പുതിയ വാർത്തകൾ കാണാം

|JACOB CHERIAN|






തിരുവല്ല: കാട്ടൂക്കരയിൽ ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചു തകർത്തു. 

കൊച്ചുപുരയിൽ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. വീടിന്റെ എല്ലാ ജനൽ ചില്ലുകളും തകർത്ത നിലയിലാണ്.
ബഹളം കേട്ട് അലമുറയിട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനാലയിലൂടെ കുരുമുളക് സ്പ്രേ അടിച്ച ശേഷമാണ് ആക്രമണം അഴിച്ചു വിട്ടത്. വീടിനുള്ളിലുണ്ടായിരുന്ന നാല് നായ്ക്കളെയും അക്രമികൾ വെറുതെ വിട്ടില്ല. ഇവയുടെ കണ്ണിലും കുരുമുളക് സ്പ്രേ ഉപയോഗിച്ച് പരുക്കേൽപ്പിച്ചു. വീടിന് കുറച്ച് മാറി നിർത്തിയിരുന്ന അജിതയുടെ ഇന്നോവ കാറിന്റെ എല്ലാ ചില്ലുകളും അക്രമികൾ പൊട്ടിച്ചു. വടിവാളും, കമ്പിവടികളുമായി എത്തിയ ഗുണ്ടകളെ കണ്ട് പേടിച്ച് സമീപവാസികളും വീടിനു പുറത്തിറങ്ങിയില്ല. വീടിന്റെ കാർ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും അക്രമികൾ തകർത്തു. വീടിന്റെ പ്രധാന വാതിലും വടിവാളും ഉപയോഗിച്ച് തകർത്തെങ്കിലും പൂട്ട് തുറക്കാനായില്ല.
വീടിനുള്ളിലെ എല്ലാ ജല വിതരണ കുഴലുകളും മുറിച്ചു മാറ്റി. അഞ്ചോളം പേര് ഗുണ്ടാ സംഘത്തിലുണ്ടായിരുന്നതായി വീട്ടമ്മ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്. അജിത നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു

കഥകളി സംഗീതജ്ഞനായിരുന്ന
വളഞ്ഞവട്ടം വട്ടയ്ക്കാട്ടുവീട്ടിൽ 
വി എൻ പുരുഷോത്തമനാചാരി (83) നിര്യാതനായി.

കഴിഞ്ഞ  അരനൂറ്റാണ്ടിലേറെ കഥകളി സംഗീതരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചിരുന്നു
സി ആർ ഉദയവര്‍മ്മയില്‍നിന്ന് ശാസ്ത്രീയസംഗീതവും, തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍,നീലംപേരൂര്‍ കുട്ടപ്പപണിക്കര്‍ തുടങ്ങിയവരില്‍നിന്ന് കഥകളി സംഗീതവും സ്വായത്തമാക്കി 
പത്തിയൂര്‍ കൃഷ്ണപിള്ള ആശാനൊപ്പവും തിരുവല്ല  രാമചന്ദ്രന്‍ പിള്ള,തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ തുടങ്ങിയ ആശാന്മാരോടൊപ്പവും നിരവധി അനവധി അരങ്ങുകളില്‍ പ്രവര്‍ത്തിച്ചുണ്ട്.
സംസ്കാരം ഇന്ന് ഞായറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ


മാന്നാറിലെ മോഷണം പ്രതി പിടിയിലായതായി സൂചന.

ക്ഷേത്രങ്ങളിലും, വ്യാപാര കേന്ദ്രങ്ങളിലും വീടുകളിലും മോഷണം നടത്തിയാൾ പൊലിസ് പിടിയിലായതായി സൂചന.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പരുമല, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും, ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. പരുമലയിലെ ഒരു ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും,
ചെന്നിത്തലയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഒരു വീട്ടിലും മോഷണം നടന്നിരുന്നു. കൂടാതെ
പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തി.
മുഖംമൂടിയും കൈഉറകളും ധരിച്ച് പിക്കാസ് ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം. പൊലീസ് സംഘം മാന്നാർ-തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള സി സി ടിവികൾ പരിശോധിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്

ചക്കുളത്തുകാവില്‍ ദേവീഭാഗവത നവാഹയജ്ഞം ആരംഭിച്ചു
 
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ആരംഭിച്ചു. മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് ഭദ്രദീപം കൊളുത്തി. 
ദേവീഭാഗവത യജ്ഞാചാര്യന്‍ ഭാഗവതചൂഢാമണി, ഡോക്ടര്‍ പള്ളിക്കല്‍ സുനില്‍, ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബ്രഹ്മശ്രീ രഞ്ജിത്ത് ബി. നമ്പൂതിരി, രമേശ് എളമന്‍ നമ്പൂതിരി, കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 25 ന് ശ്രീമദ് ദേവിഭാഗവത നവാഹജ്ഞത്തിന്റെ സമര്‍പ്പണവും തുടര്‍ന്ന് മഹാപ്രസാദ ഊട്ടും നടക്കും. ഡിസംബര്‍ 26 ന് രാവിലെ 9 ന് കലശാഭിഷേകം, ഉച്ചകഴിഞ്ഞ് 3 ന്  തിരുവാഭരണ ഘോഷയാത്ര. അവസാന ദിവസമായ ഡിസംബര്‍ 27 ന് കാവടി, കരകം വരവ് ചക്കരക്കുളത്തില്‍ ആറാട്ടും തൃക്കൊടിയിറക്കവും തുടര്‍ന്ന് മഞ്ഞനീരാട്ടും നടക്കും.
                          
സീമെൻസ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 22 മുതൽ

◾തിരുവല്ല: തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കളരിക്കൽ കെ എൻ ഗംഗാധര പണിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 22 മുതൽ 29 വരെ തിരുമൂലപുരം എസ്എൻവി ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ പ്രമുഖരായ 8 ടീമുകൾ പങ്കെടുക്കും. ടൂർണമെൻ്റ് കമ്മറ്റി രൂപീകരണ യോഗം ക്ലബ്ബ് രക്ഷാധികാരിയും എസ്എൻഡിപി യോഗം ഇൻസ്പെക്ടിംഗ് ആഫീസറുമായ എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ടി പി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി കെ പങ്കജാക്ഷിയമ്മ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി പി കൃ ഷണൻകുട്ടി, വൈസ് പ്രസിഡൻ്റ്മാരായ സന്തോഷ് ഐക്കരപറമ്പിൽ, പ്രസാദ് കരിപ്പക്കഴി, ട്രഷറർ സണ്ണി വാഴത്തറ, സന്തോഷ് അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.
ടി എ റെജികുമാർ ജനറൽ കൺവീനറായും ബേബൻ ജോയിൻ്റ് കൺവീനറുമായ ടൂർണമെൻ്റ് കമ്മറ്റി രൂപീകരിച്ചു. 
സന്തോഷ് ഐക്കരപറമ്പിൽ, പ്രസാദ് കരിപ്പക്കുഴി, ജി സനൽ കളരിക്കൽ, വിനോദ് തിരുമൂലപുരം, ജോമോൻ, സുരേഷ് പുളിക്കത്തറമണ്ണിൽ, അജി തമ്പാൻ,  സെബാസ്റ്റ്യൻ, ജോമോൻ, ജോർജുകുട്ടി വാഴത്തറ, രാജൻ ചേനത്തറ എന്നിവർ കൺവീനർമാരായി  വിവിധ സബ് കമ്മറ്റികളും പ്രവർത്തനമാരംഭിച്ചു. ഫൈനൽ ദിനത്തിൽ
ആക്ടീവാ സ്കൂട്ടർ ഒന്നാം സമ്മാനമായി മെഗാ ബംബർ നറുക്കെടുപ്പും നടത്തും. 
ടൂർണമെൻ്റ് കമ്മറ്റി ആഫീസ് ഇന്ന് (ഞായർ) വൈകിട്ട് 4ന് തിരുമൂലപുരം മുൻസിപ്പൽ കോംപ്ലക്സിൽ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ടൂർണമെൻ്റ് കമ്മറ്റിക്ക് ശേഷം വേൾഡ് കപ്പ് ഫൈനൽ മൽസരം സ്ക്രീനിൽ പ്രദർശിപ്പിക്കും.

◾തിരുമൂലപുരം എസ്എൻ വിഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സീമെൻസ് ക്ലബ്ബ് ടൂർണമെൻ്റ് കമ്മറ്റിയുടെ  പ്രവർത്തനോത്ഘാടനം എസ്എൻഡിപി യോഗം ഇൻസ്പെക്ടിംഗ് ആഫീസർ എസ് രവീന്ദ്രൻ നിർവ്വഹിക്കുന്നു

തലവടി ചുണ്ടന്‍ ജനുവരി ആദ്യം നീരണിയും. ഓഹരി ഉടമകളുടെ യോഗം നടന്നു

 നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന തലവടി ചുണ്ടന്റെ  ഓഹരി ഉടമകളുടെ യോഗം നടന്നു. ജനുവരി ആദ്യം തലവടി ചുണ്ടന്‍ നീരണിയിക്കാന്‍ യോഗം തീരുമാനിച്ചു. തിരുപനയന്നൂര്‍ കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ.ആര്‍ ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠന്‍ ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ജോജി ജെ. വയലപള്ളി, അരുണ്‍കുമാര്‍ പുന്നശ്ശേരില്‍ , അജിത്ത് കുമാര്‍ പിഷാരത്ത്, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍, ട്രഷറാര്‍ പി.ഡി. രമേശ് കുമാര്‍, ജനറല്‍ കണ്‍വീനറര്‍മാരായ അഡ്വ. സി.പി.സൈജേഷ്, ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടില്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, ബിനോയി മംഗലത്താടില്‍, ഓവര്‍സീസ് കോര്‍ഡിനേറ്റമാരായ ഷിക്കു അമ്പ്രയില്‍, സജി മണക്ക്, ബൈജു കോതപുഴശ്ശേരില്‍, മധു ഇണ്ടംതുരുത്തില്‍,  മാനേജര്‍ റിനു തലവടി  എന്നിവര്‍ പങ്കെടുത്തു. നിലവില്‍ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികള്‍ ഉള്‍പ്പെടെ 156 ഓഹരി ഉടമകള്‍ ഉണ്ട്.

◾നിലയ്ക്കലിൽ നിന്ന് കൊണ്ടുവന്ന ദീപശിഖ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തീതിയൻ കാതോലിക്ക ബാവ പള്ളിയിൽ ഏറ്റുവാങ്ങിയപ്പോൾ
നിരണം പള്ളിയിൽ ഇന്ന്
◾7.00 ന് പ്രഭാത നമസ്കാരം 8:00 ന് യു ഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തായുടെ നേത്യത്വത്തിൽ വിശുദ്ധ കുർബ്ബാന
10.00 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്
5.30 ന് സന്ധ്യാ നമസ്ക്കാരം 6.15 ന് വചന ശുശ്രൂഷ ഫാ പി കെ ഗീവർഗീസ് 7.45 ന് മദ്ധ്യസ്ഥ പ്രാർത്ഥന 8.00 ന് മാർഗം കളി

മനുഷ്യൻ മണ്ണിനെ അറിയണം അഡ്വ കെ അനന്ത ഗോപൻ.
◾തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച്  ലോഗോപ്രകാശന കർമ്മം നടത്തി പ്രസംഗിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻറ് . അഡ്വ. കെ അനന്തഗോപൻ . മനുഷ്യൻ തന്റ  ആവിശ്യത്തിനായി    അവനവന്റെ ചുറ്റുപാടുമുള്ള പാഴായി കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്കാവശ്യമായ യോഗ്യമാക്കണം .ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള അമ്പലങ്ങളുടെ തരിശായി കിടക്കുന്ന ഭൂമി കൃഷിക്ക് ഉപയോഗം ആക്കുന്ന നടപടി ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പബ്ലിസിറ്റി ചെയർമാൻ അഡ്വ. ബിനു.വി. ഈപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു.സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കഗിരി, ജനറൽ സെക്രട്ടറി ടി.ജെയിംസ് ,ജനറൽ കൺവീനർമാരായ ടി.കെ .സജീവ്, സാം ഈപ്പൻ, ട്രഷറർ ജയകുമാർ വള്ളംകുളം, മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി,  റോജി കാട്ടാശ്ശേരി, ജോസ് വി. ചെറി , സജി.എബ്രഹാം , ഇ.എ. ഏലിയാസ്., ബേബി സക്കറിയ ടൈറ്റസ് എന്നിവർ പ്രസംഗിച്ചു

ശമ്പളത്തിന്റെ അന്തരം കുറയ്ക്കണം.

◾സോഷ്യലിസ്റ്റ് രാജ്യമായ ഭാരതത്തിൽ രാജ്യ നിർമ്മാണത്തിൽ ഭാഗഭാക്കാകുന്ന തൊഴിലാളികളുടെയും, സർക്കാർ കോർപ്പറേറ്റ് ജീവനക്കാരുടെയും ശമ്പളത്തിൻ്റെ അന്തരം കുറയ്ക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ജനത കൺസ്ട്രക്ഷൻ ആൻറ് ജനറൽ വർക്കേഴ്സ് യൂനിയൻ ജില്ലാ കമ്മറ്റി യോഗം, 
ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ള എല്ലാവർക്കും ഇ.എസ്.എ പരിരക്ഷ ഏർപ്പെടുത്തുക, വിരമിക്കുന്ന തൊഴിലാളികൾക്ക് അംശാദായം, പെൻഷൻ എന്നിവ നൽകുക, ഒരു ലക്ഷം രൂപാ ഗ്രാറ്റുവിറ്റി നൽകുക, 7 മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻകുടിശിക നൽകുക 10000 രൂപയായി പെൻഷൻ ഉയർത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.തിരുവല്ല വൈ.എം, സി.എ ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡൻറ് ആനി സ്വീറ്റി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് ജോസ് കാഞ്ഞിരത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറാർ ഹരിദാസ്, ജില്ലാ സെക്രട്ടറി വേണുഗോപാൽ, ജിജി ജോർജ്, നാസർ റാവുത്തർ, സാംസൺ ദാനിയേൽ, വത്സ അനീഷ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല ഹാൻവീവ് ഷോറൂമിൽ ഡിസംബർ 20 മുതൽ ക്രിസ്മസ് പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങൾക്ക് 40 ശതമാനം റിബേ റ്റ്  നൽകും

◾ബഫര്‍സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതിക്കു പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് പരാതി നല്‍കാന്‍ പത്തു ദിവസത്തെ സാവകാശമാണു നേരത്തെ നല്കിയിരുന്നത്. അടുത്ത വെള്ളിയാഴ്ചയോടെ പരാതിക്കുള്ള സമയം അവസാനിക്കും. എന്നാല്‍ ഉപഗ്രഹ സര്‍വേ വ്യക്തമല്ലെന്നു വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതിക്കുള്ള സമയ പരിധി നീട്ടുന്നത്. ബഫര്‍ സോണ്‍ മേഖലകളില്‍ ഉള്‍പെട്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്നു പരിശോധിക്കാനും പരാതികള്‍ സ്വീകരിക്കാനും പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വീണ്ടും ഫീല്‍ഡ് സര്‍വേ നടത്തുകയും ചെയ്യും. ചൊവ്വാഴ്ച വിദഗ്ധ സമിതി യോഗം ചേരും.

◾ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്കു സമീപവാസികളായ ജനത്തെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിയിച്ചത് അംഗീകരിക്കാനാകില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ പറയുന്നത്. പ്രദേശികമായ പരിശോധന ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍. 

◾ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തിനര്‍രായത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുന്നിലായിരുന്ന ക്രൊയേഷ്യ കളിയുടെ ഏഴാം മിനിറ്റില്‍ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ലീഡ് നേടി. എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് ഒമ്പതാം മിനിറ്റില്‍ മൊറോക്കോ അഷ്‌റഫ് ഡാരിയിലൂടെ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ മിസ്ലാവ് ഒര്‍സിച്ചിലൂടെ രണ്ടാം ഗോളും വിജയവും നേടി. രണ്ടാംപാതിയില്‍ സമനില ഗോള്‍ നേടാന്‍ മൊറോക്കോ ഏറെ ശ്രമിച്ചെങ്കിലും എല്ലാം ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി വിഫലമാകുകയായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് ചരിത്ത്രില്‍ കാഴ്ച വെച്ച ഏറ്റവും മികച്ച പ്രകടനവുമായി തലയുയര്‍ത്തി പിടിച്ചാണ് മൊറോക്കോ മടങ്ങുന്നത്.

ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? 

◾ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ലോകകപ്പിന്റെ അവസാന മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്. കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജന്‍ീന ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. അര്‍ജന്റീന ക്യാപ്റ്റനും ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിന്ന് ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഫുട്ബോള്‍ പ്രേമികളുടേയും മനസ് മെസിയോടൊപ്പമാണ്. എന്നാല്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശക്തരായ ഫ്രാന്‍സിനെ കീഴടക്കാന്‍ മെസി മാജിക്കിന് സാധിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. വഴയിലയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെയാണ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദിയോട് സ്വദേശിയാണ്.പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിലാണ് ഇന്ന് പുലര്‍ച്ചെ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈലിയില്‍ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെയായിരുന്നു തിരക്കുള്ള റോഡില്‍ പങ്കാളിയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല

◾ബഫര്‍ സോണ്‍ സംബന്ധിച്ചു വ്യക്തമായ പഠനം നടത്താതെ സുപ്രീം കോടതിക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ വഴിയാധാരമാകുമെന്നു കേരള കാത്തലിക് ബിഷ്പസ് കോണ്‍ഫറന്‍സ്. സൂക്ഷമമായ പരിശോധന നടത്തുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സമരത്തിനിറങ്ങേണ്ടിവരുമെന്ന് കെസിബിസി മുന്നറിയിപ്പു നല്‍കി. സര്‍ക്കാരിന്റെ നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും.

◾സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന നിലവില്‍വന്നു. രണ്ടു ശതമാനം വില്‍പന നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യമായ ജവാന്‍ ലിറ്ററിന് 600 രൂപയില്‍നിന്ന് 610 ആയി. ബിയറിനും വൈനിനും രണ്ടു ശതമാനം വില്‍പന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

◾കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല യൂണിഫോം വീണ്ടും കാക്കി യൂണിഫോമാക്കുന്നു. ജനുവരി മുതലാണു മാറ്റം. മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. സീനിയോറിറ്റിക്കനുസരിച്ച് ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം തുടരും.

◾പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരന്‍ വീട്ടിലെ അംഗത്തെപ്പോലെ ഫയലുകള്‍ പരിശോധിച്ചശേഷം ചതിച്ചെന്നു കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്ന ശ്രീധരനു ഗൂഢാലോചനയിലും തെളിവുു നശിപ്പിക്കുന്നതിലും പങ്കുണ്ടെന്നും അതേക്കുറിച്ചും അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.

◾പെരിയ ഇരട്ട കൊലക്കേസില്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് താന്‍ ഏറ്റെടുത്തത് സിപിഎം നിര്‍ദ്ദേശമനുസരിച്ചല്ലെന്ന് അഡ്വ സികെ ശ്രീധരന്‍. പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏല്‍പ്പിച്ചത്. താന്‍ പെരിയ കേസിന്റെ ഫയല്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍.ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യ ഷെര്‍ളിയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷക്കെതിരേ പൊലീസ് കേസെടുത്തത്. അതേസമയം, യോഗത്തിനു മുമ്പേ എംഎല്‍എ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിനു മൊഴി നല്‍കിയത്. ചുമലില്‍ പിടിച്ച് തള്ളിയെന്നും മൊഴിയിലുണ്ട്.

◾തനിക്കെതിരെയുള്ള പരാതിക്കു പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടി നേതൃത്വം തന്റെ പരാതികള്‍ പരിഗണിക്കുന്നില്ലെന്നും തോമസ് കെ തോമസ് ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

◾സിഐക്കെതിരെ പീഡനപരാതി നല്‍കിയ തന്നെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് വനിതാ ഡോക്ടറുടെ പരാതി. ക്രൈം ബ്രാഞ്ച് എഡിജിപിക്കു വനിതാ ഡോക്ടര്‍ പരാതി നല്‍കി. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ മുന്‍ സിഐ എ വി സൈജു ഭാര്യ മുഖേന നല്‍കിയ പരാതി കള്ളപ്പരാതിയാണെന്നാണ് ആരോപണം. പ്രതി സിഐയുടെ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പേട്ട ക്രൈം ബ്രാഞ്ച് ഓഫീസില്‍ തന്നെ വിളിച്ചുവരുത്തി വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണില്‍ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് പെരുമാറിയതെന്നും വനിതാ ഡോക്ടര്‍ എഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

◾വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നല്‍കിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ മണിക്കൂറുകളോളം വൈകിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് സമരത്തിനിടെ ബിജെപി വനിതാ കൗണ്‍സിലറോടു ‘പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണ’മെന്ന് അധിക്ഷേപിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ ഡി.ആര്‍ അനിലിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് ബിജെപി. നടപടി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയയ്ക്കുമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ആരോപിച്ചു.

◾ബംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. ജര്‍മനിയിലെ ബര്‍ളിനില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.

◾ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെയും മക്കളേയും ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസ്. സാജു പൊലീസിന്റെ കസ്റ്റഡിയിലാണ്. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നു പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്.

◾രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കൃത്യമായ ദിശാബോധത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

◾തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലടക്കം മൂന്നിടങ്ങളില്‍ കൂട്ടത്തല്ല്. തമ്പാനൂരിലെ ബാറിലുണ്ടായ വഴക്കിനും അടിപിടിക്കും തുടര്‍ച്ചയായാണ് ആശുപത്രിയിലും കൂട്ടത്തല്ലുണ്ടായത്. ബാറിലെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിനു പിറകേയാണ് അര്‍ധരാത്രിയോടെ അടിപിടിയുണ്ടായത്. പ്രതികളെ പിടികൂടാനായിട്ടില്ല.

◾തൃശൂര്‍ കുതിരാന്‍ പാതയിലെ കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് ദേശീയ പാത അധികൃതര്‍. കല്‍ക്കെട്ടിന് മതിയായ ചരിവില്ലെന്ന് സ്ഥലം പരിശോധിച്ച എന്‍എച്ച് പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധു വ്യക്തമാക്കി.

◾കായംകുളം എം.എസ്.എം. കോളജില്‍ സപ്ലിമെന്ററി പരീക്ഷയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കായംകുളം മുറിയില്‍ പടിപ്പുര കിഴക്കതില്‍ വീട്ടില്‍ അബ്ദുള്‍ റഹിം മകന്‍ റാസിക്കിനെ (29) അറസ്റ്റു ചെയ്തു. അപമര്യാദയായി പെരുമാറിയ റാസിക്കിനെ മര്‍ദ്ദിച്ചവര്‍ക്കതിരെയും കേസെടുത്തു.

◾ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ മൂന്നു വിദേശികളെ നോയിഡയില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടു പേര്‍ നൈജീരിയക്കാരും ഒരാള്‍ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറന്‍സിയും ഇതു നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോര്‍ട്ടുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോര്‍ട്ടും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 1.81 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍നിന്ന് കണ്ടെത്തി.

◾ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാല്‍സം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കീസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം.

◾ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. ചിത്രം വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയാണ് ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന പത്താന്‍ വിഭാഗത്തെ അപമാനിക്കുകയാണെന്നാണ് ആരോപണം.

◾മദ്യദുരന്തം ഒഴിവാക്കാന്‍ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നല്ല മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

◾തിരുവനന്തപുരത്തിനടുത്ത് തമിഴ്നാട് തക്കലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിന്‍സയെ (31) ആണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് എബനേസര്‍ (35) ആശുപത്രിയിലാണ്.

◾റോഡരികില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ അഭിഭാഷകനെ കത്തിമുനയില്‍ നിര്‍ത്തി മേഴ്സിഡസ് ബെന്‍സ് കാറുമായി കവര്‍ച്ചാ സംഘം കടന്നുകളഞ്ഞു. ഗുരുഗ്രാം സെക്ടര്‍ 29 ഏരിയയിലാണ് സംഭവം. അഭിഭാഷകന്‍ അനൂജ് ബേദിയുടെ കാറാണ് നഷ്ടമായത്.

◾ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കോലങ്ങള്‍ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.

◾അതിര്‍ത്തി പ്രദേശങ്ങളായ ഗല്‍വാനിലും തവാങ്ങിലും സൈനികര്‍ ധൈര്യപൂര്‍വം പ്രതിയോഗികളെ നേരിട്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. മറ്റു രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ചു സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

◾രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഈ പ്രസ്താവന.

◾ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് പൊരുതുന്നു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ഒരു ദിവസം ബാക്കി നില്‍ക്കെ ബംഗ്ലാദേശിന് ജയിക്കാന്‍ 286 റണ്‍സ് വേണം. ഓപ്പണര്‍ സക്കീര്‍ ഹസന്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് ഇത്രയും റണ്‍സ് നേടിയത്.

◾പതിനൊന്നു ലോകകപ്പുകള്‍ നേരില്‍ക്കണ്ട 75 കാരന് ഗിന്നസ് റെക്കോര്‍ഡ്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള ഡാനിയേല്‍ സബ്രൂസിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1978 ലെ അര്‍ജന്റീന ലോകകപ്പ് മുതല്‍ ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ മുടങ്ങാതെ എല്ലാ ലോകകപ്പുകളും സബ്രൂസി നേരില്‍ കണ്ടു. ബ്രസീലിന്റെ പരമ്പരാഗത വധുവിന്റെ വേഷം ധരിച്ചാണ് സബ്രൂസി ഖത്തറിലേതൊഴികേ എല്ലാ ലോകകപ്പു മല്‍സരങ്ങളും കണ്ടത്

◾ഖത്തര്‍ ലോക കപ്പില്‍ ഇന്ന് ലൂസേഴ്സ് ഫൈനല്‍. ക്രൊയേഷ്യയും മൊറോക്കോയുമാണ് ഇന്ന് രാത്രി 8.30-ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ പൊരുതാനിറങ്ങുന്നത്. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമെന്ന പ്രത്യേകതകൂടി ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരമായിരുന്നു ലൂക്കാ മോഡ്രിച്ച്.

◾സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായി. ഒരു ഗ്രാമിന് 4995 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 39,760 രൂപയും ഗ്രാമിന് 4,995 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് മാര്‍ച്ചിലും സ്വര്‍ണ വില പവന് 40,000 രൂപ കടന്നിരുന്നു. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.73, പൗണ്ട് – 100.46, യൂറോ – 87.69, സ്വിസ് ഫ്രാങ്ക് – 88.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 219.80, കുവൈത്ത് ദിനാര്‍ -270.03, ഒമാനി റിയാല്‍ – 215.21, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.19.

KARUNYA Result 17/12/2022

1 st Prize :
Amount: ₹80,00,000/-
KF884489  

Consolation Prize :
Amount: ₹8,000/-
KA884489 KB884489 KC884489 KD884489 KE884489 KG884489 KH884489 KJ884489 KK884489 KL884489 KM884489  

2 nd Prize :
Amount: ₹5,00,000/-
KE923462  

3 rd Prize :
Amount: ₹100,000/-
KA504790 KB170013 KC638838 KD809955 KE413444 KF859459 KG979016 KH850964 KJ702033 KK435795 KL218687 KM129275  

4 th Prize :
Amount: ₹5,000/-
0132 0606 0968 2097 2355 2622 4492 4661 5032 5064 5666 5780 6699 6802 7700 8053 8706 9815  

5 th Prize :
Amount: ₹2,000/-
0718 3092 3723 3993 6378 7090 8217 8541 9445 9665  

6 th Prize :
Amount: ₹1,000/-
0436 0443 1332 1553 5364 6026 6272 7107 7270 7907 8072 8142 8977 9046  

7 th Prize :
Amount: ₹500/-
0342 0398 0634 0950 0955 1018 1113 1470 1667 1927 1948 1965 2101 2414 2483 2498 2524 2528 2653 2909 2941 2950 3087 3105 3207 3360 3529 3695 3697 4060 4164 4259 4295 4590 4611 4760 4904 5358 5547 5635 5689 5874 5886 6356 6397 6512 6541 6744 6926 6944 7014 7033 7045 7133 7160 7169 7309 7430 7452 7460 7584 7604 7797 7900 8099 8242 8298 8589 8914 9089 9216 9223 9324 9392 9395 9680 9702 9725 9907 9925  

8 th Prize :
Amount: ₹100/-
0029 0229 0234 0282 0287 0302 0329 0331 0401 0428 0491 0502 0599 0750 0898 0920 0998 1190 1259 1263 1379 1425 1506 1629 1750 1856 1962 1975 2004 2038 2052 2143 2191 2267 2285 2321 2435 2476 2540 2612 2654 2670 2833 2881 3076 3086 3132 3134 3168 3189 3223 3231 3246 3287 3301 3370 3527 3625 3683 3749 3835 3882 3914 3970 4035 4041 4070 4213 4293 4428 4486 4538 4605 4775 4847 5175 5234 5274 5465 5495 5522 5530 5799 5823 5860 5954 6033 6035 6391 6607 6654 6821 6885 6920 6999 7316 7706 7844 7879 7903 8004 8073 8120 8123 8193 8208 8266 8270 8403 8436 8536 8559 8569 8722 8816 8829 8964 9005 9036 9213 9361 9555 9636 9757  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.