ഏറ്റവും പുതിയ വാർത്തകൾ കാണാം.
|JACOB CHERIAN|
കേരള വനിതാ കമ്മീഷൻ അംഗമായി മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ചുമതലയേൽക്കും.
◾കേരള വനിതാ കമ്മീഷൻ അംഗമായി മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി തിങ്കളാഴ്ച (19/12) ചുമതലയേൽക്കും.എലിസബത്തിനൊപ്പം അഡ്വ പി കുഞ്ഞയിഷ, വി.ആർ.മഹിളാമണി എന്നിവരും ചുമതലയേൽക്കും. മൂന്ന് അംഗങ്ങളുടെ ഒഴിവിലേക്ക് ഇവരെ നാമനിർദ്ദേശം ചെയ്തതായി ഗസറ്റിൽ വിജ്ഞാപനം വന്നിരുന്നു. കാലാവധി പൂർത്തിയായ അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദ കമാൽ എന്നീ അംഗങ്ങളുടെ ഒഴിവിലാണ് മൂവരും നാമനിർദ്ദേശം ചെയ്യപ്പെട്ടത്.നിലവിലുള്ള അംഗവും, ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉൾപ്പടെ ആകെ 5 പേരാണ് വനിതാ കമ്മീഷൻ അംഗങ്ങൾ
2021 ലെ മികച്ച കേസ് അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തർക്ക് ലഭിച്ചു.
◾സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ബാഡ്ജ് ഓഫ് ഓണർ ബഹുമതി നൽകുന്നു
മാന്നാറിൽ ഇന്ന് പുലർച്ചെ വ്യാപക മോഷണം.
◾മാന്നാർ: പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാർ നായർ സമാജം സ്‌കൂളിന് തെക്കുവശത്തുള്ള എം.ജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി, ആമ്പിയൻസ് എന്നിവിടങ്ങളിൽ മോഷണ ശ്രമവും നടന്നു. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണങ്ങൾ നടത്തിയത്. എം.ജി മെഡിക്കൽ സ്റ്റോറിൽ നിന്ന് മുപ്പതിനായിരത്തോളം രൂപയും ഒരു മൊബൈൽ ഫോണും പത്മശ്രീ മെഡിക്കൽസിൽ നിന്നും ആറായിരത്തോളം രൂപയും പ്രിയ ബേക്കറിയിൽ നിന്ന് പണത്തോടൊപ്പം ബേക്കറി സാധനങ്ങളും മോഷണം പോയതായി ഉടമകൾ പോലീസിനോട് പറഞ്ഞു. പുലർച്ചെ ഒരു മണി കഴിഞ്ഞാണ് മോഷണം നടന്നിരിക്കുന്നത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടകളിലെ സി.സി.ടി.വികൾ പരിശോധിച്ച് മുഖംമൂടിയും കൈഉറകളും ധരിച്ച് പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കുന്നതും കടകക്കുള്ളിൽ നിൽക്കുന്നതുമായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മാന്നാർ-തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള സി.സി.ടി.വികൾ പരിശോധിച്ച പൊലീസ് സംശയമുള്ളവരെ അന്വേഷണം നടത്തി നിരീക്ഷിച്ച് വരികയാണ്
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അപകടത്തിൽ മരിച്ചു.
◾കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ അമയന്നൂർ പുളിയാമാക്കൽ നെടുങ്കേരി എൻ.വി.അനിൽകുമാർ - 52 ആണ് ഇന്ന് പുലർച്ചെ 6.30 ഓടെ മണർകാട് മാലം കാവുംപടി ജംഗ്ഷനിലുണ്ടായ അപകടത്തിൽ മരിച്ചത്. ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് രക്തം വാർന്ന് കിടന്ന അനിൽ കുമാറിനെ നാട്ടുകാർ ആശുപത്രിയിൽ ' എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
അയർക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.നിരണം പള്ളിയിലേക്ക് നിലയ്ക്കൽ എക്യൂമെനിക്കൽ ദേവാലയത്തിൽ നിന്നുംആരംഭിക്കുന്ന ദീപശിഖയുമായുള്ള സന്ദേശ യാത്ര ഇന്ന്.
◾വി: മാർത്തോമ്മാ ശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി ഇന്ന് (17/12) രാവിലെ 10ന് നടക്കുന്ന സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനം ഡോ.യൂഹാനോൻ മാർ ക്രിസോസ്ത മോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.റവ.ഫാം ഫിലിപ്പ് തരകൻ ക്ലാസെടുക്കും.
രാവിലെ നിലയ്ക്കൽ എക്യൂമെനിക്കൽ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖയുമായുള്ള സന്ദേശ യാത്ര ആങ്ങാമുഴി, സീതത്തോട്,ചിറ്റാർ, വടശ്ശേരിക്കര, കരിമ്പനാംകുഴി ,റാന്നി, മൈലപ്ര, മാക്കാംകുന്ന്, പുത്തൻപീടിക, ഓമല്ലൂർ, കൈപ്പട്ടൂർ, നരിയാപുരം, തുമ്പമൺ,അറത്തിൽ ,ആറ്റുവ, കല്ലുമേൽ കല്ലു വളയം, കുന്നം, പുതിയകാവ്, പരുമല വഴി നിരണം വലിയപള്ളിയിൽ എത്തുന്നതോടെ കൊടിയും ദീപശിഖയും കാതോലിക്കാ ബാവാ സ്വീകരിക്കും.
കല്ലുപ്പാറയിൽ കടത്തുവള്ളം ആവശ്യമുണ്ട്
◾കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കോമളം കടവില്‍ കടത്ത് സര്‍വീസ് നടത്തുന്നതിന് ജലഗതാഗത വകുപ്പിന്റെ അംഗീകാരവും കടത്ത് സര്‍വീസിനും അനുയോജ്യമായ കടത്ത് വളളം ആവശ്യമുണ്ട്. ഫോണ്‍ : 9496 042 609, 9496 464 053.
തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ആഡിറ്റോറിയത്തിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിൽപ്പന മേളയും 20 - ന് ആരംഭിക്കും.
◾കേന്ദ്രഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും, കേരള സർവോദയ സംഘത്തിൻെറയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തുള്ള ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ആഡിറ്റോറിയത്തിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിൽപ്പന മേളയും നടത്തുന്നു. PMEGP EXPO - 2022 എന്നറിയപ്പെടുന്ന മേള ഡിസംബർ 20 നാണ് ആരംഭിക്കുക. പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി സംരംഭങ്ങൾ വഴി നിർമ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളാണ് മേളയിൽ ഉണ്ടാവുക. കേരളത്തിലും പുറത്തുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങൾ പങ്കെടുക്കും. കൂടാതെ കേരള ഖാദി ഗ്രാമ വുവസായ ബോർഡ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കയർബോർഡ് എന്നീ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് വഴി സ്ഥാപിതമായ പി.എം.ഇ.ജി.പി സംരംഭങ്ങളും പങ്കെടുക്കും. മേളയിൽ വിൽപ്പനയ്ക്കുള്ള ഖാദി വസ്ത്രങ്ങൾക്ക് ( ഖാദി കോട്ടൻ, ഖാദി സിൽക്ക് ) 30 ശതമാനം റിബേറ്റ് നൽകും. മേള 30 ന് സമാപിക്കും. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പദ്ധതി ചെലവിനായി 35 ശതമാനം വരെ കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ബാങ്കുകൾ മുഖേന വായ്പയെടുത്ത് പുതുതായി ആരംഭിക്കുന്ന സംരംഭകർക്ക് മാത്രമാണ് സബ്സിഡി ലഭിക്കുക. കേരളത്തിൽ 2008 - 2009 മുതൽ വളരെ വിജയകരമായി ചെറുകിട സംരംഭങ്ങളെ സഹായിച്ചുകൊണ്ട് PMEGP പദ്ധതി നടപ്പാക്കി വരുന്നു. നാളിതുവരെ 25650 സംരംഭങ്ങൾക്ക് 526.28 കോടി രൂപ സബ്സിഡി നൽകി കഴിഞ്ഞു. സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ കെ.വി.ഐ.സിയുടെ ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം.
കേന്ദ്ര ഖാദിഗ്രാമ വ്യവസായ കമ്മീഷന്റെയും, കേരള സർവോദയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവല്ലയിൽ ഡിസംബർ 20 മുതൽ 31 വരെ നടക്കുന്ന പി.എം.ഇ.ജി.പി എക്സ്പോ - 2022 ന്റെ ലോഗോ പ്രകാശനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നിർവ്വഹിച്ചു.എം.ജി.സോമന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കമലഹാസന്
ഡിസംബർ 19 ന് നൽകും.
◾പ്രശസ്ത അഭിനേതാവ് എം.ജി.സോമന്റെ വിയോഗത്തിന്റെ 25-ാം വാർഷികത്തിൽ എം.ജി.എസ്. ഫൗണ്ടേഷൻ "ഓർമ്മകളിൽ സോമേട്ടൻ" എന്ന പേരിൽ നടത്തുന്ന സ്മൃതി സായാഹ്നത്തിൽ പ്രശസ്ത നടൻ കമലാഹസന് എം.ജി.സോമന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കുന്നു. ഡിസംബർ 19 ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ 5 ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് കമലാഹസന് സമ്മാനിക്കും.ചലച്ചിത്ര താരങ്ങളടക്കം സിനിമാരംഗത്തെ പ്രമുഖരായ സുരേഷ് ഗോപി, ജനാർദ്ദനൻ, വിജയരാഘവൻ, വിധുബാല,സീമ,സന്തോഷ്, ഹരിഹരൻ, ജോഷി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഭദ്രൻ, ചെറിയാൻ കൽപ്പകവാടി,കവിയൂർ ശിവ പ്രസാദ് എന്നിവരും, ആന്റോ ആൻറണി എം.പി, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, സജി ചെറിയാൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ്, ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ എന്നിവർ പങ്കെടുക്കും. എം.ജി.സോമൻ ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി പിന്നണി ഗായകൻ സുധീപ് കുമാർ നയിക്കുന്ന ഗാനാർച്ചനയും പരിപാടിയുടെ ഭാഗമായി നടക്കും. ക്ഷണിക്കപ്പെട്ട രണ്ടായിരം പേർക്കാണ് പ്രവേശനം. പ്രവേശന പാസ് ലഭിച്ചവർ വൈകിട്ട് 6ന് മുമ്പായി ഹാളിൽ പ്രവേശിക്കണം. മൂന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്കായി വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവല്ല ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.
◾ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിതരണോദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ രവീന്ദ്രനുണ്ണിത്താൻ, ജോയ് ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ടൺ.വി.റാഫേൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല ജി.കെ, മാവേലിക്കര നഗരസഭാ കൗൺസിലർ മനു ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ.അജയൻ, ജോയ്.ആലുക്കാസ് സി.ആർ.ഒ ജോൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വിവിധ ആശുപത്രികളുമായി സഹകരിച്ച് വർഷങ്ങളായി ഡയാലിസിസ് കിറ്റുകൾ വിതരണം നടത്തി വരികയാണ്.
നിര്യാതരായി
◾നിരണം വെസ്റ്റ് പുള്ളിപ്പടവിൽ ചാക്കോ മത്തായി (കൊച്ചു ചാക്കോ -76)സംസ്കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കടപ്ര ബേത്ലഹേം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചുനക്കര കളിക്കവിളയിൽ കുടുംബാംഗം അന്നമ്മ,മക്കൾ: ബിനു, ബിന്ദു, മിനി.മരുമക്കൾ: ക്രിസ്റ്റീന, ബിജു, വാവച്ചൻ (ദുബായ്)
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയം തുറക്കാതെ ശസ്ത്രക്രിയ വിജയകരമാക്കി ഡോക്ടർമാർ.
◾സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രീയ പൂർണ്ണമായും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിവഴി സൗജന്യമായാണ് ഇവിടെ നടത്തിയത്. അതിനൂതന ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവാസിവ് കാർഡിയക് സർജറി അവലംബിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം മടവനമഠം വീട്ടിൽ ശ്രീദേവി (48) ക്കാണ് നെഞ്ചിൻ കൂട് തുറക്കാതെയുള്ള ശസ്ത്രക്രീയ വിജയകരമായി നടത്തിയത്. രോഗിയുടെ ഇടത് വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ശസ്ത്രക്രീയയാണിത്.ശരീരത്തെ എല്ലുകൾ മുറിക്കാതെ, നെഞ്ചിൽ ഉണ്ടാകുന്ന അണുബാധ, കലകൾ (പാടുകൾ) എന്നിവ ഒഴിവാക്കാനും, വെന്റിലേറ്റർ സഹായത്തിന്റെ ദൈർഘ്യം കുറയ്ക്കാനും, ആശുപത്രിയിൽ രോഗി ചെലവഴിക്കേണ്ടി വരുന്ന ദിവസങ്ങൾ കുറച്ചും, വേഗത്തിൽ പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും ഇത്തരം ശസ്ത്രക്രീയകൾക്ക് സാധിക്കുമെന്നതാണ് പ്രത്യേകത. ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. കെ. ടി .ബിജു, ഡോ. എസ്. ആനന്ദകുട്ടൻ, ഡോ. എ. ഫൈസൽ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. തന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
◾വെസ്റ്റ് ഓതറ ഒട്ടത്തിൽ പരേതനായ ജോണിൻ്റെ ഭാര്യ ഏലിയാമ്മ - 76 നിര്യാതയായി. സംസ്കാരം ശനിയാഴ്ച (17/12) ഉച്ചക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഓതറ സെൻ്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മകൻ: തങ്കച്ചൻ. മരുമകൾ: കുഞ്ഞുമോൾ.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു
◾16 പേർക്ക് പരിക്ക് പറ്റി. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈ താംബരം സ്വദേശിനി സംഘമിത്ര (10) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചെന്നൈയിൽ നിന്നും ശബരിമലയിലേക്ക് പോകയായിരുന്ന 21 അംഗ സംഘം സഞ്ചരിച്ച വാഹനം മുണ്ടക്കയം -എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയർ തകർത്ത് കഴിയിലേക്ക് വെള്ളിയാഴ്ച (16/12)വൈകിട്ട് 3.15 ഓടെ മറിഞ്ഞായിരുന്നു അപകടം
മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ലൈഫ്മിഷൻ കേസിൽ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.
◾രാവിലെ കൊച്ചി ഓഫീസിലെത്താൻ ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ ആദ്യമായാണ് സി.ബി.ഐയുടെ ചോദ്യം ചെയ്യൽ.
സ്വാമി ശുഭാംഗാനാന്ദ ശിവഗിരി മഠം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.
◾സ്വാമി ഋതംഭരാനന്ദ രാജി നൽകിയതോടെയാണ് ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദയെ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്തത്.കഴിഞ്ഞ ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്വാമി ശുഭാംഗാനന്ദ നിലവിൽ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ്.
ഗുണമേന്മയില്ലാത്ത സോഡ വിറ്റു: വ്യാപാരസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്.◾ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇവിടെ നിന്നും ശേഖരിച്ച സോഡയുടെ സാമ്പിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും അധിക അളവില്‍ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്റ്റീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, നിലയ്ക്കല്‍, പമ്പ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
ലാബ് ടെക്നഷ്യന്‍ നിയമനം: അഭിമുഖം 22-ന്
◾ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ താത്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി./ ബി.എസ്‌സി. എം.എല്‍.ടി. യോഗ്യതയും സര്‍ക്കാര്‍ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. പ്രായം 20-നും 40-നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2282367.
സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
◾സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആറ് മാസവും ഡിപ്ലോമ കോഴ്സുകള്‍ ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കുക. 18 വയസ് പൂര്‍ത്തിയായ എസ്.എല്‍.എല്‍.സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ 2022 ഡിസംബര്‍ 31നകം എത്തിക്കണം. ഫോണ്‍: 8089080618.
ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം
◾വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്ന 'പടവുകള്‍' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ലൂടെ 2023 ജനുവരി 31നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
◾മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര
◾കള്ള് ഷാപ്പിൻ്റെ മുൻപിൽ ഷെഡ് കെട്ടിയാണ് സമരം ആരംഭിച്ചിരിക്കുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്ഷന് സമീപമാണ് കഴിഞ്ഞ ദിവസം മുതൽ ഷാപ്പ് പ്രവർത്തനമാരംഭിച്ചത്. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഒറ്റ രാത്രി കൊണ്ടാരംഭിച്ച ഷാപ്പിനെതിരെയാണ് നാട്ടുകാർ സംഘടിച്ച് സമതി രൂപീകരിച്ച് സമരം തുടങ്ങിയത്.
വീയപുരം വനത്തില്‍ ഉപേക്ഷിച്ച പെരുമ്പാമ്പ് പമ്പയാറ്റിൽവലയില്‍ കുരുങ്ങി.
◾കഴിഞ്ഞ ആഴ്ച പായിപ്പാട് പമ്പ് ഹൗസിന് സമീപത്തുവെച്ച് പിടിച്ച പെരുംപാമ്പിനെ സമീപത്തുള്ള സംരക്ഷിതവനത്തില്‍ ഉപേക്ഷിച്ചിരുന്നു.ഈ പാമ്പ് മറുകരയിലേക്ക് നീന്തിവരികെ മീന്‍ വലയില്‍ കുരുങ്ങുകയായിരുന്നു. ആറ്റില്‍ കുളിക്കാനിറങ്ങിയവരാണ് വലയില്‍ കുരുങ്ങിയപാമ്പിനെ കണ്ടത് കഴിഞ്ഞ ആഴ്ച പായിപ്പാട് നിന്നും പിടികൂടിയപാമ്പാണെന്നാണ് കാണികള്‍ സാക്ഷ്യപ്പെടുത്തുന്നത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ അവര്‍ക്ക് കൈമാറി.
◾സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. അടുത്ത മാര്‍ച്ച് 31 നു മുമ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. 2019 മുതല്‍ ഈ നിര്‍ദേശം ഉണ്ടെങ്കിലും കോവിഡ് മൂലം നടപ്പാക്കിയിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കണം. ഇനി അലംഭാവം അരുതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി സര്‍ക്കുലറില്‍ പറഞ്ഞു.
സംസ്ഥാനത്ത് മദ്യവില കൂടും.
◾സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വിൽപന നികുതി 4 ശതമാനം വർധിക്കും. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്.
◾കര്‍ഷകര്‍ക്കു രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധത്തിലാണ്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് രാജ്യം ഭരിക്കുന്നത്. പൗരത്വം മതാടിസ്ഥാനത്തിലാക്കുകയാണ്. സിവില്‍ നടപടിയായ വിവാഹമോചനം മുസ്ലീമിനു ക്രിമിനല്‍ നടപടിയാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തൃശൂരില്‍ കിസാന്‍ സഭ ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കവേ പിണറായി വിജയന്‍ പറഞ്ഞു.
സ്ത്രീകൾക്കിടയിൽ ക്യാൻസർ ബാധിതരുടെ എണ്ണം കൂടുന്നു.
◾ഇന്ത്യയിൽ സ്ത്രീകൾക്കിടയിലെ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 2019 ൽ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കിൽ 2021 ആകുമ്പോഴേക്കും അത് 730771 ആയി കൂടി. ഏറ്റവും കൂടുതൽ പേരെ ബാധിച്ചത് സ്തനാർബുദമാണ്. രണ്ടാമതായി തൊണ്ടയിൽ പടരുന്ന കാൻസറും. കേരളത്തിലും സ്തനാർബുദം ഒരു വെല്ലുവിളിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.◾കോണ്‍ഗ്രസ് പുനസംഘടനാ വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. ബൂത്തു തലം മുതല്‍ ഡിസിസി വരെയുള്ള കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും.
◾സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നിര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും ഒടിടി വരുമാനത്തിലും കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടോയെന്നാണു പരിശോധന.
◾പാലക്കാട് ഗോവിന്ദപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 26,000 രൂപ പിടികൂടി. റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയതുകണ്ട് ഓഫീസില്‍നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റിനെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരാണു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. ബാനറുമായി എത്തിയ ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ ആര്യ രാജേന്ദ്രനെ തടയാന്‍ ഹാളില്‍ കിടന്നുകൊണ്ടു പ്രതിഷേധിച്ചു. പോലീസ് ബലംപ്രയോഗിച്ചു നീക്കി. ബിജെപിയുടെ ഒമ്പതു വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡു ചെയ്തു.
◾തിരുവനന്തപുരം നഗരസഭയില്‍ രാപ്പകല്‍ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തു. പിന്‍വാതില്‍ നിയമന നീക്കത്തില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഡു ചെയ്തതിനെതിരേയാണ് കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം നടത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിനിടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
◾പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരന്‍ ഏറ്റെടുത്തു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
◾തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി നായകനായുള്ള ‘നന്‍പകല്‍ നേരത്ത് മയക്കം’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ ‘അറിയിപ്പ്’. സുവര്‍ണ ചകോരം ബൊളീവിയന്‍ സിനിമ ‘ഉതമ’യ്ക്കാണ്.
◾മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കൊച്ചിയില്‍ സിറ്റി റേഷനിംഗ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
◾മലയിന്‍കീഴില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിവൈഎഫ്ഐ നേതാവ് ജിനേഷ് അടക്കം ആറു പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പീഡിപ്പിച്ചത്.
◾തിരുവനന്തപുരം വെള്ളറടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. നെഞ്ചിലും മുഖത്തും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി അമരവിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിന്‍ രാജേഷ് ( 16 ) വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
◾പത്തനംതിട്ട കൊടുമണ്ണില്‍ മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മര്‍ദിച്ചെന്നു പരാതി. തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തട്ടയിലെ രവീന്ദ്രന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിനാണ് മനുവിനേയും അച്ഛന്‍ മുരളിധരനേയും കൊടുമണ്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്.
◾ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയത്തില്‍ മോഷണം നടത്തിയ ആറംഗ സംഘം കഞ്ചാവു കേസിലും പിടിയില്‍. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും ഇന്‍വര്‍ട്ടര്‍ ബാറ്ററികളുമാണ് യുവാക്കള്‍ മോഷ്ടിച്ചത്. അറസ്റ്റിലായ ഇവരില്‍നിന്നു കഞ്ചാവും കണ്ടെടുത്തു. നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍, കൃഷ്ണവിലാസം ദേവരാജ്, മാടത്താനിയില്‍ അഖില്‍, മന്നിക്കല്‍ ജമിന്‍, ചിറക്കുന്നേല്‍ അന്‍സില്‍, കുഴിപ്പില്‍ സുജിത് എന്നിവരാണ് അറസ്റ്റിലായത്.
◾കേരള പോലീസില്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു). ഉയരം – 168 സെന്റീമീറ്റര്‍, നെഞ്ചളവ് -81 -86 സെന്റീമീറ്റര്‍. വയസ് 18 മുതല്‍ 26 വരെ. അവസാന തീയതി- 2023 ജനുവരി 18.
◾ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. കോണ്‍ഗ്രസ് ഏകാധിപതികളുടെ പാര്‍ട്ടിയല്ല. ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ചൈനയെ സ്നേഹിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയേയും സൈനികരേയും അപമാനിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മറിച്ചുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിച്ചെന്നാണു രാഹുല്‍ പറഞ്ഞത്. ഹിമന്ത പറഞ്ഞു.
◾റിസര്‍വ് ബാങ്ക് രണ്ടു ഘട്ടങ്ങളായി സോവറിന്‍ ഗോള്‍ഡ് പുറത്തിറക്കും. ഡിസംബര്‍, മാര്‍ച്ച് മാസങ്ങളിലാണു പൊതു സബ്‌സ്‌ക്രിപ്ഷന്‍. എട്ടു വര്‍ഷമാണു ബോണ്ടുകളുടെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. രണ്ടര ശതമാനം പലിശ. സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകള്‍ ബാങ്കുകള്‍ വഴി വില്‍ക്കും. വ്യക്തികള്‍ക്കു നാലു കിലോഗ്രാം വരേയും ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം വരേയും അനുവദിക്കും. ബോണ്ടുകള്‍ വായ്പയ്ക്ക് ഈടായി ഉപയോഗിക്കാം.
◾ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അറുപതായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധന സഹായം നല്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നിതീഷ് കുമാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിന് നോട്ടീസയച്ചു.
◾അഞ്ചു വര്‍ഷത്തിനിടെ 74 ടിവി ചാനലുകള്‍ നിരോധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം മാത്രം 84 ഓണ്‍ലൈന്‍ ചാനലുകളെ നിരോധിച്ചു. രാജ്യസഭയില്‍ വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് ഈ മറുപടി.
◾ഗുജറാത്ത് കലാപത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ബംഗ്ളാദേശില്‍ പാകിസ്ഥാന്‍ നടത്തിയ വംശഹത്യയാണ് 1971 ല്‍ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ക്ക് മോദിയുടെ പ്രതിഛായയില്‍ മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
◾ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 513 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിംഗ്സില്‍ 254 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിന് ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്സില്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടിയതോടെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് നേടിയിട്ടുണ്ട്.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ മൊറോക്കോയുമായി ഏറ്റുമുട്ടും.
◾സ്പാനിഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സെര്‍ജിയെ ബുസ്‌ക്വെറ്റ്സ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷക്കാലം സ്പെയിന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ അദ്ദേഹം 143 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
◾2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാലു വര്‍ഷത്തിലും ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് നടത്തും. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് എത്തുന്നത്.
NIRMAL Result 16/12/2022
1 st Prize :
Amount: ₹7,000,000/-
NR703471
Consolation Prize :
Amount: ₹8,000/-
NN703471 NO703471 NP703471 NS703471 NT703471 NU703471 NV703471 NW703471 NX703471 NY703471 NZ703471
2 nd Prize :
Amount: ₹10,00,000/-
NX550413
3 rd Prize :
Amount: ₹100,000/-
NN350017 NO304646 NP771613 NR255771 NS842236 NT128273 NU797023 NV964468 NW847062 NX688127 NY292080 NZ915850
4 th Prize :
Amount: ₹5,000/-
0746 1416 1898 2229 2506 2645 3286 3888 4481 4959 4995 5627 5748 6100 6193 8510 8874 9852
5 th Prize :
Amount: ₹1,000/-
0214 0482 0975 2003 2073 2432 2837 2950 3390 3618 3765 3973 4098 4101 4519 4568 4694 4729 4776 5199 5866 5924 6107 6173 6621 6772 6889 7045 7270 7705 8323 8427 8741 9159 9564 9988
6 th Prize :
Amount: ₹500/-
0242 0277 0378 0466 0484 0581 0884 1397 1450 1603 1612 1631 1672 1746 1956 2027 2294 2420 2713 2765 2868 3147 3264 3369 3401 3453 3502 3602 3661 3734 3744 3877 4026 4051 4677 4722 4791 4900 5010 5148 5287 5757 5908 5949 6106 6130 6191 6380 6463 6711 7016 7396 7405 7606 7724 7998 8059 8120 8189 8261 8277 8513 8616 8627 8646 8723 8846 8901 8905 9002 9261 9275 9518 9545 9561 9703 9779 9912 9981
7 th Prize :
Amount: ₹100/-
0101 0120 0169 0229 0563 0655 0908 0990 1113 1242 1264 1310 1394 1475 1647 1665 1671 1707 1882 1984 2172 2244 2416 2520 2673 2758 2808 2816 2890 3063 3167 3278 3379 3470 3474 3563 3919 3987 4019 4113 4139 4235 4410 4476 4530 4543 4574 4614 4652 4744 4783 4974 4994 5068 5184 5185 5234 5304 5318 5397 5401 5437 5475 5537 5567 5591 5680 5710 5752 5797 5800 5828 5944 6111 6123 6236 6385 6417 6461 6494 6678 6751 6963 6995 7060 7108 7188 7196 7206 7217 7222 7565 7697 7743 7794 7824 7943 7962 7974 8119 8311 8372 8520 8681 8693 8724 8729 8781 8833 9060 9126 9240 9278 9388 9456 9468 9494 9538 9549 9575 9901 9949
Comments
Post a Comment
Thanks