പുതിയ വാർത്തകൾ.
|JACOB CHERIAN|
മോക്ക് ഡ്രില്ലിനിടയിൽ യുവാവിന്റെ മരണം:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം. നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
"കുഴഞ്ഞു വീണു മരിച്ചു എന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയം" ജോസഫ് എം പുതുശ്ശേരി .
◾വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം ദുരന്തനിവാരണ അതോറിറ്റി നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിനിടയിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മേധാവിയും, പത്തനംതിട്ട ജില്ലാ കലക്ടറും ദുരന്തം സംഭവിച്ചതിന്റെ സാഹചര്യം പരിശോധിച്ച് 15 ദിവസിക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷനംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകി.
കല്ലുപ്പാറ സ്വദേശി ബിനു സോമൻ - 34 ആണ് വ്യാഴാഴ്ച മോക്ഡ്രില്ലിൽ പങ്കെടുക്കുമ്പോൾ ചെളിയിൽ പുതഞ്ഞ് മുങ്ങിത്താണത്. അര മണിക്കൂറിന് ശേഷം ഫയർഫോഴ്സിന്റെ സ്കൂബ ടീം ബിനുവിനെ കരയക്കെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കയായിരുന്നു. യഥാസമയം ദുരന്തനിവാരണ സേന പ്രവർത്തിച്ചിരുന്നുവെങ്കിൽ ബിനുവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലുണ്ട്. മുൻകരുതൽ സ്വീകരിക്കാതെ നടത്തിയ മോക്ക്ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
ബിനുവിനെ മരണത്തിലേക്ക് നയിച്ച സംഭവം ബന്ധപ്പെട്ട സംവിധാനത്തിന്റെ ദയനീയ വീഴ്ചയാണെന്ന് മുൻ എം.എൽ.എയും കേരളാ കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ്.എം.പുതുശ്ശേരി ആരോപിച്ചു. ഒട്ടേറെ വകുപ്പുകൾ പങ്കാളകളായിരുന്നുവെങ്കിലും പരസ്പരം യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല.എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമാണ് നടപടി ആരംഭിക്കേണ്ടത്. ഒരാൾ നദിയിൽ മുങ്ങി താണ ശേഷമാണ് ബോട്ടും, മോട്ടോറുമൊക്കെ വെള്ളത്തിലിറക്കി തിരച്ചിൽ തുടങ്ങിയത്.ഈ കാലതാമസംരക്ഷാപ്രവർത്തനം നടത്തേണ്ട നിർണ്ണായക സമയമാണ് നഷ്ടപ്പെടുത്തിയത്. മാത്രവുമല്ല അപകടം നടന്ന ഇതേ സമയം സേന മറ്റൊരിടത്ത് പരിശീലനം നടത്തുകയായിരുന്നു. ഇതും ഏകോപനം ഇല്ലായ്മയാണ് തെളിയിക്കുന്നത്. സ്ഥലം തെരഞ്ഞെടുക്കുന്നതിൽ പോലും വീഴ്ച സംഭവിച്ചു. ആദ്യം നിശ്ചയിച്ച സ്ഥലം മാറ്റിയതായും അറിയുന്നു. ഇങ്ങനെ രക്ഷാദൗത്യത്തിന് പകരം ക്ഷണിച്ചു വരുത്തിയ ദുരന്തമായി മാറുകയായിരുന്നു.
വസ്തുത ഇതായിട്ടും ഡിപ്പാർട്ട്മെൻറിന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും, ബിനു ഡ്രില്ലിനിടെ കുഴഞ്ഞുവീണെന്നുമാണ് റവന്യൂ മന്ത്രി പ്രസ്താവിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു. വീഴ്ചകളൊക്കെ മറച്ചുവെച്ച് ആരെയൊക്കെയോ വെള്ളപൂശാനുള്ള മന്ത്രിയുടെ വ്യഗ്രത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മരണപ്പെട്ട ബിനു സോമന്റെ ആശ്രിതർക്ക് പരമാവധി ധനസഹായം നൽകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. എന്നാൽ
ബിനു സോമന്‍ മുങ്ങിമരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം. നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
മകരവിളക്ക് ജനുവരി 14 ന് - പൂജകൾക്കായി ശബരിമല നട തുറന്നു.
◾മകരവിളക്ക് പൂജകൾക്കായി ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല ക്ഷേത്രനട തുറന്നു. തുടർന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പസ്വാമിയെ ഭക്തജന സാന്നിദ്ധ്യം അറിയിച്ച ശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും, ഭസ്മവും നൽകി.
ഇന്ന് പുലർച്ചെ 3ന് നിർമ്മാല്യത്തിന് ശേഷം പൂജകൾക്ക് തുടക്കമായി. ജനുവരി 11നാണ് എരുമേലി പേട്ടതുള്ളൽ.12 ന് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടും.20ന് രാവിലെ 7 ന് മകരവിളക്ക് മഹോത്സവം പൂർത്തിയാക്കി നട അടയ്ക്കും.
ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ.
◾ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിട്ട് കാര്യമില്ലെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഓർമ്മിപ്പിച്ചു. വിഷയത്തിൽ ഇതുവരെ നടന്ന നടപടികൾ സർക്കാർ പുനഃപരിശോധിക്കാൻ തയ്യാറാവണം. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിലെത്താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലെന്നും, അങ്ങനെ വിചാരിച്ചാൽ അത് വെറും വ്യാമോഹമാണെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു.
◾60 വയസ്സ് കഴിഞ്ഞവരും, അനുബന്ധ രോഗങ്ങൾ ഉള്ളവരും, കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തിരമായി കരുതൽ ഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദ്ദേശിച്ചു.7000 പരിശോധനയാണ് നിലവിൽ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്നും, 474 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും മന്ത്രി വീണാ ജോർജ്ജ് യോഗത്തെ അറിയിച്ചു. ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും, നിലവിൽ 72 പേർ ആശുപത്രിയിലുള്ളതായും ആരോഗ്യ മന്ത്രി പറഞ്ഞു.
എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു.മരുന്നുകൾ, മാസ്ക്, പി.പി. ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് നിർദ്ദേശം നൽകി കഴിഞ്ഞു.
ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങൾ,എ.സി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭോചിതമായി മാസ്ക് wരിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയ തോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും, കരുതലും അനിവാര്യമാണെന്ന് മുയുമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി കെ.രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ,ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കലക്ടർമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
നിര്യാതരായി.
കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സഹോദരി സൂസി ജേക്കബ്
◾അയിരൂർ കുരുടാമണ്ണിൽ പരേതനായ കെ.എം.ജേക്കബിന്റെ (റിട്ട. ജനറൽ മാനേജർ -സതേൺ റയിൽവേ) ഭാര്യയും, കുമ്പനാട് കലമണ്ണിൽ പരേതനായ കെ.ഇ ഉമ്മൻ കശ്ശീശയുടെ മകളുമായ സൂസി ജേക്കബ് - 97 ആണ് വെല്ലൂരിൽ നിര്യാതയായത്.
സംസ്കാരം ജനുവരി 2 തിങ്കൾ രാവിലെ 11ന് വെല്ലൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷക്ക് ശേഷം ടോൾ ഗേറ്റ് സെമിത്തേരിയിൽ.മക്കൾ: ഡോ: സാറാ ഭട്ടാ ചാറ്റർജി (റിട്ട. സി.എം.സി വെല്ലൂർ), ഉമ്മൻ ജേക്കബ് (ജനറൽ മാനേജർ -എം.ആർ.എഫ് - ചെന്നൈ), ശോശാ തോമസ്.
മരുമക്കൾ: ഡോ: സുരഞ്ജൻ ഭട്ടാ ചാറ്റർജി (മുൻ ഡയറക്ടർ -സി.എം.സി - വെല്ലൂർ), മോൻസി ഉമ്മൻ, പി.ജി.തോമസ് (ഫിനാൻസ് മാനേജർ, മെഡിക്കൽ കോളജ് - പോണ്ടിച്ചേരി).
വിജയ.എസ്.പിള്ള
◾റിട്ട. പൂനൈ ഡിഫൻസ് ഉദ്യോഗസ്ഥ തിരുവല്ല വെൺപാല മാലിപ്പുറത്ത് വീട്ടിൽ വിജയ.എസ്.പിള്ള - 65 നിര്യാതയായി.
സംസ്കാരം നാളെ (1/1) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മുട്ടം പാട്ടത്തിൽ കുടുംബാംഗമാണ്
പരേതനായ ശശിധരൻ പിള്ളയാണ് ഭർത്താവ്. മകൻമഹേഷ്പിള്ള(പൂനെ)മരുമകൾ:രശ്മി.
ശ്രീവല്ലഭൻ നായർ
◾ആദ്യകാല സോഷ്യലിസ്റ്റ് നേതാവും, റിട്ട. ദേവസ്വം ജീവനക്കാരനുമായ തിരുവല്ല തുകലശ്ശേരി കളീയ്ക്കൽ വീട്ടിൽ ശ്രീവല്ലഭൻ നായർ - 104 നിര്യാതനായി.
സംസ്കാരം ഇന്ന് (31/12) രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: പത്മാവതിയമ്മ.
മക്കൾ: ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ, ഷൈലജ, സന്തോഷ് കുമാർ, ജയശ്രീ, സുരേഷ് കുമാർ, പരേതനായ ജയകുമാർ
ഹിന്ദു മതത്തിന്റെ വിശാലത ബി.ജെ.പിക്ക് ഉൾക്കൊള്ളാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
◾ആരാധാനാലയങ്ങളിൽ പോകുന്നതും, ചന്ദനക്കുറിയിടുന്നതും വർഗ്ഗീയതയുടെ അടയാളമല്ലെന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ.ആൻറണിയുടെ അഭിപ്രായം നാളിതുവരെ കോൺഗ്രസ് അൻവർത്തിച്ചു വന്ന പൊതു രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് സുധാകരൻ പറഞ്ഞു. വർഗ്ഗീയ ചിന്താഗതികൾ ഗ്രസിച്ച വിഷലിപ്തമായ മനസ്സിനെയാണ് കോൺഗ്രസ് എന്നും ശക്തിയായി എതിർത്തിട്ടുള്ളത്.മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.മത സൗഹാർദ്ദം നില നിർത്തി ഭാരതത്തിന്റെ മതേതരത്വവും, അസ്തിത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതു കൊണ്ട് തന്നെ ആചാരത്തിന്റെ പേരിൽ ആരെയും മാറ്റിനിർത്താൻ ഞങ്ങൾക്കാവില്ല. പള്ളികളിലും, ക്ഷേത്രങ്ങളിലും പോകുന്നതു കൊണ്ട് ആരും വർഗീയ വാദികളാവുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയും , വൈവിധ്യവും, ഒരു പോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോൺഗ്രസിന് ജാതി, മതം, ഭാഷ, വർഗ്ഗം, വർണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് കാണാനാവില്ല.എന്നാൽ വിശ്വാസികൾക്ക് വർഗ്ഗീയ നിറം നൽകി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് ബി.ജെ.പിക്കും സി.പി.എമ്മിനും ഉള്ളത്. ഹിന്ദു മതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബി.ജെ.പിക്ക് ആ മതം ഇൾക്കൊള്ളുന്ന വിശാലമനസ്കത ഉൾക്കൊള്ളാൻ ഒരിക്കലും കഴിയില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു
ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
◾ലോകം പുതുവല്‍സരത്തിലേക്ക്. ഇന്നു രാത്രി പുതുവല്‍സരാഘോഷങ്ങള്‍. നഗരങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അര്‍ധരാത്രിയോടെ കൂറ്റന്‍ പാപ്പാഞ്ഞി കത്തിച്ചുകൊണ്ടാണ് 2022 നോടു വിടപറയുക.
അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണം.
◾അറുപതു കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്.
◾കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ടില്‍ തനിക്കു നിക്ഷേപമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ടു പേരുടെയും വരുമാന സ്രോതസ് വിവരങ്ങള്‍ പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ വിശദീകരിച്ചു.
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എം.എം ഹസന്‍ പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ സമരം അവസാനിപ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിപിഎം നേതാവ് ഡി ആര്‍ അനില്‍ രാജിവയ്ക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനിലിനെ കുരുതികൊടുത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
◾ കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടാന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൊണ്ടു കഴിയില്ല. കോണ്‍ഗ്രസിന്റേത് വര്‍ഗീയ പ്രീണന നയമാണെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല നഗരത്തിലെ രണ്ട് ഓഫീസുകളില്‍ രജിസ്റ്ററില്‍ ഒപ്പിട്ടു മുങ്ങിയ ജിവനക്കാര്‍ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി. മണ്ണു പരിവേഷണ ഓഫീസ്, ചേര്‍ത്തല നഗരസഭ കൃഷിഭവന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരില്‍ മൂന്നുപേരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.
◾റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വര്‍ഷത്തെ കാലതാമസം വരുത്തിയതുമൂലം 84 കാരിക്കു വാര്‍ധക്യകാല പെന്‍ഷന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വെള്ളറട സ്വദേശി പി.എ. സുഭാഷ് ബോസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനികിന്റെ ഉത്തരവ്.
◾പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഇന്നു ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ ആറുവരെ ഭാഗികമായും ആറു മുതല്‍ പുതുവത്സര ആഘോഷം കഴിയുംവരെ പൂര്‍ണമായും ഗതാഗതം നിയന്ത്രിക്കും.
◾നവമാധ്യമങ്ങളിലൂടെയുള്ള ട്രോളുകള്‍ അവഹേളനമായാല്‍ സൈബര്‍ കുറ്റകൃത്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് കെസിവൈഎം മലബാര്‍ മഹായുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയ പ്രകടനത്തിനുള്ള അവകാശം അവഹേളനമാകരുത്. വിദേശത്തുള്ളതിനേക്കാള്‍ മികച്ച അവസരം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നും യുവാക്കള്‍ തൊഴിലും വിദ്യാഭ്യാസവും തേടി വിദേശത്തേക്കു പോകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാം. കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിച്ചു നല്‍കും. വൈദ്യുത ബോര്‍ഡ് യോഗത്തിലാണു തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് തിരുവനന്തപുരം പട്ടത്തെ ചീഫ് എന്‍ജിനിയര്‍ ഓഫീസുമായി (ആര്‍ഇഇഎസ്) ബന്ധപ്പെടാം.
◾അടൂര്‍ നഗരസഭാ ചെയര്‍മാനായി സിപിഎം പരിഗണിക്കുന്ന കൗണ്‍സിലര്‍ക്കെതിരേ സിപിഎമ്മിലെത്തന്നെ ഒരു വിഭാഗം രംഗത്ത്. രണ്ടു വിജിലന്‍സ് കേസുകളിലെ പ്രതിയെ ചെയര്‍മാനാക്കുന്നതിനെതിരേ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി അയച്ചു.
പീഡനക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു
/◾പീഡനക്കേസ് പ്രതി വിലങ്ങുമായി പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു. കോട്ടൂര്‍കോണം സ്വദേശി വിഷ്ണു എന്ന പാക്കരനാണ് കൊല്ലം പാരിപ്പള്ളി പോലീസിന്റെ പിടിയില്‍നിന്നു മുങ്ങിയത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിലെ ശുചിമുറിയിലേക്കു പോയ ഇയാളെ പിന്നെ കണാനായില്ല.
◾കല്‍പറ്റയ്ക്കടുത്ത വാകേരിയില്‍ കടുവയെ മയക്കുവെടിവയ്ക്കാന്‍ ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടും. കടുവയെ പിടികൂടാന്‍ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.
◾മലപ്പുറത്ത് 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് എണ്‍പത് വര്‍ഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ. മൂന്നു ലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പീഡിപ്പിച്ചെന്നാണു കേസ്.
◾കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ട്രസ്റ്റ് വഴി കൂടുതല്‍ തുക സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 351.50 കോടി രൂപയാണ് ബിജെപിക്കു ലഭിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കുമായി ലഭിച്ച തുകയുടെ 72.17 ശതമാനം തുകയാണിത്. രണ്ടാം സ്ഥാനത്ത് 40 കോടി രൂപയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിയാണ്. കോണ്‍ഗ്രസിനു ലഭിച്ചത് 18.44 കോടി രൂപ മാത്രം. സമാജ് വാദി പാര്‍ട്ടിക്ക് 27 കോടി രൂപയും ആം ആദ്മി പാര്‍ട്ടിക്ക് 21.12 കോടി രൂപയും ലഭിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
◾ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണീഷ ശര്‍മ്മയെ കാമുകന്‍ നടന്‍ ഷീസാന്‍ ഖാന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് നടിയുടെ അമ്മ. അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇയാള്‍ സീരിയല്‍ സെറ്റില്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത പറഞ്ഞു. ഷീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് പതിനഞ്ചാം ദിവസമാണ് ഇരുവരും അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ ടൂണീഷ ആത്മഹത്യ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ മരണാനനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിറകേ, മുന്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കൊല്‍ക്കത്തയിലെ ഹൗറ – ജല്‍പായ് ഗുരി പാതയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ 7,800 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ദുഖകരമായ ദിനമാണെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിച്ചത്.
◾കാറപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനു ഗുരുതര പരിക്കുകളില്ലെന്നു ബിസിസിഐ. നെറ്റിയില്‍ രണ്ടു മുറിവുകളുണ്ട്. വലത് കാല്‍മുട്ടിലെ ലിഗമെന്റിനു പരിക്കുണ്ട്. വലതു കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
പെലെയുടെ സംസ്കാരം ചൊവ്വാഴ്ച
◾അന്തരിച്ച ലോക ഫുട്ബോളര്‍ പെലെയുടെ മൃതദേഹം ചൊവ്വാഴ്ച സാന്റോസിനടുത്തുള്ള മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക സെമിത്തേരിയില്‍ സംസ്‌കരിക്കും. തിങ്കളാഴ്ച രാവിലെ സാവോ പൗളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
സംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാകും പങ്കെടുക്കാനാകുക.
◾ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സിയായി ഇന്ത്യന്‍ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതാണ് രൂപക്ക് തിരിച്ചടിയായത്.
NIRMAL Result 30/12/2022
1 st Prize :
Amount: ₹7,000,000/-
NV806219
Consolation Prize :
Amount: ₹8,000/-
NN806219 NO806219 NP806219 NR806219 NS806219 NT806219 NU806219 NW806219 NX806219 NY806219 NZ806219
2 nd Prize :
Amount: ₹10,00,000/-
NS213114
3 rd Prize :
Amount: ₹100,000/-
NN114125 NO977217 NP493410 NR453295 NS623615 NT693413 NU420951 NV666412 NW502157 NX734141 NY708140 NZ313411
4 th Prize :
Amount: ₹5,000/-
0238 0605 0611 0824 1790 2762 3105 3311 5030 5249 5466 6138 6344 6894 7713 7827 8888 9300
5 th Prize :
Amount: ₹1,000/-
0009 0188 0501 0945 0961 1304 2233 2630 2876 3040 3112 3711 3876 4002 4723 4792 4825 5394 5726 5873 6069 6141 6440 6578 6990 7200 7517 7542 7623 7632 7961 8039 8743 9225 9367 9500
6 th Prize :
Amount: ₹500/-
0158 0325 0737 0752 0785 0858 1024 1230 1266 1639 1771 1796 1810 1828 2560 2624 2784 3085 3145 3199 3236 3284 3317 3831 3882 4494 4663 4761 4773 4892 5141 5176 5277 5329 5490 5551 5554 5693 5854 6039 6051 6214 6418 6493 6518 6533 6584 6860 6891 6928 7370 7376 7630 7860 7936 7982 8228 8239 8269 8448 8506 8818 8879 8940 9055 9183 9250 9267 9326 9398 9464 9569 9660 9700 9706 9794 9852 9861 9871
7 th Prize :
Amount: ₹100/-
0025 0058 0088 0097 0198 0348 0401 0421 0427 0518 0523 0542 0596 0648 0689 1038 1085 1087 1188 1195 1205 1287 1315 1400 1677 1705 1733 1737 1740 1754 1756 1821 1909 1957 2308 2401 2443 2503 2557 2646 2802 2834 2951 3056 3064 3099 3276 3299 3442 3489 3494 3509 3526 3916 3918 4000 4069 4215 4290 4355 4409 4562 4594 4806 4808 4982 4986 4994 5139 5365 5414 5575 5658 5666 5695 5760 5780 5789 5814 6235 6321 6383 6543 6566 6567 6676 6682 6756 6917 6940 7168 7229 7359 7523 7820 7823 7870 7943 8019 8217 8260 8268 8443 8550 8565 8662 8765 8809 8937 8974 9070 9147 9214 9289 9342 9526 9559 9608 9644 9726 9792 9827
editing: KURIAKOSE NIRANAM
Comments
Post a Comment
Thanks