ഏറ്റവും പുതിയ വാർത്തകൾ
| JACOB CHERIAN|
തിരുവല്ല മുൻസിപ്പൽ സെക്രട്ടറി മാനസിക നില തെറ്റിയ രീതിയിൽ പെരുമാറുന്നു: ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ
◾തിരുവല്ല : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റെ ആർ ജയകുമാറിന് നേരെ കൈയറ്റ ശ്രമം നടത്തുകയും കള്ള കേസ് നല്ക്കുകയും ചെയ്ത മുൻസിപ്പൽ സെക്രട്ടറി മാപ്പ് പറയണമെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ . നഗരസഭയുടെ കവാടത്തിന് മുൻപിൽ നിന്ന് ആർ ജയകുമാറിന് നേരെ കാരണങ്ങൾ ഇല്ലാതെ കടന്ന അക്രമിക്കാൻ ചെന്ന സെക്രട്ടറിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ . ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുവാൻ കോൺഗ്രസ് നേതൃത്വം നല്ക്കുമെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. നഗരസഭ കൗൺസിലർമാർ എതിരെയും , വഴി വിട്ട മാർഗ്ഗങ്ങളിലുടെ നഗരസഭയെ ഉപയോഗിക്കുവാനുള്ള ശ്രമങ്ങൾക്ക് സെക്രട്ടറിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവല്ല ടൗൺ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29 ന് തിരുവല്ല റവന്യൂ ടവറിൽ മിനി ജോബ് ഫെസ്റ്റ്.
◾സ്വകാര്യ മേഖലയിൽ അറിയിക്കപ്പെട്ട വിവിധ ഒഴിവുകളിലേക്ക് അന്നേ ദിവസം ഉദ്യോഗാർത്ഥികൾക്ക് കൂടി കാഴ്ചക്ക് അവസരം ലഭിക്കും.18-40 മദ്ധ്യേ പ്രായമുള്ള SSLC യോ അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താൽപ്പര്യമുള്ള പക്ഷം ജോബ് ഫെയറിൽ പങ്കെടുക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് തിരുവല്ല ടൗൺ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ടോ താഴെ പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.
9446210576, 949773239,94400606764,8078047198, 9446210675.
കവിയൂർ ടി.എ.എം കോളജ് ഓഫ് നഴ്സിംഗിൽ സുറ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗത്ത് സോൺ കലാമേള ഈ മാസം 22 ന്
◾തിരുവല്ല സബ് കലക്ടർ ശ്വേതാ നാഗർകോട്ടി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിനേശ് കുമാർ എം.ഡി, സൗത്ത് ഈസ്റ്റ് സോൺ അഡ്വൈസർ സിയാന എം, തുടങ്ങിയവർ പങ്കെടുക്കും.7 ലധികം നഴ്സിംഗ് കോളജുകളാണ് മേളയിൽ പങ്കെടുക്കുക.
പൊന്നിൻ കുരിശുമേന്തി പരുമല പള്ളിയിൽ നിന്ന് നിരണം പള്ളിയിലേക്കുള്ള റാസ നടന്നു.
◾നിരണം: ചരിത്ര പ്രസിദ്ധമായ പൊന്നിൻ കുരിശുമേന്തി പരുമല പള്ളിയിൽ നിന്ന് നിരണം പള്ളിയിലേക്കുള്ള റാസ നടന്നു. നിരണം പള്ളിയിൽ നടക്കുന്ന വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി നടന്ന റാസയിൽ ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ബാന്റ് മേളം ചെണ്ടമേളം മാർഗം കളി, മാർത്തോമ്മൻ സ്തുതിഗാനം എന്നിവയുടെ അകമ്പടിയിൽ ആണ് റാസ നടന്നത്. ഫാ പ്രദീപ് വർക്കി വിശുദ്ധ തിരുശേഷിപ്പ് ഏന്തി . ഇടവക ട്രസ്റ്റി പി തോമസ് വർഗീസ് പൊന്നിൻ കുരിശ് ഏന്തി . റാസയ്ക്ക് അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ , ഇടവക വികാരി ഫാ തോമസ് മാത്യു, സഹ വികാരി ഫാ ബിബിൻ മാത്യു, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ ചെറിയാൻ തോമസ്, രാജു പുളിമ്പള്ളിൽ, ജിജു വൈക്കത്തുശ്ശേരി, ഫിലിപ്പ് വർഗീസ്, റെജി മാത്യു, പി ജി വർഗീസ്, വർഗീസ് ജോൺ , പി ജി കോശി, എം കെ ജോൺ , ഗീവർഗീസ് കെ ജി,സാബു വർഗീസ്, ജോൺ സാമുവേൽ , റിജോ ജോർജ് , ഷിബോ ജ് റ്റി വർഗീസ്, എന്നിവർ നേത്യത്വം നൽകി.
നിരണം പള്ളിയിൽ ഇന്ന്
◾
വി.മാർത്തോമ്മ ശ്ലീഹായു' 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബ്ബാന നടക്കും. സഭയിലെ മെത്രപ്പോലീത്തമാർ സഹകാർമ്മികരായിരിക്കും.
വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
നിര്യാതരായി
കെ.പി.സി.സി ട്രഷറാർ വി.പ്രതാപചന്ദ്രൻ -നിര്യാതനായി.
◾കെ.പി.സി.സി ട്രഷറാർ വി.പ്രതാപചന്ദ്രൻ - 73 നിര്യാതനായി. സംസ്കാരം പിന്നീട്.കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കമിട്ടതോടെ കെ.എസ്.യു.വിന്റെ മുൻനിര പോരാളിയായി മാറി. പത്രപ്രവർത്തന രംഗത്തും, ട്രേഡ് യൂനിയൻ രംഗത്തും സജീവമായിരുന്നു. ദീർഘകാലം വീക്ഷണം ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു. സീനിയർ ജേർണലിസ്റ്റ് സ് ഫോറം പ്രസിഡൻറും, പ്രസ്സ് വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
◾എ .ഐ .ടി .യു.സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ പഞ്ചാബ് പ്രതിനിധി ട്രയിൻ തട്ടി മരിച്ചു.സന്തോഷ് സിംഗ് - 76 ആണ് മരിച്ചത്.സമ്മേളനത്തിന്റെ ഭാഗമായി ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം മടങ്ങി പോകവേ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം.
◾റിട്ട. അദ്ധ്യാപിക നിരണം പള്ളിച്ചിറ പൂവൻവേലിൽ പരേതനായ മത്തായി ജോസഫിൻ്റെ ഭാര്യ വി.ഇ.ഏലിയാമ്മ 74 നിര്യാതയായി. സംസ്കാരം 23 ന് ഉച്ചക്ക് 12ന് നിരണം സെൻറ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
പള്ളിപ്പാട് സ്വദേശിയായ സൈനികൻ അന്തരിച്ചു.
◾ഇന്ത്യൻ കരസേനയിലെ സിഗ്നൽ മാൻപള്ളിപ്പാട് വെട്ടുവേനി തറമേൽ വീട്ടിൽ മോഹനസുതൻ പിള്ളയുടെ മകൻ അനൂപ് (26) ബാംഗ്ലൂർ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകിട്ട് 4 ന് അന്തരിച്ചു.സംസ്ക്കാരം സൈനിക ബഹുമതികളോടെ നാളെ (ബുധൻ) ഉച്ചയ്ക്ക് 1.30 ന് തറമേൽ വീട്ടുവളപ്പിൽ നടക്കും.ഭാര്യ:ആതിര.മാതാവ് :സതിയമ്മ. സഹോദരൻ :അശോകൻ .
എടത്വായിൽ പെയ്ൻ്റിങ്ങ് ജോലിക്കിടെ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു.
◾പെയ്ൻ്റിങ്ങ് ജോലിക്കിടെ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. തായങ്കരി പൊയ്ക്കാരം കളത്തിൽ ആൻറണി ആൻസമ്മ ദമ്പതികളുടെ മകൻ ആൻ്റണി തോമസ് എന്ന ബിബിൻ 31 ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് തായങ്കരിയിലെ ഒരു ട്രേഡേഴ്‌സിൻ്റെ മുകളിൽ റൂഫ് ഷീറ്റിന് പെയിൻ്റ് ചെയ്യുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 6 മണിയോടെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനു ' ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി .മൃതദേഹം എടത്വായിൽ സ്വകാര്യ മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച തായങ്കരി സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ ലീനാ ജോർജ്ജ് .മകൻ അഡോൺ ആൻറണി
◾സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലും കേന്ദ്ര സര്‍ക്കാരിനും സമര്‍പ്പിച്ച ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഈ ഭൂപടം തിരുത്തും. വനം വകുപ്പിനും നിര്‍ദേശം നല്‍കാവുന്നതാണ്. ജനുവരി ഏഴുവരെ ഇതിനു സാവകാശമുണ്ടാകും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി അഞ്ചുവരെ നീട്ടി. ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, Particularly, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഇന്നു ചേരും.
◾ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്നു. അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഉടനേ അയച്ചുകൊടുക്കണമെന്ന് ഹൈക്കോടതി. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുണ്ടാകണം. പരസ്യ ബോര്‍ഡുകളില്‍ ഏജന്‍സിയുടെ മുദ്രയുണ്ടാകണമെന്നും കോടതി.
◾പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്ന് എന്‍ഐഎ. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം വിവരശേഖരണം നടത്തിയാണു പട്ടിക തയ്യാറാക്കിയത്. എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി. ഐ.എസ് ബന്ധത്തിന് തെളിവുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. 14 പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
◾മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി ഒമ്പതരയ്ക്കുതന്നെ ഹോസ്റ്റലില്‍ എത്തണമെന്ന് ആരോഗ്യ സര്‍വകലാശാല. 18 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതു സമൂഹത്തിനു നല്ലതല്ല. 25 വയസാകുമ്പോഴാണ് പക്വമായ ബുദ്ധിവികാസം നേടൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. ഹോസ്റ്റലുകള്‍ പഠനകേന്ദ്രങ്ങളാണ്, നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്നും ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി.
◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എന്‍ഐഐ പുതുക്കിയ എഫ്ഐആര്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. ഈ കേസില്‍ 40 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
◾ഐഎസ്ആര്‍ഒ ചാരക്കേസിനു ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. ജസ്റ്റിസ് വിജു എബ്രഹാമാണ് പിന്മാറിയത്. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. പ്രതികളായ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, ഐ.ബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ജയപ്രകാശ്, വി.കെ മൈനി അടക്കമുള്ളവരുടെ ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
◾കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം പുനപരിശോധിച്ചു തീരുമാനമെടുക്കാന്‍ സ്‌ക്രൂട്‌നി കമ്മിറ്റിയെ സര്‍വകലാശാല സിന്റിക്കേറ്റ് ചുമതലപ്പെടുത്തി. പ്രിയ വര്‍ഗീസിന്റെ നിയമന തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
◾കൊച്ചിയിലും ഗുരുവായൂരിലും ഫൈവ് ജി ആരംഭിച്ചു. കൊച്ചിയിലെ റിലയന്‍സ് ജിയോയുടെ 130 ടവറുകളിലാണ് ഫൈവ് ജി സേവനം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഫൈവ് ജി സേവനങ്ങള്‍ തിരുവനന്തപുരത്ത് നാളെ മുതല്‍ ലഭിക്കും. തൃശൂര്‍, ആലപ്പഴ, മലപ്പുറം ജില്ലകളില്‍ ജനുവരിയില്‍ ഫൈവ് ജി ലഭ്യമാകും.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ആത്മീയ, സമുദായ, രാഷ്ട്രീയ നേതാക്കളും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ബസേലിയോസ് മാര്‍തോമ മാത്യൂസ് കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍, ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
◾ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രക്കാരുടെ തിരക്കു പരിഹരിക്കാന്‍ കേരളത്തിന് 51 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.
◾ശശി തരൂര്‍ പാര്‍ലമെന്റില്‍ എത്തിയത് വീല്‍ ചെയറില്‍. ഇടതുകാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹം വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രം സഹിതം ട്വിറ്റു ചെയ്ത കുറിപ്പു വൈറലായി. ഭിന്നശേഷിക്കാരെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം പിന്തുണയ്ക്കുന്നുണ്ടെന്നു മനസിലാക്കാന്‍ ഈ താത്കാലിക വൈകല്യം പഠിപ്പിച്ചെന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ലമെന്റിലേക്ക് വീല്‍ചെയറില്‍ പ്രവേശിക്കാന്‍ റാംപുള്ള ഏക കവാടം ഡോര്‍ ഒമ്പതിലാണെന്നും അദ്ദേഹം കുറിച്ചു.
◾താമരശേരി ചുരത്തിന്റെ അടിവാരത്ത് മൂന്നു മാസത്തിലേറെയായി തടഞ്ഞിട്ട രണ്ടു ഭീമന്‍ ട്രെയിലറുകള്‍ നാളെ രാത്രി 11 മണിയോടെ ചുരം കയറാന്‍ അനുമതി നല്‍കി. ട്രെയിലറുകള്‍ കടന്നുപോകുമ്പോള്‍ ദേശീയപാതക്കോ, വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികള്‍ക്കോ നാശമുണ്ടായാല്‍ ഈടാക്കാന്‍ 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റു കോഴിക്കോട് ജില്ലാ ഭരണകൂടം വാങ്ങിവച്ചിട്ടുണ്ട്.
◾കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, വര്‍ക്കല സ്വദേശി വജന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇരുപത്തൊന്നു വയസുകാരാണ്.
◾ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതി ലീഗല്‍ ഡിജിഎം ശശി കുമാരന്‍ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ടൈറ്റാനിയത്തില്‍ പോലീസ് നടത്തിയ പരിശോധന രാത്രി വരെ നീണ്ടു. ശശികുമാരന്‍ തമ്പി ഒളിവിലാണ്. ഇയാളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.
◾തൊടുപുഴയില്‍ മുന്നറയിപ്പു ബോര്‍ഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ അറസ്റ്റു ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണത്തിനു കരാര്‍ എടുത്ത നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചത്. തൃശൂരില്‍ കിസാന്‍ സഭയുടെ കൊടിതോരണം കഴുത്തില്‍ കുടുങ്ങി അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടില്ല.
◾കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. മതില്‍ കെട്ടാനുള്ള അനുമതിക്കു മൂന്നു മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അനുമതി തരാതെ പലതവണ നടത്തിക്കുകയാണെന്നു പറഞ്ഞ് പ്രതിഷേധിച്ച തന്നെ മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ തന്നെ കൈയേറ്റം ചെയ്തെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം.
◾കേന്ദ്രമന്ത്രി വി. മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. കേരളത്തിന്റെ അംബാസഡറാണ് മുരളീധരനെന്ന് വഹാബ് വിശേഷിപ്പിച്ചു.
◾പ്രമുഖ അരി ബ്രാന്‍ഡായ നിറപറ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തു. പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള വിപ്രോയുടെ ചുവടുവയ്പാണിത്. ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
◾തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനയെ കേരള ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ആനയെ പൊക്കിയെടുത്തത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ് തളച്ചിട്ടിരുന്ന സ്ഥലത്തിനു സമീപത്തെ ചതുപ്പിലേക്ക് ഊര്‍ന്നുപോയത്.
◾വൈപ്പിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന 12 മത്സ്യബന്ധന ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോയി. മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോകുന്നതു കണ്ട ഉടന്‍ തന്നെ മറ്റു മത്സ്യബന്ധന ബോട്ടുകള്‍ ഇറക്കി ഒഴുകിപ്പോയ ബോട്ടുകളെ തിരികെ കൊണ്ടുവന്നു. വൈപ്പിന്‍ എല്‍എന്‍ജിക്കു സമീപത്താണ് സംഭവം.
◾തൃശൂര്‍ പെരുമ്പിലാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പില്‍ റാഷിദിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. പരുവക്കുന്നില്‍ വാടകവീട്ടില്‍ ചിറമനേങ്ങാട് കുറഞ്ചിയില്‍ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ എന്ന റിന്‍ഷ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും അടക്കമുള്ള പ്രമുഖര്‍ ഒന്നിച്ചിരുന്ന് ഉച്ചയൂണ്. രാജ്യാന്തര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഒരുക്കിയ ചെറുധാന്യ വിരുന്നിലാണ് മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അടക്കമുള്ളവര്‍ പങ്കെടുത്തത്.
◾രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ അവകാശവാദം ഉന്നയിച്ചത് പാര്‍ട്ടിയില്‍ ഏറെ ചേരിപ്പോരിന് ഇടയാക്കിയിരുന്നു. ‘ശുഭവാര്‍ത്ത പിറകേ വരു’മെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ പ്രതികരിച്ചത്.
◾കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം നിയോജക മണ്ഡലമായ അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
◾എഡ്യുടെക്ക് ആപായ ബൈജൂസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍. ഭാവി നശിക്കുമെന്നാണു ഭീഷണി. ബൈജൂസ് ആപിനെതിരേ കേസെടുക്കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.
◾ഉത്തരേന്ത്യയില്‍ അതിശൈത്യം. പലയിടത്തും മൂടല്‍മഞ്ഞ് ഗതാഗത തടസമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദഷഹറില്‍ കനത്ത മൂടല്‍മഞ്ഞുമൂലം റോഡിലെ വാഹനങ്ങള്‍ കാണാനാകാതെ 40 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ദസറ മേല്‍പാലത്തിലാണ് അപകടമുണ്ടായത്.
◾ചൈനയില്‍ വീണ്ടും കൊവിഡ് തരംഗം. പ്രതിഷേധങ്ങള്‍ക്കു പിറകേ, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രോഗം പടര്‍ന്നുപിടിച്ചു. രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം രോഗം ലോകവ്യാപകമാകുമെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തു.
◾ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ഒന്നാം ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റിലും കളിക്കില്ല.
STHREE SAKTHI Result 20/12/2022
1 st Prize :
Amount: ₹7,500,000/-
SO289176
Consolation Prize :
Amount: ₹8,000/-
SN289176 SP289176 SR289176 SS289176 ST289176 SU289176 SV289176 SW289176 SX289176 SY289176 SZ289176
2 nd Prize :
Amount: ₹1,000,000/-
SY934832
3 rd Prize :അന്തരിച്ചു.സംസ്ക്കാരം
Amount: ₹.5,000/-
0179 1053 1401 3837 3843 4480 5197 5263 5300 6041 6243 7660 7872 7991 8134 8433 8510 8550
4 th Prize :
Amount: ₹2,000/-
1219 1556 3257 3478 4958 5202 6860 8125 8213 9583
5 th Prize :
Amount: ₹1,000/-
0707 1200 1538 2331 2384 2496 3226 3783 5999 6230 6250 6408 7137 7924 8315 8538 8996 9517 9563 9995
6 th Prize :
Amount: ₹500/-
0017 0247 0312 0566 0722 0826 0915 1126 1197 1827 2092 2151 2154 2907 2919 2952 3080 3401 3566 3663 3855 3909 4223 5275 5365 5431 5810 5969 6029 6157 6364 6460 6521 6713 7045 7145 7666 7694 7700 7828 7949 8108 8483 8509 8521 8792 9233 9273 9374 9555 9786 9900
7 th Prize :
Amount: ₹200/-
0238 0334 0368 0620 0628 1023 1302 1720 1873 2335 2993 3003 3120 3157 3188 3377 3621 3882 4451 4516 5125 5200 5336 5688 5971 6259 6615 6699 6891 7089 7368 7389 7403 7945 8008 8017 9100 9139 9375 9520 9653 9746 9777 9908 9917
8 th Prize :
Amount: ₹100/-
0091 0185 0223 0224 0270 0385 0397 0405 0433 0451 0462 0497 0621 0798 0832 0837 0935 0999 1001 1010 1052 1105 1108 1155 1198 1408 1508 1518 1541 1565 1659 1695 1765 1844 1854 1986 2024 2473 2503 2540 2963 2980 3039 3045 3185 3248 3539 3582 3686 3804 3838 4087 4200 4283 4319 4355 4505 4626 4724 4725 4789 4859 5177 5190 5309 5359 5407 5497 5541 5574 5587 5726 5755 5790 5919 6072 6279 6321 6384 6427 6575 6727 6746 6754 6795 6820 7150 7226 7233 7235 7315 7372 7396 7605 7618 7659 7661 7719 7771 7797 7901 8026 8177 8187 8322 8373 8432 8477 8493 8523 8866 9068 9158 9169 9174 9416 9460 9477 9493 9633 9731 9770 9847 9865 9942 9966
Comments
Post a Comment
Thanks