ഏറ്റവും പുതിയ വാർത്തകൾ

| JACOB CHERIAN|



 തിരുവല്ല മുൻസിപ്പൽ സെക്രട്ടറി മാനസിക നില തെറ്റിയ രീതിയിൽ പെരുമാറുന്നു: ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

◾തിരുവല്ല : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റെ ആർ ജയകുമാറിന് നേരെ കൈയറ്റ ശ്രമം നടത്തുകയും കള്ള കേസ് നല്ക്കുകയും ചെയ്ത മുൻസിപ്പൽ സെക്രട്ടറി മാപ്പ് പറയണമെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ . നഗരസഭയുടെ കവാടത്തിന് മുൻപിൽ നിന്ന് ആർ ജയകുമാറിന് നേരെ കാരണങ്ങൾ ഇല്ലാതെ കടന്ന അക്രമിക്കാൻ ചെന്ന സെക്രട്ടറിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ . ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുവാൻ കോൺഗ്രസ് നേതൃത്വം നല്ക്കുമെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. നഗരസഭ കൗൺസിലർമാർ എതിരെയും , വഴി വിട്ട മാർഗ്ഗങ്ങളിലുടെ നഗരസഭയെ ഉപയോഗിക്കുവാനുള്ള ശ്രമങ്ങൾക്ക് സെക്രട്ടറിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവല്ല ടൗൺ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29 ന് തിരുവല്ല റവന്യൂ ടവറിൽ മിനി ജോബ് ഫെസ്റ്റ്.

◾സ്വകാര്യ മേഖലയിൽ അറിയിക്കപ്പെട്ട വിവിധ ഒഴിവുകളിലേക്ക് അന്നേ ദിവസം ഉദ്യോഗാർത്ഥികൾക്ക് കൂടി കാഴ്ചക്ക് അവസരം ലഭിക്കും.18-40 മദ്ധ്യേ പ്രായമുള്ള SSLC യോ അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താൽപ്പര്യമുള്ള പക്ഷം ജോബ് ഫെയറിൽ പങ്കെടുക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് തിരുവല്ല ടൗൺ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ടോ താഴെ പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.
9446210576, 949773239,94400606764,8078047198, 9446210675.

കവിയൂർ ടി.എ.എം കോളജ് ഓഫ് നഴ്സിംഗിൽ സുറ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗത്ത് സോൺ കലാമേള ഈ മാസം 22 ന്

◾തിരുവല്ല സബ് കലക്ടർ ശ്വേതാ നാഗർകോട്ടി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിനേശ് കുമാർ എം.ഡി, സൗത്ത് ഈസ്റ്റ് സോൺ അഡ്വൈസർ സിയാന എം, തുടങ്ങിയവർ പങ്കെടുക്കും.7 ലധികം നഴ്സിംഗ് കോളജുകളാണ് മേളയിൽ പങ്കെടുക്കുക.

പൊന്നിൻ കുരിശുമേന്തി പരുമല പള്ളിയിൽ നിന്ന് നിരണം പള്ളിയിലേക്കുള്ള റാസ നടന്നു.

◾നിരണം: ചരിത്ര പ്രസിദ്ധമായ പൊന്നിൻ കുരിശുമേന്തി പരുമല പള്ളിയിൽ നിന്ന് നിരണം പള്ളിയിലേക്കുള്ള റാസ നടന്നു. നിരണം പള്ളിയിൽ നടക്കുന്ന വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി നടന്ന റാസയിൽ ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ബാന്റ് മേളം ചെണ്ടമേളം മാർഗം കളി, മാർത്തോമ്മൻ സ്തുതിഗാനം എന്നിവയുടെ അകമ്പടിയിൽ ആണ് റാസ നടന്നത്. ഫാ പ്രദീപ് വർക്കി വിശുദ്ധ തിരുശേഷിപ്പ് ഏന്തി . ഇടവക ട്രസ്റ്റി പി തോമസ് വർഗീസ് പൊന്നിൻ കുരിശ് ഏന്തി . റാസയ്ക്ക് അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ , ഇടവക വികാരി ഫാ തോമസ് മാത്യു, സഹ വികാരി ഫാ ബിബിൻ മാത്യു, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ ചെറിയാൻ തോമസ്, രാജു പുളിമ്പള്ളിൽ, ജിജു വൈക്കത്തുശ്ശേരി, ഫിലിപ്പ് വർഗീസ്, റെജി മാത്യു, പി ജി വർഗീസ്, വർഗീസ് ജോൺ , പി ജി കോശി, എം കെ ജോൺ , ഗീവർഗീസ് കെ ജി,സാബു വർഗീസ്, ജോൺ സാമുവേൽ , റിജോ ജോർജ് , ഷിബോ ജ് റ്റി വർഗീസ്, എന്നിവർ നേത്യത്വം നൽകി.

നിരണം പള്ളിയിൽ ഇന്ന്

◾ വി.മാർത്തോമ്മ ശ്ലീഹായു' 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബ്ബാന നടക്കും. സഭയിലെ മെത്രപ്പോലീത്തമാർ സഹകാർമ്മികരായിരിക്കും.
വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

നിര്യാതരായി

കെ.പി.സി.സി ട്രഷറാർ വി.പ്രതാപചന്ദ്രൻ -നിര്യാതനായി.

◾കെ.പി.സി.സി ട്രഷറാർ വി.പ്രതാപചന്ദ്രൻ - 73 നിര്യാതനായി. സംസ്കാരം പിന്നീട്.കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കമിട്ടതോടെ കെ.എസ്.യു.വിന്റെ മുൻനിര പോരാളിയായി മാറി. പത്രപ്രവർത്തന രംഗത്തും, ട്രേഡ് യൂനിയൻ രംഗത്തും സജീവമായിരുന്നു. ദീർഘകാലം വീക്ഷണം ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു. സീനിയർ ജേർണലിസ്റ്റ് സ് ഫോറം പ്രസിഡൻറും, പ്രസ്സ് വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.












എ .ഐ .ടി .യു.സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ പഞ്ചാബ് പ്രതിനിധി ട്രയിൻ തട്ടി മരിച്ചു.സന്തോഷ് സിംഗ് - 76 ആണ് മരിച്ചത്.സമ്മേളനത്തിന്റെ ഭാഗമായി ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം മടങ്ങി പോകവേ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം.


◾റിട്ട. അദ്ധ്യാപിക നിരണം പള്ളിച്ചിറ പൂവൻവേലിൽ പരേതനായ മത്തായി ജോസഫിൻ്റെ ഭാര്യ വി.ഇ.ഏലിയാമ്മ 74 നിര്യാതയായി. സംസ്കാരം 23 ന് ഉച്ചക്ക് 12ന് നിരണം സെൻറ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
മക്കൾ. സുജിത (യു.എസ്.എ), ലിറ്റി.
മരുമക്കൾ: ഏബ്രഹാം വർക്കി (യു.എസ്.എ), വിനോദ് ജോർജ്ജ്.

◾തിരുവല്ല കുഴുവേലിപ്പുറം താമരാൽ പുതിയോട്ട് പരേതനായ സുകുമാരന്റെ ഭാര്യ ജാനകിയമ്മ-83 നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (22/12) ഉച്ചക്ക് 12ന് തിരുവല്ല ബഥനി ക്രിസ്ത്യൻ ചർച്ചിന്റെ പാമല ബ്രദറൺ സെമിത്തേരിയിൽ.
മക്കൾ: പൊന്നമ്മ, മിനി, പരേതയായ രാജമ്മ. മരുമക്കൾ: രഘു, രാജപ്പൻ.

പള്ളിപ്പാട് സ്വദേശിയായ സൈനികൻ അന്തരിച്ചു.

◾ഇന്ത്യൻ കരസേനയിലെ സിഗ്നൽ മാൻപള്ളിപ്പാട് വെട്ടുവേനി തറമേൽ വീട്ടിൽ മോഹനസുതൻ പിള്ളയുടെ മകൻ അനൂപ് (26) ബാംഗ്ലൂർ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകിട്ട് 4 ന് അന്തരിച്ചു.സംസ്ക്കാരം സൈനിക ബഹുമതികളോടെ നാളെ (ബുധൻ) ഉച്ചയ്ക്ക് 1.30 ന് തറമേൽ വീട്ടുവളപ്പിൽ നടക്കും.ഭാര്യ:ആതിര.മാതാവ് :സതിയമ്മ. സഹോദരൻ :അശോകൻ . 

എടത്വായിൽ പെയ്ൻ്റിങ്ങ് ജോലിക്കിടെ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു.

പെയ്ൻ്റിങ്ങ് ജോലിക്കിടെ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. തായങ്കരി പൊയ്ക്കാരം കളത്തിൽ ആൻറണി ആൻസമ്മ ദമ്പതികളുടെ മകൻ ആൻ്റണി തോമസ് എന്ന ബിബിൻ 31 ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് തായങ്കരിയിലെ ഒരു ട്രേഡേഴ്‌സിൻ്റെ മുകളിൽ റൂഫ് ഷീറ്റിന് പെയിൻ്റ് ചെയ്യുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 6 മണിയോടെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനു ' ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി .മൃതദേഹം എടത്വായിൽ സ്വകാര്യ മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച തായങ്കരി സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ ലീനാ ജോർജ്ജ് .മകൻ അഡോൺ ആൻറണി







സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ച ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഈ ഭൂപടം തിരുത്തും. വനം വകുപ്പിനും നിര്‍ദേശം നല്‍കാവുന്നതാണ്. ജനുവരി ഏഴുവരെ ഇതിനു സാവകാശമുണ്ടാകും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി അഞ്ചുവരെ നീട്ടി. ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, Particularly, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഇന്നു ചേരും.

◾ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്നു. അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഉടനേ അയച്ചുകൊടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുണ്ടാകണം. പരസ്യ ബോര്‍ഡുകളില്‍ ഏജന്‍സിയുടെ മുദ്രയുണ്ടാകണമെന്നും കോടതി.

◾പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം വിവരശേഖരണം നടത്തിയാണു പട്ടിക തയ്യാറാക്കിയത്. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഐ.എസ് ബന്ധത്തിന് തെളിവുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

◾മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്പതരയ്ക്കുതന്നെ ഹോസ്റ്റലില്‍ എത്തണമെന്ന് ആരോഗ്യ സര്‍വകലാശാല. 18 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതു സമൂഹത്തിനു നല്ലതല്ല. 25 വയസാകുമ്പോഴാണ് പക്വമായ ബുദ്ധിവികാസം നേടൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. ഹോസ്റ്റലുകള്‍ പഠനകേന്ദ്രങ്ങളാണ്, നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എന്‍ഐഐ പുതുക്കിയ എഫ്ഐആര്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഈ കേസില്‍ 40 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

◾ഐഎസ്ആര്‍ഒ ചാരക്കേസിനു ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളായ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ജയപ്രകാശ്, വി.കെ മൈനി അടക്കമുള്ളവരുടെ ഹര്‍ജിയാണ് പരിഗണനയിലുള്ളത്.

◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിച്ചു തീരുമാനമെടുക്കാന്‍ സ്‌ക്രൂട്‌നി കമ്മിറ്റിയെ സര്‍വകലാശാല സിന്റിക്കേറ്റ് ചുമതലപ്പെടുത്തി. പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

◾കൊച്ചിയിലും ഗുരുവായൂരിലും ഫൈവ് ജി ആരംഭിച്ചു. കൊച്ചിയിലെ റിലയന്‍സ് ജിയോയുടെ 130 ടവറുകളിലാണ് ഫൈവ് ജി സേവനം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഫൈവ് ജി സേവനങ്ങള്‍ തിരുവനന്തപുരത്ത് നാളെ മുതല്‍ ലഭിക്കും. തൃശൂര്‍, ആലപ്പഴ, മലപ്പുറം ജില്ലകളില്‍ ജനുവരിയില്‍ ഫൈവ് ജി ലഭ്യമാകും.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ആത്മീയ, സമുദായ, രാഷ്ട്രീയ നേതാക്കളും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ബസേലിയോസ് മാര്‍തോമ മാത്യൂസ് കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍, ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

◾ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രക്കാരുടെ തിരക്കു പരിഹരിക്കാന്‍ കേരളത്തിന് 51 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.

◾ശശി തരൂര്‍ പാര്‍ലമെന്റില്‍ എത്തിയത് വീല്‍ ചെയറില്‍. ഇടതുകാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹം വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രം സഹിതം ട്വിറ്റു ചെയ്ത കുറിപ്പു വൈറലായി. ഭിന്നശേഷിക്കാരെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെന്നു മനസിലാക്കാന്‍ ഈ താത്കാലിക വൈകല്യം പഠിപ്പിച്ചെന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ലമെന്റിലേക്ക് വീല്‍ചെയറില്‍ പ്രവേശിക്കാന്‍ റാംപുള്ള ഏക കവാടം ഡോര്‍ ഒമ്പതിലാണെന്നും അദ്ദേഹം കുറിച്ചു.

◾താമരശേരി ചുരത്തിന്റെ അടിവാരത്ത് മൂന്നു മാസത്തിലേറെയായി തടഞ്ഞിട്ട രണ്ടു ഭീമന്‍ ട്രെയിലറുകള്‍ നാളെ രാത്രി 11 മണിയോടെ ചുരം കയറാന്‍ അനുമതി നല്‍കി. ട്രെയിലറുകള്‍ കടന്നുപോകുമ്പോള്‍ ദേശീയപാതക്കോ, വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികള്‍ക്കോ നാശമുണ്ടായാല്‍ ഈടാക്കാന്‍ 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റു കോഴിക്കോട് ജില്ലാ ഭരണകൂടം വാങ്ങിവച്ചിട്ടുണ്ട്.

◾കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, വര്‍ക്കല സ്വദേശി വജന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരുപത്തൊന്നു വയസുകാരാണ്.

◾ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതി ലീഗല്‍ ഡിജിഎം ശശി കുമാരന്‍ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ടൈറ്റാനിയത്തില്‍ പോലീസ് നടത്തിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരന്‍ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.

◾തൊടുപുഴയില്‍ മുന്നറയിപ്പു ബോര്‍ഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ അറസ്റ്റു ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണത്തിനു കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചത്. തൃശൂരില്‍ കിസാന്‍ സഭയുടെ കൊടിതോരണം കഴുത്തില്‍ കുടുങ്ങി അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടില്ല.

◾കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. മതില്‍ കെട്ടാനുള്ള അനുമതിക്കു മൂന്നു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അനുമതി തരാതെ പലതവണ നടത്തിക്കുകയാണെന്നു പറഞ്ഞ് പ്രതിഷേധിച്ച തന്നെ മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം.

◾കേന്ദ്രമന്ത്രി വി. മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. കേരളത്തിന്റെ അംബാസഡറാണ് മുരളീധരനെന്ന് വഹാബ് വിശേഷിപ്പിച്ചു.

◾പ്രമുഖ അരി ബ്രാന്‍ഡായ നിറപറ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള വിപ്രോയുടെ ചുവടുവയ്പാണിത്. ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

◾തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ കേരള ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ആനയെ പൊക്കിയെടുത്തത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്ന സ്ഥലത്തിനു സമീപത്തെ ചതുപ്പിലേക്ക് ഊര്‍ന്നുപോയത്.

◾വൈപ്പിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോകുന്നതു കണ്ട ഉടന്‍ തന്നെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്കു സമീപത്താണ് സംഭവം.

◾തൃശൂര്‍ പെരുമ്പിലാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പില്‍ റാഷിദിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പരുവക്കുന്നില്‍ വാടകവീട്ടില്‍ ചിറമനേങ്ങാട് കുറഞ്ചിയില്‍ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ എന്ന റിന്‍ഷ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും അടക്കമുള്ള പ്രമുഖര്‍ ഒന്നിച്ചിരുന്ന് ഉച്ചയൂണ്. രാജ്യാന്തര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഒരുക്കിയ ചെറുധാന്യ വിരുന്നിലാണ് മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അടക്കമുള്ളവര്‍ പങ്കെടുത്തത്.

◾രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ അവകാശവാദം ഉന്നയിച്ചത് പാര്‍ട്ടിയില്‍ ഏറെ ചേരിപ്പോരിന് ഇടയാക്കിയിരുന്നു. ‘ശുഭവാര്‍ത്ത പിറകേ വരു’മെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ പ്രതികരിച്ചത്.

◾കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം നിയോജക മണ്ഡലമായ അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

◾എഡ്യുടെക്ക് ആപായ ബൈജൂസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍. ഭാവി നശിക്കുമെന്നാണു ഭീഷണി. ബൈജൂസ് ആപിനെതിരേ കേസെടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.

◾ഉത്തരേന്ത്യയില്‍ അതിശൈത്യം. പലയിടത്തും മൂടല്‍മഞ്ഞ് ഗതാഗത തടസമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദഷഹറില്‍ കനത്ത മൂടല്‍മഞ്ഞുമൂലം റോഡിലെ വാഹനങ്ങള്‍ കാണാനാകാതെ 40 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദസറ മേല്‍പാലത്തിലാണ് അപകടമുണ്ടായത്.

◾ചൈനയില്‍ വീണ്ടും കൊവിഡ് തരംഗം. പ്രതിഷേധങ്ങള്‍ക്കു പിറകേ, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രോഗം പടര്‍ന്നുപിടിച്ചു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം രോഗം ലോകവ്യാപകമാകുമെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു.

◾ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ഒന്നാം ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല.

STHREE SAKTHI  Result 20/12/2022

1 st Prize :
Amount: ₹7,500,000/-
SO289176 

Consolation Prize :
Amount: ₹8,000/-
SN289176  SP289176  SR289176  SS289176  ST289176  SU289176  SV289176  SW289176  SX289176  SY289176  SZ289176 

2 nd Prize :
Amount: ₹1,000,000/-
SY934832 

3 rd Prize :അന്തരിച്ചു.സംസ്ക്കാരം
Amount: ₹.5,000/-
0179  1053  1401  3837  3843  4480  5197  5263  5300  6041  6243  7660  7872  7991  8134  8433  8510  8550 

4 th Prize :
Amount: ₹2,000/-
1219  1556  3257  3478  4958  5202  6860  8125  8213  9583 

5 th Prize :
Amount: ₹1,000/-
0707  1200  1538  2331  2384  2496  3226  3783  5999  6230  6250  6408  7137  7924  8315  8538  8996  9517  9563  9995 

6 th Prize :
Amount: ₹500/-
0017  0247  0312  0566  0722  0826  0915  1126  1197  1827  2092  2151  2154  2907  2919  2952  3080  3401  3566  3663  3855  3909  4223  5275  5365  5431  5810  5969  6029  6157  6364  6460  6521  6713  7045  7145  7666  7694  7700  7828  7949  8108  8483  8509  8521  8792  9233  9273  9374  9555  9786  9900 

7 th Prize :
Amount: ₹200/-
0238  0334  0368  0620  0628  1023  1302  1720  1873  2335  2993  3003  3120  3157  3188  3377  3621  3882  4451  4516  5125  5200  5336  5688  5971  6259  6615  6699  6891  7089  7368  7389  7403  7945  8008  8017  9100  9139  9375  9520  9653  9746  9777  9908  9917 

8 th Prize :
Amount: ₹100/-
0091  0185  0223  0224  0270  0385  0397  0405  0433  0451  0462  0497  0621  0798  0832  0837  0935  0999  1001  1010  1052  1105  1108  1155  1198  1408  1508  1518  1541  1565  1659  1695  1765  1844  1854  1986  2024  2473  2503  2540  2963  2980  3039  3045  3185  3248  3539  3582  3686  3804  3838  4087  4200  4283  4319  4355  4505  4626  4724  4725  4789  4859  5177  5190  5309  5359  5407  5497  5541  5574  5587  5726  5755  5790  5919  6072  6279  6321  6384  6427  6575  6727  6746  6754  6795  6820  7150  7226  7233  7235  7315  7372  7396  7605  7618  7659  7661  7719  7771  7797  7901  8026  8177  8187  8322  8373  8432  8477  8493  8523  8866  9068  9158  9169  9174  9416  9460  9477  9493  9633  9731  9770  9847  9865  9942  9966 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.