പുതിയ വാർത്തകൾ കാണാം.
|JACOB CHERIAN|
സോമൻ സ്മൃതി സന്ധ്യ : കമലഹാസൻ ഇന്ന് തിരുവല്ലയിൽ
തിരുവല്ല : എം.ജി. സോമൻ സ്മൃതി സന്ധ്യയിൽ പ്രശസ്ത നടൻ കമലഹാസന് തിങ്കളാഴ്ച സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. എം.ജി. സോമന്റെ വിയോഗത്തിന്റെ 25-ാം വാർഷികം പ്രമാണിച്ച് എം.ജി. സോമൻ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിന് പരിപാടി ആരംഭിക്കും. വിവിധ മത പുരോഹിതന്മാർ നിലവിളക്ക് തെളിയിക്കും. തുടർന്ന് മന്ത്രി വി.എൻ. വാസവൻ സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യും. എം.ജി. സോമനൊപ്പം അഭിനയിച്ച നടീ നടന്മാർ, അദ്ദേഹത്തിന്റെ സിനിമകൾ സംവിധാനം ചെയ്ത ചലച്ചിത്രകാരന്മാർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കും. ജനപ്രതിനിധികൾ ,രാഷ്ട്രീയ നേതാക്കൾ, ജില്ലാ കളക്ടർ തുടങ്ങിയവരും സംബന്ധിക്കും. പിന്നണി ഗായകൻ സുദീപ് കുമാർ നയിക്കുന്ന ഗാനമേളയുമുണ്ടാകും.
മാന്നാർ പൊലീസിന്റെ ഉറക്കംകെടുത്തിയ വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവ് പിടിയിൽ.
മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണങ്ങൾ നടത്തി പൊലീസിന്റെ ഉറക്കംകെടുത്തിയ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ് (41)നെയാണ് മാന്നാർപൊലീസ് പിടികൂടിയത്. മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളിലാണ് മോഷ്ടാവ് കുടുങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയും പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുമുള്ള പ്രതി ആഴ്ചകൾക്കുമുമ്പാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്.
മാന്നാർ-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സി.സി.ടി.വികൾ പരിശോധിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് മാന്നാർപൊലീസ് നടത്തിയ അന്വേഷണത്തിൽ അടൂർ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുമായി മോഷണം നടന്ന സ്ഥലങ്ങളിൽ പോലിസ് തെളിവെടുപ്പ് നടത്തി. പ്രതിയുമായി കാരാഴ്മയിൽ എത്തിയപ്പോൾ പോലീസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ജനങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ പോലിസ്മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ പ്രകാരം മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ മാരായ മധുസൂദനൻ, ബിന്ദു, സിവിൽ പോലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്,എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.നിരണം: മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മാർത്തോമ്മൻ പൈതൃക സമ്മേളനം നടത്തി. അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്യ്തു. നിരണം വലിയ പള്ളി വികാരി ഫാ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ ബിബിൻ മാത്യു, ഡീക്കൻ ടിജോ വർഗീസ്, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ ചെറിയാൻ തോമസ്, സാബു വർഗീസ്, എം കെ ജോൺ , ഫിലിപ്പ് വർഗീസ് , റെജി മാത്യു, ജോർജ് തോമസ്, ഗീവർഗീസ് കെ ജി, ഏബ്രഹാം പെരുമാൾ , അലക്സ് മട്ടയ്ക്കൽ, ജിജു വൈക്കത്തുശ്ശേരി, ലൈല ജോൺ ,ജെയ്സൺ, ഷീല സാമുവേൽ , സാറാമ്മ കുര്യൻ, മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
നിരണം പള്ളിയിൽ ഇന്ന്.
6.30 AM പ്രഭാത നമസ്ക്കാരം
7.10 AM ഫാ കുരുവിള മാത്യുവിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന
3.00 PM ഓഡിറ്റോറിയത്തിൽ നിരണം ഭദ്രാസന വൈദീക സമ്മേനം
ഉദ്ഘാടനം : ഡോ യു ഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ക്ലാസ് സെമിനാരി പ്രിൻസിപ്പൽ ഫാ ഡോ റെജി മാത്യു
4.00 ന് പള്ളിയിൽ ഭദ്രാസന തല പരിസ്ഥിതി സമ്മേളനം അധ്യക്ഷൻ ഫാ കോശി ജോൺ കലയപുരം ക്ലാസ്സ് ഡോ കെ വി ദയാൽ
5.30 ന് സന്ധ്യാ നമസ്കാരം. 6.15 ന് ഗാനശുശ്രൂഷ
6.45 ന് വചന ശുശ്രൂഷ : ഫാ വർഗീസ് വർഗീസ് മീനടം
7.45 ന് മദ്ധ്യസ്ഥ പ്രാർത്ഥന
8.00 ന് കോൽകളി
വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം മത് രക്തസാക്ഷിത്വ പെരുന്നാളിനോട് അനുബന്ധിച്ച് നിരണം പള്ളിയിൽ നടന്ന മാർത്തോമ്മൻ പൈതൃക സമ്മേളനം യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.
സി ഡി പ്രകാശനം ചെയ്തു.
നിരണം: വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ 1950 -ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി എം ജി ഒ സി എസ് എം ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാർത്തോമ്മ ശ്ലീഹായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ഗീതവും അടങ്ങിയ സി ഡി യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്യ്തു. നിരണം പള്ളി വികാരി ഫാ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ ബിബിൻ മാത്യു, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ ചെറിയാൻ തോമസ്, എം കെ ജോൺ , ഗീവർഗീസ് കെ ജി, ജോബിൻ മാത്യു, അഭിഷേക് സൈമൺ, ആൽബിൻ അനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി.
മറഡോണയ്‌ക്കുള്ള അര്‍ജന്‍റീനയുടെ സമ്മാനം. ഇത് മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളിതുടങ്ങി 10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തിയത്. 2-2ന് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ടു.
109-ാം മിനുറ്റില്‍ ലോറിസിന്‍റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്‍റീന മുന്നിലെത്തി. 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഇതോടെ മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഒടുവിൽ അര്‍ജന്‍റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു
നിര്യാതനായി
പ്രശസ്ത സാഹിത്യകാരനും, സംസ്‌കൃതപണ്ഡിതനും, ബൈബിൾ മഹാകവിയുമായ ഡോ. റ്റി.വി. മാത്യു (91) തയ്യിൽ, തിരുവല്ല (റിട്ടയേർഡ് പ്രൊഫസർ, മാർത്തോമ്മാ കോളേജ് തിരുവല്ല) നിര്യാതനായി. സംസ്‌കാരം 20.12.2022 (ചൊവ്വ) കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ റോയ് മാത്യു (റിട്ട. അഡീഷണല്‍ ഡയറക്ടർ, കൃഷി വകുപ്പ്), അഡ്വ. രഞ്ജിത്ത് മാത്യു തയ്യിൽ ((Architect) മരുമക്കൾ ലാലി റോയി (Rtd. A.O. KSRTC), ഷീന രഞ്ജിത്ത് (Interior Designer). മൃതദേഹം രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരുതും, തുടർന്ന് 2.30 പി.എം. ന് ഭവനത്തിൽ വച്ച് നടത്തു ശുശ്രൂഷകൾക്ക് ശേഷം നാലുമണിക്ക് കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തുതുമാണ്. പരേതൻ അൻപതോളം പുസ്തകങ്ങൾ രചിക്കുകയും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും, മലയാളഭാഷാ വൃത്ത ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പത്തനംതിട്ട വി.എൻ.എസ്. കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
◾ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഉപഗ്രഹ സര്‍വേ അന്തിമരേഖയല്ലെന്നും ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവാസ മേഖലയില്‍ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉപഗ്രഹ സര്‍വ്വേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ സംവിധാനമുണ്ടാകും. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കൂവെന്നു സിപിഎം. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
,
◾ശബരിമല തീര്‍ത്ഥാടനത്തിന് വയോധികര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ. കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ചയായിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തിരുന്നത്.
◾കോടതികള്‍ക്കു രണ്ടു മാസത്തെ മധ്യവേനലവധി എന്തിനാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊളോണിയല്‍ കാലത്തെ ജഡ്ജിമാര്‍ക്കു ജന്മനാട്ടിലേക്കു പോകാന്‍ രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത രീതി മാറ്റണമെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്‍ റായിയുടെ 250-ാം ജയന്തി ആഘോഷ വേളയില്‍ ആയിരുന്നു മുരളീധരന്റെ പ്രസ്താവന.
◾വോള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സ്വന്തം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു’വെന്നു കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. ‘ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഭ്രാന്തിനൊപ്പ’മെന്നാണു മോഹല്‍ലാല്‍ കുറിച്ചത്.
◾വാളയാര്‍ വഴി കടത്തിയ 173 കിലോ ചന്ദനം മറയൂരില്‍നിന്നു കവര്‍ന്നതാണെന്ന് വനംവകുപ്പ്. എക്സൈസ് സംഘം പിടികൂടിയ പാലക്കാട് വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ ചോദ്യം ചെയ്തു. ആറുപേരെകൂടി പിടികൂടാനുണ്ട്. കേരളത്തില്‍ അരി ഇറക്കി തിരിച്ചുപോകുന്ന ലോറിയില്‍ ആന്ധ്രയിലേക്കു കയറ്റിവിടാനായിരുന്നു പരിപാടിയെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് വനംവകുപ്പ് അധികൃതര്‍.
◾കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. കരിപ്പൂരില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരില്‍നിന്ന് 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദും പിടിയിലായി.
◾ചാരുംമൂട് സൂപ്പര്‍ മാര്‍ക്കറ്റില്‍ 500 രൂപ കള്ളനോട്ടു കേസില്‍ സീരിയല്‍ ചലച്ചിത്ര നടനടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സീരിയല്‍ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം കാരയ്ക്ക മണ്ഡപം ശിവന്‍കോവില്‍ റോഡ് സ്വാഹിത് വീട്ടില്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടില്‍ ശ്യം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത് (49)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
◾രമേശ് ചെന്നിത്തലയുടെയും അനിതയുടേയും മകനും ഐആര്‍എസ് ഉദ്യോഗസ്ഥനുമായ രമിത്തും ബഹറിനിലെ ജോണ്‍ കോശി- ഷൈനി ജോണ്‍ ദമ്പതിമാരുടെ മകള്‍ ജൂനിറ്റയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ചു.
◾ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ ദിവ്യ നായരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്നു സമര്‍പ്പിക്കും.
◾യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം കവരുകയും ചെയ്ത പ്രതി ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. തലശ്ശേരി കീഴൂര്‍ സ്വദേശി നിയാസാണ് അറസ്റ്റിലായത്. ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനായിരുന്ന പ്രതി ഓര്‍ഡര്‍ വീട്ടില്‍ കൊണ്ടുകൊടുക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്.
◾പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ചേര്‍ത്തല നഗരസഭ ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും വീട്ടിലില്ലായിരുന്നു.
◾മാഹിയില്‍നിന്ന് വയനാട്ടിലേക്കു കടത്തുകയായിരുന്ന 17 ലിറ്റര്‍ മദ്യവുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് അറസ്റ്റിലായത്.
◾ഇടുക്കി അടിമാലിയില്‍ കേഴമാനിറച്ചിയുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. ഹോട്ടല്‍ ഉടമ ജോബിന്‍, സുഹൃത്തായ മാമച്ചന്‍ എന്നിവരാണ് പിടിയിലായത്.
◾ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പറമ്പില്‍പീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്.
◾കട്ടപ്പന വാഴവരയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കട്ടപ്പന നിര്‍മ്മലാസിറ്റി ഇടയത്തുപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്.
◾ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ ‘മോര്‍മുഗാവോ’ മുബൈയില്‍ കമ്മീഷന്‍ ചെയ്യവേയാണ് ഇങ്ങനെ പറഞ്ഞത്.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. യാത്ര 24 നു ഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പേ യാത്രയില്‍ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു.
◾മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളാണ് തന്നെ പ്രലോഭിപ്പിച്ചു കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞെന്നു പൊലീസ് വെളിപെടുത്തി.
◾ജാര്‍ക്കണ്ഡിലെ സാഹിബഞ്ച് ഗ്രാമത്തില്‍ ആദിവാസി യുവതിയെ കൊന്ന് അമ്പതിലേറെ കഷണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരി റൂബിക പഹാദന്‍ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെയാണ് അറസ്റ്റു ചെയ്തത്. രണ്ടാം ഭാര്യയായിരുന്നു റൂബിക. മൃതദേഹകഷണങ്ങള്‍ റോഡരികില്‍ നായ്ക്കല്‍ കടിച്ചുവലിക്കുന്നതു കണ്ട ഗ്രാമീണരാണു പോലീസില്‍ വിവരമറിയിച്ചത്.
◾യുഎസില്‍ ഇന്ത്യന്‍ വംശജയായ ബിസിനസുകാരി തീപിടിത്തത്തില്‍ മരിച്ചു. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ ഡിസ്‌ക് ഹില്‍സ് കോട്ടേജിലുണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ എന്ന മുപ്പത്തിരണ്ടുകാരി മരിച്ചത്. ഡോനട്സ് വ്യാപാരശാലകളുടെ ഉടമയായിരുന്നു.
◾അഞ്ചു വര്‍ഷം മുമ്പു കാനഡയില്‍ കൊല്ലപ്പെട്ട ശതകോടീശ്വരന്‍ ബാരി ഷെര്‍മാന്റേയും ഭാര്യ ഹണിയുടേയും മരണത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൂന്നര കോടി രൂപ ഈനാം പ്രഖ്യാപിച്ച് അവരുടെ കുടുംബം. ഇരുവരുടേയും കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. വീട് അകത്തുനിന്നു പൂട്ടിയ നിലയിരുന്നു. അന്വേഷണം നടത്തിയ പോലീസിന് ഒരു തുമ്പും ലഭിക്കാതായതോടെയാണ് കുടുംബം 350 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
◾ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ തന്റെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി. ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നു
◾അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ കളിച്ചത് പെനാല്‍റ്റി. തുടക്കം മുതലേ ഉദ്വേഗജനകമായ മല്‍സരം. ആരവങ്ങളും ആര്‍പ്പുവിളികളുമായി ആര്‍ത്തിരമ്പിയ ഗ്യാലറി. ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ പാസുകളുമായി ഫ്രഞ്ച് കളത്തില്‍ അര്‍ജന്റീന നിറഞ്ഞാടി. മല്‍സരത്തിനിടെ ഇരു ടീമിനും പെനാല്‍റ്റി ഗോളുകള്‍ ലഭിച്ചു. അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് ഇരു ടീമിലേയും മികച്ച താരങ്ങളായ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചു. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടഞ്ഞു. പിറകേ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1 ലീഡ്. ഫ്രാന്‍സിന്റെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്കു 4-2 ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.
◾ലോകകപ്പ് വേദിയില്‍ ടൂര്‍ണമെന്റിലെ താരങ്ങളെ പ്രഖ്യാപിച്ചു. നാല് പുരസ്‌കാരങ്ങളില്‍ മൂന്നും അര്‍ജന്റീന സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക്. എന്നാല്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ ഗോളടിയന്ത്രം കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് ടൂര്‍ണമെന്റില്‍ എംബാപ്പേ സ്വന്തമാക്കിയത്. ഏഴ് ഗോളുകളോടെ മെസി തൊട്ടു പിറകിലുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി.
AKSHAYA Result 18/12/2022
1 st Prize :
Amount: ₹7,000,000/-
AK478895
Consolation Prize :
Amount: ₹8,000/-
AA478895 AB478895 AC478895 AD478895 AE478895 AF478895 AG478895 AH478895 AJ478895 AL478895 AM478895
2 nd Prize :
Amount: ₹500,000/-
AB479090
3 rd Prize :
Amount: ₹100,000/-
AA448582 AB384414 AC213252 AD203916 AE684968 AF337083 AG844696 AH676521 AJ876987 AK322239 AL408225 AM110671
4 th Prize :
Amount: ₹5,000/-
0365 0518 1167 1796 1899 4165 4266 5011 5564 6086 6752 7077 7692 7776 8347 8845 9648 9872
5 th Prize :
Amount: ₹2,000/-
1721 1931 2048 2210 5104 7088 8982
6 th Prize :
Amount: ₹1,000/-
0227 0542 0746 0920 1040 1309 1433 2377 2517 2720 3111 3476 3674 3930 4585 4667 4754 4789 5881 5895 6358 6773 6802 7285 7610 9911
7 th Prize :
Amount: ₹500/-
0046 0120 0369 0396 0693 1087 1211 1269 1330 1394 1454 1531 1921 2001 2039 2181 2283 2470 2599 2661 2724 2738 2813 3072 3491 3755 3943 4030 4041 4176 4394 4741 4874 4943 4970 5060 5424 5455 5530 5630 5653 5658 6014 6016 6025 6151 6173 6281 6519 6574 6790 6800 6919 7109 7600 7699 7760 7841 7977 8023 8032 8159 8360 8611 8638 8955 9168 9189 9363 9447 9454 9593
8 th Prize :
Amount: ₹100/-
0098 0246 0279 0333 0364 0410 0450 0463 0472 0507 0517 0635 0744 0772 0883 0933 1043 1099 1139 1219 1334 1362 1365 1407 1634 1652 1665 1807 1854 1964 1980 2127 2170 2182 2326 2504 2615 2776 3222 3401 3469 3605 3686 3863 4013 4103 4131 4496 4556 4601 4731 5008 5097 5103 5144 5147 5163 5196 5210 5250 5350 5371 5376 5415 5428 5489 5556 5557 5561 5593 5791 5803 5815 5833 5924 6146 6424 6476 6533 6615 6696 6705 6724 6863 6924 6993 7210 7219 7299 7304 7376 7620 7637 7639 7642 7704 7712 7789 8136 8146 8213 8231 8595 8610 8656 8808 8826 8891 8918 9005 9008 9218 9294 9380 9402 9575 9594 9631 9653 9684 9811 9838 9970
Comments
Post a Comment
Thanks