ഏറ്റവും പുതിയ വാർത്തകൾ

 |JACOB CHERIAN|

നീരേറ്റുപുറം പമ്പ  ജലോത്സവം ഗബ്രിയേൽ ചുണ്ടൻ ജേതാക്കൾ

◾ 64 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിൽ അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായി. കുമരകം എൻ സി ഡി എസ് ക്ലബ് തുഴഞ്ഞ നടുവിലെ പറമ്പൻ രണ്ടാം സ്ഥാനവും പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ  മൂന്നാം സ്ഥാനവും നേടി.
വെപ്പ് എ ഗ്രേഡിൽ ഷോട്ട്  പുളിക്കത്തറയും വെപ്പ് ബി ഗ്രേഡിൽ ഏബ്രഹാം മൂന്നുതൈക്കനും, ഇരുട്ടുകുത്തി എ ഗ്രേഡിൽ  മൂന്നു തെക്കനും ബി ഗ്രേഡിൽ സെന്റ് ജോസഫ് ജേതാക്കളായി.
ജലോത്സവം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള  ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി തോമസ് അധ്യക്ഷത വഹിച്ചു. ജല ഘോഷയാത്ര ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം  ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് നിർവഹിച്ചു. നെടുമ്പാശ്ശേരി എയർപോർട്ട് ചീഫ് സെക്യൂരിറ്റിഓഫീസർ സുനിത് ശർമ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പ്രസന്നകുമാരി ടീച്ചർ, ഗായത്രി ബി നായർ, തിരുവല്ല സബ് കളക്ടർ ശ്വേതാ നാഗർകോട്ടി ഐഎഎസ്, അജിത് പിഷാരത്ത്, എ വി കുര്യൻ ആറ്റുമാലിൽ, ബിന്നി പി ജോർജ്, പൊന്നൂസ് ജോസഫ്, വി ആർ രാജേഷ്, ജഗൻ തോമസ്, അഞ്ചു കോച്ചേരി, പിസി ചെറിയാൻ, ആർ ഗോപകുമാർ, അനിൽ സി ഉഷസ്, ജെയിംസ് ചെക്കാട്ട്, ഷിബു വി വർക്കി, സജി കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു

മാർ തോമാ ദിവന്ന്യാസോസ് തിരുമേനിയുടെ 50-ാം അനുസ്മരണം

◾മൂന്ന് പതിറ്റാണ്ടിനപ്പുറം നിരണം
ഭദ്രാസനത്തെ അനുഗ്രഹകരമായി നയിച്ച മാർ തോമാ ദിവന്ന്യാസോസ് തിരുമേനിയുടെ 50-ാം അനുസ്മരണം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ 10ന് ശനി ഉച്ചക്ക് 2.30 ന് കവിയൂർ സ്ലീബാ പള്ളിയിൽ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.ഫാ.ജേക്കബ് കുര്യൻ മുഖ്യപ്രഭാഷണം നടത്തും.ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.റെജി മാത്യു എന്നിവർ ആശംസകൾ അർപ്പിക്കും

സജി ചെറിയാൻ എതിരെയുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചു.

◾ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞ് മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കി. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന കേസിലാണ് പോലീസ് ഒത്തുകളിച്ചത്. വീഡിയോ തെളിവായി ഉണ്ടായിട്ടും പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍.

◾സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ അനാവശ്യമായി നിയമോപദേശത്തിനു വിടുന്നതിനെതിരേ നിയമ, ധനകാര്യ വകുപ്പുകള്‍. ഇതുമൂലം ഫയല്‍നീക്കം വൈകുകയും സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

◾നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നിയമം പാസാക്കാനാണ് സഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. വിഴിഞ്ഞം സംഭവം, ഗവര്‍ണറുമായുള്ള പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന തട്ടിപ്പിനുള്ള ശുപാര്‍ശ കത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കും.

◾കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉപദേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതതു ജില്ലകളിലെ ഡിസിസി അധ്യക്ഷരെ അറിയിച്ചിട്ടുണ്ട്. വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ പോര്‍വിളി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന ലീഗിന്റെ വിമര്‍ശനത്തെ അര്‍ഹിക്കുന്ന പരിഗണനയോടെ കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾കുടുംബശ്രീ സ്ത്രീ സമത്വ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ തയാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നു കുടുംബശ്രീ ഡയറക്ടര്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രതിജ്ഞ പരിഭാഷപ്പെടുത്തിയിട്ടേയുള്ളൂവെന്നാണു വിശദീകരണം. മുസ്‌ളീം സംഘടനകളുടെ പ്രതിഷേധംമൂലമാണ് പ്രതിജ്ഞ പിന്‍വലിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പരാമര്‍ശം ശരീയത്ത് വിരുദ്ധമാണെന്നാണ് എതിര്‍പ്പിനു കാരണം.
വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്.

◾എല്‍ഡിഎഫ് വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്തുന്നു. തുറമുഖം വേണമെന്നും വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരും പോലീസും സൃഷ്ടിച്ചതാണെന്ന ആരോപണത്തെ ചെറുക്കാനുമാണു ജാഥ. ചൊവ്വാഴ്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഒമ്പതാം തീയതി വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം എന്ന പേരിലാണ് ജാഥ.

◾കൊല്ലത്ത് ഉദ്യോഗസ്ഥന്റെ വീഴ്ചമൂലം കൊല്ലം ചവറ സ്വദേശിനി നിഷക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്‌സിയാണു കുറ്റക്കാരെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണ് മന്ത്രിയുടെ വാദം.

◾സ്‌കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന്‍ വീണ്ടും വാര്‍ത്തകളില്‍. ജലന്ധറില്‍ പരീക്ഷയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാന്‍ അപമര്യാദയായി പെരുമാറിയതിനെതിരേ പ്രതികരിച്ച തന്നോട് പോലീസ് എത്തി അപരിചിതമായ സ്റ്റേഷനില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതു ലൈവായി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായത്. അക്രമിയെ കസ്റ്റഡിയിലെടുക്കാതെ തന്നോട് ഇറങ്ങാന്‍ പറയുന്ന പോലീസിനോടു ശക്തമായി പ്രതികരിക്കുന്ന വീഡിയോയാണ് ഹനാന്‍ ലൈവായി പോസ്റ്റു ചെയ്തത്.

◾മലയാളി യുവാവ് ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ലിവര്‍പൂളിനു സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് മരിച്ചത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേരുന്നുണ്ടെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

◾ഇറാനില്‍ ഹിജാബ് വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തിയ മതകാര്യ പൊലീസിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി.

നിര്യാതരായി

◾തിരുവല്ല : രാമൻചിറ  കുന്നു പറമ്പിൽ റിട്ടയേർഡ് ആവഡി ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥൻ ഡോ എൻ ഗോപിനാഥൻ നായർ (കുട്ടൻ 78 ) അന്തരിച്ചു. സംസ്കാരം ഇന്ന്  (തിങ്കൾ ) രാവിലെ 10 ന് ചെന്നൈ ടി നഗറിൽ നടക്കും ഭാര്യ പരേതയായ വി.കെ പൊന്നമ്മ മക്കൾ  ജോതിഷ്   , നിഷ   മരുമക്കൾ സിന്ധു . അരവിന്ദ്

◾തിരുമൂലപുരം : വാഴത്തറമലയിൽ റ്റിറ്റൊ വില്ലായിൽ വി എം തോമസിന്റെ (രാജൻ ) ഭാര്യ മോളിക്കുട്ടി തോമസ് (61) അന്തരിച്ചു. 

സംസ്കാരം ചൊവ്വാഴ്ച 12ന്  തിരുമൂലപുരം സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത കുറ്റപ്പുഴ തേക്കാട്ടിൽ കുടുംബാംഗമാണ്.

മക്കൾ : റ്റിറ്റൊ, ക്രിസ്റ്റീന
മരുമക്കൾ : സ്റ്റെഫി, ശരത്ത്.

AKSHAYA  Result 04/12/2022

*1 st Prize :*
Amount: ₹7,000,000/-
AA622228 

*Consolation Prize :*
Amount: ₹8,000/-
AB622228  AC622228  AD622228  AE622228  AF622228  AG622228  AH622228  AJ622228  AK622228  AL622228  AM622228 

*2 nd Prize :*
Amount: ₹500,000/-
AH498929 

*3 rd Prize :*
Amount: ₹100,000/-
AA823972  AB575819  AC994550  AD216784  AE915881  AF939011  AG574088  AH475873  AJ445512  AK587489  AL281212  AM439150 

*4 th Prize :*
Amount: ₹5,000/-
0008  2090  2318  2810  3094  3357  3828  4044  4361  4507  5461  6568  6838  7441  7750  8811  8927  9745 

*5 th Prize :*
Amount: ₹2,000/-
0028  3142  3929  6174  6364  8120  9959 

*6 th Prize :*
Amount: ₹1,000/-
0320  0605  0704  0829  1614  1958  2058  2691  3452  3850  3943  4024  4647  4814  5037  5308  5313  5838  5927  6411  7013  7275  7801  7841  9133  9255 

*7 th Prize :*
Amount: ₹500/-
0049  0114  0470  0793  0798  0841  1021  1042  1314  1467  1494  1581  1962  2105  2134  2213  2323  2344  2348  2392  2735  2906  3036  3059  3255  3396  3709  3799  4066  4075  4088  4108  4255  4258  4325  4445  4542  4643  4925  5453  5553  5620  5894  6040  6201  6561  6562  6828  7131  7185  7273  7304  7361  7386  7448  7480  7488  7867  7896  8343  8490  8672  8686  8964  9137  9171  9173  9308  9439  9593  9656  9983 

*8 th Prize :*
Amount: ₹100/-
0071  0131  0203  0205  0313  0380  0503  0517  0643  0680  0738  0850  1015  1089  1169  1344  1767  1788  1842  1860  1973  2059  2350  2428  2448  2503  2579  2755  2864  2865  2913  3042  3091  3098  3280  3300  3322  3526  3747  3765  3793  3840  3948  3949  4018  4072  4158  4368  4482  4512  4559  4576  4791  5020  5027  5093  5123  5137  5264  5348  5352  5442  5468  5514  5600  5637  5843  5909  5921  5936  5961  6016  6080  6089  6108  6129  6187  6497  6499  6591  6621  6653  6696  6880  6938  7010  7039  7089  7140  7202  7210  7235  7262  7328  7350  7412  7502  7575  7641  7646  7682  7700  7784  7808  7860  7935  7936  7966  8080  8396  8426  8568  8748  9151  9322  9389  9528  9701  9747  9780  9843  9882  9994 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.