ഏറ്റവും പുതിയ വാർത്തകൾ.

 |JACOB CHERIA



തരിശ് കിടക്കുന്ന കൃഷിയിടങ്ങൾ കാർഷികവൃത്തിക്ക് അനുയോജ്യമാക്കാൻ കർഷകർ മുന്നിട്ടിറങ്ങണമെന്ന് ആന്റോ ആന്റണി എം.പി.

◾തിരുവല്ല ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ 2022-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ ഹോർട്ടികൾച്ചർ സൊസൈറ്റി പോലുള്ള സംഘടനകൾ സഹായകരമായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാ ഗിരി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി.ജോർജ്ജ്, സാം ഈപ്പൻ, ടി.കെ.സജീവ്, ഇ.എ.ഏലിയാസ്, ജയിംസ് .ടി, വത്സമ്മ ജോൺ, മേരി തോമസ്, ബേബി സഖറിയ ടൈറ്റസ്, മാത്യൂസ് ജോൺ, വി.എം.സദാശിവൻപിള്ള, ഇ.സി.മാത്യു, മാത്യൂസ് ചാലക്കുഴി എന്നിവർ പ്രസംഗിച്ചു

തിരുവല്ലയിൽ സാഹിത്യ മത്സരം

◾മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന അകപ്പൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സാഹിത്യ മത്സരം നടത്തുന്നു.35 വയസ്സിൽ താഴെയുള്ള യുവജനങ്ങൾക്കും, കോളജ് വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനാകും.
പേര്, വിലാസം, മൊബൈൽ നമ്പർ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ സാഹിത്യ സൃഷ്ടിയോടൊപ്പം സമർപ്പിക്കണം. രചനയിൽ പേര് എഴുതുവാൻ പാടില്ല. രചനകൾ 2023 ജനുവരി 31 നകം ജോസ് ഫിലിപ്പ്, വട്ടക്കണ്ടത്തിൽ,കുറ്റൂർ പി.ഒ, തിരുവല്ല എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.തിരഞ്ഞെടുക്കപ്പെട്ട രചനകൾ അകപ്പൊരുൾ സാഹിത്യ വേദിയുടെ ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിക്കും.
മത്സര ഇനങ്ങൾ കവിത (മലയാളം), ചെറുകഥ ( മലയാളം) എന്നിവയാണ്.കവിത രണ്ട് പേജിൽ കവിയരുത്.ഒന്നാം സ്ഥാനം നേടുന്ന കവിതയ്ക്ക് തിരുവല്ല അശ്വതി ഭവൻ ചികിത്സാലയം നൽകുന്ന മുത്തൂർ നാരായണപിള്ള വൈദ്യൻ സ്മാരക ക്യാഷ് പ്രൈസ് 5000 രൂപ ലഭിക്കും.രണ്ടാം സ്ഥാനം നേടുന്ന കവിതയ്ക്ക് കുറ്റൂർ കെ.കെ കരുണാകര കുറുപ്പ് സ്മാരക ക്യാഷ് പ്രൈസ് 2000 രൂപാ നൽകും.
ചെറുകഥ10 പേജിൽ കവിയരുത്. ടൈപ്പ് ചെയ്തതാണെങ്കിൽ 5 പേജ് മാത്രം. ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് വിദ്വാൻ പി.സി.ഏബ്രഹാം ഓച്ചാലിൽ സ്മാരക ക്യാഷ് പ്രൈസ് 2000 രൂപ നൽകും.രണ്ടാം സ്ഥാനം നേടുന്ന കഥയ്ക്ക് ഹിമാലയ മാർബിൾസ്' കുറ്റൂർ നൽകുന്ന ക്യാഷ് പ്രൈസ് 2000 രൂപ ലഭിക്കും.

ഐക്യദാർഢ്യ പ്രമേയം പാസ്സാക്കി.

◾തുകലശ്ശേരി സെൻ്റ് ജോസഫ് ദൈവാലയ ആഡിറ്റോറിയത്തിൽ നടന്ന വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി തിരുവല്ല മേഖലാ സമ്മേളനം വിഴിഞ്ഞം സമരസമിതിക്ക് ഐക്യദാർഢ്യ പ്രമേയം പാസ്സാക്കി.ഫാ.തിയോഫിൻ തുരുത്തിക്കോണം അദ്ധ്യക്ഷത വഹിച്ച സമ്മേളനം നഗരസഭ കൗൺസിലർ ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു.ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ.ജോഷി പുതുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറിയായി ഷാജി ജോസഫ് കുന്നേലിനെ സമ്മേളനം തിരഞ്ഞെടുത്തു.

ഗുണഭോക്തൃവിഹിതം അടയ്ക്കണം

◾കുറ്റൂർ ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെട്ട ആട് വളർത്തൽ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ഗുണഭോക്തൃവിഹിതം ഈ മാസം 10നകം കുറ്റൂർ മൃഗാശുപത്രിയിൽ അടയ്ക്കണമെന്ന്
കുറ്റൂർ വെറ്ററിനറി സർജൻ അറിയിച്ചു.

◾സംസ്ഥാനത്തു സി.പി.എം സമാന്തര റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ശിപായിമാര്‍ മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവരെ പാര്‍ട്ടിയാണു നിയമിക്കുന്നത്. ജോലി ഒഴിവുകള്‍ എപ്ലോയ്മെന്റ് എക്സേഞ്ചുകളിലേക്കു റഫര്‍ ചെയ്യാതെ പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമനത്തട്ടിപ്പു നടത്തുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചപ്പോഴാണ് അദ്ദേഹം നിയമസഭില്‍ ഇങ്ങനെ പറഞ്ഞത്.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്യര്‍ റജി. കെ അനില്‍ എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടുക. ഇവര്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒന്നാം പ്രതി സുനില്‍കുമാറിന്റെ പേരില്‍ സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുകെട്ടാനാവില്ല.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി അറിയാതെ ബിജോയ് 26.60 കോടി വായ്പ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.

◾വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സമാധാന ദൗത്യ സംഘം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സര്‍വമത നേതാക്കളടങ്ങുന്ന ദൗത്യ സംഘം. അതേസമയം, തുറമുഖം വേണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ സമാധാന ദൗത്യസംഘം ഏകപക്ഷീയമാണെന്ന് ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ. സൂസപാക്യം,  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

◾വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഖേദകരമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചര്‍ച്ചയിലൂടെ സമവായത്തിലെത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുകയും കേസുകളെടുക്കുകയുമാണ്. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകളായിരുന്നു. രണ്ടു ദിവസത്തിനകം 15 എസി ലോ ഫ്‌ളോര്‍ ബസുകള്‍ കൂടി എത്തും. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.

◾എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കമുന്നയിക്കുന്ന വിമത വിഭാഗത്തില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

◾കളമശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം നിലനിര്‍ത്തി.  വോട്ടെടുപ്പില്‍നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാന്‍ കാരണം. ഒരൊറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനെ അടര്‍ത്തി എടുത്താണ് എല്‍എഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

◾വ്യാജ വിസ നല്‍കി സ്‌പെയിനിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തിയ സംഘത്തെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ആലക്കോട് സ്വദേശി ജോബിന്‍ മൈക്കിള്‍, പാലക്കാട് കിനാവല്ലൂര്‍ സ്വദേശി പൃഥ്വിരാജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നല്‍കിയ വ്യാജ വിസയുമായി പോയ മൂന്നു മലയാളികളെ സ്‌പെയിനില്‍ പിടികൂടി ഇന്ത്യയിലേക്ക്ു തിരിച്ചയച്ചിരുന്നു.

◾അനുമതിയില്ലാതെ ഇടുക്കി രാമക്കല്‍മേടിലേക്കു വിനോദയാത്രയുമായി വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂരില്‍നിന്ന് കൊടൈക്കനാലിലേക്കു പോകുകയായിരുന്ന ബസാണ് പിടിച്ചത്.

◾കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും.

◾വയനാട് കണിയാരത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കണിയാരം ഫാ. ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനരികിലാണ് കാര്‍ കത്തിനശിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം 9451 നമ്പര്‍ കാറാണ് കത്തിയത്.

◾സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

◾ആര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമ ജെയ്‌സണ്‍ എളംകുളം പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. കോട്ടയം സ്വദേശിയാണ്.

◾കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്നു പേര്‍ കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്.

◾ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയില്‍ കേരള, ആസാം സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം.

◾നേമത്ത് ഒന്‍പതു വര്‍ഷം മുന്‍പ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നേമം സ്വദേശിനി അശ്വതി വീടിനകത്തു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു.

◾ഗൂഡല്ലൂരില്‍ യുവതിയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

◾അവയവ മാറ്റത്തിനു വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

◾മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നിര്‍ബന്ധിച്ചോ സ്വാധീനിച്ചോ നടത്തുന്ന മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. ദാനത്തിലൂടെ മതപരിവര്‍ത്തനം പാടില്ല. കേസ് ഡിസംബര്‍ 12 ന് പരിഗണിക്കും.

◾പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യന്ന ഭിന്നശേഷിക്കാര്‍ക്കു വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

◾ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണത്തിനെതിരേ ഡിസംബര്‍ 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെടുകയാണ്. അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണ്. രാജ പറഞ്ഞു.

◾സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഡിഎംകെ പുനഃപരിശോധന ഹര്‍ജി നല്‍കി. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും ഹര്‍ജി നല്‍കിയിരുന്നു.

◾ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.

◾കൊടും തണുപ്പില്‍ ജാക്കറ്റു ധരിക്കാതെ ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍ ഗാന്ധി. രാവിലെ ആറേകാലിനു 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളപ്പോഴാണ് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍ നടന്നത്. രാജസ്ഥാനിലെ പര്യടനത്തിനു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു.

◾കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇന്ത്യയുടെ സഹായത്തോടെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യയോട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ സാങ്കേതിക ടീം തലവന്‍ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.WIN-WIN  Result 05/12/2022

1 st Prize :
Amount: ₹7,500,000/-
WJ594030 

Consolation Prize :
Amount: ₹8,000/-
WA594030  WB594030  WC594030  WD594030  WE594030  WF594030  WG594030  WH594030  WK594030  WL594030  WM594030 

2 nd Prize :
Amount: ₹500,000/-
WM195053 

3 rd Prize :
Amount: ₹100,000/-
WA997440  WB938326  WC474735  WD245874  WE680894  WF269743  WG183494  WH572311  WJ263999  WK295539  WL773080  WM929686 

*4 th Prize :*
Amount: ₹5,000/-
0089  1277  1339  1435  3024  3517  3528  4954  5748  6272  6314  6500  6502  6744  6917  7039  7126  9483 

*5 th Prize :*
Amount: ₹2,000/-
0714  1863  2237  2883  5853  6116  7449  7646  8696  8828 

*6 th Prize :*
Amount: ₹1,000/-
1223  1427  3090  3901  4461  4636  6254  6640  6976  7175  7333  8400  9331  9830 

*7 th Prize :*
Amount: ₹500/-
0284  0321  0461  0468  0484  0502  0551  0648  0666  0863  1215  1307  1424  1473  1491  1630  1707  1968  1972  2150  2255  2337  2446  2453  2473  2512  2686  2698  2776  3166  3351  3957  3998  4092  4102  4246  4459  4571  4654  4663  4740  4946  4985  5136  5184  5229  5234  5345  5401  5599  6204  6216  6277  6432  6519  6593  6721  6835  6850  6874  6878  7065  7112  7321  7498  7518  7564  7640  7651  7793  7868  8036  8218  8281  8332  8383  8524  8661  9173  9316  9421  9850 

*8 th Prize :*
Amount: ₹100/-
0097  0426  0450  0582  0708  0715  0762  0826  0981  1123  1308  1456  1606  1669  1726  1955  1990  2028  2058  2086  2103  2160  2161  2164  2186  2194  2198  2311  2391  2443  2467  2490  2542  2687  2716  2724  2831  3033  3150  3323  3330  3756  3884  3915  3946  3978  3997  4026  4029  4085  4236  4438  4588  4807  4831  5031  5067  5087  5109  5150  5210  5249  5275  5329  5356  5438  5485  5508  5515  5668  5807  5846  5932  6085  6115  6122  6126  6191  6258  6298  6621  6695  6779  6882  6901  6919  6950  7087  7157  7207  7288  7360  7390  7492  7567  7633  7652  7748  7996  8023  8087  8096  8099  8125  8199  8321  8348  8461  8477  8596  8823  8868  8877  8884  9107  9111  9136  9221  9247  9319  9492  9493  9638  9795  9832  9883 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.