പുതിയ വാർത്തകൾ
കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.
പെൻഷൻകാരുടെ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടനുസരിച്ചുള്ള പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, വർഷങ്ങളായ ഗ്രാറ്റുവിറ്റി കുടിശിക, കമ്മ്യൂട്ടേഷൻ കുടിശിക എന്നീ ആനുകൂല്യങൾ സമയബന്ധിതമായി നൽകുക, മെഡിസെപ്പ് പദ്ധതി വാട്ടർ അതോറിറ്റിയിലും നടപ്പാക്കുക, വാട്ടർ അതോറിറ്റി ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് ഓർഗനൈസേഷൻ അസ്സോസിയേഷൻ ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി, അസ്സോസിയേഷൻ ജില്ലാ സെക്രട്ടറ്റി അരുൺ കുര്യൻ, എസ്.മധുസൂദനൻ കുമാർ, രാജേഷ് ചന്ദ്രൻ, ബിനുകുമാർ, ഇ.കെ.രാജൻ, കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു
നിരണം വലിയ പള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി വിശ്വാസികൾ വിളക്കുകൾ തെളിയിച്ചു.
നിരണം:മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി വിശ്വാസികൾ വിളക്കുകൾ തെളിയിച്ചു. പള്ളിയുടെ വടക്കുവശത്തുള്ള പഴയ സെമിത്തേരിയിലാണ് വിശ്വാസികൾ മാർത്തോമ്മ ശ്ലീഹായ്ക്കും പരേ താത്മാക്കൾക്കും പ്രണാമം അർപ്പിച്ച് വിളക്ക് തെളിയിച്ചത്.
ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23നും, 24 നും തിരുമൂലപുരം ആർ.കെ ഇൻഡോർ കോർട്ടിൽ കപ്പിൾസ് ബാറ്റ്മിൻറൺ ടൂർണമെൻറ് നടത്തും.
ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ പ്രവർത്തന വേദികളിലൊന്നായ കായികവേദിയുടെ ആഭിമുഖ്യത്തിൽ കുടുംബ ബന്ധങ്ങൾ സുദൃഢമാക്കുന്നതിനും, കായികത്തിലൂടെ ആരോഗ്യ പരിപാലനത്തിന് ഊന്നൽ കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 23, 24 എന്നീ തീയതികളിൽ വൈകിട്ട് 5 മുതൽ തിരുമൂലപുരം ആർ.കെ ഇൻഡോർ കോർട്ടിൽ കപ്പിൾസ് ബാറ്റ്മിൻറൺ ടൂർണമെൻറ് നടത്തുന്നു.അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഈ ടൂർണമെൻറിലെ ടീം അംഗങ്ങളിൽ ഭർത്താവിന് 30 വയസ്സിന് മുകളിൽ പ്രായം ഉണ്ടാകണമെന്ന് നിബന്ധനയുണ്ട്. മത്സര വിജയികൾക്ക് അമരീസ് പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സ് അപ്പിന് പുളിമൂട്ടിൽ സിൽക്ക് നൽകുന്ന അയ്യായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും, മറ്റ് മത്സരാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങൾ നൽകുന്ന പ്രത്യേക സമ്മാനങ്ങളും ലഭിക്കും. ഇതോടൊപ്പം ദേശീയ അന്തർദേശീയ ബാഡ്മിന്റെ ൺ ടൂർണമെന്റ് ജേതാക്കളായ ഗൗരി നന്ദന (ദേശീയ ചാമ്പ്യൻ), ഹന്ന, അനന്യ (കേരള ചാമ്പ്യൻ) എന്നിവരെ ആദരിക്കും. മാത്യു ടി.തോമസ് എം.എൽ.എ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജു, തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
മാർത്തോമാ സഭ - "ദർശനം - രീതി ശാസ്ത്രം - പ്രയോഗം '' എന്ന കൈപ്പുസ്തകം പുറത്തിറക്കി.
മാർത്തോമ്മാ സഭാ ആനിമേഷൻ സെൻറർ പ്രാദേശിക ഇടവകകളുടെ ശാക്തീകരണം ലക്ഷ്യമാക്കി തയ്യാറാക്കിയ "ദർശനം - രീതി ശാസ്ത്രം - പ്രയോഗം '' എന്ന കൈപ്പുസ്തകം സഭാ മേലദ്ധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. പ്രാദേശിക ഇടവകകളെ കാലോചിതമായി പുനരാവിഷ്ക്കരിക്കാനുള്ള സഭയുടെ കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്
ചക്കുളത്തുകാവിൽ നാരീപൂജ ഇന്ന്
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ഇന്ന് നടക്കും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കടത്തനാടൻ കളരി ഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മയുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ഉദ്ഘാടനം ചെയ്യും. പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ 9 ന് തൃകൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കും. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാവിലെ 10 ന് ഭാഗവത ചൂടാമണി ഡോക്ടർ പള്ളിക്കൽ സുനിൽ യജ്ഞാചാര്യനായി ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിക്കും.
വീട്ടിനുള്ളിൽ കയറി സ്വർണ്ണാഭരണങ്ങളും,പണവും കവർച്ച നടത്തിയ യുവാവ് പോലീസ് പിടിയിലായി.
കഴിഞ്ഞ മാസം 24 ന് പകൽ സമയം കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ നടന്ന മോഷണത്തിലെ പ്രതിയായ തെള്ളിയൂർ വല്യത്ത് പുത്തൻവീട്ടിൽ സന്ദീപ് - 22 ആണ് പോലീസിന്റെ പിടിയിലായത്. I 100 രൂപയും, ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല, ഒരു പവൻ തൂക്കം വരുന്ന അരിഞ്ഞാണം, 8.10 ഗ്രാം തൂക്കം വരുന്ന മോതിരം എന്നിവയാണ് മോഷ്ടിച്ചത്. മോഷണസമയം ഗൃഹനാഥൻ കൃഷ്ണൻകുട്ടി, ഭാര്യ സൗദാമിനി എന്നിവർ വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട് പൂട്ടി സിറ്റ് കട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെടുത്താണ് മോഷ്ടാവ് വീട് തുറന്നത്. മോഷണം കഴിഞ്ഞ് രണ്ടാം ദിനം സൗദാമിനിയുടെ മൊബൈൽ ഫോണിൽ എത്തിയ സന്ദേശമാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. മോഷണം നടത്തിയതായാ പ്രതി സമ്മതിച്ചതായി കേസ് അന്വേഷിച്ച കോയിപ്രം പോലീസ് പറഞ്ഞു.പ്രതിയുടെ മൊബൈൽ ഫോൺ, കാതിൽ ധരിച്ചിരുന്ന കമ്മൽ, മോഷണ സ്വർണ്ണം വിറ്റഴിച്ച സ്വർണ്ണ കടയിൽ നിന്നും സ്വർണം എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാന്റിലായി
പെരിങ്ങര സൂര്യകാന്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന് പി.എം.വി സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമായി.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാത്തൻ ജോസഫ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ സതീഷ് സോമൻ , സാജൻ പടിപ്പുരക്കൽ, സന്ദീപ്, വേണുഗോപാൽ, നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു. 18ന് നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം മാത്യു ടി തോമസ് എംഎൽഎ നിർവഹിക്കും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ ജോബി ജോസഫ് സമ്മാനദാനം നിർവഹിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു:മാന്നാർ അബ്ദുൾ ലത്തീഫ്
മാന്നാർ. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയുള്ള മോദി പിണറായി സർക്കാരുകളുടെ ഭരണം നാടിന് ബാധ്യത ആണെന്നും, ഇവർ ജനങ്ങളെ പൂർണമായും ദുഃഖത്തിൽ ആക്കിയിരിക്കുകയആണ് എന്നും മുൻ കെ.പി.സി.സി.സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് കുറ്റപ്പെടുത്തി.
മാന്നാർ ബ്ലോക്ക് കോൺഗ്രസ് നേതൃ യോഗം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയാനോ, ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാനോ യാതൊരു നടപടികളും ഇവർ സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് രാജേഷ് കണ്ണന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി വൈസ് പ്രസിഡൻറ് കെ ആർ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി സെക്രട്ടറിമാരായ സണ്ണി കോവിലകം,തോമസ് ചാക്കോ, ഹരി പാണ്ടനാട്, എം ശ്രീകുമാർ,സീരി സത്യദേവൻ, ഹരികുട്ടൻ പേരൂർ, പി ബി സൂരജ് അശോകൻ ബുധനൂർ, ബാലചന്ദ്രൻ, രാജേഷ് നമ്പ്യാർ നമ്പ്യാരേത്ത് എന്നിവർ പ്രസംഗിച്ചുസംസ്ഥാന സ്കൂൾ കലോത്സവം കാൽനട്ട് കർമ്മം ഇന്ന്
2013 ജനുവരി 3 മുതൽ 7വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി പന്തലിന്റെ കാൽനാട്ട് കർമ്മം ഇന്ന് ( 16/12) രാവിലെ 9 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ.എം.കെ.മുനീർ എം.എൽ.എ,, സംഘാടക കമ്മറ്റി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
രാത്രി കാലങ്ങളിൽ വാഹനങ്ങൾ "ഡിം" അടിക്കാത്ത പക്ഷം മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും.
എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ ബാധ്യതയുള്ള വാഹനങ്ങൾ " ഡിം " അടിച്ച് സഹായകരമായ നിലപാട് സ്വീകരിക്കാത്ത പക്ഷം നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് രാത്രികാല പരിശോധനയ്ക്ക് ഒരുങ്ങുന്നു. വാഹനങ്ങളിൽ കമ്പനി ഘടിപ്പിച്ചിട്ടുള്ള ഹെഡ് ലൈറ്റിലെ ബൾബ് മാറ്റി കൂടുതൽ പ്രകാശമുള്ള ബൾബ് തൽസ്ഥാനത്ത് ഫിറ്റ് ചെയ്യുന്ന പ്രവണത വർദ്ദിക്കുകയും, ഇതേ തുടർന്ന് അപകടങ്ങൾ പതിവായതിനാലുമാണ് മോട്ടോർ വാഹന വകുപ്പ് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. "ഡിം'' സ്വിച്ച് പ്രവർത്തിപ്പിക്കാത്ത സാഹചര്യത്തിൽ എതിർ ദിശയിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാഴ്ചാ ശക്തി നഷ്ടമാകുന്നതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
"വി എൻ വാസവനും ജോസ് കെ മാണിയും ഇന്ന് ഫുട്ബോൾ മത്സരത്തിനിറങ്ങും."
ലോകകപ്പിന്റെ ആവേശത്തിൽ രാഷ്ട്രീയ നേതാക്കളുടെ നേതൃത്യത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം.
ലോകകപ്പ് ഫൈനൽ മത്സരത്തിലെത്തിയ അർജ്ജീനയുടെയും ഫ്രാൻസിന്റെയും ജേഴ്സിയണിഞ്ഞ് ഡി.വൈ.എഫ്.ഐ നേതാക്കൾ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിലും, യൂത്ത്ഫ്രണ്ട് നേതാക്കൾ ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ ഇന്ന് ( 16/12) രാവിലെ 9.30ന് കോട്ടയം പുല്ലരിക്കുന്ന് ഫുട്ബോൾ ടർഫിൽ സൗഹൃദ മത്സരത്തിനിറങ്ങും.
സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും, ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്
ആൻറണി പെരുമ്പാവൂർ, ആന്റോ ജോസഫ്,ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവരാണ് റെയ്ഡിന് വിധേയരായത്.വ്യാഴാഴ്ച രാവിലെ 7.45 ന് ഗ്രൂപ്പ് തിരിഞ്ഞ് ഇവരുടെ വീടുകളിലും മറ്റും നടത്തിയ റെയ്ഡ് രാത്രിയിലാണ് അവസാനിച്ചത്. ഡിജിറ്റൽ രേഖകൾ, പണമിടപാട് രേഖകൾ എന്നിവ റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ടെങ്കിലും, വിശദാംശങ്ങൾ പരിശോധകർ വെളിപ്പെടുത്തിയിട്ടില്ല.
ചെങ്ങന്നൂരിൽ 1.312 ഗ്രാം എം ഡി എം എയുമായി ഒരാള്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍ എം.ഡി.എം.എ കടത്തിക്കൊണ്ടു വന്ന് കൈവശം വെച്ചതിന് എക്‌സൈസ് സംഘം ഒരാളെ അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് പെരിങ്ങോട്ട് നിധിന്‍ ഭവനത്തില്‍ ആനന്ദനെ (ഷാജി -49)യാണ് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.എണ്ണയ്ക്കാട് പെരിങ്ങോട്ടു മുറിയില്‍ കൂലായിക്കല്‍ പറയന്‍തുണ്ടി തൊടിന്റെ കലുങ്കിന്റെ സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്. പിടികൂടുമ്പോള്‍ 1.312 ഗ്രാം എം.ഡി.എം.എ പ്രതിയുടെ കൈ വശം സൂക്ഷിച്ച നിലയിലായിരുന്നു. എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ പി.ഒമാരായ ബി. സുനില്‍കുമാര്‍, ജോഷി ജോണ്‍ , പി.ഒ (ജി) സജി കുമാര്‍, പി.ആര്‍ ബിനോയ് എന്നിവര്‍ പങ്കെടുത്തു.
◾കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ ദേശീയപാതകള്‍ വരുന്നതോടെ, 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കു തിരുവനന്തപുരത്തു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നിര്യാതനായി
നിരണം വെസ്റ്റ്: പുള്ളിപ്പടവിൽ ചാക്കോ മത്തായി (കൊച്ചക്കോ-75 )നിര്യാതനായി. സംസ്കാരം പിന്നീട്.◾റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ 25 ശതമാനം തുക തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കിയില്ലെന്ന കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വികസനം കുഴപ്പത്തിലായെന്ന് ആരും കരുതണ്ട. വികസനത്തിനായി ആരും വഴിയാധാരമാകില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗഡ്കരിയും പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍.
◾മാസങ്ങളായി നേര്‍ക്കുനേര്‍ പോരടിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍. ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം തെളിയിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിളക്ക് ഇരുവരുടെയും കൈകളിലേക്കു വച്ചുകൊടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.
◾സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്‍കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
◾അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നു സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിര്‍ബന്ധമല്ലെന്നു കോടതി ഉത്തരവിട്ടു.◾കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ വാദം തുടരും. ഇന്നലെ വിധി പറയാനുള്ള തീരുമാനം കോടതി മാറ്റി. പുതിയ കക്ഷിചേരലിനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമാകണമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
'കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും' മുഖ്യമന്ത്രി പിണറായി വിജയൻ
◾സ്റ്റാര്‍ട്ടപ്പുകള്‍ക്കു മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. അദ്ദേഹം അവകാശപ്പെട്ടു.
◾പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിയെടുത്ത പ്രതി റിജിലിന് മറ്റാരുടേയെങ്കിലും സഹായം ഉണ്ടായിരുന്നോയെന്നു പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച്. 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലാണ്. തട്ടിയെടുത്ത പണം വീടു പണിക്കും കടം വീട്ടാനുമാണ് ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കുറേ പണം കളഞ്ഞെന്നും പോലീസ്. സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
◾ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി പമ്പയിലെത്തി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും മൂലം അയ്യപ്പ ദര്‍ശനത്തിന് എത്തുന്നവര്‍ ദുരിതത്തിലാണ്. ആവശ്യത്തിനു ബസ് സര്‍വീസ് പോലും ഇല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
◾മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്തല്‍ കുളം നവീകരിക്കാന്‍ ആറു വര്‍ഷത്തിനിടെ ചെലവഴിച്ചത് 31 ലക്ഷം രൂപ. 2016 മുതല്‍ നിന്തല്‍ കുളത്തിനായി ചെലവഴിച്ചത് 31,92,360 രൂപയെന്നാണ് വിവരാവകാശ രേഖ.
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. ജയില്‍ ദിനാഘോഷത്തിനിടെ ഉണ്ടായ അടിപിടിയില്‍ കാപ്പ തടവുകാരനായ വിവേകിന്റെ തലയ്ക്കു സാരമായി പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
കള്ളനോട്ട് കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
◾കള്ളനോട്ട് കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ ആലപ്പുഴ ചാരുംമൂട്ടില്‍ അറസ്റ്റിലായി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. ചാരുംമൂടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലേഖ നല്‍കിയ 500 രൂപയുടെ കറന്‍സി കള്ളനോട്ടായിരുന്നു. ലേഖയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനായിരം രൂപയുടെ കള്ളനോട്ട് നല്‍കിയ ക്ലീറ്റസിനെ പിടികൂടിയത്.
◾വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മലപ്പുറം കല്ലായി കാര്യാട്ട് വീട്ടില്‍ സാബര്‍ അഹമ്മദ് അലി (30) യെ് എറണാകുളം പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റു ചെയ്തു. യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍ഗിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പുത്തന്‍വേലിക്കര തുരുത്തൂര്‍ സ്വദേശിനിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
◾കൊലക്കേസ് പ്രതിക്കുനേരെ 22 വര്‍ഷം മുമ്പ് ആസിഡ് ആക്രമണം നടത്തിയയാള്‍ പിടിയില്‍. കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. കൊലക്കേസ് പ്രതിയായിരുന്ന പാല കുളക്കാട് സ്വദേശി പ്രസാദിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതിയാണ്.
◾പാലക്കാട് ചിറ്റൂരില്‍ 11 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറുപതുകാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. കുട്ടിയെ സിനിമാ തീയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച വണ്ടിത്താവളത്തെ സ്‌കൂള്‍ ബസിലെ ക്ലീനറായ രാജഗോപാലാണ് അറസ്റ്റിലായത്.
◾അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം എടവനക്കാട് സ്വദേശി സനലിനെ(34) അയല്‍വാസികളായ അച്ഛനും മകനും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രതികളായ വേണുവിനെയും മകന്‍ ജയരാജിനെയും ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പാനൂര്‍ മൊകേരി വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ശ്യാം ജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ടാണു കൊല നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ഒക്ടോബര്‍ 22 ന് പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണു വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.
ഹരിപ്പാട്ട് പോക്സോ കേസ് പ്രതി കഴുത്തിലെ ഞരുമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
◾കോടതി മുറിയില്‍ പോക്സോ കേസ് പ്രതി കഴുത്തിലെ ഞരുമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ദേവരാജന്‍ (72) എന്നയാളാണ് വിധി പ്രസ്താവിക്കാനിരുന്ന ഇന്നലെ കോടതിയില്‍ ആത്മഹത്യക്കു ശ്രമിച്ചത്.
◾താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ വീണ കപൂര്‍ മകന്‍ സച്ചിന്‍ കപൂറിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വീണ കപൂര്‍ എന്ന മറ്റൊരു സ്ത്രീ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടതിനെയാണു താന്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചതെന്നു വീണ കപൂര്‍ കുറ്റപ്പെടുത്തി.
നീരവ് മോദിക്ക് ഇന്ത്യയിലേക്കു മടങ്ങിയെത്തി വിചാരണ നേരിടേണ്ടിവരും.
◾11,000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി യുകെയിലേക്കു മുങ്ങിയ നീരവ് മോദിയെ നാടു കടത്താനുള്ള വിധിക്കെതിരേ നല്‍കിയ അപ്പീല്‍ യുകെയിലെ കോടതി തള്ളി. ഇതോടെ നീരവ് മോദിക്ക് ഇന്ത്യയിലേക്കു മടങ്ങിയെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഉറപ്പായി.
◾മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ കുക്കര്‍ ബോംബ് സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടേയും ബിജെപിയുടേയും പ്രചാരണം ശരിയാണോയെന്നു കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പേ തീവ്രവാദമെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നു ശിവകുമാര്‍ ആരോപിച്ചു.
◾വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥിനികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തെ കട്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പെണ്‍കുട്ടികള്‍ വടികളുമായി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും അടിച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
◾ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് അറസ്റ്റിലായ സര്‍വേഷ് പട്ടേല്‍ പറഞ്ഞു.
◾സാഹസികമായ റീല്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ റെയില്‍വേ ട്രാക്കില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന യുവതിയും രണ്ടു യുവാക്കളും ട്രെയിനിടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ കല്ലുഗഡിയിലാണു സംഭവം.
◾ക്രിസ്മസിനോടനുബന്ധിച്ച് യുദ്ധം നിറുത്തിവയ്ക്കണമെന്ന യുക്രെയിന്റെ അഭ്യര്‍ത്ഥന റഷ്യ തള്ളി. പത്തു മാസം പിന്നിടുന്ന യുദ്ധം തുടരുമെന്നു റഷ്യ പ്രഖ്യാപിച്ചു.
◾കുവൈറ്റില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ടു കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി. എണ്‍പത് കണ്ടെയ്നറുകളിലായി ഇരുപതു ലക്ഷം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചത്. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.
◾ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 404 റണ്‍സിന് അവസാനിച്ചിരുന്നു.
◾കാറപകടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന് പരിക്കേറ്റു. ബിബിസിയുടെ ടിവി ഷോയ്ക്കിടെയുണ്ടായ ഷൂട്ടിങ്ങിനിടയിലാണ് ഫ്‌ളിന്റോഫിന് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിബിസി അറിയിച്ചു.
◾സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ജയിലിലായ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ബ്രിട്ടനില്‍ ജയില്‍ മോചിതനായി. ഉടന്‍ തന്നെ ബെക്കറെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആറു ഗ്രാന്‍സ്ലാം കീരീടങ്ങള്‍ അടക്കം 49 കീരീടങ്ങള്‍ നേടിയിട്ടുള്ള ബെക്കര്‍ നേരത്തെ കടം വീട്ടാന്‍ കരിയറില്‍ സ്വന്തമാക്കിയ ട്രോഫികളും മറ്റും ലേലത്തിന് വെച്ചത് വലിയ വാര്‍ത്തയായിരുന്നു.
നാളെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്നും ഒഴിവുദിനം. നാളെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. ഞായറാഴ്ച രാത്രി 8.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടും.
KARUNYA PLUS Result 15/12/2022
1 st Prize :
Amount: ₹8,000,000/-
PC769974
Consolation Prize :
Amount: ₹8,000/-
PA769974 PB769974 PD769974 PE769974 PF769974 PG769974 PH769974 PJ769974 PK769974 PL769974 PM769974
2 nd Prize :
Amount: ₹10,00,000/-
PE819290
3 rd Prize :
Amount: ₹100,000/-
PA122080 PB466014 PC491787 PD267321 PE293858 PF605466 PG264917 PH700135 PJ148027 PK920837 PL741400 PM520301
4 th Prize :
Amount: ₹5,000/-
0627 0664 1226 1545 2746 3016 3438 5500 6166 6255 6575 6666 7164 7988 8020 8136 9900 9951
5 th Prize :
Amount: ₹1,000/-
0136 0659 0945 1205 1578 1806 1927 2399 2979 3101 4450 4636 4962 5539 5759 5777 5860 5897 6254 6471 6560 6659 6935 7115 7282 7358 7685 7847 8256 8983 9138 9219 9658 9775
6 th Prize :
Amount: ₹500/-
0012 0277 0513 0590 0631 0768 0773 0797 0976 1038 1049 1078 1397 1567 1625 1771 1791 1807 1889 1919 2182 2294 2297 2676 2793 2923 3062 3094 3335 3432 3530 3996 4109 4194 4240 4301 4347 4731 4868 5041 5131 5449 5469 5885 5934 6329 6389 6418 6436 6534 6597 6964 7055 7069 7123 7139 7168 7232 7310 7380 7439 7516 7608 7761 7987 8036 8699 8796 8976 9008 9023 9084 9312 9354 9380 9419 9538 9633 9746 9926
7 th Prize :
Amount: ₹100/-
0144 0189 0243 0291 0414 0476 0616 0714 0948 0962 1075 1091 1136 1211 1222 1376 1423 1639 1775 1781 1888 1944 2009 2012 2047 2213 2261 2328 2330 2467 2479 2598 2798 2855 2928 2978 3050 3057 3319 3396 3410 3460 3526 3846 3974 4038 4330 4334 4470 4539 4674 4752 4798 4810 4982 5064 5209 5235 5547 5568 5792 5803 5882 5907 5914 5991 6021 6112 6135 6141 6163 6171 6314 6332 6337 6339 6442 6466 6470 6610 6611 6737 6858 6937 7098 7140 7184 7197 7217 7281 7283 7323 7390 7430 7507 7682 7699 7717 7778 7864 7986 8021 8139 8220 8230 8253 8355 8429 8535 8548 8555 8566 8608 8628 8635 8720 8982 9268 9275 9434 9580 9731 9796 9902 9910 9929
Comments
Post a Comment
Thanks