പുതിയ വാർത്തകൾ ഒറ്റനോട്ടത്തിൽ.

 |JACOB CHERIAN|




മോക്ക് ഡ്രില്ലിൽ ഒഴിവാക്കാമായിരുന്ന യുവാവിന്റെ മരണം ഒരു കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കി.എം ഡി ആർ എഫിന് നാണക്കേടും.

തിരുവല്ല - എൻ ഡി ആർ എഫ് മണിമലയാറ്റിൽ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ മുങ്ങിത്താണു അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ആയിരുന്ന യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34) ആണ് മരിച്ചത്. മോക്ഡ്രില്ലിൽ പങ്കെടുക്കുമ്പോൾ ആണ് ബിനു ചെളിയിൽ പുതഞ്ഞു മുങ്ങിത്താണത് . അരമണിക്കൂറിനു ശേഷം ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.ശരിയായ രീതിയിലുള്ള പരിശീലനം ഇല്ലാതെയാണ് മോക്ക് ഡ്രിൽ നടത്തിയത്.അപകടത്തിന്റെ വീഡിയോ കാണാം -

കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

◾ചൈന ,ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും. എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. യാത്രക്ക് 72 മണിക്കൂർ മുമ്പാണ് എയർ ന്നുവിധ റജിസ്ട്രേഷൻ നടത്തേണ്ടത്. ജനുവരി പകുതിയോടെ കോവിഡ് കേസുകൾ കൂടുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾക്ക് തയ്യാറായത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു. നൂറു വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടു ദിവസംമുന്പ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു.നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മകരവിളക്കിന് ശബരിമല നട ഇന്ന് തുറക്കും.

◾മകരവിളക്ക് കലോത്സവ കാലമായി-ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്oരര് രാജീവര് നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകാ യാത്രയാക്കും. മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയികം അതിനു ശേഷം ഭക്തർക്ക് പതിനെട്ടാം പടി കയറാനാകും. ഇന്ന് പ്രത്യേക പൂജ ഉണ്ടാകില്ല. മകരവിളക്ക് തീർത്ഥാടന കാലത്തെ പൂജകൾ 31 ന് പുലർച്ചെ 3ന് നിർമാല്യത്തിന് ശേഷം തുടങ്ങും ജനുവരി 14നാണ് മകരവിളക്ക്.മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18 ന് പൂർത്തിയാക്കും.19 ന് തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും.20ന് രാവിലെ 7 ന് നട അടയ്ക്കും.

ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ഹൗസ് ബോട്ട് മുങ്ങി - ഒരാൾ മരിച്ചു.

◾ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡി -55 ആണ് മരിച്ചത്. മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പടെ 4 പേരെ ബോട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തി.വ്വാഴാഴ്ച പുലർച്ചെ 6നായിരുന്നു സംഭവം.ജെട്ടിയിൽ നിർത്തിയിട്ട ഹൗസ് ബോട്ടാണ് മുങ്ങിയത്. വെള്ളം കയറി തുടങ്ങിയപ്പോൾ മറ്റു ബോട്ടിലെ ജീവനക്കാരെത്തി ഇവരെ പുറത്തെടുത്തു. ബോട്ടിലുണ്ടായിരുന്ന 5 പേരെയും ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.മററ് 4 പേരും ആശുപത്രിയിൽ ചികിത്സയിലാണ്

ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു.

◾ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

 കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.

നിര്യാതരായി

അഡ്വ.പി.എസ്.ലളിത് കുമാർ നായർ. 

◾കുറ്റൂർ തലയാർ പുത്തൻപുരയിൽ പരേതനായ റിട്ട. ക്യാപ്റ്റൻ സദാശിവൻ നായരുടെ മകൻ അഡ്വ.പി.എസ്.ലളിത് കുമാർ നായർ - 53 നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം ജനുവരി 3 രാവിലെ 9 ന്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കൗൺസിലംഗമായിരുന്നു. സി.പി.ഐ മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും, കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, തലയാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.പാട്ടപ്പറമ്പിൽ പുത്തൻപുരയിൽ കൃഷ്ണകുമാരിയമ്മ മാതാവും, നെടുംപ്രയാർ ചെറിയത്ത് കുടുംബാംഗം ബിന്ദു ഭാര്യയുമാണ്.അബിതാ ലക്ഷ്മി (എഞ്ചിനീയർ ), ആദിത്യ ലക്ഷ്മി ( ബിരുദ വിദ്യാർത്ഥിനി ) എന്നിവരാണ് മക്കൾ.

കുഴഞ്ഞുവീണു മരിക്കുന്നത് ഒഴിവാക്കാം.കോവിഡ് ആർ ടി പി സി ആർ കിറ്റ് ഇന്ത്യക്കുവേണ്ടി കണ്ടെത്തിയ Netsurf My Lab -ന്റെ ആയുർവേദ ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇത് വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക.

◾തിരുവല്ല പെരിങ്ങോൾ കിഴക്കേടത്ത് വീട്ടിൽ എം.ഗോപിനാഥ പ്രഭു - 87 നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ: കാവുംഭാഗം തൈപ്പറമ്പിൽ കുടുംബാംഗം വിലാസിനി.ജി.പ്രഭു .മക്കൾ: പ്രതീഷ്.ജി.പ്രഭു (കോ-ഓപ്പറേറ്റീവ് ബാങ്ക് - കാവുംഭാഗം), അഡ്വ.ജ്യോതി.ജി.പ്രഭു (എറണാകുളം എ.ജി.സി ഓഫീസ്), അശോക് .ജി.പ്രഭു (ദേശം മീഡിയ തിരുവല്ല) മരുമക്കൾ: രാജേഷ്. ജി. കമ്മത്ത് (ജി.എൽ.പി.എസ് -കോടംതുരുത്ത് ), ജയശ്രീ ( ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് - റാന്നി )

◾തിരുവല്ല ചാത്തങ്കരി കോടിയ്ക്കൽ നിഷാ ഭവനിൽ കെ.എ. ഏബ്രഹാമിന്റെയും

അന്നമ്മയുടെയും മകളും, ചെങ്ങന്നൂർ വാഴാർ മംഗലം തോന്നിൽ കണ്ടത്തിൽ റവ.മാത്യു ജേക്കബിന്റെ ഭാര്യയുമായ നിഷ-32 ലണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

◾തിരുവല്ല: കാരയ്ക്കൽ കളത്തിൽ വാലയിൽ  മീനാക്ഷിയമ്മ- 100 അന്തരിച്ചു.

സംസ്കാരം ഇന്ന് (30/12) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. പരേതനായ പത്മനാഭനാണ് ഭർത്താവ്. മക്കൾ: തമ്പി ,കൃഷ്ണൻകുട്ടി ,ശിവരാമൻ. മരുമക്കൾ: ശ്യാമള, രാധ, ലളിത '

പോപ്പുലർ ഫ്രണ്ട് -നാലുപേർ അറസ്റ്റിലായി.

◾പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നാലു പേര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊച്ചിയില്‍ ഒരാളേയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, സഹോദരന്‍ സുധീര്‍, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരും കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്കുമാണ് പിടിയിലായത്. സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

◾സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും പ്ലസ് ടു പരീക്ഷ ഏപ്രില്‍ അഞ്ചിനും അവസാനിക്കും. രാവിലെ പത്തര മുതലാണു പരീക്ഷ.

◾കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണവുമായി കൊറിയന്‍ എംബസി അധികൃതര്‍ കോഴിക്കോടെത്തി. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥര്‍ യുവതിയുമായി സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവതി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്.

പൂർണമായി ഓൺലൈൻ ആകും.

◾നഗരസഭകളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. മേയേഴ്സ് കൗണ്‍സിലും ചെയര്‍മാന്‍ ചേംബറും കിലയും കെ.എം.സി.എസ്.യുവും ചേര്‍ന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചിട്ടും ഗവര്‍ണര്‍ അഭിഭാഷകനെ നിയോഗിച്ചില്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ നാലാഴ്ചത്തെ സാവകാശം തേടിയിട്ടുണ്ട്. പുനര്‍നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കേരളം കക്ഷി ചേരും.

◾സുപ്രീം കോടതിയിലെ ബഫര്‍സോണ്‍ കേസില്‍ കേരളം കക്ഷി ചേരാനുള്ള വിവരങ്ങള്‍ അഡ്വക്കറ്റ് ജനറലിനു കൈമാറി. വനം മേധാവിയുടെ സത്യവാങ്മൂലവും കൈമാറി. അഞ്ചാം തീയതി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാനാണു ധാരണ.

◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ആരോപണവും തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിക്കു എറണാകുളം ജില്ലയിലെ നേതാക്കളെ പഴിച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ചയാകും.

◾പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കത്തിക്കാന്‍ ഒരുക്കുന്ന 60 അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞിക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസ് എത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ആര്‍ക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നു കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.

പുതുവത്സര ആഘോഷത്തിന് നിയന്ത്രണങ്ങൾ.

◾പുതുവത്സരാഘോഷം കൈവിട്ടു പോകരുതെന്ന് പോലീസ്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ലഹരി ഇടപാടുകള്‍, സ്പിരിറ്റ് കടത്ത് തുടങ്ങിയവ കണ്ടുപിടിക്കാന്‍ വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി.

കോട്ടയം ജില്ലാ പഞ്ചായത്ത് സിപിഎമ്മിന്.

◾കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എം സിപിഎമ്മിനു വിട്ടുകൊടുക്കും. കേരള കോണ്‍ഗ്രസ് എം പ്രതിനിധി നിര്‍മല ജിമ്മി അടുത്ത ദിവസം രാജിവയ്ക്കും. ഇടതുമുന്നണി ധാരണയനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വര്‍ഷം സിപിഎമ്മിനാണ്.

◾റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്ളോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണമാണു കേരളം വിഷയമാക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി ലഭിച്ചിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.

ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് യുവാവ് അറസ്റ്റിൽ.

◾സ്ത്രീകളുടെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി ചങ്ങാത്തമുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37 ) യാണ് നെയ്യാര്‍ ഡാം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലാണു പ്രതി വ്യാജ അക്കൗണ്ട് തുടങ്ങി യുവതികളുമായി ചങ്ങാത്തമുണ്ടാക്കിയത്.

◾വധശ്രമക്കേസില്‍ ഗുണ്ടാ നേതാവ് കടവി രഞ്ജിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് 17 കൊല്ലം തടവുശിക്ഷ. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കടവി രഞ്ജിത്ത്, സജേഷ്, അനില്‍ എന്നിവരെയാണ് തൃശൂര്‍ ജില്ലാ കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവന്‍ ദൊരൈബാബുവിന്റെ വീട്ടിലെത്തിയ അളിയന്‍ സന്ദീപിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണു ശിക്ഷ.

വായ്പ തിരിച്ചടയ്ക്കുന്നതിൽ ഇസാഫ് ബാങ്ക് ഗുണ്ടകളെ ഏർപ്പെടുത്തിയതായി പരാതി.

◾വായ്പാ തിരിച്ചടവ് മുടങ്ങിയതു പിരിച്ചെടുക്കാന്‍ ബാങ്ക് നിയോഗിച്ച ഗുണ്ടാസംഘം വീട് അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച യുവാവിന്റെ കൈവിരല്‍ വെട്ടുകയും ചെയ്തു. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് രഞ്ജിത്തിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇസാഫ് ബാങ്കിന്റെ മണര്‍കാട് ശാഖ നിയോഗിച്ച അക്രമികളാണെന്നാണ് രഞ്ജിത്തിന്റെ പരാതി.

◾കണ്ണൂരില്‍ ആദിവാസി യുവാവിനെ കുത്തിക്കൊന്നു. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) വാണ് കുത്തേറ്റു മരിച്ചത്.

◾മാവൂരില്‍ മോക്ഡ്രില്ലിനുശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിയെ പഞ്ചായത്തംഗം പീഡിപ്പിച്ചു. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

◾വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയവരക്കുറിച്ചു തുമ്പില്ലാതെ പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

◾ചെലവു ചുരുക്കാന്‍ പാര്‍ട്ടി ചെലവിലുള്ള വിമാനയാത്രകള്‍ കുറയ്ക്കണമെന്ന് എഐസിസി. 1,400 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റിന്റെ പണമേ തരൂവെന്ന് എഐസിസി സെക്രട്ടറിമാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. മാസം രണ്ടു തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കു. എംപി മാര്‍ സര്‍ക്കാരിന്റെ വിമാനയാത്ര സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ചൈനീസ് യുവതിയെ ചാര കേസിൽ പിടികൂടി

◾ചൈനീസ് ചാരവനിതയെ ബിഹാറില്‍ പിടികൂടി. ദലൈലാമയുടെ ചടങ്ങ് നടക്കാനിരിക്കെ ഗയയില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ കണ്ടത്. യുവതിയെ ബിഹാര്‍ പൊലീസും കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്.

◾രാഹുല്‍ഗാന്ധി 2020 മുതല്‍ 113 തവണ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് സിആര്‍പിഎഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടെന്ന എഐസിസിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. സിആര്‍പിഎഫ് വിശദീകരിച്ചു.

◾ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോഗേന്ദ്ര സിംഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയുംകൊണ്ട് ഒളിച്ചോടി. പെണ്‍കുട്ടിയുടെ അച്ഛനായ ചെറുകിട കച്ചവടക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മൂന്നു ദിവസമായി പെണ്‍കുട്ടിയുമായി ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

റഷ്യയുടെ മിസൈല്‍ ആക്രമണം

◾യുക്രെയിനിലെ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. റഷ്യ തൊടുത്ത 54 മിസൈലുകളെ തങ്ങള്‍ തകര്‍ത്തെന്നു യുക്രെയിന്‍ പട്ടാളം അവകാശപ്പെട്ടു. റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രെയിന്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

◾അന്തര്‍ സര്‍വ്വകലാശാല ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊടകര സഹൃദയ കോളജിലെ വിദ്യാര്‍ത്ഥി ജീവന്‍ ജോസഫിനെ പങ്കെടുപ്പിക്കണമെന്ന് കോഴിക്കോട് ജില്ല കോടതി ഉത്തരവിട്ടു. ഒന്നാം സ്ഥാനം നേടിയിട്ടും മല്‍സരത്തില്‍നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിനിര്‍ത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

KARUNYA PLUS  Result 29/12/2022

1 st Prize :

Amount: ₹8,000,000/-

PB769265  

Consolation Prize :

Amount: ₹8,000/-

PA769265  PC769265  PD769265  PE769265  PF769265  PG769265  PH769265  PJ769265  PK769265  PL769265  PM769265  

2 nd Prize :

Amount: ₹10,00,000/-

PA954199  

3 rd Prize : 

Amount: ₹100,000/-

PA964981  PB679117  PC282043  PD440480  PE986928  PF850612  PG204217  PH772017  PJ373578  PK657641  PL200792  PM749852  

4 th Prize :

Amount: ₹5,000/-

0695  0770  2932  3299  3920  4411  6639  7260  7436  7917  8039  8083  8086  8496  8806  8960  9248  9517  

5 th Prize :

Amount: ₹1,000/-

0139  0403  1549  1712  2376  2438  2548  2965  3281  3426  3858  3872  4059  4827  5026  5139  5413  5482  5519  5616  5646  6466  6754  7239  7444  7485  7854  8003  8553  8626  8662  8824  8965  9069  

6 th Prize :

Amount: ₹500/-

0055  0192  0203  0328  0424  0507  1511  1540  1585  1690  1881  1911  1985  2069  2071  2239  2392  2434  2692  2852  2938  3210  3373  3374  3377  3659  3707  3905  4251  4362  4443  4589  4613  4715  4776  4804  4867  4900  5167  5216  5359  5579  5588  5693  5702  5857  6241  6433  6556  6604  6643  6711  6741  7115  7144  7269  7329  7366  7548  7693  7725  7789  7899  8005  8088  8171  8334  8542  8628  8631  8939  9121  9152  9321  9348  9552  9760  9831  9848  9901  

7 th Prize :

Amount: ₹100/-

0010  0170  0211  0393  0529  0534  0581  0614  0641  0707  1089  1107  1129  1207  1211  1262  1375  1453  1672  1764  1949  1950  2165  2178  2214  2220  2346  2407  2457  2617  2629  2686  2708  2722  2735  2783  2933  2972  2998  3114  3261  3309  3376  3482  3662  3731  3814  3878  3984  4119  4339  4345  4347  4460  4780  4797  4818  4856  4911  5014  5054  5075  5152  5249  5252  5467  5496  5555  5909  5954  5962  6016  6032  6173  6179  6223  6232  6294  6449  6476  6518  6663  6712  6716  6899  6924  6956  6965  7198  7211  7384  7422  7516  7643  7689  7761  7786  7812  7816  7849  7970  7981  8124  8519  8563  8710  8717  8841  9037  9112  9115  9189  9312  9313  9351  9448  9471  9549  9593  9663  9709  9726  9758  9787  9925  9954  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.