ഏറ്റവും പുതിയ വാർത്തകൾ

 |JACOB CHERIAN|

ബിലീവേഴ്സ് ചർച്ചിൽ യുവതിക്ക് പുനർ ജന്മം.

◾തിരുവല്ല: പ്രസവത്തിന് ശേഷമുണ്ടായ അനിയന്ത്രിത രക്തസ്രാവത്തിന് പിൻ ഹോൾ ചികിത്സയിലൂടെ പുനർജന്മം.രേവതി കൃഷ്ണൻ എന്ന ഇരുപത്തിയേഴുകാരിയായ യുവതിയാണ് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെയും, ഗൈനക്കോളജി വിഭാഗത്തിന്റെയും കൂട്ടായ യത്നത്തിലൂടെ പുനർജന്മം ലഭിച്ചത്. ശസ്ത്രക്രിയ കൂടാതെ ഫലപ്രദമായ അത്യാധുനിക ചികിത്സാരീതിയാണിത്.
സാധാരണ പ്രസവത്തിലൂടെ മറ്റൊരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി ഒരാഴ്ചക്ക് ശേഷമാണ് രേവതിക്ക് അനിയന്ത്രിത രക്തസ്രാവം അനുഭവപ്പെട്ടത്.ഇത്തരം സന്ദർഭത്തിൽ ഗർഭപാത്രം നീക്കം ചെയ്ത് രക്തസ്രാവം അവസാനിപ്പിക്കാനുള്ള നടപടികളാണ് ആശുപത്രി അധികൃതർ സ്വീകരിക്കാറുള്ളത്. എന്നാൽ രോഗിക്ക് മേജർ ശസ്ത്രക്രിയ അപകടകരമാണെന്നും, ഭാവിയിൽ ഗർഭം ധരിക്കാനുള്ള സാധ്യത നഷ്ടപ്പെടുമെന്നും കണക്കിലെടുത്താണ് പിൻഹോൾ ചികിത്സ ബിലീവേഴ്സിലെ വിദഗ്ദ മെഡിക്കൽ സംഘം നടപ്പാക്കിയത്. ജില്ലയിൽ ആദ്യമായാണ് പ്രസവാനന്തര രക്തസ്രാവത്താന് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സ വിജയകരമാക്കിയത്.
പ്രസവത്തിന് ശേഷം ഗർഭപാത്രത്തിൽ നിന്നും അനിയന്ത്രിത രക്തസ്രാവമുണ്ടായാൽ പ്രസ്തുത രോഗിയിൽ പ്രത്യുൽപ്പാദന അവയവത്തിന്റെ തൊട്ടടുത്ത രക്തക്കുഴലുകൾക്കുണ്ടായ വീക്കമാണ് കാരണമായി ഡോക്ടർമാർ കാണുന്നത്.അപൂർവ്വമായി ഉണ്ടാകുന്ന ഈ സാഹചര്യത്തിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത്  ഗുണകരമല്ലെന്നുള്ള ബോധ്യത്തിലാണ് ബിലീവേഴ്‌സിലെ ഡോക്ടർമാർ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ പിൻഹോൾ ചികിത്സാരീതി അവലംബിക്കാൻ മുതിർന്നത്. ശരീരത്തിൽ മുറിവോ,പാടുകളോ ഈ ചികിത്സയിലൂടെ ഉണ്ടാകില്ലെന്നും, ഭാവിയിൽ ഗർഭം ധരിക്കാൻ രോഗിക്ക് കഴിയുമെന്നും ചികിത്സക്ക് നേതൃത്വം നൽകിയ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ.ടോം ജോർജ്ജും, ഈ ചികിത്സയിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ്ജ് ചാണ്ടി മറ്റീത്രയും പറഞ്ഞു.
പിൻ ഹോൾ ചികിത്സക്ക് ഇൻറർവെൻഷണൽ റേഡിയോജി വിഭാഗം മേധാവി ഡോ.ടോം ജോർജ്ജ്, ഗൈനക്കോളജി വിഭാഗം മേധാവി     ഡോ.പാറ്റ്സി വറുഗീസ് എന്നിവരുടെ നേത്യത്വത്തിലുള്ള മെഡിക്കൽ ടീമാണ് വിജയം കണ്ടത്.

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു.

◾തിരുവല്ല: എൽ.ഡി.എഫ് സർക്കാരിന്റെ പിൻ വാതിൽ നിയമനത്തിനെതിരെ നിയമസഭാ മന്ദിരത്തിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് തിരുവല്ലയിൽ പ്രതീകാത്മക ചോര തളിക്കൽ പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, എ.ജി.ജയദേവൻ, കൊച്ചുമോൾ, എ.ജി.ജയദേവൻ, ബെന്നി സ്കറിയ, ബിപിൻ.പി.തോമസ്, ജിബിൻ കാലായിൽ, അനീഷ് മല്ലപ്പള്ളി, ബ്ലെസ്സൻ പാലത്തിങ്കൽ, റിജോ വള്ളംകുളം, മിഥുൻ, കെ.ദാസ്, ജോജൻ വറുഗീസ്, റിജോ ആനിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

കാർത്തിക വിളക്ക് തെളിയിക്കൽ നടന്നു.

◾ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ശ്രീ അയ്യപ്പ ധർമ്മ പരിഷത്തിൻ്റെയും, തിരുവല്ല നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കാർത്തിക വിളക്ക് തെളിക്കൽ, മുളയരി പൊങ്കാല എന്നീ ആഘോഷങ്ങളുടെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തിൽ ഇടത്താവളം ഉപ രക്ഷാധികാരി എൻ.എം.രാജു നിർവ്വഹിച്ചു.പുരാതന കാലത്ത് ആദിവാസികൾ ദേവി പ്രീതിക്കായി മുളയരി കൊണ്ട് നിവേദ്യം അർപ്പിച്ചതിൻ്റെ ഓർമ്മ പുതുക്കലായിരുന്നു മുളയരി പൊങ്കാല.
കടപ്ര മഹാലക്ഷ്മി ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ.പി.ചന്ദ്രശേഖരപിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ലാൽ നന്ദാവനം, ജയകുമാർ വള്ളംകുളം, ശശിധരൻ പിള്ള, ജയദേവൻ, ടി.കെ.ശശികുമാർ ,റോഷിൻ ശർമ്മ എന്നിവർ പ്രസംഗിച്ചു.

നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കലണ്ടർ 2023 പുറത്തിറക്കി.

നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കലണ്ടർ 2023 ന്റെ പത്തനംതിട്ട ജില്ലാ തല വിതരണോദ്ഘാടനം  പ്രസിഡന്റ് ജി ആർ നായരിൽ നിന്നും കലണ്ടർ ഏറ്റു വാങ്ങി ജില്ലാ കളക്ടർ ഡോ. ദിവ്യാ.എസ്. അയ്യർ ഐ എ എസ്  നിർവഹിച്ചു.  ജില്ലാ സൈനിക ക്ഷേമ ബോർഡ്‌ വൈസ് പ്രസിഡന്റ് ലെഫ്. കേണൽ (റിട്ട) വി.കെ. മാത്യു, അസി. സൈനിക ക്ഷേമ ഓഫീസർ ജയപ്രകാശ്.പി.പി, എൻ എക്സ് സി സി ജില്ലാ സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം എന്നിവർ സമീപം.
നിര്യാതരായി
◾തിരുവല്ല: തൈമറവുംകര കടക്കിലേത്ത്
കെ.എം.തോമസ് (തങ്കച്ചൻ - 88) നിര്യാതനായി. സംസ്കാരം വ്യാഴം (9/12) രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഉയാറ്റുകര സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ഭാര്യ.. ഓതറ കീയത്ത് കുടുംബാംഗം        രൂഹമ്മ
മക്കൾ: സജി, ശോഭ (യു.എസ്.എ), സുജ
മരുമക്കൾ: സാറാമ്മ, രാജു (യു.എസ് എ), പരേതനായ ബാബു 


◾തിരുവല്ല: തിരുമൂലപുരം ഇരുവള്ളിപ്ര പാലിയിൽ വീട്ടിൽ പി.എൻ.ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രമയമ്മ എം.കെ (56)
നിര്യാതയായി. സംസ്കാരം നടത്തി.നഞ്ചയനം വ്യാഴം (8/12) രാവിലെ 9.30ന്.


◾തിരുവല്ല: കിഴക്കൻ ഓതറ ശ്രുതി നിലയത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ഗൗരിയമ്മ- 95 നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (8/12) രാവിലെ 11.30ന് വീട്ടുവളപ്പിൽ.
മക്കൾ .. സുരേഷ് കുമാർ, പരേതയായ മണിയമ്മ.
മരുമക്കൾ: സുധ, പുരുഷോത്തമൻ നായർ.


റെയിൽവേ ഗേറ്റ് അടച്ചിടും

◾തിരുവല്ല: തിരുവല്ല -ചെങ്ങന്നൂർ റെയിൽവേ ലൈനിൽ തുകലശ്ശേരി റെയിൽവേ ക്രോസ്സിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച (9/12) രാവിലെ 8 മുതൽ ഞായർ
 (10സതേൺ/12) വൈകിട്ട് 6 വരെ ലെവൽ ക്രോസ്സ് അടച്ചിടുമെന്ന് സതേൺ റയിൽവേ കോട്ടയം സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

നിയമസഭയിൽ വാദപ്രതിവാദം

◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി നിയമസഭയില്‍  വാദപ്രതിവാദം. ബില്ലിലെ വ്യവസ്ഥകള്‍ പലതും കേന്ദ്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ഗവര്‍ണര്‍ക്കു പകരം ഏര്‍പ്പെടുത്തുന്ന ബദലിനെ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ മാതൃകയില്‍ മുഖ്യമന്ത്രി സര്‍വകലാശാലകളുടെ ചാന്‍സലറാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ  അംഗമായി  അഡ്വ: എസ് എസ്  ജീവൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സി പി ഐ യുടെ പ്രതിനിധിയായിരുന്ന അഡ്വ.മനോജ് ചരളേലിൻ്റെ ദേഹവിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ.എസ്.എസ്.ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

അഡ്വ.എസ്.എസ്. ജീവൻ തിരുവനന്തപുരം ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡിഷണൽ ഗവ പ്ലീഡറും സിബിഐ  സ്പെഷ്യൽ പ്രോസിക്യൂട്ടറും ആയിരുന്നു. 

◾ചാന്‍സലറായ ഗവര്‍ണര്‍ക്കു കുട്ടിക്കളിയാണോയെന്നു ഹൈക്കോടതി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പക്വമായി കൈകാര്യം ചെയ്യണമെന്നു കോടതി പറഞ്ഞു. ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം ചാന്‍സലറെ നിയമിക്കുമ്പോള്‍ ആറു സര്‍വകലാശാലകളില്‍ അധികച്ചെലവ് ഉണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ്. നിയമസഭയില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പോലീസ് ക്രിമിനൽ കൂടുതലുള്ളത് ആലപ്പുഴ ജില്ലയിൽ.

◾സംസ്ഥാനത്ത് 828 പൊലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ ക്രിമിനല്‍ പോലീസ്.

◾വിഴിഞ്ഞം തുറമുഖ കവാടത്തെ 
സമരപ്പന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചത്. പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്. നാളെ മുതല്‍ തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും.  തുറമുഖം നിര്‍മാണം പുനരാരംഭിക്കുകയും ചെയ്യും.

◾തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിക്കുകയും പായസ വിതരണം നടത്തുകയും ചെയ്ത തുറമുഖ അനുകൂല ജനകീയ സമിതി പ്രവര്‍ത്തകര്‍ ആവശ്യങ്ങളുമായി രംഗത്ത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര പന്തല്‍ പൊളിക്കില്ലെന്നു സമരസമിതി നേതാവ് വെങ്ങാനൂര്‍ ഗോപന്‍ പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ ആറു പേര്‍ക്കു ധനസഹായം നല്‍കണമെന്നാണ് പ്രധാന ആവശ്യം.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തില്‍ മരിച്ച അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന്  ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടെടുത്ത ബന്ധുക്കളുമായി സംസാരിക്കാന്‍ കളക്ടറും എസ്പിയും മെഡിക്കല്‍ കോളേജിലെത്തി. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണു മരിച്ചത്.

പ്രൊഫസർ നിയമനത്തിൽ ക്രമക്കേടില്ല.

◾പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടില്ലെന്നു കുസാറ്റ് യൂണിവേഴ്‌സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷ അരവിന്ദന്റെ നിയമനം യുജിസി ചട്ടം പാലിച്ചുകൊണ്ടാണെന്നും സെലക്ഷന്‍ കമ്മിറ്റിക്കു സാധുതയുണ്ടെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുസാറ്റ് വ്യക്തമാക്കി.

കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനായി കർദിനാൾ മാർ ബസേലിയോസ് കാതോലിക്കാ ബാവായെ തെരഞ്ഞെടുത്തു.

◾കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധ്യക്ഷനായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാര്‍ പോളി കണ്ണുക്കാടനാണ് വൈസ് പ്രസിഡന്റ്.  ഡോ. അലക്‌സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍
(08.12.2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

◾വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തങ്ങള്‍ എതിരല്ലെന്ന്  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കണമെന്നും കര്‍ദനിനാള്‍ ആവശ്യപ്പെട്ടു.

◾വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്നു സംസ്ഥാന സര്‍ക്കാര്‍ ആക്ഷേപിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി.

ഇടത് സംഘടനകൾ ഏറ്റുമുട്ടി.

◾എസ് എന്‍ കോളേജിലുണ്ടായ എസ്എഫ്‌ഐ – എഐഎസ്എഫ് സംഘര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് എഐഎസ്എഫ് ആരോപിച്ചു. അക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.

◾സംഭാവന നല്‍കാത്തതിന് മര്‍ദിച്ചെന്ന് ആരോപിച്ച് ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ സ്മിതേഷിനെതിരേ കേസ്.  ഇന്‍കംടാക്‌സ് അസിസ്റ്റന്റ് രമേശിന്റെ പരാതിയിലാണു കേസ്. എന്നാല്‍ രാത്രിയില്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സ്മിതേഷ് പറയുന്നത്.

ചൈനയുടെ നീക്കം അനുവദിക്കില്ല.

◾അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്നു പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏക പക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നയതന്ത്ര തല ചര്‍ച്ചകളിലെ ധാരണ. മാറ്റങ്ങള്‍ വരുത്താനോ, സേനാ ബലം കൂട്ടാനോ ശ്രമിച്ചാല്‍ ചൈനയുമായുള്ള  ബന്ധം കൂടുതല്‍ മോശമാകുമെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പു നല്‍കി.

◾സുപ്രീംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പുറത്തിറക്കി. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാക്കിയത്.  ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കെട്ടിക്കിടക്കുന്ന കേസുകളുടെ സ്ഥിതി അറിയാനാകും. എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികള്‍ കാണാനും സാധിക്കും.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ആം ആദ്മി പിടിച്ചെടുത്തു.

◾പതിനഞ്ചു വര്‍ഷമായി ബിജെപി അടക്കി ഭരിച്ചിരുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 250 സീറ്റുകളില്‍ 132 സീറ്റും തൂത്തുവാരിയ ആം ആദ്മി കേവലഭൂരിപക്ഷം നേടി. ബി.ജെ.പി 103 സീറ്റുകളില്‍ വിജയം നേടി. കോണ്‍ഗ്രസിന് വെറും ആറു ഡിവിഷനുകളില്‍ മാത്രമാണ് വിജയിച്ചത്.

◾നോട്ട് നിരോധനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

വിശന്നു വയറുമായി ആരും പട്ടിണി കിടക്കരുത്,സർക്കാർ ഉറപ്പാക്കണം, സുപ്രീം കോടതി

◾ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൗരനുവരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്നുറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കണം. ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും കണക്ക് കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നാളെ. രണ്ടിടത്തും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 30 നേതാക്കള്‍ക്കെതിരെ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്. 30 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

◾കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന് പി.പി മൊഹമ്മദ് ഫൈസല്‍ എംപി ലോക്‌സഭയില്‍.  നാടിന്റെ ദീര്‍ഘകാല ആവശ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് എംപിമാര്‍ ഈ ആവശ്യത്തോടു പ്രതികരിച്ചത്.

◾ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരാണു പിടിയിലായത്.

◾ഡല്‍ഹി ഗുരുഗ്രാമില്‍ ഇരുപത്തൊന്നുകാരനായ യുവസംരംഭകനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബര്‍ താരം അറസ്റ്റില്‍. നംറ ഖാദിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വിരാട് ബെനിവാളിനെ പൊലീസ് തെരയുന്നു. ഇരുവരും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങളാണ്. ഇന്‍സ്റ്റഗ്രാമില്‍ നംറ ഖാദിറിന് യൂട്യൂബില്‍ ആറു ലക്ഷം ഫോളോവേഴ്‌സും രണ്ട് ലക്ഷം ഫോളോവേഴ്‌സുമുണ

ട്യൂഷന് പോയാൽ യാത്ര ഇളവില്ല.

സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ ടി ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷ്യൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്പെഷ്യൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാ സൗജന്യം അനുവദിക്കില്ല. പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള കോ ഓപ്പറേറ്റീവ് കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ കൃത്യമായ റൂട്ട് രേഖപ്പെടുത്തണം.

സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോയിന്റ് ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ ഉത്തരവ് പ്രകാരവും കണ്ണൂർ ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർ ടി ഒ/ജോയിന്റ് ആർ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ 2022 ആഗസ്റ്റ് 30 മുതൽ നിർബന്ധമാണ്.

സിറ്റി/ ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും, അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാ സൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്‌കൗട്ടുകൾക്കും എൻ സി സി കേഡറ്റുകൾക്കും ശനി, ഞായർ, മറ്റുളള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാ സൗജന്യം അനുവദിക്കും.


◾കടുവാ സങ്കേത പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കവേ കാട്ടാനക്കു കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് 75,000 രൂപ പിഴ. തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിനു കീഴിലുള്ള ഹസനുരുവില്‍ കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകുകയായിരുന്ന ഡ്രൈവര്‍ നഞ്ചന്‍കോട് സ്വദേശി സിദ്ധരാജു ആനയ്ക്കു കരിമ്പ് കൊടുത്തത്. വീഡിയോയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് കേസും പിഴശിക്ഷയും നല്‍കിയത്.

◾ജര്‍മ്മിനിയില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച 25 അംഗ സംഘം പിടിയില്‍. സ്ത്രീകളടക്കമുള്ള സംഘത്തിന്റെ മേധാവി ഹെന്റിച്ച് പതിമൂന്നാമന്‍ രാജകുമാരന്‍ എന്നറിയപ്പെടുന്നയാളാണ്. ഇതിനായി നിഴല്‍ മന്ത്രിസഭയും സംഘം രൂപീകരിച്ചിരുന്നു.

Fifty Fifty RESULT -
07-12-2022

1 st Prize :
Amount: ₹1,00,00,000/-
FA476675  

Consolation Prize :
Amount: ₹8,000/-
FB476675 FC476675 FD476675 FE476675 FF476675 FG476675 FH476675 FJ476675 FK476675 FL476675 FM476675  

2 nd Prize :
Amount: ₹10,00,000/-
FG203200  

3 rd Prize :
Amount: ₹5,000/-
0242 0355 0627 1004 2092 3000 4006 4182 4830 5273 5773 5847 6333 6387 6416 6679 6897 7911 8098 8285 8525 9295 9405  

4 th Prize :
Amount: ₹2,000/-
1679 2615 3816 3949 5030 6553 6569 6845 6954 7983 8777 9402  

5 th Prize :
Amount: ₹1,000/-
0128 0330 0560 0573 0622 1480 1806 1863 2162 2842 3298 3836 4477 4700 4738 5241 5588 6342 6402 6511 7156 8114 8510 8590  

6 th Prize :
Amount: ₹500/-
0106 0113 0161 0267 0271 0300 0313 0430 0476 0577 0611 0727 0771 0778 0792 0964 1001 1017 1479 1557 1636 1721 1895 1918 1933 1955 2042 2139 2153 2298 2315 2341 2599 2867 3188 3399 3500 3533 3548 3922 4043 4160 4296 4326 4358 4378 4623 4880 4916 4943 5005 5039 5087 5151 5212 5323 5685 5816 5913 6026 6198 6237 6364 6538 6843 6883 6961 7015 7021 7213 7262 7330 7349 7486 7642 7682 7732 7749 7842 7847 7878 7881 8182 8190 8259 8275 8615 8625 8736 8933 9477 9483 9539 9600 9780 9934  

7 th Prize :
Amount: ₹100/-
0065 0228 0317 0678 0684 0812 0886 0894 0951 1026 1027 1231 1290 1329 1463 1473 1604 1748 1846 1980 2000 2035 2086 2118 2241 2340 2417 2462 2696 2852 2854 2936 3082 3091 3122 3128 3151 3173 3180 3219 3283 3385 3461 3582 3590 3669 3926 4010 4071 4076 4115 4348 4375 4516 4535 4827 4851 4881 4895 5043 5139 5185 5309 5311 5408 5547 5583 5595 5831 6000 6018 6041 6070 6267 6279 6352 6370 6388 6397 6440 6597 6663 6746 6806 6945 7099 7167 7175 7214 7332 7336 7469 7485 7519 7525 7537 7723 7765 7804 7814 7833 7839 7851 8093 8214 8263 8334 8576 8766 8805 8817 8994 9048 9109 9181 9335 9355 9358 9359 9587 9621 9635 9810 9843 9844 9859  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.