പുതിയ വാർത്തകൾ കാണാം
|JACOB CHERIAN|
ചക്കുളത്തുകാവ് പൊങ്കാല Dec-7 ന്
നീരേറ്റുപുറം : ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ നീരേറ്റുപുറം ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവം ഡിസംബർ 7 ന് നടക്കും.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ
മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരിഎന്നിവർ മൂല കുടുംബത്തിലെ നിലവറയിൽ കെടാതെ സൂക്ഷിച്ചിട്ടുള്ള നിലവിളക്കിൽ നിന്നുള്ള ദീപം പകർന്നു നൽകും. ഈ ദീപം ക്ഷേത്രനടയിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് രാവിലെ 9 ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നൽകും. ക്ഷേത്രം ട്രസ്റ്റികളും, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്.ബി.നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും.
സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സുരേഷ് ഗോപി എം .പി പൊങ്കാല ഉദ്ഘാടനം ചെയ്യും.കൊടിക്കുന്നിൽ സുരേഷ് എം.പി, ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും.ക്ഷേത്ര അങ്കണത്തിൽ പുതുതായി നിർമ്മിച്ചിട്ടുള്ള ആനക്കൊട്ടിലിന്റെ സമർപ്പണം അടൂർ മനോജ് പണിക്കർ ശ്രീശൈലം നിർവ്വഹിക്കും.ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരും, മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത്.ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ക്ഷേത്ര മേൽശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും, ഉച്ച ദീപാരാധനയും നടക്കും.
വൈകിട്ട് 5ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി.പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.തോമസ്.കെ.തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.രാധാകഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. വെസ്റ്റ് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി .ബി.നായർ, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വറുഗീസ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ജോർജ്ജ്, വാർഡ് മെമ്പർ കൊച്ചുമോൾ ഉത്തമൻ, അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, മാനേജർ സത്യൻ, ഉത്സവ കമ്മറ്റി പ്രസിഡന്റ് എം.പി .രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെൻററുകളിൽ ആയിരത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താൽക്കാലിക ശൗചാലയങ്ങളും ഒരുക്കും.പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും, ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
◾നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.
◾വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കേന്ദ്രസേനയുടെകാര്യത്തില്‍ കോടതിയാണു തീരുമാനമെടുക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും
◾ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസേനയെ വിളിച്ചുവരുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തതാണ് വിഴിഞ്ഞത്തെ പ്രശ്നം വഷളാക്കിയത്. ഗീര്‍വാണത്തിനും മാസ് ഡയലോഗുകള്‍ക്കും ഒരു കുറവുമില്ല. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും മുരളീധരന്‍.
യുക്രൈൻ സ്വദേശികളായ വൈദികരെ റഷ്യൻ സേന ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍.
കീവ്: യുക്രൈനിലെ ബെർഡിയാൻസ്കിലിൽ നിന്നും റഷ്യൻ സേന ബന്ധികളാക്കിയ രണ്ട് കത്തോലിക്ക വൈദികർ ക്രൂരമായ പീഡനമുറകളിലൂടെ കടന്നു പോവുകയാണെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നു. നേറ്റിവിറ്റി ഓഫ് ദ ബ്ലെസ്ഡ് വെർജിൻ മേരി ദേവാലയത്തിന്റെ ചുമതലയുള്ള
ഫാ. ബോധാൻ ഗലേറ്റ, ഫാ. ഇവാൻ ലെവിസ്റ്റ്കി എന്നീ വൈദികരെയാണ്, ആയുധങ്ങളും യുക്രൈന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും സൂക്ഷിച്ചുവെച്ചുവെന്ന ആരോപണം ഉന്നയിച്ച് നവംബർ 16 തീയതി റഷ്യൻ സേന കസ്റ്റഡിയിലെടുത്തത്. സംഭവത്തെ യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ശക്തമായ ഭാഷയിൽ അപലപിച്ചു.
ബാങ്കിലെ പണം.കോഴിക്കോട് കോർപ്പറേഷൻ ഇരുട്ടിൽ തപ്പുന്നു.
◾ബാങ്കില്‍ എത്ര പണമുണ്ടെന്ന് ഒരു കണക്കും വിവരവുമില്ലാതെ കോഴിക്കോട് കോര്‍പറേഷന്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍നിന്ന് നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷം രൂപയെന്നാണു കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞത്. എന്നാല്‍ ബാങ്ക് മാനേജരായിരുന്ന റെജില്‍ തട്ടിയെടുത്തത് 12 കോടി രൂപയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് പറയുന്നു. കോര്‍പറേഷന്റെ അക്കൗണ്ടിനു പുറമെ, മറ്റ് അക്കൗണ്ടുകളില്‍ നിന്നുള്ള തുകകളും റെജില്‍ തട്ടിയെടുത്തിട്ടുണ്ട്. പരിശോധനകള്‍ തുടരുകയാണ്. കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണം എത്രയെന്നു മാസംതോറും പരിശോധിച്ചു തിട്ടപ്പെടുത്താതിരുന്നതു ഗുരുതര വീഴ്ചയാണ്.
◾പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
◾ക്രൈംബ്രാഞ്ച് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ സഹോദരനാണെന്നു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതെന്ന് കേസിലെ മുഖ്യസാക്ഷി പ്രശാന്ത്. കോടതിയില്‍ ഹാജരായപ്പോഴാണ് രഹസ്യമൊഴി മാറ്റിപ്പറഞ്ഞത്. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് മൊഴി നല്‍കിയിരുന്നത്.
ശശി തരൂരിനെ കോൺഗ്രസുകാർ വരിഞ്ഞു കെട്ടുന്നു.
◾കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ അങ്കക്കലിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ശശരി തരൂരിന്റെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിപാടികളെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാര്‍ പറയുന്നത്. കെപിസിസിക്കു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കോട്ടയത്തു യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ശശി തരൂര്‍ ഇന്നു പ്രസംഗിക്കുന്നത്. പങ്കെടുക്കില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചുര്‍ രാധാകൃഷ്ണനും പറഞ്ഞു. പരിപാടികള്‍ അറിയിച്ച് അനുമതി നേടണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. പത്തനംതിട്ടയില്‍ നാളെയാണു ശശി തരൂരിന്റെ പരിപാടി. എന്നാല്‍ തന്റെ ഓഫീസില്‍നിന്ന് വിവരം അറിയിച്ചിരുന്നെന്നു ശശി തരൂര്‍ പ്രതികരിച്ചു.
◾ശശി തരൂരിനെ പിന്തുണച്ച മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു ഷാജി. ശശി തരൂരിന് മലപ്പുറത്തു സ്വീകരണം നല്‍കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പൊന്നാനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നു പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കെപിസിസി അംഗത്വം മരവപ്പിച്ചതെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.
◾തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’ കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നല്‍കിയത്.
◾ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സൗകര്യത്തിനായി കാത്തിരുന്ന കഴക്കൂട്ടം എലവേറ്റഡ് ഹൈവേ തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരിപ്പാതയാണിത്. 2.71 കിലോമീറ്ററാണ് നാലുവരിപ്പാതയുടെ നീളം. ദേശീയപാത 66 ന്റെ ഭാഗമായുള്ള ഈ പാത തുറന്നതോടെ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാകും. ദേശീയപാത അതോറിറ്റി 200 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്.
◾നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ടുള്ള തീര്‍ത്ഥാടകന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍. ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറോടും എസ്പിയോടും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.
◾ഫിറ്റ്നസ് ടെസ്റ്റിന്റെ തുക ആയിരം രൂപയില്‍നിന്ന് 13,500 രൂപയാക്കി വര്‍ധിപ്പിച്ചതു തടഞ്ഞ കോടതി ഉത്തരവു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുകയാണെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
ഫാ. ഡോ. എ.അടപ്പൂര്‍ അന്തരിച്ചു.
◾ദാര്‍ശനികനും എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. ഡോ. എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് കോഴിക്കോട് ക്രൈസ്റ്റ് ഹാളിനു സമീപത്തെ ക്രിസ്തുരാജ പള്ളിയില്‍.
◾ജയിലുകളില്‍ കാലാനുസരണമായ മാറ്റമുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ജയിലെന്ന സങ്കല്‍പം മാറി. ജയില്‍ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയില്‍ മാറിയെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.
◾കുമളിക്കു സമീപം മുരുക്കടിയില്‍ ഇരുമ്പു കോണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്.
◾ഇടുക്കി വണ്ടിപ്പെരിയാറില്‍ വൈദ്യുതി പോസ്റ്റില്‍ ചാരിയ കോണിയില്‍ കയറി തെരുവു വിളക്കുകള്‍ ഓഫ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മ്ളാമല ചാത്തനാട്ട് വീട്ടില്‍ സലി മോന്‍ (48) ആണ് മരിച്ചത്. വഴിവിളക്ക് തെളിക്കാന്‍ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോന്‍.
◾ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ദോഹയില്‍ മരിച്ചു. അഡ്വ. ജോണി മാത്യൂവിന്റെയും നിഷിയുടേയും മകനാണ്.
◾അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ നാലരയ്ക്ക് ഷോളയൂര്‍ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനാണു കൊല്ലപ്പെട്ടത്. ശുചിമുറിയില്ലാത്ത വീട്ടില്‍നിന്നു രാത്രി പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് ഒറ്റയാനു മുന്നില്‍ അകപ്പെട്ടത്.
◾കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ ബംഗാള്‍ സ്വദേശിനിക്കു നടുറോഡില്‍ വെട്ടേറ്റു. അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. കലൂര്‍ ആസാദ് റോഡില്‍ സന്ധ്യ എന്ന യുവതിക്കാണു വെട്ടേറ്റത്. മുന്‍ കാമുകന്‍ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം.
◾മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി കോളജ് ഹോസ്റ്റലുകളില്‍നിന്നു മൊബൈലുകളും ലാപ് ടോപ്പുകളും കവര്‍ന്ന കേസില്‍ രണ്ടു കൗമാരക്കാരെ പൊലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കഴക്കൂട്ടം കരിയില്‍ സ്വദേശി സുജിത്തും (19) ആണ് പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്.
◾വീട്ടമ്മയെ ബലാത്സംഗംചെയ്ത് 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാര്‍ (45) എന്ന പ്രദീപിനെയാണ് വടക്കഞ്ചേരി പൊലീസ് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2000 ലായിരുന്നു കേസിനാസ്പദമായ സംഭവം.
◾സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്റണിയെ അറസ്റ്റു ചെയ്തു. കുമളി പൊലീസാണ് അറസ്റ്റു ചെയ്തത്.
◾തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. ഇക്കാര്യം ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
◾ഡല്‍ഹി എയിംസിലെ സര്‍വര്‍ ഹാക്കിംഗ് വിദേശത്തുനിന്നാണെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. നവംബര്‍ 23 ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നത്. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനില്‍. 20 ദിവസം രാജസ്ഥാനിലുടെയാണു യാത്ര. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെയാണ് യാത്രയുമായി രാഹുല്‍ എത്തുന്നത്.
◾കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന്. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തില്‍ സോണിയാ ഗാന്ധി അറിയിക്കും.
◾ഛത്തിസ്ഗഡ് നിയമസഭ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള സംവരണം 76 ശതമാനമാക്കി ഉയര്‍ത്തി. ഇതിനായി രണ്ടു ഭേദഗതി ബില്ലുകള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി.
◾ബംഗാളിലെ കിഴക്കന്‍ മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഭിഷേക് ബാനര്‍ജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കര്‍ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കും കോടതി നോട്ടീസുണ്ട്.
◾സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു തിരുവനന്തപുരത്തു തുടക്കം. ആദ്യ സ്വര്‍ണം പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദ് സ്വന്തമാക്കി. 3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തിലാണു സ്വര്‍ണം നേടിയത്. നാട്ടിലെ ക്ലബ് സ്പോണ്‍സര്‍ ചെയ്ത സ്പൈക്കു ധരിച്ച് ഓടിയാണ് സ്വര്‍ണം നേടിയത്.
◾ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലണ്ട്സ് യുഎസ്എയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ആസ്ട്രേലിയയുമായി ഏറ്റുമുട്ടും. അട്ടിമറികള്‍ സംഭവിക്കാതെ നെതര്‍ലണ്ട്സും അര്‍ജന്റീനയും ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് ആരാധകപക്ഷം.
◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39,560 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1800 ഡോളര്‍ കടന്നിരുന്നു. യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത കൂടുതല്‍ സുരക്ഷിതമായ നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.42, പൗണ്ട് – 100.15, യൂറോ – 85.80, സ്വിസ് ഫ്രാങ്ക് – 86.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.33, ബഹറിന്‍ ദിനാര്‍ – 215.98, കുവൈത്ത് ദിനാര്‍ -265.63, ഒമാനി റിയാല്‍ – 211.21, സൗദി റിയാല്‍ – 21.66, യു.എ.ഇ ദിര്‍ഹം – 22.17, ഖത്തര്‍ റിയാല്‍ – 22.36, കനേഡിയന്‍ ഡോളര്‍ – 60.33.
KARUNYA Result 03/12/2022
*1 st Prize :*
Amount: ₹80,00,000/-
KG473297
*Consolation Prize :*
Amount: ₹8,000/-
KA473297 KB473297 KC473297 KD473297 KE473297 KF473297 KH473297 KJ473297 KK473297 KL473297 KM473297
*2 nd Prize :*
Amount: ₹5,00,000/-
KG144844
*3 rd Prize :*
Amount: ₹100,000/-
KA774180 KB226137 KC653826 KD570967 KE694305 KF739915 KG975408 KH801702 KJ146926 KK465706 KL612524 KM910326
*4 th Prize :*
Amount: ₹5,000/-
0393 0913 1640 2109 2360 2887 4310 5067 5440 5725 5788 5849 6870 7226 7423 8008 8421 9522
*5 th Prize :*
Amount: ₹2,000/-
0153 0219 1362 4188 5119 5861 6548 6598 7451 9548
*6 th Prize :*
Amount: ₹1,000/-
0232 2203 2526 3223 3442 4102 4344 5687 6111 6613 6947 6950 7387 8576
*7 th Prize :*
Amount: ₹500/-
0047 0167 0245 0335 0378 0759 0784 0815 1022 1092 1230 1261 1279 1920 2028 2463 2479 2564 2689 3162 3164 3203 3344 3406 3510 3566 3721 3864 4189 4314 4326 4333 4380 4601 4641 4779 4994 5122 5196 5200 5352 5464 5497 5501 5848 6024 6057 6396 6422 6485 6564 6604 6637 6725 6802 6988 7132 7235 7243 7403 7471 7660 7879 7933 7953 8069 8129 8137 8322 8451 8660 8692 8863 9042 9194 9359 9360 9431 9658 9846
*8 th Prize :*
Amount: ₹100/-
0002 0013 0026 0037 0109 0224 0426 0438 0458 0513 0522 0932 1200 1231 1318 1397 1575 1869 2018 2051 2053 2162 2195 2242 2634 2773 2783 2818 2881 3052 3088 3113 3137 3146 3170 3541 3628 3635 3643 3678 3788 3846 3851 3939 4029 4061 4126 4132 4141 4226 4341 4395 4461 4511 4546 4579 4588 4629 5020 5053 5072 5142 5162 5187 5202 5466 5529 5831 5934 6036 6042 6177 6423 6481 6486 6621 6716 6775 6794 6959 6965 7009 7081 7084 7113 7128 7231 7293 7519 8016 8105 8107 8108 8136 8232 8382 8410 8426 8504 8645 8756 8848 8862 8883 8917 8972 8985 9013 9209 9265 9307 9327 9394 9407 9412 9439 9468 9478 9582 9620 9885 9901 9930 9986
നിര്യാതനായി
തിരുവല്ല: തുകലശ്ശേരി ചേനത്തറയിൽ സി.എൻ.സുകുമാരൻ -74 അന്തരിച്ചു.സംസ്കാരം ഞായർ 12 ന് കീഴ്‌വായ്ച്ചര് പാറോലിൽ പി.കെ.അനീഷിൻ്റെ വീട്ടുവളപ്പിൽ.
ഭാര്യ.. പരേതയായ എം.കെ ഓമന
മക്കൾ: സി.എസ്.സ്മിത, സുമേഷ് കുമാർ, സി.എസ്.സുമിമോൾ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ -എഴുമറ്റൂർ)
മരുമക്കൾ: എ.കെ.അജി (കേരള ബാങ്ക് - കുന്നന്താനം), പി.കെ.അനീഷ് (സിവിൽ പോലീസ് ഓഫീസർ - തിരുവല്ല)
Comments
Post a Comment
Thanks