ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
നഗരസഭാ സെക്രട്ടറിക്ക് എതിരെ യു ഡി എഫ് കൗൺസിലറുമാരുടെ നേതൃത്വത്തിൽ പ്രതിഷേധം
തിരുവല്ല : മുൻ നഗരസഭ ചെയർമാൻ എതിരെ കള്ള കേസ് കൊടുക്കുകയും, യു ഡി എഫ് കൗൺസില മാറക്കതിരെ വ്യക്തി വിരോധം വെച്ച് പെരുമാറുകയും ചെയ്യുന്ന നഗരസഭ സെക്രട്ടറിക്കതിരെ യു ഡി എഫ് കൗൺസിലറുമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ചേംബറിന് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് നഗരസഭാ കവാടത്തിൽ യു.ഡി എഫ് പ്രവർത്തകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയും യോഗം നടത്തുകയും ചെയ്തു. സക്രട്ടറിയുടെ ഏകാധിപത്യ ഭരണം ആണ് നടക്കുനതെന്നും മുൻപ് സേവനം അനുഷ്ഠിച്ച് സ്ഥലങ്ങൾ പോലെ തിരുവല്ലയിൽ മാഫിയ പ്രവർത്തനങ്ങൾക്കാണ് സെക്രട്ടറി ശ്രമിക്കുന്നെതന്ന് യു ഡി എഫ് ആരോപിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ സജി എം മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം കൗൺസിലർ മാരായ ബിന്ദു ജയകുമാർ, സണ്ണി മനക്കൽ, സുനിൽ , ശോഭ വിനു ഫിലിപ്പ് ജോർജ്, സാറാമ്മ ഫ്രാൻസിസ്, അനു ജോർജ് , ഷീല വർഗീസ് ,ജാസ് പോത്തൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, രതീഷ് പാലിയിൽ , ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, ബെന്നി സ്കറിയ, എ ജി ജയദേവൻ എന്നിവർ പ്രസംഗിച്ചു.
മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാൾ സമാപിച്ചു.
ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.
ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നിരണം വലിയ പള്ളിയിൽ നടന്ന മാർത്തോമ്മാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.നിരണം ചരിത്രം ഉറങ്ങുന്ന നാടാണ്, കേരളത്തിലെ 75 ശതമാനം ക്രൈസ്തവരും മാർത്തോമ്മാ ശ്ലീഹായുടെ പരമ്പരയിൽപ്പെട്ടവരാണെന്നും,അദ്ദേഹം പറഞ്ഞു.ഒന്നാം ശതകത്തിൽ ക്രിസ്തീയ വിശ്വാസം എത്തിയ രാജ്യമാണ് ഇന്ത്യ. എന്നാൽ ക്രിസ്ത്യൻ വിശ്വാസികൾ കുറഞ്ഞു വരുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഗവർണർ പറഞ്ഞു. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അത്മായ ട്രസ്റ്റി റോണി വറുഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വറുഗീസ് അമയിൽ, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് സഭയുടെ നേത്യത്വത്തിൽ നടന്ന പെരുന്നാളിന് സമാപനം കുറിച്ച് നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവ നേത്യത്വം വഹിച്ചു. ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഏബ്രഹാം മാർ സ്താ ഫാനോസ് മെത്രാപ്പോലീത്താ, ഫാ സക്കറിയാ പനയ്ക്കാമുറ്റം കോർ എപ്പിസ്ക്കോപ്പ , ഫാ ജേക്കബ് ജോൺ കോർ എപ്പിസ്ക്കോപ്പാ എന്നിവർ സഹകാർമ്മികത്വം നടന്നു. തുടർന്ന് നടന്ന റാസയ്ക്ക് ഇടവക വികാരി ഫാ തോമസ് മാത്യു സഹ വികാരി ഫാ ബിബിൻ മാത്യു, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ ചെറിയാൻ തോമസ്, ജിജു വൈക്കത്തുശ്ശേരി എന്നിവർ നേത്യത്വം നൽകി.
ഖാദി,ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങി
തിരുവല്ല: പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പിഎംഇജിപി) പദ്ധതി വഴി നിര്‍മിച്ച ഖാദി,ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങി.കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍,കേരള സര്‍വോദയ സംഘം എന്നിവയോടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവല്ല ഡോ. അലക്സാïര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേള മാത്യു ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.തിരുവല്ല മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷയായി.ചടങ്ങില്‍ ഖാദി നോഡല്‍ ഓഫീസര്‍ പി.സഞ്ജീവ്, സ്റ്റേറ്റ് ഡയറക്ടര്‍ സി.ജി.ആïവര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, തിരുവല്ല മുന്‍സിപാലിറ്റി കൗണ്‍സിലര്‍മാരായ ബിന്ദു ജയകുമാര്‍, ശ്രീനിവാസന്‍ പുറയാറ്റ്,നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍.അനില്‍കുമാര്‍, ലീഡ് ജില്ലാ മാനേജര്‍ സിറിയന്‍ തോമസ്, സര്‍വോദയസംഘം ജനറല്‍ സെക്രട്ടറി തോമസ് കരിയംപള്ളി എന്നിവര്‍ പ്രസംഗിച്ചു .സംസ്ഥാന തലമേളയില്‍ 40 -ല്‍ അധികം സ്റ്റാളുകളും പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി സംരംഭങ്ങളിലൂടെ നിര്‍മിക്കപ്പെട്ട ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, തേന്‍, എണ്ണകള്‍ , പലഹാരങ്ങള്‍, നാടന്‍ ഉത്പന്നങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ വിപണനത്തിനായി എത്തിയിട്ടുണ്ട്.
മുങ്ങി മരിച്ചു
തിരുവല്ല : കവിയൂർ നാഴിപ്പാറയിലെ പുലിയിരിക്കാൻ പാറക്കുളത്തിൽ 52 കാരനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ നാഴി പാറ കണ്ണംകുളത്ത് വീട്ടിൽ സുകുമാരനെയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും പോലീസും എത്തി പുറത്തെടുത്ത മൃതദേഹം മേൽ നടപടികൾക്കു ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
◾ബഫര്‍സോണ്‍ പരാതികള്‍ പരിഹരിക്കാന്‍ വാര്‍ഡ് തലത്തില്‍ പരിശോധന നടത്തും. വാര്‍ഡ് അംഗം, വില്ലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നു പരിശോധന നടത്തണം. പഞ്ചായത്തു തലത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങും. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിനു നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടത്തെ ആധാരമാക്കിയാകും നടപടികള്‍. ഈ ഭൂപടത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
◾ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ജൂണ്‍ മൂന്നിന് ഉത്തരവിട്ടിട്ടും ആറര മാസം സംസ്ഥാന സര്‍ക്കാര്‍ വെറുതേയിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാറ്റലൈറ്റ് സര്‍വേയ്ക്കു പുറമേ, നേരിട്ടുള്ള സര്‍വേയും നടത്താനുള്ള സാവകാശം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അതൊന്നും ചെയ്തില്ല. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ഓഗസ്റ്റു മാസത്തില്‍ ലഭിച്ചിട്ടും പുറത്തുവിടാതെ അവസാന നിമിഷംവരെ പൂഴ്ത്തിവച്ചു. 2020 -21 ല്‍ നടത്തിയ സര്‍വേ വിവരങ്ങളെ ആധാരമാക്കി മുന്നോട്ടുപോകാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു ജനദ്രോഹമാണെന്നു സതീശന്‍.പോലീസിന് ഇനി നേരിട്ട് കാപ്പ ചുമത്താം
◾കാപ്പ ചുമത്തി വിചാരണയില്ലാതെ ആറു മാസം ജയിലിലടയ്ക്കാനും നാടുകടത്താനും ഇനി ജില്ലാ കളക്ടറുടെ അനുമതി വേണ്ട, പോലീസിനുതന്നെ ചെയ്യാം. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്താം. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിജിപിയും കളക്ടര്‍മാരും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. പലപ്പോഴും കളക്ടര്‍മാര്‍ കാപ്പ ചുമത്താന്‍ വൈമനസ്യം കാണിക്കുന്നതിനാലാണ് എല്ലാ അധികാരവും പോലീസിനുതന്നെ നല്‍കിയത്.
തിരുവല്ല കുറ്റപ്പുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് നരബലിക്ക് ശ്രമമെന്ന കുടക് സ്വദേശിനിയുടെ ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്.
പരാതി ലഭിച്ചിട്ടില്ലെങ്കിലും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകും അന്വേഷണം നടക്കുക. ആരോപണത്തിന് പിന്നിൽ ദുരൂഹതകൾ ധാരാളമുണ്ട്. സാമ്പത്തിക തർക്കം സംബന്ധിച്ച പ്രശ്നങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ച സൂചന. അടുത്ത സ്റ്റേഷന് സമീപമുള്ള വാടകവീട്ടിൽ വച്ച് തന്നെ ആഭിചാര ക്രിയകൾക്ക് വിധേയമാക്കാൻ ശ്രമിച്ചുവെന്നാണ് കുടക് സ്വദേശിനിയുടെ ആരോപണം. ഒരു യുട്യൂബ് ചാനലാണ് 10 ദിവസം മുമ്പ് വീഡിയോ പുറത്തു വിട്ടത്. വിഡിയോയിൽ ഇരയായ യുവതി പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഇവരുടെ വെളിപ്പെടുത്തലിൽ മന്ത്രവാദത്തിന് ആളെ എത്തിച്ചുവെന്ന് പറയുന്ന യുവതിയെയും സംഭവം നടന്നതായി പറയുന്ന വീടും തിരിച്ചറിഞ്ഞു.
യുവതിയുടെ വെളിപ്പെടുത്തലിൽ ആൾ തൃക്കൊടിത്താനം തൃക്കൊടിത്താനം കോട്ടമുറി കല്ലുങ്കൽ അമ്പിളി സുന്ദരൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്നിരിക്കുന്നത് കുറ്റപ്പുഴ നവംബർ സ്റ്റേഷന് നാലുവേലിൽ ജെ കോട്ടേജിൽ തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഈ വീട് മൂന്നു മാസത്തേക്ക് മഞ്ഞാടി സ്വദേശി സഞ്ചു എന്ന ഇടനിലക്കാരൻ മുഖേനെ അമ്പിളിക്ക് വാടകയ്ക്ക് നൽകിയെന്നാണ് മാത്യു പറയുന്നത്. സാധാരണ വാടകയ്ക്ക് കൊടുക്കുമ്പോൾ ബ്രോക്കർ ഫീസ് ഇടനിലക്കാരൻ കൈപ്പറ്റാറുണ്ട്. ഇവിടെ ഇയാൾ ബ്രോക്കർ ഫീസ് വാങ്ങിയിട്ടില്ല. മൂന്നു മാസത്തേക്ക് എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തന്റെ വീടു പണി നടക്കണമെന്ന് മൂന്നു മാസത്തേക്ക് താമസിക്കുന്നതിനായിരുന്നു ഇവർ പറഞ്ഞിരുന്നത്. കുടക് സ്വദേശിനിയുടെ വീഡിയോ പുറത്ത് വന്നതോടെ വീട് ഒഴിയുകയാണ് എന്ന് അമ്പിളി വീട്ടുടമസ്ഥനെ അറിയിച്ചു.
നരബലി ശ്രമത്തിനിടെ രക്ഷപ്പെട്ടത് കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതിയാണ്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞാണ് അമ്പിളി സുന്ദരൻ കൂട്ടിക്കൊണ്ടു വന്നത്. ഡിസംബർ എട്ടിന് ബസ് സ്റ്റാൻഡിൽ നിന്ന് സ്കൂട്ടിയിലാണ് കുറ്റപ്പുഴയിൽ എത്തിച്ചത്. അമ്പിളി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആൾ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് എത്തി. രാത്രിയായതോടെ ശരീരത്തിൽ മാല ചാർത്തിയും മറ്റും പൂജ തുടങ്ങിയ ശേഷം വലിയ വാളെടുത്ത് തന്നെ കൊലപ്പെടുത്താൻ പോവുകയാണെന്ന് അമ്പിളിയും മന്ത്രവാദിയും പറഞ്ഞതായും യുവതി പറഞ്ഞു.
ഇതേസമയം അമ്പിളിയുടെ പരിചയക്കാരൻ പുറത്തുവന്ന് ബെല്ലടിച്ചതാണ് ഇവരുടെ നരബലിശ്രമം പരാജയപ്പെട്ടത്. വീടിനു പുറത്തേക്ക് ഓടി വന്ന താൻ പുറത്തുവന്ന ആളോട് സഹായം അഭ്യർത്ഥിച്ചു. ഇയാൾ രാവിലെ വരെ തനിക്ക് കൂട്ടുനിന്നു.പുലർച്ചെ താൻ കൊച്ചിയിലേക്ക് മടങ്ങിപ്പോയി.തന്റെ കൈയിൽ നിന്ന് പൂജയ്ക്കായി 21000 രൂപ ഇവർ വാങ്ങിയതായും യുവതി പറയുന്നു.
◾നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകങ്ങള്‍ നടത്തിയത് സംഘടനയുടെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് എന്‍ഐഎ അന്വേഷണ സംഘം. ഇതര സമുദായങ്ങളില്‍ ഭയമുണ്ടാക്കാനാണ് ഇതു ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വേഗത്തിലാക്കും.
◾മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന് സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
◾മൂന്നുദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്നു തിരുവനന്തപുരത്ത് തുടക്കം. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് നേതൃയോഗം. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.
◾തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കുമെന്നു കോളജ് അധികൃതര്‍. പരീക്ഷ പാസാകാത്ത ഏഴു വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങുന്നത്.
ശബരിമലയിലേക്ക് പരമാവധി ബസ് സർവീസ് നടത്തണം.
◾ശബരിമലയിലേക്കു പരമാവധി ബസ് സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. പമ്പയില്‍ സജ്ജമാക്കിയ മെഡിക്കല്‍ സജ്ജീകരണങ്ങളെക്കുറിച്ചു വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ടു വേണമെന്നും കോടതി ആവശ്യപ്പെട്ടു.
◾ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി അമ്മാവന്റെ മരണംമൂലം പത്തു ദിവസത്തെ അവധിയില്‍. തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. മേല്‍ശാന്തി സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്കു മാറി താമസിച്ചു. പകരം പൂജാകര്‍മ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.
◾ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ 23 പേര്‍ ഹൃദയാഘാതംമൂലം മരിച്ചു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
◾തിരുവനന്തപുരത്തു പാലോട് സാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചള്ളിമുക്ക് സ്വദേശി നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്.
ലഹരിവിരുദ്ധ പ്രചരണത്തിനിടെ ബാറിൽ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി.
◾ലഹരിവിരുദ്ധ പ്രചാരണത്തിടെ ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി പുറത്താക്കി. ആംബുലന്‍സ് ഫണ്ടില്‍നിന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിന്‍ രാജിനുമെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു.
◾സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമ്മറ്റി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മറ്റി രൂപീകരിക്കുന്നത്. 15 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്സണ്‍ ആകാം.
◾പത്തനംതിട്ടയില്‍ അഭിഭാഷകയായ കോണ്‍ഗ്രസ് വനിത നേതാവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പു കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നല്‍കിയെല്ലെന്ന് ആരോപിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്.
◾പാലക്കാട് കപ്പൂര്‍ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്
◾തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. മലബാര്‍ എന്‍ജിനീയറിംഗ് കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മങ്ങാട് സ്വദേശി സരള (38) ആണു മരിച്ചത്.
◾കര്‍ഷകസംഘടനകള്‍ രണ്ടാം ഘട്ട സമരത്തിന്. സര്‍ക്കാര്‍ അംഗീകരിക്കാത്ത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. ശനിയാഴ്ച കര്‍ണാലില്‍ ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമുണ്ടാകും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. ജനുവരി 26 മുതല്‍ നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും ആലോചനയുണ്ട്.
കോവിസ് വ്യാപനം തടയാൻ ജാഗ്രത വേണം
◾കൊവിഡ് വ്യാപനം തടയാന്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്നു കേന്ദ്ര നിര്‍ദ്ദേശം. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ലോകത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
◾കൊവിഡ് നാലാം തരംഗ ഭീഷണിയുള്ളതിനാല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. അല്ലാത്തപക്ഷം ജോഡോ യാത്ര നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം രാഹുല്‍ഗാന്ധിക്കു കത്തയച്ചു. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയ്ക്ക് രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ വ്യോമ ഗതാഗതത്തിനു നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു നിയന്ത്രിക്കണം വേണമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
◾ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിതയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കേസില്‍ ഉള്‍പെട്ട ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടന്നാണ് ഇഡിയുടെ ആരോപണം. പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയാണു കവിത പ്രവര്‍ത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
◾ചൈന- ഇന്ത്യ അതിര്‍ത്തി തര്‍ക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബഹളം. കോണ്‍ഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് അരികില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.
◾പഞ്ചാബിലെ പാക് അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്സര്‍ ജില്ലയിലാണ് ഇന്ത്യയിലേക്കു കടന്ന ഡ്രോണ്‍ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകള്‍ ആകാശത്ത് കറങ്ങിനടന്ന ഡ്രോണ്‍ പിന്നീട് പാക് ഭാഗത്ത് വീണു.
◾സ്ത്രീകള്‍ക്കു സര്‍വകലാശാല പ്രവേശനം നിഷേധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു.
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്ത്രീയുമായി ഫോണില്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന് ആരോപണം. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് അലി ഹൈദര്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വന്‍ പ്രചാരം നേടി. വ്യാജമായി നിര്‍മിച്ചതാണെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ.
◾ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്. സോഫ്‌റ്റ്വെയര്‍, സെര്‍വര്‍ ടീമുകളുടെ ചുമതല വഹിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്റര്‍ മേധാവിയായി തുടരണോയെന്ന് അദ്ദേഹം ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റര്‍ മേധാവിയായി തുടരരുതെന്നാണ് വോട്ടു ചെയ്തത്.
◾ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അര്‍ജന്റീന ടീമിന് തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ രാജകീയ വരവേല്‍പ്. ലക്ഷക്കണക്കിനു ആരാധകരാണ് വിക്ടറി പരേഡിനെത്തിയത്. വിശ്വപ്രസിദ്ധമായ ഒബെലിസ്‌കോ ചത്വരത്തില്‍ സൂചികുത്താനിടമില്ലാത്ത വിധം ജനം ഒത്തുകൂടി. മെസിയുടെ വീട്ടിലേക്കുള്ള ആരാധകരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.76, പൗണ്ട് – 100.61, യൂറോ – 88.00, സ്വിസ് ഫ്രാങ്ക് – 89.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 219.53, കുവൈത്ത് ദിനാര്‍ -270.29, ഒമാനി റിയാല്‍ – 215.23, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.79.
FIFTY FIFTY Result 21/12/2022
1 st Prize :
Amount: ₹1,00,00,000/-
FL212791
Consolation Prize :
Amount: ₹8,000/-
FA212791 FB212791 FC212791 FD212791 FE212791 FF212791 FG212791 FH212791 FJ212791 FK212791 FM212791
2 nd Prize :
Amount: ₹10,00,000/-
FL581051
3 rd Prize :
Amount: ₹5,000/-
0289 0629 1313 1910 2254 3094 3455 4289 4302 4319 4443 4496 4706 5393 5830 7170 7695 7881 8179 8718 8754 9547 9612
4 th Prize :
Amount: ₹2,000/-
0667 1552 1902 3690 4931 5549 5910 6141 6167 6981 8778 8965
5 th Prize :
Amount: ₹1,000/-
0897 1012 1437 2043 2248 2306 2468 3081 3760 4003 4864 5810 6148 6221 6424 6942 7201 7609 7620 7672 7850 8383 9545 9768
6 th Prize :
Amount: ₹500/-
0037 0185 0341 0352 0506 0544 0639 0674 0767 0864 0866 0965 1090 1249 1320 1478 1780 2024 2029 2060 2145 2240 2295 2329 2350 2413 2417 2522 2871 2963 3017 3023 3129 3154 3172 3182 3218 3341 3367 3381 3655 3953 4313 4450 4527 4565 4612 4680 4725 4732 4897 5039 5046 5174 5297 5299 5403 5437 5573 5587 6012 6152 6211 6268 6344 6536 6871 6953 7267 7405 7452 7657 7916 7978 8029 8034 8051 8155 8202 8213 8228 8288 8366 8554 8670 8694 8697 8851 8928 9001 9318 9327 9759 9862 9879 9961
7 th Prize :
Amount: ₹100/-
0125 0157 0177 0225 0317 0678 0771 0979 0990 1058 1331 1452 1499 1535 1537 1548 1618 1723 1796 1798 1863 1877 1897 1965 2040 2165 2221 2294 2299 2369 2460 2530 2584 2813 2849 2929 3000 3045 3073 3173 3259 3379 3385 3633 3647 3675 4041 4130 4141 4160 4161 4218 4330 4441 4510 4714 4888 4969 5004 5099 5108 5141 5194 5226 5272 5539 5577 5592 5594 5646 5659 5899 6046 6056 6175 6278 6287 6304 6361 6470 6534 6779 6888 6943 7101 7118 7131 7162 7237 7387 7421 7520 7555 7675 7743 7748 7792 7903 7906 7962 7985 8134 8300 8340 8384 8693 8740 8767 8880 8889 8900 8996 9028 9032 9061 9121 9132 9165 9207 9212 9417 9434 9469 9746 9842 9869
Comments
Post a Comment
Thanks