പുതിയ വാർത്തകൾ കാണാം.
|JACOB CHERIAN|
ചെറിയ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള പാലത്തിനടിയിലൂടെ മാലിന്യവും, മുളച്ചില്ലകളും കെട്ടിക്കിടന്ന് വെള്ളപ്പൊക്കത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരികളും തകർന്ന അവസ്ഥയിലാണ് .വലിയ വാഹനങ്ങളും സ്കൂൾ ബസ്സുകളും വരാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.മുൻ ബജറ്റിൽ 20% തുക പാലത്തിന്റെ നിർമ്മാണത്തിനായി ഉൾകൊള്ളിച്ചിട്ടുണ്ട്. മണ്ണ് പരിശോധനയും, രൂപകൽപ്പനയും നടത്തി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുകയും 22-12-2022 സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. പുതിയ പാലത്തിന്റെ നിർമാണത്തോടുകൂടി കല്ലുങ്കൽ, മലയത്ര വെൺപാല പ്രദേശവാസികളുടെ യാത്ര ക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും
എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
തിരുവല്ല – നിയോജക മണ്ഡലത്തില്‍ എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്പ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയില്‍ ഉള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പ്രവൃത്തികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.കടപ്ര ഗ്രാമപഞ്ചായത്തിലെ ഗുരുമന്ദിരം മുതലപ്പുഴ റോഡില്‍ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് റദ്ദാക്കി ഒരാഴ്ചയക്കകം പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. പുതുക്കിയ ഭരണാനുമതി നല്‍കേണ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ താമസം വരുത്താതെ കളക്ടേറ്റില്‍ സമര്‍പ്പിക്കണം. മണ്ഡലത്തിലെ നിര്‍മാണത്തിലിരിക്കുന്ന അങ്കണവാടികള്‍ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ഇന്റേണല്‍ റിവ്യു നടത്തുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍, എഡിസി ( ജനറല്‍) കെ.ഇ. വിനോദ്കുമാര്‍, തദ്ദേശ സ്വയംഭരണ വകപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് ഇലക്ട്രാണിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പട്ടാപ്പകൽ കമ്പിമോഷണം : മൂന്നാം ദിവസം പ്രതികളെ കുടുക്കി കീഴ്‌വായ്‌പ്പൂർ പോലീസ്
മല്ലപ്പള്ളി – റോഡിന്റെ ഭാഗമായ കലുങ്ക് നിർമാണത്തിന് സൂക്ഷിച്ച ഇരുമ്പുകമ്പികൾ മോഷ്ടിച്ച് ബൈക്കിൽ കടത്തിയ രണ്ട് പ്രതികളെ മൂന്നാം ദിവസം തന്ത്രപരമായും സാഹസികമായും നടത്തിയ അന്വേഷണത്തിൽ കുടുക്കി കീഴ്‌വായ്‌പ്പൂർ പോലീസ്. കീഴ്‌വായ്‌പ്പൂർ ചെങ്ങരൂർചിറ കടമാൻകുളം റോഡിന്റെ ഭാഗമായ കലുങ്കിന്റെ പണിക്കായി വെട്ടിഞ്ഞായത്തിൽ ക്ഷേത്രത്തിനു സമീപം സൂക്ഷിച്ച 50 കിലോഗ്രാം തൂക്കം വരുന്ന 3 മീറ്റർ നീളവും 10 മില്ലി മീറ്റർ കനവുമുള്ള 23 കമ്പികളാണ് മോഷ്ടിച്ചു കടത്തിയത്. 4500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി കല്ലൂപ്പാറ ചെങ്ങരൂർചിറ കുന്നക്കാട് വീട്ടിൽ രാജൻ വർഗീസിന്റെ മകൻ എൽവിൻ രാജൻ (25), കുന്നന്താനം തോട്ടപ്പടി മൈലമൺ ചൂരകുറ്റിക്കൽ വീട്ടിൽ ബൈജു മാധവന്റെ മകൻ കാക്കമൊട്ട എന്ന് വിളിക്കുന്ന ജിബിൻ ബി (24) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. രാജി മാത്യു ആൻഡ് കമ്പനി എന്ന സ്വകാര്യസ്ഥാപനമാണ് ഈ റോഡിന്റെ നിർമാണം ഏറ്റെടുത്തു നടത്തുന്നത്. പ്രതികൾ ബൈക്ക് ഓടിച്ചുപോയ ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും, കമ്പനി സൂപ്പർവൈസറുടെയും തൊഴിലാളികളുടെയും മറ്റും മൊഴികൾ രേഖപ്പെടുത്തി പോലീസ് സംഘം അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിനെ തുടർന്നുമാണ് മോഷ്ടാക്കളെ ഉടനടി പിടികൂടാനായത്. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ് ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, എ എസ് ഐ അജു കെ അലി, സി പി ഓമാരായ ജെയ്‌സൺ, പ്രവീൺ എന്നിവരടങ്ങിയ സംഘം വിശ്രമമില്ലാതെ തുടർന്ന വ്യാപകമായ അന്വേഷണത്തിൽ മോഷ്ടാക്കൾ വലയിലാവുകയായിരുന്നു. ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും കേസ് സംബന്ധമായ വിവരങ്ങൾ കൈമാറിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നീങ്ങിയ അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെപ്പറ്റി സൂചന ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒന്നാം പ്രതി എൽവിൻ രാജനെ പിടികൂടി. ഇയാൾ വേറെയും കേസുകളിൽ പ്രതിയാണെന്ന് വെളിപ്പെട്ടു. വീടിന് അടുത്തുനിന്നും ഇന്നലെ വൈകിട്ട് പിടികൂടിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും മോഷണത്തിലെ കൂട്ടാളിയെപ്പറ്റി വെളിപ്പെടുത്തുകയും ചെയ്തു. ഇരുവരും ചേർന്ന് പൾസർ ബൈക്കിൽ ക്ഷേത്രത്തിന്റെ വടക്കുഭാഗം പാലത്തിന്റെയും കലുങ്കിന്റെയും പണിക്കായി ഇറക്കിയിട്ടിരുന്ന ഇരുമ്പുകമ്പികൾ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്ന് പറഞ്ഞു. രണ്ടാം പ്രതി ജിബിനാണ് ബൈക്ക് ഓടിച്ചിരുന്നത്, എൽവിൻ പിന്നിൽ കയറി. കമ്പിയുമായി യാത്ര ചെയ്ത് കടുവാക്കുഴിയിലും തുടർന്ന് മടുക്കോലിയിലും എത്തി. അവിടെയുള്ള തമിഴ്നാട് സ്വദേശി ഉദയരാജിന്റെ ആക്രിക്കടയിൽ വിറ്റ് 1050 രൂപ വാങ്ങി. പിന്നീട്, മല്ലപ്പള്ളി ബിവറേജിൽ എത്തി മദ്യം വാങ്ങി ചെങ്ങരൂരുള്ള വയലിലിരുന്ന് മദ്യപിച്ചു. ജിബിൻ എൽവിനെ വീട്ടിൽ കൊണ്ടാക്കി, മദ്യലഹരിയിൽ വീടിന്റെ ടെറസ്സിൽ കിടന്നുറങ്ങിയതായും ചോദ്യം ചെയ്യലിൽ എൽവിൻ വിശദമാക്കി. എൽവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെ വീടിന്റെ സമീപത്തുനിന്നും പിടികൂടുകയാണ് ഉണ്ടായത്. എൽവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രിക്കടയിൽ നിന്നും മുഴുവൻ മോഷണമുതലും പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. കുന്നന്താനം മൈലമൺ ചുരകുറ്റിക്കൽ പാപ്പന്റെ മകൻ സുഗുണന്റേതാണ് ബൈക്ക്. വീടിന്റെ സമീപത്തെ റോഡുവക്കിൽ നിന്നും മോട്ടോർ സൈക്കിൾ പോലീസ് സംഘം പിന്നീട് പിടിച്ചെടുത്തു. പ്രതികളുടെ വിരലടയാളം ശാസ്ത്രീയ അന്വേഷണസംഘം ശേഖരിച്ചിരുന്നു. മോഷ്ടാക്കൾ സ്ഥിരം കുറ്റവാളികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിനടപടി നേരിടുന്ന എൽവിൻ രാജൻ ജാമ്യത്തിലിറങ്ങിയതാണ്. ഇയാൾ കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും, 2019 ലെ ദേഹോപദ്രവകേസിലും, ഈവർഷത്തെ രണ്ട് കഞ്ചാവ് കേസുകളിലും പ്രതിയാണ്. ജിബിൻ 2017,2022 വർഷങ്ങളിൽ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെടുത്ത മൂന്ന് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. (ജില്ലാ പോലീസ് മേധാവി,പത്തനംതിട്ട : 22.12.2022)
ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍: ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
പത്തനംതിട്ട – ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം നടക്കുക. രണ്ട് മാസത്തിലൊരിക്കല്‍ മോണിറ്ററിംഗ് സമിതി ചേര്‍ന്ന് ജില്ലയിലെ ആധാര്‍ അപ്‌ഡേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലയിലെ ആധാര്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ യോഗത്തില്‍ വിലയിരുത്തി. സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ ആധാര്‍ അപ്‌ഡേഷന്‍ സംബന്ധിച്ചുള്ള വിഷയാവതരണം നടത്തി. കുട്ടികളുടെ അഞ്ചു വയസിലെയും 15 വയസിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.നിലവില്‍ ആധാര്‍ എടുത്ത് 10 വര്‍ഷമോ അതിനു മുകളിലോ ആയിട്ടുള്ള വ്യക്തികള്‍ ഡോക്യുമെന്റ് അപ്‌ഡേഷന് എത്തുന്ന സന്ദര്‍ഭത്തില്‍ ആധാറിലേത് പോലുള്ള പേര്, മേല്‍വിലാസം എന്നിവ വ്യക്തമാക്കുന്ന ആധാര്‍ അല്ലാത്ത മറ്റേതെങ്കിലും അസല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍, അഡീഷണല്‍ പോലീസ് മേധാവി ആര്‍. പ്രദീപ്കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എന്‍ഐസി ജില്ലാ ഓഫീസര്‍ ജിജി ജോര്‍ജ്, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, ഇ-ഗവേണന്‍സ് സൊസൈറ്റി അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്യാതനായി
നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്: ജില്ലാ കളക്ടര്‍
പത്തനംതിട്ട – ആഗോളതലത്തില്‍ കാര്‍ഷിക ഭാവിയുടെ നിര്‍ണയമാണ് കാര്‍ഷിക സെന്‍സസിലൂടെ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ താലൂക്ക്തല പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്. ആഗോളതലത്തില്‍ ഭാവിയുടെ വികസനത്തിനായി എന്തൊക്കെ ചുവടുവയ്പ്പുകളാണ് നടത്തേണ്ടത് എന്നതിന്റെ അടിത്തറ പാകുകയാണ് സെന്‍സസിലൂടെ ചെയ്യുന്നത്. പ്രക്രിയയുടെ പ്രാധാന്യം മനസിലാക്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. നടത്തുന്ന വിവരശേഖരണം സുതാര്യമായിരിക്കണം. ജനങ്ങളെ സെന്‍സസിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കണം. വ്യക്തിപരവും, സാമൂഹികപരവുമായുള്ള നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക സെന്‍സസ്. സെന്‍സസില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ.) ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി കാര്‍ഷിക സെന്‍സസ് നടത്തിവരുന്നുണ്ട്. ഇത്തരത്തില്‍ 2021-22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കേരളത്തിലും സെന്‍സസിന് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തില്‍ സെന്‍സസിന്റെ നടത്തിപ്പു ചുമതല ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനാണ്. വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമാണ് കാര്‍ഷിക സെന്‍സസ് ഡേറ്റ ഉപയോഗിക്കുന്നത്. കൃഷി കൈവശക്കാരുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷിരീതി, കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായ വിവരങ്ങളാണ് ഈ സെന്‍സസിലൂടെ ശേഖരിക്കുന്നത്. കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്ന് വിവരം ശേഖരിക്കുന്നതിന് തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മജീദ് കാര്യംമാക്കുല്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.ആര്‍. ഉഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍.സുമേഷ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുള മുരളീകൃഷ്ണന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ടി. ഗോപകുമാര്‍, എന്യൂമറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
◾സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് https://kerala.gov.in/ ഏറെ സമയം പണിമുടക്കി. ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചതിനു പിറകേ ആയിരക്കണക്കിനു ജനങ്ങള്‍ വെബ് സൈറ്റിലേക്കു പ്രവേശിച്ചതോടെയാണ് ഹാങായത്.
◾ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ നാളെ തുടങ്ങും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്താനാണ് ഫീല്‍ഡ് സര്‍വേ. പെരിയാര്‍, മതികെട്ടാന്‍, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകള്‍ക്കു ചുറ്റും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
◾ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ ഓരോ പഞ്ചായത്തിനും സ്വന്തം നിലയില്‍ ആരംഭിക്കാവുന്നതാണെന്ന് റവന്യൂ മന്ത്രി കെ. രാജനും വനംമന്ത്രി എ.കെ. ശശീന്ദ്രനും. ജനവാസ മേഖലയെ ബഫര്‍സോണില്‍ ഉള്‍പെടുത്തില്ല.
◾കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ചൈനയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മാസ്‌ക് ഉപയോഗിക്കണമെന്നും ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്സിന്‍ എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കേയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
◾സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിചാരണ കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കീഴ്‌ക്കോടതി വിധി.
◾സംസ്ഥാന ഭൂരേഖ സര്‍വ്വെ വകുപ്പില്‍ പൊതുസ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഏതു യൂണിയനിലെ അംഗമാണെന്നുകൂടി രേഖപ്പെടുത്തണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ യൂണിയനുകള്‍. രജിസ്ട്രേഷന്‍ ഐജിക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ അറിയിച്ചു.
◾തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ തോറ്റ വിദ്യാര്‍ഥികളും ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ എല്ലാ കുട്ടികളും സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കി. രണ്ടാം വര്‍ഷ പരീക്ഷ തോറ്റ ഏഴു വിദ്യാര്‍ഥികളും സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കി.
◾ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രാതിരക്കു പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. എറണാകുളം- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം -വേളാങ്കണി, എറണാകുളം- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍.
◾ഇന്നു രാത്രി എട്ടു മുതല്‍ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം. കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാലാണു നിയന്ത്രണം. വാഹനങ്ങള്‍ മറ്റു വഴികളിലൂടെ പോകണമെന്നാണു നിര്‍ദേശം.
◾സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയുടെ പോസ്റ്ററില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമില്ല. പ്രതിഷേധവുമായി ബിജെപി. ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ യോജന പദ്ധതിക്കായി എറണാകുളം ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിനെതിരെയാണ് ബിജെപി പ്രതിഷേധം.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലന്‍ നവാസ് നിന്നും 1056 ഗ്രാം സ്വര്‍ണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറില്‍ നിന്നും 1060 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
◾ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വിഷയത്തില്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അനുചിതമാണ്. പരിസ്ഥിതി ലോല പ്രദേശം വനാതിര്‍ത്തിയില്‍ ഒതുക്കണമെന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം എല്‍ഡിഎഫ് സര്‍ക്കാരും അംഗീകരിച്ചതാണ്. അദ്ദേഹം പറഞ്ഞു.
◾കേരള കലാമണ്ഡലത്തില്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പണമില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. 123 സ്ഥിരം ജീവനക്കാരും 171 താല്‍ക്കാലിക ജീവനക്കാരും 600 വിദ്യാര്‍ഥികളുമാണ് ഇവിടെയുള്ളത്. 75 ലക്ഷം രൂപയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്. പത്താം തീയതിയോടെയാണു ശമ്പളം നല്‍കാറുള്ളത്.
◾ബഫര്‍സോണ്‍ വിഷയത്തില്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും ജാഗ്രത വേണം. വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണു ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾കൊല്ലത്ത് യുവഡോക്ടര്‍ വീട്ടില്‍ മരിച്ചനിലയില്‍. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനുശേഷം പി.ജി. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.
◾കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റിലായി. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലന്‍ ബാബുവിനെയാണ് പിടികൂടിയത്. കുമളിയിലെ ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
◾ചൈനയുടെ അധിനിവേശ ശ്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ കൊവിഡിനെതിരെ ജാഗ്രത വേണമെന്നു ലോക്സഭ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണം നടത്തുകയും ചെയ്തു.
◾മാസ്‌ക് ധരിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം തള്ളി രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര നടത്തിയത്. പ്രവര്‍ത്തകരും മാസ്‌ക് ധരിച്ചില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തണമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.
◾ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. സിസോദിയയെ കേസുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇ ഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
◾ടിവി താരവും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറുമായ ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള്‍ മുംബൈയില്‍ അറസ്റ്റില്‍. നവിന്‍ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റു ചെയ്തത്.
◾ചൊവ്വാ ഗ്രഹത്തില്‍ നാലു വര്‍ഷമായി പര്യവേഷണം നടത്തിയ നാസയുടെ റോബോട്ടിക് ലാന്‍ഡറായ ഇന്‍സൈറ്റ് ലാന്‍ഡര്‍ പ്രവര്‍ത്തനരഹിതമായി. ചൊവ്വാ ഗ്രഹത്തിലെ പൊടി പടലങ്ങളില്‍ മൂടിയതുമൂലമാണ് പ്രവര്‍ത്തനം നിലച്ചത്. 8130 ലക്ഷം ഡോളര്‍ ചെലവിട്ടാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉല്‍ക്കകളുടെ ആഘാതങ്ങളുമാണു പഠിച്ചത്.
◾നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്.
◾ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. അവസാന വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ആറ്് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.74, പൗണ്ട് – 100.17, യൂറോ – 88.05, സ്വിസ് ഫ്രാങ്ക് – 89.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.92, ബഹറിന്‍ ദിനാര്‍ – 219.48, കുവൈത്ത് ദിനാര്‍ -270.23, ഒമാനി റിയാല്‍ – 215.19, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.91.
KARUNYA PLUS Result 22/12/2022
1 st Prize :
Amount: ₹8,000,000/-
PP150477
Consolation Prize :
Amount: ₹8,000/-
PN150477 PO150477 PR150477 PS150477 PT150477 PU150477 PV150477 PW150477 PX150477 PY150477 PZ150477
2 nd Prize :
Amount: ₹10,00,000/-
PR352261
3 rd Prize :
Amount: ₹100,000/-
PN962268 PO866755 PP190872 PR194428 PS918196 PT900920 PU357779 PV162711 PW808012 PX986111 PY968328 PZ922002
4 th Prize :
Amount: ₹5,000/-
0260 0948 1281 2214 4800 4995 6186 6670 7469 7524 7856 8162 8614 8712 9362 9499 9519 9943
5 th Prize :
Amount: ₹1,000/-
0641 1525 1626 1816 1829 2223 2409 2742 2874 3043 3699 3707 3726 3836 4479 5167 5509 6234 6636 6643 6837 7181 7343 7450 8431 8685 8902 8949 9233 9326 9345 9513 9588 9843
6 th Prize :
Amount: ₹500/-
0134 0293 0324 0452 0539 0550 0811 1242 1389 1422 1433 1442 1506 1582 1618 1920 2000 2187 2203 2375 2377 2468 2531 2538 2549 2602 2679 2696 3026 3202 3291 3463 3673 3804 4019 4080 4159 4293 4357 4380 4391 4571 4824 5012 5200 5364 5386 5604 5637 5666 5763 5766 5855 5984 6082 6115 6122 6321 6350 6737 6795 6815 6936 7423 8072 8284 8321 8361 8461 8500 8820 8944 8982 8987 9137 9256 9273 9280 9467 9661
7 th Prize :
Amount: ₹100/-
0013 0094 0096 0100 0149 0170 0291 0432 0478 0498 0510 0511 0525 0527 0531 0570 0572 0587 0615 0767 0885 0902 0983 1086 1096 1205 1360 1661 1680 1786 1789 1839 1873 1950 1956 2026 2040 2076 2146 2163 2224 2246 2268 2331 2368 2393 2469 2525 2546 2593 2610 2692 2768 2909 3008 3016 3027 3116 3204 3413 3470 3498 3509 3571 3593 3631 3715 3889 3999 4444 4624 4695 4814 4853 4910 5272 5323 5414 5434 5631 5643 5689 5782 5899 5945 5977 6270 6416 6491 6760 6797 6958 7028 7074 7093 7134 7289 7372 7407 7470 7613 7709 7844 7887 7914 7939 7985 8065 8070 8341 8354 8380 8427 8474 8550 8673 8903 8979 9195 9223 9230 9420 9507 9681 9974 9979
Comments
Post a Comment
Thanks