ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN|







സ.സന്ദീപ് കുമാർ അനുസ്മരണം നാളെ

◾സ.പി.ബി.സന്ദീപ് കുമാറിന്റെ ഒന്നാം രക്തസാക്ഷി ദിനം  നാളെ  ആചരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി സ.ഗോവിന്ദൻ മാസ്റ്റർ ചാത്തങ്കരിയിൽ വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
സന്ദീപിൻ്റെ ബലികുടീരത്തിൽ രാവിലെ 8.30 ന് പുഷ്പാർചനയും പതാക ഉയർത്തലും നടക്കും. വൈകിട്ട് 4 മണിക്ക് ചാത്തങ്കരി കടവിൽ നിന്നും  റാലിയും നടക്കും.

പെരിങ്ങരയിലെ റോഡുകൾ തകർന്നു

◾റോഡുകളുടെ പ്രശ്നം പരിഹരിക്കണം
തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാതായി കഴിയുന്ന മേപ്രാൽ- സ്വാമി പാലം, സ്വാമി പാലം - കൂട്ടുമ്മേൽ റോഡുകളുടെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെരിങ്ങര മണ്ഡലം നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മേപ്രാൽ- സ്വാമിപാലം റോഡ് ഉൾപ്പെടുന്ന
അഴിയിടത്തുചിറ - മേപ്രാൽ-കോമങ്കേരിച്ചിറ റോഡിൻ്റെ പുനരുദ്ധാരണ വേലകൾ ആരംഭിച്ചിട്ട് ഒരു വർഷക്കാലമായെങ്കിലും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ യാത്രാ ദുരിതത്തിലാണ് പ്രദേശത്തെ ജനങ്ങൾ. റോഡ് പണി കാരണം ഗതാഗതം സുഗമമായി നടക്കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സ്വാമി പാലം ജംഗ്ഷനിൽ നിന്നും മേപ്രാൽഭാഗത്തേക്ക് പോകാൻ പകരമായി ഉപയോഗിക്കുന്ന സ്വാമി പാലം - കൂട്ടുമ്മേൽ റോഡും കാലങ്ങളായി ഗർത്തങ്ങൾ നിറഞ്ഞ് യാത്രാ ദുരിതത്തിലാണ്. വിദ്യാർത്ഥികളുടെയും, വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും യാത്രക്കായി മേപ്രാൽ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ സ്വാമി പാലം - കൂട്ടുമ്മേൽ വഴി നഷ്ടം സഹിച്ചും, ബുദ്ധിമുട്ടിയും സർവ്വീസ് നടത്തുന്നതാണ് ആശ്വാസമായിട്ടുള്ളത്.കൂട്ടുമ്മേൽ റോഡിന് മാത്യു.ടി.തോമസ് എം.എൽ.എ.ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ പുനരുദ്ധാരണത്തിന് അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നാളിതുവരെ പണി ആരംഭിക്കുവാനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഈ റോഡിൻ്റെ പകുതി ഭാഗം മാത്രമാണ് ഈ തുക കൊണ്ട് പണി തീർക്കാൻ കഴിയൂ എന്നാണ് അറിയുന്നത്. ആയതിനാൽ പകുതി ഭാഗം കൂടി പണി തീർക്കാൻ കഴിയുംവിധം എം.എൽ.എ ആവശ്യമായ തുക കൂടി അനുവദിക്കുവാൻ സന്മനസ്സ് കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
         
ചക്കുളത്തുകാവ് തങ്കകിരീടം സമര്‍പ്പിച്ചു

◾ ഭക്തജനങ്ങളുടെ വഴിപാടായി അരക്കിലോയോളം തൂക്കം വരുന്ന തങ്കക്കിരീടം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. മാന്നാര്‍ അനന്തന്‍ ആചാരിയാണ് കിരീടത്തിന്റെ ശില്പി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ടും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി, മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, രാജേഷ് നമ്പൂതിരി, മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തങ്കകിരീടം ചക്കുളത്തമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ടത്. ഡിസംബര്‍ ഏഴിന് നടക്കുന്ന കാര്‍ത്തിക പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
                                                                          
◾മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനു പരിധി വേണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം പരിധി ബാധകമാക്കണം. നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി.

◾വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍കാന്ത്. ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

◾വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പോലീസിന്റെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾സംസ്ഥാന സര്‍ക്കാരിനു വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അഞ്ഞൂറോളം അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചരക്ക് സേവന നികുതി പ്രാബല്യത്തിലായെങ്കിലും 2003 ലെ വാറ്റ് നിയമ പ്രകാരം മുന്‍കാലങ്ങളിലെ നികുതി നിര്‍ണയിച്ച നടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.

◾ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഈ മാസം ആറിനു പരിഗണിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. പെന്‍ഷന്‍ പ്രായം 56 ല്‍നിന്ന് 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

മിൽമ പാലിന് വില കൂട്ടി

◾മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന വില വര്‍ധന നിലവില്‍ വന്നു. പാലിനു ലിറ്ററിന് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതില്‍ അഞ്ചു രൂപ കര്‍ഷകനു കിട്ടും. അരലിറ്റര്‍ തൈരിന് 35 രൂപയാകും.

◾ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിളംബര ജാഥകളും ഫ്ളാഷ് മോബുകളും. തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര റാലിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

വെള്ളാപ്പള്ളിക്കെതിരെ കേസ് എടുത്തു

◾കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ മഹേശന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റമാണ് ചുമത്തിയത്.

◾എസ്എന്‍ഡിപി യോഗം നേത്യത്വത്തില്‍നിന്ന് തന്നെയും മകനെയും മാറ്റണമെന്ന ഗൂഢ ലക്ഷ്യത്തോടെ നല്‍കിയ പരാതിയിലാണ് കേസില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഉത്തരവാണെന്നും അദ്ദേഹം പറഞ്ഞു.

◾വിഴിഞ്ഞം തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്കു മാര്‍ച്ചു നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണ് കേസ്. പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 700 പേര്‍ക്കെതിരെയും കേസുണ്ട്. ഗതാഗതം ബാരിക്കേടുകള്‍വച്ച് തടസപ്പെടുത്തിയത് പൊലീസാണെന്ന് ജനകീയ സമരസമിതി പ്രതികരിച്ചു.

വൈദികനെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു

◾വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് അധിക്ഷേപിച്ച മന്ത്രി അബ്ദുറഹമാന്റെ പേരില്‍തന്നെ വര്‍ഗീയതയുണ്ടെന്നു വിമര്‍ശിച്ച വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വര്‍ഗീയ കലാപത്തിനു വഴിവയ്ക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണു കേസ്.

◾വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. വികസനത്തിന് തടസം നില്‍ക്കുന്നതു ദേശദ്രോഹമെന്നാണ് താന്‍ പറഞ്ഞത്. നാവിന് എല്ലില്ലെന്നുവച്ച് ഒന്നും പറയണ്ടെന്നും അബ്ദുറഹമാന്‍ പറഞ്ഞു.

◾വിഴിഞ്ഞം വിഷയത്തില്‍ സിപിഎം മലക്കം മറിയുകയാണെന്നും യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. പൊലീസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ പറഞ്ഞു.

◾വിഴിഞ്ഞം സമരത്തിനു പിന്നിലെ രാജ്യദ്രോഹ ശക്തികള്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രമേശ് പറഞ്ഞു.

◾മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികള്‍ മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. കാറിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി എം അരുണ്‍ (30), മാറനല്ലൂര്‍ സ്വദേശി ഹരീഷ് (26), കാര്‍ ഓടിച്ചിരുന്ന കാരാംകോട് സ്വദേശി ഷിജു (37) എന്നവരാണ് അക്രമം നടത്തിയ പ്രതികള്‍.

◾മദ്യലഹരിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്കേല്‍ക്കുകയും മാഹി പന്തോക്കാവില്‍ റോഡിലിറങ്ങി അക്രമാസക്തയുമായ സംഭവത്തില്‍ വടക്കുമ്പാട് കൂളിബസാറിലെ റസീന (29) എന്ന യുവതി അറസ്റ്റിലായി.

◾ഭര്‍ത്താവിനെ കാമുകനുമൊത്തു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സൗജത്തിന്റെ മരണകാരണം കഴുത്തില്‍ ഷാള്‍ മുറുകിയതുകൊണ്ടല്ല, വലതു നെറ്റിക്കുള്ളില്‍ ചതവുമൂലമുള്ള രക്തസ്രാവമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൗജത്ത് കിടന്നിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഷം കഴിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കാമുകന്‍ ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

◾ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന വൈറസ് എസ് ഡബ്ള്യു എന്ന ചെറുവിമാനാണ് ലാന്‍ഡു ചെയ്തത്.

◾കോഴിക്കോട് കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജിലിനെ സസ്പെന്റ് ചെയ്തു. ടൗണ്‍ പൊലീസ് ബാങ്ക് അക്കൗണ്ട് പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ 13 അക്കൗണ്ടില്‍നിന്നാണ് തുക നഷ്ടപ്പെട്ടത്. റിജില്‍ ഒളിവിലാണ്.

◾സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സഹൃത്ത് മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്.

ശശി തരൂരിനെതിരെ ഡൽഹി പോലീസ് .

◾സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍നിന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ചു മാസത്തിനു ശേഷമാണ് ഡല്‍ഹി പൊലീസിന്റെ നടപടി. കേസ് ഫെബ്രുവരി ഏഴിനു പരിഗണിക്കും.

◾ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് ഈ വരികള്‍ അദ്ദേഹം കുറിച്ചത്. രണ്ടാഴ്ച മുമ്പ് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തത്.

◾യുഎഇ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളുന്നു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യ ബെല്‍ജിയവുമായും മൊറോക്കോ കാനഡയുമായും ഇന്ന് രാത്രി 8.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍ ജപ്പാനുമായും കോസ്റ്റാറിക്ക ജര്‍മനിയുമായും ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ഏറ്റുമുട്ടും.

സ്വർണ്ണവില കൂടി

◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.28, പൗണ്ട് – 98.28, യൂറോ – 84.71, സ്വിസ് ഫ്രാങ്ക് – 86.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.35, ബഹറിന്‍ ദിനാര്‍ – 215.61, കുവൈത്ത് ദിനാര്‍ -264.57, ഒമാനി റിയാല്‍ – 211.15, സൗദി റിയാല്‍ – 21.63, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.33, കനേഡിയന്‍ ഡോളര്‍ – 60.61.

KARUNYA PLUS  Result 01/12/2022

*1 st Prize :* 
Amount: ₹8,000,000/-
PK270396  

*Consolation Prize :* 
Amount: ₹8,000/-
PA270396  PB270396  PC270396  PD270396  PE270396  PF270396  PG270396  PH270396  PJ270396  PL270396  PM270396  

*2 nd Prize :* 
Amount: ₹10,00,000/-
PD573123  

*3 rd Prize :* 
Amount: ₹100,000/-
PA400897  PB452627  PC905907  PD508399  PE863629  PF964579  PG855374  PH886258  PJ986696  PK230338  PL814114  PM678887  

*4 th Prize :* 
Amount: ₹5,000/-
2306  2373  2705  2853  3456  4027  4208  4809  4998  5563  6425  6564  6605  6670  7019  8641  9354  9530  

*5 th Prize :* 
Amount: ₹1,000/-
0003  0037  0348  0366  0698  1121  1185  1588  1736  1976  2477  2541  2737  3060  3503  3786  4075  4222  4315  4525  4595  4624  5672  5765  5794  6224  6320  7511  7837  7977  8873  9040  9441  9614  

*6 th Prize :* 
Amount: ₹500/-
0011  0164  0196  0283  0461  0558  0570  0592  0645  0811  0958  0966  1224  1266  1520  1568  1613  1642  1676  1798  1823  2110  2201  2384  2493  2630  3087  3200  3208  3210  3400  3527  3599  3635  3642  3682  3872  3908  4198  4292  4377  4597  4822  5170  5241  5269  5411  5468  5542  5904  6011  6140  6817  7051  7103  7276  7368  7571  7890  7931  8003  8046  8056  8066  8163  8311  8423  8711  8715  8767  8797  8903  8973  9007  9086  9320  9336  9392  9543  9769  

*7 th Prize :* 
Amount: ₹100/-
0047  0087  0272  0273  0324  0346  0367  0398  0415  0488  0556  0611  0639  0707  0714  0776  0912  1006  1082  1257  1293  1452  1482  1509  1515  1720  1907  1946  2008  2281  2325  2345  2632  2679  2926  3031  3083  3178  3307  3358  3436  3634  3714  3794  3836  3957  3997  4097  4246  4290  4301  4329  4538  4674  4701  4861  4882  5005  5015  5017  5049  5189  5193  5279  5445  5489  5491  5560  5658  5865  5876  5889  5906  5912  6013  6018  6035  6083  6094  6200  6242  6275  6280  6286  6321  6350  6406  6563  6655  6699  6847  6941  6988  7152  7159  7197  7232  7254  7267  7400  7447  7536  7581  7827  7849  7867  7879  7998  8004  8029  8049  8328  8511  8515  8747  8822  8886  9077  9180  9222  9231  9591  9642  9792  9915  9964  

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.