ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു.
◾അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ - 78 സന്നിധാനത്തിനടുത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് തൽക്ഷണം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എം.ജി സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക അനുസ്മരണം.
◾വിമുക്ത ഭടൻ കൂടിയായ പ്രശസ്ത സിനിമാ നടൻ എം.ജി സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക അനുസ്മരണം നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം യൂനിറ്റ് ആസ്ഥാന മന്ദിരത്തിൻ 11 ന് വൈകിട്ട് 3ന് നടത്തും. നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമ - സീരിയൽ താരം മോഹൻ അയിരൂർ അനുസ്മരണ പ്രഭാഷണം നടത്തും.സംഘടനാ ജില്ലാ പ്രസിഡന്റ് ജി.ആർ.പിള്ള അദ്ധ്യക്ഷത വഹിക്കും. എം.ജി.സോമന്റെ കുറ്റൂരിലുള്ള ഭവനത്തിലെത്തി സോമന്റെ ഭാര്യ സുജാത സോമനെ പൊന്നാട അണിയിച്ചാദരിക്കും.
പരുമല തിക്കപ്പുഴയിൽ വൻ മോഷണം.
◾ഒരു ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിൻ്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും, ഉരുളിയും അപഹരിച്ചു.ശ്രീകോവിൽ കുത്തിതുറക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിതുറക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന് സമീപമുള്ള ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറിയിൽ മോഷണം നടന്നു.ഗ്രില്ല് തകർത്ത് അകത്ത് കയറി ഷട്ടർ പൂട്ട് തകർത്ത് നാലായിരം രൂപയോളം അപഹരിച്ചു. മോഷ്ടാക്കൾ ഇവിടെ നിന്നും എടുത്ത് കുടിച്ച സോഫ്റ്റ് ഡ്രിംഗ്സിൻ്റെ ഒഴിഞ്ഞ കുപ്പികൾ അവിടെ ഉപേക്ഷിച്ചട്ടുണ്ട്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരി വിജയ ബേക്കറിയിലും മോഷണം നടന്നു. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പ് ഉൾപ്പടെയാണ് മോഷ്ടിച്ചത്.രാവിലെ കടയിലേക്കുള്ള പാലിനും മറ്റുമായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.ഇതിന് സമീപമുള്ള സോമൻ്റെ ഉടമസ്ഥതയിലുള്ള കേരളാ സ്‌റ്റോർ എന്ന സ്ഥാപനത്തിലും മോഷണം നടന്നു. ഇവിടുത്തെ ക്യാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്.മുഖം മൂടി ധരിച്ച് കൈകളിൽ ഉറ ധരിച്ച് പിക്കാസ് കൊണ്ട് പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്. ഇരുട്ടായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. പുലർചെ ഒരു മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്.ഇതിന് മുൻപും തിക്കപ്പുഴയിലെ കടകളിൽ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പോലീസ് എത്തി പ്രാഥമിക പരിശോധനകൾ നടത്തി.തുടർന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു
നിര്യാതരായി
തിരുവല്ല: കാവുംഭാഗം തലപ്പള്ളിൽ പരേതനായ ടി.വി.ഐസക്കിന്റെ ഭാര്യ ആനി - 71 നിര്യാതയായി.
സംസ്കാരം ശനിയാഴ്ച (10/12) ഉച്ചക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.നീരേറ്റുപുറം സ്രാമ്പിക്കൽ കുടുംബാംഗമാണ്. മകൾ : പ്രിയ.
മരുമകൻ :പരേതനായ അശോക് ഫിലിപ്പ്.
കുറ്റൂർ റെയിൽവേ അടിപ്പാത തുറന്നു.
നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം നടത്തി.
◾കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച ശേഷം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി പൂർണമായി റോഡ് ഗതാഗതം നിർത്തിവച്ചുകൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരുന്നത്. വെള്ളപ്പൊക്ക കാലത്ത് പോലും ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ പെടാതെ പോകുന്നതിനായി റോഡിന്റെ ഒരു വശത്ത് നാലടി ഉയരത്തിലും ആറടി വീതിയിലും ബാരിക്കേഡ് കെട്ടി റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇതുകൂടാതെ നിലവിലെ റോഡിൽ കമ്പി കെട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വെള്ളം റോഡിനുള്ളിലേക്ക് കടക്കാതിരിക്കാൻ ആയി റോഡിന്റെ ഇരുവശത്തും വലിയ ഓട നിർമ്മിച്ച ഇരുമ്പ്നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. വെള്ളം അ ടിപ്പാതയിൽ കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർ വയ്ക്കുന്നതിനുള്ള ഷെഡും നിർമ്മിച്ചിട്ടുണ്ട്.
പുനർ നിർമ്മിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുരുന്നു കുട്ടികളായ രുദ്ര അനിൽ, അമയ അശോക്, ഇവ അന്നാ ജെറിൻ അപർണ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു. നാട്ടുകൂട്ടം ഭാരവാഹികളായ വി ആർ രാജേഷ്, അനിൽകുമാർ, ശ്രീകുമാർ വാഴത്തറ, ജെയിംസ് ഇടയാടിയിൽ, സുരേന്ദ്രൻ താഴത്തുമല, ശ്രീപ്രകാശ് പല്ലടത്തിൽ, കിഷോർകുമാർ ടി കെ, സുജ അശോക്, ഉഷാ അരവിന്ദ്, കലാ സതീഷ്,സരസ്വതി അമ്മ എന്നിവർ നേതൃത്വം നൽകി.
കുറ്റൂർ റെയിൽവേ അടിപ്പാതയുടെ പുനർ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുരുന്നു വിദ്യാർഥികൾ ചേർന്ന് നിർവഹിച്ചപ്പോൾ.
◾ലഹരിവിരുദ്ധ പ്രചാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ മേപ്പാടി പോളിടെക്നിക് കോളജില്‍ ലഹരി മാഫിയക്കു സിപിഎമ്മിന്റെ രാഷ്ട്രീയ സ്പോണ്‍സര്‍ഷിപ്പാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കോളജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മര്‍ദ്ദിച്ച ലഹരി മാഫിയ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എതിര്‍ത്ത് മന്ത്രിമാര്‍ അടക്കമുള്ള ഭരണപക്ഷാംഗങ്ങള്‍ എഴുന്നേറ്റതോടെ ബഹളമായി. സഭ ഇന്നത്തേക്കു പിരിഞ്ഞു. മേപ്പാടി പോളിടെക്നിക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു ജയിച്ചതോടെയാണ് എസ്എഫ്ഐക്കാര്‍ കൂട്ടത്തല്ലുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിക്കേസില്‍ സസ്പെന്‍ഷനിലായ വിഷ്ണു എസ്എഫ്ഐ നേതാവാണെന്നു മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരിയുടെ വെളിപെടുത്തല്‍ മാധ്യമങ്ങളിലുണ്ടെന്നു സതീശന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വച്ചത്.
തലസ്ഥാന നഗരിയിൽ ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
◾ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെ യ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര മേളകൾ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ഉദ്ഘാടനപ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇലന്തൂരിൽ നരബലിക്കിരയായ റോസിലിന്റെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
ഇലന്തൂരിൽ നരബലി കേസിലെ ഇരകളിലൊരാളായ റോസിലിന്റെ മകളുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവാണ്(44) മരിച്ചത്. ഭാര്യ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയതിനാൽ ബിജു വീട്ടിൽ തനിച്ചായിരുന്നു.റോസിലിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. റോസിലിന്റെ മക്കളായ മഞ്ജുവും സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റി ഇഷ്ടക്കാരെ ചാന്‍സലര്‍മാരായി നിയമിക്കാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉന്നതവിദ്യഭ്യാസ രംഗം തകര്‍ക്കുന്ന നിയമമാണിത്. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു
രാജ്യസഭയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിക്കാൻ അനുമതി.
എതിർക്കാൻ ഇല്ലെന്ന് കോൺഗ്രസ് എംപിമാർ.
◾ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. ഇതേതുടർന്ന് വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. വോട്ടെടുപ്പിലൂടെയാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി ലഭിച്ചത്. ബില്ല് അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷ നിരയിൽ പല അംഗങ്ങളും ഇല്ലായിരുന്നു. കോണ്‍ഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും സഭയിൽ ഇല്ലാതിരുന്നതിനെ മുസ്ലീംലീഗ് എംപി അബ്ദുൾ വഹാബ് വിമര്‍ശിച്ചു. ബില്ലിനെതിരെ എതിർത്ത് സംസാരിച്ച എംപിമാരോട്, എതിര്‍പ്പുണ്ടെങ്കിൽ ബിൽ അവതരിപ്പിച്ച ശേഷം നിലപാട് വ്യക്തമാക്കണമെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനുവേണ്ടിയാണെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ചോദിച്ചു. തുടര്‍ന്ന് ബില്ലിൻ്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടത്തുകയും പാസ്സാക്കുകയുമായിരുന്നു. ഗവർണർമാരെ നിയന്ത്രിക്കാനുള്ള സ്വകാര്യ ബില്ലിന് സിപിഎമ്മിൻ്റെ വി ശിവദാസൻ എംപിയും രാജ്യസഭയിൽ അവതരണാനുമതി തേടും എന്ന് അറിയിച്ചിട്ടുണ്ട്.
◾മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത അഞ്ചു കിലോ സ്വര്‍ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അബൂബക്കര്‍ പഴേടത്തിന്റെ നാലു ജ്വല്ലറികളിലും വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ഫൈന്‍ ഗോള്‍ഡ്, അറ്റ്‌ലസ് ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണത്തിനു പുറമേ, കണക്കില്‍ പെടാത്ത 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
◾ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്കു പിന്തുണ തുടരുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരി ഉപയോഗിച്ചുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
◾മയക്കുമരുന്ന് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് സഭ പിരിഞ്ഞ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾നേമം കോച്ച് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍. ഡിപിആര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോയെന്ന് ദക്ഷിണ റെയില്‍വേ പരിശോധിക്കുകയാണ്. പഠന റിപ്പോര്‍ട്ട് വന്നശേഷമേ തുടര്‍ തീരുമാനം ഉണ്ടാകൂ. കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിലെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.
◾മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ എത്ര കന്നുകാലികളുണ്ടെന്ന ചോദ്യത്തിന് അറിയില്ലെന്നു മൃഗസംരക്ഷണ വകുപ്പിന്റെ മറുപടി. പശുക്കളെ എത്തിച്ചും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. എത്ര കന്നുകാലികളുണ്ടെന്ന് റോജി എം. ജോണിന്റെ ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ മറുപടി നല്‍കിയത്.
◾ജാതി അധിക്ഷേപം നടത്തിയെന്ന പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനും ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനുമെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ താന്‍ വേദിയിലേക്കു കയറിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വേദി വിട്ട് ഇറങ്ങിപ്പോയത് ജാതി അധിക്ഷേപമാണെന്നാണ് ശീനിജന്റെ പരാതി. പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണു സാബു എം ജേക്കബിനെ പ്രതിയാക്കിയത്.
◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ജിനേഷ് പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. വധശ്രമക്കേസില്‍ പ്രതിയായതിനാലാണ് നിയമനം ലഭിക്കാതിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉള്‍പ്പെട്ടത്.
◾മൊബൈല്‍ ഫോണിലൂടെ ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങള്‍ സംസാരിച്ച കണ്ണൂര്‍ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ വകുപ്പില്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷററായ കെ കെ വിഷ്ണുവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
◾വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജില്‍ എസ്എഫ്ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കോഴിക്കോട് സ്വദേശി ആദര്‍ശാണ് പിടിയിലായത്. കോളേജില്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് ആദര്‍ശ്.
◾ഡിസംബര്‍ ഒമ്പതാം തീയതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം ഇല്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കെ സ്വിഫ്റ്റില്‍ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വിഫ്റ്റിന്റെ ആസ്ഥി 10 വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസിയിലേക്ക് എത്തും. സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.
◾ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകള്‍ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. 2015 ലാണ് സി ഐ ടി യു നേതാവായ സുനില്‍ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.
◾പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. പ്രവേശന പരീക്ഷ എഴുതാത്ത മലപ്പുറം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനി ക്ലാസില്‍ കയറിയതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. തിരിച്ചറിയല്‍ പരിശോധന ഇല്ലാതെ ക്ലാസ് ആരംഭിച്ചതാണ് അനര്‍ഹയായ കുട്ടി ക്ലാസില്‍ വരാന്‍ കാരണം. നവംബര്‍ 29 നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം.
◾സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഇതുവരെ രാജ്ഭവനിലെ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. 14 തസ്തികകളിലേക്ക് 77 ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജുകളിലെ അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിശീലനം തുടങ്ങി. ബിഎഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകള്‍ക്ക് കൂടി നടപ്പാക്കാനാണ് പരിശീലനം. ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് നേട്ടം.
◾സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഐ. എസ്.എഫ്.ഐയെ ഏക വിദ്യാര്‍ഥി സംഘടനയാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ അജണ്ട അംഗീകരിക്കാനാവില്ലെന്ന് സിപിഐ പറഞ്ഞു. കൊല്ലം എസ്എന്‍ കോളേജിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനം.
◾വിഴിഞ്ഞം പുനരധിവാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 100 കോടി രൂപ ചെലവിട്ട് മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്തെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.
സജി ചെറിയാന്റെ പേരിൽ നിലവിൽ കേസുകൾ ഇല്ല അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യം പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല : എം വി ഗോവിന്ദൻ
◾സജി ചെറിയാനെതിരെ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധാർമികത കണക്കാക്കിയാണ് അദ്ദേഹം രാജിവെച്ചത്. മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
◾പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. കേരളം ഇപ്പോള്‍ മാറ്റിപ്പറയുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾‘മിന്നല്‍ മുരളി’ സിനിമയുടെ സംവിധാനത്തിനു സംവിധായകന്‍ ബേസില്‍ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സിലാണു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയത്.
◾കോഴിക്കോട് ചോമ്പാലയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പില്‍ ശബ്ദ സന്ദേശമിട്ട കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുക്കാളി സ്വദേശി ഷംസുദ്ധീന്‍ അറസ്റ്റിലായി. കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തത്.
◾കോയമ്പത്തൂരില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 150 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി പാലക്കാട് യുവാക്കള്‍ പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ പി.ബി. ഹാരിസ്, എ ദിനേഷ്, സി. സജു, കെ. ഷെറിന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ആഫ്രിക്കന്‍ പന്നിപ്പനിമൂലം കട്ടപ്പന കൊച്ചുതോവാളയില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 12 പന്നികളെ ദയാവധം ചെയ്തു. കൊച്ചുതോവാള നിരപ്പേല്‍കട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ടീം എത്തി ദയാവധം ചെയ്തത്. ഫാമിലെ 140 പന്നികളാണ് ഇതോടെ ചത്തത്.
◾ഗുജറാത്തിലെ തോല്‍വി പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍. ബൂത്ത് തലങ്ങളില്‍ നല്ല പ്രവര്‍ത്തനം നടന്നിരന്നു. ഗൗരവമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. ബിജെപി പേടിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടന്‍ ഉണ്ടാകില്ല, അത് തുടരുകയാണ്. ആംആദ്മി പാര്‍ട്ടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇന്നു പ്രഥമ നിയമസഭാ കക്ഷിയോഗം. ജയിച്ചവരെയെല്ലാം ചണ്ഡീഗഡിലെ ഹോട്ടലിലേക്കു മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് എംപിയുടെ പേരും ചര്‍ച്ചയിലുണ്ട്.
◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലെ അന്തിമ കക്ഷി നില.
ഗുജറാത്ത് : ആകെ 182, ബിജെപി 156, കോണ്‍ഗ്രസ് 17, എഎപി 5, മറ്റുള്ളവര്‍ 4.
ഹിമാചല്‍ പ്രദേശ് : ആകെ 68, കോണ്‍ഗ്രസ് 40, ബിജെപി 25, എ എ പി 0, മറ്റുള്ളവര്‍ 3.
◾സുപ്രിം കോടതി കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. 2018 ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. കൊളീജിയം രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചെന്നും പിന്നീട് അതു മാറ്റിയെന്നും മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകൂര്‍ വെളിപെടുത്തിയതിന്റെ വിശദാംശങ്ങളാണ് അഞ്ജലി ഭരദ്വാജ് ആവശ്യപ്പെട്ടത്.
◾ഇന്ത്യന്‍ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു. അടുത്ത മാര്‍ച്ച് മാസത്തോടെ ചുമതലയേല്‍ക്കും. നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ ആക്‌സിഡന്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസറുമാണ് സുസ്മിത ശുക്ല.
◾ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും.
◾സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39,800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 160 രൂപ വര്‍ദ്ധിച്ച സ്വര്‍ണവില 39,600 എന്ന നിരക്കില്‍ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.17, പൗണ്ട് – 100.68, യൂറോ – 86.83, സ്വിസ് ഫ്രാങ്ക് – 88.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.63, ബഹറിന്‍ ദിനാര്‍ – 217.98, കുവൈത്ത് ദിനാര്‍ -267.96, ഒമാനി റിയാല്‍ – 213.43, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.37, ഖത്തര്‍ റിയാല്‍ – 22.57, കനേഡിയന്‍ ഡോളര്‍ – 60.38.
NIRMAL Result 09/12/2022
1 st Prize :
Amount: ₹7,000,000/-
NB751620
Consolation Prize :
Amount: ₹8,000/-
NA751620 NC751620 ND751620 NE751620 NF751620 NG751620 NH751620 NJ751620 NK751620 NL751620 NM751620
2 nd Prize :
Amount: ₹10,00,000/-
NB886638
3 rd Prize :
Amount: ₹100,000/-
NA808814 NB497518 NC911684 ND934974 NE889031 NF459809 NG182679 NH137442 NJ972273 NK739782 NL897124 NM265421
4 th Prize :
Amount: ₹5,000/-
0112 0223 0597 0731 1125 3826 3836 4465 6694 6776 7117 7487 7742 7955 8299 8533 9316 9656
5 th Prize :
Amount: ₹1,000/-
0078 0083 0108 0132 0158 0418 0908 1379 1574 1826 1905 2026 2350 2644 3005 3619 3661 3709 4133 4484 5011 5440 5804 5887 6563 7043 7470 7671 7701 7810 7893 8767 8938 9278 9514 9926
6 th Prize :
Amount: ₹500/-
0124 0193 0251 0252 0454 0538 0645 0704 1429 1578 1670 1686 1709 1775 1801 1834 1931 1948 2103 2135 2162 2232 2292 2299 2471 2670 2708 2731 2735 3231 3240 3343 3358 3363 3528 3790 3863 3909 4027 4312 4474 4600 5044 5591 5645 5655 5662 5767 6405 6420 6422 6435 6463 6521 6527 6775 6888 6889 7000 7062 7214 7388 7551 7643 7651 7689 7729 7739 7970 8152 8215 8255 8645 8900 8914 8969 9071 9533 9837
7 th Prize :
Amount: ₹100/-
0042 0056 0084 0123 0153 0298 0387 0423 0481 0698 0730 0958 1026 1108 1143 1350 1417 1586 1607 1780 1804 1932 1992 2102 2151 2181 2316 2318 2324 2385 2461 2505 2519 2628 2654 2740 2764 2790 2819 2824 3026 3031 3209 3215 3225 3314 3369 3479 3572 3589 3987 4025 4341 4531 4597 4608 4673 4728 4840 4854 5083 5136 5173 5477 5586 5626 5633 5686 5916 5941 5948 6097 6103 6128 6249 6254 6259 6331 6360 6393 6503 6604 6645 6961 7036 7076 7219 7273 7441 7494 7557 7585 7658 7665 7727 7787 7868 7916 7922 8009 8023 8068 8088 8119 8136 8143 8162 8286 8400 8562 8635 8768 8820 8852 9173 9186 9282 9476 9531 9573 9600 9615
Comments
Post a Comment
Thanks