ഏറ്റവും പുതിയ വാർത്തകൾ

 |JACOB CHERIAN|



പുളിമരം കടപുഴകി പോസ്റ്റിൽ വീണു: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണത് കാറിന് മുകളിൽ: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിൽ വീണു. കാറിൽ സഞ്ചരിച്ച കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ആലംതുരുത്തിക്ക് സമീപം ഇന്ന് രാത്രി 7.45നാണ് സംഭവം. വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകിയത്. ഇത് വീണ് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. കായംകുളം ഭാഗത്തേക്ക് പോയ വള്ളികുന്നം സ്വദേശികളായ അച്ഛനും അമ്മയും മകനും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു വീണത്. കാറിൽ സഞ്ചരിച്ചവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായി

ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു.

തിരുവല്ല: സ്വകാര്യ ആശുപതി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. രണ്ടാംവർഷ ബി ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ബുധനാഴ്ച മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പോലീസ് നടത്തുന്ന ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും .

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ സേവനങ്ങൾ ഇനി വാട്സാപ് വഴിയും.

പോളിസി ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്തവർക്ക് ഈ സൗകര്യം ലഭ്യമാകും.8976862090 എന്ന എൽ.ഐ.സിയുടെ വാട്സാപ് നമ്പർ സേവ് ചെയ്ത് അതിലേക്ക്   "Hi" സന്ദേശം അയക്കുക. പ്രീമിയം കുടിശിക, ബോണസ്, പോളിസി സ്റ്റാറ്റസ് തുടങ്ങി 11 സേവനങ്ങളുടെ മറുപടി വാട്സാപ് വഴി ലഭിക്കും. ഏതു സേവനമാണോ ആവശ്യമായി വരുന്നത്, അതിനു നേരേയുള്ള നമ്പർ ടൈപ്പ് ചെയ്ത് മെസേജ് അയക്കണം. ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വിവരം ലഭിക്കും. ഇല്ലെങ്കിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

കലയ്ക്കും, കലാകാരനും മാത്രമേ മനുഷ്യനെ വ്യത്യാസങ്ങൾക്ക് അതീതമായി ഒന്നിപ്പിക്കാനാകു- ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള.

പസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം.ജി.സോമൻ അനുസ്മരണം "സോമ ഗായത്രി "തിരുവല്ല ശാന്തി നിലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. മതവും, ജാതിയുമെല്ലാം മനുഷ്യനെ വ്യത്യസ്ഥരാക്കുമെങ്കിൽ കലാപഠനവും, ആസ്വാദനവും മനുഷ്യനെ ഒന്നിപ്പിക്കുക തന്നെ ചെയ്യും. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി.സോമനെക്കുറിച്ച് പത്മകുമാർ തയ്യാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച 30 വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടന്നു. എം.ജി.സോമന്റെ 25-ാം അനുസ്മരണ ചടങ്ങിന്റെ ഭാഗമായി ജോയ് ആലുക്കാസ് ഏർപ്പെടുത്തിയ 25 വൃക്ഷത്തൈകൾ ആലുക്കാസ് മാനേജർ ഷെൽട്ടൻ.വി.റഫേലിൽ നിന്ന് വാങ്ങി ഓർത്തഡോക്സ് സഭാ അസ്സോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എം.ജി.സോമന്റെ സഹധർമ്മിണി സുജാത സോമന് കൈമാറി. ഫാ.തോമസ് തോപ്പിൽ കളത്തിൽ, തിരൂർ രവീന്ദ്രൻ, സാജി സോമൻ, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, ശ്രീദേവി മഹേശ്വർ, പൂജ നായർ, സിന്ധു സോമൻ, ക്യാപ്റ്റൻ ഗിരീഷ് കുമാർ, ബിന്ദു സാജി എന്നിവർ പ്രസംഗിച്ചു

യോഗം വിളിക്കണം

ശബരിമല തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പമ്പയിൽ അവലോകന യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ.  ശബരിമലയിലെ ദർശനത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീർത്ഥാടകരുടെ പ്രവേശനം തൊണ്ണൂറായിരമായി നിജപ്പെടുത്തിയ തീരുമാനം ശരിയായില്ല. ശബരിമലയിലെ സർക്കാർ ക്രമീകരണങ്ങൾ പരാജയമാണ്.ശബരിമല വികസന പദ്ധതി രേഖ ഡിസംബർ 31 നകം സമർപ്പിക്കാത്ത പക്ഷം കേന്ദ്ര സഹായം നഷ്ടപ്പെടുമെന്നും രമേശ് പറഞ്ഞു.

സ്വർണ വില പവന് 40,240 രൂപയായി ഉയർന്നു.

ഇതോടെ ഗ്രാമിന് 50 രൂപ വർദ്ധിച്ച് 5030 രൂപയായി.ഒമ്പത് മാസത്തിനിടെ ഉയർന്ന നിരക്കാണിത്.അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 250 ഡോളറോളം ഇക്കാലത്ത് കുറഞ്ഞതോടെ രൂപയുടെ വിനിമയ നിരക്കിലുള്ള ഇടിവാണ് ഇന്ത്യയിൽ വില വർദ്ധനവിന് കാരണമായതെന്നാണ് സൂചന.

ഭാര്യക്ക് ബാധകയറിയതായി അറിയിച്ച് മന്ത്രവാദത്തിനായി ഭർത്താവ് വിളിച്ചു വരുത്തിയവരെയും, ഭർത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ഭരണിക്കാവ് പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുർമന്ത്രവാദികളായ സുലൈമാൻ, അൻവർ എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.ദുർമന്ത്രവാദത്തെ തുടർന്ന് അനീഷിന്റെ ഭാര്യ ക്രൂര മർദ്ദനത്തിന് ഇരയായതായുള്ള പരാതിയിന്മേലായിരുന്നു അറസ്റ്റ്.

നിര്യാതനായി
തിരുവല്ല മുത്തൂർ രാമലൂർ വീട്ടിൽ കോശി വറുഗീസ് - 74 നിര്യാതനായി. സംസ്കാരം ഇന്ന് (15/12) ഉച്ചക്ക് 12ന് മുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുത്തൻകാവ് ചക്കാലയിൽ കുടുംബാംഗം സാറാമ്മ.മക്കൾ: റിജു മറിയം കോശി, റോയി വറുഗീസ് കോശി, റീനാ.മരുമക്കൾ: ഫാ.കോശി ഫിലിപ്പ് (വികാരി -തലവടി പടിഞ്ഞാറേക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി), ബിൻസി.ജി.ഏബ്രഹാം, ജിബിൻ.കെ.

◾പുതുവല്‍സരത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. വിജ്ഞാപനം ഇറക്കുകയുമില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

◾അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം മാറ്റിവയ്ക്കുമെങ്കിലും പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണു പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സഭാ സമ്മേളത്തിന്റെ തുടക്കത്തില്‍ പ്രസംഗം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ഇറക്കില്ല. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാവില്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണ് പ്രസംഗം തയ്യാറാക്കുന്നത്. ബജറ്റിനുശേഷം ഗവര്‍ണര്‍ക്കു നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നല്‍കാനാണ് നീക്കം.

◾കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് കേരള പൊലീസ്. ഈ വര്‍ഷം ജൂണ്‍ ഒന്നിനും ഓഗസ്റ്റ് രണ്ടിനുമാണ് രേഖകള്‍ കൈമാറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ ഓഫീസ് അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് വിവരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

◾കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ റിജിലിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് നഗരസഭയ്ക്ക് ബാങ്ക് 10.7 കോടി രൂപകൂടി തിരികെ നല്‍കി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡാണ് പണം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

◾കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നിഴല്‍ യുദ്ധം നടത്തിയതിനാലാണ് സെനറ്റില്‍നിന്നു പുറത്താക്കിയതെന്നു ഗവര്‍ണര്‍ ഹൈക്കോടതിയില്‍. സര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന നിര്‍ദേശം അനുസരിക്കാത്തതിനാലാണ് അതു ചെയ്യേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ മറുപടി. കേസില്‍ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കു വിധി പറയും.

◾അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കള്ളപ്പണക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

◾വിഴിഞ്ഞം തുറമുഖം 2024 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനം എത്തും. 80 ശതമാനം പണി പൂര്‍ത്തിയായെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടിരുന്നെങ്കിലും തുറമുഖത്തിന്റെ 70 ശതമാനം പണി പൂര്‍ത്തിയായെന്നാണ് പദ്ധതി വിലയിരുത്തലിനുശേഷം മന്ത്രി പറഞ്ഞത്. പോര്‍ട്ട് ഇലക്ട്രിക് സബ് സ്റ്റേഷന്‍ ജനുവരിയില്‍ തുടങ്ങും. നിലവില്‍ 15000 ടണ്‍ കരിങ്കല്ലാണു പ്രതിദിനം കടലിലിടുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മതനേതാക്കള്‍ പങ്കെടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ബഹിഷ്‌കരിച്ചെങ്കിലും ചീഫ് സെക്രട്ടറി വി.പി. ജോയി, പൊതുഭരണ വകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പൗരപ്രമുഖരും എത്തി. കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മാത്യൂസ് മാര്‍ സില്‍വാനോസ് എന്നിവര്‍ ചേര്‍ന്നാണു കേക്കു മുറിച്ചത്.

◾സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനു ഗവര്‍ണര്‍ക്കു സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. ‘ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിക്ക് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്‍പിച്ചിട്ടില്ല. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ടെ’ന്നും അദ്ദേഹം വിമര്‍ശിച്ചു.

◾പണം വകമാറ്റി ചെലവാക്കിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പൊലീസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാണ് വിമര്‍ശനം. സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതു തെറ്റാണെന്ന് നോട്ടീസ് നല്‍കി.

◾ഭര്‍ത്താവിനെ കാമുകനുമൊത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പരപ്പനങ്ങാടി സ്വദേശിനി സൗജത്ത് മരിച്ച സംഭവത്തില്‍ കാമുകന്‍ ബഷീര്‍ അറസ്റ്റിലായി. കൊണ്ടോട്ടിയിലെ താമസസ്ഥലത്താണു മരിച്ചത്. 2018 ഒക്ടോബറില്‍ ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്തും കാമുകന്‍ ബഷീറും.

.◾സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നാളെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം ഏഴര വരെയാണു നിയന്ത്രണം. തൃശൂര്‍ നഗരത്തിലേക്കു വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.

◾അവധിക്കു നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണു പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കറിന്റെ മകന്‍ മുനീര്‍ (49) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മുനീറിന്റെ തലയില്‍ തേങ്ങ വീണത്.

◾നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വിലയുള്ള മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തില്‍ ആണ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത്.

◾പാഠ്യപദ്ധതി പരിഷ്‌കരണത്തെ പരിഹസിച്ചു തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ലീഗ് നേതാവു നടത്തി. ഇതിനോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി.

◾മാനന്തവാടി വാളാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലിലെ ട്രെയിനിയായ വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ് പ്രജിത്തിനെ കാണാനില്ലെന്നാണു പരാതി. വിശാഖപട്ടണത്തുനിന്ന് ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ചയാണ് ചരക്കുമായി വിശാഖപട്ടണത്തുനിന്നു യാത്ര തിരിച്ചത്.

◾കോഴിക്കോട് ജനുവരി മൂന്നു മുതല്‍ ഏഴു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍ നാട്ടല്‍ ചടങ്ങ് നാളെ രാവിലെ ഒമ്പതിനു നടക്കും. സ്വാഗത സംഘം ചെയര്‍മാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കാല്‍ നാട്ടല്‍കര്‍മം നിര്‍വഹിക്കും.

◾കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ആരംഭിച്ചു. എട്ടു കോടി രൂപ മുടക്കിയാണ് കാത്ത് ലാബ് സജ്ജീകരിച്ചത്. രണ്ടു രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തി.

◾പ്രേത ബാധയെന്നു പറഞ്ഞ് മന്ത്രവാദം നടത്തി ഭാര്യയേയും അമ്മയേയും മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവും മന്ത്രവാദിയും അടക്കം ആറു പേര്‍ അറസ്റ്റിലായി. ഇലിപ്പക്കുളം സ്വദേശിനി ഫാത്തിമ, അമ്മ സാജിദ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പഴകുളം അനീഷ് (34), താമരക്കുളം ഷിബു (31), ഭാര്യ ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് സുലൈമാന്‍ (52), സഹായികളായ നെല്ലിമൂട് അന്‍വര്‍ ഹുസൈന്‍ (28), സഹോദരന്‍ ഇമാമുദ്ദീന്‍ (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾വ്യാജ ബിരുദങ്ങളുമായി ജോലി സമ്പാദിച്ച ആലപ്പുഴ സഹകരണ സ്പിന്നിങ് മില്ലിലെ മുന്‍ മാനേജര്‍ക്ക് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ആര്‍ ജയ്കൃഷ്ണന്‍ നായര്‍ക്കാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്.

◾കൊല്ലത്ത് എംഡിഎംഎയുമായി നൃത്ത അധ്യാപകനായ പാറപ്പുറം സ്വദേശി ശ്യാമിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ബംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

◾ലൈംഗിക പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയാണു പ്രതി.

◾പോക്സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തി പൊലീസ് എഫ്ഐആര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ചുവച്ചും ഇരയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയുമാണ് എഫ്ഐആര്‍ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

◾ഇടുക്കി വാഗമണ്ണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. വാഗമണ്‍ കോട്ടമല ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ വിനോദിനെയാണ് സസ്പെന്റ് ചെയ്തത്.

◾പൂന്തുറയില്‍ കാറില്‍ കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി പൂന്തുറ ബരിയ നഗര്‍ മില്‍ കൊളനിയില്‍ അബ്ദുള്ള (25) യെ പൂന്തുറ പൊലീസ് പിടികൂടി.

◾സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങി റോഡ് കുറുകേകടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂള്‍ വിദ്യാര്‍ഥി ഷഫ്ന ഷെറിന്‍ ആണ് മരിച്ചത്.

◾ഡ്രെയിനേജ് ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ഷെഹ്സാദ് ആണ് മരിച്ചത്. വീടിന് പിറകിലെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്സാദ് വീണത്.

◾കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീധന പീഡനം മൂലം മരിച്ചത് 35,493 പേര്‍. 2017 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ സ്ത്രീധനപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചവരുടെ കണക്കു സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് അവതരിപ്പിച്ചത്. കൂടുതല്‍ സ്ത്രീധന മരണം ഉത്തര്‍പ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടെ 11,874 പേരാണ് യുപിയില്‍ മരിച്ചത്.

◾കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ബലഗാവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും മൂന്നു വീതം മന്ത്രിമാര്‍ അടങ്ങുന്ന ആറംഗസമിതിയെ രൂപീകരിച്ചു. സുപ്രീംകോടതിയിലുള്ള കേസുകളില്‍ തീര്‍പ്പാകുംവരെ ബലഗാവിയില്‍ ആരും അവകാശവാദം ഉന്നയിക്കില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയുണ്ടായത്. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

◾മേഘാലയയില്‍ വിവിധ പാര്‍ട്ടികളിലെ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു സ്വതന്ത്ര എംഎല്‍എയും രാജിവച്ച മൂന്ന് എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിച്ചത്.

◾ഉത്തര്‍പ്രദേശില്‍ ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ യുവതിയെ തലയ്ക്കടിച്ചു കൊന്ന യുവ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ആയുര്‍വേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. ലഖിംപൂര്‍ ഖേരിയിലാണ് കൊലപാതകം നടന്നത്. ഭാര്യ വന്ദന അവസ്തി(28)യുടെ മൃതദേഹം 400 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കത്തിച്ചെന്നാണു കേസ്.

◾തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പ്രചാരണ ഓഫിസില്‍ പൊലീസ് റെയ്ഡ്. തെലങ്കാന സര്‍ക്കാരിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചതിന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഡല്‍ഹി എയിംസിന്റെ സര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തിനു പിറകില്‍ ചൈനയെന്ന് അധികൃതര്‍. ആക്രമണം നടന്നത് ചൈനയില്‍ നിന്നാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. നൂറു സര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറിയത്. ഈ അഞ്ച് സര്‍വറുകളിലെയും വിവരങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്.

◾ബിഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച് ഇരുപത് പേര്‍ മരിച്ചു. ചികിത്സയിലുള്ള പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടു. ഈ വര്‍ഷം ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ നൂറിലധികം പേരാണ് മരിച്ചത്.

◾ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സര്‍വ്വകലാശാല ക്രിസ്മസ് അവധിയെ ശീതകാല അവധിയെന്നു മാറ്റി. മത വിശ്വാസത്തോടു ചേര്‍ന്നു നില്‍ക്കുന്ന പേര് ഒഴിവാക്കുകയാണെന്നാണ് വിശദീകരണം.

◾ജി മെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറില്‍. സാധാരണ ഉപയോക്താക്കള്‍ക്ക് പ്രശ്നമില്ലെങ്കിലും പണം നല്‍കി പ്രത്യേക സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ മെയിലുകളാണ് പ്രതിസന്ധിയിലായത്. മെയില്‍ അയച്ചതായി കാണിക്കുമെങ്കിലും ഡെലിവറി ആകുന്നില്ല.

◾അമ്പതോളം കുടിയേറ്റക്കാരുമായി യുകെയിലേക്കു പോകുകയായിരുന്ന ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു. എത്ര പേര്‍ മരിച്ചെന്നു തിട്ടപ്പെടുത്തിയിട്ടില്ല.

◾ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കാന്‍ നല്ല ശരീരവടിവും സൗന്ദര്യവുമുള്ള സ്ത്രീകളെ ആവശ്യമുണ്ടെന്ന സര്‍ക്കാര്‍ പരസ്യം ചൈനയില്‍ വിവാദമായി. ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചൈന റെയില്‍വേയുടെ ഉപകമ്പനി നമ്പര്‍ ത്രീ എന്‍ജിനീയറിംഗ് ഗ്രൂപ്പാണ് പരസ്യം ചെയ്തത്. സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ പരസ്യം പിന്‍വലിച്ചു.

◾ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 90 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

മൊറോക്കോയുടെ പോരാട്ടവീര്യത്തെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫൈനലില്‍. 

◾മൊറോക്കോയുടെ പോരാട്ടവീര്യത്തെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫൈനലില്‍. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ ഫൈനല്‍ പ്രവേശം. മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഫാന്‍സ് മുന്നിലെത്തി. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി കിട്ടിയ പന്ത് തിയോ ഹെര്‍ണാണ്ടസ് ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 44-ാം മിനിറ്റില്‍ ജവാദ് എല്‍ യാമിക്കിന്റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. സമനില ഗോളിനായി ശ്രമിച്ച മൊറോക്കോയുടെ പ്രതിരോധത്തെ തകര്‍ത്ത് എംബാപ്പെ നല്‍കിയ പാസില്‍ നിന്ന് പകരക്കാരനായിറങ്ങിയ റന്‍ഡല്‍ കോലോ മുവാനി നേടിയ ഗോളിലൂടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്തരെ തകര്‍ത്ത ഫ്രാന്‍സിന് തുടര്‍ച്ചയായ രണ്ടാം ലോക കപ്പ് ഫൈനല്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയുമായി ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

◾ശബരിമലപാതയിലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്‍നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട റോഡിലും രണ്ടു കിലോമീറ്ററാണ് ഗതാഗത കുരുക്ക്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തത്.

◾ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കരയില്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ചു. കൊവിഡിന് മുമ്പുവരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ പുനരാരംഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ബുദ്ധിമുട്ടുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

◾ശബരിമല തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഭക്തരുടെ എണ്ണം 90000 ആക്കി നിയന്ത്രിക്കുന്നത് പ്രായോഗികമല്ല. ശബരിമലപാതയില്‍ ഗതാഗത നിയന്ത്രണമാണ്. അദ്ദേഹം പറഞ്ഞു.

◾കൊടകര കുഴല്‍പണ കേസില്‍ കേരള പോലീസ് എന്‍ഫോഴ്സമെന്റിനു വിവരം നല്‍കുന്നില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി പറഞ്ഞതിലൂടെ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രത്തില്‍ സംഘിവത്ക്കരണം പോലെ കേരളത്തില്‍ മാര്‍ക്സിസ്റ്റുവത്ക്കരണമാണ്. ചാന്‍സലര്‍ പദവിയില്‍നിന്നു മാറാമെന്നു പറഞ്ഞ ഗവര്‍ണറെ നിര്‍ബന്ധപൂര്‍വം തുടരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. സര്‍വകലാശാലകളെയും മാര്‍ക്സിസ്റ്റ്‌വത്ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറിനു ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

◾ഇന്നു വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.

◾ശ്രീനിജന്‍ എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പ്രതികള്‍ ചോദ്യം ചെയ്യലിനു ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ഹാജരാകാന്‍ ആവശ്യപ്പെടാവൂ. പൊലീസ് ഹരാസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആര്‍ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

◾മഴ പാടശേഖരങ്ങളെ വെള്ളക്കെട്ടിലാക്കി. സംസ്ഥാനത്തെ ഏക്കര്‍കണക്കിനു നെല്‍കൃഷി വെള്ളത്തിനടിയിലായി. വെള്ളം അതിവേഗം ഇറങ്ങിപ്പോയില്ലെങ്കില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടാകും

◾ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ വിമര്‍ശനാത്മകമായി മാത്രമാണു സംസാരിച്ചതെന്നും അവഹേളിച്ചില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ട്. സജി ചെറിയാനെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് തള്ളിയത്.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ മെന്ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ വിജയനെ വ്യക്തിയെന്ന നിലയിലല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് താന്‍ അന്ന് പരാമര്‍ശിച്ചത്. അന്നു താന്‍ പറഞ്ഞത് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. ഇനി പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. സമ്മേളനം 16 നു സമാപിക്കും. സമ്മേളനത്തിനു ഫ്രാന്‍സില്‍നിന്ന് എത്തിയ രണ്ടു വനിതാ പ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞു മടക്കിയയച്ചു.

◾മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി. 142 അടിയാണു പരമാവധി സംഭരണ ശേഷി. കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

◾സിറോ മലബാര്‍ സഭ എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18 നു ഹാജരായാല്‍ മതിയെന്നു കാക്കനാട് മജിസ്ട്രേറ്റ് കോടതി. ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്നാണ് അഭ്യര്‍ത്ഥന.

◾കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രിയാണ് അപകടം. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

◾തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ സിനിമയ്ക്കു സീറ്റ് കിട്ടാത്തതിനു പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് പിടികൂടി മര്‍ദിച്ചു കലാപക്കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു കേസെടുത്തത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമക്കു റിസര്‍വേഷന്‍ ഉണ്ടായിട്ടും സീറ്റു കിട്ടിയില്ലെന്നും പ്രതിഷേധിച്ചതിനു പോലീസ് ഇടിച്ചു ചോരതുപ്പിച്ചെന്നുമാണ് പരാതി.

◾കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.

◾പാലക്കാട് നഗരത്തില്‍ ബസ് മോഷണം. കോട്ടമൈതാനത്തിന് അരികിലെ പെട്രോള്‍ പമ്പില്‍ രാത്രി പാര്‍ക്കു ചെയ്തിരുന്ന ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമ.

◾ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്. സുരക്ഷാ പരിേശാധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നാണ് യാത്രക്കാരോട് വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. .

◾തവാങ്ങിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ പ്രസ്താവന നടത്തിയിരുന്നു.

◾ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടുന്നു. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും നീരീക്ഷണം കൂട്ടാന്‍ തീരുമാനിച്ചത്.

◾ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അമേരിക്ക. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പിന്തുണയുണ്ടെന്ന് പെന്റഗണ്‍ വാര്‍ത്താകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു.

◾കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അടക്കം വ്യാജ ഒപ്പുകള്‍ സഹിതമുള്ള വ്യാജരേഖകളുണ്ടാക്കി ഇന്‍ഷ്വറന്‍സ് തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മുടങ്ങിയ ഇന്‍ഷറുസ് പോളിസികള്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതിയുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. മൂവായിരം പേരുടെ വിവരങ്ങളാണ് തട്ടിപ്പു സംഘത്തിന്റെ ലാപ്ടോപ്പില്‍നിന്ന് ലഭിച്ചത്.

◾തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്കു നല്‍കിയത്. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് രഘുറാം രാജനും യാത്രയില്‍ ചേര്‍ന്നത്. യാത്രക്കിടെ രഘുറാം രാജനും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

◾കൊല്‍ക്കത്ത ബിര്‍ഭൂം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ പശ്ചിമ ബംഗാള്‍ പോലീസ് കൊലക്കേസെടുത്തു. വീടുകള്‍ക്കു തീയിട്ട് പത്തു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലാലന്‍ ശൈഖ് ആണു കസ്റ്റഡിയില്‍ മരിച്ചത്.

◾യുഎസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ യുഎസ് പഴയ കണ്ടെയ്നറുകള്‍ ഉപയോഗിച്ചു മതില്‍ പണിയുന്നു. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയാനാണ് മതില്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ച് യുഎസിലെത്തന്നെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചതോടെയാണ് കണ്ടെയ്നര്‍ മതില്‍ വിവാദമായത്.

◾ഇനിയൊരു ലോകകപ്പിനില്ലെന്ന് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് സ്ഥിരീകരിച്ച് മെസി. ഫൈനലില്‍ എത്താന്‍ സാധിച്ചതിലും അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പിലെ യാത്ര അവസാനിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മെസി പറഞ്ഞു. അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് വര്‍ഷങ്ങളുണ്ടെന്നും തനിക്കതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും 35 കാരനായ മെസ്സി കൂട്ടിച്ചേര്‍ത്തു.

.*FIFTY FIFTY  Result 14/12/2022*

*1 st Prize :*
Amount: ₹1,00,00,000/-
FN754081 

*Consolation Prize :*
Amount: ₹8,000/-
FO754081  FP754081  FR754081  FS754081  FT754081  FU754081  FV754081  FW754081  FX754081  FY754081  FZ754081 

*2 nd Prize :*
Amount: ₹10,00,000/-
FP575039 

*3 rd Prize :*
Amount: ₹5,000/-
1238  2425  2458  2602  2709  3500  3586  3758  3937  4019  4655  4764  4827  5275  6026  6133  6610  7093  7315  8184  8213  9121  9736 

*4 th Prize :*
Amount: ₹2,000/-
0220  0482  0623  1361  2604  4475  5113  7795  8426  8946  9062  9866 

*5 th Prize :*
Amount: ₹1,000/-
1492  2235  3677  4006  4099  4302  4874  5128  5218  5300  5372  5453  6446  6896  7787  7930  8010  8018  8028  8313  8789  9013  9094  9144 

*6 th Prize :*
Amount: ₹500/-
0085  0105  0360  0376  0449  0648  0914  1009  1088  1301  1313  1333  1356  1383  1539  1551  1603  1618  1693  1719  1829  2081  2284  2321  2349  2474  2538  2609  2817  2873  2924  2967  2979  3079  3104  3127  3175  3232  3236  3552  3592  3613  3687  3714  3842  3903  3909  3914  4077  4163  4185  4485  4501  4522  4695  4809  5130  5379  5518  5916  6188  6267  6332  6377  6435  6607  6665  6673  6807  6910  7181  7247  7298  7300  7332  7363  7465  7661  7753  7929  7943  8470  8596  8770  8876  9272  9288  9342  9348  9499  9586  9587  9695  9808  9976  9999 

*7 th Prize :*
Amount: ₹100/-
0069  0258  0370  0391  0402  0492  0632  0769  0772  0847  0875  0937  1160  1471  1491  1560  1569  1610  1734  1748  2108  2234  2242  2259  2372  2434  2495  2506  2925  2926  2952  3023  3039  3055  3206  3292  3325  3562  3655  3742  3923  3968  4025  4053  4081  4110  4179  4183  4187  4204  4224  4231  4282  4286  4341  4636  4731  4854  5004  5031  5085  5103  5134  5224  5493  5568  5601  5672  5749  5808  5816  5877  5885  6033  6131  6304  6310  6334  6397  6470  6531  6606  6698  6735  6751  6760  6799  6837  6948  6953  7199  7278  7313  7342  7390  7541  7590  7592  7676  7839  7906  7924  7984  8007  8015  8276  8308  8454  8482  8665  8684  8951  8983  9006  9044  9236  9328  9337  9376  9390  9406  9593  9762  9772  9876  9984 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.