1054 1199 1628 1837 1925 1996 2167 2368 2383 2461 2487 2501 2524 2602 2622 2863 2909 3092 3204 3451 3477 3480 3494 3627 3687 3834 3869 3934 4115 4423 4487 4884 4914 5119 5268 5352 5457 5465 5587 5958 6048 6057 6132 6190 6382 6733 6757 6871 6879 6887 6986 7092 7160 7287 7398 7682 7721 7830 7907 7912 8028 8271 8415 8525 8532 8718 8904 8908 8929 9410 9575 9674 9853 9903 9945
*8 th Prize :*
Amount: ₹100/-
0052 0067 0099 0109 0112 0232 0235 0269 0360 0423 0524 0526 0544 0618 0654 0725 0776 0929 0935 0996 1028 1202 1552 1678 1989 2036 2189 2244 2327 2439 2621 2716 2779 3027 3029 3095 3099 3206 3251 3289 3334 3540 3558 3655 3750 3811 3984 4183 4208 4275 4277 4295 4413 4454 4519 4543 4571 4682 4719 4741 4997 5160 5172 5236 5248 5319 5370 5659 6020 6199 6231 6250 6279 6316 6343 6650 6707 6822 6944 7010 7015 7061 7105 7106 7213 7283 7286 7295 7443 7496 7510 7515 7552 7576 7710 7724 7757 7805 7825 7864 7951 8015 8047 8094 8242 8247 8333 8438 8439 8441 8478 8549 8832 8882 8886 8889 8896 9004 9133 9170 9218 9227 9346 9392 9535 9701
Comments
Post a Comment
Thanks