തിരുവല്ലയിലെ ഏറ്റവും പുതിയ വാർത്തകൾ
|JACOB CHERIAN|
എം.ജി. സോമൻ അഭിനയ സങ്കല്പങ്ങളെ മാറ്റി മറിച്ച നടൻ - രൺജി പണിക്കർ
◾തിരുവല്ല അതുവരെ തുടർന്നു വന്ന അഭിനയ സങ്കല്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് എം.ജി. സോമൻ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായതെന്ന് പ്രമുഖ തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. എം.ജി. സോമന്റെ വേർപാടിന്റെ 25-ാം വർഷത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല സെയിന്റ് ജോൺസ് ഹാളിൽ നടത്തിയ നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടന്നു വന്നത് നാടകത്തിൽ നിന്നായിരുന്നു വെങ്കിലും അതിന്റെ അഭിനയ സ്വാധീനത്തിൽ നിന്ന് പൂർണ്ണ വിമുക്തി നേടിയാണ് സോമൻ സിനിമയിൽ വേറിട്ട സാന്നിധ്യം അറിയിച്ചത്. മാത്യു ടി. തോമസ് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. തിരുവല്ലയുടെ യശസ് ഉയർത്തിയതിനൊപ്പം നാടിനെ അത്രയേറെ സ്നേഹിച്ച കലാകാരനുമായിരുന്നു സോമൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. എം.ജി. സോമൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.സലിം അധ്യക്ഷനായിരുന്നു. സിനിമാ നടന്മാരായ മോഹൻ അയിരൂർ , പുത്തില്ലം ഭാസി, നാടക അവാർഡ് ജേതാവ് ബാബു രാജ് തിരുവല്ല, ടോപ് സിംഗർ ഫെയിം ശ്രീനാഥ് വിനോദ്, ആൻ ബെൻസൺ എന്നിവരെ ആദരിച്ചു. പ്രൊഫ. സി.എ. വർഗീസ്, ഫാ. ഏബ്രഹാം താലോത്തിൽ, ഫാ. മാത്യു പുനക്കുളം, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു. അഡ്വ. റജി തോമസ് സ്വാഗതവും കൗൺസിലർ സജി എം. മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത പരിപാടിയും അമച്വർ നാടക മത്സരം അരങ്ങേറി. ശനിയാഴ്ചയും നാടക മത്സരം തുടരും.
പുഷ്പഗിരി മെഡിസിൻ വിഭാഗത്തിെന്റെ നേതൃത്വത്തിൽ തുടർ വിദ്യാഭ്യാസ പ്രോഗ്രാം.
◾തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പതിനെട്ടാമത് തുടർ വിദ്യാഭ്യാസ പ്രോഗ്രാം ഡിസംബർ 4 ഞായറാഴ്ച രാവിലെ 9 മുതൽ ഹോട്ടൽ എലൈറ്റിൽ വച്ച് നടത്തപ്പെടും.തിരുവല്ല സബ് കളക്ടർ ശ്വേതാ നാഗർഘോട്ടി IAS ഉത്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠനങ്ങൾക്ക് ഇന്ത്യയിലെ പ്രഗൽഭരായ ഡോക്ടർമാർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം ഡോക്ടർമാർ പങ്കെടുക്കും. സംഘടക സിമതി ചെയർമാൻ ഡോക്ടർ സുനിൽ മാത്യു സെക്രട്ടറി ഡോക്ടർ അജീഷ് കോശി എന്നിവർ സംഘാടക സമിതി അംഗങ്ങൾ ആയി പ്രവർത്തനങ്ങൾ ഏകോപിയ്ക്കുന്നു
കുറ്റൂർ റെയിൽവേ അടിപ്പാത 9-ന് തുറക്കും.
◾തിരുവല്ല റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്താനം പൂർത്തീകരിച്ഛ് ഡിസംബർ 9-ന് മാത്രമേ ഗതാഗതത്തിനായി തുറന്നു കൊടുക്കൂ എന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 3-ന് തുറന്നു കൊടുക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. Contact no-selvan -9787303415
പത്തനംതിട്ട ജില്ലാ റവന്യൂ സ്കൂൾ കലോത്സവം സമാപിച്ചു.
◾നാല് നാൾ തിരുവല്ലയിൽ നീണ്ടു നിന്ന പത്തനംതിട്ട ജില്ലാ റവന്യൂ സ്കൂൾ കലോൽസവം സമാപിച്ചു. നാല് നാൾ തിരുവല്ലയിൽ നീണ്ടു നിന്ന പത്തനംതിട്ട ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ 132 പോയൻറുകൾ നേടി യു.പി.ജനറൽ വിഭാഗത്തിൽ കോന്നി ഉപജില്ലയും, -ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 284 പോയൻ്റുകൾ നേടി മല്ലപ്പള്ളി ഉപജില്ലയും , ഹയർ സെക്കണ്ടറി വിഭാഗത്തിൽ 275 പോയൻ്റുകൾ നേടി കോന്നി ഉപജില്ലയും ഓവറോൾ കിരീടം നേടി.
യു.പി.വിഭാഗത്തിൽ 128 പോയൻ്റ് നേടി പത്തനംതിട്ടയും, 124 പോയൻറ് നേടി ആറന്മുളയും രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ഹൈസ്കൂൾ വിഭാഗത്തിൽ 275 പോയൻ്റ് നേടിയ പത്തനംതിട്ടയ്ക്കാണ് രണ്ടാം സ്ഥാനം.247 പോയൻ്റ് നേടിയ കോന്നി മൂന്നാം സ്ഥാനത്തും എത്തി.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 266 പോയൻ്റ് നേടിയ തിരുവല്ല രണ്ടാം സ്ഥാനത്തെത്തി. 258 പോയൻ്റോടെ പത്തനംതിട്ടയ്ക്കാണ് മൂന്നാം സ്ഥാനം. സ്കൂൾ തലത്തിൽ യു.പി.വിഭാഗത്തിൽ പന്തളം എൻ.എസ്.എസ് യു.പി സ്കൂൾ 53 പോയൻറ് നേടി ഒന്നാമനായി. 48 പോയൻ്റ് നേടിയ കിടങ്ങന്നൂർ എസ്.വി.ജി.വി സ്കൂൾ രണ്ടാമതുമെത്തി.മൂന്നാം സ്ഥാനം 43 പോയൻ്റ് നേടിയ വെണ്ണിക്കുളം സെൻറ് ബഹനാൻസ് സ്കൂളിനാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 120 പോയൻ്റ് നേടി കിടങ്ങന്നൂർ എസ്.വി.ജി.വി സ്കൂൾ ഒന്നാം സ്ഥാനത്തിന് അർഹമായി.115 പോയൻ്റ് നേടിയ വള്ളംകുളം നാഷണൽ സ്കൂളിനാണ് രണ്ടാം സ്ഥാനം. 111 പോയൻ്റ് നേടി വെണ്ണിക്കുളം സെൻറ് ബഹനാൻസ് സ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി. കലോത്സവത്തിൽപോയൻറുകൾ നേടി ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 47 പോയൻ്റനേടിയ വള്ളംകുളം നാഷണൽ ഹൈ സ്കൂളും യു.പി.വിഭാഗത്തിൽ 68 പോയൻ്റ് നേടിയ തിരുമൂലവിലാസം യു.പി.സ്കൂളും ജേതാക്കളായി. അറബിക് കലോത്സവത്തിൽ പോയൻ്റുകൾ നേടിയ ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. തിരുമൂലപുരം എസ്.എൻ.വി.എച്ച്.എസ്.എസ്, ഇരുവള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുമൂലവിലാസം യു.പി.സ്കൂൾ, ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വേദികളിലായിരുന്നു മത്സരങ്ങൾ നടന്നത്. എസ്.എൻ വി.സ്കൂള പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനം മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ആന്റോ ആൻറണി എം പി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു.
◾പത്തനംതിട്ട : എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഇ.എസ് ജോയിയുടെ മകൻ ഷിനുമോനെ(31)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അടൂർ പെരിങ്ങനാട് പാറക്കൂട്ടത്ത് രാവിലെ 11.30നാണ് സംഭവം. ഭാര്യ സുജിയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് സുജിയെ നിലത്തിട്ട് ചവുട്ടുകയും ചെയ്തു. യുവതിയുടെ ഇടതു തോളിനു മുറിവും വലതു തോളിലും പുറത്തും പരിക്കുപറ്റി. തുടർന്ന്, സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുജിയുടെ മൊഴി പ്രകാരം അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധം സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. പിന്നീട് കസ്റ്റഡിയിലെടുത്ത പ്രതിയെ, വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന്, അറസ്റ്റ് രേഖപ്പെടുത്തി.
◾സ്ഥിരം പ്രശ്നക്കാരനായ ഷിനുവിനെതിരെ പോലീസ് വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ബാല നീതിനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുദർശന, ജോൺ.ജി, സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ ദീപാ കുമാരി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ
◾ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ. ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഇനി മുതൽ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാൻ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.ഗാർഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പൊതുമേഖലാ കമ്പനികൾ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതൽ പതിനഞ്ച് സിലിണ്ടർ വാങ്ങി കഴിഞ്ഞാൽ പതിനാറാമത്തെ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കില്ല. നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വർഷവസാനം എത്തുമ്പോൾ കൂടുതൽ ഉപയോഗമുള്ള വീടുകളിൽ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാൽ കേരളത്തിൽ ശരാശരി ഉപയോഗം ഒരു കുടുംബത്തിൽ പ്രതിവർഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലർമാർ പറയുന്നു. അധിക സിലിണ്ടർ വേണമെങ്കിൽ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷൻ കാർഡിന്റെ പകർപ്പുൾപ്പടെ നൽകി ഡീലർമാർ മുഖേനെ അപേക്ഷ നൽകാമെന്നാണ് കമ്പനികൾ പറയുന്നത്. അധിക സിലിണ്ടർ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുൾപ്പെടും.
◾ശബരിമലയില്‍ വീണ്ടും നിയമപ്രശ്‌നം. ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരാകാന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനാകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഈ നിര്‍ദേശം ഭരണഘടനയിലെ മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണു ഹര്‍ജി.
◾കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഒന്നരവര്‍ഷം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിച്ചുവച്ചത്? ഇതുവരേയും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുകയായിരുന്നുവെന്നും സതീശന്‍.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി പറയുന്നു. ഇതുവരേയും മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവർ സർക്കാരിൽ നിന്നും അകലുന്നു.
◾ക്രൈസ്തവ സഭകൾ സർക്കാരിന് എതിരാകുന്നതായി റിപ്പോർട്ട്. വൈദികർക്കെതിരെ വൈരാഗ്യ ബുദ്ധിയോടെ കേസെടുക്കുന്നതിൽ മറ്റ് ചിലരുടെ നിർബന്ധ ബുദ്ധി പ്രയോഗിക്കപ്പെടുന്നതായി ആരോപണവും ഉണ്ട് .എന്നാൽ വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.വിഴിഞ്ഞത്ത് കേന്ദ്രസേനയെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്ത കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഴിഞ്ഞം സമരസമിതി നേതാക്കള്‍. തുറമുഖം പണിയുന്നതുമൂലം കിടപ്പാടവും ജീവിതവും കടലെടുത്തു വഴിയാധാരമായവരെ അധികാര ഹുങ്കോടെ അധിക്ഷേപിക്കുന്നവരാണു യഥാര്‍ത്ഥ കലാപകാരികളെന്ന് സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് പറഞ്ഞു.
◾തക്കാളിക്കു വില ഒരു രൂപ. വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ കിലോയ്ക്കു 15 രൂപ നിരക്കില്‍ തക്കാളി സംഭരിക്കും. സഹകരണ വകുപ്പുി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചതാണ് ഇക്കാര്യം.
◾രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പത്തു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഊരൂട്ടമ്പലം യുപി സ്‌കൂളിന്റെ പേര് അയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂള്‍ എന്നാക്കി മാറ്റുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
◾പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീടു നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ടു ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീടു പണിതത്.
◾ഹോളിവുഡ് ചിത്രമായ അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും. തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയായി. ഡിസംബര്‍ 16 നു തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
◾തലശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചു പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ലഹരി വില്‍പന ചോദ്യം ചെയ്തതിന് നിട്ടൂര്‍ സ്വദേശികളായ ഖലീദും ഷമീറും കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവെടുപ്പിനാണു കസ്റ്റഡിയില്‍ വിട്ടത്.
◾കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു തട്ടിയെടുത്ത 15 കോടിയിലധികം രൂപ ബാങ്ക് മാനേജര്‍ റജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും വിനിയോഗിച്ചെന്ന് സൂചന. തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്റെ അക്കൗണ്ടിലേക്കാണു മാറ്റിയത്. എന്നാല്‍ റെജില്‍തന്നെ കൈകാര്യം ചെയ്തിരുന്ന ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ല.
◾കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് മേയര്‍ ബീന ഫിലിപ്പ്. എംപി, എംഎല്‍എ ഫണ്ടിനു പുറമേ, കുടുംബശ്രീ ഫണ്ടില്‍നിന്ന് 10 കോടിയിലേറെ രൂപയും നഷ്ടപ്പെട്ടു. മൂന്നു ദിവസത്തിനകം പണം തിരികെ തരുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നല്‍കിയെന്നും മേയര്‍ പറഞ്ഞു.
◾ഗുരുവായൂര്‍ ഏകാദശി ഉല്‍സവത്തിരക്കിനിടെ ക്ഷേത്ര നടയില്‍ ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്.
◾അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾പാലക്കാട്ട് സഹോദരന്മാര്‍ മദ്യപിച്ച് കുത്തിക്കൊന്ന കേസിലെ പ്രതി പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്‍ ദേവയാണ് കൊല്ലപ്പെട്ടത്.
◾കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് മദ്യശാലയ്ക്കു മുന്നില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച കഞ്ഞിക്കുഴി സ്വദേശി അമലിനെ പോലീസ് തെരയുന്നു.
◾പ്രണയപ്പകയില്‍ പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി ശ്യാംജിത് നല്‍കിയ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
◾ബൈക്ക് നല്‍കാത്തതിന് ഹീമോഫീലിയ രോഗിയെ മര്‍ദ്ദിച്ച ഗുണ്ടയെ അറസ്റ്റു ചെയ്തു. തൃശൂര്‍ അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. അഞ്ചേരിയിലെ വൈശാഖാണ് അറസ്റ്റിലായത്.
◾രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരും. ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ തീരുമാനമനുസരിച്ച് പ്രതിപക്ഷ നേതൃ പദവി ഖര്‍ഗെ രാജിവച്ചാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ചത്. പകരം ആരെന്നു തീരുമാനമാകാത്തതിനാലാണ് തത്കാലം ഖര്‍ഗെ തുടരാന്‍ ധാരണയായത്.
◾ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
◾ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചരസ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കല്‍ക്കരി ഇടപാടു കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്.
◾നിരപരാധിയെ പോക്‌സോ കേസില്‍ അറസ്റ്റുചെയ്ത് ഒരു വര്‍ഷത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷം രൂപ പിഴയടക്കണമെന്ന് മംഗലാപുരം കോടതി. കേസില്‍ കുറ്റവിമുക്തനാക്കിയ നവീന്‍ സെക്വീരയ്ക്ക് സബ് ഇന്‍സ്‌പെക്ടര്‍ പി.പി റോസമ്മ, ഇന്‍സ്‌പെക്ടര്‍ രേവതി എന്നിവര്‍ അടയ്ക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി നല്‍കണം. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
◾കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് ധരിക്കാവുന്ന പത്ത് സ്‌കൂളുകളും കോളജുകളും തുറക്കാന്‍ കര്‍ണാടക ഖഖഫ് ബോര്‍ഡിന് അനുമതി നല്‍കിയെന്ന പ്രചാരണം അസംബന്ധമാണെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
◾കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും നേതാവ് സുനില്‍ ജാക്കറെയും ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തി.
◾ട്രെയിനിലെ വിന്‍ഡോ സീറ്റിലിരുന്നു യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന്‍ മരിച്ചു. ഹിതേഷ് കുമാര്‍ എന്ന യാത്രക്കാരനാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചല്‍ എക്സ്പ്രസിലാണ് സംഭവം.
◾ഫൈവ് ജി വികസനത്തിനായി വോഡഫോണ്‍ ഐഡിയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പതിനയ്യായിരം കോടി രൂപ വായ്പയെടുക്കും. ഒരു മാസത്തിലേറെയായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
തണ്ണീര്‍മുക്കം ബണ്ട് ഡിസംബര്‍ 15 ന് അടയ്ക്കും അടിയന്തര സാഹചര്യമുണ്ടായാല്‍ ഷട്ടറുകള്‍ ക്രമീകരിക്കും
◾ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഡിസംബര്‍ 15-ന് അടയ്ക്കാന്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അടുത്ത ഇടവേളകളില്‍ മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമെങ്കില്‍ ഷട്ടറുകള്‍ ക്രമീകരിക്കാനും യോഗം നിര്‍ദേശിച്ചു. ഷട്ടറുകള്‍ മാര്‍ച്ച് 15-ന് തുറക്കും. കാര്‍ഷിക കലണ്ടര്‍ പ്രകാരം തന്നെ കൃഷി ഇറക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ജലസേചന വകുപ്പുകള്‍ കുറേക്കൂടി ശാസ്ത്രീയമായി ഷട്ടര്‍ ക്രമീകരണം സംബന്ധിച്ച് പഠനം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എ, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, എ.ഡി.എം എസ്. സന്തോഷ് കുമാര്‍, സബ് കളക്ടര്‍ സൂരജ് ഷാജി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, പാടശേഖര സമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
NIRMAL Result 02/12/2022
1 st Prize :
Amount: ₹7,000,000/-
NO896167
*Consolation Prize :*
Amount: ₹8,000/-
NN896167 NP896167 NR896167 NS896167 NT896167 NU896167 NV896167 NW896167 NX896167 NY896167 NZ896167
*2 nd Prize :*
Amount: ₹10,00,000/-
NT556763
*3 rd Prize :*
Amount: ₹100,000/-
NN485045 NO243994 NP830216 NR912825 NS281187 NT292730 NU605797 NV780902 NW954922 NX906372 NY341233 NZ229132
*4 th Prize :*
Amount: ₹5,000/-
0782 0849 1137 2008 2064 2233 2832 3046 3514 5350 5665 5956 6537 7814 8008 8304 9095 9948
*5 th Prize :*
Amount: ₹1,000/-
0224 0735 1494 1582 1835 1972 2300 2590 2911 2939 3179 3316 3475 4150 4341 4408 4645 5812 5962 6025 6164 6386 6571 6898 6968 7518 7631 7636 7841 8395 8538 8616 8839 8989 9147 9210
*6 th Prize :*
Amount: ₹500/-
0025 0541 1025 1134 1301 1501 1513 1575 1612 1850 1888 2032 2260 2379 2460 2512 2782 2826 2827 3114 3186 3189 3358 3494 3591 3701 3707 3845 3894 3984 4073 4401 4523 4889 4902 4954 4967 4991 5033 5156 5239 5292 5368 5382 5402 5526 5744 6055 6152 6180 6297 6509 6583 6714 6955 7003 7059 7116 7173 7397 7407 7547 7558 7757 7845 7951 8032 8108 8402 8576 8715 8745 8816 8906 9124 9207 9245 9832 9859
*7 th Prize :*
Amount: ₹100/-
0020 0173 0282 0350 0443 0477 0550 0585 0760 0820 0944 1131 1169 1187 1307 1392 1411 1439 2010 2070 2120 2161 2164 2180 2396 2414 2494 2496 2516 2643 2665 2700 2741 2824 2861 3093 3289 3324 3355 3370 3407 3417 3449 3911 4003 4011 4040 4072 4105 4137 4149 4412 4606 4651 4725 4745 4752 4763 4810 4838 4849 4865 5011 5153 5268 5279 5280 5321 5354 5371 5378 5459 5833 5843 5853 5941 5978 6057 6082 6095 6237 6525 6555 6569 6663 6800 6891 6909 6914 6943 6944 6967 7148 7187 7256 7290 7347 7434 7493 7677 7712 7892 7903 8230 8400 8418 8838 9044 9130 9157 9178 9189 9412 9438 9526 9534 9635 9665 9671 9673 9702 9726
Comments
Post a Comment
Thanks