ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN|





ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം

 ◾ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.നിലയ്ക്കൽ മുതൽ ളാഹ വരെ പോലീസ് പെട്രോളിംഗ് കർശനമാക്കണമെന്നും, പാർക്കിംഗ് പരിധി കഴിഞ്ഞാൽ ട്രാഫിക് നിയന്ത്രണം ഊർജ്ജിതമാക്കണമെന്നും കോടതി.

രാജ്ഭവനിൽ വിരുന്നിന് ക്ഷണിച്ച് ഗവർണർ

രാജ്ഭവനിൽ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർക്കും ക്ഷണം.കഴിഞ്ഞ ക്രിസ്മസിന് മത മേലദ്ധ്യക്ഷന്മാരെ മാത്രം വിരുന്നിന് ക്ഷണിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കുറി സംസ്ഥാന മന്ത്രിമാരെയും ക്ഷണിച്ചിരിക്കുന്നു. സർക്കാരും രാജ്ഭവനും തമ്മിൽ ഇടഞ്ഞു നിൽക്കുന്ന അവസരത്തിലാണ് ഈ മാസം 14 ന് വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് 

നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് തുടക്കമാകും.16 ന് രാവിലെ 6.ന് 108 നാളികേരത്തിന്റെ മഹാഗണപതിയോടെയാണ് തുടക്കം. 9.30ന് നാരി പൂജ. 17 ന് ദേവി ഭാഗവത നവാഹ യജ്ഞം അരംഭിക്കും.26 ന് രാവിലെ 9 ന് കലശാഭിഷേകം. വൈകിട്ട് ഒന് തിരുവാഭരണ ഘോഷയാത്ര. 27 ന് കാവടി, കരകാട്ടം, ആറാട്ട്, മഞ്ഞനീരാട്ട് എന്നിവയോടെ  പന്ത്രണ്ട് നോയമ്പ് സമാപിക്കും.

തിരുവല്ല കദളിമംഗലം ദേവീക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

തിരുവല്ല കദളിമംഗലം ദേവീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും, ഭാഗവത സപ്താഹ യജ്ഞവും ഡിസംബർ 20 മുതൽ 27 വരെ നടക്കും. കടമ്മനിട്ട ജയൻ, കട്ടച്ചിറ ശിവശങ്കരൻ, മാരാരിത്തോട്ടം രജ്ഞിത്ത്, കൊടുമൺ സതീഷ് എന്നിവരാണ് യഞ്ഞാചാര്യർ.

ആനവണ്ടിയില്‍ എടത്വായില്‍ നിന്നും ഗവിയിലേക്കൊരു ഉല്ലാസ യാത്ര 15 ന്                                               

ഗവി കാണുവാന്‍ എടത്വാ ഡിപ്പോ അവസരമൊരുക്കുന്നു. എടത്വ നിന്നുമുളള ആദ്യ യാത്ര ഡിസംബര്‍ 15( വ്യാഴം) രാവിലെ 5 ന്  പുറപ്പെട്ടു രാത്രിയോടെ തിരികെ വരും. ഈ വര്‍ഷത്തെ ഡിസംബറിലെ യാത്ര ഗവി തന്നെയാകട്ടെ.. നിങ്ങൾ തയ്യാർ അല്ലെ.... ഞങ്ങൾ തയാറായി കഴിഞ്ഞു...വിളിക്കാൻ മറക്കേണ്ട അന്വേഷണങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി 

എടത്വ ഡിപ്പോ - 98464758749,947059388

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം കഴിഞ്ഞിട്ടും മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗം ദാരിദ്രരായി തുടരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ഇൻസ്പക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും, പെൻഷനേഴ്സ് കൗൺസിലിന്റെയും പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം

ആലപ്പുഴ: കഴിഞ്ഞ ദിവസം വൈകിട്ടുവരെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐയെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോൺസാൽവാസാണ് മരിച്ചത്. ആലപ്പുഴ എ ആർ ക്യാമ്ബിലെ എ എസ് ഐയായിരുന്നു. ഇ എസ് ഐ ജംഗ്ഷന് സമീപത്തെ കടപ്പുറത്ത് ഇന്നലെ രാവിലെ എട്ടരയോടെയാണ് മൃതദേഹം കരയ്‌ക്കടിഞ്ഞത്. മിനിഞ്ഞാന്ന് വൈകിട്ടുവരെ ഫെബി ഗോൺസാൽവാസ് ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് അറിയിച്ചു.

ആ'ശങ്ക'ക്ക് വിരാമം;  പൊതു ശൗചാലയം തുറന്നു

മാന്നാർ: 'ശങ്ക' മാറ്റാൻ ഇടമില്ലാതെ ബുദ്ധിമുട്ടനുഭവിച്ച  യാത്രക്കാർക്കും മറ്റും ആശ്വാസമായി മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ  പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപമുള്ള പൊതു ശൗചാലയം തുറന്നു. നിർമ്മാണം പൂർത്തിയായിട്ടും വർഷങ്ങളായി അടഞ്ഞ്  കിടന്നിരുന്ന പൊതു ശൗചാലയം തുറക്കാത്തതിൽ കോൺഗ്രസിന്റെയും  ബി.ജെ.പിയുടെയും നേതൃത്വത്തിൽ നിരവധി  സമരങ്ങൾ  നടന്നിരുന്നു. താൽക്കാലികമായി ഒരാളെ നിർത്തി പഞ്ചായത്ത് നേരിട്ടാണ് ഇതിന്റെ  പ്രവർത്തനങ്ങൾ നടത്തുന്നത്. യൂറിനൽ മൂന്നു രൂപ, കക്കൂസ് അഞ്ച് രൂപ, കുളിമുറി പത്ത് രൂപ എന്നിങ്ങനെയാണ് ശൗചാലയ നിരക്കുകൾ.  പിന്നീട്  പൊതുലേലം ചെയ്ത്  കരാർ അടിസ്ഥാനത്തിൽ ശൗചാലയം പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് നടത്തുന്നത്.

ചെന്നിത്തലയിൽ വ്യാപാരസ്ഥാപനങ്ങളിൽ  വ്യാപക മോഷണം 

മാന്നാർ: ചെന്നിത്തലയിലെ  വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ വ്യാപകമായ മോഷണവും ഒരു വീട്ടിൽ  നാശനഷ്ടങ്ങളും  വരുത്തി.  ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് സമീപമുള്ള  നന്ദനം സ്റ്റോഴ്സ്,  കാരാഴ്മ ജംഗ്ഷനിലെ ജൻഔഷധി മെഡിക്കൽ സ്റ്റോർ, പൂക്കട , മഹാലക്ഷ്മി ടെയ്ലേഴ്സ്  എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കാരാഴ്മ ജെബി സ്പോട്ട് ഷവർമ ഹട്ടിൽ  മോഷണശ്രമം നടന്നു. കുറ്റിയിൽ ക്ഷേത്രത്തിനു സമീപത്തെ ആൾതാമസമില്ലാത്ത ഗീതാഞ്ജലി വീട്ടിൽ കയറിയ മോഷ്ടാവ് വീടിനു  നാശനഷ്ടം വരുത്തുകയുണ്ടായി. മുൻവാതിൽ കുത്തിപ്പൊളിക്കുകയും ടെലിവിഷൻ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത മോഷ്ടാവ് അലമാരയിൽ നിന്നും  തുണികൾ വാരിനിലത്തിടുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. നന്ദനം സ്റ്റോഴ്സിൽ നിന്ന് 15000 രൂപ കവർന്നെന്ന് ഉടമ മംഗലത്തേത്ത് നാരായണൻ നായർ പറഞ്ഞു. ജൻ ഔഷധിയിൽ നിന്ന് 6000 രൂപയും മൊബൈൽ ഫോണും, മഹാലക്ഷ്മി ടെയ്ലേഴ്സിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയും, പൂക്കടയിൽ നിന്ന് 1650 രൂപയും മോഷ്ടിച്ചു. മാന്നാർ പൊലീസ്‌ സംഭവസ്ഥലങ്ങൾ  സന്ദർശിച്ച് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടെടുക്കുകയും ചെയ്തു. സമീപത്തെ വീട്ടിൽനിന്നും  എടുത്ത  പൂട്ടുകൾ തകർക്കാനായി മോഷ്ടാവ്  ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസും വെട്ടുകത്തിയും പൊലീസ്‌ കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്ന് പോലീസ് സംശയിക്കുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് പരിശോധകരും  തെളിവെടുപ്പ് നടത്തി. ദിവസങ്ങൾക്ക്മുമ്പ് പരുമലയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

ശബരിമലയിൽ തീർത്ഥകരുടെ തിരക്ക് രൂക്ഷമായതോടെ വിഷയം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിങ്കൾ രാവിലെ 11ന് നിയമസഭാ മന്ദിരത്തിൽ ബന്ധപ്പെട്ടവരുടെ യോഗം നടക്കും

നിര്യാതരായി

തിരുവല്ല ജെ.ടി കോലത്ത് സണ്ണിക്കുട്ടി - 88 നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ മക്കൾ: സാൻസു.സുദീപ്.

തിരുവല്ല ഓതറ തട്ടയ്ക്കാട്ട് കയ്യാലയ്ക്കകത്ത് ശോശാമ്മ ജോർജ്ജ് നിര്യാതയായി. സംസ്കാരം ചൊവ്വ (13/12) ഉച്ചക്ക് 12ന് ഓതറ ദി പെന്തക്കോസ് മിഷൻ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ ടി.വി. വറുഗീസ്, അന്നമ്മ, ഏബ്രഹാം മാത്യു .

◾ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കേരളത്തിലെ സംരക്ഷിത വനമേഖയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ തുടങ്ങിയവ സംബന്ധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ബഫര്‍സോണ്‍ വിദഗ്ധ സമിതി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കു പരിശോധിക്കാനാണ് പ്രസിദ്ധീകരിക്കുന്നത്.

◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറെയും ഒരു പോലെ എതിര്‍ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി. ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയില്‍ ആര്‍ക്കും വിലക്കില്ല. ശശി തരൂരിനെ ഒറ്റപ്പെടുത്തരുത്. തരൂരിന്റെ ജനപ്രീതി പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തണം. പരിപാടികള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്കു കൈയോടെ മറുപടി നല്‍കിയതിനു ലീഗ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിമര്‍ശനമുണ്ടായി.

◾മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാതച്ചുഴിയായി. കേരളത്തില്‍ ചൊവ്വാഴ്ചവരെ മഴ തുടരും. ചക്രവാതചുഴി വടക്കന്‍ തമിഴ്നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലാണ്. ചൊവ്വാഴ്ചത്തോടെ വടക്കന്‍ കേരള – കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകും.

◾സിഗരറ്റിന്റെ ചില്ലറ വില്‍പന നിരോധിച്ചേക്കും. സിഗരറ്റ് പാക്കറ്റായി മാത്രം വിറ്റാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണു സൂചന. ഒന്നോ രണ്ടോ സിഗരറ്റു മാത്രമായി വില്‍ക്കുന്നതു പുകയില വിരുദ്ധ പ്രചാരണത്തിനു തടസമാണെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

◾ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കു കുടുതലുള്ള ദിവസങ്ങളില്‍ നടയടയ്ക്കുന്നത് അര മണിക്കൂര്‍ നീട്ടി. 11.30 നേ ഹരിവരാസനം പാടി നടയടയ്ക്കു. തിരക്കില്ലാത്ത ദിവസങ്ങളില്‍ 11 നുതന്നെ നടയടയ്ക്കും. ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരുന്നത്. ദിവസം 85,000 പേര്‍ക്കേ ദര്‍ശനം അനുവദിക്കാവൂവെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

◾ശബരിമലയില്‍ ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നും ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല ദര്‍ശനത്തിനു ബുക്കു ചെയ്തിരിക്കുന്നത്.

◾ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീര്‍ത്ഥാടകരുടെ ബാഹുല്യം തിരിച്ചറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ ചുമതല നല്‍കണം. അദ്ദേഹം പറഞ്ഞു.

◾രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന എംവി ഗോവിന്ദന്‍ ലീഗിനെ ഇടതു മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയിലാണ്. സുരേന്ദ്രന്‍ പറഞ്ഞു.

◾കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുഡിഎഫിലെ മതനിരപേക്ഷ നിലപാടുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫില്‍ അസംതൃപ്തിയുള്ള വ്യക്തികള്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും റിയാസ്.

◾മൂന്നാര്‍ ഇക്കാനഗറിലെ കെഎസ്ഇബിയുടെ ഭൂമിയെന്ന് അവകാശപ്പെടുന്ന സര്‍വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളക്കണമെന്നു ഹൈക്കോടതി. നാലു തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം കോടതി തടഞ്ഞു.

◾ശശി തരൂര്‍ കോണ്‍ഗ്രസിനു മുതല്‍കൂട്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിനു വിലക്കില്ല. തരൂര്‍ അടക്കം എല്ലാവര്‍ക്കും പാര്‍ട്ടി ചട്ടക്കൂട് ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു.

◾അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയായ സ്ത്രീയെ തുണിമഞ്ചലില്‍ ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിവന്ന ദുരവസ്ഥയ്ക്കു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ചെന്നിത്തല പറഞ്ഞു.

◾കൊച്ചിയില്‍ മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്നു മുതല്‍. ഫോര്‍ട്ട് കൊച്ചിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിലുള്ള ഇത്തവണത്തെ ബിനാലെ ഏപ്രില്‍ 10 വരെയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികളാണ് വിസ്മയ കാഴ്ചകളാകുക.

◾സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നാടകത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കലോല്‍സവ ഓഫീസ് ഉദ്ഘാടന വേദിയിലേക്കു മാര്‍ച്ച് നടത്തി. മേമുണ്ട സ്‌കൂളില്‍നിന്ന് സിപിഎം വിവാദ നാടകങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആരോപിച്ചു. മുന്‍വര്‍ഷം കിത്താബ് എന്ന നാടകം വിവാദമായിരുന്നു.

◾ഇടുക്കി നെടുങ്കണ്ടത്ത് കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം.

◾പത്തു കിലോ തിമിംഗല ഛര്‍ദ്ദിയുമായി നാലുപേര്‍ കൊല്ലത്ത് പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹര്‍, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കല്‍ സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് പുനലൂര്‍ പൊലീസ് പിടികൂടിയത്.

◾താന്‍ ആള്‍ദൈവമല്ലെന്നും മന്ത്രവാദത്തിനും പൂജയ്ക്കും ഇടയില്‍ 55 പവന്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റാണെന്നും ആരോപണ വിധേയയായ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം പണയംവയ്ക്കാന്‍ തന്നെ ഏല്‍പിച്ചതാണ്. ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനാണ് സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതെന്നും വിദ്യ പറയുന്നു. പകുതി സ്വര്‍ണം തിരിച്ചു നല്‍കിയെന്നും ശേഷിച്ചത് 21 നു തിരിച്ചുകൊടുക്കുമെന്നും പോലീസില്‍ അറിയിച്ചിട്ടുണ്ടെന്നു വിദ്യ പറഞ്ഞു.

◾ട്രെയിനില്‍ 25 ലക്ഷം രൂപയുമായി യാത്രക്കാരന്‍ പിടിയില്‍. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസിലെ യാത്രക്കാരനായ വേങ്ങര സ്വദേശി മുഹമ്മദിനെയാണ് പണവുമായി പിടികൂടിയത്.

◾പാര്‍ലമെന്റില്‍ സ്വകാര്യബില്ലായി എത്തിയ ഏകീകൃത സിവില്‍കോഡ് സര്‍ക്കാര്‍ ബില്ലാക്കിത്തന്നെ അവതരിപ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി എകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ടെസ്റ്റ് ഡോസിനു സമാനമായ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണു വിവരം. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണു സൂചന.

◾ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പാര്‍ലമെന്റ് പുനര്‍നിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പതിനെട്ടു വയസു തികയാത്തവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകള്‍ ജഡ്ജിമാര്‍ക്കു മുന്നിലെത്തുമ്പോള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിയമഭേദഗതിക്കുള്ള ഒരുക്കത്തിലാണു നിയമമന്ത്രാലയം.

◾ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും ബിജെപിയിലേക്കു കൂറുമാറിയേക്കും. ബിജെപി നേതൃത്വവുമായി ഇവര്‍ പലതവണ ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. വിശ്വദര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച ഭൂപത് ഭയാനി ഇന്നോ നാളെയോ ബിജെപിയില്‍ ചേരുമെന്നാണു വിവരം.

◾തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു. ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ സൗത്ത് ഗ്രൂപ്പ് എന്ന സംഘത്തില്‍നിന്ന് പ്രതിയായ വിജയ് നായര്‍ 100 കോടി രൂപ കൈപറ്റിയെന്നും സൗത്ത് ഗ്രൂപ്പിനു പിറകില്‍ കവിതയും മകുന്ദ ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിറകേയാണ് കവിതയ്ക്കു സി ബി ഐ നോട്ടിസ് നല്‍കി ചോദ്യം ചെയ്യാനെത്തിയത്.

◾ഗുജറാത്തില്‍ അധികാരതുടര്‍ച്ച നേടിയ ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്കു രണ്ടിന് ഗാന്ധിനഗറില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.

◾ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ നല്‍കി 75 ദിവസത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപാനം പുറത്തിറക്കിയത്.

◾ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്. സുപ്രീംകോടതി കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾നടന്‍ ശരത്കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നാണ് ഭാര്യയും നടിയുമായ രാധികയും മകള്‍ വരലക്ഷ്മിയും ചേര്‍ന്നാണ് ശരത്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.

◾കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’. പേരുമാറ്റത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു.

◾യുക്രെയിന്റെ റഷ്യന്‍ അധിനിവേശ മേഖലയില്‍ യുക്രൈയിന്റെ മിസൈല്‍ ആക്രമണം. ഡൊണൈറ്റ്സ്‌കിലും ക്രൈമിയയിലുമുള്ള റഷ്യന്‍ സൈനിക ബാരക്കുകളില്‍പോലും യുക്രെയിന്‍ മിസൈല്‍ ആക്രമണം നടത്തി.

◾നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി. 25 ദിവസം നീണ്ട യാത്രയ്ക്കുശേഷമാണ് ഒറൈയോണ്‍ പേടകം തിരിച്ചെത്തിയത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റര്‍ അകലെവരെ ചെന്നാണ് പേടകം തിരിച്ചെത്തിയത്.

◾പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. കനത്ത വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവുമാണ് താലിബാനികള്‍ നടത്തിയത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

◾ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കെ.എല്‍. രാഹുല്‍ നയിക്കും. പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. ഡിസംബര്‍ 14-നാണ് ആദ്യ ടെസ്റ്റ്.

◾ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനലിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. നാളെ രാത്രി പന്ത്രണ്ടരയ്ക്ക് ആദ്യ സെമിയില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആദ്യമായി സെമിയിലെത്തിയ മൊറോക്കോയെ നേരിടും.

◾ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റു പുറത്തായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സറ്റഗ്രമില്‍ കുറിച്ചതു ഹൃദയഭേദകമായ വരികള്‍. മറുപടിയുമായി ബ്രസീലിയന്‍ ഇതിഹാസം പെലെയും. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെയുടെ പ്രതികരണം.

◾റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന കോച്ച് സാന്റോസിന്റെ നടപടിയെ ചോദ്യം ചെയ്ത് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്‌മെന്റിനും മാറിനില്‍ക്കാനാകില്ലെന്നും ഫിഗോ തുറന്നടിച്ചു. ക്രിസ്റ്റിയാനോയുടെ ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന സാന്റോസിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

◾മെസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാളിനെതിരെ പ്രകോപനമായി പെരുമാറിയതിനും മത്സരത്തിന്റെ റഫറിയിംഗിനെ വിമര്‍ശിച്ചതിനുമാണ് നടപടിക്ക് സാധ്യതയെന്നാണ് പറയപ്പെടുന്നത്. 

AKSHAYA Result 11/12/2022

*1 st Prize :* 

Amount: ₹7,000,000/-

AT465983  

*Consolation Prize :* 

Amount: ₹8,000/-

AN465983 AO465983 AP465983 AR465983 AS465983 AU465983 AV465983 AW465983 AX465983 AY465983 AZ465983  

*2 nd Prize :* 

Amount: ₹500,000/- 

AV509353  

*3 rd Prize :* 

Amount: ₹100,000/- 

AN175437 AO178819 AP402085 AR425215 AS863170 AT284913 AU974645 AV811547 AW887651 AX114737 AY303836 AZ203902  

*4 th Prize :* 

Amount: ₹5,000/-

0124 0125 0690 0889 1931 2093 2818 3002 3109 3241 3816 4780 5030 5262 6127 8964 9337 9900  

*5 th Prize :* 

Amount: ₹2,000/-

2313 2668 3183 3274 3768 5131 6015  

*6 th Prize :* 

Amount: ₹1,000/-

0348 0384 0627 1022 1564 1601 2909 3508 3828 3921 4474 4526 4996 5496 5686 6038 6568 6832 7031 7402 7571 7758 7823 8310 8701 9206  

*7 th Prize :* 

Amount: ₹500/-

0116 0130 0193 0397 0604 0715 0946 0984 1078 1131 1164 1231 1295 1331 1389 1394 1410 1548 1657 2316 2386 2578 2613 2729 3227 3382 3402 3512 3847 3858 4129 4494 4748 4810 5048 5081 5161 5277 5421 5497 5502 5529 5628 5662 5972 6315 6413 6544 6551 6561 6601 6713 6985 7118 7245 7745 7757 7961 7998 8249 8537 8622 8812 8906 8939 9074 9122 9161 9192 9346 9592 9910  

*8 th Prize :* 

Amount: ₹100/-

0008 0421 0434 0508 0524 0779 0847 0893 0943 0987 1008 1081 1578 1620 1650 1732 1794 1816 1822 1861 1943 2069 2103 2137 2175 2277 2310 2442 2446 2499 2556 2569 2580 2634 3265 3303 3306 3324 3331 3375 3518 3620 3757 3877 3928 3938 3959 4146 4228 4288 4398 4534 4536 4544 4585 4644 4666 4771 4821 4823 4883 4893 5061 5249 5311 5323 5460 5468 5504 5553 5669 5690 5694 5695 5887 5891 5917 6109 6202 6310 6318 6326 6335 6350 6396 6436 6442 6494 6578 6594 6686 6715 6859 6916 6987 7138 7139 7331 7445 7715 7730 7819 7838 8007 8053 8130 8243 8365 8722 8839 8921 8996 9109 9135 9180 9271 9286 9375 9420 9491 9552 9841 9894  




Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.