ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

 |JACOB CHERIAN|
തിരുവല്ല എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല റവന്യൂ ടവറിൽ വച്ച് ഇന്ന്  മിനി ജോബ് ഫെസ്റ്റ്.
◾സ്വകാര്യ മേഖലയിൽ അറിയിക്കപ്പെട്ട വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് കൂടി കാഴ്ചക്ക് അവസരമുണ്ടാകും.18 നും 40നും മദ്ധ്യേ പ്രായവും എസ്.എസ്.എൽ.സി യോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാനാകും.
അശരണർക്കും കിടപ്പു രോഗികൾക്കും തുണയേകാൻ പതിനായിരങ്ങൾ ഒത്തു ചേർന്നു.

വീയപുരത്ത് NIA റെയ്ഡ് 

തിരുവനന്തപുരം▪️ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. എന്‍.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരില്‍ പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. 

◾കിടപ്പു രോഗികളുടെ പരിചരണത്തിനുള്ള ധനശേഖരണാർത്ഥം തിരുവല്ല കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കനിവ് കലാസന്ധ്യ ജനസമുദ്രമായി മാറി. 
 സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ കലാസ്നേഹികൾക്ക് മുന്നിൽ സ്റ്റീഫൻ ദേവസി, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള കലാകാരൻമാർ കലാവിരുന്നൊരുക്കിയപ്പോൾ അൽപ നേരത്തെ വിനോദം കനിവു രോഗികൾക്ക് തുണയാകട്ടെയെന്ന സന്ദേശമാണ് ജനങ്ങൾ പങ്കുവച്ചത്.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാത്യു ടി തോമസ് എം എൽ എ അധ്യക്ഷനായി. കനിവ് പ്രസിഡൻ്റ് അഡ്വ.ഫ്രാൻസിസ് വി ആൻ്റണി സ്വാഗതം പറഞ്ഞു. മന്ത്രി വീണാ ജോർജ്, ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് കോഹൻ പ്രഥമൻ മെത്രാപോലീത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ: ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, പിആർപിസി ജില്ലാ രക്ഷാധികാരി കെ പി ഉദയഭാനു, രാജു ഏബ്രഹാം എക്സ് എംഎൽഎ, ഫാ.സി ജോ പന്തപ്പള്ളിൽ, എസ് എൻ ഡി പി യോഗം ഇൻസ്പെക്ടിംടിംഗ് ആഫീസർ എസ് രവീന്ദ്രൻ, അഡ്വ.പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, സി ജെ കുട്ടപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ചന്ദ്രലേഖ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല , കേരള കോപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ,, കനിവ് സെക്രട്ടറി അഡ്വ.ആർ മനു, സി ജെ കുട്ടപ്പൻ, ബാബു സ്കൈ ഗ്രൂപ്പ്, ബോബൻ മണ്ണിൽ, റവ.ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡോ: ജെസ്റ്റിൻ എന്നിവർ സംസാരിച്ചു.
വേദിയൽ വിശിഷ്ടാതിഥികളായെത്തിയ എല്ലാവരും ചേർന്നാണ് തിരിതെളിച്ച് കലാസന്ധ്യ ഉദ്ഘാടനം ചെയ്തത്. ഈ സമയം കാണികളായെത്തിയവർ മൊബൈലിലെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചു
ദിവ്യമാതാ ദേഹവിയോഗ വാർഷികം
ഇന്ന് ആചരിക്കും.
◾പൊയ്കയിൽ ദിവ്യമാതാവിന്റെ 38-ാമത് ദേഹവിയോഗ വാർഷിക ദിനാചരണം
ഇന്ന് മുതൽ ഉപവാസത്തോടും, ധ്യാനത്തോടും കൂടി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) ആചരിക്കും. ജനുവരി 3 വരെ ശാഖാതലത്തിൽ ഉപവാസ യോഗങ്ങൾ നടക്കും.
സമാപനത്തോടനുബന്ധിച്ച് ജനുവരി 4 ന് കുളത്തൂർ ദിവ്യമാതാ മണ്ഡപത്തിൽ നിന്ന് ഇരവിപേരൂർ സങ്കേത മണ്ണിലേക്ക് പദയാത്രയും തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ ഉപവാസ ധ്യാനയോഗവും നടക്കും.ജനുവരി 5ന് ദിവ്യമാതാ സന്നിധിയിൽ ദേഹവിയോഗ അനുസ്മരണ പ്രാർത്ഥനയും, വിശുദ്ധ മണ്ഡപത്തിൽ ആത്മീയ യോഗം, നേർച്ച വഴിപാട് എന്നിവയും നടക്കും.പ്രസിഡന്റ് വൈ.സദാശിവൻ, വൈസ് പ്രസിഡന്റ ഡോ.പി.എൻ.വിജയകുമാർ, ഗുരുകുല ശ്രേഷ്ഠൻ ഇ.ടി.രാമൻ, മറ്റ് ഗുരുകുല ഉപദേഷ്ടാക്കൾ എന്നിവർ വിവിധ ആത്മീയ യോഗങ്ങൾക്ക് നേതൃത്വം നൽകും.
വീട്ടിൽ ചാരായം വാറ്റുന്നതായുള്ള പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസിനെ വെട്ടിച്ച് മതിൽ ചാടി രക്ഷപെട്ട പ്രതി അറസ്റ്റിലായി.
◾അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണു കാലായിൽ മത്തായിക്കുട്ടിയുടെ മകൻ ബിജോയ് - 34 ആണ് കോയിപ്രം പോലീസിന്റെ വലയിൽ കുടുങ്ങി അറസ്റ്റിലായത്.ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ചാരായം വാറ്റുന്നതു സംബന്ധിച്ച് കോയിപ്രം പോലീസിന് രഹസ്യ വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് വീട്ടിൽ നിന്നിറങ്ങി മതിൽ ചാടി പ്രതി രക്ഷപെട്ടു.വീട്ടിൽ നിന്നും പുറത്തിറങ്ങിയ വീട്ടമ്മയാണ് തങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ മരുമകൻ ബിജോയ് അടുക്കളയിൽ ചാരായം വാറ്റിയതെന്ന് പറഞ്ഞത്. അകത്തു കടന്ന പോലീസ് അടുക്കളയിൽ നിന്നും 15 ലിറ്റർ കോട്ടയും 50 mlചാരായവും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പിന്നീടാണ് ബിജോയ് പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ബിജോയ് റിമാന്ഡ് ചെ
യ്തു.
വധശ്രമ കേസിൽ രണ്ട് പേർ അറസ്റ്റിൽ.
◾കല്ലൂപ്പാറ ചെങ്ങരൂർ മടുക്കോലി മലൻ കല്ലുങ്കൽ വീട്ടിൽ ജെറിൻ ജോർജ്ജിനെതിരെയും സുഹൃത്ത് സുമേഷിനെതിരെയും നടന്ന വധശ്രമക്കേസിലാണ് പുറമറ്റം മാമ്പേമൺ ഒറ്റപ്ലാക്കൽ സോജി 24, വെണ്ണിക്കുളം കാവുങ്കൽ കോളനിയിൽ ചവർണക്കാട് വീട്ടിൽ വിനീത് എന്നിവരെയാണ്
 കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് വൈകിട്ട് 4ന് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്.ബാറിലെ വെയ്റ്ററായ അതിഥി തൊഴിലാളിയെ പ്രതികൾേ അസദ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതാണ് ജെറിനേയും, സുമേഷിനേയും ആക്രമിക്കാൻ പ്രതികൾ തയ്യാറായത്. വൈകിട്ട് 6ന് മല്ലപ്പള്ളി- ആനിക്കാട് റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളെ ബൈപാസ്സ് ജംഗ്ഷനടുത്ത് തടഞ്ഞു നിർത്തി നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. തലക്കും, ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുമേഷിന്റെ ശരീരത്തിലേക്ക് എന്തോ സ്പ്രേ അടിക്കുകയും ചെയ്തത്രെ. ജെറിൻ ജോർജ്ജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധത്രമത്തിന് പോലീസ് കേസെടുത്തത്.
വിനീതിനെ തൊട്ടടുത്ത ദിവസവും, പിന്നീട് സോജിയെയും പോലീസ് പിടികൂടി.ഇതിനിടെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ കീഴ്പ്പെടുകയായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു.
◾പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിന് സമീപം നദിയിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം പാലോട് സ്വദേശി മണിക്കുട്ടനാണ് മുങ്ങി മരിച്ചത്.കുളിക്കടവിൽ രൂപപ്പെട്ട കഴിയിൽ അകപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് അഗ്നി സേനാ വിവാഹം കരുതുന്നത്.
ക്രിസ്മസ് രാത്രി കാറിൽ യാത്ര ചെയ്ത കുടുംബത്തെ അക്രമിച്ച സംഭവത്തിൽ ഒരാളെ  അറസ്റ്റ് ചെയ്തു.
◾വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്ത് വച് കാർ തടഞ്ഞ് 3 പേരാണ് അക്രമം നടത്തിയത്.വടശ്ശേരിക്കര ചിറയ്ക്കൽ ഭാരയ്ക്കും, മക്കൾക്കുമൊപ്പം കാറിൽ യാത്ര ചെയ്ത വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽ ഭാഗം പള്ളി വാതുക്കൽ വീട്ടിൽ റോണി ജോൺ മാത്യവാണ് അക്രമത്തിനരയായത്.ഭാര്യക്കും, മകൾക്കും മർദ്ദനമേറ്റിരുന്നു. വീട്ടിലേക്ക് പോകയായിരുന്ന റോണിയുടെ കാർ തടഞ്ഞത് ചോദ്യം ചെയ്തതാണ് മർദ്ദന കാരണം. പരാതിയിൽ കേസെടുത്ത പെരുനാട് പോലീസ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗം വെള്ളുമാലിയൻ വി.സി.ഗിരീഷ് കുമാറിനെ (47) അറസ്റ്റു ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
1948 ഡിസംബർ 25 ന് പ്രാരംഭം കുറിച്ച മാരാമൺ കൺവെൻഷൻ കുമ്പനാട് ധർമ്മഗിരി മന്ദിരം സപ്തിയുടെ നിറവിൽ 
◾സബ് തതിയുടെ ഭാഗമായി 30 മുറികൾ മൂന്ന് നിലയിൽ പണിയുന്നതിൻ്റെ ഭാഗമായ താഴത്തെ നിലയിലുള്ള 10 മുറികളുടെ കൂദാശ ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ 30 ന് നിർവ്വഹിക്കും.ഇതോടൊപ്പം പ്ലാറ്റിനം ജൂബിലി പാലിയേറ്റീവിൽ കിടപ്പു രോഗികളുടെ പരിചരണത്തിനായി 26 പേരെ ശുശ്രൂഷിക്കുവാനുള്ള സജ്ജീകരണത്തോടെയുള്ള ധർമ്മഗിരി പാലിയേറ്റീവ് കെയർ ഹോം മന്ത്രി വീണാ ജോർജ്ജും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3നാണ് കൂദാശാകർമ്മം നടക്കുക.തിരുവല്ല മലങ്കര കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായും സംയുക്തമായാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകുക. വൈകിട്ട് 4ന് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും.ഡോ. കൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും. ആൻ്റോ ആൻ്റണി എം.പി, റവ.സി.വി. സൈമൺ, റംലാബീഗം, റവ.ജിജി മാത്യൂസ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ, ശ്രാമ പഞ്ചായത്തംഗം സുജാത.പി എന്നിവർ ആശംസകൾ അർപ്പിക്കും. ജോയ് ആലുക്കാസ് ചീഫ് കോ-ഓർഡിനേറ്റർ പി.പി.ജോസ് പാലിയേറ്റീവ് ബെഡ് 10 എണ്ണം ചടങ്ങിൽ കൈമാറും മന്ദിരം പ്രസിഡൻ്റ് റവ.സി..ജി.തോമസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.
മാരാമൺ കൺവെൻഷനിൽ സംബന്ധിക്കുന്ന സമൂഹത്തിൻ്റെ കാരുണ്യം പ്രതീക്ഷിച്ച് ഒരു വലിയ യാചക സംഘം എത്തുക പതിവായിരുന്നു.ഇവർക്ക് 8 വർഷക്കാലം ഭക്ഷണവും, പണവും, മറ്റ് സഹായങ്ങളും മാരാമൺ മണപ്പുറത്ത് നൽകുകയുണ്ടായി.1944ൽ മാരാമൺ കൺവെൻഷൻ്റെ ചുമതലയിൽ അഗതികളെ സ്ഥിരമായി പാർപ്പിച്ച് ശുശ്രൂഷിക്കുന്നതിന് ഒരു മന്ദിരം ആരംഭിക്കുന്നതിന് സുവിശേഷ പ്രസംഗ സംഘം തീരുമാനിച്ചു.വികാരി ആനറാൾ കെ.ഇ.മാമ്മൻകശ്ശീശ്ശാ, പൂഴിക്കാലായിൽ പി.ടി.തോമസ് ,ചരിവുകാലായിൽ സി.എം.ചാക്കോ, കലമണ്ണിൽ കൊച്ചോയിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ കമ്പനാട് ചേന്നമലയിൽ സ്ഥലം വാങ്ങി 1948 ഫെബ്രുവരി 22 ന് ഡോ.മൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ മന്ദിരത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു 1949-ൽ അന്തേവാസികൾക്കും, സേവകർക്കും താമസിക്കുന്നതിനുളഷെഡുകൾ നിർമ്മിച്ചു.1950-ൽ എം.കെ. വറുഗീസ് (കുട്ടി സാർ ) സേവകനായി മന്ദിരത്തിൽ ചുമതലയേറ്റു. റവ.സി.ജി.തോമസ് (പ്രസിഡൻ്റ്), രാജൻ വറുഗീസ് (സെക്രട്ടറി), ജോൺ.കെ.ഏബ്രഹാം (ട്രഷറാർ) എന്നിവരാണ് മന്ദിരത്തിൻ്റെ നിലവിലുള്ള ചുമതലക്കാർ.
നിര്യാതരായി
◾തിരുവല്ല പെരുന്തുരുത്തി മാഞ്ഞാം കണ്ടത്തിൽ തങ്കച്ചൻ എം.ഡി നിര്യാതനായി. 
സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരുന്തുരുത്തി സെൻ്റ് പീറ്റേഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ചാത്തങ്കരി വലിയപറമ്പിൽ കുടുംബാംഗം ശാന്തമ്മ.
മക്കൾ: ആനി, അനിത, അനില.
മരുമക്കൾ: സൈബു തോമസ്, ബിനോയ്.കെ.ഏബ്രഹാം, ബിബിൻ ഗോപി.

◾ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കുറ്റപ്പുഴ സഭാംഗം മേത്തറയിൽ അന്നമ്മ യോഹന്നാൻ  (100)നിര്യാതയായി.
സംസ്കാരം 30 ന് ഉച്ചക്ക് 12ന് ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ.
മക്കൾ: എം.ജെ.ജോയി, പാസ്റ്റർ എം ജെ മാത്യു., എം.ജെ.തോമസ്, എം.ജെ.ജോസ്, പാസ്റ്റർ എം.ജെ.ഷിബു.
മരുമക്കൾ: ലീലാമ്മ, രമ, എലിസബത്ത്, ലിസ്സി, ബിന്ദു, ലൈലാ.
പരുമല പമ്പ കോളേജിൽ
പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകളുടെ പൂക്കാലം തീർത്തു.
മാന്നാർ : ഒരുമിച്ച് പഠിച്ചവർ 33 വർഷങ്ങൾക്കുശേഷം ഒത്തുചേർന്നപ്പോൾ ഓർമ്മകളുടെ പൂക്കാലം തീർത്തു.
പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ 1986-89 ബി.എസ്.സി ഫിസിക്സ് ബാച്ചിലെ വിദ്യാർത്ഥികളാണ് "ഓർത്തെടുക്കാം അക്കാലം , ഓർമ്മകളുടെ പൂക്കാലം " എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം തങ്ങൾ പഠിച്ച പമ്പാ കോളേജിൽ നടത്തിയത്. അവസാനവർഷം പഠിച്ച ക്ലാസ് മുറിയിൽ ഇരുന്ന് ഓർമകൾ പങ്കിട്ടത് ഹൃദ്യാനുഭവമായി.
മുൻ അധ്യാപകൻ ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. സാജു ഭാസ്കർ , ജോജി വയലപ്പള്ളി, വിനോദ്, കെ.എൻ രാജീവ് , വാഗീശ്വരൻ , ജിനു , ശിവപ്രസാദ്,അജിത്ത്, ജേക്കബ് മാത്യു, ജോൺ മാത്യു,രാമവർമ്മ , രാജാ,ജയകുമാർ ,, ജയശ്രീ, മീനാ നായർ , സുമ ,മേരി ക്കുട്ടി, രാജശ്രീ, രാധാമണി സാറാമ്മ, വത്സല,തുടങ്ങിയവർ പ്രസംഗിച്ചു.
പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് 1986-89 ബി.എസ് സി . ഫിസിക്സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ അധ്യാപകൻ ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

◾ബഫര്‍സോണ്‍ പ്രദേശങ്ങളുടെ സര്‍വെ നമ്പറുകള്‍ ചേര്‍ത്തുള്ള പുതിയ ഭൂപടം സര്‍ക്കാര്‍ പുറത്തിറക്കി. ഒരേ സര്‍വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തുമുണ്ട്. ഇത് വീണ്ടും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഭൂപടം പരിശോധിച്ചു പരാതി നല്‍കാനുള്ള അവസാനദിനം ജനുവരി ഏഴാണ്. സര്‍വ്വെ നമ്പര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നാണ് പരാതി.

◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഎം പൊളിറ്റ്ബ്യൂറോ അക്കാര്യം ചര്‍ച്ച ചെയ്തില്ല. ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് ചര്‍ച്ചചെയ്തത്. ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
എ സി റോ‍ഡിൽ ഗതാഗത നിരോധനം
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന മങ്കൊമ്പ് മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ 30നു രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. നിർമാണ സമയത്ത് ഈ ഭാഗത്തു കൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) തിരുവല്ല-അമ്പലപ്പുഴ വഴി തിരിഞ്ഞു പോകണം
************************************
           32-മത് ചരമ വാർഷികം


ശോശ്ശാമ്മ തോമസ് -കല്ലിശ്ശേരി മാങ്കുട്ടത്തിൽ കുടുംബാംഗം
****************************************
◾വിഴിഞ്ഞം തുറമുഖ പ്രദേശത്തു മല്‍സ്യബന്ധനത്തിനും മല്‍സ്യബന്ധന ബോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പ്രദേശത്തു മല്‍സ്യബന്ധന ബോട്ടുകള്‍ നിരോധിക്കുമെന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനു തടസമില്ലാതെ മത്സ്യബന്ധനം നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തു മാത്രമെ നടപ്പാക്കൂവെന്നും മന്ത്രി.
മാന്നാർ ജനവാസ മേഖലയിലെ ഷാപ്പ് അടച്ച് പൂട്ടും:സജി ചെറിയാൻ
◾മാന്നാർ: കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്‌ഷനിലെ ജനവാസ മേഖലയിലെ മദ്യഷാപ്പ് അടച്ച് പൂട്ടുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ആരംഭിച്ച കള്ളുഷാപ്പിനെതിരെ ജനകീയ സമരസമിതി നടത്തിവരുന്ന സമരം 12-ാം ദിവസത്തെ ജനകീയസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ജനകീയസമരം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നെന്നും അധികൃതരുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും ചർച്ചകൾ നടത്തിയിരുന്നുവെന്നും ജനകീയ സമര നേതാക്കളെക്കൂടി ഉൾപ്പെടുത്തി ചർച്ചകൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ ഷാപ്പ് മാറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും എം.എൽ.എ പറഞ്ഞു. വാർഡ് മെമ്പർ വി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സെന്റ് അലോഷ്യസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പ്.
എടത്വ സെന്റ് അലോഷ്യസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ് സഹിതം 2022 മാമ്പുഴക്കരി ഫാ. പിലിപ്പോസ് മെമ്മോറിയല്‍ എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സാര്‍ ഫാ. ടിജോ മോന്‍ പി. ഐസക് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം പ്രമോദ് വെളിയനാട് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ജോജി ജോസഫ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശ ജോസഫ്, രാമങ്കരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റോഷ്‌ന, മാനേജര്‍ ഫാ. എബി പുതുശ്ശേരില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. അനീറ്റ, എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് സേവ്യര്‍, ഇന്ദു വി.ആര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ സാന്ദ്ര, ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രമദാനം ആരോഗ്യ കാര്‍ഷിക സെമിനാറുകള്‍, ലഹരി വിരുദ്ധ ബോധവത്കരണം, കല സാഹിത്യ സംഗമം, സാംസ്‌കാരിക സമ്മേളനം, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, ജീവിത ശൈലി രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പ്, ഗാര്‍ഹിക സര്‍വ്വേ, ആയോധനകല പരിശീലനം, കൃഷിതോട്ട നിര്‍മാണം, സിനിമ ശില്പശാല, നാടന്‍പാട്ട് കളരി തുടങ്ങി വിവിധ പരിപാടികള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നിന് ക്യാമ്പ് അവസാനിക്കും.

◾നിയമസഭാ സമ്മേളനം ജനുവരി 23 ന് ആരംഭിക്കും. ജനുവരി 25 നു സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കിയാണ് നിയമസഭാ സമ്മേളനം. കഴിഞ്ഞയാഴ്ച പിരിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണു ഒരു മാസത്തിനുശേഷം സഭ വീണ്ടും സമ്മേളിക്കുന്നത്. സഭ പിരിഞ്ഞതായി വിജ്ഞാപനം ഇറക്കിയിരുന്നില്ല.

◾കോഴിക്കോട് ജനുവരി മൂന്നിന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. ജനുവരി മൂന്നിന് രാവിലെ എട്ടരയ്ക്ക് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പതാക ഉയര്‍ത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിലാണു മത്സരങ്ങള്‍. 14,000 പേര്‍ പങ്കെടുക്കും. എ ഗ്രേഡ് നേടുന്നവര്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.

◾ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയാലേ അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ താഴെയിറക്കാനാകൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തരുതെന്നും ആന്റണി പറഞ്ഞു.

◾സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു റിപ്പോര്‍ട്ടു സമര്‍പ്പിച്ച സിബിഐക്കെതിരേ ഹര്‍ജി നല്‍കില്ലെന്ന നിലപാട് സോളാര്‍ പരാതിക്കാരി മാറ്റി. ആറു കേസിലും സിബിഐയുടെ റിപ്പോര്‍ട്ടിനെതിരേ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു. നിയമോപദേശം ലഭിച്ചതനുസരിച്ചാണു നിലപാടു മാറ്റിയതെന്നും വിശദീകരണം.

◾പോക്‌സോ കേസില്‍ തൃശൂരിലെ വൈദികന് ഏഴു വര്‍ഷം കഠിനതടവ് ശിക്ഷ. ബാലികയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ(49)യാണ് പോക്സോ കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയടയ്ക്കുകയും വേണം.

◾തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനിയറായ അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെ അറസ്റ്റുചെയ്തു. കാമുകിയെക്കുറിച്ചു കളിയാക്കി സംസാരിച്ചതിനാണ് കൊലപാതകം. ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. ഇരുവരും ബാറില്‍ മദ്യപിച്ചശേഷമാണ് പുറ്റേക്കരയില്‍ എത്തി അടിപിടിയും കൊലപാതകവും ഉണ്ടായത്.

◾കുമളി പ്രദേശത്തെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ചു. ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കുമളി ടൗണിലായിരുന്നു ഉപരോധം. ഏലച്ചെടികളുമായാണ് സമരക്കാര്‍ ദേശീയപാത ഉപരോധിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലുള്ള കുമളി പഞ്ചായത്തിലെ പന്ത്രണ്ടു വാര്‍ഡുകളാണ് ബഫര്‍സോണിലുള്ളത്.

◾അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി.പി ഹരീന്ദ്രന്റെ ആരോപണം വിവാദമായി. ആരോപണം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട്, താനങ്ങനെ പറഞ്ഞിട്ടില്ലെന്നു സുധാകരന്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെയാണ് ഹരീന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

◾മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയയാള്‍ കൊച്ചിയില്‍ പിടിയില്‍. മുളവുകാട് ചുങ്കത്ത് സുരേഷാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കൊല്ലം നീണ്ടകര സ്വദേശി എഡിസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

◾പ്രണയപ്പക മൂലം വര്‍ക്കലയില്‍ പതിനേഴുകാരി സംഗീതയെ രാത്രി വീട്ടില്‍നിന്നിറക്കി കഴുത്തറുത്തു കൊന്ന പ്രതി ഗോപുവുമായി തെളിവെടുപ്പിനെത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. സംഗീതയുടെ മൃതദേഹം സംസ്‌കരിച്ചശേഷമാണ് ഒ.എസ് അംബിക എംഎല്‍എ എത്തിയത്. പ്രതിഷേധിച്ച നാട്ടുകാര്‍ എംഎല്‍എയുടെ വാഹനം അര മണിക്കൂര്‍ തടഞ്ഞിട്ടു. ഇതിനു പിറകേയാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പിന് എത്തിയത്.

◾എറണാകുളം ബസിലിക്കയിലുണ്ടായ കുര്‍ബാന സംഘര്‍ഷത്തിലെ വിമത വൈദികരെ പുറത്താക്കാന്‍ നീക്കം. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച് ജനുവരി ഏഴിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമിച്ചത്.

◾ക്വട്ടേഷന്‍ തലവനായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് എം ഷാജര്‍ ട്രോഫി നല്‍കിയ സംഭവത്തില്‍ സംഘാടകര്‍ക്കു വീഴ്ച പറ്റിയെന്നും അച്ചടക്ക നടപടിയെടുത്തെന്നും സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മറ്റി. ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും കമ്മിറ്റി ആരോപിച്ചു. ആര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്നു വിശദീകരിച്ചിട്ടില്ല.

◾കഞ്ചാവ് മിഠായി വില്‍പനക്കാരായ രണ്ട് ഇതര സംസ്ഥാനക്കാര്‍ കൊച്ചി പൊലീസിന്റെ പിടിയിലായി. ആസാം സ്വദേശി സദ്ദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരാണ് മൂന്നു കിലോ ‘പവര്‍’ കഞ്ചാവ് മിഠായിയുമായി പിടിയിലായത്.

◾പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് കമ്പി വടികൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി (53) മരിച്ചു. അയല്‍വാസികളെ അക്രമിക്കാനെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചതിനിടെയാണ് അടിയേറ്റത്. പാലാ ചൂണ്ടച്ചേരി നിരപ്പേല്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ആന്റണി (65), മകന്‍ തോമ എന്ന ബൈജു ആന്റണി (36), ബന്ധുവായ ദേവസ്യ ആന്റണി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

◾എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾പാര്‍ലമെന്റംഗം ഉള്‍പ്പടെ റഷ്യന്‍ വിനോദ സഞ്ചാരികള്‍ ഹോട്ടലില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. റഷ്യന്‍ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്റോവ്, സഹയാത്രികനായ വ്‌ളാദിമിര്‍ ബിഡ്‌നോവ് എന്നിവരാണ് റായ്ഗഡിലെ ഹോട്ടലില്‍ ദുരൂഹമായി മരിച്ചത്. ആദിവാസികളെ കുറിച്ച് പഠിക്കാനും ആന്റോവിന്റെ പിറന്നാള്‍ ആഘോഷിക്കാനുമാണ് ഒഡിഷയില്‍ എത്തിയത്. ബിഡ്നോവ് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയിലായിരുന്നു. ചുറ്റുംകാലിയായ വീഞ്ഞുകുപ്പികളുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിറ്റേന്ന് ആന്റോവ് ഹോട്ടലിന് മുന്നില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. മൂന്നാം നിലയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചതെന്നാണ് നിഗമനം. പവേല്‍ ആന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനാണെന്നും റിപ്പോര്‍ട്ടുണ്ട്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎന്‍ മേത്താ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലാക്കിയത്.

◾കൊവിഡ് കേസുകളില്‍ അടുത്ത 40 ദിവസം നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകള്‍ കൂടുമെന്നാണ് വിലയിരുത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരില്‍ രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ 39 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

◾ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിരക്കിലകപ്പെട്ട് എട്ടു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ടിഡിപി പത്ത് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

◾ജാര്‍ഖണ്ഡ് നടി റിയ കുമാറിനെ കൊള്ളസംഘം വെടിവെച്ചു കൊന്നു. ബംഗാളിലെ ഹൗറയില്‍ ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു വെടിയേറ്റത്. കൊല്‍ക്കത്തയിലേക്കു കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാര്‍ നിര്‍ത്തി. റിയ കുമാരി, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ടു വയസുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

◾മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിഞ്ച് ഭൂമി വിട്ടുനല്‍കില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടുത്തണമെന്നു മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കി. സുപ്രീം കോടതിയെയും കേന്ദ്രത്തെയും സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഇല്ല. ഗാന്ധിജിയെ ഒഴിവാക്കിയതിനു നന്ദിയെന്നു പരിഹസിച്ച് പൗത്രന്‍ തുഷാര്‍ ഗാന്ധി ട്വിറ്ററില്‍. ‘ഡിജിറ്റല്‍ കറന്‍സിയില്‍ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാറിനും നന്ദി. കറന്‍സി നോട്ടുകളില്‍ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കണം’- തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

◾മൈസൂരില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. പിരിയപട്ടണയിലെ ഗോണിക്കൊപ്പ സെന്റ് മേരീസ് പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

◾വിരമിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യനില വഷളായി. 95 വയസുണ്ട്. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.

◾ഒളിമ്പിക്സ് മല്‍സരങ്ങള്‍ക്കു വേദിയാകാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് സ്പോര്‍ട്സ് യുവജന കാര്യമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. പതിമൂന്നു വര്‍ഷം കഴിഞ്ഞ് 2036 ല്‍ നടക്കുന്ന ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്തണമെന്നാണ് ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ അംഗങ്ങളുടെ യോഗത്തില്‍ അവതരിപ്പിക്കും. മന്ത്രി പറഞ്ഞു.

◾ഐഎസ്എല്ലില്‍ എഫ്.സി ഗോവയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 23 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

FIFTY FIFTY Result 28/12/2022

1 st Prize :
Amount: ₹1,00,00,000/-
FS214096  

Consolation Prize :
Amount: ₹8,000/-
FN214096 FO214096 FP214096 FR214096 FT214096 FU214096 FV214096 FW214096 FX214096 FY214096 FZ214096  

2 nd Prize :
Amount: ₹10,00,000/-
FN754050  

3 rd Prize :
Amount: ₹5,000/-
0089 0262 0460 1740 1918 2757 3037 3235 3730 4171 4302 4340 4481 6153 6178 6303 7293 7347 8027 8068 8424 9575 9796  

4 th Prize :
Amount: ₹2,000/-
0057 3001 3980 4389 4716 6804 8310 8425 8880 9650 9770 9925  

5 th Prize :
Amount: ₹1,000/-
0161 0421 0484 0882 1180 1208 1993 3094 3400 3681 3964 4394 4776 6329 6370 6445 6824 7221 7598 7967 8362 9177 9290 9436  

6 th Prize :
Amount: ₹500/-
0024 0027 0076 0121 0294 0309 0493 0539 0596 0658 0801 0839 0877 0949 0990 1083 1314 1695 1943 2009 2025 2063 2104 2171 2397 2551 2673 2754 2874 3100 3128 3175 3582 3630 3766 3981 4013 4108 4109 4197 4298 4354 4428 4458 4507 4523 4579 4581 4858 5607 5696 5706 5893 6213 6291 6404 6495 6615 6683 6861 6955 7025 7099 7156 7169 7229 7376 7399 7451 7625 7636 7781 7911 7926 8091 8323 8346 8445 8570 8776 8779 8868 9036 9087 9151 9172 9248 9310 9433 9462 9531 9573 9665 9676 9730 9825  

7 th Prize : 
Amount: ₹100/-
0023 0162 0208 0232 0352 0390 0430 0534 0542 0584 0712 0793 0828 0890 1143 1359 1373 1392 1442 1598 1647 1697 1863 1864 1964 2092 2294 2703 2768 2799 2826 2986 2989 3011 3053 3263 3403 3617 3706 3773 3794 3801 3949 3992 4049 4077 4154 4179 4437 4608 4613 4815 4877 4946 4968 5019 5078 5091 5127 5177 5234 5260 5301 5363 5372 5564 5613 5650 5689 5901 5979 6284 6319 6405 6453 6461 6507 6559 6652 6653 6734 6748 6749 6750 6755 6924 6988 7089 7270 7279 7364 7483 7511 7526 7628 7669 7704 7773 7823 7869 7907 8056 8075 8390 8502 8541 8598 8636 8661 8825 8911 8963 9144 9188 9201 9239 9318 9394 9459 9525 9556 9567 9729 9814 9916 9940  








Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.